പുല്ലിംഗമില്ലാത്ത വാക്കുകളിലൊന്നല്ലോ ഭാഷയിൽ കന്യക. പെണ്ണിന് മാത്രം അടക്കവുമൊതുക്കവും വേണമവളുടെ മേനിയെ, കാമം നിറയും ആൺസ്പർശങ്ങളിൽ നിന്നും രക്ഷിക്കുവാനെന്നും, സ്ത്രീ വെറുമൊരു മാംസത്തുണ്ടാണെന്നും, പറയാതെ പറയുവാൻ, സ്ത്രീയേ ദേവിയെന്നും അമ്മയെന്നും വിളിച്ചൊടുവിൽ, മാനം കാക്കുവാനായവളെ…
മനസ്സിൽ നിന്നും മനസ്സിലേക്കു തുറന്നിടുമൊരു ജാലകമുണ്ടെന്നാൽ, മാറിമറിഞ്ഞിടും മനുഷ്യബന്ധങ്ങൾ തൻ ഗതിവിഗതികൾ നിശ്ചയം. ആത്മാർത്ഥമാം ഹൃദയങ്ങളെയും കപടബന്ധങ്ങളെയും വേർതിരിച്ചറിഞ്ഞിടാം, മനസ്സിലാക്കിടാം ദുഷ്ടബുദ്ധികളെ. എല്ലാം പകൽവെളിച്ചം പോലെ സ്പഷ്ടമയെന്നാൽ ലോകത്തിൽ മനുഷ്യബന്ധങ്ങൾ നീർക്കുമിള പോൽ ക്ഷണികമായിടും.
ഏകാന്തതയുടെ ഇരുൾ തളംകെട്ടിയ ആ മുറിയിലെ ജാലകത്തിനപ്പുറം മറ്റൊരുലോകമുണ്ടെന്നറിയാതെ അവളുടെ ഹൃദയം നോവുകൊണ്ടു പിടഞ്ഞു. ആശ്വാസത്തിന്റെ ചെറുതിരിനാളം തേടിയലഞ്ഞപ്പോൾ ഏതോ ഉൾപ്രേരണകൊണ്ടാണവൾ ആ ജാലകവാതിൽപ്പാളികൾ തുറന്നിട്ടത്. അന്നുവരെയനുഭവിക്കാത്ത സുഗന്ധവും പ്രകാശവും ജാലകത്തിലൂടെ അവളെത്തേടിയെത്തി. വെളിച്ചത്തിന്റെ…
മഞ്ഞിൻ മൂടുപടമണിഞ്ഞ വർഷാന്തരാത്രി തൻ യവനിക മെല്ലെ വകഞ്ഞുമാറ്റി, പൊൻകതിരൊളി ചൂടി പ്രഭാതം വിടർന്നിടവേ, മനമിതിൽ നിറയുന്നിതാ ശുഭപ്രതീക്ഷ തൻ മുകുളങ്ങൾ. വാടിക്കരിയാതെ, കൊഴിയാതെയവ വിരിഞ്ഞു സുഗന്ധം പരത്തിടാനായ് പകർന്നു നൽകേണം, നിരന്തരപരിശ്രമത്തിൻ ഊർജ്ജം.…
നിങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ, നിങ്ങൾക്കുള്ളിലെ ചിന്തകളുടെ ഉത്കൃഷ്ടതയുടെ ജാലക മറവിലാണ്.
തുടക്കം നന്നായാൽ ഒടുക്കം വരേനന്നായിടും. നല്ല ചിന്തകളും പ്രവർത്തികളും കൊണ്ട് സമ്പന്നമാവട്ടെ പുതുവത്സരം. ശുഭപ്രതീക്ഷയും ശുഭകാര്യങ്ങളും വന്നു ചേരട്ടെ ജീവിതത്തിൽ. മാറ്റങ്ങൾ അനിവാര്യമായിടത്തെല്ലാം മാറ്റത്തിൻ കാറ്റൊലി വീശിടട്ടെ. സ്നേഹത്തിന്റെ വെളിച്ചംകൊണ്ട് പ്രകാശിച്ചിടട്ടെ പുതുവത്സരം. റംസീന…
ആഘോഷങ്ങൾ ഏതായാലും അതിന്റെ തലേന്നുള്ള ഒരുക്കവും തയ്യാറെടുപ്പുമാണ് അതിന്റെ മാറ്റുകൂട്ടുന്നത്. പണ്ടുകാലത്ത് കല്യാണത്തലേന്നുകളായിരുന്നു കല്യാണ ദിനത്തേക്കാൾ ആഘോഷിക്കപ്പെട്ടിരുന്നത്. ഇന്നത്തെപ്പോലെ ഇവന്റ്മാനേജ്മെന്റും കാറ്ററിങ് സർവീസുകളും ഇല്ലാത്തകാലം. മുളയും മുടഞ്ഞെടുത്ത ഓലയുംകൊണ്ട് പണിതപന്തൽ വാഴക്കുലയും കുരുത്തോലയും വർണക്കടലാസുകൾ…
കാലമേ ഞാൻ വിടചൊല്ലിടട്ടേ . എനിക്കുചിതമല്ലാത്ത ഇടങ്ങളിൽനിന്ന്. കൂടെനിന്ന് കുതികാൽ വെട്ടിയ ബന്ധങ്ങളിൽനിന്ന്. മനശ്ശാന്തി നൽകാത്ത ഓർമ്മകളിൽനിന്ന്. എന്റെ വ്യക്തിത്വം പണയപ്പെടുത്തി അഭിനയിക്കേണ്ടിവന്ന വേഷങ്ങളിൽനിന്ന്. കൈപ്പേറിയ അനുഭവങ്ങൾ സമ്മാനിച്ച ജീവിതമേ നിന്നോടും വിട ചൊല്ലിടുന്നു.…
മുണ്ടക്കൽഗ്രാമം മുഴുവൻ ഒറ്റശ്വാസത്തിൽ പറഞ്ഞു രാമൻനായരുടെ മകൾക്ക് ലോട്ടറിയടിച്ചൂന്ന്. അല്ലെങ്കിൽ കറുത്ത മെലിഞ്ഞ ആ പെണ്ണിന് എവിടെനിന്നു കിട്ടാനാ എംഡികഴിഞ്ഞ ഒരുഡോക്ടറെ. ചിലരതു ശരിവെച്ചു , എന്നാൽ മറ്റുചിലർ “കല്ല്യാണം ഒന്ന് കഴിഞ്ഞോട്ടെ അപ്പോളറിയാം…
അപ്രതീക്ഷിതമായ ചില തുടക്കങ്ങൾ ചിലപ്പോൾ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ നൽകി കൊണ്ട് വേദനയുടെ തിരശ്ശീലയിട്ടാണ് അന്ത്യത്തിലേയ്ക്ക് എത്തുന്നത്.
കാലത്തിന്റെ വിധി സമ്മാനിച്ച ഇന്നലെകളുടെ നോവോർമ്മകളെ മറന്നിടാം. പകരം ഇന്നിന്റെ സന്തോഷങ്ങൾക്കായി ജീവിതത്തെ പരിഗണിക്കാം. കാരണം ഇന്നിന്റെ സന്തോഷങ്ങൾക്ക് മാത്രമേ, നാളെയുടെ ഓർമ്മകൾക്ക് സുഗന്ധം പകരാനാകു. റംസീന നാസർ
എന്റെ ഏറ്റവുമടുത്ത സുഹൃത്താണ്, അല്ലെങ്കിൽ എന്റെ പങ്കാളിയാണ്, എന്റെ കുഞ്ഞുങ്ങളാണ്, അവർ എനിക്കു വേണ്ടി എല്ലാം ചെയ്തു തരും എന്ന പ്രതീക്ഷയോടു കൂടി മാത്രം ജീവിതം മുൻപോട്ട് നയിക്കരുത്. മറിച്ച്, മുന്നോട്ടുള്ള ജീവിത വേളയിൽ…
2023 വർഷം പടിയിറങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രമാണല്ലോ ബാക്കിയുള്ളത്. തിരിഞ്ഞൊന്നു നോക്കുമ്പോൾ വ്യക്തിപരമായി ഞാനേറെ കാതം താണ്ടിയ ഒരു വർഷമാണിത്. ഉണർന്നിരുന്ന് കണ്ടിരുന്ന നൂറായിരം സ്വപ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കിനാവുകൾ സാക്ഷാത്കരിച്ച വർഷം !…
വേനലും വർഷവും ശിശിരവും താണ്ടി വർഷങ്ങൾ ഒരുപാട് കടന്നു പോയി. ചുമരിലെ കലണ്ടർ ഓരോ വർഷവും മാറ്റിയിടുമ്പോഴും അറിഞ്ഞില്ല. സ്വന്തത്തിനു വേണ്ടി ഒന്നും നേടിടാതെ പൊഴിഞ്ഞു വീണത് ആയുസ്സിന്റെ മുക്കാൽ പങ്കുമാണെന്ന്. നിഷ്ക്രിയമായ് പൊഴിഞ്ഞു…
ആദിയുണ്ടെങ്കിൽ അന്ത്യവുമുണ്ടെന്ന പരമമാം സത്യം അറിയുന്നവന്നെങ്കിലും, ഇല്ലൊരവസാനവും മർത്യന്റെ ജീവിതാശയ്ക്കും ചപലമാം വ്യാമോഹങ്ങൾക്കും.
എന്താണ് ക്രിസ്മസ് എന്ന് എന്റെ എട്ടു വയസുകാരനോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരങ്ങളാണ് എഴുത്തിനാസ്പദം എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ക്രിസ്മസ് സാന്തക്ലോസിന്റെ പിറന്നാൾ ആണെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത് എന്നതിൽ അതിശയോക്തി ഇല്ല. ക്രിസ്മസ് സന്ദേശങ്ങളിൽ കേന്ദ്ര…
പ്രതീക്ഷയെന്ന കച്ചിതുരുമ്പാണ് ഏതൊരാളുടെയും മുന്നോട്ടുള്ള പ്രയാണത്തിന്റെ ഊർജ്ജം. അസ്തമയത്തിന് ഉദയമുണ്ടെന്ന പ്രതീക്ഷ. രാത്രിക്ക് പകൽവരുമെന്ന പ്രതീക്ഷ. ഇരുളിന് വെളിച്ചമുണ്ടെന്ന പ്രതീക്ഷ. ദുഃഖത്തിന് ഒരുനാൾ സുഖം വരുമെന്ന പ്രതീക്ഷ. പരാജയം വിജയത്തിന്റെ പടികളാണെന്ന പ്രതീക്ഷ. ആയുസ്സില്ലെന്ന്…
വേണം ജലവും പ്രകാശവും മണ്ണിലൊരു പുൽക്കൊടിയെങ്കിലും തളിർത്തിടുവാനായ്, ജീവജാലങ്ങൾക്ക് വേണമാഹാരം ജീവന്റെ തുടിപ്പ് നിലനിർത്തിടുവാനായ്. തനുവേ പോഷിപ്പിച്ചിടാനായ് ഭോജനമെന്ന പോൽ, മനത്തെ ചൈതന്യമോടെ കാത്തിടുവാൻ വേണം ശുഭപ്രതീക്ഷ തൻ അണയാദീപം കെടാതെ ഹൃത്തിൽ.
മഞ്ഞിന്റെ മൂടുപടമണിഞ്ഞു കുളിരുചൂടി നിൽക്കുന്ന ക്രിസ്തുമസ് രാവുകൾ അവളുടെയുള്ളിലെ പ്രണയിനിയെ എന്നും വിളിച്ചുണർത്തിയിരുന്നു. പ്രകൃതിയാകെ കാല്പനികസൗന്ദര്യത്തിൽ മയങ്ങിക്കിടക്കുന്ന രാപ്പകലുകൾ ആയിരുന്നു അവളെയൊരു മായികലോകത്തെത്തിച്ചിരുന്നു. കാലങ്ങൾ കടന്നു പോയെങ്കിലും എന്നുമവൾക്ക് പ്രിയതരം തന്നെ ആ രാവുകൾ.…
