കറുമ്പിയെന്നും കുറുകിയെന്നും അവളുടെ രൂപത്തെ ആൾക്കൂട്ടങ്ങൾക്കിടയിൽ പരിഹസിക്കപ്പെട്ടപ്പോഴും, പെറ്റമ്മക്ക് അവൾ ലോകത്തിലെ ഏറ്റവും വലിയ സുന്ദരിതന്നെയായിരുന്നു. ആ വാക്കുകളുടെ കരുത് മാത്രം മതിയവൾക്ക് ഏതു പരിഹാസത്തിന്റെയും വാൾമുനയൊടിക്കാൻ . റംസീന നാസർ
തെല്ലും മനസ്സിലാവാത്ത കാര്യങ്ങളെ ആവർത്തന വിരസമാക്കി ചോദിക്കപ്പെടുന്ന ചോദ്യമത്രെ മനസ്സിലായോ എന്ന അഞ്ചക്കപദം . റംസീന നാസർ
ആരേ കഴിച്ചോന്നാ? പനിപിടിച്ചു തലപൊക്കാൻ പറ്റാതെ കിടന്നു തൊണ്ട പൊട്ടി ഒരു തുള്ളി വെള്ളമിറക്കാൻ പറ്റാത്തവരോടും ചോദിക്കും വിവരം മരുന്നിനുപോലുമില്ലാത്ത മനുഷ്യൻ കഴിച്ചോന്ന്. ഒരു ട്രിപ്പിടാൻ സഹായിച്ചിരുന്നേൽ ഒന്ന് സ്വയം എഴുനേറ്റു നിൽക്കാമായിരുന്നു എന്ന്…
വിദ്യ എന്നാൽ വിവേകം വിദ്യ എന്നാൽ ധനം അവിവേകമായ വിദ്യകൾ വിദ്യയെന്ന ധനത്തെ ഹനിച്ചിടുന്നു വിദ്യയെന്ന ധനത്തെ ദിവ്യമായ് കാണുവിൻ നിങ്ങൾ വിദ്യാഭ്യാസമുള്ള വിവരംകെട്ടവർ ആവാതിരിക്കുവിൻ. റംസീന നാസർ
എന്റേതെന്ന് കരുതി ജീവിതം മുഴുവൻ കഷ്ടപ്പെട്ടുപണിയെടുത്തു കുടുംബത്തെയും സഹോദരങ്ങളെയും പഠിപ്പിച്ചു ജോലിയാക്കി ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചു. സമ്പാദ്യമാവട്ടെ അടച്ചുതീരാത്ത സാമ്പത്തിക ബാധ്യതയും. എങ്കിലും ബുദ്ധിമുട്ടുകളൊന്നും ആരെയും അറിയിച്ചില്ല. എന്റെ കുടുംബത്തിന് വേണ്ടിയല്ലെ? പക്ഷേ ജോലി നഷ്ടപ്പെട്ടു…
എന്റേത് ഏത് എന്നു കരുതുന്നതെല്ലാം, തന്റേത് തന്റേത് എന്നു ചൊല്ലുവോർ. എന്റേതു മാത്രമെന്നു കരുതുമ്പോഴും, അതും തന്റേതെന്നു ചൊല്ലുന്നവർ. എന്റേതും തന്റേതും അല്ലാത്തെതെന്തുണ്ടീ ഭൂവിൽ, അതു മാത്രമാവണമിനി എന്റേതായി.
വഴിയരികിലെ വിൽപ്പനക്കാരിയിൽ നിന്നും മൺവിളക്കിൻ്റെ താലം വാങ്ങി. ഇലകൾ തുന്നിക്കെട്ടിയുണ്ടാക്കിയ ചെറിയ പാത്രത്തിൽ പൂക്കളും മൺചിരാതും. വിളക്ക് കൊളുത്തി പതിയെ നദിയിലേക്ക് ഇറങ്ങി. കാറ്റിൽ തിരിനാളം അണഞ്ഞു പോകാതെ കൈ കൊണ്ട് മറ തീർത്തു.…
ഒറ്റക്ക് നടന്നാൽ, വളർത്തുദോഷം. ചോദ്യം ചെയ്താൽ, ഭർത്താവിനെ വില ഇല്ലാത്തവൾ. സ്വന്തമായി തീരുമാനം എടുത്താൽ, പൈസ ഉള്ളതിന്റെ അഹങ്കാരം. ഇനി മിണ്ടാതെ ഇരുന്നാൽ, ആൾക്കാരെ വില വെക്കുന്നില്ല. വിശക്കുമ്പോൾ ഭക്ഷണം എടുത്തു കഴിച്ചാൽ, സ്വന്തം…
അന്നാണ് ആ വലിയ വീടിൻ്റെ അകത്തളത്തിലേക്ക് ഞാൻ ആദ്യമായി പ്രവേശിക്കുന്നത്.ഈർപ്പം കലർന്ന ഇരുട്ടായിരുന്നു ഉള്ളിൽ. പുതിയ അതിഥിക്ക് തിരഞ്ഞെടുക്കാൻ പാകത്തിൽ നിരത്തി നിർത്തിയ പെൺകുട്ടികൾക്കിടയിൽ ആ ഇരുട്ടിലും ഞാൻ നിന്നെ കണ്ടു. ആ മൂക്കൂത്തിയുടെ…
ഗംഗുറാം പറഞ്ഞതിൻ്റെ അർത്ഥം ഊഹിക്കാമായിരുന്നിട്ടും എൻ്റെ മനസ്സ് അത് ഉൾക്കൊള്ളാൻ മടിച്ചു. ഒരായിരം ചോദ്യങ്ങൾ ഉള്ളിൽ കൂടുകൂട്ടി.നിന്നോട് ഒന്ന് സംസാരിക്കാൻ , നീ ആരെന്ന് അറിയാൻ എൻ്റെ ഉള്ളം തുടിച്ചു കൊണ്ടേയിരുന്നു. ഒരിക്കൽ എങ്കിലും…
മടുത്തു! ഒരേ ദിനചര്യകൾ. കയറിൽ കെട്ടിയിട്ട പശു ഒരേ സ്ഥലത്ത് വട്ടം കറങ്ങുന്നത് പോലെ ഇനി വയ്യ. “എല്ലാവരും ഇനി ജോലികളൊക്കെ തനിയെ ചെയ്തു കൊള്ളണം. എനിക്ക് ഒരിടം വരെ പോകാനുണ്ട്”. കയറ് പൊട്ടിച്ച…
ആ വിദ്യ മാത്രം അവൾക്ക് വശമുണ്ടായിരുന്നില്ല. ചിരിച്ചും ഒലിപ്പിച്ചും ഭർത്താവിന്റെ ബന്ധുക്കളെ കയ്യിലെടുക്കുന്ന വിദ്യ. അവൾ നേരെ സംസാരിച്ചു… നേരെ ചിന്തിച്ചു… നേരെ പ്രവർത്തിച്ചു. ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ തള്ളിക്കളയുന്ന വിദ്യയും…
കാണാതെ ചൊല്ലി വർഷങ്ങളോളം കഠിനാധ്വാനം ചെയ്തു കരസ്ഥമാക്കിയ ബിരുദങ്ങളത്രെ വിദ്യ തൻ അളവുകോൽ. കനപ്പെട്ട യോഗ്യതകൾ എത്ര നേടിയെന്നാലും, സഹജീവികൾ തൻ വേദന കാണാൻ അകക്കണ്ണ് തെളിയായ്കിൽ, മനുഷ്യനു നേട്ടങ്ങൾ കൊയ്തിടുവാനുള്ള ചെപ്പടിവിദ്യയായ് മാറിടുന്നു…
കുഞ്ഞുനാളിൽ വലുതാകുമ്പോൾ ആരാകണം എന്ന് കുഞ്ഞിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു എനിക്ക് ഒരു പക്ഷി ആകണം എന്ന്. ഞാൻ അത് കേട്ടപ്പോൾ ചിരിച്ചു. അതെന്താ, പക്ഷികളെ നിനക്ക് അത്ര ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോൾ അവൻ…
പെണ്ണുങ്ങളാണോ കല്യാണം ക്ഷണിക്കുന്നത് ഞാനെങ്ങും പോകുന്നില്ല എന്ന് അയാൾ പറയുമ്പോൾ പെണ്ണിനെന്താടാ കുഴപ്പം എന്നു ചോദിച്ച് അകത്തെ മുറിയിൽ നിന്നിറങ്ങി വന്ന അയാളുടെ അമ്മ ഒരു പ്രതീകമാണ്… മാറ്റത്തിന്റെ തിളക്കമേറിയ പ്രതീകം.
മെഴുക്കുപുരണ്ട ഒരു നൂറു പാത്രങ്ങൾ പെട്ടെന്ന് കഴുകി തീർത്ത് കൈകൾ പുടവത്തുമ്പിൽ തുടച്ചുകൊണ്ട് മൈലാഞ്ചി ചിത്രത്തിനായി ഞാൻ ആഘോഷദിവസങ്ങളിൽ ചിരിയോടെ എന്റെ കൈകൾ നീട്ടും. “പിന്നേയ്… മൈലാഞ്ചി അണിയാൻ പറ്റിയ നേരവും പ്രായവും “പിന്നിൽ…
ദൂരെ പട്ടണത്തിലായിരുന്ന അയാൾ ഒന്ന് വീതം മൂന്നു നേരം അവളോട് ‘കഴിച്ചോ’ എന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. വീട്ടിൽ ഒറ്റയ്ക്കല്ലേ എന്ന് വെച്ച് ഭക്ഷണം കഴിക്കാതിരിക്കരുതെന്നും ടാബ്ലറ്റുകൾ കൃത്യസമയത്ത് കഴിക്കണമെന്നും വിശ്രമമില്ലാതെ പണികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കരുതെന്നും അയാൾ അവളെ…
ഓഫീസിലെ ദിവസങ്ങളായുള്ള ഡബിൾ ഡ്യൂട്ടിയുടെ കൊല്ലുന്ന തിരക്കിനിടയിൽ അവിചാരിതമായി അനുവദിക്കപ്പെട്ട ലീവ്! ഇത് ശരിക്കും ആസ്വദിക്കണം.. അയാൾ മനസ്സിലൊരായിരം സ്വപ്നങ്ങൾ നെയ്തു. എത്ര സുന്ദരമായ രാത്രി! അത്താഴം കഴിഞ്ഞ് വീട്ടു മുറ്റത്തെ ചാരുകസേരയിലിരുന്ന് സംതൃപ്തിയോടെ…
വീട്ടില് മൊത്തം അടക്കം പറച്ചിലാണിപ്പോൾ.. അവള് ഒരു കലഹപ്രിയ ആണത്രേ.. ഇന്നലെ അത്താഴം കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോഴാണ് അവളാദ്യം പാത്രങ്ങളോട് കലഹിച്ചത്. നിങ്ങൾക്കൊക്കെ സ്വയം പര്യാപ്തത നേടിക്കൂടെ എന്നെല്ലാം ചോദിച്ചു പാത്രങ്ങളോട് വഴക്ക് പറത്രെ. കരി പിടിച്ച…
അവിചാരിതമായി വിരുന്നെത്തുന്നവർ ജീവിതത്തിന്റെ ഗതിയെ അടിമുടി മാറ്റി അവിചാരിതമായി തന്നെ പടിയിറങ്ങി പോകാറുണ്ട്…
