അവന്റെ മനസ്സിന്റെ ശ്രികോവിലിൽ മാത്രമല്ല മറിച്ച് ഊണിലും ഉറക്കിലും എന്തിനു ജീവന്റെ ചെറുസ്പന്ദനത്തിൽ പോലും അവളുടെ ഓർമ്മകളിലായിരുന്നു അവന്റെ വാസം. അവന്റെ മുറിയുടെ ഓരോ കോണിലും അവളുടെ ചിത്രങ്ങളും കുറിപ്പുകളും നിറഞ്ഞു നിന്നു. അവന്റെ…
വെളുത്ത കിന്നരി വെച്ച ചുവന്ന തൊപ്പി ചുവന്ന നീളൻ കുപ്പായം ഒരു വിധം വലിച്ചു കയറ്റിയ ചുവന്ന പാന്റ് ആരോ ഉപേക്ഷിച്ചിടത്ത് നിന്ന് പെറുക്കിയെടുത്ത വെളുത്ത കീറിത്തുടങ്ങിയ ഷൂസ് ഒട്ടിയ വയറിൽ പഴന്തുണികൾ കെട്ടിവെച്ചുണ്ടാക്കിയ…
മുറ്റത്തെ മുല്ലചെടിയിലെ മൊട്ടിനെ പോലും തല്ലി കൊഴിച്ചു ഒരുനൂറു പ്രതീക്ഷകളുടെ പവിഴമല്ലി പൂക്കളെ മുഴുവൻ നിലത്തു വീഴ്ത്തി തൊടിയിലെ മാവിന്റെ സ്വപ്നപൂക്കളെ തല്ലി കൊഴിച്ചു ഒരാരവത്തിൽ പെയ്തൊഴിഞ്ഞു പോയാലും വീണ്ടും നഷ്ടത്തിന്റെ മഴത്തുള്ളികൾ മരകൊമ്പുകളിൽ…
“അമ്മേ, എന്താ ക്രിസ്തുമസിന് അങ്ങനെ ഒരു പേര്?” “ക്രിസ്തുദേവൻ ജനിച്ച ദിവസം ആയതു കൊണ്ട് !” “ഉം, അപ്പോ ഓണത്തിന് എന്താ അങ്ങനെ ഒരു പേര് ?” “ഏഹ്? ഓണത്തിൻ്റെ അന്ന് ആരും ജനിച്ചില്ലല്ലോ…
സഹ്യനിരകൾ കടന്നെടുത്തുന്ന ഒരു പ്രത്യേക തരം കാറ്റുണ്ട് പാലക്കാട് തൊട്ട് തൃശ്ശൂർ വരെ വൃശ്ചികമാസത്തിന്റെ വരവറിയിച്ചുകൊണ്ട് ഡിസംബറിലെ മഞ്ഞിൽ നക്ഷത്രങ്ങൾ തൂങ്ങിയാടാൻ തുടങ്ങും കാറ്റ് കീറി കളയുന്ന കടലാസ് നക്ഷത്രങ്ങൾ ഇന്നില്ല സ്കൂൾ അടച്ചാൽ…
സുഖത്തിലും ദുഃഖത്തിലുമെന്നല്ല എല്ലാ തരികിടയിലും കൂട്ടായി കൂടെ നിൽക്കുന്ന ചില കൂട്ടുകാരുണ്ടാവും എല്ലാവർക്കും. അങ്ങനെയുള്ളവരെ കൂട്ടായ് കിട്ടുന്നവർ ഭാഗ്യം ചെയ്തവർ. റംസീന നാസർ
ഹൃദയം കൊണ്ട് അല്ലാതെ ചിലപ്പോഴൊക്കെ തലച്ചോറ് കൊണ്ടും ചിന്തിക്കണം. യാഥാർഥ്യത്തെ ഉൾക്കൊള്ളാനും മുന്നോട്ടു നീങ്ങാനും അത് അനിവാര്യമാണ്.
കലക്കി കലക്കി ഒടുവിൽ എല്ലാം കൂട്ടിക്കലാക്കാൻ വരുന്ന ചില ബന്ധു ജനങ്ങളുണ്ടാവും എല്ലാ കുടുംബത്തിലും. കലക്ക വെള്ളത്തിൽ മീൻപിടിച്ചു രസിക്കുന്നവർ. ഇത്തിൾക്കണ്ണി പോലെ മറ്റുള്ളവരുടെ നീരൂറ്റിക്കുടിച്ചു ജീവിക്കുന്നവർ. അത്തരം ആളുകളാണ് എന്നും സമൂഹത്തിന്റെ ശാപം.…
ജീവിതം മടുപ്പിലേക്കു വഴിതെറ്റിയപ്പോളും മനസ്സ് ഭ്രാന്തൻ ചിന്തകൾകൊണ്ട് അലട്ടിയപ്പോളും ഏകാന്തതയെന്ന ഇരുൾ വീണ ഇടനാഴിയിൽ…. സൂര്യന്റെ ചെറുനാളമായ് എനിക്കു കൂട്ടായ് നിന്നത്…. എന്റെ നൊമ്പരങ്ങളെ കടലാസിലേക്കു പകർത്താൻ എന്നെ തുണച്ചത്…. എന്റെ നീലമഷിയുള്ള പേനകളായിരുന്നു.…
രക്തം തളം കെട്ടികിടക്കുന്ന കൈത്തടങ്ങൾ കീറി മുറിക്കപ്പെട്ട മൃദു വയർ; തുന്നി ചേർക്കപ്പെട്ട പച്ച മാംസം ഞരമ്പിലൂടെ ഒഴുകുന്ന ഒരു കുന്നു മരുന്നുകൾ ഇതിനോടകം ഒരു ദാക്ഷണ്യവുമില്ലാതെ വന്നു ചേരുന്ന തലവേദനയും നടുവേദനയും അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ വയ്യ ചുമയ്ക്കാൻ വയ്യ തുമ്മാൻ…
നല്ല സൂചിമുന പോലെ ഹീലുള്ള ആ ചെരിപ്പ് വാങ്ങുമ്പഴേ കെട്ട്യോൻ പറഞ്ഞതാ വെറുതെ വേണ്ടാത്ത പണിയ്ക്ക് പോകണ്ടാന്ന്. ആരു കേൾക്കാൻ. “എനിക്കിത്തിരി പൊക്കം കൂടുന്നതിൽ നിങ്ങൾക്ക് അസൂയയല്ലേ മനുഷ്യാ. അസൂയേം കഷണ്ടീം രണ്ടും കൂടി…
ചില നേരങ്ങളിൽ സ്വച്ഛ ശാന്തമായി കരയെ പുൽകുന്ന കാമുകൻ. ചില നേരങ്ങളിൽ സംഹാര താണ്ഡവമാടി കരയെ പ്രകമ്പനം കൊള്ളിക്കും രാക്ഷസൻ. പക്ഷേ ആഴങ്ങളിലേക്ക് പതിക്കും തോറും ആകാംക്ഷയും അത്ഭുതവും പകരുന്ന അമൂല്യങ്ങളായ നിധികളുടെ അക്ഷയ…
വീട്ടുജോലികൾക്കവസാനമിത്തിരി വിശ്രമിച്ചവൾ വില്ലത്തിയായി വിരോധാഭാസങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ വിരൽചൂണ്ടിയവളും വില്ലത്തിയായി വിഷലിപ്ത ബന്ധങ്ങൾ വിട്ടെറിഞ്ഞിറങ്ങിയവളും വീണ്ടും വീണ്ടും ക്ഷമിച്ചൊടുവിൽ വിവാഹമോചനം തേടിയവളും എന്നും വില്ലത്തികളാണ്
ഉപ്പുപോൽ എന്റെ സ്നേഹം ഏറിയതിനാലാവും അവനത് ചവർപ്പായതും കയ്ച്ചതും അവനത് നീട്ടി തുപ്പിയതും ഉപ്പില്ലാത്ത ഭക്ഷണത്തിന്റെ അരുചിപോൽ അവന്റെ സ്നേഹ ശൂന്യത എന്നെ മൂടിയപ്പോളാണ് കവിളിണയിൽ ഞാൻ നിത്യേന ഉപ്പ് കുറുക്കിയതും
നെഞ്ചോരം ചേർത്തുപിടിച്ച പൊള്ളുന്ന മേനിയിൽ നിന്നും വേർപെട്ട് അകലെ തണുത്തു വിറങ്ങലിച്ചിരിക്കുന്ന അവഗണനകൾ തകർത്ത മനസ്സ് പുതപ്പിനടിയിലെ കൈയ്യകലത്തിൽ രണ്ടാകാശങ്ങളുടെ അകലം തീർക്കുന്ന സങ്കടങ്ങൾ യാത്ര പറച്ചിലുകൾ ഇല്ലാതെ അങ്ങ് അകലേക്കുള്ള ഇറങ്ങിപ്പോക്കുകൾക്കും എത്രയോ…
കവിളിലെ കരിനീലിച്ച പാടുകളൊക്കെ കെട്ടിയോൻ കലിപ്പന്റെ കരവിരുതായിരുന്നു കാന്താരിയായി കരഞ്ഞിരിക്കാതെ കാളിയായി മാറി കണക്കിന് തിരിച്ചു കൊടുത്തപ്പോൾ കലിപ്പൻ നല്ല കണവനായി മാറി
“നിന്നോടെനിക്ക് വെറുപ്പാണ് ” നീ തരുന്ന സങ്കടങ്ങളുടെ ഭാരമേറുമ്പോൾ മനസ്സിന്റെ ജനാലകളും വാതിലുകളും വലിച്ചടച്ച് ഞാൻ എപ്പോഴും ഉറക്കെ നിലവിളിച്ചു പറയാറുണ്ട് “ഈ ജന്മത്തിൽ ഇനി ഞാൻ നിന്നെ സ്നേഹിക്കില്ല വിശ്വസിക്കില്ല എനിക്ക് നിന്നോട്…
തള്ള തല്ലി കുളിപ്പിച്ച് തന്ത തള്ളി സ്കൂളിലേക്ക് വിട്ടിരുന്ന ഒരു മടിച്ചിക്കോത ഇന്നിപ്പം അതേ തല്ലും തള്ളും കൊടുത്തു സ്വന്തം മക്കളെ സ്കൂളിലേക്ക് അയക്കുമ്പോൾ പറയാറുണ്ട് “ഞാനൊക്കെ ഒരൊറ്റ ദിവസം മടിപിടിച്ച് സ്കൂളിൽ പോവാതിരുന്നിട്ടില്ല…
കൂടെ പിറക്കണമെന്നില്ല ഒരുകൂരയ്ക്കകത്താകണമെന്നില്ല പോരെടുക്കാതെ സ്നേഹവായ്‌പ്പുകളോടെ ചേർത്തുപിടിക്കാൻ താങ്ങായി തണലായി കൂടെ നിൽക്കാൻ പങ്കുവയ്ക്കലിന്റെ കരുതലിന്റെ മാധുര്യം ആവോളം നുകരാൻ ബന്ധങ്ങളുടെ കണ്ണി ഊട്ടി ഉറപ്പിക്കാൻ നീ ഇന്നും എന്നും എന്നോടൊപ്പം വേണം പ്രിയ…
നിൻ പ്രണയം ഒരു കടലാകുന്നു…. എൻ പ്രണയം ഒരു നീരുറവയും… ഓരോ തുള്ളി പ്രണയവും നിന്നിലേക്കു മാത്രം ചേർന്നലിഞ്ഞു ഞാനില്ലാതെയാകുന്നു… എന്നാൽ നിന്നനന്തതയിൽ എൻ പ്രണയം ഒരു തുള്ളി കണക്കേ അലിഞ്ഞലിയുന്നു… ഞാൻ തൊണ്ടവരണ്ടു…
