അച്യുതൻ കൊടുത്ത ജാതകകുറിപ്പുമായി മുരളിപണിക്കരുടെ അടുത്തേക്ക് നടക്കുമ്പോൾ ഇതെങ്കിലും ശരിയാവണേ എന്നായിരുന്നു മീനാക്ഷിയമ്മയുടെ പ്രാർത്ഥന. ഹരിക്കു വയസ്സ് മുപ്പതു കഴിഞ്ഞിട്ട് വർഷം രണ്ടു കഴിഞ്ഞു. ആലോചനകൾ ഒരു പാടു വരുന്നുണ്ടെങ്കിലും ഒന്നും ശരിയാവുന്നില്ല. ജാതകം ചേരുമ്പോൾ വരും വേറെ എന്തെങ്കിലും പ്രശ്നം. ഹരിയും സൗമ്യയും ആണ് മീനാക്ഷിയമ്മയുടെ മക്കൾ. സൗമ്യയുടെ വിവാഹം കഴിഞ്ഞിട്ടിപ്പോൾ എട്ടുവർഷമാവറായി. അവളുടെ മോളിപ്പോൾ രണ്ടാം ക്ലാസ്സിലാണ്. പെട്ടെന്ന് മീനാക്ഷിയമ്മ നടത്തത്തിനു വേഗം കൂട്ടി. പത്തു മണി വരെയേ മുരളിപണിക്കർ വീട്ടിൽ നിന്നു നോക്കാറുള്ളു. പിന്നെ ഉണ്ടാവുക ടൗണിൽ അദ്ദേഹം രാശിഫലം പറയാനായി എടുത്തിട്ടുള്ള മുറിയിൽ ആയിരിക്കും. പണിക്കരുടെ വീട്ടിലേക്കു പോവാനുള്ള ഇടവഴിയിലേക്ക് തിരിയുമ്പോഴായിരുന്നു പിന്നിൽ നിന്നു”മീനാക്ഷിയെ “എന്നൊരു വിളി കേട്ടത്. തിരിഞ്ഞു നോക്കുമ്പോൾ” ജാനുട്ടി അമ്മ ” “ഈശ്വരാ “എന്നു വിളിച്ചു പോയി മീനാക്ഷി അമ്മ. കണി കാണാൻ കൊള്ളാത്തവൾ ആണ് ജാനുട്ടിഅമ്മ എന്നാണ് നാട്ടിൽ പരക്കെ ഉള്ള സംസാരം. അപശകുനമാണ് എന്നു തെളിയിക്കുന്ന ഉദാഹരണങ്ങൾ പലർക്കും പറയാനും ഉണ്ട്. “നീ ഇതു രാവിലെതന്നെ പണിക്കരുടെ അടുത്തേക്കാണല്ലോ. ഹരിമോനു ആലോചന…
Author: Jalaja Narayanan
ഓട്ടോ ടാർ ഇട്ട റോഡിൽ നിന്നും ഇടവഴിയിലേക്ക് തിരിഞ്ഞപ്പോൾ ഡ്രൈവർ ശിവൻ പിന്നിലേക്ക് നോക്കികൊണ്ട് ചോദിച്ചു. “ചേച്ചി, ഇതു തന്നെയാണോ വഴി?” “അതേ ശിവാ ,ഇനിയും ഒരു പത്തു മിനിറ്റ് കൂടെ കാണുമായിരിക്കും. ആ സ്കൂളിന്റെ വലതു വശത്തുള്ള ഇടവഴിയില്ലേ അവിടെ ഒരു കുറ്റൻ മരം ഉണ്ട്. അതിന്റെ പുറകിലുള്ള പറമ്പിൽ തന്നെയാണ് വീട് ” എന്റെ ഉത്തരം കേട്ടു തലകുലുക്കിക്കൊണ്ട് അവൻ ഓട്ടോ മുന്നോട്ടു എടുത്തു. പുറത്തേക്കു നോക്കിയിരുന്നപ്പോൾ മനസ്സിൽ ഓർത്തതു ഉമയെ കുറിച്ചു തന്നെയായിരുന്നു. അവൾക്കു ഇതു എങ്ങിനെ സഹിക്കാൻ പറ്റും. ഉമയുടെ മകൾ മരിച്ച വിവരം ഞാൻ ഇന്നലെയാണ് അറിഞ്ഞത്. ചെറുപ്പത്തിലേ ഭർത്താവ് നഷ്ടപെട്ട അവൾ ജീവിച്ചത് തന്നെ ആ ഒരേ ഒരു മകൾക്കു വേണ്ടിയായിരുന്നു. സംസാരിക്കാനും കേൾക്കാനും കഴിവില്ലാത്ത കുട്ടിയാണെന്ന് കണ്ടാൽ ആരും പറയില്ല. എപ്പോഴും പുഞ്ചിരിയോടെ നടക്കുന്ന ഒരു സുന്ദരിക്കുട്ടി. ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു. ശിവൻ സൈഡിലേക്ക് വണ്ടി ഒതുക്കി നിർത്തിയപ്പോൾ ഞാൻ പതുക്കെ ഇറങ്ങി നടന്നു. സിമന്റു പടവുകൾ കയറുമ്പോൾ മനസ്സു വല്ലാതെ അസ്വസ്ഥമായിരുന്നു. എന്നും തൂത്തു വൃത്തിയാക്കിടുന്ന ഉമയുടെ മുറ്റം നിറയെ…
സൂപ്പർ മാർക്കറ്റിൽ നിന്നു വാങ്ങിക്കാൻ ഉള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറക്കുകയായിരുന്നു ഞാനും ശിവേട്ടനും. അപ്പോഴാണ് മാളു ഓടിവന്നത്. “അച്ഛമ്മേ അച്ഛമ്മയുടെ അലമാര തുറന്നു ആ കറുത്ത ബാഗ് മുഴുവൻ കുഞ്ഞു താഴെക്കിട്ടു. അതിൽ നിന്നുകിട്ടിയതാ ഇതു ” അവൾ പൊതി എന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞു. ഞാൻ ആ പൊതി തുറന്നപ്പോൾ ഒരു പഴയ വാച്ച് ആയിരുന്നു അതിൽ. കളർ മങ്ങി തുടങ്ങിയ ഗോൾഡ്ൻ വാച്ച്. ഞാൻ ശിവേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ ഒരു കുസൃതി ചിരിയാണ് കണ്ടത്. കൃത്യമായി പറഞ്ഞാൽ മുപ്പത്തിമുന്ന് വർഷം പഴക്കമുള്ള വാച്ച്. ശിവേട്ടൻകല്യാണത്തിന്ശേഷം ആദ്യമായി തന്ന സമ്മാനം. വലിയ വീടും പേരു കെട്ട തറവാടും ഒക്കെ ആണെങ്കിലും അച്ഛന്റെ മരണശേഷം ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ അമ്മ നന്നായി ബുദ്ധിമുട്ടിയിരുന്നു. ഞാൻ പ്രീ ഡിഗ്രി ചേർന്ന ഉടനെ ആയിരുന്നു ശിവേട്ടന്റെ ആലോചന വന്നത്. അന്വേഷിച്ചപ്പോൾ കിട്ടിയതു നല്ല അഭിപ്രായം തന്നെയായിരുന്നു. വിവാഹം ഉറപ്പിക്കുകയും ചെയ്തു. അവർ സ്വർണ്ണം ഒന്നും ചോദിച്ചില്ലെങ്കിലും കുറച്ചെങ്കിലും തരണമെന്ന് അമ്മക്ക് വലിയ…
മുറ്റത്തെ ചെടികളുടെ ഇടയിലുള്ള പുല്ല് പറിക്കലും ജമന്തിചെടിയുടെ അടിയിൽ കിളച്ചു വളമിടലും ഒക്കെ ചെയ്യുന്ന തിരക്കിലായിരുന്നു സുധ. അപ്പോഴാണ് അടുത്ത വീട്ടിലെ സരോജിനിചേച്ചി ഗേറ്റ് തുറന്നു വന്നത്. “ഇതെന്താ സുധേ രാവിലെത്തന്നെ കൃഷി പണിയാണോ? കാപ്പി കുടി ഒന്നും കഴിഞ്ഞില്ലേ?”. അവർ ചോദിച്ചുകൊണ്ടാണ് അടുത്തേക്കു വന്നത്. “കഴിഞ്ഞു ചേച്ചി. ഇന്നു ബ്രെഡും ഓംലറ്റും ആക്കി. ഞങ്ങൾ രണ്ടാളും മാത്രല്ലേ ഉള്ളു ” സുധയുടെ മറുപടി കേട്ടപ്പോൾ സരോജിനിചേച്ചി അതിശയത്തിൽ അവളെ ഒന്നു നോക്കി. എന്നിട്ടു ചോദിച്ചു. “അപ്പോൾ മനുകുട്ടൻ ഇന്നലെ വന്നില്ലേ? അവൻ അവിടെ അങ്ങു കൂടാൻ തീരുമാനിച്ചോ?” “അതല്ല ചേച്ചി അവിടെ അമൃതയുടെ അമ്മക്ക് ഒരു ചെറിയ പനി. ഇന്നലെ ഹോസ്പിറ്റലിൽ ഒക്കെ കാണിച്ചു.” സുധയുടെ മറുപടി അവർക്കു ഇഷ്ടപ്പെട്ടില്ല. അവർ ഒന്നും പറയാതെ വരാന്തയുടെ അറ്റത്തു പോയിരുന്നു. കുറച്ചു നേരത്തിനു ശേഷം അവർ വീണ്ടും പറയാൻ തുടങ്ങി. “സുധേ, ഞാൻ പറയാൻ ഉള്ളത് മുഖത്തു നോക്കി പറയും.. ഇങ്ങിനെ പോയാൽ നിന്റെ മോൻ ഭാര്യവീട്ടുകാരുടെ കൂടെ ആവാൻ അധിക കാലം വേണ്ട. അവിടെ അവളുടെ അമ്മക്ക് അസുഖമാണെങ്കിൽ അവളുടെ അച്ഛനും അനിയനും ഇല്ലേ? മനുകുട്ടനാണോ അവരെ ശുശ്രുഷിക്കേണ്ടത്? നിന്നോട് ഉള്ള അടുപ്പം…
മഴവില്ലിനെ വെല്ലുന്ന നിറങ്ങളുടെയും നാവും മനസ്സും കൊതിപ്പിക്കുന്ന രുചികളുടെയും ഓർമ്മയിൽ മധുരതരമായ് വരികയായി ഒരു ഓണക്കാലം കൂടി. ചിങ്ങമാസം പിറന്നാൽ പിന്നെ മലയാളികൾ എല്ലാവരും ഓണത്തെ വരവേൽക്കുവാനുള്ള ഒരുക്കത്തിൽ ആയിരിക്കും. ഓർമ്മകളുടെ വേരുകൾ കൂടിയാണ് ഓണം. പാട്ടും നൃത്തവും നിറഞ്ഞ ആഘോഷങ്ങൾക്കും വിരൽ ഞൊടിച്ചാൽ വിട്ടിൽ എത്തുന്ന ഓണ സദ്യകൾക്കും ഇടയിൽ ഇല്ലായ്മയുടെ പുതപ്പിനുള്ളിൽ മാസങ്ങൾക്ക് മുൻപേ ഓണത്തിനായി സ്വരൂക്കൂട്ടി വച്ചതും പല പല പറമ്പുകളിൽ കയറി ഇറങ്ങി കുട്ടികൾ പറിച്ച പൂക്കൾ കൊണ്ടു പൂക്കളം തീർത്തതും സ്ത്രീകളുടെ കൈപുണ്യം കൊണ്ടു അടുക്കളയിൽ വിഭവസമൃദ്ധമായ സദ്യ ഒരുക്കിയതും ആയ ഇന്നലെകളെ നമുക്ക് മറക്കാൻ ആവില്ലല്ലോ. മുറ്റം ചെത്തി മിനുക്കി ചാണകം തളിച്ച് ഓണത്തെ കാത്തിരിക്കും. അന്ന് ഇന്റർലോക്കിട്ട മുറ്റം എവിടെയും കാണാൻ ഉണ്ടായിരുന്നില്ല. ആഘോഷങ്ങൾ അധികമില്ലാതിരുന്ന കാലമായിരുന്നു അത്. വിവാഹമാമാങ്കങ്ങളും പിറന്നാളുകളും സമ്പന്നമാർക്ക് മാത്രം. പാവപെട്ടവൻ എന്നോ പണക്കാരൻ എന്നോ വ്യത്യാസമില്ലാതെ ഉള്ള ഒരു ആഘോഷമായിരുന്നു ഓണം. കർക്കിടത്തിലെ തോരാമഴ ഒന്നു നിന്നു കിട്ടാൻ മോഹിക്കുന്ന സാധാരണക്കാരൻ.…
“പ്രിയമനസാ നീ വാ, വാ പ്രേമമോഹനാ ദേവാ” ലിവിംഗ് റൂമിൽ ഇരുന്നു ഡാൻസ് പ്രാക്ടീസ് ചെയ്യുകയാണ് പാർവണമോൾ. അതു നോക്കിക്കൊണ്ട് സോഫയിൽ ഇരിക്കുന്ന ഉഷ, മോളോട് പറഞ്ഞു. “മോളെ ഇടതു ഭാഗത്തേക്ക് കൈ പോവുമ്പോൾ കണ്ണും ആ ഭാഗത്തേക്ക് പോണം. ഇതാ ഇങ്ങിനെ.” അവൾ എഴുന്നേറ്റു നിന്നു ചെറുതായി സ്റ്റെപ്പിട്ടു മോൾക്ക് കാണിച്ചു കൊടുത്തു. അതു കണ്ടു കൊണ്ടു അതു വഴി വന്ന അതുൽ ഒരു നിമിഷം അതു നോക്കിനിന്നു. എന്നിട്ടു റൂമിൽ എത്തി മൊബൈലിൽ നോക്കികൊണ്ടിരുന്ന ദിവ്യയോട് അതിശയത്തിൽ ചോദിച്ചു. “അമ്മ നന്നായി ഡാൻസ് ചെയ്യുന്നുണ്ടല്ലോ. പഠിച്ചിട്ടുണ്ട് അല്ലേ?” ദിവ്യ അവന്റെ മുഖത്തേക്ക് നോക്കി പിന്നെ അത്ഭുതത്തോടെ ചോദിച്ചു. “ആര് എന്റെ അമ്മയോ?” “അതേ” എന്നു അതുൽ പറഞ്ഞപ്പോൾ അവൾ പൊട്ടിച്ചിരിച്ചു.. എന്നിട്ടു ചിരിയോടെത്തന്നെ പറഞ്ഞു.”എന്റെ അമ്മക്ക് ശരിക്കു പഠിക്കാൻ ത്തന്നെ സമയം കിട്ടീട്ടില്ല. പതിനേഴു വയസ്സിലായിരുന്നു കല്യാണം. പതിനെട്ടുവയസ്സിൽ ത്തന്നെ ചേച്ചി ജനിച്ചു. പിന്നെ അച്ഛന്റെയും അച്ഛമ്മയുടെയും ഞങ്ങളുടെയും കാര്യങ്ങൾ നോക്കിതന്നെയായിരുന്നു അമ്മയുടെ ജീവിതം .ഏട്ടന് വെറുതെ എന്തെങ്കിലുംകണ്ടു തോന്നിയതാവും.” അതുൽ…
ഒരു കൈയിൽ മാഗി പാക്കറ്റും ഗുഡ് ഡേ ബിസ്‌ക്കറ്റും മിൽക്കി ബാറും അടങ്ങിയ കവറും മറ്റേ കൈയിൽ അപ്പുവിനെയും പിടിച്ചു റോഡ് ക്രോസ്സ് ചെയ്യാൻ കാത്തു നിൽക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ഒരു പോലീസ് വാൻ ചിറി പാഞ്ഞു അതുവഴി പോയത്. “ഈ പോലീസ് വണ്ടി എവിടെയാ അപ്പുപ്പാ ഇപ്പോ പോവുന്നത്? നമ്മളെ പിടിച്ചോണ്ട് പോവോ. എനിക്കു പേടിയാവുന്നു. ” കുഞ്ഞിന്റെ ഭയത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ ഞാൻ അവനെ ചേർത്തു പിടിച്ചു കൊണ്ടുപറഞ്ഞു. “മോൻ എന്തിനാ പേടിക്കൂന്നേ കുറ്റം ചെയ്യുന്നവരെ മാത്രേ പോലീസ് പിടിച്ചു കൊണ്ടു പോവുള്ളു ” “അപ്പുപ്പൻ എപ്പോഴെങ്കിലും പോലീസ് സ്റ്റേഷനിൽ പോയിട്ടുണ്ടോ? ” അവന്റെ നിഷ്കളങ്കമായ ചോദ്യത്തിന് ഏയ് ഞാൻ പോയിട്ടില്ല ” എന്നുപറയുമ്പോഴും ഞാൻ ഓർത്തത് പത്തുമുപ്പതു കൊല്ലം മുൻപ് നടന്നഒരു സംഭവത്തെ കുറിച്ചായിരുന്നു. എന്റെ വീടിന്റെതൊട്ടു മുൻപിൽ ആയിരുന്നു ശാന്തേച്ചിയുടെ വീട്. കുടുംബ സ്വത്തു ഭാഗം വെയ്ക്കുമ്പോൾ ശാന്തേച്ചിയുടെ അമ്മക്കായിരുന്നു ആ തറവാട് കിട്ടിയത്. അമ്മ അതു…
വെയിൽ മങ്ങി തുടങ്ങിയപ്പോഴാണ് പുറത്തേക്കു ഒന്നു ഇറങ്ങിയത്. ഇളംകാറ്റിൽ വയൽ വരമ്പിലൂടെ നടക്കുമ്പോൾ കിട്ടുന്ന സുഖമൊന്നും പുറത്തു താമസിക്കുമ്പോൾ ഉണ്ടാവില്ലല്ലോ. നടക്കുന്നതിനിടയിൽ കുസൃതിയോടെ ഓർത്തു. പണ്ട് കല്യാണത്തിന് മുമ്പ് പുറംരാജ്യങ്ങളിൽ താമസിക്കാൻ ആയിരുന്നു ഇഷ്ടം. പക്ഷേ ഇന്ന് ഓണവും വിഷുവും ഈ പ്രകൃതിഭംഗിയും ഒക്കെ തിരിച്ചു പിടിക്കാൻ കൊതിക്കുകയാണ് മനസ്സ്. “വരദ മോൾ എപ്പോഴാ എത്തിയത്?” എതിർവശത്തു കൂടെ വന്ന ആൾ അടുത്തുള്ള ചെറിയ വരമ്പിലേക്ക് മാറി നിന്നു കൊണ്ടു ചോദിച്ചു. ആ ചിരിക്കുന്ന മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കുന്നതു കണ്ടിട്ടാവാം അദ്ദേഹം പറഞ്ഞു. “എന്നെ മറന്നുപോയോ? ഞാൻ ചിറ്റാരിക്കലെ രാമേട്ടൻ ” “അയ്യോ എനിക്കു പെട്ടന്നു മനസ്സിലായില്ല.” ഞാൻ വിഷമത്തോടെ പറഞ്ഞപ്പോൾ അദ്ദേഹം ആശ്വസിപ്പിക്കും പോലെ റഞ്ഞു.”നാലഞ്ചു കൊല്ലായില്ലേ മോള് പോയിട്ട്. അപ്പോൾ മറന്നു പോയതിൽ ഒരു അതിശയവും ഇല്ല. ഞാനും ഒരു ഓപ്പറേഷനു ശേഷം വല്ലാതെ മെലിഞ്ഞു കോലം കെട്ടു” “ശരത്തും കുട്ടികളും ഒക്കെ എവിടെ? ” “ശരത്തേട്ടൻ അടുത്ത ആഴ്ചയേ വരികയുള്ളു. ഞാനും കുട്ടികളും മിനിയാന്ന് എത്തി.” എന്റെ മറുപടി കേട്ടപ്പോൾ അദ്ദേഹം ഒന്നു പുഞ്ചിരിച്ചു.…
എന്തോ വീണതു പോലെയുള്ള ശബ്ദം കേട്ടപ്പോഴാണ് ഞാൻ കണ്ണു തുറന്നത്. പതിവായുള്ള പ്രഭാത സവാരിയുടെ ഒരുക്കത്തിലായിരുന്നു ഹരിയേട്ടൻ. “കുറച്ചു നേരം കൂടി കിടന്നോളു ഉഷേ, നേരം വെളുത്തു വരുന്നതേ ഉള്ളു. ഞാൻ വാതിൽ പുറത്തു നിന്നു അടച്ചിട്ടു പോവാം ” അതും പറഞ്ഞു ഹരിയേട്ടൻ പുറത്തേക്കു പോയപ്പോൾ ഞാൻ പുതപ്പ് വലിച്ചു ഒന്നുടെ പുതച്ചു കണ്ണുകൾ അടച്ചു കിടന്നെങ്കിലും ഉറക്കമൊന്നും വന്നില്ല. ഹരിയേട്ടന്റെ ഒപ്പം ഞാൻ ചേർന്നിട്ടു ഇപ്പോൾ വർഷങ്ങൾ ഒരു പാടു കഴിഞ്ഞിരിക്കുന്നു. ഒരിക്കൽ എന്റെ മോഹങ്ങൾക്കൊപ്പം ജീവിതവും തകർന്നു വീണപ്പോൾ രക്ഷകനായി എത്തിയതാണു ഹരിയേട്ടൻ. അച്ഛന്റെ നിർബന്ധവും കൂടി ആയപ്പോൾ, ഇനി മുതൽ ഇതാണ് എന്റെ ലോകം. ഈ കൂടെയാണ് ഇനിയുള്ള എന്റെ ജീവിതം എന്ന തീരുമാനം സ്വയം എടുത്തു. അതു ഇപ്പോഴും ശാന്തമായി തന്നെ ഒഴുകികൊണ്ടിരിക്കുന്നു. പഠിക്കാൻ ഇഷ്ടമുള്ളതു കൊണ്ടു പഠിക്കണം നല്ല ജോലി നേടണം. ഒരു പാടു ഉയരത്തിൽഎത്തണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു. പക്ഷേ എല്ലാ മോഹങ്ങളും നടക്കണം എന്നില്ലല്ലോ. പ്രീ ഡ്രീഗ്രീ എക്സാം കഴിഞ്ഞു നിൽക്കുന്ന…
മാതു മുത്തശ്ശി ഞങ്ങളുടെ ഒരകന്ന ബന്ധുവായിരുന്നു. സ്വന്തം എന്നു പറയാൻ ആരുമില്ലാത്തവർ. ഇടക്കിടെ ബന്ധുക്കളുടെ വീടുകളിൽ പോയി താമസിക്കും. അച്ഛമ്മയെ വലിയ ഇഷ്ടമായിരുന്നു അവർക്കു. അതുകൊണ്ടായിരിക്കും ഒന്നോ രണ്ടോ ആഴ്ചയൊക്കെ ഞങ്ങളുടെ വിട്ടിൽ താമസിക്കും. “ഞാൻ ചെയ്യാം ഭാരതി”എന്നും പറഞ്ഞു അച്ഛമ്മ ചെയ്യുന്ന പണികളിൽ ഒക്കെ ഒപ്പം കൂടും. മാതു മുത്തശ്ശി വന്നാൽ പിന്നെ എനിക്കും ഏട്ടനും അനിയത്തിക്കും വലിയ സന്തോഷമാണ്. പാട്ടും കഥകളും ഇഷ്ടം പോലെ ഉണ്ടു മുത്തശ്ശിയുടെ കൈയിൽ. ചിലപ്പോൾ ഭക്തി തുളുമ്പുന്ന കഥകൾ ആയിരിക്കും പറയുക. മറ്റു ചിലപ്പോൾ പേടിപ്പെടുത്തുന്ന കഥകളും. (അതൊക്കെ നടന്ന സംഭവങ്ങൾ ആണെന്ന് മുത്തശ്ശി പറയാറുണ്ട്) മുത്തശ്ശി ചെറിയ കുട്ടിയായപ്പോൾ മുത്തശ്ശിക്കു ചിക്കൻപോക്സ് പിടിപെട്ടു. മുത്തശ്ശി കിടക്കുന്ന മുറിയിൽ രാത്രി ചുവന്ന വസ്ത്രം ഒക്കെ ഉടുത്തു മുടി യൊക്കെ അഴിച്ചിട്ടു ഒരു സ്ത്രീ വന്നു. മുത്തശ്ശിയുടെ മേലൊക്കെ കൈ കൊണ്ടു ഒന്നുതടവി മുഖത്തേക്ക് കുറച്ചു നേരം നോക്കിനിന്നതിന്റെ ശേഷം തിരിച്ചു പോയി. എല്ലാം മുത്തശ്ശി കാണുന്നുണ്ട് പക്ഷെ ഒന്നും സംസാരിക്കാൻ…
