ചിന്തകളും കാഴ്ചകളും വലുതാകുമ്പോൾ നമ്മൾ പണ്ട് കണ്ട ഭയങ്ങൾക്ക് ഒരു അടിസ്ഥാനവും ഇല്ലായിരുന്നുവെന്ന് മനസ്സിലാവും. കുട്ടിക്കാലത്ത് പലർക്കും കിണറിനെ പേടിയായിരുന്നില്ലേ, ഇപ്പോൾ പേടിയില്ലല്ലോ, കിണർ ചെറുതായിപ്പോയതല്ല, നമ്മൾ വലുതായതാണ്, നമ്മളുടെ കാഴ്ചകളും വലുതായി. ശുഭദിനം…
ബാല്യത്തിൻ സ്മൃതികളിൽനിറഞ്ഞുനിൽക്കുന്നുനാരങ്ങാമിഠായി തൻകൊതിപ്പിയ്ക്കും രുചിയ്‌ക്കൊപ്പം,മിഠായിയും കുഞ്ഞുകൗതുകങ്ങളുംപങ്കുവെയ്ക്കുവാൻ കൂട്ടായെത്തിയകളിക്കൂട്ടുകാർ തൻസ്നേഹത്തിൻ മധുരവും.
നമ്മളെ എത്രത്തോളം അവഗണിക്കുന്നുവോ അത്രത്തോളം നമ്മൾക്ക് കരുത്ത് ആർജിക്കുവാൻ കഴിയണം, ഓരോ അവഗണനയും ജീവിതത്തിലെ ഓരോ പാഠങ്ങൾ ആക്കണം, അകറ്റി നിർത്തിയവർക്കും അവഗണിച്ചവർക്കും നമ്മളെ ആവശ്യം വരുന്ന ഒരു സമയം തീർച്ചയായും വരും. ശുഭദിനം…
“പ്രിയതമേ നീ എന്നെ സ്നേഹിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഒരു നിസ്സാരനായിരുന്നേനെ ” പ്രിയതമ പ്രിയതമനെ ഒരുപാട് സ്നേഹിച്ചു.. കാറ്റു മഴയെ സ്നേഹിക്കുന്ന പോലെ വഞ്ചി കടവിനെ സ്നേഹിക്കുന്ന പോലെ… പ്രിയതമൻ ഓരോ നാളും നിസ്സാരനായികൊണ്ടിരുന്നു ……
വിവിധങ്ങളാം ഹിംസ്രമൃഗങ്ങൾ, അജ്ഞാതമാം പാതകൾ, തിങ്ങിനിറയും കൊടുംകാട് പോൽ, ദുരൂഹത നിറയും രഹസ്യങ്ങൾ, ദുഷ്ടചിന്തകൾ, മൗനനൊമ്പരങ്ങൾ, ഒളിഞ്ഞിരിക്കുമൊരു പ്രഹേളികയല്ലോ മനുഷ്യമനം.
ബന്ധം അത് പരസ്പരം അറിയലാണ്, അറിയുവാനും പരസ്പരം മനസ്സിലാക്കാനും കഴിഞ്ഞാൽ അപരിചിതരും നമ്മളുടെ സ്വന്തമാവും. അറിയുവാനും മനസ്സിലാക്കുവാനും കഴിഞ്ഞില്ലെങ്കിൽ സ്വന്തങ്ങൾ പോലും നമുക്ക് അന്യമായി തീരും. ശുഭദിനം നേരുന്നു……. 🙏
അതെയ് നമ്മളൊക്കെ എന്തോരം തിരക്കുള്ള മനുഷ്യരാണല്ലേ, പ്രിയപ്പെട്ടവരോട് ഒന്ന് ചേർന്നിരിക്കാനോ അവരിലേക്ക് ഒന്ന് എത്തിനോക്കാനോ സമയം കിട്ടാറില്ലല്ലോ. ചുറ്റുമുള്ള വലയത്തിലെ ആത്മഹത്യകളുടെ എണ്ണം കൂടുമ്പോഴാണ് പ്രിയപ്പെട്ടവരോട് ഒന്നൂടെ ചേർന്നിരിക്കണമെന്ന് ഓർമിക്കാറ്…. പല ആത്മഹത്യകൾ കേൾക്കുമ്പോയും…
കാടൊരു അമൂല്യ നിധികുംഭമല്ലോ കാട്ടാറുകളും കാട്ടരുവികളും കാട്ടുമരങ്ങളും കാട്ടുമരുന്നും കാട്ടുമനുഷ്യരും കാട്ടു മൃഗങ്ങളും ഒന്നായി ഒരുമയോടെ വാഴുന്ന ഭൂമിയുടെ ജൈവ സമ്പത്ത് റംസീന നാസർ
തന്നെക്കാൾ കേമനായി തന്റെ മക്കൾ വളർന്നു വരുമെന്ന ഉൾവിളിയാൽ ഗ്രീക്ക് സുന്ദരൻ ക്രോണസ് തന്റെ മക്കളെ ഓരോന്നായി കൊന്നൊടുക്കാൻ തുടങ്ങി. തിന്നൊടുക്കാൻ തുടങ്ങി എന്ന് വേണം പറയാൻ. കുഞ്ഞുങ്ങളെ പ്രസവിച്ചയുടനെ തിന്നുന്നതായിരുന്നു ക്രോണസിന്റെ പതിവ്.…
മേഘം കരഞ്ഞാൽ മഴയാണ് ഭൂമി ചിരിച്ചാൽ ഭൂകമ്പമാണ് ഭൂകമ്പം ഒരു ദുരന്തമാണ് മഴ ആനന്ദവും ചിലർ ആനന്ദിക്കുന്നത് ആരുടെയൊക്കെയോ കണ്ണുനീരിലാണ്!! ബദറുന്നിസ
നമ്മളിൽ കൂടുതൽ പേരും മറ്റുള്ളവരെ കേൾക്കുന്നത് മനസ്സിലാക്കുവാനല്ല, മറുപടി പറയുവാൻ മാത്രമാണ്. എനിക്ക് എല്ലാം അറിയാം എന്ന ചിന്ത പരാജയത്തിലേക്കും ഇനിയും ഒരുപാട് പഠിക്കുവാനുണ്ട് എന്ന ചിന്ത വിജയത്തിലേക്കും നയിക്കും. ശുഭദിനം നേരുന്നു…… 🙏
നന്ദിയെന്നതു നന്മയുടെ നാന്ദി, വന്നവഴികളെ വിസ്മരിക്കാത്ത ഹൃദയത്തിന്റെയുണ്മ, അഹങ്കാരത്തിന്റെ കറുപ്പൊരിക്കലും പുരളാത്ത വെണ്മ, കിട്ടിയ തണലിനെ അർഹർക്കായി കാത്തുവെക്കുന്ന ചേതന, നന്ദിയെന്നതു ഹൃദയത്തിലുരുവാകും സ്നേഹതീർത്ഥം, പ്രാർത്ഥനയായതുള്ളിൽ നിറയുന്നു.. ★★★നിഷിബ എം നിഷി★★★
മറയ്ക്കാനുള്ളത് മറയ്ക്കണം എന്ന് അവളുടെ ശരീരം ! മറക്കാനുള്ളത് മറക്കണം എന്ന് അവളുടെ ഹൃദയം !!! ഹൃദയം വിങ്ങി പൊട്ടി അലമുറയിടുന്നത് മറവിയുടെ മറയിൽ ആരും കേട്ടില്ല ….. മറവിയും മറയും സദാ മത്സരിച്ചുകൊണ്ടിരുന്നു……
നഷ്ടങ്ങൾ എന്നാൽ അത് നമ്മളുടെ ഇഷ്ടങ്ങളുമാണ്, കാരണം നഷ്ടമെന്ന് നമ്മൾക്ക് തോന്നണമെങ്കിൽ അത് നമ്മളുടെ ഇഷ്ടങ്ങൾ മാത്രമായിരിക്കും, തിരിച്ച് കിട്ടില്ല എന്ന് അറിഞ്ഞാലും നമ്മൾ അതിനെ ഇഷ്ടപ്പെട്ടുകൊണ്ടിരിക്കും. ശുഭഞായറാഴ്ച നേരുന്നു……. 🙏
മുല്ലപ്പൂവിൻ സൗന്ദര്യവും സൗരഭ്യവുമില്ലെന്നാകിലും മുല്ലപ്പൂവിനൊപ്പം മാലയിൽ കൊരുത്തിടും നേരം, മുടിയഴകിനു മാറ്റുകൂട്ടി മൗനമായ് പുഞ്ചിരി തൂകിടും മനോഹരിയാം കനകാംബരം മിഴികൾ നിറയ്ക്കും സുന്ദരചിത്രമല്ലോ.
ഭാര്യവീടെന്ന് കേൾക്കുമ്പോൾ തന്നെ ശിവേട്ടന് ദേഷ്യം വരും. എനിക്കൊപ്പം ഒരു രാത്രി അവിടെ താമസിക്കാമെന്ന് പറഞ്ഞാൽ ദേഷ്യം കൊണ്ട് മുഖം ചുമക്കും.” നിൻ്റെയൊരു വീടും വീട്ടുകാരും, “ഥൂ… ” കാർക്കിച്ചു തുപ്പൽ അകമ്പടി സേവിക്കും.…
ഞാനാരാണെന്നു തേടുന്നു, ജ്ഞാനബുദ്ധനേപ്പോലെ, ഞാനെന്നതു നീയെന്നു ചൊല്ലുന്നാരോ, ഞാനറിയാതെ പോവുന്നതു എനിക്കുള്ളിലെയെന്നെ മാത്രമെന്നു തിരുത്തുന്നുള്ളം…. ★★★നിഷിബ എം നിഷി★★★
നമ്മൾ പരിചയപ്പെടുന്ന ഓരോ വ്യക്തിയിലും ഓരോ പ്രത്യേകതകൾ ഉണ്ടാകും, അത് മനസ്സിലാക്കി പെരുമാറുമ്പോഴാണ് അവരിലെ നന്മയും തിന്മയും തിരിച്ചറിയുവാൻ കഴിയുന്നത്, തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ച് ആരെയും ഒരിക്കലും സഹായിക്കരുത്, മറിച്ച് നമ്മളുടെ ഒരു സഹായം നിമിത്തം…
പാട്ടും കൂത്തുമായ് ആഹ്ലാദനിമിഷങ്ങളെ കൊണ്ടാടുമ്പോഴും ഔചിത്യത്തിൻ അതിരുകൾ ലംഘിക്കാതിരിക്കാനായ് വേണം, ബാഹ്യമാം കേട്ടുകാഴ്ച്ചകളിൽ ആവേശം കൊണ്ടിടുമ്പോഴും വിവേകത്തിൻ കൈത്തിരി കെടാത്ത മനം മനുഷ്യന്.
ഞാനെന്നു ഭാവം വെടിയേണമെങ്കിലും ഞാനായ്ത്തന്നെ നിൽക്കേണമെന്നും ആത്മാവിനെ വഞ്ചിച്ചിടാതെ.
