ലാളിത്യത്തിൻ, സാഹോദര്യത്തിൻ പാഠങ്ങൾ മനുഷ്യനെ പഠിപ്പിക്കാനായ്, മണ്ണിതിൽ പിറവികൊണ്ട ദൈവപുത്രൻ കരയുന്നുവോ വർത്തമാനത്തിൽ, മനുഷ്യന്റെ സ്വാർത്ഥതയാൽ ഉണ്ണികൾ തൻ ശവപ്പറമ്പായ് തീർന്ന തൻ ജന്മഭൂവിൻ ദുരവസ്ഥയിൽ മനം തകരുകയാൽ.
നാരിയായ് പിറന്നതിന്റെ പേരിൽ പിറവിയിൽ തന്നേ വിവേചനം അനുഭവിക്കേണ്ടി വന്നവള്‍. പിന്നീട് അവൾക്ക് പിറന്നത് മൂന്നും പെണ്മക്കൾ ആയതിന്റെ പേരിൽ വീണ്ടും പരിഹാസം ഏറ്റുവാങ്ങിയപ്പോൾ അവൾ മനസ്സ് കൊണ്ട് പ്രതിജ്ഞയെടുത്തു. ഇനിയൊരു കുഞ്ഞും പിറവിയുടെ…
ചിലരെയൊക്കെ ഓർക്കുമ്പോ ഉള്ളിലൊരു നോവാണ്.. എന്നാൽ ചിലരൊക്കെ നമ്മളെ ഇപ്പോഴും ഓർക്കുന്നുണ്ടാവും ന്നു ആലോചിക്കുമ്പോൾ അതിനേക്കാൾ വലിയൊരു നോവാണ്.. ❤️ Ajeesh Kavungal
അമ്മതൻ മാറിടം ചുരത്തിയ പാലിൻ ചൂരിനും ചൂടിനും വിലയില്ലത്രേ ! ഉറക്കമില്ലാ രാവുകൾ സമ്മാനിച്ച കറുത്ത് തടിച്ച കൺതടങ്ങൾ ആരും കണ്ടതും ഇല്ല ! വിശ്രമമില്ലാതെ ഓടിയ ജീവിത – ത്തിന് സാക്ഷ്യം പകരാൻ…
കോഴി കുഞ്ഞുങ്ങളെ വളർത്തുന്ന പോലെ കാക്കക്കും പൂച്ചക്കും കൊടുക്കാതെ തന്റെ ചിറകിനടിയിൽ ഒളിപ്പിച്ചു വളർത്തിയ കുഞ്ഞുങ്ങളാണ്. പിന്നീട് സ്ത്രീധനമെന്ന മഹാവിപത്ത് മൂലം ഭർതൃവീട്ടിലെ പീഡനം താങ്ങാനാവാതെ ഒരുമുഴം കയറിലോ ഒരുതുള്ളി വിഷത്തിലോ പിടഞ്ഞു മരിക്കുന്ന…
ദുഃഖത്തിന്റെ ഇരുൾ കൊണ്ട് മറക്കപ്പെട്ട ചില മനസ്സുകളിലേക്ക് സാന്ത്വനത്തിന്റെ ദൈവദൂതനെ പോൽ ചിലർ കടന്നുവരും. തരിശായ് വരണ്ട ഭൂമിയിലേക്ക് കാരുണ്യത്തിന്റെ നീരുറവയായ് വരുന്ന ദൈവം പോലുള്ള മനുഷ്യർ കൂടെയുണ്ടെങ്കിൽ നിങ്ങൾ ഏറേ അനുഗ്രഹീതർ.…
വീഞ്ഞ് പോൽ ലഹരി നൽകും ജീവിതം ചിലപ്പോൾ, ഹൃദയം തൊടും സ്നേഹത്തിൻ ലഹരിയുള്ളിൽ, എന്നും വീര്യം തെല്ലും കെടാതെ സൂക്ഷിയ്ക്കും ബന്ധങ്ങൾ താങ്ങായ് കൂടെയുണ്ടെന്നാൽ ജീവിതമെന്നും നുരയും വീഞ്ഞു പോൽ ലഹരി പകർന്നിടും. സ്നേഹവസന്തം…
വീടുകൾക്ക് മുന്നിലെ കൺചിമ്മുന്ന നക്ഷത്രങ്ങൾ വഴിനീളെ വെളിച്ചം വിതറും. വട്ടയപ്പത്തിന്റെയും പ്ലം കേക്കുകളുടെയും പലവിധ ഇറച്ചിക്കറികളുടെ മണങ്ങളും വീടുകളുടെ പിന്നാമ്പുറങ്ങൾ കയ്യടക്കും. കരോൾ ഗാനങ്ങൾ ഉയർന്നുപൊങ്ങി കേൾക്കുകയും ക്രിസ്മസ് അപ്പൂപ്പന്മാർ ആൾക്കൂട്ടത്തിനു മുൻപിൽ നൃത്തം…
ലോകമെമ്പാടും ജനസംഖ്യ എടുക്കുന്ന സമയത്തായിരുന്നു മറിയത്തിനും ജോസഫിനും യേശുക്രിസ്തു ജനിച്ചത്. ജനസംഖ്യയുടെ കണക്കെടുപ്പിൽ പേര് ചേർക്കുവാനായി സ്വന്തം നാടുകളിലേക്ക് ഓരോരുത്തരും കുടുംബമായി എത്തിച്ചേർന്നു. അങ്ങനെയാണ് സ്വന്തം നാടായ ഇസ്രായേലിലെ ബത്‌ലഹേമിലേക്ക് മറിയവും ജോസഫും എത്തിച്ചേർന്നത്.…
വീഞ്ഞ് പോലെ ലഹരി നൽകുന്നതാണ് ചില സ്നേഹ ബന്ധങ്ങൾ. പഴക്കം ചെല്ലുംതോറും വീര്യം കൂടുന്ന പകരുംതോറും സിരകളെ മത്തുപിടിപ്പിക്കുന്ന അവരുടെ ഇല്ലായ്മയിൽ മനസ്സിനെ ഉന്മാദത്തിലെത്തിക്കുന്ന ഒടുവിൽ പ്രണയത്തിന്റെ പാരമ്യതയിൽ പരസ്പരം അലിഞ്ഞു ചേർന്ന് ഒന്നാകുന്ന…
Merry ക്രിസ്മസ്.. Merry Christmas(2) Lala lala laaa Merry merry merry (2)ക്രിസ്മസ് Me….rry christmas തണുപ്പത്ത് ഒരു പുൽക്കൂട്ടിൽ നീ ജനിച്ചല്ലോ കരഞ്ഞല്ലോ. തണുത്തല്ലോ വിറച്ചല്ലോ. മറിയത്തിന്റെ മടിയിൽ നീകിടന്നല്ലോ(2) മാലാഖമാർ…
ചാണകം മെഴുകി പൊട്ടിപ്പൊളിഞ്ഞ തറയും ചോർന്നൊലിക്കുന്ന മേൽക്കൂരയുമുള്ള ആ വീട് തൊഴുത്തിനേക്കാൾ പരിതാപകരമായിരുന്നു. സന്ധിവാദം വന്നു കിടപ്പിലായ അച്ഛനെയും പറക്കമുറ്റാത്ത തന്റെ അനുജത്തിമാരേയും സംരക്ഷിക്കാൻ അവൾ കിലോമീറ്ററോളം കാൽനടയായ് നടന്ന് ജോലിയെടുത്ത് കിട്ടുന്ന സമ്പാദ്യമായിരുന്നു.…
കട്ടിലിൽ നിന്ന് ഞെട്ടി എണീക്കുമ്പോഴും സേവ്യറിന് അറിയാമായിരുന്നു. താൻ കണ്ടത് വെറുമൊരു സ്വപ്നം മാത്രമാണെന്ന്. ഇത്തവണത്തെ ക്രിസ്മസിനെങ്കിലും മേരി കുട്ടിക്ക് വീൽചെയർ വാങ്ങി കൊടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ഒരു പണിയും കൂലിയും…
വാനിലെ പൂർണ്ണചന്ദ്രനോടൊപ്പം പൂത്തിറങ്ങി നിൽക്കുന്ന താരങ്ങളെ ഇമ ചിമ്മാതെ കൗതുകത്തോടെ നോക്കിനിൽക്കുന്ന ഒരു ബാല്യമുണ്ടായിരുന്നു. മരിച്ചുപോയ പ്രിയപ്പെട്ടവർ നക്ഷത്രമായ് മാനത്തുദിക്കുമെന്ന്. കൂട്ടുകാരി പറഞ്ഞപ്പോൾ അകാലത്തിൽ പിരിഞ്ഞുപോയ കളിത്തോഴി നക്ഷത്രമായ് മിന്നിതിളങ്ങുമെന്നോർത് ഉറങ്ങാതെ കാത്തു നിന്ന…
കാലങ്ങൾ മാറുമ്പോൾ സൗഹൃദത്തിന്റെ ആഴവും ദൃഢതയും നഷ്ടമാകുന്നു പലതും വെറും പ്രഹസനങ്ങളിൽ ഒതുങ്ങി തീരുന്നു. ഒരു പിടി അവിലിന് പകരം ഒന്നുമാവശ്യപ്പെടാത്ത സുഹൃത്തിനു ഒരായുസിന്റെ ഒരായിരം സന്തോഷങ്ങൾ നൽകിയ കൃഷ്ണന്റെ നന്മയും മുന്നോട്ടു എങ്ങനെ…
മുളകൊണ്ടും മരക്കൊമ്പുകൾ കൊണ്ടും നക്ഷത്രങ്ങൾ ഉണ്ടാക്കിയിരുന്നു ഒരു കാലത്ത് പിന്നീട് കടലാസ്സിലേക്ക് പിന്നീട് പ്ലാസ്റ്റിക് ഷീറ്റുകൾ ഇന്ന് എല്ലായിടത്തും മടുപ്പിക്കുന്ന എൽ ഇ ഡി നക്ഷത്രങ്ങൾ
ജീവിതം പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ മനസ്സ് നേടിയെടുക്കുന്ന ആർജ്ജവമുണ്ട് . കാരിരുമ്പിന്റെ കരുത്താണതിന്. ആ കരുത്തിന്റെ പിൻബലം മാത്രംമതി ജീവിതത്തിലെ ഏതു ദുർഘടാവസ്ഥയെയും അതിജീവിച്ചു മുന്നോട്ട് കുതിക്കാൻ. റംസീന നാസർ
ഒരിക്കൽ നമ്മുടെ ഇഷ്ടങ്ങൾ ഇഷ്ടപ്പെട്ടിരുന്നവർക്ക് ആ ഇഷ്ടങ്ങൾ ഒക്കെ അനിഷ്ടങ്ങൾ ആവുമ്പോൾ അത് നഷ്ടങ്ങളുടെ തുടക്കമാണ്.. Ajeesh Kavungal
കടന്നുപോയ വഴിത്താരകൾ എത്രയേറെ മുള്ളുകൾ നിറഞ്ഞതായിരുന്നെന്ന്… അവയൊക്കെയും പിന്നിട്ട് ശാന്തിയുടെ തീരത്തെത്തുമ്പോൾ ആണ് മനസ്സിലാവുക . ….എങ്ങിനെ ആ ദുർഘടപാത തരണം ചെയ്തുവെന്നു സ്വയം അദ്‌ഭുതം കൂറും. ചിന്തകളില്ലാത്ത… ആകുലതകളില്ലാത്ത മനസ്സ് എത്ര സുഖകരമെന്നു…
ആരാധനയോടെ നോക്കും മിഴികളിൽ കാണുവതു പലപ്പോഴും ബാഹ്യരൂപം മാത്രം. അകലെ നിന്ന് നോക്കിടും നേരം ആരാധന തോന്നിപ്പിയ്ക്കും പലതിനും പൊള്ളയാം ഉള്ളെന്നറിഞ്ഞിടും അടുത്തിടുമ്പോൾ. മാനത്തു തിളങ്ങി നിൽക്കും ചന്ദ്രബിംബത്തിൽ നിറയെ അഗാധമാം ഗർത്തങ്ങളല്ലോ. സുന്ദരമാം…
