സഞ്ചയനം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞിട്ടും പിണ്ഡചോറുണ്ണാൻ വന്നിരുന്ന കാക്ക തൊടിയിൽ നിന്ന് പോയില്ല. വീട്ടിലെ എഴുവയസ്സുകാരൻ മിണ്ടാനാരുമില്ലാതെ തൊടിയിൽ കറങ്ങിനടക്കുമ്പോഴും ആ കാക്ക അവന്റെ ചുറ്റും ചിക്കി ചികഞ്ഞു നടന്നു. അച്ഛമ്മ കാണാതെ അവൻ…
മനമിതിൽ വിഷാദപുഷ്പങ്ങൾ ഗന്ധം പടർത്താതെ വിരിഞ്ഞുനിന്നിടുന്നു, മൂകനൊമ്പരത്തിൻ ശീലുകൾ അലയടിയ്ക്കുമൊരു സന്ധ്യാവേളയിൽ. ഹൃദയമേതോ നഷ്ടസ്വപ്നത്തിൻ തപ്‌തസ്മരണയാൽ, തേങ്ങിടുന്നു, എങ്കിലും വീണ്ടും പ്രതീക്ഷിക്കുന്നു, വസന്തത്തിൻ ചിറകടികളീ മൂകസന്ധ്യയിൽ വർണ്ണങ്ങൾ ചാലിക്കുമെന്ന് വെറുതെ, എന്തിനെന്നറിയാതെ.
എന്തിനെന്നറിയാതെ കലമ്പി കൊണ്ടിരുന്ന എന്നെ, കണ്ണുകളിൽ സഹതാപവും അധരങ്ങളിൽ പുഞ്ചിരിയും നിറച്ച് അവൾ കേട്ടുകൊണ്ടിരുന്നു. കലമ്പലും പിറുപിറുക്കലും കഴിഞ്ഞ് ഉയർന്ന എന്റെ ഗദ്ഗദങ്ങളിൽ അവൾ എന്നെ തിരഞ്ഞു. തിരച്ചിലിനൊടുവിൽ അവളെന്നെ കണ്ടെത്തുമ്പോൾ….. രാവിലെ കറിചട്ടി…
അറിഞ്ഞുമറിയാതെയും ഹൃദയത്തിലൂടൂർന്നു വീണ വിത്തുകൾ താനെ പൊട്ടിമുളച്ചു പൂമരങ്ങളായി നമ്മെ കാത്തിരിക്കും. വെയിലിൽ വാടി തളരുമ്പോൾ തണലും പൂമെത്തയും വിരിച്ച് ഒരു കാറ്റിൽ പൂമഴ ചൊരിയാൻ നമ്മെ കാത്തിരിക്കും. ഒരു തരി സ്നേഹമോ ഒരു…
സൌകര്യപൂര്‍വ്വം, ഇഷ്ടക്കേടോ പുച്ഛമോ കരുതലില്‍ കലര്‍ത്തി തമാശയുടെ മേമ്പൊടിയും നിഷ്കളങ്കതയുടെ കാപട്യവും വേണ്ടുവോളം ചേര്‍ത്ത് കുസൃതിയോടെ അവരവളെ വിളിച്ചു തടിച്ചീ …. വിളിച്ചവരെ മനസ്സില്‍ നിന്ന് വെട്ടിക്കളയാന്‍ മറ്റൊരു കാരണം വേണ്ടിയിരുന്നില്ല അവള്‍ക്കും.
എന്തിനെന്നറിയാതെ എനിക്കെപ്പോഴും തോന്നാറുണ്ടെന്നമ്മയെ കാണാനിടയ്ക്കിടെ അപ്പോഴും തോന്നുമെനിക്കിപ്പൊഴും തോന്നും പിന്നെപ്പോഴും തോന്നാറുണ്ടിങ്ങനെ അന്നൊക്കെ തോന്നുമ്പോൾ ഓടിച്ചെന്നമ്മയെ കെട്ടിപ്പിടിക്കുമ്പോളമ്മ വാരിപ്പുണരാറുണ്ടെന്നെ ഇന്നിന്റെ തിരക്കിലും ഒറ്റയ്ക്കിരിക്കുമ്പോൾ ഇപ്പോഴും തോന്നാറുണ്ടെനിക്കങ്ങനെ ഓടിച്ചെന്നു ഞാൻ ചാരത്തണയാൻ നോക്കു- മ്പോളെവിടെയുമമ്മയെക്കാണാറില്ലെന്നോർത്തു ഞാൻ…
എന്തിനെന്നറിയാതെ മക്കളാൽ തെരുവിൽ ഉപേക്ഷിക്കപെട്ട ആ അമ്മ ! ഏതോ അഗതി മന്ദിരത്തിന്റെ ഇരുണ്ടറയിൽ എന്തിനെന്നറിയാതെ കാത്തിരിപ്പു .. തന്നെ ഉപേക്ഷിച്ച അതേ മക്കൾക്കായ് . റംസീന നാസർ
ഒരു നൂറു സ്വപ്‌നങ്ങൾ ചുമലിലേന്തി ഒരു നാളും നടക്കാതെ ഞാനലഞ്ഞു. അന്നുമെൻ മനസ്സെന്നോട് മന്ത്രിച്ചു ഞാനില്ലേ നിൻ കൂടെ എൻ കണ്മണി. എൻ സത്യവും മിഥ്യയുമറിയുന്നു നീ എൻ ജീവ ലക്ഷ്യവും നീയറിഞ്ഞു എന്റെ…
പ്രായത്തിൻ പരിക്കുകൾ ശരീരത്തിൽ അടയാളങ്ങൾ പതിച്ച നേരം, തടിച്ചിയെന്നു പേർ വിളിച്ചു പരിഹാസം ചൊരിഞ്ഞവർ തെല്ലുമോർത്തീലവൾക്ക്, അഴകിൻ അളവുകൾ തെറ്റിയ മേനി മാത്രമല്ല, അതിനുള്ളിൽ നന്മകൾ മാത്രം ചിന്തിക്കും ഹൃദയവുമുണ്ടെന്ന്. നിഷ്കപടമാമൊരു മനം തേങ്ങുന്നുണ്ടവരുടെ…
തടിച്ചിയെന്ന് വിളിച്ചു കളിയാക്കിയപ്പോഴും വീട്ടിലുണ്ടാക്കുന്നത് മുഴുവൻ നീയാണല്ലെ വെട്ടിവിഴുങ്ങുന്നതെന്ന് പറഞ്ഞു ആക്ഷേപിച്ചവരൊന്നും തിരിച്ചറിഞ്ഞില്ല അവളുടെ ശരീരത്തിലെ തൈറോയ്ഡ് ഹോർമോൺ വ്യതിയാനവും * പോളിസിസ്റ്റിക് ഓവറിയെന്ന ശാരീരിക അവസ്ഥയുടെയും കോർട്ടിസോളിന്റെ അളവ് കൂടുതൽ ആവുമ്പോഴുള്ള താങ്ങാനാവാത്ത…
പതിനൊന്നു മണിയോടെ പൂർത്തിയാക്കിയ ആദ്യ ഫയൽ അടച്ചു വെയ്ക്കുമ്പോഴും കണ്ണുകൾ പോയത് എതിർവശത്തെ ഒഴിഞ്ഞ കസേരയിലേക്കാണ്. കാന്റീനിൽ ചായയ്ക്ക് കാത്തിരിക്കുമ്പോൾ, വാതിലിന് നേർക്ക് നീളുന്ന തന്റെ നോട്ടങ്ങൾ നിരാശയാൽ ചിമ്മിയടക്കുമ്പോൾ ഇതുവരെയും ഇല്ലാത്ത ഒരു…
നൃത്തത്തോട് ഒത്തിരി ഇഷ്ടമുണ്ടായിരുന്നവൾ സ്കൂളിലെ കലോത്സവത്തിനും, ആർട്സ് പരിപാടിക്കും ഡാൻസ് കളിക്കാൻ കൂടിയപ്പോൾ ടീച്ചേഴ്സും കുട്ടികളും ഒന്നടക്കം പറഞ്ഞുവത്രെ… “ഡി, തടിച്ചി ഡാൻസ് നിനക്ക് പറ്റിയ പണിയൊന്നുമല്ല ” എങ്ങനെയെങ്കിലും ഡാൻസ് പഠിക്കണമെന്ന് മോഹത്തോടെ…
തടിച്ചി ആയതുകൊണ്ട് സ്ഥലം തികയില്ലെന്ന കാരണത്താൽ ക്ലാസിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ ബസ്സിലെ സീറ്റിൽ കൂട്ടിന് അവൾക്കാരും ഉണ്ടായിരുന്നില്ല. കുന്നിന് മുകളിലേക്ക് പ്രകൃതി ഭംഗി കാണാൻ എല്ലാവരും ഓടിക്കയറിയപ്പോൾ പാതിവഴിയിൽ അവൾ തളർന്നിരുന്നു.…
“അന്നു നീയെന്നോട് വാങ്ങാതെ പോയ എഴുത്തുകളിലെ വരികൾക്കിടയിൽ ഞാനിപ്പഴും നിന്നെ പ്രണയിച്ചു മരിക്കുന്നുണ്ടാവും. ” ✍️ഷിജിത് പേരാമ്പ്ര🌹
“ഒരിക്കൽ കൈ പിടിച്ചു മുട്ടിയുരുമ്മി ഇണക്കുരുവികളെ പോലെ നടന്ന അതേ വഴിയിൽ നാം ഇന്ന് നടന്ന് പോകുന്നത് അപരിചിതരെ പോലെ… അന്യരെ പോലെ.. എന്നായിരുന്നു നമുക്കിടയിൽ ഇത്രയും വലിയ അകലം വന്ന് തുടങ്ങിയത്?…
എന്റെ ജനാലയ്ക്കപ്പുറത്തെ ലോകമെനിക്കപരിചിതമായിരുന്നു കൗതുകത്തിന്റെ കണ്ണുകളാൽ അങ്ങോട്ട് നോക്കുമ്പോൾ ഞാനൊരു കൗമാരക്കാരിയായിരുന്നു വർണ്ണശബളമായ ഒരു പൂന്തോട്ടമായിരുന്നു എന്റെ കാഴ്ചയെ മാടി വിളിച്ചത് പൂക്കളുടെ ഭംഗിയിലും ഗന്ധത്തിലും ആകൃഷ്ടയായ് അതിൽ ലയിച്ചുനിന്നു വഴിമാറി വന്ന കാറ്റിൽ…
തിളച്ചെണ്ണയിൽ കിടന്ന് അകം പുറം വെന്തു വീർത്ത നെയ്യപ്പങ്ങൾ നെയ്യപ്പ ചട്ടിക്കടുത്ത് പാകം നോക്കി തീച്ചൂടിൽ വിയർത്തൊലിച്ചു നിൽക്കുന്ന എല്ലുന്തി വളഞ്ഞൊരു രൂപം,അമ്മ.. കണ്ണാപ്പയിൽ കോരിയെടുത്തു വാഴയിലയിൽ നിരത്തിവെച്ച മൊരിഞ്ഞ നെയ്യപ്പങ്ങൾ കട്ടെടുത്തോടുന്ന കലപില കുഞ്ഞുങ്ങൾ…
മൗനയിടനാഴികളിൽ മിനുത്ത സ്നേഹങ്ങളിൽ മുട്ടിയുരുമ്മി നില്ക്കാനാരു നനുത്ത പാദമില്ലാതെ മിണ്ടാപ്പൂച്ചയായി മറുകര തേടി നടന്നുനടന്നു പോയിട്ടുണ്ട്, ഒരിക്കൽ ചാക്കിൽക്കെട്ടി മറ്റൊരില്ലത്തേക്ക് കൊണ്ടാക്കിയ സ്വന്തമില്ലത്ത് കണ്ടൻ പൂച്ചകളായിരുന്നവർ!!
ഏകാന്തതയിൽ പിറവി കൊള്ളാൻ വെമ്പുന്ന കവിതകളവളെ നോവിച്ചുകൊണ്ടിരുന്നു പ്രാരാബ്ദങ്ങളുടെ ഭാണ്ഡകെട്ടുകളിൽഞെരിഞ്ഞമർന്ന തൂലിക കണ്ണീർ വാർത്തു നേർത്ത മഴനൂലുകളായ് പെയ്തിറങ്ങുന്ന അക്ഷരങ്ങളവളുടെ നിദ്രയെ ഭംഗപ്പെടുത്തി ചാപിള്ളകളുടെ രോദനത്താലവളുടെ മനം മേഘാവൃതമായി പേറ്റു നോവിന്നാലസ്യത്തിലൊന്നു മയങ്ങാനേറെ കൊതിച്ചു…
