വേലിവക്കത്തും മുറ്റത്തും തടിച്ചുകൂടിയ നാട്ടുകാരുടെ മുന്നിൽ അമ്പതുകാരിയായ മാലതി കുറ്റവാളിയെപോലെ തലകുനിച്ചു നിന്നു. ഒപ്പം കോലായിൽ നിന്നിറങ്ങുന്ന പടികൾക്ക് താഴെ മാലതിയുടെ കൂടെ അച്ചാർ കമ്പനിയിൽ പണിയെടുക്കണ ചന്ദ്രനും നാട്ടുകാരുടെ ചവിട്ട്കൊണ്ട് ചുരുണ്ടു കിടന്നു.…
ഞാൻ നീയായ് മാറിയിട്ട് എനിക്ക് എന്നെ നിന്നിലൂടെ കാണണം എന്നിട്ട് നീ എന്നെ എങ്ങനെ കാണുന്നുവെന്ന് എനിക്ക് നിന്നിലൂടെ അറിയണം നീയെന്നെ എത്ര സ്നേഹിക്കുന്നുവെന്ന് നീ പറയാതെ നിന്റെ സ്നേഹത്തിലൂടെ മാത്രമറിഞ്ഞ് നിനക്കെന്നോടുള്ള സ്നേഹം…
ഹേ..മനുഷ്യാ.. എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്.. വീട്ടുമുറ്റത്ത് പനമ്പിൽ നീ ഉണക്കാനിട്ട നെന്മണികളിൽ കുറച്ച്, വിശപ്പിന്റെ വിളിയാൽ ഞാൻ കൊത്തി തിന്നപ്പോൾ നീയെന്നെ നിഷ്ക്കരുണം കല്ലെറിഞ്ഞും കൈക്കൊട്ടിയും തുരത്തി ഓടിച്ചു. എന്നിട്ട് നെല്ല് കുത്തി…
ശ്യാമവർണ്ണത്തെ പരിഹാസമോടെ നോക്കി “കാക്ക കുളിച്ചാൽ കൊക്കാകുമോ “എന്നും കാക്കക്കറുപ്പെന്നും ശൈലികൾ ചമച്ചും വൈരൂപ്യത്തിൻ പ്രതീകമായ് തന്നെ പ്രതിഷ്ഠ നടത്തിയ ലോകർ, ആത്മാക്കളെ പ്രീതിപ്പെടുത്താനായ് അരിയും പൂവും വെച്ചു കൈകൊട്ടി വിളിപ്പതു കേൾക്കെ, വെളുത്ത…
കാണാൻ അഴകില്ലെങ്കിലും, എണ്ണക്കറുപ്പാണെങ്കിലും, ശബ്ദം ശ്രവണമനോഹരമല്ലെങ്കിലും, നമ്മെ പാടി മയക്കുന്ന കുയിലിന്റെ കുഞ്ഞുങ്ങളെ പറക്കമുറ്റുവോളം പോറ്റി വളർത്തുന്ന കാക്കയുടെ മനഃശുദ്ധിയോളം വരുമോ കുയിലിന്റെ പാട്ടിന്റെ ശ്രുതിശുദ്ധി? …
“സ്നേഹമില്ലായ്മയാൽ വ്രണപ്പെട്ടു പോയിട്ടും പ്രാണനൂർന്നു പോകാതെന്നിലൊരു സ്പന്ദനം ബാക്കി.. ചോരാതൊരു തുള്ളി പ്രണയമെന്റെ ഹൃദയത്തിലിറ്റിക്കൂ ചിതൽ കയറിയ ചില്ലകളൊന്ന് തളിർക്കട്ടെ…!”
ഉടലിന്റെ ഉഷ്ണങ്ങളറിയാതെ എന്റെ ഉയിരിൽ നീ പകർന്നതിതൊന്നു മാത്രം… നേരിൻ നേർമ്മയുള്ളൊരിത്തിരി പ്രണയം…!
പകരാതെ സൂക്ഷിച്ച പ്രണയത്തിന്റെ തീരാനോവുമായ് ഞാനൊറ്റയ്ക്കായൊരീ വേളയിൽ എവിടെയായിരുന്നാലും ഇനി നിനക്കെന്റെ പ്രണയം ഭാരമാകാതിരിക്കട്ടെ…
“എത്ര കാതമകലേക്ക് നീയെന്നിൽ നിന്നുമകന്നാലും നമുക്കുള്ളിലെ പ്രണയം ഭംഗമേതുമില്ലാതെ പ്രാണനിൽ നിറയും തളിർക്കും പൂവിടും…”
തടിച്ചി ആയതുകൊണ്ട് സ്ഥലം തികയില്ലെന്ന കാരണത്താൽ ക്ലാസിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ ബസ്സിലെ സീറ്റിൽ കൂട്ടിന് അവൾക്കാരും ഉണ്ടായിരുന്നില്ല. കുന്നിന് മുകളിലേക്ക് പ്രകൃതി ഭംഗി കാണാൻ എല്ലാവരും ഓടിക്കയറിയപ്പോൾ പാതിവഴിയിൽ അവൾ തളർന്നിരുന്നു. ഹോട്ടലിൽ…
സുരേഷിൻ്റെ ചേച്ചിയാണോ, സുരേഷിൻ്റെ അമ്മയാണോ? ആവർത്തിച്ചു കേൾക്കുന്ന ചോദ്യങ്ങളാണ് അവളെ ജിമ്മിലെ പരീക്ഷണങ്ങളിലേയ്ക്കും ഗവേഷണങ്ങളിലേയ്ക്കും തള്ളിവിട്ടത്. ഇൻ്റർമിറ്റൻഡ് ഫാസ്റ്റിങ്ങ് അവതാളത്തിലാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഭർത്താവിനോടും വീട്ടുകാരോടും സന്ധിയില്ലാ സമരം ചെയ്ത് ശരീരത്തിലെ മടക്കുകൾ ഓരോന്നായി…
“ഉരിയരി കൂടുതൽ ഇട്ടോളൂട്ടോ മാളു ഇന്നാരെങ്കിലും ഉണ്ണാൻ വരാതിരിക്കില്ല്യ അതി രാവിലെ തുടങ്ങിയതാ കാക്കയുടെ വിരുന്ന് വിളി”, കാക്കയുടെ കുറുകൽ കേട്ടാൽ എന്നും മുത്തശ്ശിയുടെ പറച്ചിലായിരുന്നു. കുപ്പയൊക്കെ ചികഞ്ഞു വൃത്തിയാക്കി കൊത്തി തിന്ന കാക്കയേ കണ്ടപ്പോൾ…
സഞ്ചയനം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞിട്ടും പിണ്ഡചോറുണ്ണാൻ വന്നിരുന്ന കാക്ക തൊടിയിൽ നിന്ന് പോയില്ല. വീട്ടിലെ എഴുവയസ്സുകാരൻ മിണ്ടാനാരുമില്ലാതെ തൊടിയിൽ കറങ്ങിനടക്കുമ്പോഴും ആ കാക്ക അവന്റെ ചുറ്റും ചിക്കി ചികഞ്ഞു നടന്നു. അച്ഛമ്മ കാണാതെ അവൻ…
മനമിതിൽ വിഷാദപുഷ്പങ്ങൾ ഗന്ധം പടർത്താതെ വിരിഞ്ഞുനിന്നിടുന്നു, മൂകനൊമ്പരത്തിൻ ശീലുകൾ അലയടിയ്ക്കുമൊരു സന്ധ്യാവേളയിൽ. ഹൃദയമേതോ നഷ്ടസ്വപ്നത്തിൻ തപ്‌തസ്മരണയാൽ, തേങ്ങിടുന്നു, എങ്കിലും വീണ്ടും പ്രതീക്ഷിക്കുന്നു, വസന്തത്തിൻ ചിറകടികളീ മൂകസന്ധ്യയിൽ വർണ്ണങ്ങൾ ചാലിക്കുമെന്ന് വെറുതെ, എന്തിനെന്നറിയാതെ.
എന്തിനെന്നറിയാതെ കലമ്പി കൊണ്ടിരുന്ന എന്നെ, കണ്ണുകളിൽ സഹതാപവും അധരങ്ങളിൽ പുഞ്ചിരിയും നിറച്ച് അവൾ കേട്ടുകൊണ്ടിരുന്നു. കലമ്പലും പിറുപിറുക്കലും കഴിഞ്ഞ് ഉയർന്ന എന്റെ ഗദ്ഗദങ്ങളിൽ അവൾ എന്നെ തിരഞ്ഞു. തിരച്ചിലിനൊടുവിൽ അവളെന്നെ കണ്ടെത്തുമ്പോൾ….. രാവിലെ കറിചട്ടി…
അറിഞ്ഞുമറിയാതെയും ഹൃദയത്തിലൂടൂർന്നു വീണ വിത്തുകൾ താനെ പൊട്ടിമുളച്ചു പൂമരങ്ങളായി നമ്മെ കാത്തിരിക്കും. വെയിലിൽ വാടി തളരുമ്പോൾ തണലും പൂമെത്തയും വിരിച്ച് ഒരു കാറ്റിൽ പൂമഴ ചൊരിയാൻ നമ്മെ കാത്തിരിക്കും. ഒരു തരി സ്നേഹമോ ഒരു…
സൌകര്യപൂര്‍വ്വം, ഇഷ്ടക്കേടോ പുച്ഛമോ കരുതലില്‍ കലര്‍ത്തി തമാശയുടെ മേമ്പൊടിയും നിഷ്കളങ്കതയുടെ കാപട്യവും വേണ്ടുവോളം ചേര്‍ത്ത് കുസൃതിയോടെ അവരവളെ വിളിച്ചു തടിച്ചീ …. വിളിച്ചവരെ മനസ്സില്‍ നിന്ന് വെട്ടിക്കളയാന്‍ മറ്റൊരു കാരണം വേണ്ടിയിരുന്നില്ല അവള്‍ക്കും.
എന്തിനെന്നറിയാതെ എനിക്കെപ്പോഴും തോന്നാറുണ്ടെന്നമ്മയെ കാണാനിടയ്ക്കിടെ അപ്പോഴും തോന്നുമെനിക്കിപ്പൊഴും തോന്നും പിന്നെപ്പോഴും തോന്നാറുണ്ടിങ്ങനെ അന്നൊക്കെ തോന്നുമ്പോൾ ഓടിച്ചെന്നമ്മയെ കെട്ടിപ്പിടിക്കുമ്പോളമ്മ വാരിപ്പുണരാറുണ്ടെന്നെ ഇന്നിന്റെ തിരക്കിലും ഒറ്റയ്ക്കിരിക്കുമ്പോൾ ഇപ്പോഴും തോന്നാറുണ്ടെനിക്കങ്ങനെ ഓടിച്ചെന്നു ഞാൻ ചാരത്തണയാൻ നോക്കു- മ്പോളെവിടെയുമമ്മയെക്കാണാറില്ലെന്നോർത്തു ഞാൻ…
എന്തിനെന്നറിയാതെ മക്കളാൽ തെരുവിൽ ഉപേക്ഷിക്കപെട്ട ആ അമ്മ ! ഏതോ അഗതി മന്ദിരത്തിന്റെ ഇരുണ്ടറയിൽ എന്തിനെന്നറിയാതെ കാത്തിരിപ്പു .. തന്നെ ഉപേക്ഷിച്ച അതേ മക്കൾക്കായ് . റംസീന നാസർ
ഒരു നൂറു സ്വപ്‌നങ്ങൾ ചുമലിലേന്തി ഒരു നാളും നടക്കാതെ ഞാനലഞ്ഞു. അന്നുമെൻ മനസ്സെന്നോട് മന്ത്രിച്ചു ഞാനില്ലേ നിൻ കൂടെ എൻ കണ്മണി. എൻ സത്യവും മിഥ്യയുമറിയുന്നു നീ എൻ ജീവ ലക്ഷ്യവും നീയറിഞ്ഞു എന്റെ…
