നാട്ടിലെ മുത്തി, പാറുവമ്മ നെയ്തന്ന തഴോല പൂവട്ടിയുമായ് ബാല്യം രാക്കര കുന്നേറും. കാശിത്തുമ്പ കാക്കപ്പൂ കണ്ണാന്തളി കാട്ടുചേമന്തി മുക്കൂറ്റി തുമ്പപ്പൂ.. ഹായ്..! പൂമൂടിയ പച്ചക്കാട്, വട്ടത്തിൽ വട്ടിയിലാദ്യ പൂക്കളമിടുന്നു. പിന്നെ അത്തമിടും, വ്രീളാവതി തുമ്പപ്പൂ.…
കാതങ്ങൾക്കലെ നിന്നോ, അതോ കാലങ്ങൾ താണ്ടിയോ ഒരു ചെറുകാറ്റ് തേടിവന്നു. നറു മുല്ലപ്പൂ സൗരഭ്യം തന്നുപോയി, അവളുടെ കാർകൂന്തലിൽ നിന്നു കവർന്നെടുത്തതോ, അതോ പ്രിയന് കൊടുത്തയച്ചതോ ഏതായാലും ഹൃദയചെപ്പിലൊളിപ്പിച്ചു. ഓണമല്ലേ , സമ്മാനമായി കിട്ടിയതല്ലേ
പലചരക്ക് കടകള് തുടങ്ങി പച്ചക്കറിച്ചന്ത വരെ ഉപ്പുതൊട്ട് കർപ്പൂരം വരെ ഓടിപ്പാഞ്ഞു കേറിറങ്ങി വാങ്ങിക്കൂട്ടി, ഓണക്കോടി തയ്ച്ചത് മേടിക്കാനുമോടി കാവറുത്തതും ശർക്കരപെരട്ടിയും വറുത്തുകോരി ഉത്രാടക്കളവുമിട്ട് ഉപ്പേരി പുളിയിഞ്ചി- യച്ചാറും കൂട്ടി ഒന്നാമോണോമു- ണ്ടേമ്പക്കോം വിടവേ…
#കൂട്ടക്ഷരങ്ങൾ #പൂക്കളം പല വർണ്ണ ജാലങ്ങൾ നിറയുമെൻ പൂക്കളം മനസ്സിൽ നിറക്കുന്നു മധുരാനുഭൂതികൾ മലരിതൾ നോക്കിയിരിക്കവേ മനസ്സൊരു വനികയായി മാറി ഞാൻ സ്വയം മറന്നു പൂക്കൂടയുമേന്തി പൂവുകൾ തേടി നടന്ന ബാല്യത്തിൽ തിരികെ…
തട്ടിത്തൂവിയും പൊട്ടി, ചില്ലടർന്നും ഒരു കുപ്പിഗ്ലാസ് അവളുടെ മുകുരത്തിൽത്തെളിഞ്ഞു അനാഥമായ് പരന്നൊഴുകുന്ന ശർക്കരപ്പായസം.. പഞ്ഞം കഴിഞ്ഞ് ചിങ്ങം പകർന്ന മധുരം… തറയിൽക്കിടന്നു തന്നെ നോക്കിപ്പല്ലിളിക്കുന്ന ചില്ലുകഷണങ്ങൾ അവളെ, തള്ളി വന്ന വികാരവേലിയേറ്റത്തിൽ വികാരശൂന്യയാക്കി.. തകർന്നത്…
കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴമൊഴിൽ തന്നെ ഉണ്ട് ഉത്രാടപ്പാച്ചിലിൻറെ പ്രസക്തി അഷ്ടിക്ക് വകയില്ലാത്ത കാലം പട്ടിണിയും ദാരിദ്ര്യവും ആയിരുന്നത്രേ അന്ന് കൈമുതൽ അന്നന്ന് കിട്ടുന്ന ചില്ലറതുട്ടുകൾ സ്വരുക്കൂട്ടി ഉത്രാട നാൾ അരിയും പലവ്യഞ്ജനങ്ങളും…
മറവിയുടെ വിഷം തീണ്ടി കരിനീലിച്ചാലും മരിച്ചു മണ്ണടിയാത്ത ചില ഓർമ്മകളുണ്ട്…! – ധനുഗായത്രി
ചൊട്ടയിലെ ശീലം ചുടല വരെ വെറുതെ ചൊല്ലിയത് ആണെന്ന് തിരുത്തുവാനൊരാഗ്രഹം പുതിയ ശീലം തുടങ്ങുവാൻ ഓരോ ഒന്നാം തിയതിവരുവാൻ കാത്തിരിക്കും … തടിയൊന്ന് കുറക്കണം മധുരം ഒഴിവാക്കണം എക്സഴ്‌സിസ് ചെയ്യണം ലഹരി പുകവലി നിർത്തിടെണം.…
ഓണനാളിൻ ഒളിയുമായ് പ്രകൃതിയും മനുഷ്യരുമൊരുങ്ങിടും നേരം, അകത്തളങ്ങളിൽ നിറയും രുചി തൻ ഗന്ധങ്ങളോടൊപ്പമെൻ അകതാരിൽ ഓർമ്മകൾ തൻ ചിതറിവീഴും മണിമുത്തുകളിൽ നിറഞ്ഞു തുളുമ്പിടുന്നു സ്നേഹത്തിൻ കൂട്ടുകളാൽ രുചിയേറ്റിയ പായസമധുരങ്ങൾ തൻ മദഭരരസങ്ങൾ.
കാലം പുരോഗമിച്ചപ്പോൾ തോമാച്ചൻ Toms ഉം അന്നമ്മ Ann ഉം രാമൻ Ram ഉം റോസമ്മ Rose ഉം ചെല്ലപ്പൻ Chelz ഉം ആയി പരിണമിച്ചു!!
എന്നെ സംബന്ധിച്ച് പായസത്തിൽ മുൻപൻ പരിപ്പ് പ്രഥമൻ,പ്രഥമൻ എന്നാൽ അച്ഛനും.അച്ഛൻ്റെ കുത്തകാവകശം ആയിരുന്നു പായസം ഉണ്ടാക്കൽ.അതിൽ വേറെയാരെയും കൈകടത്താൻ സമ്മതിച്ചിരുന്നില്ല. ഉണ്ടാക്കുക മാത്രമല്ല അത് മറ്റുള്ളവരെ കഴിപ്പിക്കുന്നതിലും, സ്വയം ആസ്വദിച്ച് കഴിക്കുന്നതിലും കേമനായിരുന്നു അച്ഛൻ.അച്ഛൻ…
പായസം പായസം പലവിധമെങ്കിലും എനിക്കിഷ്ടം പരിപ്പ് തന്നെ കിണർ വട്ടമുള്ള ഓട്ടുരുളിയിൽ ശുദ്ധിയും വൃത്തിയുമുള്ള പശുവിൻ നെയ്യിൽ വറുത്തെടുത്ത പരിപ്പും സ്നേഹത്തിന്റെ മാധുര്യം നിറഞ്ഞ ശർക്കര പാനിയിൽ ഇട്ട് വിളയിച്ചെടുത്തു നാടൻ തോർത്തു മുണ്ടിൽ…
സണ്ണിയുടെയും ജൂലിയുടെയും ഇരുപത്തിയഞ്ചാം വിവാഹ വാർഷികം. വീട്ടിലെല്ലാവരും ഒത്തുകൂടിയിരിക്കുന്ന ആഘോഷവേളയിൽ, കേക്ക് മുറിക്കുന്ന സമയത്ത് കൂട്ടത്തിൽ നിന്നൊരു വിരുതൻ വെറുതെ തമാശയായി ചോദിച്ചു “അല്ല… സണ്ണി,നിങ്ങളുടെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിൻറെ രഹസ്യം എന്താണ്?” ഇത്…
മാവേലിയും സ്വപ്നസുന്ദരമായ ആ മാവേലിക്കാലവും മലയാളിക്ക് ഗൃഹാതുരമായ ഒരു മിത്താണ്. പൂവിളിയും പൂപ്പടയും പൂപ്പൊലിയും പൂക്കളവുമെല്ലാം ആ മിത്തിന്റെ സത്തയെ സചേതനമാക്കി. യുഗങ്ങൾക്കിപ്പുറം ഇന്നും ആ മിത്ത് മലയാളിയുടെ ഉണ്മയെയും നന്മയെയും പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഗതകാല…
ഭൂമിയിലെ ഏറ്റവും വലിയ വേദന സ്നേഹനിരാസമായിരിക്കും ചേർത്തു പിടിക്കാനും കൂടെ നിൽക്കാനും ഒരാളുണ്ടാവുക എന്നതിലുപരി എന്ത് ആഗ്രഹമാണ് ഒരാൾക്കുണ്ടാവുക. . എല്ലാവരുടേയും മുന്നിൽ ചേർത്ത് പിടിക്കാൻ കഴിയാതിരിക്കുന്ന രഹസ്യസ്നേഹങ്ങൾ മൂല്യമില്ലാതെ തോന്നും. . പിശുക്കന്റെ…
ഒരേ സമയം ചിരിക്കാനും കരയാനും തോന്നുന്നുണ്ടോ .. ഒരേ സമയം ഇഷ്ടവും ദേഷ്യവും തോന്നുന്നുണ്ടോ … ഒരേ സമയം അകലാനും അടുക്കാനും തോന്നുന്നുണ്ടോ … ഒരേ സമയം പേടിയും ധൈര്യവും തോന്നുന്നുണ്ടോ … …
പുഴയ്ക്ക് കടലിൽ ചെന്നിറങ്ങാൻ പേടി കാണും.. എന്നാൽ കടലിൽ ഇറങ്ങുകയല്ല… ആ മഹാസമുദ്രത്തിന്റെ ഭാഗം ആകാൻ പോകുന്നുവെന്ന ചിന്തയാണ് പുഴയുടെ ആവേശ ഒഴുക്കിനു കാരണം.. എന്ത് ചെയ്യുന്നതിലും ആ പ്രവർത്തിയുടെ ഭാഗം ആകുകയെന്നതായിരിക്കട്ടെ നമ്മുടെ…
ചാണകം മെഴുകിയ മണ്ണിന്റെ മാറിൽ പലവർണ്ണ പുഷ്പങ്ങൾ കൊണ്ടൊരു ചിത്രം വരച്ചു ഞാൻ! വ്യത്യസ്ത നിറങ്ങളും വ്യത്യസ്ത ആകൃതികളും, വലുപ്പമുള്ള ഒരു പൂത്താലംപുഷ്പങ്ങൾ കൊണ്ടു തീർത്ത ഓണപ്പൂക്കളം കണ്ണിനും മനസ്സിനും കുളിർമ മാത്രമല്ല, ഒപ്പം…
അങ്ങനെ ഒരു ഓണക്കാലം കൂടി വരവായി. “മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാവരും ഒന്നുപോലെ… കള്ളവുമില്ല ചതിയുമില്ല… എള്ളോളമില്ല പൊളി വചനം”. ആ… ഒരു കാലത്തെ ക്കുറിച്ച് ഇന്ന് ചിന്തിക്കാനേ കഴിയില്ല. ഇന്നത്തെ കാലത്ത് കള്ളവുമുണ്ട്…
