Author: Jalaja Narayanan

വായനശാലക്കു മുന്നിൽ ഓട്ടോ ഇറങ്ങുമ്പോൾ നേരം സന്ധ്യ കഴിഞ്ഞിരുന്നു. പണ്ടു ഉള്ള ഇടവഴി ടാർ ഇട്ട റോഡായി മുന്നിൽ പരന്നു കിടന്നപ്പോൾ ഒന്നു സംശയിച്ചു നിന്നു. അപ്പോഴാണ് പിന്നിൽ നിന്നു “വിനുക്കുട്ടാ “എന്നൊരു വിളി കേട്ടതു. ഇടതു ഭാഗത്തുള്ള കടയിൽ നിന്നു ഇറങ്ങി വരുന്നു ശങ്കരേട്ടൻ. മുടി കുറെ നരച്ചു എന്നല്ലാതെ ഈ ഒൻപതു കൊല്ലം ശങ്കരേട്ടനിൽ വലിയ മാറ്റമൊന്നും വരുത്തിട്ടില്ല എന്നു തോന്നി കണ്ടപ്പോൾ. അടുത്തേക്ക് എത്തിയപ്പോൾ ചിരിയോടെ ശങ്കരേട്ടൻ പറഞ്ഞു. “മോൻ വരുന്നകാര്യം സുധക്കുട്ടി മിനിയാന്ന് വിളിച്ചു പറഞ്ഞിരുന്നു. ഞാനും വസുമതിയും കൂടെ വീടൊക്കെ വൃത്തിയാക്കിട്ടുണ്ട്. അല്ലെങ്കിലും ഞങ്ങൾ മാസാമാസം അടിച്ചു വാരി തുടച്ചു വെക്കുന്നത് കൊണ്ടു വലിയ വൃത്തികേടൊന്നുമില്ല. കഴിഞ്ഞ തവണ കാവിലെ ഉത്സവത്തിനു സുധക്കുട്ടി വന്നിരുന്നു. മോൻ പിന്നെ അമ്മ പോയതിന്റെ ശേഷം നാട്ടിലേക്കു വന്നിട്ടെ ഇല്ലല്ലോ. അല്ലേ?” ശങ്കരേട്ടന്റെ ചോദ്യത്തിന് മറുപടി ഒന്നും പറയാതെ ഞാനൊന്നുപുഞ്ചിരിച്ചു. ശങ്കരേട്ടന്റെ വീടിനു അടുത്തു എത്തിയപ്പോൾ ശങ്കരേട്ടൻ പറഞ്ഞു” മോൻ നടക്കു, ഞാൻ പോയി താക്കോൽ എടുത്തിട്ട്…

Read More

ഒരിക്കൽ ജീവനായി കൊണ്ടു നടന്ന പുസ്തകങ്ങളെ കുറച്ചു അകലെത്തിലേക്ക് മാറ്റിനിർത്തിയത് മക്കളൊക്കെ ചെറുതായിരിക്കുന്ന സമയത്താണ്. ഇപ്പോൾ സമയം ഉണ്ടാക്കി വീണ്ടും വായനയിലേക്ക് എത്തുന്നു എന്നുപറയാം. പുതിയ  പുസ്തകങ്ങളോടൊപ്പം വായിച്ചവ തന്നെ വീണ്ടും വായിച്ചു ഓർമ്മ  പുതുക്കുന്നതിനിടയിൽ ആണ് നിമ്‌നാ വിജയ് എഴുതിയ “ഏറ്റവും പ്രിയപ്പെട്ട എന്നോട് ” എന്ന പുസ്തകം കാണുവാൻ ഇടയായത്. ഇന്ന് ഞാൻ അടക്കമുള്ള അധിക സ്ത്രീകളും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നതിരക്കിൽ സ്വയം കരുതൽ നൽകാനും സ്നേഹിക്കാനും മറന്നുപോവുന്നവരാണ്. അതുകൊണ്ടായിരിക്കും ഈ പേരു എന്നെ ഇത്ര മാത്രം ആകർഷിച്ചത്.   ജോലിക്കായി ബാംഗ്ലൂരിൽ എത്തുന്ന അദിതി എന്ന പെൺകുട്ടിയിലൂടെ ആണ് കഥയുടെ തുടക്കം. അവിടെ തന്നെ ഉള്ള ഒരു ആന്റിയുടെയും അങ്കിളിന്റെയും വീട്ടിൽ അവൾ പോവുന്നുണ്ടെങ്കിലും താമസിക്കുന്നത് ജോലി സ്ഥലത്തിന്റെ അടുത്തുള്ള ഒരു ഹോസ്റ്റലിൽ തന്നെയാണ്. ചുറ്റും ഉള്ള ഒന്നിലും സന്തോഷം കണ്ടെത്താൻ ആവാതെ അവൾ സ്വയം ഉണ്ടാക്കിയ ഒരു സങ്കല്പികലോകത്തിൽ ഒതുങ്ങി കഴിയുകയാണ്. ആ ലോകത്തിലേക്കു അവളുടെ അനുവാദമില്ലാതെ കടന്നു വന്നവരാണ് ഈ നോവലിലെ മറ്റു കഥാ പാത്രങ്ങൾ. അതിൽ ഒരാളാണ് സാക്ഷി.…

Read More

“എന്താ ഒരു സങ്കടം?” മുറിയിലെ ബെഡിൽഎന്തോ ഓർത്തിരിക്കുന്ന എന്നെ ചേർത്തു പിടിച്ചു കൊണ്ടു ഹരിയേട്ടൻ ചോദിച്ചപ്പോൾ ഞാൻ ചിന്തിച്ചത് പറയണോ വേണ്ടയോ എന്നായിരുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടു രണ്ടുദിവസം കഴിഞ്ഞിട്ടേ ഉള്ളു. അതും അറേഞ്ചഡ് മാര്യേജ്. കല്യാണത്തിനു മുൻപ് ഇടക്ക് ഉള്ള ഫോൺ വിളിയും ഒരു തവണ ഒന്നിച്ചുള്ള ഐസ്ക്രീം കഴിക്കലും അല്ലാതെ എനിക്കു ഹരീയേട്ടനെ വലിയ പരിചയം ഒന്നുല്ല. ചെറുതായി നിറഞ്ഞു വരുന്ന എന്റെ കണ്ണുകളിൽ നോക്കി ഹരിയേട്ടൻ വീണ്ടും ചോദിച്ചപ്പോൾ ഞാൻ പതുക്കെ പറഞ്ഞു. “എനിക്കു അച്ഛനെ ഒന്നു കാണാൻ തോന്നുന്നു.” അതു കേട്ടപ്പോൾ ഹരിയേട്ടന്റെ മുഖത്തു ഒരു ചിരി വിടർന്നു. എന്നിട്ട് എന്റെകഴുത്തിലൂടെ കൈയ്യിട്ടു എന്നെ അടുപ്പിച്ചു നിർത്തിക്കൊണ്ട് പതുക്കെ ചോദിച്ചു. “ഓ ഇയാള് അച്ഛന്റെ ചക്കരയാ അല്ലേ? ഇന്നു തന്നെ പോയാലോ അച്ഛനെ കാണാൻ” ഞാൻ അത്ഭുതത്തിൽ നോക്കിയപ്പോൾ ഒരു ചിരിയോടെ പറഞ്ഞു എന്നാൽ റെഡി ആയിക്കോളൂ. നമുക്ക്ഈവെനിംഗ് അങ്ങോട്ടു പോവാം. ഞങ്ങളുടേത്‌ ഒരു സ്‌നേഹവീടാണ് ഇന്നു ചിലർ കളിയായി പറയാറുണ്ട്. “ഹേമാ, ശ്രീനി സർ…

Read More

തകർത്തു പെയ്യുന്ന മഴയുടെ ശബ്ദം കാതോർത്തു കിടക്കുമ്പോൾ ആയിരുന്നു ആരുടെയോ കൈ നെറ്റിയിൽ വച്ചതു പോലെ തോന്നിയത്. പനിയുടെ ആലസ്യത്തിൽ കണ്ണു തുറന്നു. ” ഇപ്പോൾ പനി കുറവുണ്ട്. ഇനി റസ്റ്റ്‌ എടുത്താൽ മാറിക്കോളും. കുടിക്കാൻ കാപ്പി വേണോ? ” മുന്നിൽ വന്നു നിന്നു ഏട്ടൻ ചോദിച്ചപ്പോൾ ക്ഷീണത്തോടെ പറഞ്ഞു. “ഒന്നും വേണ്ട ഇത്തിരി കിടക്കട്ടെ. ” അടുക്കളയിൽപാത്രങ്ങളുടെ ഒച്ചപ്പാടുകൾ കേട്ടപ്പോൾ ഏട്ടനും മക്കളും ലഞ്ച് ഉണ്ടാക്കാനുള്ള പുറപ്പാടാണെന്നു മനസ്സിലായി. പുതച്ചു മൂടി കണ്ണുകൾ അടച്ചു കിടന്നപ്പോൾ അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ കുറെ പനിക്കാലങ്ങൾ ഓർമ്മയിൽ തെളിഞ്ഞു. “കുട്ടിക്ക് നല്ല ജലദോഷം ഉണ്ട്. ഇപ്പോൾ മേലൊക്കെ ഒരു ചൂടും തോന്നുന്നുണ്ട്. അതെങ്ങനെയാ മഴ പെയ്യ്താൽ മുറ്റത്തു നിന്നു ഇങ്ങോട്ട് കയറില്ല. മഴ എന്നു പറഞ്ഞാൽ പിന്നെ എന്തോ ഭ്രാന്താ അതിനു” അമ്മ അടുക്കളയിൽ കഞ്ഞി കുടിക്കാനിരിക്കുന്ന അച്ഛനോട് പറയും. “രാധ ഡോക്ടറെ കാണിക്കണോ” കഞ്ഞി കുടിക്കുന്നതിനിടയിൽ ഉള്ള അച്ഛന്റെ ചോദ്യത്തിന് അമ്മ ഉത്തരമൊന്നും പറയില്ല. കഞ്ഞി കുടി കഴിഞ്ഞു കൈ കഴുകി വന്ന അച്ഛൻ തൊട്ടുനോക്കില്ല. നനഞ്ഞ കൈ…

Read More

ഒരാഴ്ച ഒരു ഓഫീസ് ടൂർ ഉണ്ടെന്നു മനു പറഞ്ഞപ്പോൾ ഞാനൊന്നു ടെൻഷനായി. ഇങ്ങിനെ ഇടക്കു ടൂർ ഉണ്ടാവാറുള്ള സമയത്തു ഞാൻ എന്റെ വീട്ടിലോ മനുവിന്റെ വീട്ടിലോ പോയി നിൽക്കാറാണു പതിവ്. ഇപ്പോൾ രണ്ടു ഇടത്തും ആളില്ല. എന്റെ അച്ഛനും അമ്മയും ഏട്ടന്റെ കൂടെ കാനഡയിൽ ആണ്. മനുവിന് അച്ഛനില്ല. അമ്മ മാത്രേ ഉള്ളു. അമ്മ ചേച്ചിയുടെ കൂടെ ദുബായിൽ ആണ്. പെട്ടെന്ന് ഞാൻ തന്നെയാണ് മനുവിനോട് ശരത്തേട്ടന്റെ വിട്ടിൽ ഒരാഴ്ച പോയി നിന്നാലോ എന്നു ചോദിച്ചത്. എന്റെ വല്ല്യമ്മയുടെ മകനാണ് ശരത്തേട്ടൻ. അവിടെ ഏട്ടനും ചേച്ചിയും മൂന്നാംക്ലാസ്സിൽ പഠിക്കുന്ന മോൾ അന്നപുർണ്ണയും ആണ് ഉള്ളത്. മോൾ ഇടക്ക് എന്നെ അങ്ങോട്ടു ചെല്ലാൻവിളിക്കും. മനുവിനും ആ പ്ലാൻ ഇഷ്ടമായി. അങ്ങനെ ഏട്ടനെ വിളിച്ചു പറഞ്ഞു അന്നു വൈകുന്നേരം തന്നെ ഞാൻ അങ്ങോട്ടേക്ക് പോയി. ഞാൻ സ്റ്റേഷനിൽ എത്തുമ്പോൾ തന്നെ അവിടെ എന്നെ കാത്തു ശരത്തേട്ടനും അന്ന മോളും ഉണ്ടായിരുന്നു. “ചേച്ചി വന്നില്ലേ” ഞാൻ ചോദിച്ചപ്പോൾ “അവൾക്കു അതിനൊന്നും സമയം കാണില്ല. ഞാൻ ഒന്നും ചോദിച്ചുമില്ല. ” ഏട്ടന്റെ മറുപടി അത്ര…

Read More

തിരങ്ങളെ പുൽകാൻ ഓടിയെത്തുന്ന തിരമാലകൾ. കടലിനെന്നും പ്രണയത്തിന്റെ ഭാവമാണല്ലോ. ജമന്തിയും മുല്ലയും നിറച്ച പൂ കൂടയുമായി അടുത്തേക്ക് വന്നു ഒരു കൊച്ചു ദാവണിക്കാരി. “അമ്മാ കോയിലിൽ കൊടുക്കതർക്ക് പൂ വേണമാ? സന്തോഷമായി ഇരിക്കതർക്ക് മുല്ല പൂ കൊടുങ്കോ. ഏതാവതു ആശ ഇരുന്താൽ ജമന്തി കൊടുങ്കോ. ഇരണ്ടു മുളം എടുക്കട്ടുമാ?” അവൾ തയ്യാറായി നിൽക്കുകയാണ്. ആ മുഖത്തേക്ക് നോക്കി വേണ്ട എന്നു പറയാൻ തോന്നിയില്ല. “രണ്ടു മുഴം ജമന്തി തരു.” കൈ നീട്ടിയപ്പോൾ അവൾ ചിരിയോടെ പൂമാല അളന്നു മുറിച്ചു ഇലചിന്തിൽ വച്ചു തന്നു. അതു വാങ്ങി കാശ് കൊടുത്തശേഷം കോവിലിലേക്ക് നടക്കുന്നവരുടെ പിന്നാലെ നടന്നു. ശ്രീ കോവിലിന്റെ മുന്നിൽ നിന്ന പൂജാരി പൂമാല വാങ്ങി വിഗ്രഹത്തിൽ ചാർത്തി.പുറത്തു കൈ കുപ്പി നിൽക്കുമ്പോൾ വെറുതെ ഓർത്തു. മനസ്സിലെ ആഗ്രഹങ്ങൾ ഒക്കെയും ചിതലരിച്ചു പോയ ഞാൻ എന്താണ് പ്രാർത്ഥിക്കേണ്ടത്. കുറച്ചു നേരം തൊഴുതു നിന്ന ശേഷം പുറത്തെ കരിങ്കല്ല് പാകിയ വരികളിൽ പോയിരുന്നു. ഡീഗ്രീ രണ്ടാമത്തെ വർഷം പഠിക്കുമ്പോൾ ആയിരുന്നു അച്ഛന്റെ…

Read More

 ഇന്നു കാര്യമായിട്ട് പണികൾ ഒന്നുമില്ല. ദേവേട്ടൻ അദ്ദേഹത്തിന്റെ ഒരു ഫ്രണ്ടിന്റെ  മകന്റെ കല്യാണനിശ്ചയത്തിന് പോയതു കൊണ്ടു ലഞ്ചിനു ഉണ്ടാവില്ല എന്നു ഇന്നലെ രാത്രി തന്നെ പറഞ്ഞിരുന്നു. ബ്രേക്ഫാസ്റ് ആയി കുറച്ചു ഓട്സ് കഴിച്ചശേഷം ഞാൻ ലിവിങ്ങ്റൂമിലെ സോഫയിൽ പോയിരുന്നു. അടുത്തുള്ള കുഞ്ഞു മേശയിൽ മടക്കിവച്ച അന്നത്തെ പത്രം എടുത്തു വെറുതെ നിവർത്തി നോക്കി. എനിക്കു അങ്ങിനെ പത്രം വായിക്കുന്ന ശീലമൊന്നുമില്ല. ദേവേട്ടൻ രാവിലെ വള്ളി പുള്ളി വിടാതെ പത്രം വായിക്കും. പിന്നീട്  പ്രധാനമന്ത്രിയുടെ വിദേശയാത്ര മുതൽ തക്കാളിയുടെ ഇന്നത്തെ വിലനിലവാരം വരെയുള്ള കാര്യങ്ങൾ എന്നോട് പറയുകയും ചെയ്യും.  പത്രം തുറന്നു വെറുതെ നോക്കി നോക്കി ഞാൻ എത്തിയത് ചരമകോളത്തിൽ ആണ്. പരിചയക്കാർ ആരെങ്കിലും ഉണ്ടോ എന്നു ഒന്നു കണ്ണോടിച്ചു.  അപ്പോഴാണ് ഫോട്ടോയിൽ കണ്ട ഒരു മുഖം നല്ല പരിചയം തോന്നിയത്. താഴെ ന്യൂസ്‌ വായിച്ചു നോക്കി. ജയലക്ഷ്മിഅമ്മ അറുപത്തിആറു വയസ്സ്. പക്ഷേ എത്ര ആലോചിച്ചു നോക്കിട്ടും ആരാണെന്നുള്ളത് ഓർമ്മയിൽ വരുന്നില്ല. പിന്നെയും ആ ഫോട്ടോയിൽ സൂക്ഷിച്ചുനോക്കിയപ്പോഴാണ് എനിക്ക്…

Read More

 ഇരുട്ടിനെ കിറിമുറിച്ചു വരുന്ന വാഹനത്തിന്റെ വെളിച്ചത്തിൽ ആ മുഖം വ്യക്തമായി ചന്ദ്രപ്രഭ കണ്ടു.  അതു അയാൾ തന്നെയാണ് എന്നു മനസ്സു ഉറപ്പിച്ചു പറഞ്ഞപ്പോൾ അവൾക്കു വല്ലാത്ത ഭയം തോന്നി.   പതിനെട്ടു വർഷങ്ങൾക്കൂ ശേഷമുള്ള കണ്ടുമുട്ടൽ. അവൾ വിയർക്കുന്ന ദേഹം സാരിത്തലപ്പ് കൊണ്ടു അമർത്തി തുടച്ചു കൊണ്ടു ഡ്രൈവിങ്ങ്സീറ്റിൽ ഇരിക്കുന്ന ഭർത്താവിനെ തൊട്ടുവിളിച്ചു. എന്നിട്ടു പുറത്തേക്കു കൈചുണ്ടികൊണ്ട് വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു.  “ഉണ്ണിയേട്ടാ അവിടെ റോഡിൽ ഞാൻ അയാളെ കണ്ടു.” പേടിച്ചരണ്ട അവളുടെ മുഖം അപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്. “ആരെ? ആരെയാണ് നീ അവിടെ കണ്ടത്? ഒരുകൈ കൊണ്ടു അവളെ പിടിച്ചുകുലുക്കികൊണ്ടു അദ്ദേഹം ചോദിച്ചു. “കാശിയെ ഞാൻ കണ്ടു. ” അവളുടെ മറുപടി വളരെ പതുക്കെ ആയിരുന്നു. “കാശിയേയോ?” ആ സ്വരത്തിലും ഒരു ഭയം ഉണ്ടായിരുന്നു.  പിന്നെ അവളെ സമാധാനിപ്പിക്കാൻ എന്നോണം അദ്ദേഹം ഒന്നു ചിരിച്ചു.  എന്നിട്ടു പറഞ്ഞു, “അതു എങ്ങിനെ സംഭവിക്കും പ്രഭേ? കാശി അങ്ങു ദുരെ ഉള്ള ഏതോ ജയിലിൽഅല്ലേ? നമ്മൾ ഇവിടെ ഉണ്ടെന്നു അയാൾ എങ്ങിനെ അറിയാനാണ്? എന്നു മാത്രമല്ല നമ്മൾ ഒരു ഉപദ്രവവും അങ്ങോട്ട്‌ ചെയ്തിട്ടും ഇല്ല.” അവളെ ഒന്നു നോക്കിയശേഷം വീണ്ടും അദ്ദേഹം ഡ്രൈവിങ്ങിലേക്ക് തിരിഞ്ഞു. പക്ഷേ…

Read More

  ഞാൻ ഭക്ഷണമൊക്കെ കഴിച്ചു പുറത്തേക്ക് വരുമ്പോഴേക്കും അച്ഛൻ മക്കളെയും കൂട്ടി പാടത്തേക്കു പോയിരുന്നു. മുന്നാല് മണിക്കൂർ നേരത്തെ യാത്രയെ ഉള്ളുവെങ്കിലും വീട്ടിലേക്കു അധികം അങ്ങിനെ വരാൻ കഴിയാറില്ല.  ശ്രീഏട്ടന്റെ ഓഫീസും മക്കളുടെ പഠിത്തവും പിന്നെ ഞാൻ വീട്ടിൽ നടത്തുന്ന ഒരു ചെറിയ ഡാൻസ്ക്ലാസ്സും ഒക്കെ ആയി എന്നും തിരക്കു തന്നെയാണ്. പാടത്തും പറമ്പിലും എപ്പോഴും പണി നടക്കുന്നത് കൊണ്ടു അച്ഛനും അമ്മയും അങ്ങോട്ട്‌ വരുന്നതും വല്ലപ്പോഴും മാത്രം. ഇപ്പോൾ തന്നെ പെട്ടന്നാണ് വരാൻ ഒരു അവസരം ഒത്തു വന്നത്.  ശ്രീയേട്ടന്റെ കൂടെ ഓഫീസിൽ ഉള്ള ഒരാളുടെഅനിയത്തിയുടെ വിവാഹം. ഇതു വഴിയാണ് പോവേണ്ടത്. മക്കൾക്കു ആണെങ്കിൽ രണ്ടു ദിവസം ക്ലാസ്സും ഇല്ല.  “നീയും കുട്ടികളും കൂടി വന്നോളൂ ചാരു, നിങ്ങളെ വീട്ടിലാക്കിട്ടു ഞാൻ വിവാഹത്തിന്പോവാം. തിരിച്ചു വരുമ്പോൾ നമുക്കു ഒന്നിച്ചു മടങ്ങുകയും ചെയ്യാം.”  ശ്രീയേട്ടൻ പറഞ്ഞപ്പോൾ ഒരു പാടു സന്തോഷം തോന്നി. അതിരാവിലെതന്നെ പുറപ്പെടുകയും ചെയ്തു.   കുറച്ചുമാസങ്ങളുടെ ഇടവേള കൊണ്ടാവും ചുറ്റുംനോക്കുമ്പോൾ…

Read More

തിരുനെല്ലിയിലേക്കുള്ള ബസ്സ് പുറപ്പെടുമ്പോൾ നേരം പുലർന്നുവരുന്നതേ ഉണ്ടായിരുന്നുള്ളു. രാത്രിയിൽ പെയ്ത മഴയുടെ കുളിരിൽ സുഖനിദ്രയിലാണ് ഈ കുഞ്ഞുപട്ടണം. ബസ്സിലും ആളുകൾ കുറവാണ്. നന്നായി തണുക്കുന്നുണ്ടെങ്കിലും പ്രകൃതിഭംഗി കണ്ടു ആസ്വദിക്കാനായി സൈഡ്  സീറ്റിൽ തന്നെയാണ് ഇരുന്നത്. മുളകളും ചന്ദനമരങ്ങളും കാപ്പിചെടികളും നിറഞ്ഞ വഴിയിലൂടെ ബസ്സ് നിങ്ങുമ്പോൾ ഒരു കൊച്ചു കുട്ടിയുടെ കൗതുകമായിരുന്നു മനസ്സു നിറയെ. തിരുനെല്ലിയിലേക്ക് വരുന്നതു ആദ്യമായിട്ടാണ്. ഓർമ്മ വയ്ക്കുന്നതിന് മുൻപ് മരിച്ചു പോയ അച്ഛനും അമ്മക്കും വേണ്ടി കർമ്മം ചെയ്യണം എന്നു ഒരിക്കലും തോന്നിട്ടില്ല. ആകെ ഉണ്ടായിരുന്ന അച്ഛമ്മ അതു പറഞ്ഞു തന്നിട്ടുമില്ല. ബസ്സ് ഒരു കുലുക്കത്തോടെ നിന്നപ്പോഴാണ് എല്ലാവരും പുറത്തേക്കു നോക്കിയത്. കുറുകെ കുണുങ്ങി ഓടുന്ന ഒരു മാൻ. ബസ്സ് വീണ്ടും നിങ്ങി തുടങ്ങി. അപ്പോഴേക്കും ചെറുതായി വെയിൽ പരക്കൂന്നുണ്ടെങ്കിലും തണുപ്പിന് കുറവൊന്നും ഉണ്ടായിരുന്നില്ല. യാത്ര തുടർന്നപ്പോൾ വീണ്ടും ഞാൻ എന്നിൽ തന്നെ മടങ്ങിയെത്തി. “ജനിച്ചു വീണപ്പോഴേ തന്തയെയും തള്ളയേയും ഭൂമിന്നു പറഞ്ഞയച്ചില്ലേ, എവിടെ ഗുണം പിടിക്കാൻ “എന്നു ശപിക്കുമ്പോഴും അച്ഛമ്മ ജീവിക്കുന്നതു എനിക്കു വേണ്ടിമാത്രമായിരുന്നു. എഴുപതാം വയസ്സിലും അന്യവീടുകളിൽ പാത്രം കഴുകാൻ പോയതു എന്റെ വിശപ്പു മാറ്റാൻ വേണ്ടി മാത്രം. ഒരു…

Read More