കൂട്ടക്ഷരങ്ങളുടെ മൂന്നാം പിറന്നാളിന് എനിക്ക് എഴുതാൻ ഉള്ളത് എന്റെ അനുഭവങ്ങൾ ആണ്. എഴുത്തുകളിൽ നിന്ന് കിട്ടിയ അനുഭവങ്ങളും കുഞ്ഞ് കുഞ്ഞ് ചിന്തകളും ഇവിടെ പങ്ക് വെക്കട്ടെ.. എഴുത്തുകൾ വായിച്ചു നന്നായിരിക്കുന്നു എന്ന് അഭിപ്രായം പറയുന്ന കൂട്ടുകാർ.. അക്ഷരതെറ്റുകളും മറ്റു പോരായ്മകളും തിരുത്തി, ഒപ്പം തന്നെ പ്രോത്സാഹനവും നൽകുന്ന, ഇതുവരെ നേരിൽ കാണാത്ത ഒരു പാട് കൂട്ടുകാരെ തന്ന കൂട്ടക്ഷരങ്ങൾ എന്ന കൂട്ടിനെ കുറിച്ചാണ് ഞാൻ എഴുതുന്നത്.പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കഥ രചനയിൽ ഒന്നാം സ്ഥാനം നേടിയതാണ് എനിക്ക് എഴുത്തിനു കിട്ടിയ ആദ്യ അംഗീകാരം. പിന്നീട് കുറേ കാലം എഴുത്തുകൾ ഒന്നും ഉണ്ടായില്ല. വിവാഹം, പ്രവാസം പ്രാരാബ്ദം അങ്ങനെ ജീവിതത്തിന്റെ തിരക്കഥ മാറിയപ്പോൾ എഴുതാൻ ഒന്നും നേരമുണ്ടായിരുന്നില്ല. കുറേ വർഷങ്ങൾക്ക് ശേഷം, ഒരു മത്സരത്തിൽ കഥ എഴുതുന്നത് ഖത്തറിൽ വെച്ചാണ്.. അതിനു ശേഷം പല രചന മത്സരത്തിൽ പങ്കെടുത്തു എങ്കിലും ഒന്നിലും വിജയി ആയില്ല.. ഒരു പ്രശസ്ത എഴുത്തുകാരിയാണ് എന്നേ കൂട്ടക്ഷരത്തിലേക്ക്…
Author: ജിനാസ് വേലാണ്ടി
മരണത്തിനു ശേഷം എന്ത്?? അയാൾ ചിന്തിച്ചു.. മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല എന്നും, പരലോകം ഉണ്ട് എന്നും, ഇവിടെ നന്മ ചെയ്തവർക്ക് അവിടെ സ്വർഗം ഉണ്ടെന്നും, ഇവിടെ തിന്മ ചെയ്തവർക്ക് അവിടെ നരകം ഉണ്ട് എന്നും ആണ് വിശ്വാസം.. നമ്മുടെ ഇടയിൽ ദൈവ വിശ്വാസികൾ ഉണ്ടാകും.. അത്പോലെ നിരീശ്വര വാദികളും ഉണ്ടാകും..എന്നാൽ ഈ കഥയിലെ നായകൻ,പൂർണമായും ഒരു ദൈവ വിശ്വാസി അല്ല. എന്നാൽ നിരീശ്വര വാദിയും അല്ല.. ചിലപ്പോഴൊക്കെ ദൈവം ഉണ്ടെന്നും, ചിലപ്പോഴൊക്കെ ദൈവം ഇല്ലാ എന്നും ഉള്ള ഒരു തോന്നൽ. അതായത്, അയാളുടെ ഉള്ളിൽ തന്നെ ഒരു ദൈവ വിശ്വാസിയും അയാളുടെ ഉള്ളിൽ തന്നെ ഒരു നിരീശ്വര വാദിയും ഉണ്ടായിരുന്നു. അയാളുടെ മനസ്സിൽ കിടന്നു ദൈവ വിശ്വാസിയും നിരീശ്വരവാദിയും നിരന്തരം തർക്കിച്ചു കൊണ്ടിരുന്നു.. മരണത്തോടെ എല്ലാം അവസാനിക്കും. ഡോക്ടർമാരും നേഴ്‌സുമാരും ജീവൻ നില നിറുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയ ശേഷം, അവസാന ശ്വാസവും നിലച്ചു മരണത്തിന് കീഴടങ്ങിയ മനുഷ്യൻ, ആറടി മണ്ണിൽ…
സോഷ്യൽ മീഡിയകളിലെ മിന്നും താരങ്ങൾ യുട്യൂബ് അടക്കം ഉള്ള സോഷ്യൽ മീഡിയകളിൽ നിന്നും പണം സമ്പാദിക്കുന്ന കുറേ കലാകാരൻമാർ ഉണ്ട്. നല്ല കണ്ടന്റ് ഉള്ള, ചിരിക്കാനും ചിന്തിക്കാനും ഉള്ള വീഡിയോ ചെയ്യുന്നവർ ആണ് ഈ വിഭാഗത്തിൽ ഏറ്റവും ജനപ്രിയർ. ചിലർ ഭാര്യ ഭർത്താവ് മക്കൾ അടങ്ങുന്ന കുടുംബത്തോടൊപ്പം ആയിരിക്കും വീഡിയോ പോസ്റ്റ് ചെയ്യുന്നത്. മറ്റു ചിലർ സുഹൃത്തുക്കളോടൊപ്പവും. തുടക്കത്തിൽ ഒക്കെ നല്ല പുതുമയുള്ള വിഷയവും പുതുമയുള്ള അവതരണവും ഒക്കെ ആയി വരുന്നവർക്ക്. പിന്നീട് ആശയദാരിദ്ര്യം മൂലമോ എന്തോ പിന്നീട് പഴയ ആ നിലവാരം ഉണ്ടായി കൊള്ളണമെന്നില്ല.. ഒരാൾ ഒന്ന് ചെയ്‌താൽ പിന്നെ അതിന്റെ കോപ്പി മറ്റുള്ളവർ അനുകരിക്കുകയും ചെയ്യും. അപ്പോൾ,പുകഴ്ത്തിയവർ തന്നെ തള്ളി പറയുകയും ചെയ്യും. ഇത് വേറൊരാൾ ചെയ്തത് അല്ലേ. കോപ്പി അടിക്കാൻ നാണമില്ലേ എന്നൊക്കെ ഉള്ള പ്രതികരണം കമെന്റ് ബോക്സിൽ കാണാനും ഉണ്ടാകും. മറ്റു ചിലർ ചെയ്യുന്നത് സിനിമാ ഡയലോഗിനോ, സിനിമാ ഗാനങ്ങൾക്കോ ചുണ്ടനക്കി വീഡിയോ ചെയ്യുക എന്നതാണ്.…
അന്നൊരു വ്യാഴാഴ്ച, വൈകുന്നേരം 4 മണിക്ക്, അബ്ബാസ്സും ഭാര്യ ആമിനയും ഒന്ന് നടക്കാൻ ഇറങ്ങി. നാളെ വെള്ളിയാഴ്ച, ആമിനയുടെയും അബ്ബാസിന്റെയും പത്താം വിവാഹ വാർഷികം ആണ്. അത്യാവശ്യം സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ചു ഒരു പാർട്ടി തന്നെ നടത്താൻ അബ്ബാസ്സും ആമിനയും തീരുമാനിച്ചിരുന്നു. നടത്തത്തിനിടയിൽ നാളത്തെ വെഡ്ഡിംഗ് ആനിവേഴ്സറിയെ കുറിച്ചാണ് ആമിന സംസാരിച്ചു കൊണ്ടിരുന്നത്. ക്ഷണിച്ചു എത്തിയവരുടെ ഇടയിൽ നിന്ന് ഇക്കയോടൊപ്പം ഒരു ഫോട്ടോ എടുക്കണം. എന്നിട്ട് സ്റ്റാറ്റസ് വെക്കണം. എന്റെ ജീവന്റെ പാതി കൂടെ കൂടിയിട്ട് 10 വർഷം ആകുന്നു. എന്നൊരു ക്യാപ്‌ഷനും വേണം. വാട്സാപ്പ് സ്റ്റാറ്റസ് മാത്രം പോരാ fb, യിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ ഷെയർ ചെയ്യണം.. ലോകം കാണട്ടെ നമ്മുടെ സ്നേഹം. ആമിന പറഞ്ഞു കൊണ്ടിരുന്നു. അബ്ബാസ് എല്ലാം കേട്ടു കൊണ്ടിരുന്നു. ആമിന സോഷ്യൽ മീഡിയകളിൽ സജീവമാണ്. അബ്ബാസിനു അത്തരം കാര്യങ്ങളിൽ ഒന്നും താല്പര്യം ഇല്ല. ഒരാഴ്ച മുമ്പാണ് ഫാദർ ഡേ കഴിഞ്ഞത്. അന്ന് fb,…
വലുതാകുമ്പോൾ ആരാകണം, എന്താകണം? അങ്ങനെ ഒരു ചിന്ത കുട്ടിക്കാലത്ത് ഉണ്ടായിരുന്നോ? അങ്ങനെ വ്യക്തമായ ചിന്ത ഒന്നും ഉണ്ടായിരുന്നില്ല. ക്രിക്കറ്റ് കാണുമ്പോൾ നല്ല ബാറ്റ്സ്മാൻ, ബോളർ ഒക്കെ ആകണം എന്ന് തോന്നും.. സിനിമ കാണുമ്പോൾ അതിൽ അഭിനയിക്കുന്ന നായകനെ പോലെ ഒരു പാട് ആരാധകർ ഉള്ള സൂപ്പർ സ്റ്റാർ ആകണം എന്ന് തോന്നും.. ഡോക്ടറെ കാണുമ്പോൾ എല്ലാവരുടെയും രോഗം മാറ്റുന്ന വിദഗ്ദനായ ഡോക്ടർ ആകണം എന്നു തോന്നും. അങ്ങനെ ഒരു പാട് സ്വപ്നങ്ങളുടെ ലോകത്തായിരുന്നു കുട്ടിക്കാലം. അവസാനം ഞാൻ ആരായി? എന്തായി? എന്റെ ഭാവി കൃത്യമായി പ്രവചിച്ചത് ഒരു ഹസ്തരേഖ വിദഗ്ദൻ ആയിരുന്നു.. പണ്ട് ഞാൻ ഖത്തറിൽ വരുന്നതിനു മുമ്പ്, നാട്ടിൽ ചൊക്ലിയിൽ ജോലി ചെയ്തിരുന്ന കാലം.. ഒരു കൈരേഖ വിദഗ്ദൻ എന്റെ അടുത്ത് വന്നു പറഞ്ഞു, 10 രൂപ കൊടുത്താൽ കൈരേഖ നോക്കി എന്റെ ഭാവി പറയാം എന്ന്.. പത്തു രൂപ അന്നൊരു വലിയ സംഖ്യ ആണെങ്കിലും ഭാവി കേൾക്കാൻ ഉള്ള ആകാംക്ഷയിൽ ഞാൻ…
മഴ, തിമിർത്തുപെയ്യുകയാണ്. ഉസ്മാന്റെ മയ്യത്ത് ആംബുലൻസിൽ, പള്ളിയിലേക്ക് കൊണ്ട് പോയി. മറ്റു വാഹനങ്ങളിൽ നാട്ടുകാരും പള്ളിയിലേക്ക് യാത്ര തിരിച്ചു.. നിലക്കാത്ത മഴയാണ്. ഉസ്മാനെ അടക്കം ചെയ്യാനുള്ള ആറടി താഴ്ച്ചയുള്ള കുഴിക്ക് മുകളിൽ താറപായി കൊണ്ട് കെട്ടിയിരുന്നു. കുഴിയിലേക്ക് വെള്ളം വീഴാതിരിക്കാനും, മയ്യത്ത് ഖബറിൽ വെക്കുന്നവർ മഴ നനയാതിരിക്കാനും വേണ്ടിയാണത്. എന്താ പറ്റിയത് എങ്ങനെയാ ഉസ്മാൻ മരിച്ചത്. അപ്പോൾ വിവരം അറിഞ്ഞ ഒരാൾ ചോദിച്ചു. നല്ല മഴയല്ലേ. മഴയിൽ മുങ്ങി പോയ പുഴയുടെ പാലത്തിലൂടെ അതിസാഹസികമായി കാറോടിച്ചു പോയതാണ് ഞമ്മളെ ഉസ്മാൻ. കാറും ഉസ്മാനും എല്ലാം പുഴയിലേക്ക് ഒലിച്ചു പോയി. അങ്ങനെയാണ് മരിച്ചത്. ഉസ്മാന്റെ അയൽവാസി അജ്മൽ, വിശദീകരിച്ചു കൊടുത്തു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ. അയാൾ നെടുവീർപ്പോടെ ചൊല്ലി. അൽപ സമയത്തിനകം ഖബറടക്കം കഴിഞ്ഞു നാട്ടുകാർ പിരിഞ്ഞു പോയി. അന്ന് രാത്രിയിലും നല്ല മഴയായിരുന്നു. മഴ വെള്ളം മണ്ണിലൂടെ ഊർന്നിറങ്ങി ഉസ്മാന്റെ മയ്യത്ത് കിടക്കുന്ന ഖബറിൽ വെള്ളം നിറഞ്ഞു വന്നു.…
ദോഹയിലെ പൊള്ളുന്ന ചൂടിൽ നിന്നും പറന്നുയർന്ന ഇൻഡിഗോ വിമാനം നാട്ടിലെ കോരിചെരിയുന്ന മഴയുടെ കുളിരിലേക്ക്, കണ്ണൂർ എയർപോർട്ടിലേക്ക്, പറന്നിറങ്ങി. യാത്രക്കാരോടൊപ്പം അഷ്‌റഫും ഇറങ്ങി. ദോഹയിലെ ചൂടിൽ നിന്നും നാട്ടിലെ മഴ പെയ്യുന്ന അന്തരീക്ഷത്തിൽ ഇറങ്ങുമ്പോൾ നരകത്തിൽ നിന്നും നേരെ സ്വർഗത്തിൽ ഇറങ്ങിയ പ്രതീതിയായിരുന്നു അശ്‌റഫിന്. എമിഗ്രേഷൻ ചെക്കിങ് കഴിഞ്ഞു അഷ്‌റഫ് എയർപോർട്ടിന് പുറത്തിറങ്ങി. ഭാര്യ ആയിശയും, മകൻ അജ്നാസും, കൂടെ തന്റെ അനിയൻ അനസും എയർപോർട്ടിൽ തന്നെ സ്വീകരിക്കാൻ കാത്ത് നിൽപ്പുണ്ട്. അഷ്‌റഫ് അവരോടൊപ്പം കാറിൽ കയറി. കാർ ചൊക്ലിയിലെ വീട്ടിലേക്ക് പുറപ്പെട്ടു. മഴയത്ത് പുറത്തെ കാഴ്ചകൾ ആസ്വദിച്ചു കൊണ്ടുള്ള യാത്ര. കൂടെ, ഭാര്യയും മകനും. അനസാണ് ഡ്രൈവ് ചെയ്യുന്നത്. ഇക്കാ ചായ കുടിക്കുന്നോ. അനസ് ചോദിച്ചു. ഒരു ചായ കടയുടെ മുമ്പിൽ അവൻ വണ്ടി നിറുത്തി. എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ ഒരു ചായ കുടി പതിവാണ്. മഴയുടെ കുളിരിൽ ചൂടുള്ള ഒരു ചായ കുടിക്കുക. അതും ഫാമിലിയോടൊത്ത്, വേറെ…
അയ്യോ ഓടിവായോ. ദേ പുഴയിൽ ഒരു പെണ്ണിന്റെ ശവം. ആ നിലവിളി കേട്ട് ജനങ്ങൾ പുഴയുടെ തീരത്തേക്ക് ഓടി. പുഴയുടെ കരയ്ക്കടിഞ്ഞ ആ പെൺശരീരം കണ്ട് നിന്നവരുടെ നെഞ്ച് പിടഞ്ഞു. മരവിച്ച ആ മുഖത്തേക്ക് നോക്കിയവരിൽ ഒരാൾ മൃതദേഹം തിരിച്ചറിഞ്ഞു. ഇത് ഞമ്മളെ മമ്മൂക്കാന്റെ മോളാണ്. ഒരു മാസം മുമ്പ് ബസ്സ് ഡ്രൈവർ അസീസിനൊപ്പം മമ്മൂക്കാന്റെ മകൾ ബുഷ്‌റ ഇറങ്ങി പോയത് വലിയ വാർത്തയായിരുന്നു. എന്താ ചെയ്യാ. എത്ര കണ്ടാലും കേട്ടാലും ഈ പെൺകുട്ടികൾ ഒന്നും മനസ്സിലാക്കുന്നില്ലല്ലോ ഇത് പോലെ എത്ര പെൺകുട്ടികളാണ് ചതിയിൽ പെടുന്നത്. ആ അസീസ് മുമ്പ് ഒരു കല്യാണം കഴിച്ചതാണ്. അത് ഡിവോഴ്സ് ആയതാണ്. അവന് പല സ്ത്രീകളുമായും ബന്ധമുണ്ട്.. എല്ലാം അറിഞ്ഞിട്ടും ഇങ്ങനെ പോയി കെണിയിൽ വീഴാൻ മാത്രം ബുദ്ധിയില്ലല്ലോ ഈ കുട്ടികൾക്ക്.. കുറച്ചു ദിവസത്തെ അടുപ്പം മതി ഒരുത്തൻ കൂടെ പോരുന്നോ എന്ന് ചോദിച്ചാൽ അങ്ങട് ഇറങ്ങി പോകും. അല്ലെങ്കിലും പെണ്ണുങ്ങളെ പ്രണയിച്ചു വളക്കാൻ…
ഹാഷിർ ഇന്ന് ഖത്തറിലേക്ക് പോകുകയാണ്. നാട് വിട്ടുള്ള ആദ്യത്തെ യാത്ര. പ്രവാസത്തിലേക്കുള്ള, ആദ്യ യാത്ര. എയർപോർട്ടിലേക്ക് പോകാനുള്ള വാഹനം മുറ്റത്ത് വന്നു നിന്നിട്ടുണ്ട്. ഹാഷിർ യാത്ര ചോദിക്കാനായി ഉപ്പാപ്പ കിടക്കുന്ന മുറിയിൽ എത്തി. ഉപ്പാപ്പ ഞാൻ പോട്ടേ. പോയിട്ട് നന്നായി വാ മോനേ. ഇനി നിന്റെ ഉമ്മയുടെയും പെങ്ങന്മാരുടെയും പ്രതീക്ഷ നീയാണ്.. എന്റെ പ്രാർത്ഥന എന്നും നിനക്കുണ്ടാകും. മൂസക്ക ഹാഷിറിന്റെ തലയിൽ കൈ വെച്ചു അനുഗ്രഹിച്ചു. ഉപ്പാപ്പന്റെ മുറിയിൽ നിന്നിറങ്ങി ഹാഷിർ ഉമ്മാന്റെ അടുത്ത് ചെന്നു.. ഉമ്മാന്റെ കവിളത്ത് ഒരു മുത്തം നൽകി.. നബീസ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു.. പെങ്ങന്മാരും നിറഞ്ഞ കണ്ണുകളോടെ നിക്കുകയാണ്. എല്ലാവരോടും യാത്ര ചോദിച്ചു ഹാഷിർ വീട്ടിൽ നിന്നിറങ്ങി. കൂട്ടുകാർ ചേർന്ന് പെട്ടിയും ബാഗും ഒക്കെ കാറിൽ എടുത്തു വെച്ചു. ഹാഷിർ കാറിൽ കയറി. കാർ എയർപോർട്ടിലേക്ക് യാത്രയായി. കാർ മുറ്റത്ത് നിന്ന് പുറത്തേക്ക് പോകുന്ന ശബ്ദം മൂസക്ക അകത്തു നിന്ന് കേൾക്കുന്നുണ്ടായിരുന്നു. ഹാഷിർ പോകുന്നത് മൂസക്കക്ക്…
സീൻ 1 ബഷീറിന്റെ ബാർബർ ഷോപ്പ്.. അന്ന് വെള്ളിയാഴ്ചയാണ്. മുടി വെട്ടാനും ഷേവ് ചെയ്യാനും ഒക്കെയായി കുറേ പേര് ഊഴം കാത്തിരിക്കുന്നു. ബഷീറും ഒരു ബംഗാളിയും മാത്രമുള്ള ചെറിയൊരു ബാർബർ ഷോപ്പ് ആണത്.. ആ നാട്ടിൽ ആകെ രണ്ട് ബാർബർ ഷോപ്പ് മാത്രമേ ഉള്ളൂ. അത്കൊണ്ട് എപ്പോഴും നല്ല തിരക്കാണ്. ഒരാളുടെ മുടി വെട്ടികഴിഞ്ഞു അടുത്ത ആളെ ബഷീർ വിളിച്ചു.. ഖാദർക്ക വന്നു അവിടെ ഇരുന്നു.. എന്താ ഖാദർക്കാ മുടി വെട്ടാനാണോ? അല്ല ബഷീറേ മുടി അടുത്ത വെള്ളിയാഴ്ച വെട്ടാം. ഇന്ന് ഷേവ് ചെയ്‌താൽ മതി. അയാളുടെ താടി ക്ലീൻഷേവ് ചെയ്ത് കൊണ്ടിരിക്കേ ബഷീറിന്റെ മൊബൈൽ ഫോണിലേക്ക് ഒരു കാൾ വന്നു. അബ്ബാസ് എന്ന പേര് കണ്ടപ്പോളേ ബഷീറിന്റെ മനസ്സ് ഒന്ന് പതറി.. ബഷീർ ഫോൺ എടുത്തു. ബഷീറേ എന്റെ മോള് അവനിൽ നിന്നും രക്ഷപ്പെട്ടു.. ഇന്നലെ ഡിവോഴ്സ് ആയി. എന്നാലും നീ എന്നോട് എന്തിന് ഈ ചതി ചെയ്തെടാ.. ആ…
