കാവിലെ ഉത്സവത്തിനു പോയപ്പോൾ അവിടെ വച്ചാണ് മീനാക്ഷിടീച്ചറെ കണ്ടത്. എന്നെ കണ്ട ഉടനെ അടുത്തേക്ക് വന്നു കൈ രണ്ടും ചേർത്തു പിടിച്ചു ടീച്ചർ പറഞ്ഞു. ” എന്റെ പ്രഭേ ഞാൻ നിന്നെ വിളിക്കാൻ ഇരിക്കുവായിരുന്നു. എനിക്കിപ്പോൾ അടുക്കളയിൽ സഹായത്തിനു ആരുമില്ലെന്നു അന്നു ഞാൻ പറഞ്ഞിരുന്നില്ലേ? മോളു കൂടെ ഉള്ളതുകൊണ്ട് ഞാനാ ബുദ്ധിമുട്ട് അറിഞ്ഞിരുന്നില്ല. അവൾ രാവിലെ ഓഫീസിൽ പോവുന്നതിന്റെ മുൻപ് പകുതിപണിയും തീർക്കും പിന്നെ ചെറിയപണികൾ ഒക്കെ ഞാനും ചെയ്യും. പിന്നെ അടിക്കാനും തുടക്കാനും ഒക്കെ ശാന്തയും ഉണ്ടല്ലോ. പക്ഷെ എന്റെ മോൾ ഇപ്പോൾ മൂന്നുമാസം ലീവ്എടുത്തു അവളുടെ മോളുടെ അടുത്തു ആസ്‌ട്രേലിയിൽ പോവുന്നു. അതു ഞാൻ അഡ്ജസ്റ്റ് ചെയ്യുമായിരുന്നു. പക്ഷേ വിഷുവും വെക്കേഷനും ഒക്കെ അല്ലേ. കൊച്ചിയിൽ ഉള്ള മോനും ഭാര്യയും കുട്ടികളും ഒക്കെ വരുന്നുണ്ട്. അപ്പോൾ എനിക്ക് അടുക്കളയിൽ ഒരാൾ ഇല്ലാതെ പറ്റില്ല. നീ ഒന്നു അന്വേഷിച്ചു ഒരാളെ കണ്ടു പിടിച്ചു തരണം.” ടീച്ചറുടെ വിഷമവും വേവലാതിയും ഒക്കെ കണ്ടു ഞാൻ ഒന്നു നോക്കട്ടെ എന്നിട്ട് വിളിക്കാം എന്നു പറഞ്ഞാണ് പിരിഞ്ഞത്. പിറ്റേ ദിവസം വൈകുന്നേരം വളരെ…
Author: Jalaja Narayanan
സൂപ്പർമാർക്കറ്റിൽ ഇറങ്ങിയപ്പോഴാണ് വഴിയിൽ ഓട്ടോക്ക് കാത്തുനിൽക്കുന്ന ഹരിയെ കണ്ടത്. വലിയ അതിശയം തോന്നി. ഒരേ ഓഫീസിൽ ഒരു പാടു കാലം ഒന്നിച്ചു ജോലി ചെയ്തവരാണ്. പക്ഷേ എത്രയോ കാലമായി പരസ്പരം ഒരു ബന്ധവും ഇല്ലായിരുന്നു. റിട്ടയർമെന്റിനു ശേഷം എവിടെയാണ് താമസം എന്നു പോലും അറിയില്ല. ഞങ്ങൾ കൈകോർത്തു പിടിച്ചു കുട്ടികളെ പോലെ ഒരു പാടു നേരം സംസാരിച്ചു. “ഞങ്ങൾ ഇപ്പോൾ തൃശൂർ ആണു താമസം. ഇന്ദുവും അരുണും അവിടെയാണ്. അവൾ അവിടെ ഒരു പ്രൈവറ്റ് കോളേജിൽ പഠിപ്പിക്കുന്നു. അരുൺ ബാങ്കിൽ ആണ്. അവരുടെ മോൾ അവ്നി ukg യിൽ പഠിക്കുന്നു. അവളെ സ്കൂളിൽ അയക്കാനും വൈകുന്നേരം സ്കൂൾ ബസ്സിൽ നിന്നു കൂ ട്ടികൊണ്ടുവരാനും ഒക്കെ ആരെങ്കിലുമൊക്കെ ഇല്ലെങ്കിൽ ശരിയാവില്ല. ” കുറച്ചു നേരത്തെ ഇടവേളക്കു ശേഷം ഹരി വീണ്ടും പറഞ്ഞു. ” കഴിഞ്ഞവർഷം എനിക്കൊരു സ്ട്രോക്ക് വന്നിരുന്നു. ഇവിടെ വിട്ടിൽ ഞാനും രാജിയും മാത്രം. വിവരം അറിയിച്ചതും ഇന്ദുവും അരുണും ഓടിയെത്തി. പിന്നെ ഡിസ്ചാർജിനു ശേഷം അച്ഛനും…
പുറത്തു ചെറിയ കാറ്റു വീശുന്നുണ്ട്. ആകാശത്താണെങ്കിൽ ഒരു നക്ഷത്രംപോലുമില്ല. ഇന്നു മഴപെയ്യുമെന്ന് തോന്നുന്നു. ഇന്നലെ രാത്രിയിലും ചെറുതായി മഴയുണ്ടായിരുന്നുവെന്നു ഉഷ പറഞ്ഞിരുന്നു. അടുക്കളയിൽ ഉഷ അത്താഴത്തിനുശേഷം പാത്രങ്ങൾ കഴുകിവെക്കുന്ന ശബ്ദം. അമ്മയും പണ്ട് അങ്ങിനെ ആയിരുന്നു. രാത്രിഭക്ഷണത്തിന് ശേഷം പാത്രങ്ങൾ ഒക്കെ കഴുകിവെച്ചു അടുക്കള അടിച്ചു വാരിയിട്ടേ കിടക്കു. അമ്മയെ ഓർത്തപ്പോൾ കണ്ണു വല്ലാതെ നിറഞ്ഞു. നീണ്ട മുപ്പതു വർഷത്തിന് ശേഷമാണു ഇന്നു സ്വന്തം വിട്ടിൽ അന്തി ഉറങ്ങുന്നത് ആ കാലയളവിൽ എന്തൊക്കെ മാറ്റങ്ങളാണു സംഭവിച്ചിരിക്കുന്നത്. “നന്ദുട്ടാ ” എന്നു വിളിച്ചു പിന്നാലെ നടന്നിരുന്ന അമ്മയും ഉള്ളിൽ ഇഷ്ടം ഒളിപ്പിച്ചു വെച്ചു പുറമെ ഗൗരവം നടിച്ചിരുന്ന അച്ഛനും മറ്റേതോ ലോകത്തിലേക്കു പോയിരിക്കുന്നു. സ്നേഹിച്ചും വഴക്കിട്ടു ഒന്നിച്ചു വളർന്ന അനിയത്തികുട്ടി ഉഷ ഇന്നു അൻപതു കഴിഞ്ഞു അമ്മൂമ്മയായി മാറിയിരിക്കുന്നു. വീടിനും ഉണ്ടു ചെറിയ ചെറിയ മാറ്റങ്ങൾ. ഉമ്മറത്തെ സിമെന്റ് ഇട്ട ഇരുത്തി എടുത്തു മാറ്റി ചുറ്റും ഗ്രിൽസ് ഇട്ടിരിക്കുന്നു. കാവി നിറത്തിലുള്ള സിമന്റ് ഇട്ട തറ…
ബാങ്കിൽ നിന്നു ഇറങ്ങുമ്പോൾ ആണ് കൃഷ്ണേട്ടൻ പിന്നിൽ നിന്നു വിളിച്ചത്. “മോനേ മനു ഒന്നവിടെ നിന്നേ. കൃഷ്ണേട്ടന് ഒരു കാര്യം പറയാനുണ്ട്. തിരിഞ്ഞു നോക്കി. വേഗത്തിൽ നടന്നു വരുന്നുണ്ട് കൃഷ്ണേട്ടൻ. ചിലപ്പോൾ കാശ് വല്ലതും വേണമായിരിക്കും. ഇടക്ക് കടം വാങ്ങാറുണ്ട്. കൃത്യമായി തിരിച്ചു തരികയും ചെയ്യും. തിരക്കില്ല പതുക്കെ മതി എന്നൊക്കെ പറഞ്ഞാലും കേൾക്കില്ല. ബാങ്കിലെ പ്യുൺ ആണ് കൃഷ്ണേട്ടൻ എല്ലാവരോടും സ്നേഹമായി പെരുമാറുന്ന ഒരുപാവം മനുഷ്യൻ അടുത്തു എത്തിയപ്പോൾ കൃഷ്ണേട്ടൻ ചോദിച്ചു. “മോൻ ഒരാഴ്ച ലീവായിരുന്നല്ലോ എന്തു പറ്റി?” അച്ഛന്റെ ഒരു അടുത്ത പരിചയക്കാരൻ ആണു കൃഷ്ണേട്ടൻ. അതു കൊണ്ടു സർ എന്ന വിളി തുടക്കത്തിലേ ഞാൻ പറഞ്ഞു നിർത്തിയിരുന്നു. “ഞാൻ തറവാട്ടിൽ പോയിരുന്നു. അച്ഛന്റെ ഇളയ അനിയത്തി സീതചിറ്റയുടെ ഭർത്താവ് പെട്ടെന്ന് മരിച്ചു. അവർ ബോംബെയിൽ ആയിരുന്നല്ലോ. ബോഡി നാട്ടിലേക്കു എത്തിക്കുന്നതിന്റെയും ഒക്കെ തിരക്ക് ഉണ്ടായിരുന്നു. സ്മിതയും മോളും ഇവിടെത്തന്നെ ഉണ്ടായിരുന്നു. മോൾക്ക് എക്സാം തുടങ്ങിയല്ലോ.” കൃഷ്ണേട്ടൻ കുറച്ചുനേരം ഒന്നും പറഞ്ഞില്ല. പിന്നെ പതുക്കെ നടന്നുകൊണ്ട് പറഞ്ഞു. “മോനേ,…
ഞാൻ ഓമനേച്ചിയെ കാണുന്നത് എന്റെ വിവാഹം കഴിഞ്ഞു രണ്ടു മാസങ്ങൾക്ക് ശേഷമാണ്. വിവാഹത്തിനു ശേഷം ഹരിയേട്ടന്റെ അച്ഛൻ മാനേജർ ആയിട്ടുള്ള അവരുടെ തന്നെ യൂപി സ്കൂളിൽ ഞാൻ ടീച്ചറായി ജോയിൻ ചെയ്തിരുന്നു. സ്കൂൾ അടുത്തായതു കൊണ്ടു ഉച്ചക്ക് ഊണു കഴിക്കാൻ വരുന്ന പതിവുണ്ടായിരുന്നു. അങ്ങിനെ ഒരു ദിവസം വരുമ്പോൾ ഉമ്മറത്തെ ചാരുപടിയിൽ അമ്മയോടൊപ്പം ഇരുന്നു സംസാരിക്കുകയായിരുന്നു ഓമനേച്ചി. എന്നെ കണ്ടപ്പോൾ അവർ ചിരിച്ചു കൊണ്ടു അടുത്തേക്ക് വന്നു. അപ്പോൾ അമ്മ പറഞ്ഞു. “മോളെ ഇതു ഓമനേച്ചി.നമ്മുടെ കുടുംബത്തിലെ ഒരു അംഗം പോലെ തന്നെയാണ്. ഹരിയൊക്കെ ചെറുതായിരിക്കുമ്പോൾ ഞങ്ങൾ കുറേക്കാലം ഒന്നിച്ചു അടുത്തടുത്തു താമസിച്ചവരാണ്.” അപ്പോൾ ഓമനേച്ചി പുഞ്ചിരിയോടെ പറഞ്ഞു.”കല്യാണത്തിന് വരാൻ പറ്റിയില്ല മോളെ. ഞാനപ്പോൾ ചെന്നൈയിൽ ഒരു ആശ്രമത്തിൽ ആയിരുന്നു.” അവർ പിന്നെയും കുറെ കാര്യങ്ങൾ സംസാരിച്ചു. എന്റെ വിട്ടുകാരെ കുറിച്ചൊക്കെ അനേഷിച്ചു. ഞാൻ ഭക്ഷണം കഴിച്ചു സ്കൂളിലേക്ക് വീണ്ടും ഇറങ്ങുമ്പോൾ എന്നോട് പറഞ്ഞു. “വൈകുന്നേരം വന്നിട്ട് കാണാം മോളെ. ഹരിയെ കൂടി കണ്ടിട്ട് നാളെ…
സ്റ്റെയർകേസ് ഇറങ്ങി വന്ന സുജ, രേണുവിന്റെ അടുത്തേക്ക് വന്നു. അവളോട് പറഞ്ഞു. “രേണു വീട് മനോഹരമായിട്ടുണ്ട് കേട്ടോ. നല്ല ഫിനിഷിങ്. പെയിന്റിംഗ് കളർ ആണെങ്കിൽ സൂപ്പർ. ഫ്ലോറും കിച്ചണിൽ ഇന്റീരിയൽ വർക്ക്സും ഒക്കെ എനിക്കു നന്നായി ഇഷ്ടപ്പെട്ടു.” രേണു ഒരു ചിരിയോടെ അവളെ ചേർത്തുപിടിച്ചു കൊണ്ട് താങ്ക്സ് പറഞ്ഞു. ഓരോരുത്തരും അവളെ അഭിനന്ദിച്ചപ്പോൾ അവൾക്കു ഒരു പാടു സന്തോഷം തോന്നി. കുറെ കാലംരേണു മനസ്സിൽ മോഹിച്ച സ്വപ്നമാണ് ഇന്ന് യഥാർത്ഥമായത്. പണ്ടേ ഉള്ള മോഹമായിരുന്നു ഒരു പുതിയ വീട്. ഭാഗം വെച്ചപ്പോൾ അവളുടെ അച്ഛന് സ്വന്തമായി കിട്ടിയ ഒരു പഴയ തറവാട്ടിൽ ആയിരുന്നു കുട്ടിക്കാലത്തെ താമസം. നാലു മക്കളെ വളർത്തി വലുതാക്കുന്ന തിരക്കിൽ അച്ഛൻ അതു പുതുക്കി പണിയാൻ ഒന്നും മെനക്കെട്ടില്ല. സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരികളുടെ പുതിയ രീതിയിൽ പണിത മനോഹരമായ വീടുകൾ കാണുമ്പോൾ അവൾ അതു പോലത്തെ വീടുകൾക്കായി കൊതിക്കും. മഴയും വെയിലും കൊള്ളാതെ കേറി ക്കിടക്കാൻ ഒരിടം. അതു മാത്രമായിരുന്നു അച്ഛനും അമ്മക്കും വീടിനെ കുറിച്ചുള്ള സങ്കല്പം. വിവാഹം കഴിഞ്ഞു അവൾ…
ഇറങ്ങാൻ നേരം രാജി ഒന്നുകൂടെ ഓർമിപ്പിച്ചു. “ചേച്ചി കല്യാണത്തിന് മാത്രമല്ല എല്ലാ ആഘോഷങ്ങൾക്കും ചേച്ചി ഉണ്ടായിരിക്കണം നേരത്തെ വരണേ ” “ഞങ്ങൾ വ്യാഴാഴ്ച തന്നെ അങ്ങു എത്തും രാജി” എന്നു അവൾക്കു ഉറപ്പു നൽകികൊണ്ട് ഞാൻ ഗേറ്റ് വരെ അവളെ അനുഗമിച്ചു. മെഹന്തി, ഹൽദി, സംഗിത്, എന്നിങ്ങനെ എന്തൊക്കെ ആഘോഷങ്ങൾ ആണു ഇപ്പോൾ കല്യാണത്തിന്. പണ്ടൊക്കെ വിവാഹത്തിനു ശേഷം ആൺവീട്ടുകാർ ബന്ധുക്കളെ ഒക്കെ കൂട്ടി പെണ്ണിന്റെ വീട്ടിലേക്കു പോവും. അതുപോലെ പെൺവിട്ടുകാരും. അതിനു സൽക്കാരം എന്നൊരു പേരുംപറയും. ഇന്ന് ആണെങ്കിൽ റിസപ്ഷൻ അല്ലേ. കേക്ക് മുറിച്ചു വരനും വധുവും ഡാൻസ് ചെയ്തു ബന്ധുക്കൾ ഒക്കെ പാട്ടു പാടി വലിയ ഒരാഘോഷം. വിവാഹത്തെ കുറിച്ചു ഇങ്ങിനെ ഓരോന്ന് ചിന്തിച്ചപ്പോൾ പഴയഒരോർമ്മയായി എന്റെ വിവാഹവും മനസ്സിലേക്ക് വന്നു. പ്രീ ഡിഗ്രി കഴിഞ്ഞപ്പോൾ ഡിഗ്രിക്കു ചേരണം എന്നായിരുന്നു ആഗ്രഹം. വീട്ടിൽ ഞാൻ ഒറ്റ കുട്ടിയല്ലേ. അച്ഛൻ ആണെങ്കിൽ ചെറുപ്പത്തിലേ മരിച്ചു. എന്നെ ഒറ്റക്കു ഒരിടത്തും അയക്കാൻ അമ്മക്ക് ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഡിഗ്രിക്കു ചേരണ്ട കാര്യത്തിൽ…
കുഞ്ഞിഅമ്മ ഇടക്കിടെ ഞങ്ങളുടെ വിട്ടിൽ വരും. രാവിലെ ആണെങ്കിൽ ചായയൊക്കെ കുടിച്ചു മുറ്റത്തു വീണ കവുങ്ങിൻ പട്ട എടുത്തു രണ്ടു ചുലൊക്കെ ഉണ്ടാക്കി ഉച്ച ആയിട്ടു ചോറും കൂടി ഉണ്ടിട്ടേ തിരിച്ചു പോവു. അതിലിടയ്ക്കു ഉമ്മറത്തെ ചവിട്ടു പടിയിൽ ഇരുന്നു അകത്തേക്ക് നോക്കി അമ്മയെ ഉച്ചത്തിൽ വിളിക്കും. “സരസ്വതി നീ ഒന്നു ഇങ്ങോട്ട് വന്നേ. നീ ആ ഗോപിയുടെ പെണ്ണിന്റെ കാര്യം അറിയോ? ലീലയുടെ ചെക്കനും ആ പെണ്ണും തമ്മിൽ ലോഹ്യത്തിൽ ആണു പോലും. “ആരാ ഇതു പറഞ്ഞത്” എന്ന് ചോദിച്ചാൽ ആരെങ്കിലും പറയണോ, രണ്ടെണ്ണവും കൂടി ബസ്സിന് കാത്തു നിൽക്കുന്നതു ഞാൻ കണ്ടതല്ലേ എന്നാവും ഉത്തരം. ആയിഷയുടെ മകന്റെ ഭാര്യ പിണങ്ങി പോയതും ജാനകിയെ മോനും ഭാര്യയും പട്ടിണിക്കു ഇടുന്നതും നാട്ടുകാരെ അറിയിച്ചപ്പോൾ കുഞ്ഞിയമ്മക്ക് ഒരു സമാധാനം ഉണ്ടായിരുന്നു. എന്നാലും കുഞ്ഞിയമ്മ പറയുന്നതു ” അവിടെ കേട്ടതു ഇവിടെ പറയുന്ന സ്വഭാവം എനിക്കില്ല എന്നാണ്. ഒരിക്കൽ ഞങ്ങളുടെ അടുത്ത വീട്ടിലെ റാണിച്ചേച്ചിയുടെ മോൾക്ക് നല്ല പനി. ഹോസ്പിറ്റലിൽ പോയപ്പോൾ ആണു…
വെള്ളയിൽ നീല പൂക്കൾ ഉള്ള കോട്ടൺ സാരി കൂടി മടക്കി ബാഗിൽ വച്ച ശേഷം ബാഗ് മേശയുടെ അടിയിലേക്ക് വച്ചു ചിന്നമ്മു. പിന്നെ മേശയുടെ മുകളിലുള്ള ചീപ്പ് എടുത്തു പതുക്കെ മുടി മാടാൻ തുടങ്ങി. അപ്പോൾ ആ കണ്ണുകൾ എന്തിനോ നിറയുന്നുണ്ടായിരുന്നു. ഈ വിട്ടിൽ വന്നിട്ട് ഇപ്പോൾ രണ്ടുമാസമാവുന്നതേ ഉള്ളു. ആയ കാലത്തു സ്വന്തം ജീവിതം പോലും മറന്നു പറ്റാവുന്ന ജോലികൾ പലതും ചെയ്താണ് സഹോദരങ്ങൾ രണ്ടാളെയും ഒരു വഴിക്കു എത്തിച്ചത്. പക്ഷേ അവർക്കു പിന്നെ ചേച്ചി ഒരു അധിക പറ്റായി. പലപ്പോഴും ഒന്നു “ഇറങ്ങി പോവുന്നുണ്ടോ” എന്നു അവർ പറയാതെ പറഞ്ഞപ്പോൾ ആണ് അവിടെ നിന്നു ഇറങ്ങണം എന്നൊരു ചിന്ത വന്നത്. എന്തെങ്കിലും ഒരു ജോലി കിട്ടുമോ എന്നു പ്രഭാകാരൻനായരോട് അന്നു ചോദിച്ചപ്പോൾ നിനക്കു ഈ പ്രായത്തിൽ എന്തു ജോലി കിട്ടാനാണ് ചിന്നമ്മു എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്. അതേ വയസ്സ് അറുപതാവാൻ ഇനി രണ്ടോ മൂന്നോ വർഷം. പക്ഷേ മനസ്സിൽ നിറച്ചു വച്ച സങ്കടം…
സാന്ത്വനം എന്ന ആ അഗതിമന്ദിരത്തിൽ അന്നു ആകെ ഒരു തിരക്കായിരുന്നു. ദുബായ് ഉള്ള ഏതോ ഒരു പണക്കാരൻ അയാളുടെ മരിച്ചു പോയ അമ്മയുടെ ഓർമ്മ നാളിൽ അന്തേ വാസികൾക്ക് ഭക്ഷണവും വസ്ത്രങ്ങളും കൊണ്ടു വരുന്നുണ്ടത്രേ. “സദ്യ ആണെന്നാ കേട്ടതു. അവിയലും സാമ്പാറും പച്ചടിയും ഒക്കെ ഉണ്ടാവും. ” ഒരു വിടർന്ന ചിരിയോടെ സാവിത്രി പറഞ്ഞപ്പോൾ വെറുതെ ഒന്നു തല കുലുക്കിയതേ ഉള്ളു. “അല്ലെങ്കിലും ഇത്തിരി ഒഴിച്ചു കൂട്ടാനും ഒരു തോരനും ദിവസം കിട്ടുന്ന നമ്മുക്ക് എന്തു കിട്ടിയാലും സദ്യ തന്നെ ” വിശാലു അതു പറയുമ്പോൾ മുഖത്തു നിറയെ സന്തോഷമായിരുന്നു. പല പല വീടുകളിലും അടുക്കളപണി ചെയ്യുന്ന, കുടുംബം ഒന്നും സ്വന്തമായി ഇല്ലാത്ത വിശാലുവിനെ തീരെ വയ്യാതായപ്പോൾ നാട്ടുകാരാണ് ഇവിടെ എത്തിച്ചത്. സാവിത്രിക്കാണെങ്കിൽ ഭർത്താവ് മരിച്ചപ്പോൾ ഉണ്ടായിരുന്ന ഒരേ ഒരു മകളാണ് അവളുടെ ഭർത്താവിന്റെ നിർദ്ദേശപ്രകാരം ഇവിടെ കൊണ്ടു വന്നു ആക്കിയത്. ഇടക്കിടക്ക് ഭർത്താവ് അറിയാതെ മകൾ അമ്മയെ കാണാൻ വരും. എന്തെങ്കിലും ഒക്കെ…
