സൗജന്യമായി കിട്ടുന്നതിൻ്റെ മൂല്യം കുറഞ്ഞു കൊണ്ടേയിരിക്കും, അത് സമയമായാലും സ്നേഹമായാലും! അർഹത ഇല്ലാത്തവർക്കു മുന്നിൽ അതിർവരമ്പുകൾ സൃഷ്ടിക്കുക മാത്രമേ ഉള്ളൂ പോംവഴി.
ഉച്ചയുറക്കത്തിൽ എന്നോ കണ്ടുമറഞ്ഞോരു അവ്യക്തമാം കിനാവ് പോലെ, ഒരിക്കൽ ഹൃദയത്തിൽ നിറഞ്ഞു നിന്ന മുഖങ്ങളിന്നു വെറുമൊരു ഓർമ്മ മാത്രമായ് തീരുവതു വിധിയുടെ തമാശയല്ലോ.
ബാക്കി എന്നാൽ എണ്ണി ചുട്ട് എടുത്തതിന്റെ തുച്ഛഭാഗം ആണെന്ന് ആണ് പൊതുവേ ഉള്ള ധാരണ.. നൊമ്പരങ്ങളുടെ നാല് ചുവരുകൾക്കുള്ളിൽ അകപ്പെട്ടു പോയ പലരും ബാക്കി വെച്ചത് സ്വപ്‌നങ്ങൾ നിറഞ്ഞ ഒരു ജീവിതകാലം ആയിരുന്നു…❤️
കരിപിടിച്ച കലങ്ങൾക്കും…പൊള്ളി പാട് വീണ കൈത്തണ്ടകൾക്കും…കുന്നുകൂടി കിടക്കുന്ന എച്ചിൽ പാത്രങ്ങൾക്കും….തൊട്ടിലിലെ കാറി കരച്ചിലുകൾക്കും…ഉടുപ്പിന് പിറകിലെ ആർത്തവ കറകൾക്കും…കൊഴിഞ്ഞുതീർന്ന മുടിയിഴകൾക്കും…ഉറക്കമൊഴിച്ചു കുഴിഞ്ഞുപോയ കണ്ണുകൾക്കും…അരികെ കേട്ട തേങ്ങൽ ബാക്കിയായ അവളുടെ സ്വപ്നങ്ങളുടേതായിരുന്നു….
ശൂന്യതയുടെ അഗാധതയിലേക്ക് മിഴികൾ നട്ട് പകൽക്കിനാക്കളെ വരവേൽക്കാനായിട്ടുള്ളതായിരുന്നു അവളുടെ ഉച്ചയുറക്കസമയങ്ങൾ. നിർബന്ധപൂർവ്വം അവൾ തേടി പോയ ആ കിനാക്കൾക്ക് അവളുടെ വർത്തമാനകാലവുമായി നൂൽബന്ധം പോലും ഉണ്ടായിരുന്നില്ല. ഊണ് കഴിഞ്ഞ് എല്ലാവരും വിശ്രമിക്കുമ്പോൾ അവൾക്ക് വിശ്രമമുണ്ടായിരുന്നില്ല.…
നൈറ്റ് കോളിന്റെ മാസ്മരികതയിൽ പരിസരം മറന്നപ്പോൾ, ഒരു വിളിക്കപ്പുറം കാത്തിരിക്കുന്ന മനസ്സിനെ അവഗണിച്ചപ്പോൾ, അടിയൊഴുക്കിലൂർന്നുപോവുന്ന പാദത്തിനടിയിലെ മണ്ണിനെയറിയാതെ, സ്വപ്നലോകത്തെ രാജാവായപ്പോൾ , അഹങ്കാരത്തിന്റെ ബുർജ് ഖലീഫ പടുത്തുയർത്തിയപ്പോൾ, വീഴ്ചയുടെ ആഘാതം തിരിച്ചറിയാനാവാതെ പോയി. ചേർത്തുനിർത്താത്ത…
ഇന്നുകൾ ബാക്കിയാക്കുന്ന ഇന്നലെകൾ, നാളെയിലേക്ക് കരുതി വെക്കുന്നത് നഷ്ടബോധമാവാതിരിക്കാൻ ഇന്നു ചെയ്യേണ്ട കർമ്മങ്ങൾ ഇന്നുതന്നെ ചെയ്യുക. ബാക്കി പൂരിപ്പിക്കാൻ നമ്മളില്ലെങ്കിലോ. നഷ്ടബാക്കിയുടെ ശിഷ്ടമായി ജീവിതമൊരു ചോദ്യചിഹ്നമാവാതിരിക്കാൻ ഇന്നിൽ ജീവിക്കുക. ★★★നിഷിബ എം നിഷി★★★
ജനനം ബാക്കിയാക്കുന്ന ആധികൾ, മരണം ബാക്കിയാക്കുന്ന ശൂന്യത, പ്രണയം ബാക്കിയാക്കുന്ന നൊമ്പരം, ബാല്യം ബാക്കിയാക്കുന്ന നഷ്ടബോധം, സ്നേഹം ബാക്കിയാക്കുന്ന കടപ്പാടുകൾ, നഷ്ടങ്ങൾ ബാക്കിയാക്കുന്ന വ്യഥകൾ, ശിഷ്ടങ്ങളുടെ ആകെത്തുകയാണ് ജീവിതം, കർമ്മബന്ധങ്ങളുടെ പാശത്തിൽ ഒരിക്കലും…
“എത്ര നേരമായെടി വിളിക്കുന്നു? എടീ അച്ഛന് നിന്നോടെന്തോ പറയാന്ണ്ടായി.” “അമ്മയെന്തിനാ പാതിരാത്രി വിളിച്ച് ഒച്ച വെക്കുന്നെ? ഞാൻ മോളെ ഉറക്കാരുന്നു, ഫോൺ സൈലന്റിൽ ആയിരുന്നു. അച്ഛന് കൊടുക്കമ്മേ.” അപ്പോൾ ഫോണിന്റെയങ്ങേ തലക്കൽ ഉച്ചത്തിലൊരു തേങ്ങലവൾ…
അടുക്കളയിലെ തിരക്ക് പിടിച്ച ജോലിക്കിടയിൽ അറിയാതെ ഒരു സ്റ്റീൽ പാത്രം കൈ തട്ടി വീണു. അഞ്ചു വയസുകാരി മകളുടെ രംഗ പ്രവേശം. “പൊട്ടിക്ക്… എല്ലാം നശിപ്പിക്ക്..”, അവളെന്നോട്… 😬😬 പകച്ചു പണ്ടാരടങ്ങി ഞാൻ. സമനില…
അത്യാഹിത വിഭാഗത്തിലെ അവസാന രോഗിയെയും പരിശോധിച്ച് ചികിത്സ യേകുമ്പോൾ പാൽ ചുരന്നു നനഞ്ഞ മാറിടം മറ്റുള്ളവരിൽ നിന്ന് ഒളിപ്പിക്കാനവൾ പാടുപെട്ടു, പാൽ പിഴിഞ്ഞുകളയാനായി ബാത്ത് റൂമിലേയ്ക്ക്. “അമ്മേ ,അച്ഛനെത്ര ശ്രമിച്ചിട്ടും കുഞ്ഞാവ കരച്ചിൽ…
ഉച്ചയുറക്കം പകലുറങ്ങുന്ന പെണ്ണും രാത്രിയിൽ ഉറങ്ങുന്ന പൂച്ചയും വീടിനു ഐശ്വര്യ മുണ്ടാവില്ല എന്ന് പറയുന്ന ചൊല്ല് കേട്ട് വളർന്നതാ . പറഞ്ഞിട്ടെന്തു കാര്യം ഉച്ചയൂണ് കഴിഞ്ഞാൽ ആദ്യം വരുന്നത് കോട്ട് വായയിൽ അറിയാം ഇന്നത്തെ…
Hope & Expectation.. ഈ രണ്ടു വാക്കുകളുടെയും അർത്ഥവും അർത്ഥവ്യത്യാസവും മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ പല മനുഷ്യർക്കും!
ഇന്നലെകളിൽ നിന്നോട് പറയാൻ ബാക്കി വച്ചതായിട്ടെനിക്കേറെയുണ്ടായിരുന്നു, പറയാൻ കൊതിച്ചു ഞാൻ പലപ്പോഴായി നിന്നോട് പറയുവാൻ കൂട്ടി വച്ചതും എന്നിട്ട് പിന്നെ പറയാതെ പോയതും. ഇപ്പൊ ഉള്ളിൽ കിടന്നു കൊണ്ടെന്തോ ഓടിക്കളിച്ചെന്റെ ഉള്ളം പിടഞ്ഞപ്പോ വീണ്ടുമൊരിക്കൽ…
അറിഞ്ഞോ ഓണം ബമ്പർ ഒന്നാം സമ്മാനം ആ ലതികക്കാണ് എന്ന്. എന്നാലും അവളുടെ ഒക്കെ ഒരു ഭാഗ്യം നോക്കണേ. കഴിഞ്ഞാഴ്ച കൂടെ എന്റെ കയ്യിൽ നിന്ന് അഞ്ഞൂറ് രൂപ കടം വാങ്ങിയവളാ. ഹാ.. അവളായതുകൊണ്ട്…
: ആരാടോ സകലകാലാവല്ലഭ ഈ ലോകത്തിൽ?? : ഉണ്ടല്ലോ ! : ആര് ? : അമ്മ… : ഒന്നുപോടോ… : ആടോ , അമ്മയോളം ഞാൻ കണ്ടിട്ടില്ല ഒരു സകലകലാവല്ലഭയെയും. പാചകത്തിൽ…
“അമ്മക്കെന്നും അസുഖമാണ് ഡോക്ടറെ. പക്ഷെ എല്ലാ ടെസ്റ്റ് റിപ്പോർട്ടുകളും നോർലാണ്. ഇനി എന്താ ഞങ്ങൾ ചെയ്യേണ്ടത്.” ക്ഷമ നശിപ്പിച്ച മകൻ ഡോക്ടരുടെ മുന്നിൽ ഉച്ചത്തിൽ വീണ്ടും ആവർത്തിച്ചു. “എന്തു മരുന്നാണ് ഞങ്ങൾ അമ്മക്ക് നൽകേണ്ടത്?”…
കൊണ്ടും കൊടുത്തും സ്നേഹിച്ചു ഏറെ കലഹിച്ചുമൊന്നായി നാം ഈ യാത്ര തുടരുമ്പോൾ, ഓർമ്മിപ്പതുണ്ടോ നീ ഒടുവിൽ ഒരുനാൾ നമ്മിൽ ഒരാൾ മരണതീരം കടക്കവെ ഓർമ്മകൾ മാത്രമീ മണ്ണിതിൽ ബാക്കിയായ് ഇനിയൊരിക്കലും തിരികെ വരില്ലെന്ന മരണ…
ചില വേർപാടുകൾ ബാക്കി നൽകി പോകുന്നത് തീരാത്ത വേദനയും ഒരിക്കലും വറ്റാത്ത കണ്ണുനീരുമായിരിക്കും ശിഷ്ഠ ജീവിതം നരക തൂല്യവും ബാക്കിയാവുന്നത് ഈറനണിഞ്ഞ ഏതാനം ഓർമ്മകൾ മാത്രം. റംസീന നാസർ
“അമിതമായി ഫോൺ ഉപയോഗിക്കുന്നത് കൊണ്ടാണ് ഇങ്ങനെ വരുന്നത്. അച്ഛനമ്മമാരാണ് ഇതൊക്കെ കണ്ട്രോൾ ചെയ്യേണ്ടത്..” കണ്ണ് ഡോക്ടർ ഇത് പറഞ്ഞു കൊണ്ടിരുന്നപ്പോൾ വാതിലും തള്ളി തുറന്ന് സോഡാകുപ്പി കണ്ണട വെച്ച ഡോക്ടറുടെ മകൻ കേറി വന്ന്,…
