Author: Jalaja Narayanan

പ്രവീണും മക്കളും പോയിക്കഴിഞ്ഞു രാവിലത്തെ തിരക്കുകൾ ഒക്കെ ഒന്നു കുറഞ്ഞപ്പോൾ ബെഡ്റൂമിൽ കുട്ടിയിട്ടിരിക്കുന്ന തുണികൾ മടക്കി വയ്ക്കാൻ തുടങ്ങുകയായിരുന്നു ഞാൻ. അപ്പോഴാണ് കാളിങ്ബെൽ ആരോ അടിച്ചത്. ഞാൻ ഡോർ തുറന്നു നോക്കിയപ്പോൾ ഉണ്ട്‌ കൈയിൽ ഒരു കവറുമായി അടുത്ത വീട്ടിലെ സുമ നിൽക്കുന്നു. എന്നെ കണ്ട ഉടനെ കവർ എന്റെ കൈയിൽ തന്നു കൊണ്ടു അവൾ പറഞ്ഞു. “ഇന്ദു ഇത് കുറച്ചു പച്ചക്കറികളാണ്. നീ എനിക്ക് കുറച്ചു സാമ്പാർ ഉണ്ടാക്കി തരണം. മോഹനേട്ടന്റെ വല്യമ്മയും മോളും വരുന്നുണ്ട്. അവരാണെങ്കിൽ നോൺവെജ് ഒന്നും കഴിക്കില്ല. സാമ്പാർ ആണത്രേ ഇഷ്ടപെട്ട കറി. അതുകൊണ്ട് സാമ്പാറുംമെഴുക്കു പുരട്ടിയും തൈരും പപ്പടവും അച്ചാറും ഒക്കെ ഉൾപ്പെടുന്ന ഒരു മെനു തന്നിട്ടുണ്ട് മോഹനേട്ടൻ. ഞാൻ സാമ്പാർ ഉണ്ടാക്കിയാൽ അതിനു എപ്പോഴും ഒരു മല്ലി പൊടിയുടെ കുത്തലാ. നീ അന്നു ഒരു ദിവസം എനിക്ക് കുറച്ചു സാമ്പാർ കൊണ്ടു വന്നു തന്നില്ലേ അതിനു നല്ല സ്വാദ് ആയിരുന്നു. എല്ലാർക്കും ഭയങ്കരമായി ഇഷ്ടപ്പെട്ടു.…

Read More

വെയിൽ മങ്ങിതുടങ്ങിയപ്പോഴാണ് പുറത്തേക്കു ഒന്നു ഇറങ്ങിയത്. ഇളംകാറ്റിൽ വയൽ വരമ്പിലൂടെ നടക്കുമ്പോൾ കിട്ടുന്ന സുഖമൊന്നും പുറത്തു താമസിക്കുമ്പോൾ ഉണ്ടാവില്ലല്ലോ. നടക്കുന്നതിനിടയിൽ കുസൃതിയോടെ ഓർത്തു. പണ്ട് കല്യാണത്തിന് മുമ്പ് പുറം രാജ്യങ്ങളിൽ താമസിക്കാൻ ആയിരുന്നു ഇഷ്ടം. പക്ഷേ ഇന്ന് ഓണവും വിഷുവും ഈ പ്രകൃതിഭംഗിയും ഒക്കെ തിരിച്ചു പിടിക്കാൻ കൊതിക്കുകയാണ് മനസ്സ്. “വരദ മോൾ എപ്പോഴാ എത്തിയത്?” എതിർവശത്തു കൂടെ വന്ന ആൾ അടുത്തുള്ള ചെറിയ വരമ്പിലേക്ക് മാറി നിന്നു കൊണ്ടു ചോദിച്ചു. ആ ചിരിക്കുന്ന മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കുന്നതു കണ്ടിട്ടാവാം അദ്ദേഹം പറഞ്ഞു. “എന്നെ മറന്നുപോയോ? ഞാൻ ചിറ്റാരിക്കലെ രാമേട്ടൻ ” “അയ്യോ എനിക്കു പെട്ടന്നു മനസ്സിലായില്ല.” ഞാൻ വിഷമത്തോടെ പറഞ്ഞപ്പോൾ അദ്ദേഹം ആശ്വസിപ്പിക്കും പോലെ പറഞ്ഞു, “നാലഞ്ചു കൊല്ലായില്ലേ മോള് പോയിട്ട്. അപ്പോൾ മറന്നു പോയതിൽ ഒരു അതിശയവും ഇല്ല. ഞാനും ഒരു ഓപ്പറേഷനു ശേഷം വല്ലാതെ മെലിഞ്ഞു കോലം കെട്ടു” “ശരത്തും കുട്ടികളും ഒക്കെ എവിടെ? “…

Read More

തണൽ എന്ന ആ അഗതിമന്ദിരത്തിൽ തനിക്കായി കിട്ടിയ മുറിയിൽ ചുവരിനോട് ചേർത്തു ഇട്ട കസേരയിൽ ഇരുന്നു കൊണ്ടു ആ അമ്മ പുറത്തേക്കു നോക്കിയിരുന്നു. മുന്നിൽ പരന്നുകിടക്കുന്ന റോഡിലെ തിരക്കിൽ ഇല്ലെന്നു അറിഞ്ഞിട്ടും കണ്ണുകൾ മോനെ തിരഞ്ഞു കൊണ്ടിരുന്നു. ഈ പുതിയ താമസസ്ഥലത്തു എത്തിയിട്ടു വർഷം രണ്ടു കഴിഞ്ഞിരിക്കുന്നു. മോന്റെ ഒപ്പം തന്നെയാണ് ഇവിടേക്കു വന്നതും. തറവാട് വിറ്റു പട്ടണത്തിൽ നല്ലൊരു വീട് ഉണ്ടാക്കണം എന്ന് മോൻ ഉറപ്പിച്ചു പറഞ്ഞപ്പോൾ അമ്മക്ക് അതു സമ്മതിക്കാൻ ആയില്ല. കാരണം മോന്റെ അച്ഛൻ ഉറങ്ങുന്ന ഈ മണ്ണ് അമ്മയുടെ സ്വർഗ്ഗമാണ്. അപ്പോൾ മോൻ അടവ് ഒന്നു മാറ്റി. എങ്കിൽ തറവാട് ഒന്നു പുതുക്കി ആധുനികരീതിയിൽ പണിയാം. അതിനു ധാരാളം പണം വേണം. അതിനും വഴിയുണ്ട്. കമ്പനിയിൽ നിന്നു ലോൺ എടുക്കാം. തല്ക്കാലം തറവാടും സ്ഥലവും മോന്റെ പേരിലേക്ക് മാറ്റണം.. വീട് പണി കഴിഞ്ഞാൽ അമ്മയുടെ പേരിലേക്ക് തന്നെ മാറ്റാം. പണ്ടു കഴിക്കാൻ കൊടുക്കുന്ന പലഹാരങ്ങൾ മുറ്റത്തെ വാഴക്കുട്ടങ്ങൾക്കിടയിൽ…

Read More

രാവിലെ അടുക്കളയിൽ ഉള്ള തിരക്കിനിടയിൽ ആണു സുമതിയമ്മായിയുടെ ഫോൺ വന്നത്. “സിന്ധു, അന്നു നമ്മൾ കണ്ടപ്പോൾ നീ വീട്ടു ജോലിക്കു ഒരാളെ വേണമെന്ന് പറഞ്ഞിരുന്നില്ലേ? ഇവിടെ ഹേമഡോക്ടറുടെ വീട്ടിൽ നിൽക്കുന്ന ഒരാൾ ഉണ്ടത്രേ. ഡോക്ടറും കുടുംബവും മൂന്നുമാസത്തേക്ക് അമേരിക്കയിലേക്ക് പോവുന്നതുകൊണ്ട് അവൾക്കു ഇപ്പോൾ ജോലിയില്ല. അങ്ങോട്ടു വരാൻ പറയട്ടെ?” ‘നാളത്തന്നെ ഇങ്ങോട്ടു വരാൻ പറഞ്ഞോളൂ അമ്മായി’ എന്നു പറഞ്ഞു ഫോൺ വെക്കുമ്പോൾ എനിക്കു ഒരു ആശ്വാസമായിരുന്നു. ഞാനും ഭർത്താവും രണ്ടു കുട്ടികളും അടങ്ങിയ എന്റെ കുടുംബത്തിൽ ഇതു വരെ വീട്ടു പണികൾ ചെയ്തു സഹായിക്കാൻ ഒരാളുടെ ആവിശ്യം ഉണ്ടായിരുന്നില്ല. രാവിലെ കുട്ടികളെ ഒരുക്കി അയക്കാനും ചെറിയ അടുക്കള പണികളിലും വിനുവേട്ടന്റെ സഹായം ഉണ്ടാവും. പിന്നെ വിനുവേട്ടൻ ഓഫീസിലും മക്കൾ സ്കൂളിലും പോയ ശേഷം ഞാൻ സാവധാനം മറ്റു ജോലികളൊക്കെ ചെയ്തു തീർക്കും. എന്നാൽ ഇപ്പോൾ ഏട്ടനും ഏടത്തിയമ്മയും മോളുടെ പ്രസവത്തിനായി ദുബായിൽ പോവുകയാണ്. ഏട്ടന്റെ കൂടെ ഉള്ള ഞങ്ങളുടെ അമ്മയെ അവർ…

Read More

ദുരദർശൻ കാലം അതു ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു സുവർണ്ണകാലമാണ്. വീടുകളുടെ മേൽക്കൂരകളിൽ പൊങ്ങിക്കിടക്കുന്ന ആന്റിനകൾ ആ വീടിന്റെ അഭിമാനമായിരുന്നു. വെള്ളിയാഴ്ച്ചകളിലും ശനിയാഴ്ചകളിലും ഉള്ള ഹിന്ദി സിനിമകൾ ഒന്നും മനസ്സിലാവുന്നില്ലെങ്കിലും എത്ര ശ്രദ്ധയോടെയാണ് ആണ് നമ്മൾ കണ്ടിരിക്കാറ്. ഞായറാഴ്ചകളിൽ വീടുകളിൽ നല്ല തിരക്കായിരിക്കും. ഉച്ചക്ക് ഭക്ഷണം പെട്ടെന്ന് കഴിച്ചു പാത്രങ്ങൾ ഒക്കെ കഴുകി വയ്ക്കും. വൈകുന്നേരം അഞ്ചു മണിക്കും ആറു മണിക്കും സമയനിഷ്ഠ ഇല്ലാതെ ഉള്ള ചായ ഞായറാഴ്ചകളിൽ കൃത്യം മുന്നരക്ക് കഴിയും. കുട്ടികൾ ഹോംവർക്ക്‌ നേരെത്തെ ചെയ്യും. രാത്രി ഒന്നിനും സമയം ഉണ്ടാവില്ലല്ലോ! അന്ന് മലയാളം പരിപാടികൾ തന്നെ കാണണമെന്ന് നിർബന്ധം ഉള്ളവരായിരുന്നില്ല ആരും. ടി വി സ്വന്തമായി വീട്ടിൽ ഉണ്ടെങ്കിൽ വന്ദേമാതരവും സ്കൂൾ ചാലെ ഹിഹമ്മും ഒക്കെ ഇഷ്ടത്തോടെ കാണും.പിന്നെ മില് സോറ് മേരെ തുമരാ ഇന്ത്യയിലെ ഓരോ ഭാഷയും ഓരോ വരികളിൽ കോർത്തിണക്കിയ ആ പാട്ടു വരുമ്പോൾ ചെയ്യുന്ന പണികൾ മുഴുവൻ നിർത്തിവച്ചു ടി വി ക്കു…

Read More

എന്റെ ആദ്യത്തെ ഗർഭസമയത്തു ഞാനും ഏട്ടനും തമിഴ്നാട്ടിലുള്ള തിരുപ്പൂർ എന്നസ്ഥലത്തായിരുന്നു. അമ്മയുടെ കല്യാണത്തിന് ശേഷം ഒരു പാടുവർഷങ്ങൾ കഴിഞ്ഞാണ് ഞാൻ ജനിച്ചത്. അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ തൊട്ടു എല്ലാവരും ആകാംഷയോടെ എനിക്ക് വിശേഷം വല്ലതും ആയോ എന്ന് ഉറ്റു നോക്കുകയാണ്. പ്രീഡിഗ്രി പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കല്യാണം. എനിക്ക് പാചകം വലിയ തോതിൽ ഒന്നും അറിയാത്തതു കൊണ്ടും ഏട്ടന് കുറച്ചു അറിയുന്നത് കൊണ്ടും ഞങ്ങൾ രണ്ടുപേരും കൂടി ആയിരുന്നു പാചകം. അന്ന് ഈ കുക്കിംഗ്‌ ചാനൽ ഒന്നും ഇല്ലാത്തത് കൊണ്ടു പാചകരത്നം എന്ന ഒരു ബുക്ക്‌ നോക്കിയാണ് പരീക്ഷണങ്ങൾ. അങ്ങിനെ ഓഫീസ് ഇല്ലാത്ത ഒരു ശനിയാഴ്ച ഞങ്ങൾ ഒരു പരിപ്പ് പായസം ബുക്കിലെ പാചകക്കുറിപ്പ് നോക്കി ഉണ്ടാക്കി. കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ രണ്ടു പേരും കഴിച്ചു. പിറ്റേന്ന് ഞായറാഴ്ച ഞങ്ങൾ ഒരു സിനിമക്കു ഒക്കെ പോയി. അതിനടുത്ത ദിവസം രാവിലെ ഏട്ടൻ ഓഫീസലേക്കു പുറപ്പെടാനുള്ള തിരക്കിലായിരുന്നു. രാവിലെ…

Read More

കുളിരിൽ വിറക്കുന്ന പ്രഭാതത്തിലുംക്ഷേത്രത്തിൽ നല്ലതിരക്കായിരുന്നു. പടിഞ്ഞാറു ഭാഗത്തുള്ള ആൽത്തറയിൽചമ്രം പടിഞ്ഞിരുന്നു നാമജപത്തിലാണ് കാവേരിയമ്മ. ഞങ്ങൾ ഇവിടെ വീട് വെച്ചു താമസിച്ചതു തൊട്ടേ കാവേരിയമ്മയെ ഈ ആൽത്തറയിൽ കാണാറുണ്ട്. എഴുപതു വയസ്സിനു മുകളിൽ പ്രായമുള്ള ഈ അമ്മ പൂജ കഴിഞ്ഞാൽ പാത്രം കഴുകാനും അടിച്ചു വരാനും ഒക്കെ ക്ഷേത്രത്തിലെ ജോലിക്കാരി അമ്മുമ്മയെ സഹായിക്കുന്നത് കാണാം. മലയാളവും തമിഴും കുട്ടിക്കലർത്തി സംസാരിക്കുന്ന കാവേരിയമ്മ ഭർത്താവ് മുരുകന്റെ കൂടെ കേരളത്തിൽ എത്തിയിട്ടു മുപ്പതു വർഷം കഴിഞ്ഞിട്ടുണ്ടാവും എന്നാണ് പൊതുവെ ഉള്ള സംസാരം. അന്നൊക്കെ ക്ഷേത്രപരിസരത്ത് പൂ കച്ചവടമായിരുന്നു തൊഴിൽ. കുട്ടികളില്ലാതിരുന്ന ഇവർ ഭർത്താവിന്റെ മരണശേഷം ഈ ആൽത്തറയിൽ സ്ഥിരതാമസമാക്കി. അമ്പലത്തിൽ പ്രദിക്ഷണം വച്ചു തൊഴുതിറങ്ങിയപ്പോൾ ആൽത്തറയിൽ കാവേരിയമ്മ ഉണ്ടായിരുന്നില്ല. എന്തെങ്കിലും ജോലികൾ ചെയ്യാൻ ഉള്ളിലേക്ക് പോയതാവും. രാവിലെ തിരുമേനിക്കു കഴിക്കാൻ ഉണ്ടാക്കുന്ന ഉപ്പുമാവിന്റെയും കാപ്പിയുടെയും ഒരു പങ്ക് കാവേരിയമ്മക്കും കിട്ടാറുണ്ട്. നല്ല വൃത്തിയും വെടിപ്പും ആണു കാവേരിയമ്മക്ക്. അമ്പലത്തിന്റെ അടുത്തു തന്നെ ആയതുകൊണ്ടാവാം എന്നും രാവിലെ…

Read More

മഴ വല്ലാതെ കനത്തപ്പോൾ അയാൾ കടത്തിണ്ണയിലേക്ക് കയറിനിന്നു. ഒരു വലിയ സൂചിയും തടിച്ച നുലും അടങ്ങിയ ആ പഴയ തുണിസഞ്ചി അയാൾ ദേഹത്തോട് ചേർത്തു പിടിച്ചിരുന്നു. അവജ്ഞയോടെ അയാളെ നോക്കുന്ന മുഖങ്ങളിൽ അയാൾ ആരെയോ തിരഞ്ഞു കൊണ്ടിരുന്നു. അയാൾ ആ നാട്ടിൽ അപരിചിതൻ ആയിരുന്നില്ല. പത്തുമുപ്പത്തിഅഞ്ചു കൊല്ലം അയാൾ ജീവിച്ച നാടാണ് അത്. എന്നിട്ടും പരിചയമുള്ള ഒരു മുഖം പോലും അയാൾക്ക്‌ അവിടെ കാണാൻ കഴിഞ്ഞില്ല. പെട്ടന്നാണ് റോഡ് മുറിച്ചു കടന്നു വരുന്ന ഒരു അറുപത്തി അഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന വൃദ്ധൻ അയാളുടെ കാഴ്ച്ചയിൽ പെട്ടത്. അയാളുടെ വറ്റിവരണ്ട കണ്ണുകൾ സന്തോഷം കൊണ്ടു ഒന്നു തിളങ്ങി. പിന്നെ ആ ചുണ്ടുകൾ ആ വൃദ്ധനെ നോക്കി മന്ത്രിച്ചു. “കുമാരൻ “.മഴയെ വകവെക്കാതെ അയാൾ പുറത്തേക്കു നടക്കാൻ ഒരുങ്ങി. അപ്പോഴേക്കും കുമാരൻ കടക്കുള്ളിലേക്ക് കയറുന്നുണ്ടായിരുന്നു. “കുമാരാ “അയാൾ അടുത്തു പോയി പതുക്കെ വിളിച്ചു. “ആരാ മനസ്സിലായില്ല “കുമാരൻ ചുളിഞ്ഞ കണ്ണുകൾ ഒന്നുകൂടി ചുളിച്ചു സൂക്ഷിച്ചു…

Read More

സൂപ്പർ മാർക്കറ്റിൽ നിന്നു വാങ്ങിക്കാൻ ഉള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു ഞാനും ശിവേട്ടനും. അപ്പോഴാണ് മാളു ഓടിവന്നത്. “അച്ഛമ്മേ, അച്ഛമ്മയുടെ അലമാര തുറന്നു ആ കറുത്ത ബാഗ് മുഴുവൻ കുഞ്ഞു താഴെക്കിട്ടു. അതിൽ നിന്നുകിട്ടിയതാ ഇത്”. അവൾ പൊതി എന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞു. ഞാൻ ആ പൊതി തുറന്നപ്പോൾ ഒരു പഴയ വാച്ച് ആയിരുന്നു അതിൽ.കളർ മങ്ങി തുടങ്ങിയ ഗോൾഡ്ൻ വാച്ച്. ഞാൻ ശിവേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ ഒരു കുസൃതി ചിരിയാണ് കണ്ടത്. കൃത്യമായി പറഞ്ഞാൽ മുപ്പത്തി മൂന്ന് വർഷം പഴക്കമുള്ള വാച്ച്. ശിവേട്ടൻ കല്യാണത്തിന്ശേഷം ആദ്യമായി തന്ന സമ്മാനം. വലിയ വീടും പേരു കെട്ട തറവാടും ഒക്കെ ആണെങ്കിലും അച്ഛന്റെ മരണശേഷം ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ അമ്മ നന്നായി ബുദ്ധിമുട്ടിയിരുന്നു. ഞാൻ പ്രീ ഡിഗ്രി ചേർന്ന ഉടനെ ആയിരുന്നു ശിവേട്ടന്റെ ആലോചന വന്നത്. അന്വേഷിച്ചപ്പോൾ കിട്ടിയതു നല്ല അഭിപ്രായം തന്നെയായിരുന്നു. വിവാഹം ഉറപ്പിക്കുകയും ചെയ്തു. അവർ സ്വർണ്ണം…

Read More

ഇരുട്ടു പരന്നു കഴിഞ്ഞാൽ ആകാശത്തിന്റെ ആഴങ്ങളിൽ നോക്കിയിരിക്കുക എന്നതു ഇപ്പോൾ ഒരു ശീലമായി മാറിയിരിക്കുന്നു. താഴോട്ട് നോക്കി കണ്ണു ചിമ്മുന്ന നക്ഷത്രക്കുട്ടങ്ങൾക്ക് ഇടയിൽ എന്റെ കണ്ണുകൾ തേടുന്നത് അവളെയാണ്. എന്നും കൂടെ ഉണ്ടാവും എന്നു ഉറപ്പ് തന്നിട്ടു എന്നെ തനിച്ചാക്കി സ്വർഗ്ഗകവാടത്തിലേക്ക് കയറി പോയ എന്റെ കള്ളിപൂക്കുയിലിനെ. ഡിഗ്രിക്കു ചേർന്ന വർഷമായിരുന്നു വീടിന്റെ തൊട്ടു അടുത്തുള്ള വീട്ടിൽ പുതിയ താമസക്കാർ എത്തിയത്. ഒരു എട്ടു വയസ്സുകാരിയും പിന്നെ അവളുടെ അച്ഛനും അമ്മയും. ഇംഗ്ലീഷ് പാഠങ്ങളിലെ സംശയങ്ങൾ തീർക്കാൻ, ചായം ചേർത്തു വരച്ച ചിത്രങ്ങൾ കാണിക്കാൻ, മുറ്റത്തു വിരിഞ്ഞ മുല്ലചെടിയിലെ പുക്കൾ പറിക്കാൻ, ഇങ്ങിനെ പല തവണ ഞങ്ങളുടെ വീട്ടിൽ കയറി ഇറങ്ങുന്ന അവൾ എനിക്കൊരു കൗതുകം തന്നെ ആയിരുന്നു. സുനന്ദ അതായിരുന്നു അവളുടെ പേര്.എന്നെക്കാളും പന്ത്രണ്ടു വയസ്സിനു എളുപ്പം ഉള്ള അവൾ ജീവിതത്തിൽ എത്തിയത് തികച്ചും യാദൃച്ഛികം. ഡിഗ്രി കഴിഞ്ഞപ്പോഴായിരുന്നു P G ക്കു ചേരനായിട്ടാണ് വീട്ടിൽ നിന്നു മാറി നിൽക്കേണ്ടി…

Read More