വൈകിവന്ന വസന്തമാണവൻ..നിനച്ചിരിക്കാത്ത നേരത്ത് ദൈവത്തിന്റെ അനുഗ്രഹം ഞങ്ങളിലേക്കെത്തിയ നിറ വസന്തം ഒരുപാട് പരീക്ഷണ കാലങ്ങൾക്ക് ശേഷം അവന്റെ കുഞ്ഞു പുഞ്ചിരിയും കിലു കിലുക്കവും വീടിനെയെന്ന പോലെ മനസിനെയും ഉണർത്തുന്നു… വരണ്ടുണങ്ങിയ മരുഭൂമിയിൽ ആർത്തലച്ചു പെയ്ത…
ഫലഭൂയിഷ്ഠമായ മണ്ണുപോലെയാണത്രേ പ്രണയിക്കുന്നവരുടെ മനസ്സ്. ഒന്നു കിളച്ചൊരുക്കി വിത്തിട്ടാൽ എന്തും നൂറുമേനി വിളയും. പക്ഷേ എന്റെ മനസ്സിൽ അവൻ നട്ടതൊരു ചേനയായിരുന്നു. പറിച്ചെടുത്തുകൊണ്ട് പോയിട്ടും ആ ചൊറിച്ചിലങ്ങു മാറുന്നില്ലെന്നേ! പണ്ടാരക്കാലൻ 😭
അവസാന ശ്വാസംവരെയും ഓർമകളിൽ കൊളുത്തി വലിക്കുന്ന മനസ്സിൽ കൊരുത്തു പോയ ചൂണ്ടകൊളുത്തു പോലെയാണ് ആദ്യ ആത്മാർത്ഥ പ്രണയം…..
അന്ന്, ശ്രുതി താണ കാലത്തിൽ ചാരി അമ്മ പാടി കേട്ടുകേട്ടുറങ്ങിയ താരാട്ടിലെല്ലാം രാമനാൽ ത്യജിക്കപ്പെട്ടൊരു സീതയുടെ വെയില് കുടിച്ചുടല് പൊള്ളിയടർന്നതിന്റെ ഈണവും കൂരക്കകത്തെ മഴയുടെ ജലധാരക്കൊപ്പം കരളിലെ തോടും പുഴയുമൊക്കെ നിറഞ്ഞു കവിഞ്ഞും കള്ളക്കർക്കിടകത്തിലെ…
ഒരുത്തിയവൾ ഒറ്റത്തിരിയായെരിയുന്നവൾ, സ്നേഹം വറ്റാതെ, സ്നേഹം പകരുന്നവൾ, അന്യർക്കായെരിഞ്ഞുള്ളിലെയിരുട്ടിലവളിടം തേടുന്നവൾ, എത്രയെരിഞ്ഞാലും ഉൾത്താപമില്ലാതെ പുഞ്ചിരിയേകുന്നവൾ, കുറ്റങ്ങളേറെ ചൊന്നാലും വംശത്തിന്നാധാരശിലയവൾ, ശിലയായുറയും മൗനത്തിലും ഉറവവറ്റാത്ത സ്നേഹമവൾ, ഒരുത്തിയവൾ ഒരിക്കലും വീട്ടാനാവാത്ത ജന്മകടത്തിൻ ബാക്കിപത്രം… ****നിഷിബ എം…
#ഒരുത്തി ഒരു തീയായ് കുരുത്തവൾ ഒരു തീയായ് വളർന്നവൾ തീയാൽ എല്ലാം തടുത്തവൾ തിരിവെട്ടങ്ങളെ പ്രസവിച്ചവൾ…. തീയായെരിഞ്ഞു കനലായടങ്ങി വീട്ടിൽ ഒരു മൂലയിൽ ചാരുംപൂണ്ടു കിടപ്പുണ്ട് അമ്മയെന്നൊരുത്തി ഇന്നാർക്കും വേണ്ടാത്തൊരുത്തി…..
ഒരുത്തി മകളെന്നും പെങ്ങളെന്നും കാമുകിയെന്നും ഭാര്യയെന്നും മുത്തശ്ശിയെന്നും വിശേഷണങ്ങളുള്ളൊരുത്തി സ്വയം ആളിപ്പടരാനും ആളിപ്പടർത്താനും ഊർജ്ജമുള്ള അവളൊരുത്തി അടിച്ചമർത്തിയാലും തളർത്തിയാലും ചാരമാക്കിയാലും ഉയർത്തെഴുനേൽക്കാൻ വമ്പുള്ള പെണ്ണൊരുത്തി . റംസീന നാസർ
ഒരിത്തിരി മതി കുന്നോളം സങ്കടപ്പെടാൻ.. ആ ഇത്തിര്യേക്കാളും ഒരു തരി മതി വാനോളം സന്തോഷിക്കാൻ അവളൊരുത്തിക്ക്..
ഒരുത്തിയുടെ പുകയില്ലാത്ത സ്വപ്നങ്ങൾ അടുക്കളപ്പുറത്ത് പുകയൂതിയൂതിയൊരാൾ .. ഇടയ്ക്ക് ചുമയ്ക്കുന്നുണ്ട്.. തെക്കേ ചായ്പിലിരുന്നു പുക വലിച്ചുവലിച്ചൊരാൾ .. ഇരുന്നു ചുമയ്ക്കുന്നുണ്ട് രണ്ടിലും പ്രതി പുകയത്രേ …
നന്മതിന്മകൾ ഇടകലർന്നതല്ലോ നാം കാണുമീയുലകം യുഗാന്തരങ്ങളായ്, ദുഷ്ടജനങ്ങളെ നിഗ്രഹിച്ചു സജ്ജനങ്ങളെ പരിപാലിച്ചിടുവാനായ് ജന്മമെടുത്തിടും അവതാരങ്ങൾ അടയാളപ്പെടുത്തി യുഗങ്ങളെ. അസുരജന്മങ്ങൾ വാണിരുന്നു ഭൂവിൽ ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും. മർത്യൻ ജ്യോതിർഗോളങ്ങളെ വരുത്തിയിലാക്കിയ ശാസ്ത്രയുഗമിതിൽ നമ്മുടെ ജീവിതം. അസുരന്മാരില്ല,…
മദ്യപാനം ഒരു തരത്തിലുള്ള ധ്യാനമാണ്. പാനാസക്തിയുള്ളവൻ ലഹരിയുടെ അനന്തമായ ആത്മ പ്രഷോഭത്താൽ ആനന്ദിക്കുകയും,തന്മൂലം പ്രപഞ്ചത്തിലെ സൂക്ഷമങ്ങളിൽ സൂക്ഷ്മങ്ങളായ സ്ഥൂല തന്മാത്രകൾ തന്റെ കരളിലേക്ക് ആവാഹിച്ചു വികാര വിസ്ഫോടനങ്ങൾക്ക് സ്വയം വിധേയനാകുന്നു.അതിന്റെ അന്ത്യത്തിൽ തന്റെ ഉടുതുണി…
അൻപായിരുന്ന മതങ്ങൾ അമ്പുകളാകുന്നു. വരണമാല്യങ്ങൾ മരണപാശങ്ങളാകുന്നു പ്രണയനിരാസങ്ങൾ പ്രതികാര കഷ്ണങ്ങളാകുന്നു. പിഞ്ചിളം മേനികൾ ചവച്ച് പീച്ചിക്കൂട്ടിയ മാമ്പൂക്കളാകുന്നു കലികാലമെന്നല്ലേ ചൊൽവേണ്ടൂ!!
രാജ്യത്തിന്റെ സ്ത്രീകൾ മുൻപില്ലാത്തവണ്ണം നടുറോഡിൽ വലിച്ചിഴക്കെട്ട് പൊതുമധ്യേ ബലാത്സംഗം ചെയ്യപ്പെട്ട്, പാടത്തും തരിശു നിലങ്ങളിലും ഉപേക്ഷിക്കപ്പെടുന്നു. നിന്ന നിൽപ്പാലേ വറ്റിപ്പോയ പുഴയാകുന്നു. മറ പോലും വേണ്ടിവരാത്ത ബലാത്സംഗങ്ങൾ! കലികാലം!!
ഓണത്തിന് പൂക്കളമിടാൻ അവർ എന്നെ തിരയും തൊടിയിലും ഉമ്മറത്തും എന്റെ സാന്നിധ്യം വേണമത്രേ! തേൻ നുകർന്ന വണ്ടും, ഒടുക്കം എവിടെയോ പോയ്മറയും അവൾക്കു താളി തേച്ചു കാർക്കൂന്തൽ മിനുക്കാൻ ഞാൻ കൂടിയേ തീരു അവരുടെ…
ചൂടാനെടുക്കില്ലെന്നറിഞ്ഞിട്ടും ആരുടേയും പരിഗണനക്ക് കാത്തുനിൽക്കാതെ വിടരുന്നു പൊഴിയുന്നു. സ്വന്തം കഴിവിലാത്മാവർപ്പിച്ച് ആത്മവിശ്വാസത്തോടെ കർമ്മങ്ങൾ ചെയ്യുക. ജീവിത പാംങ്ങളുടെ ചെമ്പൂവ് ചെമ്പരത്തി!
നിന്നിലലിഞ്ഞു, നിന്നെമാത്രം പ്രണയിച്ചത് കൊണ്ടാവും എന്റെ പ്രണയത്തിന് ചെമ്പരത്തിചുവപ്പായിരുന്നത്. അവൾക്ക് ഭ്രാന്താണ്, വെറുതെ എന്റെ പുറകെ…. പാവം…!!! അന്തിയ്ക്ക് അമ്പിളി തെളിയും മുമ്പേ വാടുന്ന ചെമ്പരത്തിയെ ഞാൻ പിന്നീട് പ്രണയിച്ചതും അതുകൊണ്ട് തന്നെയാണ്. പനിനീർപ്പൂവിനോളം…
വാടി തളരുമ്പോൾ വലിച്ചെറിയുമെന്നറിഞ്ഞിട്ടും ദേവ തിരുനടയിൽ ആ കല്പാദങ്ങളെ ചുംബിച്ച് കിടക്കുന്നതിനേക്കാൾ എനിക്കിഷ്ടം ഇടനെഞ്ചിനോട് ചേർന്ന് കിടക്കുന്ന ഹാരമാകാനാണ്….
ചെമ്പരത്തി നിന്റെ കവിളിണകൾ അത്രമേൽ മനോഹരമായി ചുവന്നു തുടുത്തിട്ടും അത്രമേൽ തലയെടുപ്പോടെ വേലിപ്പടർപ്പുകളിൽ പൂത് വിടർന്നിട്ടും പ്രണയത്തിന്റെ പര്യായമായ പനിനീർപ്പൂക്കളോളം അഴകിൽ മുൻപന്തിയിൽ ഉണ്ടായിട്ടും എന്തു കൊണ്ടോ ചെമ്പരത്തി നിന്നെ ഭ്രാന്തിനാൽ ഉപമിച്ചത് ഒരുപക്ഷെ…
അല്ലയോ.. സുന്ദരി പുഷ്പമേ ചെഞ്ചുണ്ടിൽ ചുവപ്പണിഞ്ഞ ചെമ്പരത്തി ആരെയും ഭ്രാന്തമായി പ്രണയിക്കാതെ നീയെങ്ങനെ ഭ്രാന്തിൻ പ്രതീകമായി ഒരു ചെറുമുളളിനാൽ പോലും ആരെയും വേദനിപ്പിക്കാതെ അവഗണനകൾ ചെപ്പിലടച്ചു സൂക്ഷിച്ചവൾ ഞാനറിയുന്നു നിന്നുള്ള നോവുന്നത് നിൻറെ അഴകൊത്ത…
അങ്കമാലിയർച്ചനയിൽ നിന്നായിരുന്നു അന്നമ്മക്കൊരു പൊൻ കസവു വാങ്ങീത്. ഒന്നുറങ്ങാൻ കിടന്നതാ പിന്നെയുണർന്നതേയില്ല! അവിടന്നങ്ങോരോ ഓണനാളും ഒരു ചിങ്ങപ്പെയ്ത്ത് മാത്രം ബാക്കിയാക്കി ആ ഓണക്കോടി വെള്ളപുതച്ചു. അർച്ചനക്കിന്ന് പുതുനാമ രൂപഭാവങ്ങൾ.. നിർമ്മിതികളില്ലാ ഓർമ്മകൾ പതഞ്ഞു ജീവിതച്ചെരുവിൽ…
