യഥാർത്ഥപ്രശ്നങ്ങളുടെ അടിസ്ഥാനകാരണങ്ങൾ എന്താണെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂ, പരിഹാരം അറിയാവുന്നവർക്ക് മുന്നിൽ മാത്രമേ പ്രശ്നങ്ങൾ അവതരിപ്പിക്കുവാനും പാടുള്ളൂ, അല്ലെങ്കിൽ അവർ ആ പ്രശ്നങ്ങൾ ആഘോഷിക്കുകയോ സങ്കീർണ്ണമാക്കുകയോ ചെയ്യപ്പെടാം. ശുഭദിനം നേരുന്നു……. 🙏
മനസ്സിന് അകത്ത് ഏൽപ്പിക്കപ്പെടുന്ന മുറിവുകളിൽ കൂടിയാണ് എല്ലാ നാശങളും സംഭവിക്കുന്നത്, അകം തിരുത്താതെ പുറം തേച്ചുമിനുക്കിയിട്ട് ഒരു കാര്യവുമില്ല. ശുഭദിനം നേരുന്നു…… 🙏
നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യമെന്നത് തന്നെ അതിന്റെ അപ്രവചനീയമായ ഒഴുക്കാണ്. അടുത്ത നിമിഷമോ, അടുത്ത മണിക്കൂറോ, അടുത്ത ദിവസമോ, അടുത്ത മാസമോ, അടുത്ത വർഷമോ എന്തെല്ലാം കാര്യങ്ങൾക്കാണ് മാറ്റം ഉണ്ടാവുക എന്ന് നമ്മൾക്ക് പറയുവാൻ സാധിക്കുകയില്ല.…
മനസ്സിനേറ്റ മുറിവുകളും വെറുപ്പും പ്രതികാരവും ഒക്കെ ചിന്തിച്ച് ഇരുന്നാൽ സന്തോഷം ഒരിക്കലും ഉണ്ടാവുകയില്ല, നമ്മളുടെ മനസ്സിന്റെ മുറിവുകൾക്കുള്ള മരുന്ന് സ്നേഹവും ക്ഷമയുമാണ്, ആ മരുന്ന് നൽകുവാൻ കഴിയുന്ന ഡോക്ടർ നമ്മൾ മാത്രവുമാണ്. ശുഭദിനം നേരുന്നു………
പറവയെപ്പോൽ പാറിപ്പറന്നു നടന്നിടാൻ മോഹിച്ചവളുടെ, ചിറകുകൾ, വിലക്കുകൾ തൻ മൂർച്ചയേറും കത്തിയാൽ, അരിഞ്ഞു കളഞ്ഞു ലോകം. കൂട്ടിലടയ്ക്കപ്പെട്ട പറവയെപ്പോൽ ഉള്ളിൽ നിറയും തേങ്ങലോടെ മനമുരുകിക്കഴിഞ്ഞവൾ.
ഒറ്റയ്ക്ക് മണ്ണിതിൽ പിറന്നു വീഴുന്ന മർത്യൻ, തനിയെ തന്നെ മടങ്ങുന്നു മണ്ണിലേക്ക്, ഇടയിൽ കൂട്ടായെത്തുന്നു പലരും, ജീവിതയാത്രയിൽ സഹയാത്രികരായ്. വഴിയിൽ യാത്ര പറഞ്ഞു പിരിഞ്ഞു പോകുന്നു ചിലർ, യാത്ര പോലും പറയാതെയൊരു നാൾ അകന്നു…
ഇന്ന് കാണുന്നവരെ നാളെ കാണണമെന്നില്ല, എന്നാലും പലർക്കും വാശിയാണ് വലുത്. ഒരു ചിരിയിൽ തീർക്കാവുന്ന പ്രശ്നങ്ങളും പിണക്കങ്ങളുമാണെങ്കിൽ, ഒന്ന് ചിരിച്ചേക്കുക. ഓർക്കുക, മരണത്തിനുമുന്നിൽ ആരും ചെറുതുമല്ല വലുതുമല്ല. ശുഭദിനം നേരുന്നു……. 🙏
കൗമാരത്തിന്റെ ഉച്ചയിലെത്തി ആസ്വദിക്കുന്ന ഏതു പെരുന്നാളിലും മൈലാഞ്ചി നിറമുള്ള അത്തറിൻ മണമുള്ള ബാല്യത്തിലെ ഇദോർമ്മകൾ കടന്നു വരാറുണ്ട്. ഈദോർമകൾക്ക് എന്നും മൈലാഞ്ചിയുടെ വശ്യമായ ഗന്ധമുണ്ട്. പെരുന്നാളിന് ഒരാഴ്ച മുന്നേ തന്നെ കുഞ്ഞിക്കൈയിൽ ചുവന്ന രാശിപടർത്താനായി…
കാറ്റേ നീ മർത്ത്യനാകുന്നു സ്ത്രീയാകുന്നു, പുരുഷനാകുന്നു ശാന്തനാകുന്നു, ഉഗ്രനാകുന്നു മെല്ലെ തഴുകുന്നു, ആഞ്ഞുലയ്ക്കുന്നു കാറ്റേ നീ പ്രകൃതിയാകുന്നു ഇളംതെന്നലായി മനം കുളിർപ്പിക്കുന്നു പുതിയ പേരുകളിൽ കൊടുങ്കാറ്റായി വന്നു സംഹാര താണ്ഡവമാടുന്നു കാറ്റേ…
ഒരു കൊച്ചു കാറ്റെന്നെ തഴുകുമ്പോഴെപ്പോഴും അമ്മയെന്നെ തൊട്ടു തലോടും പോലെ കാറ്റത്ത് ചാഞ്ചാടും മുളംതണ്ട് മൂളുമ്പോൾ അമ്മ തൻ താരാട്ട് കേട്ട പോലെ കാറ്റാടിച്ചെത്തുന്ന ചാറ്റൽമഴയിൽ എവിടെയോ മധുരമായ് എന്നമ്മ കൊഞ്ചിച്ച പോലെ എപ്പോഴോ…
പണത്തിന്റെ മാസ്മരിക ശക്തിയിൽ നമ്മുടെ മനസ്സിനെ പൂർണ്ണമായി തളച്ചിടാതിരിക്കുക. എത്ര ആഴമേറിയ ആത്മാർത്ഥബന്ധങ്ങൾക്കും, ബഹുമാനവും ആദരവും നൽകുന്ന രക്തബന്ധങ്ങൾക്കും വരെ വിള്ളളൽ വീഴ്ത്തുവാനും അകൽച്ച ഉണ്ടാക്കുവാനും കഴിയുന്ന അത്ഭുതപ്രതിഭാസമാണ് പണം. ശുഭദിനം നേരുന്നു……. 🙏
നമുക്കേറ്റവും പ്രിയപ്പെട്ട ഒരാൾ ജീവിതപാഠമായി മാറുന്നത് പോലൊരു വേദന വേറെയുണ്ടോ?
ഇരുട്ട് കട്ടകെട്ടിയ.. തണുപ്പ് മുറ്റിയ രാത്രിയിൽ എന്റെ കിടക്കയുടെ വലതുവശം ശൂന്യമാണ്… പേരിടാത്ത വ്യസനങ്ങളെ നിശ്വാസങ്ങളാൽ പുതപ്പിച്ച് ഞാനീ രാത്രിയുടെ ധൈർഘ്യമളക്കുന്നു.. ഇന്ന് ഞാനുറങ്ങും വരെയും.. എനിക്ക് കൂട്ടിരിക്കുന്നുണ്ട് പണ്ടെന്നോ എന്റെ രാത്രികളിലേക്കും…
കടലാസ്സിന്റെ ഒരു വശത്തിന് ഒരിക്കലും മറുവശം പൂർണ്ണമായ് കാണാൻ സാധിക്കില്ല. ഏതെങ്കിലും ഒരു വശം മടങ്ങിയാൽ അവരിരുവർക്കും പരസ്പരം ഭാഗികമായ്, കാണാൻ സാധിക്കും. മടങ്ങിയാൽ മാത്രം…. പരസ്പരം കാണാതെ, അറിയാതെ ഒരുപാട് സത്യങ്ങൾ ഇരുവശത്തും…
അമ്മയെന്ന വാത്സല്യവും അച്ഛനെന്ന വികാരവുമാണ് ഞാനെന്ന സത്യം. നേട്ടങ്ങൾ തെല്ലുമേ തിരികെ മോഹിക്കാത്ത ആത്മാർത്ഥ സ്നേഹത്തിൻ ഒരേയൊരു ഉറവിടം. തെറ്റുകളെത്ര ആവർത്തിച്ചാലും മാപ്പരുളീടുന്ന ഒരേയൊരു കോടതി. നൊമ്പരങ്ങളേറെ സഹിച്ചിടുമ്പോൾ ഓടിയെത്തുന്ന ദൈവത്തിൻ സന്നിദ്ധി. ചോരവിയർപ്പാക്കി…
ഏകാന്തതയുടെ നോവ് തീരങ്ങളിൽ നൊമ്പരത്തിന്റെ ഉഷ്ണക്കാറ്റേറ്റിരിക്കുമ്പോൾ സംഗീതത്തിന്റെ സ്നേഹസാഗരത്തിൽ നീരാടാനിറങ്ങും. അതിന്റെ ലയത്തിലും താളത്തിലും മുങ്ങിക്കുളിച്ചു കയറുമ്പോൾ മനസ്സും ശരീരവും ആശ്വാസത്തിന്റെ തലോടലേറ്റു ആർദ്രമാകും. കാട്ടാളഹൃദയത്തെവരെ തന്റെ കാമുകനാക്കുന്ന ആ സർഗസംഗീതത്തിൽ ലയിച്ചു സുഖനിദ്ര…
ജനിച്ചുവളർന്ന വീട്ടിൽ നിന്നും വിവാഹംകഴിച്ചു വിട്ടപ്പോളായിരുന്നു തിരിച്ചറിഞ്ഞത് സ്വന്തമായ ഇടം നഷ്ടപ്പെട്ട താൻ കേവലം അഭയാർത്ഥി മാത്രമെന്ന്. ഒരുമാസത്തെ ജോലിക്കിടയിൽ ഒന്നോ രണ്ടോ ദിവസം വിശ്രമിക്കാൻ അഭയം നൽകുന്നവരാണ് തന്റെ മാതാപിതാക്കളെന്നും . റംസീന…
“ഉമ്മാ ” എന്ന വിളികേട്ടാണ് ഞെട്ടിയുണർന്നത് . അപ്പോഴായിരുന്നു ആ വിളി പകൽക്കിനാവിൽ ആയിരുന്നെന്ന് തിരിച്ചറിഞ്ഞത്. എങ്കിലും മനസ്സിന്റെ ഉള്ളിൽ എന്തോ നീറിപ്പുകയുന്ന പോലെ വല്ലാത്ത അസ്വസ്ഥത. ഒന്നു പുറത്തിറങ്ങി ഒരു ചായ കുടിച്ചാൽ…
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ കുഞ്ഞുനാളിൽ തന്നെ എടുത്താൽ പൊങ്ങാത്ത ബാഗ്‌ചുമടുമായ് സ്കൂളിൽ പോകുന്ന കുട്ടികൾക്ക് പഠനവും ഒരു ബാലവേല തന്നെ. കുഞ്ഞിക്കഥകളും കുഞ്ഞിക്കളികളും പകർന്നു നൽകി അവരുടെ നിഷ്ക്കളങ്ക ബാല്യം ആസ്വാദ്യമാക്കാൻ അനുവദിക്കുക. റംസീന…
“രക്തദാനം മഹാദാനം ” രക്തംവാർന്ന് മരണത്തോട് മല്ലടിച്ചു കിടന്ന അവളുടെ ജീവൻ നിലനിർത്താൻ രക്തദാനം ചെയ്യാൻ വന്നവരിൽ ജാതിയോ മതമോ വർണ്ണമോ ലിങ്ക വ്യത്യാസമോ ഇല്ലായിരുന്നു അവരെല്ലാം മനുഷ്യരായിരുന്നു അവരുടെ ചോരക്ക് ഒരേ നിറമായിരുന്നു…