മതം… സ്നേഹമായിരുന്നില്ല അളവുകോൽ മതമായിരുന്നു… അത്രമേൽ ആഴത്തിൽ അളന്നു മുറിച്ച എന്റെ പ്രാണനുംപ്രണയവും അതൊന്നിന്റെ മൂർച്ചയിലായിരുന്നു… മരണം.. ഒന്നായ് തുടിച്ചിരുന്ന ഹൃദയങ്ങളെ അറിയാദൂരത്തേക്ക് അകറ്റിക്കളഞ്ഞ മുഖങ്ങൾക്കൊക്കെയും മരണമെന്ന പേരായിരുന്നു എൻ്റെയെന്ന് പറഞ്ഞുറപ്പിച്ച് തെറ്റിപ്പിരിഞ്ഞു പോയയെൻ്റെ…
പിറക്കേണ്ടിയിരുന്നില്ല കുഞ്ഞേ നീയും ആകാശത്തെ അമ്പിളിയെ കണ്ട് ചിരിക്കാനും കുഞ്ഞു ശലഭമായി പാറി പറക്കാനും പൂവായി കൊഞ്ചി മറിയാനും… ദാരിദ്ര്യത്തിന്റെ ഇരുളിൽ നിന്റെ ബാല്യം വിശ്രമിക്കുമ്പോൾ പുഞ്ചിരി വറ്റാത്ത നിന്റെയാ പൊന്മുഖം ചോരപൊടിക്കുന്നിന്നെന്റെ ഹൃത്തിൽ……
ഒറ്റയ്ക്കാവുന്നു…. ഒറ്റയ്ക്കാകുന്ന വേളയിലൊക്കെയും അടയിരിക്കുന്ന പക്ഷിയെ പോലെയാണവൾ…. പകലിനെ മറന്നു ഇരുട്ടിനെ സ്നേഹിച്ചു നോവിന്റെ തീക്ഷണചൂടിനെ പ്രണയിച്ചു അവൾ തൂവലുകൾ പൊഴിക്കും… വിഷാദമുട്ടകൾക്ക് അടയിരുന്നു കൊണ്ടവൾ സങ്കടങ്ങളെ വിരിയിച്ചെടുത്തു കൊണ്ടേയിരിക്കും…. വിരിഞ്ഞിറങ്ങുന്ന കുരുവിയുടെ കുറുകലുകൾപോലെ…
ചില ബന്ധങ്ങൾ മനസ്സിലേക്കൊരു കനൽക്കട്ട എടുത്തു വെച്ച പോലെയാണ്, കൊടും ശൈത്യത്തിൽ ചൂടേകുമ്പോഴും അതിങ്ങനെ ആത്മാവിനെ പോലും പൊള്ളിച്ചു കൊണ്ടിരിക്കും… മറ്റു ചിലവ കാരമുള്ള് പോലെയാണ്;കടഞ്ഞു നീറി കൊണ്ടിരിക്കും.. ഇനിയും ചിലതുണ്ട്; ചൊറിയണം പോലെ…
നിന്റെ മിഴികൾ നനഞ്ഞതത്രയും എനിക്ക് വേണ്ടിയായിരുന്നു എന്നാൽ എന്റെ മിഴികൾ തിരഞ്ഞതോ നിന്നെ മാത്രം സലീന സർഫ്രാസ് ഇരട്ടക്കുട്ടികളുടെ അമ്മ
ഓർമ്മകളുടെ വേലിയേറ്റങ്ങളാണ് എന്റെ ഹൃദയത്തിനേറ്റ പ്രഹരം. എന്റെ ഹൃദ്രോഗത്തിന് മരുന്നിറ്റിക്കുന്നതും ഓർമ്മകൾതന്നെ… എണ്ണം പറഞ്ഞയോർമ്മകൾ ശയിക്കുന്നിടത്തു വച്ചെന്റെ രോഗവും കഥകളാകും. മീസാൻകല്ലത് കാറ്റിനോടു മൂളും. പിന്നെ ഖബറെന്നെ മടക്കും , ഒരു പിൻവിളിക്കും കാതോർക്കാതെ.…
ലഹരി……..✍️ ******** ലഹരിയുടെ കരങ്ങളിൽ ആർത്തുല്ലസിച്ച് മായക്കാഴ്ചകൾ കണ്ടുനടന്ന വഴിത്താരകൾ, ഞരമ്പുകളിലിന്ദ്രജാലംതെളിയുന്ന നിമിഷങ്ങൾ… മായാലോകത്തിൻ ജാലകം തുറന്നു പറന്നുയർന്നൊരാ വഴികൾ നിൻമുന്നിലെത്തുമൊരുനാൾ നീപോലുമറിയാതെ കണ്ണുനീർത്തുള്ളികളായ് ഹൃത്തടംചുട്ടുപൊളളിക്കുവാൻ.. അറിയാതെയുള്ളിൽആളിപ്പടരും പകയോടെ സഹജരുടെ ജീവനെടുത്ത…
തടവറയുടെ ചുമരുകൾ……✍️ ഓർമ്മകളിൽ നിന്നും പടിയിറങ്ങിയ കഴിഞ്ഞകാലങ്ങൾ ഓർത്തു ഏകാകിനിയായ് തെക്കിനിക്കോലായിൽ തടവറയുടെ ചുമരുകൾ തീർത്ത ബന്ധനത്തിൽ കാലങ്ങൾ എണ്ണിക്കാത്തിരിക്കവെ… കാണാമറയത്തെങ്ങോമറഞ്ഞോരാ കാണാകാഴ്ചകളോക്കെയും മിന്നാമിനുങ്ങിൻ നറുവെട്ടത്താലെന്നെ പ്രദക്ഷിണം വയ്ക്കുമ്പോളറിയുന്നു ഞാനെന്നുള്ളിലെ മോഹത്തിൻ…
ചിങ്ങപ്പുലരി തൻ സ്നേഹ സമ്മാനമായെത്തിയല്ലോ, മനമിതിൽ ഉറങ്ങിക്കിടക്കും അക്ഷരക്കുഞ്ഞുങ്ങളെ ഭാവന തൻ ഉടയാടകളാൽ ചമയിച്ചൊരുക്കി ഹൃദയതാളങ്ങൾ നിറം പകരും തൂലികയാൽ കമനീയരൂപം നൽകി, നിരത്തി നിർത്താനായൊരു അക്ഷരക്കൂട്ട്. വളയിട്ട കരങ്ങളാൽ രുചിക്കൂട്ടുകൾ മാത്രമല്ല, കഥ…
ജീവിതത്തിന്റെ മാധുര്യം അറിയണമെങ്കിൽ ഇടയ്ക്കൊരൽപ്പം സ്വാദോടെ നുണഞ്ഞിറക്കണം. മാറ്റിവയ്ക്കാതെ ഇന്നിൽ ജീവിക്കുമ്പോഴേ.. മാറ്റേറും ഓർമ്മകൾ, ഒരു കൽക്കണ്ടത്തുണ്ടോളം മധുരിതമാവൂ. ✍️ഫാബി നിസാർ.
കാത്തിരിപ്പിന് ഒരു പ്രത്യേക സുഖം തന്നെയാണ്. അത് നമ്മുടെ സ്വപ്‍ന സാക്ഷാൽക്കാത്തിന്റെ കാര്യത്തിൽ ആണെങ്കിൽ ഇമ്മിണി പെരുത്ത് സന്തോഷവും ✍️jimcykithu
ചിലന്തി വല കെട്ടിയ എന്റെ വായനശാല..അവഗണനയുടെ ഇരുട്ടുമൂലയിൽ ചിതലരിച്ച പാട്ടുപെട്ടി..അന്തി കഴിഞ്ഞാൽ പിന്നെ കുറേ ചീവിടുകൾ വരും. എന്തൊക്കെയോ പരസ്പരം പറഞ്ഞു കരയും.പൊടിയും പഴുതാരയും കൂടുകൂട്ടിയശാസ്ത്രവും സാഹിത്യവും ഭഗവദ് ഗീതയും.. ചിതൽ തിന്ന പുറം…
ഇന്നത്തെ കറി നല്ല സ്വാദുണ്ട് കേട്ടോ… നിനക്കേതോ സിനിമക്ക് പോണം എന്ന് പറഞ്ഞിരുന്നല്ലോ… എല്ലാം കൂടെ നിങ്ങൾ ഒറ്റക്ക് തിന്നാതെ അമ്മയ്ക്കും കൂടെ കൊടുക്ക് പിള്ളേരെ… റെഡിയാവ്, നമുക്ക് ഒന്ന് പുറത്തിറങ്ങിയിട്ട് വരാം… നീ…
സ്വപ്നങ്ങളുടെ ചാരം ഭസ്മമാക്കി അവൾ ദേഹമാസകലം പൂശി. കാണുന്നവർക്ക് അത്, ചുവപ്പായി സീമന്തത്തിലും സ്വർണ്ണവർണ്ണത്തിൽ കഴുത്തിലും വെള്ളിയിൽ കാൽവിരലിലും തള്ളി നിൽക്കുന്ന വയറിലും മടക്കുകളായി ചാടിയ ഇടുപ്പിലും വെള്ളികമ്പികൾ പോലെ തലയിലും അവളിൽ നിന്നും…
അയാളുടെ ബൈക്കിന്റെ ഹോൺ ഹൗസിങ് കോളനിയുടെ വളവിൽ കേട്ടപ്പോഴേ അവൾ, ഗേറ്റ് തുറന്നു കാത്തു നിന്നു. ബൈക്ക് സ്റ്റാൻഡിലിട്ടു ബാഗ് എടുത്ത്, അയാൾ മുന്നോട്ട് നീങ്ങുമ്പോൾ ഗേറ്റ് അടച്ച് ഒപ്പമെത്തി അവൾ ഉത്സാഹത്തോടെ പറഞ്ഞു,…
ബസ് സ്റ്റാൻഡിൽ ഇറങ്ങി റോഡ് മുറിച്ചു കടക്കാൻ തുടങ്ങുമ്പോഴേ ഒരു ചാറ്റൽ മഴ തൂവി തുടങ്ങിയിരുന്നു. കുട നിവർത്താൻ തോന്നിയില്ല അവൾക്ക്.. സാവധാനം മുന്നോട്ട് നടക്കുമ്പോൾ ആളുകൾ അത്ഭുത ജീവിയെ എന്നപോലെ അവളെ നോക്കുന്നുണ്ടായിരുന്നു.…
ദോശ മറിച്ചിടുമ്പോഴാണ് ആരോ ഗേറ്റ് തുറക്കുന്ന ഒച്ച കേട്ടത്. സ്റ്റോവ് ഓഫ് ചെയ്തു ഞാൻ മുൻവശത്തേക്കു ചെന്നു. ഒരു ബംഗാളി പുഴുപ്പല്ല് കാട്ടി ചിരിച്ചു നിൽക്കുന്നു. വന്നു വന്നു കണികാണാൻ ഒരു മലയാളി ഇല്ലാതായല്ലോന്ന്…
“ഹാ, നീയെങ്ങോട്ടാ ഓടിപ്പോകുന്നത്? കുറച്ചു നേരം കൂടി, ഇവിടെ എന്റടുത്തു ഇരിക്ക്…” വല്ല്യ പാപ്പൻ, ഭാര്യയോട് പരിഭവിച്ചു. “എനിക്ക് അടുക്കളയിൽ പിടിപ്പതു പണിയുണ്ട്..” “അതിന് നിന്റെ മരുമക്കൾ പെൺപിള്ളേർ ഇല്ലേ?” “ഓ, എന്റെ കണ്ണും…
“ചേട്ടാ…” “ഉം…” “പിന്നെ…” “ഉം…” “ചേട്ടാ…” “നീയെന്നെ ലേലം വിളിച്ചു വിൽക്കാൻ പോകുവാണോ..? ശ്ശോ… ഇതെന്തൊരു മനുഷ്യൻ…അരസികൻ..ഞാൻ മനസ്സിൽ പറഞ്ഞു… “അതുപിന്നെ… എല്ലാരും ചോദിക്കുന്നു..” “ആ ചോദിക്കട്ടെ….” “എന്താന്ന് ചോദിക്ക്…” “ആ… എന്താ?” “മധുവിധു…
“ചേട്ടാ, എനിക്ക് ഒരു ആഗ്രഹം…” പുതുപ്പെണ്ണ് നാണത്തോടെ ചേട്ടന്റെ കാതിൽ പറഞ്ഞു. “എന്റെ മുത്തിന് എന്താ ആഗ്രഹം… മുത്ത് ധൈര്യമായി പറഞ്ഞോ..” “പറയട്ടെ…. വാങ്ങി തരുമോ?” “വാങ്ങി തരുമോന്നോ? അതെന്താ മുത്തേ അങ്ങനെ ഒരു…