ഒരാളുടെ നിസ്സഹായത മറ്റൊരാൾക്ക് മനസ്സിലാവാണമെന്നില്ല. മനസ്സിലായാൽ അതേ അവസ്ഥയിലൂടെ കടന്നു പോന്നിട്ടുള്ളതാവും.
Author: Jaya Shaji
ഓണം എന്നോർക്കുമ്പോൾ തന്നെ മനസ്സിൽ എവിടെയോ ഒരു സന്തോഷം മുളപൊട്ടും അല്ലേ? എനിക്കങ്ങനെയാണ്. കാരണം സ്കൂൾ കാലങ്ങളിലെ ഓണം സന്തോഷം തരുന്നതായിരുന്നു. ക്വാർട്ടേഴ്‌സിൽ ആയിരുന്നപ്പോൾ കൂട്ടുകാരായ ലക്ഷ്മിയോടും, സിന്ധുവിനോടും ഒപ്പം അമ്പലത്തിലൊക്കെ പോകുമായിരുന്നു. ആ കുഞ്ഞമ്പലം ഒരു പ്രത്യേകത ആയിരുന്നു. നോർത്ത് എൻഡ് മുതൽ സൗത്ത് എൻഡ് വരെ നടന്നാണ് അമ്പലത്തിൽ പോവുക. ഉച്ചയ്ക്ക് ലീലാന്റിയുടെ കൈ കൊണ്ടുണ്ടാക്കിയ സദ്യ കഴിക്കാൻ രണ്ട് വർഷമേ ഭാഗ്യമുണ്ടായുള്ളൂ എങ്കിലും ഇന്നും ആ സദ്യയുടെ രുചി നാവിലുണ്ട്. രാത്രി കോഴിക്കറി കൂട്ടിയുള്ള സിന്ധുവിന്റെ വീട്ടിലെ സദ്യ കഴിച്ച് കഴിയുമ്പോഴേക്കും വയറ് പീരപ്പെട്ടിക്ക പോലെ ആകും. തൊട്ടിപ്പുറത്തെ ഞങ്ങളുടെ ക്വാർട്ടേഴ്‌സിലേക്ക് നടക്കുവല്ല ഇഴയുവാണെന്നാ തോന്നാറ്. വയറ് അത്രയ്ക്ക് നിറഞ്ഞാണ് കസേരയിൽ നിന്ന് എണീക്കുന്നത്. ഹാ.. അതൊക്കെ ഒരു കാലം.. 2025 ഓഗസ്റ്റ് 31 മുതൽ തിരുവോണത്തിന്റെ അന്ന് വരെ കുറേ അപമാനങ്ങൾ നേരിടേണ്ടി വന്ന ഒരു ആഴ്ച ആയിരുന്നു. തിരുവോണത്തിന്റെ അന്നുണ്ടായ അനുഭവം പറയാം. ബാക്കി…
എന്റെ അമ്മ പറഞ്ഞിട്ടുണ്ട് അമ്മ പത്താം ക്ലാസ്സിൽ പഠിക്കിമ്പോഴാണ് അമ്മയുടെ ചേച്ചിയുടെ കല്യാണം നടന്നതെന്നു. കാലങ്ങൾ കഴിഞ്ഞ്. ഞാൻ പത്തിൽ ആയപ്പോൾ അമ്മയുടെ ചേച്ചിയുടെ മോൾ ഹെലൻ ചേച്ചിയുടെ കല്യാണം നടന്നു. ദേ, ഇപ്പോൾ എന്റെ മോൻ പത്തിൽ ആയപ്പോൾ ഹെലൻ ചേച്ചിയുടെ മോളുടെ കല്യാണം തീരുമാനിച്ചിരിക്കുന്നു. എന്താലെ…
അമ്മയുടെ വയറ്റിൽ ജീവൻ തുടിക്കുമ്പോൾ മുതൽ ഹൃദയത്തിന്റെ താളമാണ് നമ്മുടെയും താളം. ഏഴു ദിവസവും 24 മണിക്കൂറും താളം തെറ്റാതെ മിടിക്കുന്നത് കൊണ്ട് നമ്മൾ അതിന്റെ വില അറിയുന്നില്ല. അതിനെ ഒന്ന് ശ്രദ്ധിക്കുന്നു പോലുമില്ല. എന്നിട്ടും ഹൃദയം നമുക്ക് വേണ്ടി മിടിക്കുന്നു. ആവശ്യമുള്ളതും ഇല്ലാത്തതുമായ ചിന്തകൾ മനസ്സിൽ കേറ്റി ടെൻഷൻ എന്ന ഓമന പേരിട്ടു വിളിച്ചു ഹൃദയത്തെ ശ്വാസം മുട്ടിക്കുന്നു നമ്മൾ. അതിനെ വിഷമിപ്പിച്ചു വിഷമിപ്പിച്ചു വയ്യാതെയാക്കുന്നു. അങ്ങനെ വയ്യാതെ വരുമ്പോഴാണ് നമ്മൾ അതിനെ ഒന്ന് നോക്കാൻ തുടങ്ങുന്നത്. കാരണം അന്നേരമാണ് നമുക്കും വയ്യായ്കകൾ ഉണ്ടാവുന്നത്. ഹൃദയത്തിന്റെ വില അപ്പോഴാണ് നാം അറിയുന്നത്. അപ്പോഴും അത് മിടിക്കുന്നുണ്ടെങ്കിൽ നമുക്ക് അതിനെ നോക്കാം. ഇല്ലെങ്കിൽ നമുക്ക് ജീവിതത്തോട് ബൈ പറയാമല്ലേ. ഹൃദയമേ… നമിച്ചിരിക്കുന്നു നിന്നെ.
താൻ രണ്ടാമത്തെ കുഞ്ഞായിരുന്നത് കൊണ്ട് അമ്മയ്ക്ക് തന്നെ ഇഷ്ടമാണോ എന്നുള്ള അവളുടെ സംശയം അവൾക്ക് അവളുടെ രണ്ടാമത്തെ കുഞ്ഞുണ്ടായപ്പോഴാണ് മാറിയത്. എത്ര കുഞ്ഞുങ്ങളുണ്ടായാലും എല്ലാവരും അമ്മയ്ക്ക് ഒരു പോലെയാണെന്ന് അവൾക്ക് മനസ്സിലായി.
ഞാനും മായയും സ്കൂളിൽ പഠിക്കുന്ന കാലം. കൃത്യമായി പറഞ്ഞാൽ കുടുംബസമേതം സിനിമ തിയറ്ററുകളിൽ ഓടുന്ന സമയം. അന്ന് രാത്രി അമ്മയും മായയും ഞാനും എന്റെ അപ്പനും കൂടി സെക്കന്റ് ഷോ കാണാൻ പോയി – കുടുംബസമേതം എന്ന സിനിമയാണ് കണ്ടത് (നമ്മുടെ മനോജ് കെ ജയന്റെ പടം). അത് കഴിഞ്ഞു രാത്രി അന്നത്തെ BTH (ഭാരത് ടൂറിസ്റ്റ് ഹോം ) ഇലാണ് തങ്ങിയത്. ഒരു സിനിമ കണ്ടിറങ്ങിയാൽ ഒരു ദിവസമൊക്കെ ആ സിനിമയുടെ ഉള്ളിലായിരിക്കും. അത് കഴിഞ്ഞേ ഞാനീ ലോകത്തിലേക്ക് ഇറങ്ങുകയുള്ളൂ. അങ്ങനെ ഞങ്ങൾ BTH ൽ എത്തി. പാതി രാത്രി ആവുന്നു. മുറിയുടെ താക്കോൽ മേടിച്ച് ലിഫ്റ്റ് കുത്തി അത് വരാൻ വേണ്ടി ഞങ്ങൾ നിൽക്കുന്നു. അപ്പോൾ അതാ വരുന്നു ഞങ്ങളുടെ മുൻപിലേക്കു ഒരാൾ. ആരാ? സാക്ഷാൽ മനോജ് കെ ജയൻ. ആദ്യം ഞാൻ ഓർത്തു സ്വപ്നം കാണുവാണെന്ന്. ഞാൻ അമ്മയെയും മായയെയും നോക്കി. അവര് ചിരിക്കുന്നു. അപ്പോൾ എനിക്ക്…
മാതൃത്വം എന്ന വാക്ക് എന്നാണ് ഞാൻ പരിചയപ്പെട്ടതെന്നു എനിക്കറിയില്ല. പക്ഷെ അന്ന് മുതൽ ആ വാക്കിനോട് വല്ലാത്ത ഒരു അടുപ്പമാണ്. ഞാൻ കുഞ്ഞായിരുന്നപ്പോൾ എനിക്കൊരു സ്വഭാവമുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ഞാൻ അമ്മയോട് ചോദിക്കും. “അമ്മേ, അമ്മയ്ക്കെന്നോട് ദേഷ്യമാണോ?” “അമ്മയ്ക്കെന്നെ ഇഷ്ടമാണോ?” “അമ്മയ്ക്ക് ഞാനൊരു ശല്യമാണോ?” ഇങ്ങനെയുള്ള ചോദ്യങ്ങൾ ഒരുപാട് ഞാൻ ചോദിച്ചിട്ടുണ്ട് അമ്മയോട്. പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല. എന്റെ മനസ്സിൽ സംശയം തോന്നുന്നു, ഞാൻ ചോദിക്കുന്നു. അത്രയേ ഉള്ളൂ. ഹൊ, ഇപ്പോൾ ഓർക്കുമ്പോൾ അമ്മ എങ്ങനെ എന്നെ സഹിച്ചു എന്ന് തോന്നി പോകും. ഒരു ദിവസം പതിവ് പോലെ ഞാൻ അമ്മയോട് ചോദിച്ചു. “അമ്മയ്ക്കെന്നോട് ദേഷ്യമുണ്ടോ?” അന്ന് അമ്മ എന്നെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു. “എനിക്കിത് കിട്ടണം. ഞാൻ കുഞ്ഞായിരുന്നപ്പോൾ അമ്മിച്ചിയോട് ഒരുപാട് പറഞ്ഞിട്ടുണ്ട്, ‘ചേച്ചി ഏറ്റവും മൂത്തതായത് കൊണ്ട് എല്ലാവർക്കും ചേച്ചിയെ ഇഷ്ടമാണ്. ജോളി ഒരേ ഒരു ആൺകുട്ടി ആയത് കൊണ്ട് എല്ലാവർക്കും ജോളിയെയും ഇഷ്ടമാണ്. വത്സ ഏറ്റവും ഇളയതല്ലേ. അത്…
ഇന്നലെ രാത്രി അം അഃ എന്ന ചിത്രം കണ്ടു. തീയേറ്ററിൽ വന്നപ്പോൾ തന്നെ കാണണമെന്നുണ്ടായിരുന്നു. പല കാരണങ്ങൾ കൊണ്ട് കാണാൻ പറ്റിയില്ല. ഇന്നലെ ആമസോൺ പ്രൈമിൽ കണ്ടു. സിനിമയെ കുറിച്ച് ആധികാരികമായി ഒന്നും എനിക്ക് പറയാൻ അറിയില്ല. സാധാരണക്കാരിൽ സാധാരണക്കാരായ കുറേ മനുഷ്യർ. നിറയെ പച്ചപ്പ് നിറഞ്ഞിരിക്കുന്നു. ഗർഭപാത്രം വാടകയ്ക്ക് കൊടുക്കുന്നതും എടുക്കുന്നതുമായ കഥകൾ നമ്മൾ കേട്ടിട്ടും കണ്ടിട്ടും ഉണ്ട്. ഇത് ആ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ഈ കഥ പക്ഷെ അധികമാരും കേട്ടിട്ടോ കണ്ടിട്ടോ ഉണ്ടാവില്ല. ഈ പടത്തിൽ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും വളരെ മികച്ച രീതിയിലാണ് അവരുടെ ഭാഗം ചെയ്തിരിക്കുന്നത്. ബഹളങ്ങളും ഇടിയും പുകയും നിറഞ്ഞ ഇന്നത്തെ സിനിമകളിൽ നിന്ന് മാറി നിൽക്കുന്ന ഒരു സിനിമ. നല്ലൊരു ചിത്രം.
പണ്ട് അമ്മ പറയാറുണ്ട് ചില പെണ്ണുങ്ങളുടെ ഒരു ചിന്ത ഇത്രയേ ഉള്ളൂ – ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ തട്ടാനും. അതിനപ്പുറത്തേക്ക് ഒരു ചിന്ത അവർക്കില്ല. അങ്ങനെയുള്ള ഒരാളെ നമ്മൾ ഫോണിൽ വിളിച്ചു എന്നിരിക്കട്ടെ. അവർക്ക് സമയവും സൗകര്യവും ഉണ്ടെങ്കിൽ ഫോണെടുക്കും. ഇല്ലെങ്കിൽ എടുക്കുകയുമില്ല, തിരിച്ചു വിളിക്കികയുമില്ല. എന്തിനാ വിളിക്കുന്നതെന്ന ചിന്ത പോലും ഉണ്ടാവില്ല. അതാ അവരുടെ ഒരു രീതി. ഈ ഒരു കാര്യം ചെയ്യാമോ എന്ന് അവരോട് മൂന്ന് മാസത്തിലേറെ പുറകേ നടന്നു ചോദിച്ചാൽ പോലും അവർക്ക് ചെയ്യേണ്ട എന്നാണെങ്കിൽ ചെയ്യില്ല. എന്ത് കൊണ്ട് നമ്മൾ പറയുന്നു, നമ്മുടെ സമയത്തിന്റെ വില – ഒന്നും അവർക്കറിയേണ്ട.
ഈ ലോകത്തിൽ എന്താണ് നമ്മുടെ സ്വത്ത്. ആത്മീയമായിട്ടൊക്കെ പറഞ്ഞാൽ നമ്മൾ മറ്റുള്ളവർക്ക് കൊടുക്കുന്ന സന്തോഷമാണ് നമ്മുടെ സ്വത്ത് എന്നൊക്കെ പറയാം. ചിലർ അപ്പനും അമ്മയും സഹോദരങ്ങൾക്ക് കൂടുതൽ സ്വത്ത് കൊടുത്തു, അല്ലെങ്കിൽ എനിക്കുള്ളത് തന്നില്ല എന്നൊക്കെ പറഞ്ഞ് കേസ് വരെ കൊടുക്കാറുണ്ട്. ചിലപ്പോൾ അപ്പനും അമ്മയും ഒക്കെ മരിച്ചു കാലങ്ങൾ കഴിഞ്ഞാവും സഹോദരങ്ങൾക്കെതിരെ കേസ് കൊടുക്കുന്നത്. എന്തിന് വേണ്ടി. നമ്മുടെ വിയർപ്പു കൊണ്ട് നമ്മൾ എന്ത് ഉണ്ടാക്കുന്നോ, അതിലാണ്, അതിൽ മാത്രമാണ് നമ്മുടെ അവകാശം. അത് മാത്രമാണ് നമ്മുടെ സ്വത്ത്.
