മമ്മിയെ പുറത്തൊന്നും കാണാത്തപ്പോൾ ഞാൻ ബെഡ്‌റൂമിൽ പോയി നോക്കി. അവിടെ കട്ടിലിൽ കണ്ണിനു മീതെ കൈ വച്ചു മലർന്നു കിടക്കുകയാണ്. കണ്ണിനു ഇരുവശത്തും കൂടി കണ്ണുനീർ ഒലിച്ചിറങ്ങുന്നതു എനിക്കു കാണാമായിരുന്നു. ഒരു നിമിഷം മമ്മിയെ തന്നെ നോക്കിനിന്നശേഷം ഞാൻ വാതിൽ ചാരി പതുക്കെ പുറത്തേക്കു ഇറങ്ങി. ഇന്നു മമ്മിയുടെയും പപ്പയുടെയും അൻപത്തിമൂന്നാം വിവാഹവാർഷികമാണ്. പപ്പ കൂടെ ഇല്ലാത്ത ആദ്യത്തെ വിവാഹവാർഷികം. മമ്മിയുടെ ജീവിതത്തിന്റെ ശക്തി പപ്പ ആയിരുന്നു. എന്തും വരട്ടെ ഞാൻ കൂടെ ഉണ്ടല്ലോ എന്നു ആശ്വാസം പകരുന്ന ഒരാൾ. എന്നോ തകർന്നു പോവേണ്ടിയിരുന്ന ആ ജീവിതം ചേർത്തു പിടിച്ചു തിരികെ നൽകുകയായിരുന്നു പപ്പ.ഞങ്ങൾ ഒക്കെ വലുതായപ്പോൾ പഴയ ഒരുപാടു കാര്യങ്ങൾ മമ്മി പറഞ്ഞിട്ടുണ്ട്. ഡ്രീഗ്രീ രണ്ടാം വർഷം പകുതി ആയപ്പോൾ ആയിരുന്നു മമ്മിയുടെയും പപ്പയുടെയും കല്യാണം. വിവാഹത്തിന് ശേഷം പഠിപ്പ് കംപ്ലീറ്റ് ചെയ്യാം എന്നായിരുന്നു തീരുമാനം. വിവാഹം കഴിഞ്ഞു ഒരു വർഷം ആവുമ്പോഴേക്കും ബാങ്ക് ജോലിക്കാരനായ പപ്പക്ക് ട്രാൻസ്ഫർ ദുരെക്കു കിട്ടിയത് കൊണ്ട്ഒന്നും നടന്നില്ല. എന്നാലും മമ്മി വെറുതെ ഇരിക്കാതെ ഒരു പ്ലേസ്കൂൾ നടത്തുന്നുണ്ടായിരുന്നു.…
Author: Jalaja Narayanan
അമ്മയുടെ ബാഗ് ഒക്കെ ഒരുക്കി എല്ലാവരും കാറ് വരുന്നതും കാത്തു ഉമ്മറത്തെ ചാരുപടിയിൽ ഇരിക്കുകയാണ്. “ഞങ്ങൾക്ക് പെട്ടെന്ന് ഇങ്ങിനെ പോവേണ്ടി വന്നതു കൊണ്ടാണ്, അല്ലെങ്കിൽ അമ്മ എവിടെയും പോവേണ്ടി വരികില്ലായിരുന്നു.” ഹരി പറഞ്ഞപ്പോൾ എല്ലാവരും അവനെ നോക്കി. അതു കണ്ടപ്പോൾ അവൻ ഒരല്പം ദേഷ്യത്തോടെ തുടർന്നു. ” ഞാൻ മാത്രമല്ലല്ലോ അമ്മക്ക് മോനായിട്ട് വേറെയും നാലു മക്കൾ ഇല്ലേ. എന്നിട്ടു ഇപ്പോൾ അനാഥാലയത്തിൽ കൊണ്ടു പോയി ആക്കുന്നു.” ഏട്ടൻ കരുതുന്നതു പോലെ ഇതു അനാഥാലയം അല്ല. ഇതു റിട്ടയർമെന്റ് കഴിഞ്ഞവർക്കു താമസിക്കാൻ ഉള്ള സ്ഥലം മാത്രമാണ്. ഓരോരുത്തർക്കും പ്രത്യേകമായി സഹായത്തിനു ആൾക്കാർ ഉണ്ടാവും. എല്ലാ കാര്യങ്ങളും അവർ നോക്കിക്കോളും. നമ്മുടെ വീടുകളിൽ ഉള്ള സെർവെൻറ്സിനെ പോലെ. പിന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും ഒരു സംശയവും വേണ്ട അമ്മക്ക് ഇഷ്ടമുള്ളതു അവർ കൊടുക്കും” ഇളയവനായ മനു എല്ലാവർക്കുമായി വിശദികരിച്ചു. “ഞാനും ദിവ്യയും ജോലിക്ക് പോവുന്നതു കൊണ്ടാണ്. അല്ലെങ്കിൽ ഞങ്ങൾ അമ്മയെ കൊണ്ടുപോയേനേ. ” എന്നു കൂടി പറഞ്ഞു മനു അയാളുടെ നയം വ്യക്തമാക്കി. അമ്മ ഇതൊക്കെ അകത്തെ സെറ്റിയിൽ ഇരുന്നു കേൾക്കുന്നുണ്ടായിരുന്നു. താനും ഒരു ജോലിക്കാരി ആയിരുന്നു.…
ഞാൻ കുക്കറിൽ പരിപ്പ് കഴുകിയിടുമ്പോളാണ് അപ്പു അടുക്കളയിലേക്ക് വന്നത്. ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ വേവലാതിയോടെചോദിച്ചു. “അച്ഛൻ എന്താ അമ്മേ ഇത്രയും വൈകുന്നത്?” “ഓ അതു ദൂരം കുറെ ഇല്ലേ മോളെ. ട്രെയിൻ ഒക്കെ സമയത്തിന് കിട്ടണ്ടേ” അവളെ സമാധാനിപ്പിക്കാൻ അങ്ങിനെ പറഞ്ഞുവെങ്കിലും എന്റെ മനസ്സിലും ഒരാന്തൽ ഉണ്ടായിരുന്നു. രവിയേട്ടൻ ഇത്തിരി മുൻശുണ്ഠിക്കാരൻ ആണ്. ഈ കല്യാണം തന്നെ മതി എന്നു അപ്പു നിർബന്ധം പിടിച്ചപ്പോൾ നടത്തില്ല എന്ന വാശിയിൽ ആയിരുന്നു രവിയേട്ടൻ. ഇന്നിപ്പോൾ എന്റെ ഇളയ അനിയൻ രാഹുൽ വന്നു ഇതിൽ ഇടപെട്ടു. അങ്ങിനെഅവന്റെ നിർബന്ധപ്രകാരമാണ് ഇന്നു പയ്യന്റെ വീട് കാണാനായിട്ടു പോയത്. എം കോം കഴിഞ്ഞതിനുശേഷമാണ് അപ്പുവിന് കല്യാണം ആലോചിക്കാൻ തുടങ്ങിയത്. അപ്പു എന്നു വിളിക്കുന്ന അപർണ്ണ ഞങ്ങളുടെ ഒറ്റമോളാണ്. മാട്രിമോണി വഴി വരുന്ന ആലോചനകൾക്കെല്ലാം അപ്പു തടസ്സം പറഞ്ഞപ്പോഴാണ് ഇനി ആരെങ്കിലും ഇവളുടെ മനസ്സിൽ ഉണ്ടോ എന്ന സംശയം ഞങ്ങൾക്ക് തോന്നിയത്. അച്ഛന്റെ സ്വഭാവം അറിയാവുന്നതു കൊണ്ടാവണം അവൾ…
ഞാൻ പണ്ടും ഇപ്പോഴും ഒക്കെ ഒരു ടെൻഷൻക്കാരിയാണ്. എന്റെ പരീക്ഷക്കാലത്തു എനിക്കു ഉണ്ടായിരുന്ന പേടി തന്നെയാണ് എന്റെ മക്കളുടെ സമയത്തും. എന്റെ ആൺകുട്ടികൾ രണ്ടുപേരും ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത്. മോളു കോൺവെന്റിൽ മലയാളം മീഡിയത്തിലും. ( അയ്യോ പെൺകുട്ടി ആയതു കൊണ്ടാണോ ഇംഗ്ലീഷ് മീഡിയം ചേർക്കാതിരുന്നത് എന്നു ആരും വിചാരിക്കരുത് അവൾക്കു കോൺവെന്റും അവിടുത്തെ സിസ്റ്റേഴ്സിനെയും ഒക്കെ വലിയ ഇഷ്ടമായിരുന്നു ) മക്കൾ മൂന്നുപേരും ഒരു വിധം നന്നായി പഠിക്കുമായിരുന്നു. എന്നാലും റിസൾട്ട് വരുന്ന ദിവസം അവര് നല്ല കൂളായി നിന്നാലും എനിക്കു ഭയങ്കര ടെൻഷൻ ആയിരിക്കും. ഏട്ടന്റെ ഓഫീസ് ഇവരുടെ സ്കൂളിന്റെ അടുത്താണ്. അന്നൊക്കെ ജയിച്ചവരുടെ പേരുകൾ അവിടെ ഒരു പേപ്പറിൽ എഴുതി ബോർഡിൽ ഒട്ടിച്ചു വച്ചിട്ടുണ്ടാവും. ടെൻഷൻ കൊണ്ടുള്ള എന്റെ തലവേദനയും വിയർത്തു ഒഴുകലും ഒക്കെ കണ്ടു പാവം തോന്നിട്ടു ഏട്ടൻ ഓഫീസിൽ പോവുന്ന വഴി സ്കൂളിൽ കയറും. എന്നിട്ടു റിസൾട്ട് നോക്കിട്ടു അവിടെ ഒട്ടിച്ചവരുടെ കുട്ടത്തിൽ ഇവരുടെ പേരുണ്ട് എന്നു ഫോൺ ചെയ്തു…
നീ ഇപ്പോൾ എവിടെയാണ്? തീരങ്ങളെ വെള്ളിപാദസരങ്ങൾ അണിയിക്കാൻ ഉത്സാഹത്തോടെ ഓടിയെത്തുന്നതിരമാലകൾ. കടലിന്റെ നീലിമയാർന്ന അഗാധതയിൽ ലയിച്ചിരിക്കുമ്പോൾ ഉള്ളിൽ എവിടെയോ നഷ്ടപ്രണയത്തിന്റെ ഓർമ്മകൾ നിറയുന്നു. നിന്റെകാലൊച്ചകൾക്കായി ഞാൻ കാതോർത്തു നിൽക്കാൻ തുടങ്ങിയത് എപ്പോഴായിരുന്നു എന്നു കൃത്യമായി ഓർക്കുന്നില്ല. എന്നാലും കണ്ണനും രാധയും പോലെ ഉമയും മഹേശ്വരനും പോലെ ശ്രീരാമനും സിതയും പോലെ എന്റെ പേരിന്റെ കൂടെ നിന്റെ പേരും ചേർത്തു കാണാനായിരുന്നു ഞാൻ കൊതിച്ചത്. നിലാവ് തെളിയുന്ന രാവുകളിൽ എന്റെ ജാലകവാതിലിലൂടെ ഞാൻ നിന്നെ കാത്തു നിൽക്കാറുണ്ടായിരുന്നു എനിക്കു നീ അജ്ഞാതനായിരുന്നു. അതു കൊണ്ട് തന്നെ എന്റെ സങ്കല്പത്തിൽ ഞാൻ നിനക്കെകിയ രൂപവും ഭാവവും എന്റെ ഭാവനയിൽ മെനഞ്ഞു എടുത്തതാണ്. അമ്പാടിയിൽ നിന്നു അകന്നുപോവുന്ന അക്രൂരന്റെ തേരിൽ നീ പുഞ്ചിരിയോടെ ഇരിക്കുമ്പോൾ നിന്നെ പിന്തുടരുന്ന അനേകം ഗോപിമാരിൽ ഒരുവൾ മാത്രമായിരിക്കും ഞാൻ നിനക്ക്. പക്ഷേ എന്റെ ഹൃദയം മിടിക്കുന്നതും ഇമകൾ ഇളക്കുന്നതും നിന്നെ കാണാൻ വേണ്ടി മാത്രമാണ്. ഞാൻ സ്വയം രാധയായി മാറുമ്പോൾ…
കുഞ്ഞിമോൾ ഉറങ്ങിയപ്പോൾ ഊണ് കഴിച്ചു അടുക്കള ഒക്കെ ഒതുക്കി കുറച്ചു നേരം ടിവി കണ്ടുകളയാം എന്നു കരുതി ഹാളിൽ എത്തിയപ്പോഴായിരുന്നു മൊബൈൽ റിംഗ് ചെയ്യുന്നതു ശ്രദ്ധയിൽ പെട്ടത്. മോളെ ഉറക്കാൻ കൊണ്ടുപോവുമ്പോൾ ഫോൺ സൈലന്റിൽ ആക്കിയതായിരുന്നു. ഫോണിൽ പത്മേടത്തിയുടെ നമ്പർ കണ്ടപ്പോൾ മനസ്സിൽ വല്ലാത്തോരു സന്തോഷം തോന്നി. നാട് വിട്ടു ഇവിടെ വന്നു താമസിക്കുന്നതിൽ ഇത്തിരി കുറ്റപ്പെടുത്തുമെങ്കിലും നാട്ടിൽ നടന്ന ഓരോ കാര്യങ്ങളും വള്ളിപുള്ളി തെറ്റാതെ പറഞ്ഞു തരും. “എന്റെ ഉഷേ നിനക്കു ഇങ്ങോട്ട് വരണ്ട വിചാരമൊന്നും ഇല്ലേ. എത്രകാലയായി പോയിട്ട് ” ഫോൺ എടുത്ത ഉടനെ ഉളള പരാതി കേട്ടപ്പോൾ മറുപടി പറഞ്ഞതു ചിരിച്ചു കൊണ്ടാണ്. “ഇവിടെ ഇവർ രണ്ടു പേരും ഓഫീസിൽ പോവുന്നവരല്ലേ പത്മേടത്തി. ഒരു വയസ്സായ കുഞ്ഞി മോളെ ആരെയെങ്കിലും ഏൽപ്പിച്ചു വരാൻ പറ്റുമോ? ഡേകേറിൽ ആക്കാൻ ആണെങ്കിൽ രണ്ടാൾക്കും ഇഷ്ടക്കേടും. മൂന്നു വയസ്സ് വരെ എങ്കിലും അമ്മ നിൽക്കണം എന്നാ നന്ദു പറയുന്നത്. പിന്നെ പ്രനിതയുടെ…
ഞങ്ങളുടെ കല്യാണം നടക്കുമ്പോൾ ഏട്ടൻ ജോലിചെയ്തിരുന്നത് തമിഴ്നാട്ടിൽ ഉള്ള തിരുപ്പൂർ എന്ന സ്ഥലത്തായിരുന്നു. ഏട്ടന്റെ അമ്മ ഏട്ടൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ മരിച്ചു പോയിരുന്നു. ഞങ്ങളുടെവിവാഹത്തിന്റെ രണ്ടു വർഷം മുൻപേ അച്ഛനും മരിച്ചു. വിട്ടിൽ അമ്മയുടെ സ്ഥാനത്തായിരുന്നു മൂത്ത ചേച്ചി. ഏട്ടനേക്കാൾ പതിനാലു വയസ്സ് കൂടുതൽ ഉണ്ടായിരുന്നു ചേച്ചിക്ക്. അതായിരിക്കാം ഒരു മോനോടുള്ള സ്നേഹവും വാത്സല്യവും ആണു ചേച്ചിക്ക് അനിയനോട്. എന്നോടും ഉണ്ടായിരുന്നു ചേച്ചിക്ക് ആ ഇഷ്ടം. കല്യാണത്തിനു ശേഷം ബന്ധുക്കളുടെ വീട്ടിലേക്കു വിരുന്നു ഒക്കെ പോയിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഒരു ദിവസം ചേച്ചി അനിയനോട് ചോദിച്ചത്, ‘നിന്റെ ലീവ് തീരാൻ ഇനി രണ്ടാഴ്ചയും കൂടി അല്ലേ ഉള്ളു. ഇവളെയും കൊണ്ടു എങ്ങോട്ടും പോയില്ലല്ലോ.’ ‘അതൊന്നും സാരമില്ല. അതൊക്കെ ഇനിഅടുത്ത തവണ വന്നിട്ട് പോവാം’ എന്നു ഏട്ടൻ പറഞ്ഞെങ്കിലും ചേച്ചി സമ്മതിച്ചില്ല. ചേച്ചിയുടെ നിർബന്ധം കൊണ്ട് ഏട്ടൻ ഊട്ടിയിൽ ഒന്നു പോവാൻ പ്ലാൻ ചെയ്തു. ചേച്ചിക്ക് രണ്ടു പെൺകുട്ടികൾ ആണ്. മൂത്തയാൾ വിവാഹം കഴിഞ്ഞു…
യാത്ര ഒരു പാടു ഇഷ്ടമുള്ള ഒരാളാണ് ഞാൻ. ബസ്സിലോ കാറിലോ ആണു യാത്രയെങ്കിൽ സംഗീതമൊക്കെ ആസ്വദിച്ചു പുറത്തു നിന്നുള്ള കാഴ്ചകൾ ഒക്കെ നോക്കിക്കണ്ടു അങ്ങനെ ഇരിക്കും. ട്രെയിൻ യാത്ര ആണെങ്കിൽ എന്തെങ്കിലും വായിച്ചിരുന്നോ ഇഷ്ടഗാനങ്ങൾ ശ്രവിച്ചോ ആയിരിക്കും മിക്കപ്പോഴും യാത്ര. കേരളത്തിനു പുറത്തു യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യ വിട്ടു ഒരു യാത്രപോവാൻ സാധിച്ചതു ഈ അടുത്താണ്. മോനും ഫാമിലിയും ജോർജിയിൽ ഉള്ള അറ്റ്ലാന്റയിൽ ആണു താമസിക്കുന്നത്. അവിടെ അവർ പുതിയ വീട് വാങ്ങിച്ചതു മുതൽ അച്ഛനും അമ്മയും ഇങ്ങോട്ട് വരണമെന്ന് പറയുന്നുണ്ടെങ്കിലും വിസ ശരി ആയതും പോവാനുള്ള ഡേറ്റ് ഫിക്സ് ചെയ്തതും ഒറ്റ മാസം കൊണ്ടാണ്. കരിപ്പൂർ എയർ പോർട്ടിൽ നിന്നായിരുന്നു ഫ്ലൈറ്റ്. മോളുടെ (മോന്റെ ഭാര്യയുടെ ) പേരെന്റ്സ് അടുത്തു താമസിക്കുന്നത് കൊണ്ടു എല്ലാ കാര്യങ്ങളിലും (പാക്കിങ്ങിൽ വരെ) അവരുടെ ഹെൽപ് ഉണ്ടായിരുന്നു. അവർ തന്നെയാണ് എയർ പോർട്ടിൽ കൊണ്ടു വന്നു ആക്കിയതും. മോന്റെ കൂടെ ഒരിക്കൽ ബാംഗ്ലൂർക്ക് പോയിവന്നതും…
ഒരു അനാഥലയത്തിൽ ജീവിച്ച പെൺകുട്ടിയും അവളെ സ്പോൺസർ ചെയ്ത ഒരാളുടെയും കഥ പറയുന്ന ഒരു ചിത്രമാണ് കാണാമറയത്ത്. ശോഭനയുടെ അഭിനയജീവിതത്തിൽ ഏറ്റവും ഭംഗിയായി ചെയ്ത സിനിമകളിൽ ഒന്നാണിത്. മമ്മൂട്ടിയും സീമയും പ്രധാന അഭിനേതാക്കളായി ചിത്രത്തിൽ ഉണ്ടെങ്കിലും ശോഭനയും റഹ്മാനും തുല്യകഥാപാത്രങ്ങളായി ഒപ്പം തന്നെയാണ്. നമ്മൾ സാധാരണ കണ്ടു വരുന്ന റൊമാന്റിക് പടങ്ങളിൽ നിന്നും വ്യത്യാസം ഉള്ളതാണ് ഈ ചിത്രത്തിലെ പ്രമേയം. പത്മരാജൻ തിരക്കഥ എഴുതി ഐ വി ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ റോയി ആയി മമ്മൂട്ടിയും ഷേർലി ആയി ശോഭനയും എത്തുന്നു. ഇതിൽ ശോഭനഅവതരിപ്പിക്കുന്ന ഷേർലി തികച്ചും അനാഥയാണെങ്കിൽ മമ്മുട്ടി അവതരിപ്പിക്കുന്ന റോയ് സമ്പന്നനായ ഒരു ബിസ്നസുകാരൻ ആണ്. കുട്ടിത്തം വിട്ടുമാറാത്ത നിരപരാധിആയ ഒരു അനാഥപെൺകുട്ടിയെ വളരെ ലളിതമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു ശോഭന. വേറിട്ട ആ പ്രണയവും ആർക്കും കൗതുകം തോന്നിപ്പിക്കുന്നതാണ്. ചെറുപ്രായത്തിലുള്ള പെൺകുട്ടി ഇരട്ടിവയസ്സുള്ള ഒരാളെ തീവ്രമായി പ്രണയിക്കുകയാണ് കഥയിൽ. താൻ സ്നേഹിച്ചത് ഇതുവരെ കാണാത്ത സ്പോൺസറുടെ…
സൂപ്പർ മാർക്കറ്റിലേക്ക് കയറുമ്പോഴാണ് രമയെ കണ്ടത്. കണ്ട ഉടനെ അവൾ ചോദിച്ചു. “അനിതയുടെ മോന്റെ കല്യാണത്തിന് പോവുന്ന കാര്യം ഞാൻ ഇന്നലെ രാത്രി വോയിസ് മെസ്സേജ് ഇട്ടിരുന്നല്ലോ? നീ എന്താ റിപ്ലൈ ഒന്നും പറയാതിരുന്നത്.” “ഓ അതോ ഏട്ടൻ അപ്പോൾ ഉറങ്ങിട്ടുണ്ടായിരുന്നില്ല. കിടന്നിട്ടു ഫോൺ എടുത്താലേ ദേഷ്യം വരും.” ഞാൻ പറഞ്ഞപ്പോൾ അവൾ അത്ഭുതത്തോടെ എന്നോട് ചോദിച്ചു. “പത്തുഅമ്പത്തിനാലു വയസ്സായിട്ടും നിങ്ങൾ രണ്ടുപേരും ഒരു മുറിയിൽ ആണോ കിടക്കുന്നതു? നിനക്കു നാണമില്ലേ ഇതു പറയാൻ.” അവൾ പുച്ഛത്തോടെ ഒന്നു ചിരിച്ചു. എനിക്കു ഒന്നും മനസ്സിലായില്ല. ഞാൻ മോശമായിട്ടു എന്തോ ചെയ്തതു പോലെയാണ് അവളുടെ ഭാവം. “അപ്പോൾ നിങ്ങള് ഒരു മുറിയിൽ അല്ലേ ഉറക്കം?” എന്റെ ചോദ്യം കേട്ടപ്പോൾ അവൾ വീണ്ടും ചിരിച്ചു പുച്ഛം നിറഞ്ഞ അതേ ചിരി. എന്നിട്ടു പറഞ്ഞു. “മുന്നാലു വർഷങ്ങളായി അദ്ദേഹം മേലെത്തെ മുറിയിൽ ആണ് ഞാൻ താഴെയും. ഫാൻഫുൾ സ്പീഡിൽ ഇട്ടാലെ പുള്ളിക്ക് ഉറക്കം വരു. എനിക്കാണെങ്കിൽ…
