മമ്മൂട്ടിയുടെ ദുബായ് എന്ന സിനിമ കണ്ടിട്ടാണ് ഗൾഫിൽ പോകണം എന്ന ആഗ്രഹം ആദ്യമായി മനസ്സിൽ ഉദിച്ചത്. ആ സിനിമയിൽ മമ്മൂട്ടി വലിയ കോടീശ്വരനാണ്. എല്ലാവരും സാർ എന്ന് വിളിക്കുന്ന വലിയ ബിസിനസ്മാൻ. അങ്ങനെ ആഗ്രഹിച്ച പോലെ തന്നെ ഗൾഫിൽ എത്തി. ജോലിയും കിട്ടി. ജോലി സ്ഥലത്ത്, മുതലാളിയുടെയും, മാനേജരുടെയും, നമുക്ക് മുകളിൽ ജോലി ചെയ്യുന്നവരുടെയും, ചീത്തയും,,കുറ്റപ്പെടുത്തലുകളും കേട്ട് കേട്ട് രണ്ട് വർഷത്തിന് ശേഷം കിട്ടുന്ന അവധിക്ക് നാട്ടിലേക്ക് പോകാൻ എയർപോർട്ടിലെത്തി. ഫ്ലൈറ്റ്ലേക്ക് കയറുമ്പോൾ, മുമ്പിൽ കൈകൂപ്പി വെൽക്കം സാർ എന്ന് എയർഹോസ്റ്റസ് പറയുന്നത് കേൾക്കുന്ന ഞാൻ.. അതേ സിസ്റ്ററെ വലിയൊരു സാർ ആകണം എന്ന് മോഹിച്ചിട്ട് തന്നെയാ ഇങ്ങോട്ട് വന്നത്. പക്ഷേ കണ്ട സാറന്മാരുടെ വായിലുള്ളത് കേൾക്കാനായിരുന്നു യോഗം. എന്തായാലും തിരിച്ചു പോകാൻ നേരം എങ്കിലും സാർ എന്ന വിളി കേട്ടല്ലോ തൃപ്തിയായി. ഏതേനു സിസ്റ്ററെ ഞമ്മളെ സീറ്റ്. അതൊന്ന് പറഞ്ഞു തരിൻ. #സിനിമ #പ്രവാസം #കൂട്ടക്ഷരങ്ങൾ
Author: ജിനാസ് വേലാണ്ടി
മീൻ മീനേ കൂയ്. മീൻകാരൻ അബ്ബാസ് കൂകി വിളിച്ചു, ഇടവഴിയിലെ ഇറക്കത്തിലൂടെ സൈക്കിളിൽ ഇറങ്ങി വരികയാണ്. പിറകേ കുറേ പൂച്ചകളും. മീൻകാരന്റെ കൂകി വിളി കേട്ട്, പതിവ് പോലെ പാത്രവും, എടുത്തു നബീസ മുറ്റത്തിറങ്ങി, ഇടവഴിയിലേക്ക് ഓടി. അപ്പോഴേക്കും, അയൽ വീട്ടിലെ ജാനുവും, സുബൈദയും, അബ്ബാസിനു മുമ്പിൽ പാത്രവുമായി എത്തി കഴിഞ്ഞിരുന്നു. നബീസ മീൻ വാങ്ങി. രണ്ട് മത്തി കൂടി അധികം തരുമോ അബ്ബാസേ, നബീസ അബ്ബാസിനെ സോപ്പിട്ട് രണ്ട് മീൻ കൂടുതൽ മേടിച്ചു. എന്നാ പിന്നെ ഞങ്ങൾക്കും വേണം, ജാനുവും സുബൈദയും അബ്ബാസിനു നേരെ പാത്രം നീട്ടി. നിങ്ങൾക്കൊക്കെ വെറുതെ തരുന്ന മീൻ ഈ പൂച്ചകൾക്ക് കൊടുത്താൽ പടച്ചോൻ എനിക്ക് സ്വർഗം തരും. അവരുടെ പാത്രത്തിലേക്ക് മീൻ ഇട്ട് കൊടുക്കുമ്പോൾ അബ്ബാസ് കളിയായി പറഞ്ഞു. പൂച്ചക്ക് മാത്രമല്ലെടാ, നമ്മളെ പോലെ ഉള്ള പാവങ്ങൾക്ക് കൊടുത്താലും സ്വർഗം കിട്ടും. നബീസ ചിരിച്ചോണ്ട് പറഞ്ഞു. അല്ല നബീസ്ത്താ, നിങ്ങളെന്താ പൈസ തരാത്തത്. മീൻ…
ദോഹയിലെ തിരക്കേറിയ ഒരു റെസ്റ്റോറന്റ്. സമയം രാത്രി 12 മണി കഴിഞ്ഞിട്ടും അത്യാവശ്യം തിരക്കുണ്ട്. അജ്നാസ് വണ്ടി പാർക്കിങ്ങിൽ വെച്ച് റെസ്റ്റോറന്റ്ലേക്ക് കയറി. ബഷീർക്കാ എന്താ കഴിക്കാനുള്ളത്. അജ്നാസ് അന്വേഷിച്ചു. നീ പതിവായി കഴിക്കുന്ന നെയ്ചോറും ചിക്കൻ കറിയും തന്നെ എടുക്കട്ടെ അജ്നാസേ. ബഷീർക്ക ചോദിച്ചപ്പോൾ, അജ്നാസ് ഓക്കേ പറഞ്ഞു. നല്ല ചൂടുള്ള നെയ്ച്ചോറും ചിക്കൻ കറിയും ടേബിളിൽ എത്തി. ഭക്ഷണം, കഴിച്ചു, കൊണ്ടിരിക്കേ, അജ്നാസ് ഇടത്ത് സൈഡിലെ ടേബിളിലെ ആളെ നോക്കി. ഭക്ഷണം കഴിച്ച ശേഷവും എന്തോ ആലോചിച്ചു ഇരിക്കുകയാണ് അയാൾ. കുറച്ചു ദിവസമായി അജ്നാസ് അയാളെ ശ്രദ്ധിക്കുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞു കൈയ്യും മുഖവും ഒക്കെ കഴുകി വീണ്ടും അവിടെ തന്നെ പോയിരുന്ന് എന്തൊക്കെയോ ആലോചിക്കുന്നുണ്ടാകും. കണ്ടിട്ട് മലയാളി അല്ല എന്ന് തോന്നി. സാധാരണ മലയാളി ഹോട്ടലിൽ ബംഗാളിയും, നേപ്പാളിയും, പാകിസ്ഥാനിയുമൊക്കെ ഭക്ഷണം കഴിക്കാൻ വരുമെങ്കിലും ഇയാളെ കാണുമ്പോൾ ഒരു അറബിയുടെ ലുക്ക് ഉണ്ട്. എന്നാൽ, അറബിയുടെ വസ്ത്രധാരണ…
പെരുന്നാൾ, വിഷു, ക്രിസ്മസ് ഇവയൊക്കെയും ഓരോ മതത്തിന്റെ ആഘോഷമാണെങ്കിൽ, മലയാളികൾ, എല്ലാം ഒന്നിച്ചു ആഘോഷിക്കുന്ന സൗഹൃദത്തിന്റെ ആഘോഷമാണ് ഓണം. എങ്കിലും എല്ലാ വർഷവും ഓണക്കാലം ആകുമ്പോൾ, മുസ്ലികൾക്ക് ഓണം ആഘോഷിക്കാൻ പാടില്ല എന്ന്, ഏതെങ്കിലും മുസ്ലിം പണ്ഡിതന്റെ മതപ്രസംഗം സോഷ്യൽ മീഡിയകളിൽ വരികയും, അതിനെ വിമർശിച്ചും അനുകൂലിച്ചും കമെന്റുകളും വീഡിയോ റിപ്ലൈകളും കൊണ്ട് സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകളും കോലാഹലങ്ങളും ഉണ്ടാകാറുണ്ട്. പണ്ട് കാലത്തൊക്കെ പള്ളിക്കകത്ത് വെച്ചാണ് ഇത് പോലെ ഉള്ള മതപ്രസംഗങ്ങൾ ഉണ്ടായിരുന്നത്. അന്നത് കേൾക്കാൻ വിശ്വാസികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. കാലം മാറി.. ഇപ്പോൾ യുട്യൂബ് പോലെ ഉള്ള സോഷ്യൽമീഡിയകളിൽ കൂടിയാണ് ഇത്തരം പ്രസംഗം.. സോഷ്യൽ മീഡിയയിൽ, കേൾക്കാനും കാണാനും, മുസ്ലിംകൾ മാത്രമല്ലല്ലോ, മറ്റു മതവിശ്വാസികളും, നിരീശ്വര, യുക്തി വാദികളും ഉണ്ടാകും.. അപ്പോൾ സ്വഭാവികമായും വിവാദങ്ങൾ ഉണ്ടാകും.. എന്ത് കൊണ്ടാണ് മുസ്ലിം മതപണ്ഡിതർ ഓണാഘോഷം മുസ്ലികൾക്ക് പാടില്ല എന്ന് പറയുന്നത്.. എന്താണ് ഇതിന്റെ കാരണം.. പൊതുവെ വർഗീയത എന്ന് തെറ്റിദ്ധരിക്കപ്പെടുമെങ്കിലും,…
വിവാഹ മോചനത്തിനായി കോടതിയിൽ എത്തിയതായിരുന്നു, ജലീലും, ഭാര്യ ജസീലയും. പത്തു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു ഇന്ന് ജലീലും ജസീലയും വേർപിരിയുകയാണ്. അപ്പോൾ നിങ്ങള് പിരിയാൻ തന്നെ ആണ് തീരുമാനം അല്ലേ. അവസാനമായി ജഡ്ജി ചോദിച്ചു. അതേ സാർ, ഇയാളോടൊപ്പം ജീവിച്ചു മടുത്തു. പിരിയാൻ തന്നെയാണ് തീരുമാനം. ജസീല ഉറച്ച സ്വരത്തിൽ പറഞ്ഞു. അതേ സാർ, പിരിയുന്നത് തന്നെ ആണ് ഉത്തമം. ജലീലും പ്രതികരിച്ചു. ശരി നിങ്ങളുടെ വിവാഹ മോചനം ഈ കോടതി അംഗീകരിച്ചിരിക്കുന്നു. പക്ഷേ നിങ്ങളുടെ മക്കൾ, ഉമ്മയായ ജസീലയോടൊപ്പം ആയിരിക്കും ഉണ്ടാകുക. ഉപ്പയായ നിങ്ങൾക്ക് മക്കളെ കാണാൻ എപ്പോഴും അനുവാദം ഉണ്ട്. മക്കൾ ഉമ്മയുടെ കൂടെ ആയതിനാൽ, നിങ്ങളുടെ ശമ്പളത്തിന്റെ പകുതി തുക എല്ലാ മാസവും, നിങ്ങളുടെ കുട്ടിയുടെ ഉമ്മാക്ക് അയച്ചു കൊടുക്കേണ്ടതാണ്. കോടതി വിധി കേട്ട് ജലീൽ സന്തോഷം കൊണ്ട് പൊട്ടി ചിരിക്കാൻ തുടങ്ങി. എന്താടോ താൻ ചിരിക്കുന്നത്. കോടതിയെ അപമാനിക്കുകയാണോ. ജഡ്ജി ക്ഷോഭത്തിൽ ചോദിച്ചു. അല്ല…
ആത്മഹത്യ ചെയ്യാൻ പോകും മുമ്പ് അവസാനമായി അയാൾ അവളുടെ വാട്സാപ്പിലേക്ക് കത്ത് പോലെ ഒരു കുറിപ്പ് എഴുതി.. എന്റെ പ്രിയപ്പെട്ട അശ്വതീ.. നമ്മള് രണ്ട് പേരും ഒന്നിച്ചു എടുത്ത ആ തീരുമാനം – നമ്മുടെ വിവാഹമോചനം – തൊട്ടടുത്ത് എത്തി നിൽക്കുകയാണല്ലോ. നമ്മൾ തമ്മിൽ വലിയ സ്നേഹക്കുറവൊന്നും ഉണ്ടായിട്ടല്ല കാര്യങ്ങൾ ഇവിടെ വരെ എത്തിയത് എന്ന് എനിക്കറിയാം. എന്റെ അമ്മയും നീയും തമ്മിലുണ്ടായ വഴക്കുകൾ.. ഞാൻ ആരുടെ ഭാഗത്ത് നിക്കും. അച്ഛനില്ലാതെ എന്നെ വളർത്തിയ അമ്മയുടെ കൂടെയോ, എന്റെ ഭാര്യയായി എന്റെ വീട്ടിലേക്ക് കയറി വന്ന നിന്റെ കൂടെയോ? നമ്മുടെ പ്രശ്നത്തിൽ എന്റെ ബന്ധുക്കളും, നിന്റെ ബന്ധുക്കളും ഇടപ്പെട്ട് അവർ തമ്മിലുണ്ടായ വാക്കേറ്റവും, ആരുടെയൊക്കെയോ ഈഗോയും കാര്യങ്ങൾ നമ്മള് തമ്മിൽ പിരിയാൻ പാകത്തിൽ ആയി.. എന്റെ അമ്മയുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകളെ ന്യായീകരിക്കാൻ ഞാൻ ശ്രമിക്കുന്നില്ല. നിന്റെ വികാരങ്ങളെ മനസ്സിലാക്കാൻ എനിക്ക് പലപ്പോഴും കഴിഞ്ഞതുമില്ല. രണ്ട്പേരുടെയും ഇടയിൽ ഒരു ശരിയായ മധ്യസ്ഥനാകാൻ…
കൂട്ടക്ഷരങ്ങളുടെ മൂന്നാം പിറന്നാളിന് എനിക്ക് എഴുതാൻ ഉള്ളത് എന്റെ അനുഭവങ്ങൾ ആണ്. എഴുത്തുകളിൽ നിന്ന് കിട്ടിയ അനുഭവങ്ങളും കുഞ്ഞ് കുഞ്ഞ് ചിന്തകളും ഇവിടെ പങ്ക് വെക്കട്ടെ.. എഴുത്തുകൾ വായിച്ചു നന്നായിരിക്കുന്നു എന്ന് അഭിപ്രായം പറയുന്ന കൂട്ടുകാർ.. അക്ഷരതെറ്റുകളും മറ്റു പോരായ്മകളും തിരുത്തി, ഒപ്പം തന്നെ പ്രോത്സാഹനവും നൽകുന്ന, ഇതുവരെ നേരിൽ കാണാത്ത ഒരു പാട് കൂട്ടുകാരെ തന്ന കൂട്ടക്ഷരങ്ങൾ എന്ന കൂട്ടിനെ കുറിച്ചാണ് ഞാൻ എഴുതുന്നത്.പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കഥ രചനയിൽ ഒന്നാം സ്ഥാനം നേടിയതാണ് എനിക്ക് എഴുത്തിനു കിട്ടിയ ആദ്യ അംഗീകാരം. പിന്നീട് കുറേ കാലം എഴുത്തുകൾ ഒന്നും ഉണ്ടായില്ല. വിവാഹം, പ്രവാസം പ്രാരാബ്ദം അങ്ങനെ ജീവിതത്തിന്റെ തിരക്കഥ മാറിയപ്പോൾ എഴുതാൻ ഒന്നും നേരമുണ്ടായിരുന്നില്ല. കുറേ വർഷങ്ങൾക്ക് ശേഷം, ഒരു മത്സരത്തിൽ കഥ എഴുതുന്നത് ഖത്തറിൽ വെച്ചാണ്.. അതിനു ശേഷം പല രചന മത്സരത്തിൽ പങ്കെടുത്തു എങ്കിലും ഒന്നിലും വിജയി ആയില്ല.. ഒരു പ്രശസ്ത എഴുത്തുകാരിയാണ് എന്നേ കൂട്ടക്ഷരത്തിലേക്ക്…
മരണത്തിനു ശേഷം എന്ത്?? അയാൾ ചിന്തിച്ചു.. മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല എന്നും, പരലോകം ഉണ്ട് എന്നും, ഇവിടെ നന്മ ചെയ്തവർക്ക് അവിടെ സ്വർഗം ഉണ്ടെന്നും, ഇവിടെ തിന്മ ചെയ്തവർക്ക് അവിടെ നരകം ഉണ്ട് എന്നും ആണ് വിശ്വാസം.. നമ്മുടെ ഇടയിൽ ദൈവ വിശ്വാസികൾ ഉണ്ടാകും.. അത്പോലെ നിരീശ്വര വാദികളും ഉണ്ടാകും..എന്നാൽ ഈ കഥയിലെ നായകൻ,പൂർണമായും ഒരു ദൈവ വിശ്വാസി അല്ല. എന്നാൽ നിരീശ്വര വാദിയും അല്ല.. ചിലപ്പോഴൊക്കെ ദൈവം ഉണ്ടെന്നും, ചിലപ്പോഴൊക്കെ ദൈവം ഇല്ലാ എന്നും ഉള്ള ഒരു തോന്നൽ. അതായത്, അയാളുടെ ഉള്ളിൽ തന്നെ ഒരു ദൈവ വിശ്വാസിയും അയാളുടെ ഉള്ളിൽ തന്നെ ഒരു നിരീശ്വര വാദിയും ഉണ്ടായിരുന്നു. അയാളുടെ മനസ്സിൽ കിടന്നു ദൈവ വിശ്വാസിയും നിരീശ്വരവാദിയും നിരന്തരം തർക്കിച്ചു കൊണ്ടിരുന്നു.. മരണത്തോടെ എല്ലാം അവസാനിക്കും. ഡോക്ടർമാരും നേഴ്സുമാരും ജീവൻ നില നിറുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയ ശേഷം, അവസാന ശ്വാസവും നിലച്ചു മരണത്തിന് കീഴടങ്ങിയ മനുഷ്യൻ, ആറടി മണ്ണിൽ…
സോഷ്യൽ മീഡിയകളിലെ മിന്നും താരങ്ങൾ യുട്യൂബ് അടക്കം ഉള്ള സോഷ്യൽ മീഡിയകളിൽ നിന്നും പണം സമ്പാദിക്കുന്ന കുറേ കലാകാരൻമാർ ഉണ്ട്. നല്ല കണ്ടന്റ് ഉള്ള, ചിരിക്കാനും ചിന്തിക്കാനും ഉള്ള വീഡിയോ ചെയ്യുന്നവർ ആണ് ഈ വിഭാഗത്തിൽ ഏറ്റവും ജനപ്രിയർ. ചിലർ ഭാര്യ ഭർത്താവ് മക്കൾ അടങ്ങുന്ന കുടുംബത്തോടൊപ്പം ആയിരിക്കും വീഡിയോ പോസ്റ്റ് ചെയ്യുന്നത്. മറ്റു ചിലർ സുഹൃത്തുക്കളോടൊപ്പവും. തുടക്കത്തിൽ ഒക്കെ നല്ല പുതുമയുള്ള വിഷയവും പുതുമയുള്ള അവതരണവും ഒക്കെ ആയി വരുന്നവർക്ക്. പിന്നീട് ആശയദാരിദ്ര്യം മൂലമോ എന്തോ പിന്നീട് പഴയ ആ നിലവാരം ഉണ്ടായി കൊള്ളണമെന്നില്ല.. ഒരാൾ ഒന്ന് ചെയ്താൽ പിന്നെ അതിന്റെ കോപ്പി മറ്റുള്ളവർ അനുകരിക്കുകയും ചെയ്യും. അപ്പോൾ,പുകഴ്ത്തിയവർ തന്നെ തള്ളി പറയുകയും ചെയ്യും. ഇത് വേറൊരാൾ ചെയ്തത് അല്ലേ. കോപ്പി അടിക്കാൻ നാണമില്ലേ എന്നൊക്കെ ഉള്ള പ്രതികരണം കമെന്റ് ബോക്സിൽ കാണാനും ഉണ്ടാകും. മറ്റു ചിലർ ചെയ്യുന്നത് സിനിമാ ഡയലോഗിനോ, സിനിമാ ഗാനങ്ങൾക്കോ ചുണ്ടനക്കി വീഡിയോ ചെയ്യുക എന്നതാണ്.…
അന്നൊരു വ്യാഴാഴ്ച, വൈകുന്നേരം 4 മണിക്ക്, അബ്ബാസ്സും ഭാര്യ ആമിനയും ഒന്ന് നടക്കാൻ ഇറങ്ങി. നാളെ വെള്ളിയാഴ്ച, ആമിനയുടെയും അബ്ബാസിന്റെയും പത്താം വിവാഹ വാർഷികം ആണ്. അത്യാവശ്യം സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ചു ഒരു പാർട്ടി തന്നെ നടത്താൻ അബ്ബാസ്സും ആമിനയും തീരുമാനിച്ചിരുന്നു. നടത്തത്തിനിടയിൽ നാളത്തെ വെഡ്ഡിംഗ് ആനിവേഴ്സറിയെ കുറിച്ചാണ് ആമിന സംസാരിച്ചു കൊണ്ടിരുന്നത്. ക്ഷണിച്ചു എത്തിയവരുടെ ഇടയിൽ നിന്ന് ഇക്കയോടൊപ്പം ഒരു ഫോട്ടോ എടുക്കണം. എന്നിട്ട് സ്റ്റാറ്റസ് വെക്കണം. എന്റെ ജീവന്റെ പാതി കൂടെ കൂടിയിട്ട് 10 വർഷം ആകുന്നു. എന്നൊരു ക്യാപ്ഷനും വേണം. വാട്സാപ്പ് സ്റ്റാറ്റസ് മാത്രം പോരാ fb, യിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ ഷെയർ ചെയ്യണം.. ലോകം കാണട്ടെ നമ്മുടെ സ്നേഹം. ആമിന പറഞ്ഞു കൊണ്ടിരുന്നു. അബ്ബാസ് എല്ലാം കേട്ടു കൊണ്ടിരുന്നു. ആമിന സോഷ്യൽ മീഡിയകളിൽ സജീവമാണ്. അബ്ബാസിനു അത്തരം കാര്യങ്ങളിൽ ഒന്നും താല്പര്യം ഇല്ല. ഒരാഴ്ച മുമ്പാണ് ഫാദർ ഡേ കഴിഞ്ഞത്. അന്ന് fb,…
