ചില ചോദ്യങ്ങളുയരും മനസ്സിൽ, ചോദിക്കാനുള്ള അർഹത ചോദ്യചിഹ്നമാവും, നിസംഗതയുടെ പുതപ്പിലേക്ക് നൂണിറങ്ങുമ്പോഴും അകതാരിൽ പ്രതിദ്ധ്വനിക്കും ആയിരം ചോദ്യമുനകൾ.. അകലുന്ന ബന്ധത്തിന്റെ കണ്ണികൾ വിളക്കിച്ചേർക്കാനാവാതെ, നിസ്സഹായതയുടെ നീരൊഴുക്കിൽ ന്യായങ്ങളുടെ ചുവടുപിടിക്കും.. കഴിഞ്ഞുപോയനാളുകൾ ഓർമ്മയുടെ താളുകളിലെ…
കനകമഷിയാലാരോ അനുപമമൊരു കാവ്യമെഴുതിയെന്റെ ഹൃത്തിൽ… കാലത്തിനും മായ്ച്ചിടാൻ കഴിയാത്തൊരു കാവ്യം… വായിച്ചു മടുക്കാത്ത… അനുപമസുന്ദര കാവ്യം.. നീയാം പ്രണയകാവ്യം…!
കരഞ്ഞു തീരുമീ പുഴയരികിൽ ഇനിയും ഇതൾ പൊഴിയും വിഷാദ സന്ധ്യകളിൽ കരയിലടിയും കടലിൻ സമൃതികളും ഉടലിൽ അടിയും കണ്ണീരിൻ ഉപ്പുരസവും ഹൃദയം എരിഞ്ഞു തീരും മുൻപേ മഴയിൽ ഒഴിയും നാട്ടുവഴികളിൽ നാമൊന്നുചേർന്നു ഓടിത്തളർന്നൊരു കൊന്നചുവട്ടിൽ…
കറികൾ പലതരമുണ്ടെങ്കിലും തൊട്ടുകൂട്ടാൻ ഒരിത്തിരി അച്ചാറുണ്ടങ്കിലേ അങ്ങു തൃപ്‌തിയാവൂ. അച്ചാറുകൾ പലവിധമുണ്ടെങ്കിലും എനിക്കെന്നും ഉമ്മയുണ്ടാക്കുന്ന നാരങ്ങ അച്ചാറിനോട് ഏറെ പ്രിയം. ചെറുനാരങ്ങ കഴുകി വെള്ളം വാർക്കാൻ വെക്കുക വെള്ളം വാർന്നാൽ ചുവടികട്ടിയുള്ള ചീനച്ചട്ടി വിറകടുപ്പിൽ…
നല്ല വിശപ്പുണ്ട്… വയറു കത്തിയെരിയുന്നുണ്ട് എന്നും ഉപ്പിട്ട കഞ്ഞി കുടിച്ചു മടുത്ത പോലെ വയറിനാശ്വാസത്തിന് അൽപ്പം കഞ്ഞി കുടിക്കാൻ കിണ്ണത്തിൽ ഒരു തവി കഞ്ഞി വിളമ്പി കുമ്പിള് കുത്തിക്കുടിക്കാൻ പ്ലാവില എടുക്കാൻ പോയ നേരത്ത്…
ഓർമ്മകൾ അച്ചാറിട്ടു വെയ്ക്കുമ്പോൾ കണ്ണീരുപ്പ് ചേർത്താൽ ഒരു പാട് കാലമിരിക്കും. എങ്കിലും ലേശം മധുരം ചേർന്നതാണ് ഇടയ്‌ക്കൊന്ന് രുചിയ്ക്കുവാനിഷ്ടം. വെറുപ്പിന്റെ പൂപ്പൽ വീണവ ഉപേക്ഷിക്കുന്നതാണ് നല്ലത്! രക്ത സമ്മർദ്ദം കൂട്ടുമെങ്കിലും, മസാലയിൽ ആഡംബര സ്നാനം…
എന്റെയുടലിനു വേണ്ടിയവർ രണ്ടു പേർ പൊരുതുന്നു. രണ്ടും ആണുങ്ങൾ. ഒന്നാമനെൻ മിത്രം അവനെന്റെ വയറ്റിൽ ചവിട്ടി നാഭിക്കിട്ടൊരു ചവിട്ട്. ഹോ! എന്തൊരു വേദനയാ. മറ്റവനെന്റെ ശത്രു അവനെന്നെ ചുടലിലിട്ടു കത്തിക്കുന്നു. ഉച്ചി മുതൽ പാദം…
നാഗരികതയുടെ ആഡംബരമില്ല മതിൽകെട്ടിനാൽ വേർതിരിച്ചില്ല മലകളും പുഴകളും കുഞ്ഞരുവികളും നെൽപ്പാടങ്ങളും കൈത്തോടുകളും അവയിൽ മേയുന്ന പൈക്കിടാങ്ങളും അമ്പലവും അരയാല്‍ത്തറയും ചുറ്റുമിരിക്കും കാരണവന്മാരും. പാടവരമ്പത്തു വരിവരിയായ് കൊയ്ത്തിനു പോവുന്ന പെണ്ണുങ്ങളും. പൂക്കളും കായ്‌കളും വേലിപ്പടർപ്പും തേൻ…
തള്ളിയിട്ട തെന്നലിനോടില്ല പരിഭവം വിധിയുടെ വിളയാട്ടത്തോടും പരിഭവമില്ല. പിന്നേ അല്ലേ കുഴി വെട്ടി കാത്തിരിക്കുന്നോരോട്.. തോൽക്കാൻ മനസില്ലാത്തിടത്തോളം എന്തിന് വേണ്ടി ആർക്കു വേണ്ടി ഭാരം ചുമക്കേണ്ടത്? ആകെ ഉള്ള കൊച്ചു ജീവിതം എപ്പോഴാണ് അവസാനിക്കുക…
ബാറിലെ ഇരുണ്ട വെളിച്ചത്തിൽ കൂട്ടുകാരുമൊത്ത് നുരയുന്ന ലഹരി പതിയെ നുണയുമ്പോഴാണ് അയാളുടെ ഫോൺ അടിച്ചത്. വൈഫ് കാളിങ്… കട്ട് ചെയ്‌ത് ഫോൺ പോക്കറ്റിലിട്ടു. വീണ്ടും ഫോൺ റിങ് ചെയ്യാൻ തുടങ്ങി. നാശം രണ്ടെണ്ണം വീശാനും…
ഒരു നിമിഷത്തേക്ക് ഇളകിതുള്ളിയ ഭൂമി.. അമ്പരചുംബികളായ സൗധങ്ങൾ വിസ്മയം തീർത്ത ആ പ്രദേശത്തെയാകമാനം തകർത്തു!! രക്ഷപ്പെട്ടവർ തങ്ങളുടെ വേണ്ടപ്പെട്ടവരെ തിരഞ്ഞു.. എങ്ങും തേങ്ങലുകൾ.. പൊടിക്കാറ്റിൽ അലയടിച്ചതും രോദനം.. തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് രക്ഷാപ്രവർത്തകർ…
സൗജന്യമായി നൽകാനും വാങ്ങാനും പറ്റുന്ന ഒന്നേയുള്ളു ഭൂമിയിൽ, പവിത്രമായ സ്നേഹം. അതിൽ ഏറ്റവും മൂല്യം മാതൃ സ്നേഹം തന്നെ. തന്റെ ചോരയത്രേ മുലപ്പാലിൻ രൂപത്തിൽ സൗജന്യമായ് കൊടുത്തത്രയും. റംസീന നാസർ
കുഞ്ഞുനാളിൽ കുട്ടിക്കുറുമ്പ് കാണിക്കുമ്പോൾ ‘അമ്മ നൽകിയ ഓമനത്തമുള്ള അടികൾ. സഹോദരങ്ങൾ തമ്മിൽ വഴക്കിടുമ്പോൾ അമ്മ നൽകിയ ശാസനയുള്ള അടികൾ. സ്കൂളിൽ അധ്യാപകർ നൽകിയ തിരിച്ചറിവിനുള്ള അടികൾ. നോവ് മാറിയപ്പോൾ അവയെല്ലാം മധുരിക്കുന്ന ഓർമ്മകളായ്. പക്ഷേ…
കുഞ്ഞുമക്കൾക്ക് വിദ്യാഭ്യാസത്തോടൊപ്പം, കലകൾ അഭ്യസിക്കുന്നതിനോടൊപ്പം അവരുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ ആയോധനകലകൾ പഠിപ്പിക്കുക. ” നിങ്ങൾ സുരക്ഷിതരാണ് മക്കളെ ” എന്നു നാൾക്കുനാൾ കള്ളം പറയുന്നതിനേക്കാൾ, ഒളിഞ്ഞിരിക്കുന്ന വിപത്തുകളെ കുറിച്ച് അവരെ ബോധവാന്മാര്‍ ആക്കുക. “…
സുരക്ഷ എന്ന വാക്ക് പലപ്പോഴും വിരോധാഭാസം ആവുന്നുണ്ടോന്ന് തോന്നാറുണ്ട് പലപ്പോഴും? ഒരിടത്തു സ്ത്രീ സുരക്ഷയെ പറ്റി വാതോരാതെ സംസാരിക്കുകയും മാധ്യമ ചർച്ചയും സ്റ്റാറ്റസുകളുമിട്ട് സമൂഹത്തെ ഉണർത്തുമ്പോൾ, മറ്റൊരിടത്തു ബാലിക മുതൽ വൃദ്ധസ്ത്രീകൾ വരേ തെല്ലും…
രാത്രി ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്ന് ആർത്തു കരയുമ്പോൾ ഓടിയെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു അമ്മയും അച്ഛനും മുത്തശ്ശിയും. “എൻ്റെ നെഞ്ചിൽ എന്തോ ഇഴഞ്ഞു “അവൾ വിങ്ങിപ്പൊട്ടി. “മോളേ, പേക്കിനാവ് കണ്ടതാകും. നാമം ജപിച്ചിട്ട് കിടന്നുറങ്ങ് ” – അമ്മ…
നീ… തെളിനീരൊഴുകുന്ന ആറ്റിന്റെ അടിത്തട്ടിൽ ഉലഞ്ഞു കിടക്കുന്ന ചെളിയിൽ പൂണ്ട പഴയകാലത്തിന്റെ അസ്തിത്വമില്ലാത്ത നിഴലിനും അപ്പുറം… —-പിരാന്തൻ—-
തീരത്തു മുത്തമിടാൻ മത്സരിക്കുകയാണ് ഓരോ തിരകളും… കണ്ണെത്താ ദൂരെ മുങ്ങിമറയാൻ വെമ്പൽ കൊള്ളുന്ന സൂര്യനും… തിരിഞ്ഞൊന്നു നോക്കാതെ അവൾ മുന്നോട്ട് നടക്കുകയാണ്, നനഞ്ഞ മണലിൽ പതിഞ്ഞ അവളുടെ കാൽപാടുകൾ നോക്കി ഞാനും…. ഒരുപാടു നാളുകൾക്ക് ശേഷമുള്ളൊരു…
അന്നും ഉറക്കത്തിൽ ഉച്ചത്തിൽ നിലവിളിച്ചു ഞെട്ടിയുണർന്നു. ഭയം ഉണർച്ചയിലും അവളെ പിൻതുടർന്നുകൊണ്ടേയിരുന്നു. കണ്ണടച്ചാലും തുറന്നാലും പാൽമണം മാറാത്ത തന്റെ കുഞ്ഞനിയന്റെ ചേതനയറ്റ ശരീരം മാത്രം. അതേ, കൂട്ടത്തോടെ കടിച്ചു പറിച്ചെടുത്തു അവനെ, ഭ്രാന്ത് പിടിച്ച…