ദീപയുടെ ഹൌസ് വാമിങ്ങിന്റെ അന്നായിരുന്നു ഏട്ടന്റെ ഇളയ അനിയത്തിയുടെ മോളുടെ കല്യാണം. ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ ഏട്ടനോട് ചോദിച്ചു. ദീപ വിളിച്ചിട്ടു നമ്മൾ പോയില്ലല്ലോ. നാളെ സൺഡേ അല്ലേ അവളുടെ വീട് കാണാൻ ഒന്നു പോയാലോ. ഏട്ടന് സമ്മതമായിരുന്നു. ഗിഫ്റ്റ് ആയിട്ടു എന്തെങ്കിലും വാങ്ങണ്ടേ? എന്നു ഞാൻ ചോദിച്ചപ്പോൾ ഏട്ടൻ പറഞ്ഞു. അതു വേണം. പക്ഷേ പ്രയോജനമുള്ള എന്തെങ്കിലും മതി. ഒരു പാടുആലോചിച്ചിട്ടാണ് ഒരു മിക്സി വാങ്ങാൻ ഞാൻ തീരുമാനിച്ചത്. ഈ അമ്മക്ക് എന്താ അതൊക്കെ അവര് വാങ്ങിട്ടുണ്ടാവും. മോള് പറഞ്ഞിട്ടും ഞാൻ തീരുമാനം മാറ്റിയില്ല. ഒരു മിക്സി അടുക്കളയിൽ ഉണ്ടായാൽ പകുതി പണി തീരും എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഒരു ഓണക്കാലത്തു ഏട്ടന്റെ വലിയമ്മയും ചിറ്റയും അവരുടെ മക്കളും ഒക്കെ ഞങ്ങളുടെ വിട്ടിൽ ഓണം ആഘോഷിക്കാൻ വന്നു. രാവിലെ പുക്കളം ഇടണം, വരുന്നവരോട് സംസാരിച്ചിരിക്കണം എന്നൊക്കെ കരുതി തലേ ദിവസം രാത്രി ത്തന്നെ സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. വറുത്തരച്ച സാമ്പാർ,…
Author: Jalaja Narayanan
“ഈ ബാൽക്കണിയിൽ ഉള്ള പൂക്കളൊക്കെ വച്ചു നിനക്കു ഒരു പൂക്കളം ഇട്ടൂടെ മീരാ, ഇവിടെ പുറത്തു വാങ്ങാനും കിട്ടുമല്ലോ ഇഷ്ടം പോലെ പൂക്കൾ.” ഓണം ആഘോഷിക്കാൻ മോളുടെ ഫ്ലാറ്റിൽ എത്തിയ ഞാൻ അവളോട് പറഞ്ഞപ്പോൾ ഉടൻ വന്നു അവളുടെ മറുപടി. “അമ്മ എന്തറിഞ്ഞിട്ടാ പറയുന്നത്. മിച്ചൂന് ഇപ്പോൾ എക്സാം നടന്നു കൊണ്ടിരിക്കുകയാ. കുഞ്ഞുവിനാണെങ്കിൽ സ്പെൽബീ എക്സാം നെക്സ്റ്റ് വീക്ക് തുടങ്ങും അവൾ അതിന്റെ ഒരുക്കത്തിലാണ്. പിന്നെ ഉള്ളതു വർക്ക് ഫ്രം ഹോംമും അടുക്കളപണിയും ഒന്നിച്ചു ചെയ്യുന്ന ഞാനും.” ഞാൻ ഒന്നും പറയാത്തത് കൊണ്ടാവും. അവൾ ഒരു ചിരിയോടെ പറഞ്ഞു. “അമ്മ പിണങ്ങണ്ട. ഉത്രാടത്തിനും തിരുവോണത്തിനും നമുക്ക് വലിയൊരു പൂക്കളം തന്നെ ഇടാം. ഓണത്തിന് സദ്യ ഒക്കെ ഓർഡർ ചെയ്യുന്നത് കൊണ്ട് പണികൾ ഒന്നും അധികം ഉണ്ടാവില്ല.” ഇപ്പോൾ ഒരു മീറ്റിംഗ് ഉണ്ടെന്നും പറഞ്ഞു അവൾ അകത്തേക്ക് പോയപ്പോൾ പഴയ കുറെ ഓണഓർമ്മകളുമായി ആ ചെയറിൽ അങ്ങിനെ ഇരുന്നു. പണ്ടൊക്കെ ഓണപരീക്ഷയുടെ സമയത്തായിരിക്കും…
“കാലിനു തൈലം ഇട്ടതു മതിയിട്ടോ ഇനി നിർമ്മല കിടന്നോളു ” വല്ല്യമ്മ പറഞ്ഞപ്പോൾ ഞാൻ പതുക്കെ കട്ടിലിന്റെ അറ്റത്തായി ഇട്ട സ്റ്റളിൽ നിന്നു എണിറ്റു. പിന്നെ വല്ല്യമ്മയുടെ കട്ടിലിന്റെ അടിയിൽ മടക്കി വെച്ച എനിക്കു കിടക്കാൻ ഉള്ള പായ തറയിൽ വിരിച്ചു. അതിൽ ഉള്ള പുതപ്പ് എടുത്തു കുടഞ്ഞു ഇട്ടു. തലയണ എടുത്തു നേരെ വച്ചു. ലൈറ്റ് ഓഫാക്കാൻ തുടങ്ങുമ്പോൾ ചോദിച്ചു. “എന്നാൽ ഞാൻ കിടക്കട്ടെ വല്യമ്മേ “. ശരി എന്തെങ്കിലും വേണമെങ്കിൽ ഞാൻ വിളിക്കാം.” വല്യമ്മ മറുപടി പറഞ്ഞപ്പോൾ ഞാൻ ലൈറ്റ് ഓഫാക്കി തറയിൽ വിരിച്ചിട്ട വിരിപ്പിൽ ഇരുന്നു കൈ കൂപ്പി ഒന്നു പ്രാർത്ഥിച്ചശേഷം പതുക്കെ കണ്ണടച്ചു കിടന്നു. ഉറക്കത്തിനായി കാത്തുകിടന്നപ്പോൾ മനസ്സിൽ ചിന്തകൾ തിരമാലകൾ പോലെ എത്തികൊണ്ടിരുന്നു. നിറവും ഭംഗിയും ഉള്ള ഒരു വർത്തമാനകാലം ഉണ്ടായിരുന്നു എന്റെ ജീവിതത്തിൽ. ഞാനും ഏട്ടനും മോനും അടങ്ങിയ ഞങ്ങളുടെ കുടുംബം ഏട്ടന്റെ ആ കൊച്ചു സ്റ്റേഷനറികടയുടെ വരുമാനം കൊണ്ടും സന്തോഷത്തോടെയും സമാധാനത്തോടെയും…
മഴയുടെ ശക്തി ഒന്നു കുറഞ്ഞിട്ടുണ്ട്. റോഡിൽ ആളുകൾ വളരെ കുറവാണ്. രാത്രി ഒരു പാടു വൈകിയിരിക്കുന്നു. പാവം ഇന്ദു ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടാവും. അവൾ അങ്ങിനെയാണ്. എത്താൻ വൈകുമ്പോൾ കാത്തിരിക്കണ്ട എന്നു എത്ര പറഞ്ഞാലും കേൾക്കില്ല. എന്നു ഹോസ്പിറ്റലിൽ നിന്നു ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് ഒരു എമർജൻസി കേസ് വന്നത്. ഒരുആക്‌സിഡന്റ്. പതുക്കെ കാറിനു വേഗത കൂട്ടി. മഴ വീണ്ടും വരുന്നതിനു മുൻപ് വീട്ടിൽ എത്തണം. പെട്ടന്നാണ് റോഡിന്റെ വലതുഭാഗത്തുള്ള വിജനമായ ഇടവഴിയിൽ വെള്ളവസ്ത്രം ധരിച്ചു ഒരു സ്ത്രീ നിൽക്കുന്നത് കണ്ടത്. സിനിമയിൽ കണ്ടതും വായിച്ചതും ഒക്കെ പേടിയോടെ മനസ്സിലൂടെ കടന്നുപോയെങ്കിലും അതു ആരാണെന്നു അറിയാൻ ഒരു ആകാംഷ തോന്നി. അവരുടെ മുന്നിൽ ഞാൻ കാർ നിർത്തുമ്പോൾ ആ മുഖം നിറയെ പരിഭ്രമമായിരുന്നു. എന്നെ കണ്ടതും അവർ കാറിന്റെ അടുത്തേക്കു നടന്നുവന്നു. “അശ്വനി ഹോസ്പിറ്റലിലെ മിഥുൻഡോക്ടർ അല്ലേ? ഡോക്ടർ, ഞാൻ ഈ ഹെൽത്ത് സെന്ററിലെ നേഴ്സ് ആണ്. ഇവിടെ അടുത്തൊരു വീട്ടിൽ എന്റെ…
നേരം വെളുത്തു തുടങ്ങുന്നതേ ഉള്ളു. രുഗ്മിണി ജോലികൾ ഓരോന്നായി വേഗം തീർക്കുകയായിരുന്നു. കുറച്ചു ഗോതമ്പുപൊടി എടുത്തു രണ്ടു ദോശ ഉണ്ടാക്കി. കുറച്ചു ചട്ട്‌ണി അരക്കാമെന്നു വച്ചു നോക്കിയപ്പോൾ തേങ്ങ ഒട്ടും ഇല്ല. മോള് ഇത്തിരി പഞ്ചസാര കൂട്ടി കഴിക്കുമായിരിക്കും. അവൾക്കു അങ്ങിനെ കഴിക്കാൻ വലിയ ഇഷ്ടമൊന്നും ഇല്ല. അതിനിടക്ക് ചോറ് വെന്തപ്പോൾ വാർത്തു വെച്ചു. പിന്നെ ഓടിപ്പോയി ഒന്നു കുളിച്ചു. അപ്പോഴേക്കും മോള് എണിറ്റു വന്നിരുന്നു. ചോറ് അവളുടെ ചോറ്റുപാത്രത്തിൽ ഇട്ടു കൊണ്ടു പറഞ്ഞു. “മോളെ അമ്മ ഇന്നു ഇത്തിരി നേരത്തെ പോവും. ഇന്നു അവിടെ ഏതോ വിരുന്നുകാര് വരുന്നുണ്ട്. കറി ഒന്നും ഇല്ലട്ടോ. മോളു ഇന്നു അച്ചാറുകൂട്ടി കഴിക്കണേ. അമ്മ വൈകിട്ടു വരുമ്പോൾ ചിക്കൻ കറി കൊണ്ടരാം”. അടുക്കളപ്പടിയിൽ ഇരിക്കുന്ന മോൾക്ക് ഒരു ഉമ്മ കൊടുത്തു കൊണ്ടു വേഗം ഇറങ്ങി. പോവുമ്പോൾ അടുത്ത വീട്ടിലെക്കു നോക്കികൊണ്ട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. “ഉഷ ഞാൻ പോവുന്നു ട്ടോ. അവിടെ ആരൊക്കെയോ വിരുന്നുണ്ട്.…
ഓഫീസിൽ നിന്നു ഇറങ്ങി ബസ്സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് വരുണിനെ കണ്ടത്. അവനെ ഞാൻ പരിചയപ്പെട്ടതു സൂപ്പർമാർക്കറ്റിൽ വെച്ചാണ്. ഇടക്ക് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ഓഫീസിന്റെ അടുത്തുള്ള ആ സൂപ്പർ മാർക്കറ്റിൽ ഞാൻ എന്റെ മോളെയും കൊണ്ടു പോവാറുണ്ട്. അപ്പോൾ വെജിറ്റബിൾസെക്ഷനിൽ ഉള്ള അവൻ അടുത്തുവന്നു പച്ചക്കറികളൊക്കെ എടുത്തു തരും. ഇടയിൽ കുഞ്ഞിനോട് വിശേഷങ്ങൾ ഒക്കെ. ചോദിക്കും. എല്ലാവരോടും നിർത്താതെ സംസാരിക്കുന്ന കുട്ടത്തിലാണ് മോൾ. എന്നെ കണ്ടപ്പോൾ അവൻ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു. കൂടെ ഉള്ള സ്ത്രീയെ അടുത്തേക്ക് പിടിച്ചു കൊണ്ടു പറഞ്ഞു. ചേച്ചി ഇതാണെന്റെ അമ്മ. എന്നിട്ടു അമ്മയോടും പറഞ്ഞു. ഞാൻ പറയാറില്ലേ ഷോപ്പിൽ വരുന്ന ദേവികയെ കുറിച്ചു. ദേവൂട്ടിയുടെ അമ്മയാണിത്. അമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു. ദേവൂട്ടിയെ കുറിച്ചു ഇവൻ എപ്പോഴും പറയും. അപ്പോഴാണ് ഞാൻ അമ്മയെ നല്ലോണം ശ്രദ്ധിച്ചത്. പിങ്കും നിലയും ചേർന്ന ചുരിദാറിട്ടു നീണ്ട മുടിയൊക്കെ ക്ലിപ്പ് ഇട്ടു ഒരു സുന്ദരി അമ്മ. “ഞങ്ങൾ എറണാകുളം വരെ…
ചെറിയ മഴചാറലുള്ള ഒരു ഉച്ചസമയത്തായിരുന്നു ഉണ്ണിമാഷ് എന്റെ വീട്ടിലേക്കു വന്നത്. അടുക്കളയിൽ പാചകത്തിന്റെ തിരക്കിലായിരുന്നു ഞാൻ. “ലക്ഷ്മി, ഇതാരാ വന്നതെന്ന് നോക്കു “രവിയേട്ടന്റെ സന്തോഷത്തോടെയുള്ള വിളി കേട്ടാണ് ഞാൻ ഉമ്മറത്തേക്ക് ഓടിപ്പോയത്. മാഷിനെ കണ്ടപ്പോൾ എന്റെ കണ്ണുകളും അതിശയത്തിൽ വിടർന്നു. ഒരുപാട് കാലം രവിയേട്ടന്റെ കൂടെ ഒരേ ഡിപ്പാർട്ടുമെന്റിൽ ജോലി ചെയ്ത ആളാണ്. മാത്രമോ പതിനഞ്ചുവർഷത്തോളം അപ്പാർട്ടുമെന്റിൽ ഒന്നിച്ചു താമസിച്ചതു കൊണ്ടു കുടുംബങ്ങളും തമ്മിലും നല്ല ബന്ധമായിരുന്നു. അവസാനമായി ഞങ്ങൾ കണ്ടിട്ടിപ്പോൾ ശരിക്കും പറഞ്ഞാൽ ആറു വർഷം കഴിഞ്ഞു. ഉണ്ണിമാഷിന്റെ ഭാര്യ ഗൗരി മരിച്ച സമയത്തായിരുന്നു ഞങ്ങൾ കണ്ടത്. അതിനു ശേഷം മാഷ് കുറേക്കാലം ഇളയ മോന്റെ കൂടെ കാനഡയിൽ ആയിരുന്നു. ഗൗരിയെ ഓർത്തപ്പോൾ മനസ്സൊന്നു വിങ്ങി.അതു മനസ്സിലാക്കിട്ടെന്നോണം രവിയേട്ടൻ എന്നോട് പറഞ്ഞു. “ലക്ഷ്മി, ഉണ്ണിമാഷ്ക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കു ” “ഇപ്പോൾ ഒന്നും വേണ്ട ഒരു ഗ്ലാസ്സ് ചൂടുവെള്ളം കിട്ടിയാൽ മതി ” . മാഷ് ഒരു പുഞ്ചിരിയോടെ പറഞ്ഞപ്പോൾ…
ഹരിയേട്ടന്റെ ബർത്ത് ഡേ ആണ് അടുത്ത ആഴ്ച. എന്റെ വകയായിട്ട് എന്തെങ്കിലും സമ്മാനം പതിവായി കൊടുക്കാറുണ്ട്. ഈ തവണ ഒരു ഷർട്ട് വാങ്ങാം എന്നു കരുതിയാണ് ഷോപ്പിംഗ് കോംപ്ലക്സിലെ റെഡിമെയിഡ് ഭാഗത്തേക്ക് പോയത്. ഹാങ്ങ്റിൽ തൂക്കിട്ട ഷർട്ടുകൾ ഓരോന്നായി നോക്കുന്നതിനിടയിലാണ് ആ സ്കൈബ്ലൂ ഷർട്ട് കൈയിൽ കിട്ടിയത്. പിന്നെ ഒന്നും നോക്കിയില്ല. ഹരിയേട്ടന്റെ ഫേവറിറ്റ് കളർ എടുത്തു. ബില്ല് പേ ചെയ്തു താഴേക്കു ഇറങ്ങി രണ്ടു പാക്കറ്റ് പാലും കൂടി എടുക്കാമെന്ന് കരുതി. ഡയറിസെക്ഷിനിലേക്ക് പോയി. കുനിഞ്ഞു പാലു എടുത്തു നിവരുമ്പോൾ തൊട്ടടുത്തു കണ്ട ആ മുഖം നല്ല പരിചയം. ഒന്നു കൂടി നോക്കിയപ്പോഴാണ് അതു ഇന്ദിരയാണെന്ന് മനസ്സിലായത്. ഞാൻ പേര് വിളിച്ചു കൊണ്ടു അടുത്തേക്കു ചെന്നപ്പോൾ അവൾ അത്ഭുതത്തോടെ നോക്കി. പിന്നെ ആ അത്ഭുതം ഒരു ചിരിയായി മാറിയപ്പോൾ ഞങ്ങൾ സ്നേഹത്തോടെ ചേർത്തു പിടിച്ചു. ഞങ്ങൾ എട്ടാം ക്ലാസ്സു മുതൽ ഡിഗ്രിക്ലാസ്സ് വരെ ഒന്നിച്ചു പഠിച്ചവരാണ്. തമ്മിൽ കണ്ടിട്ടും ഇപ്പോൾ വർഷങ്ങൾ…
ആകാശം കറുത്ത് ഇരുണ്ടു വരുന്നു. അടുത്ത മഴക്കുള്ള വട്ടമാണെന്ന് തോന്നുന്നു. ഹോട്ട്ബാഗിൽ വെള്ളം നിറച്ചു റൂമിൽ എത്തുമ്പോൾ സെറ്റിയിൽ ചാരിയിരുന്നു ടി വി കാണുകയാണ് ഉണ്ണിയേട്ടൻ. എന്നെ കണ്ടപ്പോൾ കാല് അടുത്തുള്ള കുഞ്ഞു മേശയിലേക്ക് നീട്ടിവച്ചു. കാലിൽ ഹോട്ട് ബാഗ് വെച്ചു കൊണ്ട് ഞാൻചോദിച്ചു. “ഇപ്പോൾ എങ്ങിനെ ഉണ്ടു വേദന?” ഉത്തരം ഒന്നും കിട്ടാതെ ആയപ്പോൾ ഞാൻ തല ഉയർത്തി ആ മുഖത്തേക്ക് നോക്കി. ഒന്നും മിണ്ടാതെ എന്നെത്തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുകയാണ് കക്ഷി. കൈയിൽ ഉള്ള ഹോട്ട്ബാഗ് ഞാൻ ഒരു സെക്കന്റ് കാലിൽ അമർത്തി വച്ചിട്ട് ആ മുഖത്തേക്ക് ഒന്നു നോക്കി. ആ ചൂടിൽ കാല് ഒന്നു ഇളക്കിയപ്പോൾ ഞാൻ കുസൃതിയോടെ ചോദിച്ചു. “ഇവിടെയെങ്ങും അല്ലേ?” “ഏയ് ഞാൻ നിന്നെ കാണുകയായിരുന്നു. ഇപ്പോൾ നിനക്കു തോന്നുന്നില്ലേ ഈ വയസ്സന്റെ ഭാര്യ ആവണ്ടായിരുന്നു എന്നു.” ഞാൻ ഹോട്ട്ബാഗ് ആ കുഞ്ഞുമേശയിൽ വച്ചു കൊണ്ട് എഴുന്നേറ്റു സെറ്റിയിൽ ഉണ്ണിയേട്ടന്റെ കൂടെ ചേർന്നിരുന്നു. എന്നിട്ടു ആ…
പ്രഭയുടെ മോന്റെ കല്യാണത്തിന് പോയപ്പോഴാണ് വനജയെ കണ്ടത്. മോൻ പുതിയ വീട് വെച്ചു ഇങ്ങോട്ട് മാറിയതിന്റെ ശേഷം അവരെ ആരെയും കാണാറില്ല. ഒന്നിച്ചു അടുത്തടുത്ത വീടുകളിൽ കുറേക്കാലം താമസിച്ചവരല്ലേ ഞങ്ങൾ. ഒരു പാടു വിശേഷങ്ങൾ പറയുവാനുണ്ടായിരുന്നു. അങ്ങനെ പറയുന്ന കൂട്ടത്തിലാണ് അവൾ തങ്കേച്ചിയുടെ കാര്യം പറഞ്ഞത്. തങ്കേച്ചി ഇപ്പോൾ മോളുടെ കൂടെ ദുബായിൽ ആണത്രെ. തങ്കേച്ചിയെ കുറിച്ചു ഓർക്കുമ്പോഴൊക്കെ എന്റെ കണ്ണുകൾ നനയും. തീർന്നു പോവാൻ തുടങ്ങുന്ന എന്റെ ജീവിതത്തിനു ഒരു പുനർജന്മം തന്നതു അവരാണ്. ആ കഥ പറയണമെങ്കിൽ എന്റെ കഥ കൂടി പറയേണ്ടി വരും. നല്ല തറവാട്ടുമഹിമയും അത്യാവശ്യം സാമ്പത്തികവും ഒക്കെ ഉള്ള ഒരു കുടുംബം തന്നെയായിരുന്നു എന്റേത്. എന്തു കൊണ്ടും ഞങ്ങളെക്കാൾ പിന്നിലായിരുന്ന രാമേട്ടനെ പ്രണയിച്ചു വിവാഹം ചെയ്തതോടെ ഞാൻ വിട്ടുകാർക്ക് അന്യയായി. എന്റെ മോൾ മരിച്ചുപോയി എന്നു അച്ഛനും അവൾ എന്റെ ആരുമല്ല എന്നു ഏട്ടനും തള്ളിപ്പറഞ്ഞപ്പോൾ മനസ്സ് മുറിയുന്ന വേദനയായിരുന്നു. എങ്കിലും രാമേട്ടൻ തരുന്ന…
