2024 പുതിയ വർഷം… സ്വപ്നങ്ങൾ പഴയതാണെങ്കിലും വീണ്ടും ഒരു പുതുമ. പഴയ സ്വപ്നങ്ങൾ സഫലീകരമാക്കാ ത്തവർക്കും… പുതിയ സ്വപ്ന ങ്ങൾ കണ്ടു തുടങ്ങുന്നവർക്കും. എല്ലാവരുടെയും സ്വപ്നങ്ങളുടെ ചിറകുകൾക്ക് പറക്കാനുള്ള ശക്തിക്ക് ഒരു കുറവും വരാതിരി…
മനോഹരമായൊരു കവിത. വൃത്തവും താളവും ഇഴ ചേർന്നിരിക്കുന്നു. അവസാന മിനുക്കുപണിയും കഴിഞ്ഞ് അവളാ രചന മുഖപുസ്തകത്തിൽ പോസ്റ്റ്ചെയ്തു. അഞ്ച് മിനുട്ട്… പത്തു മിനുട്ട്… ഒരു ലൈക്കുപോലും വന്നില്ല. ഒരു മണിക്കൂർ… രണ്ടു മണിക്കൂർ… ആരുംകണ്ട…
നേരുകൾ പലതും നേരെ പറഞ്ഞിടുകിൽ ചിലനേരം ശത്രുവായ് മാറിടും ചേർന്നുനിൽക്കുവോർ. പറയാതെ പോകും നേരുകൾ ഉള്ളിൽ വിങ്ങലായ് നിറഞ്ഞുനിൽക്കും കാലങ്ങളോളം, പക്ഷേ ചിലപ്പോൾ അവയെല്ലാം ബന്ധങ്ങളെ പൊട്ടാതെ സൂക്ഷിയ്ക്കും നേരിയ നാരുകൾ. എത്ര നാൾ…
മനുഷ്യ മനസ്സിന്റെ ചിന്തകളും മരചില്ലയിലെ ഇലകളും ഒരുപോലാണ്. ചെറുതായി വളർന്നു കാറ്റിൽ പരിലസിച്ചു പതിയെ കൊഴിഞ്ഞു മണ്ണിലലിഞ്ഞു അലിഞ്ഞു ചേർന്നില്ലാതാകും. വീണ്ടും പുതിയ ഇലകൾ മുളയ്ക്കുന്നു, ഓരോ ചിന്തകൾ ചെറുതായി വന്ന് മനസ്സിൽ ആഴത്തിൽ…
നീതിപാലിച്ചിടേണ്ട നീതിപീഠംപോലും നേരിനെ വളച്ചൊടിക്കുന്ന നേരും നെറിയുംകെട്ട ഇക്കാലത്ത്, നേരുതേടി അലഞ്ഞിടാം. നേരിന്റെ പാതയിൽ നടന്നിടാം, നേരിനായ് ശബ്ദമുയർത്തിടാം . കർമ്മമണ്ഡലങ്ങളിൽ സത്യവും ധർമ്മവും നിറച്ചിടാം. അധർമ്മം അടിത്തറയാക്കി പണിതുയർത്തിയതൊന്നും വാഴില്ല ഒരു കാലത്തും.…
പറഞ്ഞതും പറയാൻ കൊതിച്ചതും നേര് മാത്രം ആയിരുന്നു. എന്നിട്ടും നേരിൻ്റെ നേരറിയാൻ ശ്രമിക്കാതെ നേരിൻ്റെ വാൾമുന കൊണ്ട് തന്നെ അവളെ വേദനിപ്പിച്ചു ഒന്നല്ല പലവട്ടം സത്യത്തെ മുറുകെ പിടിച്ച് അവൾ ആദ്യം പകച്ചു നിന്നു…
ജീവിതത്തിൽ ആദ്യമായി അടിവസ്ത്രത്തിൽ പറ്റിയ ചുവന്നകറ കണ്ട് ഉച്ചത്തിൽ നിലവിളിച്ചു. നിലവിളി കേട്ട് ഓടിവന്ന അമ്മയുടെ മുമ്പിലേക്ക് അടിവസ്ത്രം നീട്ടിക്കാണിച്ചതും കരഞ്ഞതും ഒന്നിച്ചായിരുന്നു. വളരെ ചെറുപ്രായത്തിൽ വയസ്സറിയിച്ച മകളെ നോക്കി അമ്മയും കൂടെക്കരഞ്ഞു. അമ്മയുടെ…
നിങ്ങൾ നേര് പറയുമ്പോൾ നിങ്ങൾക്ക് നേരേ നുണയൻ ഭ്രാന്തനാകും. ബലവാനായ നിങ്ങളെ അത് ശാന്തനുമാക്കും.
സമ്മാനം കിട്ടാതാവുമ്പോൾ ചുരുട്ടിയെറിയുന്ന ലോട്ടറി ടിക്കറ്റുകൾ പോലെ പ്രതീക്ഷിച്ച സ്ത്രീധനം കിട്ടാതെ വരുമ്പോൾ ചുരുട്ടിയെറിയപ്പെടുന്ന പ്രണയങ്ങളുടെ റിസൾട്ടുകൾ ലോട്ടറി റിസൾട്ട് പോലെ നിത്യവും വാർത്തമാനപത്രങ്ങളിൽ നിറയുന്നു.ഇഷ്ട നമ്പറുകൾ മാറി മാറിയെടുത്തു പിന്നെയും ഭാഗ്യം പരീക്ഷിക്കുന്ന…
ഓരോ പൊൻപുലരിയും വിടരുന്നു മനുഷ്യനു മുന്നിൽ നവീനമാം അനുഭവങ്ങൾ തൻ വാതായനങ്ങൾ മെല്ലെ തുറന്നു കൊണ്ട്. ദിവസമാം പതംഗം പറന്നു രജനി തൻ കൂടോടടുക്കവേ, ഒരിക്കലും മായാ അടയാളം പതിപ്പിച്ചിടുന്നു ഓർമ്മയിൽ ചിലനേരം മറക്കാനാകാത്ത…
ഒരു സ്നേഹ സാഗരം പകരം തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചവനെന്റെ ഹൃദയം പിടിച്ചു വാങ്ങി സ്വപ്നങ്ങളുടെ തീരത്തുനിന്നും ഒരു കൊച്ചുതോണിയിൽ അവനെന്നെ ഒപ്പം ചേർത്തു പ്രണയത്തിന്റെ ദ്വീപിലേക്ക് യാത്രതിരിച്ചു സങ്കടങ്ങളുടെ നടുക്കടലിൽ ഏറ്റവും ഭംഗിയായി അവനെന്നെ…
മുന്നോട്ടായുന്ന ജീവിതങ്ങൾക്ക് പ്രതീക്ഷകളുടെ കിരണങ്ങളേകി പ്രകാശം ചൊരിയുന്നു ഓരോ പുലരിയും. പുലരിയെന്ന പ്രതീക്ഷ ഇല്ലായിരുന്നെങ്കിൽ രാത്രികൾ ഭയാനകമായേനെ . കിളിനാഥങ്ങളും വർണ്ണപ്പൂക്കളുമില്ലാതെ നിശബ്ധമായേനെ പ്രഭാതങ്ങൾ. മനംമടുപ്പിക്കുന്ന ഓർമ്മകൾ കൊണ്ട് ജീവിതം മടുത്തവർ പ്രതിസന്ധികളിൽ തകർന്നടിഞ്ഞവർ…
പുലരാറായപ്പോഴാണ് അവൾ ഒന്നു മയങ്ങിയത്. മയക്കത്തിൽ നിന്നും ഗാഢനിദ്രയിലേക്ക് പോകുന്ന ഇടവഴിയിൽ വെച്ചാണ് അവളുടെ ഭർത്താവ് കൂടെ ജോലി ചെയ്യുന്ന പെൺകുട്ടിയുമായി വീട്ടിലേക്ക് കയറി വരുന്നത് അവൾ കണ്ടത്. പതിവുപോലെ, അവൾ കാൺകെ റൂമിന്റെ…
എന്താണ് ഇപ്പോൾ ഈ പ്രഭാതത്തിൽ നിങ്ങൾക്കുള്ളത്.. അതിനെ അകമഴിഞ്ഞ് സ്നേഹിച്ചു തുടങ്ങുക, അടുത്ത പുലരി നഷ്ടങ്ങളെ സ്നേഹിച്ചു തുടങ്ങുവാൻ നിങ്ങളെ പഠിപ്പിക്കും മുമ്പ്..
ജാലകങ്ങൾക്കപ്പുറത്തെ വെയിലേറ്റ് നരച്ച കാഴ്ചകൾ അവൾക്ക് മടുത്തു തുടങ്ങിയിരുന്നു. നരച്ച കാഴ്ചകളിൽ നിന്ന് കണ്ണെടുത്തു അവൾ വലത് കാൽമുട്ടിന് കീഴിലെ ശൂന്യതയിലേക്ക് കണ്ണുഴിഞ്ഞു. മനസ്സ് ശൂന്യമാവുകയും ഹൃദയം വേദനിക്കുകയും ചെയ്തപ്പോൾ അത് നെടുവീർപ്പുകളായി അവളിൽ…
ഇഷ്ടവര സിദ്ധികൾക്കും ധനാഭിവൃദ്ധിക്കും വേണ്ടി മന്ത്രവാദവും നരബലിയും നടത്താനുറപ്പിച്ച അയാൾ മന്ത്രവാദി നൽകിയ ചാർത്തിലെ ബലിക്കും മന്ത്രവാദത്തിനുമുള്ള പൂജാ വസ്തുക്കൾ അന്വേഷിച്ച് നാടൊട്ടുക്ക് അലഞ്ഞ് നടന്നിട്ടും ചാർത്തിൽ എഴുതിയ നരബലിക്കുള്ള കന്യകയെ മാത്രം അയാൾക്ക്…
പറയാൻ ഒരായിരം കഥകൾ സ്വരുക്കൂട്ടി വെച്ച്, നൊമ്പരങ്ങൾ ആ തോളിൽ ഇറക്കി വയ്ക്കാൻ കൊതിച്ച് ഓരോ ദിനവും പ്രതീക്ഷയോടെ അവൾ കാത്തിരുന്നു. പ്രണയത്തിന്റെ രാജകുമാരിയായി ഒടുവിലാദിനം വന്നെത്തി. വന്നെന്നറിഞ്ഞ് ഓടിയെത്തിയ അവൾക്കു മുന്നിൽ പക്ഷേ…
പുതുവർഷം പിറന്നു ഇന്നലെകളിലെ അനുഭവങ്ങൾ കോർത്തിണക്കിയ പാദസരങ്ങൾ അണിഞ്ഞ് ചേർത്ത് പിടിച്ചവരുടെ സ്നേഹം നിറച്ച മനസ്സുമായി പീഢകൾ പകർന്നവരെ ദൂരേക്ക് മാറ്റി പുതിയ പ്രതീക്ഷകൾ തൻ പൊൻകിരണം തേടി ഞാനും ഇതാ ഒരുങ്ങി കഴിഞ്ഞു,…
കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും കുന്നോളമുള്ള സങ്കടങ്ങളുടെയും ഊരാക്കുടുക്കിൽ പെട്ടു പിടയുന്ന മനുഷ്യനോടും ചോദിക്കും സുഖമാണോ? അവനു സുഖമില്ല എന്ന മുൻവിധിയുണ്ടായിട്ടും അവൻ ഏറ്റു വാങ്ങിയ ചോദ്യങ്ങളിൽ ആവർത്തിക്കപ്പെട്ടത്. മനസ്സിൽ അണകെട്ടി നിർത്തിയ കണ്ണുനീർ പൊട്ടിയൊഴുകിയാൽ കണ്ണുനീരിന്റെ…
എന്നും ജോലികഴിഞ്ഞു വരുമ്പോൾ വേലിക്കൽ തന്നെകാത്തു നിൽക്കാറുള്ള മകളെ കാണാതിരുന്നപ്പോൾ മനസ്സിനകത്ത് ഒരാന്തൽ വന്നു. വീട്ടിലെത്തിയയുടനെ അവളെ അകത്തും തൊടിയിലൊമൊക്കെ തിരഞ്ഞുനടന്നെങ്കിലും കണ്ടില്ല. രണ്ടു ദിവസമായിട്ട് എന്തോ അവൾക്ക് പഴയ ഉത്സാഹം നഷ്ടപ്പെട്ടപോലെ ഉണ്ടോ?…
