ചുറ്റിലുമെത്ര ദീപങ്ങൾ തെളിഞ്ഞെന്നാലും ഉള്ളിൽ ശാന്തി തൻ പ്രകാശം നിറയ്ക്കും സ്നേഹബന്ധങ്ങൾ കൂടെയില്ലെന്നാൽ അന്ധകാരച്ചുഴിയിൽ മുങ്ങിടും ജീവിതനൗക.
മറ്റുള്ളവരുടെ ജീവനിൽ പ്രകാശമേകാൻ അവൻ സ്വയം മെഴുകുതിരിപോൽ ഉരുകിതീർന്നപ്പോഴും ഓർത്തിരുന്നില്ല ഒരു കരിന്തിരിപോൽ തന്നെയവർ ഇരുണ്ടറകളിലേക്ക് തള്ളിയിടുമെന്ന്. അവർക്ക് വേണ്ടി താൻ നഷ്ടപ്പെടുത്തിയത് തന്റെ ജീവന്റെ പ്രകാശം മാത്രമായിരുന്നില്ല തന്നെകൂടിയാണെന്ന തിരിച്ചറിവിൽ അവന്റെ ആത്മാവ്…
അയാൾ ചവച്ചുതുപ്പി വച്ച മീൻമുള്ളുകളടക്കം മേശ തുടച്ചുവൃത്തിയാക്കുമ്പോൾ ഒരരികെ പറ്റിക്കിടന്ന എല്ലിൻകഷണം ചൂണ്ടി അറപ്പോടെ അവളുടെ ശ്രദ്ധയിൽപ്പെടുത്തിയട്ടയാൾ എന്റെ നേരെ നോക്കി “ഒരു വൃത്തീം ശ്രദ്ധേമില്ല, എന്തിനോ ആർക്കോ വേണ്ടി ചെയ്യുന്നു ഇങ്ങനെയുണ്ടോ പെണ്ണുങ്ങള്…
അവന് ഇത്തിരി മുൻശുണ്ഠിയും കലിപ്പും ഉണ്ടെന്നേയുള്ളു മനസ്സിൽ നല്ല സ്നേഹമാ. കുട്ടി നല്ലോണം ക്ഷമിച്ചും സഹിച്ചും ജീവിക്കണം. കുട്ടി വിചാരിച്ചാൽ അവനെ മാറ്റിയെടുക്കാൻ പറ്റും. സ്വന്തം അമ്മ വിചാരിച്ചു നടക്കാത്ത കാര്യം ഇന്ന് വന്നു…
ഇന്നു ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുന്ന വഴി ഒരു സെക്യൂരിറ്റി ജീവനക്കാരൻ നിറപുഞ്ചിരിയോടെ Happy Weekend ആശംസിച്ചു. ഇനിയിപ്പോൾ Weekend ഹാപ്പി ആയില്ലേൽ കൂടി അദ്ദേഹത്തിന്റെ ആ പുഞ്ചിരിയും ആശംസയും മതി, മനസും ഹൃദയവും…
ശരണം അയ്യപ്പ …….. വൃശ്ചിക മാസ കാറ്റേ ചൊല്ലുമോ അടിയനിവൻ തൻ ഗദ്ഗദങ്ങൾ പതിനെട്ടാം പടിമേലെ വാണരുളും അയ്യനോടെൻ നൊമ്പങ്ങൾ… സ്വാമി ശരണം അയ്യപ്പ ശരണം സ്വാമി ശരണം അയ്യപ്പ ശരണം ശരണമേകണേ..അയ്യനയ്യനേ… സ്വാമിയേ…..…
നിന്നെ സ്നേഹിക്കുന്നവർക്ക് നിന്റെ ഹൃദയം കൊടുത്താൽ പിന്നെ സ്വയം സ്നേഹിക്കാൻ ഹൃദയമെവിടെ…?
സ്നേഹിക്കാൻ മാത്രമറി യുന്നൊരേട്ടനുണ്ടെനിക്ക് പത്തുമക്കളെയും കൈ വിരലുകളോടു പമിച്ചൊ രച്ഛന്റെ പുത്രൻ കുന്നോളം കുമിയുന്ന ദുഃഖ ങ്ങളാരുടേതാകിലും തന്റെ നെഞ്ചിലെ നെരിപ്പോടിൽ പുകയ്ക്കാനിട്ട് അതിൽ നിറഞ്ഞു കത്തുന്നവയെ പുഞ്ചിരിയിൽ മറച്ചുപിടിച്ച് വാത്സല്ല്യത്തിൻ…
ബാല്യത്തിലെ ആഗ്രഹങ്ങളൊന്നും നടക്കാതെ വന്നപ്പോൾ ചെറിയ പ്രതികാരം കണക്കെ ഉമ്മയോടും ഉപ്പയോടും ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ നീ ഒന്ന് തള്ളാതെ പോണുണ്ടോ പെണ്ണെ എന്ന് പറഞ്ഞു കളിയാക്കിയ കൂടപ്പിറപ്പുകളാണ് എന്റെ ഭാഗ്യം . എന്റെ മോഹങ്ങളൊക്കെ…
മീൻ വറുത്താൽ ഏറ്റം നല്ല കഷ്ണങ്ങൾ നോക്കി കെട്ട്യോന് മാറ്റി.. പിന്നേം വന്നതിൽ നിന്ന് മുള്ളൊന്നും ഇല്ലാതെ മക്കൾക്ക് നുള്ളിക്കൊടുത്ത്.. അവസാനം ബാക്കി വല്ലോം കിട്ടിയാൽ കഴിക്കുന്ന കുലസ്ത്രീക്ക് പകരം, വറുക്കുമ്പോൾ ടേസ്റ്റ് നോക്കിയും…
എല്ലാ ദിനങ്ങളും ഒരുപോലെയാണ് ഒരു പ്രത്യേകതയും താൻ ഓർത്തു വയ്ക്കാറില്ലെന്ന വർഷങ്ങളിൽ പുതുക്കുന്ന മറുപടി കേട്ടു മടുത്തു കൊണ്ടാകണം ഓർമകളിൽ പോലുമവർ ഓർക്കാനിഷ്ടപെടാത്ത എന്നാൽ ഒരിക്കൽ ഒരുപാടോർത്തിരുന്ന ഇന്നവളുടെ മാത്രം ഓർമകളിലുള്ള ദിനങ്ങൾ ഓർത്തില്ലേയെന്ന്…
ആട്ടിൻസൂപ്പിൻ ഫലം ചെയ്യുമെന്നും, ഭൂമിയോളം ക്ഷമിക്കേണം പെണ്ണെന്നും, പഴമൊഴികളേറെയുണ്ടെന്നാലും, ചിലനേരങ്ങളിൽ, ചിലയിടങ്ങളിൽ ശക്തമായ് പ്രതികരിച്ചില്ലെന്നാൽ, ക്ഷമ പരീക്ഷിച്ചു വിഡ്ഢിയാക്കീടുംവണ്ണം ചൂഷണം ചെയ്തിടും ക്ഷമാശീലരെ, ഭൂഷണമല്ല തന്നെ മൗനവും ക്ഷമയും എപ്പോഴും, പാത്രമറിഞ്ഞു വിളമ്പേണമിവയെല്ലാം.
ക്ഷമ ഏതവസ്ഥയിലും പരിഹാരമല്ല .ക്ഷമിച്ചു ക്ഷമിച്ചു ക്ഷമയുടെ നെല്ലിപ്പലക വരെ ചവിട്ടി നിന്ന് സഹികെട്ടു സ്വയം ജീവനെടുത്ത ആത്മാക്കളേറേ അലഞ്ഞിടുന്നു മോക്ഷമില്ലാതെ. റംസീന നാസർ
അയാൾ നല്ലൊരു കാമുകനായിരുന്നു.. പക്ഷെ അയാളുടെ ഹൃദയം ഒരു കാരിരുമ്പ് ആയിരുന്നു.. അയാളുടെ കണ്ണിൽ എന്നും പ്രണയമുണ്ടായിരുന്നു.. പക്ഷെ കൺതടങ്ങളിലെ കറുപ്പ് നിറം അതിനെ മറച്ചിരുന്നു. ഒന്ന് തഴുകി ആശ്വസിപ്പിക്കാൻ അയാൾക്ക് കഴിയുമായിരുന്നു.. പക്ഷെ…
നുണകൾ കൊണ്ടൊരു പളുങ്കുകൊട്ടാരം ഞങ്ങൾ കെട്ടി… അതിന്റെ തിളക്കത്തിൽ ആവേശത്താൽ ഞങ്ങൾ നൃത്തം ചെയ്തു… സത്യമാകുന്ന സൂര്യരശ്മികളിൽ ഞങ്ങളുടെ കൊട്ടാരം തകർന്നു വീണു… അവയുടെ ചീളുകളേറ്റ് ഞങ്ങളുടെ മേനി മുറിഞ്ഞു… ഒടുവിൽ, സ്നേഹമാകുന്ന മരുന്നെടുത്ത്…
ഒരു നുണ മറച്ചിടാൻ ആയിരം കല്ലുവെച്ച നുണകൾ മെനഞ്ഞു ഒടുവിൽ സത്യവും നുണയും തമ്മിൽ കൂട്ടിമുട്ടുന്ന നിമിഷം അനുഭവിക്കും വ്യഥ ഓർത്തിടുവിൻ. റംസീന നാസർ
അസാധാരണമായി ഒന്നും സംഭവിക്കാതിരുന്ന എന്റെ സാധാരണ ജീവിതത്തിലേക്കാണ്, വിസ്മയകരമായ പലതുമിനിയുമുണ്ടെന്ന് പറഞ്ഞു കൊണ്ട് അയാൾ കടന്ന് വന്നത്. ചന്ദനത്തിന്റ നനവുള്ള വിരൽത്തുമ്പുകൾ കൊണ്ടെന്റെ കരം ഗ്രഹിച്ചത്. അനുവാദം ചോദിക്കാതെ അനന്തതയിലേക്ക് എന്നെ കൂട്ടി കൊണ്ട്…
യുദ്ധം തകർത്ത അവശിഷ്ടങ്ങളിൽ രക്തച്ചീളുകളെഴുതുന്നു, ഇവിടൊരു വീടുണ്ടായിരുന്നു എന്റെ.. ഞങ്ങളുടെ.. അവരുടെ വീട്. ഇവിടൊരു ആകാശവും നടുമുറ്റവുമുണ്ടായിരുന്നു. സ്വപ്നങ്ങളും ആഗ്രഹങ്ങളും പാറിപ്പറന്നും പിച്ചവച്ചും നടന്നത്. ഇന്നാ മുറ്റത്ത് ഞാനില്ല ഞങ്ങളില്ല അവരില്ല. ഉള്ളത് പൊട്ടിത്തെറിച്ച …
ഗംഗേ.. നിൻ്റെ യാഥാർത്ഥ്യം എനിക്ക് അറിയണമായിരുന്നു. ഞാൻ ആ വീട്ടിലെ സ്ഥിരം സന്ദർശകനായി. കാണുമ്പോൾ ഒക്കെയും ഒരു നിഗൂഢത നിന്നെ ചുഴിഞ്ഞു നിന്നു. ഒരിക്കൽ എൻ്റെ നെഞ്ചിൽ താളമിട്ട് മൃദുവായ ശബ്ദത്തിൽ നീ വളരെ…
നിങ്ങൾക്കവളുടെ ഹൃദയമേ തകർക്കാനാവൂ മനസ്സ് തകർക്കണമെങ്കിൽ അവൾ മരിക്കണം കാരണം അവളൊരു തൊട്ടാവാടിയല്ല . റംസീന നാസർ
