Author: ജിനാസ് വേലാണ്ടി

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

എയർപോർട്ടിൽ ഭർത്താവിനെ പ്രവാസത്തിലേക്ക് യാത്രയാക്കാൻ വരുന്ന ഭാര്യ.. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ അവനെ യാത്രയാക്കുന്നു. പുറമേ കണ്ണീർ ഒന്നും കാണാൻ ഇല്ലെങ്കിലും ആ മനസ്സ് കരയുന്നുണ്ട് എന്ന് മനസ്സിന്റെ കണ്ണാടിയായ മുഖത്ത് പ്രതിഫലിക്കുന്നത് ഭർത്താവിന്റെ മുഖത്ത് കാണാം.. ഇത് പോലത്തെ സീൻ ഒരു പാട് റീൽസിൽ നമ്മൾ കണ്ടിട്ടുണ്ട്. ഈ ഒരു സീൻ ഉണ്ടാകാതിരിക്കാൻ പലപ്പോഴും ഭാര്യയെ എയർപോർട്ടിൽ കൂട്ടാതെ ആയിരിക്കും നമ്മളിൽ പലരും എയർപോർട്ടിൽ വരിക. എത്ര തവണ പോയി വന്നാലും ആ പ്രവാസത്തിലേക്കുള്ള മടക്കം ഏറ്റവും വലിയ വേദന തന്നെ ആണ്.. അത് പോലെ എത്ര തവണ നാട്ടിലേക്ക് പോയാലും, നാട്ടിലേക്കുള്ള മടക്ക യാത്ര വലിയൊരു സന്തോഷവും ആണ്.. ഇത് പോലെ അക്കരെയും ഇക്കരെയും നിന്ന് വീണ്ടുമൊരു പുനസമാഗമ ദിനത്തിനായി കാത്തിരിക്കുമ്പോൾ ഏറ്റവും കൂടുതൽ വിരഹം അനുഭവിക്കുന്നത് ഭർത്താവ് ആയിരിക്കുമോ? അല്ലെങ്കിൽ ഭാര്യ ആയിരിക്കുമോ? നമ്മൾ പറയുക ഭർത്താവിന് ആയിരിക്കും എന്നാണ്.. കാരണം ഭാര്യക്ക് അടുത്ത് മക്കളും…

Read More

നീണ്ട 35 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ഇന്ന് മൂസക്ക നാട്ടിലേക്ക് പോകുകയാണ്. വിമാനത്തിലേക്ക് കയറും മുമ്പ് മൂസക്ക എയർപോർട്ട് ഒന്ന് കൂടി വീക്ഷിച്ചു. ഇനി ഈ എയർപോർട്ട് കാണില്ല. പ്രവാസം അവസാനിപ്പിക്കുകയാണ്. ഇവിടുന്നു നാല് മണിക്കൂർ നേരം വിമാനത്തിൽ യാത്ര ചെയ്‌താൽ നാട്ടിൽ എത്താം. പക്ഷേ ആ യാത്രക്കുള്ള കാത്തിരിപ്പിനു രണ്ട് വർഷത്തെ ദൂരമുണ്ടായിരുന്നു. രണ്ട് വർഷത്തിന് ശേഷം കിട്ടുന്ന അവധികാലത്തിനു വേണ്ടി ദിവസങ്ങൾ എണ്ണി തീർത്തപ്പോൾ തീർന്നു പോയത് ആയുസ്സിന്റെ നല്ലൊരു ഭാഗം ആയിരുന്നു. വിമാനത്തിന്റെ പടവുകൾ കയറും മുമ്പ് മൂസക്ക ഒന്ന് കൂടി തിരിഞ്ഞു നോക്കി. ആ വിമാന താവളം വെറുമൊരു കെട്ടിടമായിരുന്നില്ല തനിക്ക്. വിരഹത്തിന്റെയും പ്രതീക്ഷകളുടെയും ആയിരം കഥകൾ ഒളിപ്പിച്ചു വെച്ചൊരു ഇടമായിരുന്നു. ഇനിയൊരു മടക്കമില്ല. ഇത്രയും കാലം തന്നെ പോറ്റിയ, വളർത്തിയ ഈ മണ്ണ് ഇന്ന് വിടപറയുകയാണ്. മൂസക്ക വിമാനത്തിനുള്ളിൽ കയറി. സീറ്റ് നമ്പർ നോക്കി ഇരുന്നപ്പോൾ വിൻഡോ ഗ്ലാസിനു അടുത്ത് തന്നെയായിരുന്നു സീറ്റ്.…

Read More

ഹരിയേട്ടാ.  ഇന്ന് നമ്മുടെ മോളുടെ ജന്മദിനമാണ്.  ഹരിയേട്ടൻ മറന്നു അല്ലേ, ഈ ഹരിയേട്ടന്റെ ഒരു കാര്യം. എല്ലാം ഞാൻ ഓർമിപ്പിക്കണം..  അതും പറഞ്ഞു നിർമല പൊട്ടിചിരിച്ചു..  ഹരിദാസ് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു.  കുറേ ദിവസങ്ങൾക്ക് ശേഷമാണ്, നിർമലയെ സ്വപ്നത്തിൽ കാണുന്നത്. ഇന്നലെ ഉറങ്ങാൻ കിടക്കുമ്പോൾ അവളെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു മനസ്സ് നിറയെ. അതായിരിക്കും അവൾ സ്വപ്നത്തിൽ വന്നത്..  മകളുടെ ജന്മദിനം എന്നാണെന്നു ഒക്കെ മറന്നിരിക്കുന്നു.. ഏപ്രിൽ മാസം ആണെന്ന് മാത്രം ഓർമ്മയുണ്ട്..  തീയതി ഏതാണെന്നൊന്നും ഓർമ്മയില്ല.  നിർമല കൂടെ ഉള്ളപ്പോൾ മകളുടെ ജന്മദിനം ആഘോഷിച്ചിട്ടുണ്ട്..  ആകെ രണ്ട് ജന്മദിനം ആഘോഷിക്കാനെ അവൾ ഉണ്ടായിട്ടുള്ളൂ.  എന്റെ രണ്ടാമത്തെ കുഞ്ഞിനെ, പ്രസവിക്കുമ്പോളായിരുന്നു നിർമലയുടെ മരണം. ഒപ്പം, കുഞ്ഞും മരിച്ചു.. എന്നെയും മൂന്ന് വയസ്സ് പ്രായം മാത്രം ഉള്ള ആതിരയെയും തനിച്ചാക്കി അവള് പോയി.  നിങ്ങൾ മറന്നോ ഹരിയേട്ടാ.  ഇന്ന് നമ്മുടെ ആതിരമോളുടെ ജന്മദിനമല്ലേ.  അവളുടെ ആ ചോദ്യം നീറ്റലായി നെഞ്ചിൽ, പടർന്നു.…

Read More

പുറത്തു പെയ്യുന്ന മഴയെ നോക്കി, വീടിന്റെ വാതിൽക്കൽ അബ്ബാസ് ഇരുന്നു. അകത്തു നിന്ന്, ഭാര്യആമിന ഒരു ഗ്ലാസ്‌ കട്ടൻ ചായയുമായി വന്നു. മഴയത്ത് കട്ടൻ ചായയും കുടിച്ചു പുറത്തെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന്റെ വൈബ് ഒന്ന് വേറെ തന്നെയാണ്. എങ്കിലും അതൊന്നും ആസ്വദിക്കാൻ ഉള്ള മൂഡിലല്ല ഇപ്പോൾ അബ്ബാസ് ഉള്ളത്.  നല്ല മഴയാണ്. എങ്ങനെ പള്ളിയിൽ പോകും. ഇന്ന് വെള്ളിയാഴ്ച ജുമുഅ നിസ്കാരം ഉള്ളതാണ്.  മാത്രമല്ല ഉപ്പാന്റെ ഖബറിനടുത്തു പോയി പ്രാർത്ഥിക്കേണ്ടതാണ്. ഉപ്പ മരിച്ചിട്ട് ഒരാഴ്ചയായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉപ്പ നമ്മോട് വിട പറഞ്ഞു പോയത്.  ഉപ്പാനെ കുറിച്ചുള്ള ഓർമ്മകൾ അബ്ബാസിന്റെ മനസ്സിൽ നിറഞ്ഞു.  ഉപ്പാന്റെ മൂന്ന് മക്കളിൽ മൂത്തവൻ ഞാനായിരുന്നു. രണ്ടാമത്തെ മകൻ ബഷീർ ഫാമിലിയായി ഖത്തറിൽ ആണ്. ഇളയ മകൾ ബുഷ്‌റയും ഭർത്താവിനൊപ്പം അമേരിക്കയിലാണ്. മൂത്ത മകൻ ഞാൻ മാത്രം നാട്ടിൽ ഓട്ടോ ഓടിച്ചു ജീവിക്കുന്നു.  ഉപ്പാക്ക് ഏറ്റവും ഇഷ്ട്ടം ഇളയ മക്കളെയാണ്. എന്നെ കുട്ടിക്കാലം മുതൽ ഉപ്പാക്ക്…

Read More

തീക്ഷ്ണാനുഭവം എന്ന് പറയുമ്പോൾ, കഴിഞ്ഞ 45 വർഷത്തിനുള്ളിൽ, ഒരു പാട് തീക്ഷ്‌ണാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാം പങ്ക് വെക്കാൻ ആഗ്രഹിക്കുന്നില്ല. പല ആത്മഹത്യ വാർത്തകൾ കേൾക്കുമ്പോഴും, തോന്നാറുള്ള കാര്യം, ഇങ്ങനെ ആണെങ്കിൽ ഞാനൊക്കെ ഒരു അഞ്ചാറു തവണ ആത്മഹത്യ ചെയ്യേണ്ട സമയം ആയി എന്നാണ്.  ജീവിതം സുഖദുഃഖ സമ്മിശ്രം ആയിരിക്കും എല്ലാവർക്കും. എല്ലാം തരണം ചെയ്യണം. എന്നാലേ മനസ്സിന് ബലം കിട്ടൂ. ജീവിതത്തിൽ പ്രയാസങ്ങൾ അനുഭവിക്കാത്തവർ ആണ് നിസ്സാര കാര്യത്തിന് ആത്മഹത്യ ചെയ്യുന്നത്.  കഷ്ടപ്പാട് അനുഭവിക്കണം, ദുഃഖങ്ങൾ അറിയണം, കാരണം ഏറ്റവും വലിയ ഗുരുനാഥൻ അനുഭവങ്ങൾ ആണ്.  പങ്ക് വെക്കാൻ പറ്റുന്ന, തീക്ഷ്‌ണാനുഭവം, എഴുതുകയാണെങ്കിൽ, ഒരു പാടുണ്ട്. ആദ്യമായി വിവാഹം കഴിഞ്ഞു ഉമ്മയെയും ഭാര്യയെയും മറ്റു ഉടയവരെയും പിരിഞ്ഞു ഗൾഫിലേക്ക് വന്നത്.  മലയാള മണ്ണിനോട് വിടപറഞ്ഞു, ആദ്യമായി അറബി മണ്ണിൽ കാല് കുത്തിയപ്പോൾ, അതിനോട് പൊരുത്തപ്പെട്ടു വരുന്നത് വരെയുള്ള മാനസികസംഘർഷം.  ഇന്നത്തെ പോലെ മൊബൈൽ ഫോൺ സജീവമല്ലാത്ത കാലത്ത് കത്തുകൾ അയച്ചു അതിന്റെ…

Read More

അന്ന് രാത്രി സന്തോഷിന് ഉറക്കം വന്നില്ല. ഓരോന്ന് ഓർത്തു ഉറക്കം വരാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. നേരം പുലരാറായിരിക്കുന്നു.  നാളത്തെ ദിവസം തന്റെ രണ്ടാം വിവാഹം ആണ്. മനസ്സിന് ധൈര്യം പോരാ. ജീവന് തുല്യം സ്നേഹിച്ച ആദ്യ ഭാര്യ അശ്വതി തന്നെ വഞ്ചിച്ചു കാമുകനോടൊപ്പം ഇറങ്ങി പോയതിന്റെ നടുക്കം മനസ്സിൽ നിന്ന് ഇത് വരെ വിട്ടു പോയിട്ടില്ല.  അവൾ സ്വപ്നം കണ്ടത് പോലെ ഒരു ജീവിതം നൽകാൻ തനിക്ക് കഴിഞ്ഞിരുന്നില്ല. അവളുടെ അത്രയും സുന്ദരി അല്ലാത്ത അവളുടെ ചേച്ചി, വിവാഹം കഴിഞ്ഞു ഭർത്താവിനോടൊപ്പം ഗൾഫിലാണ്.  ചേച്ചിയുടെ ഭർത്താവും എന്നെ പോലെ ഒരു ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു.  വിവാഹ ശേഷം ഗൾഫിലേക്ക് വിസ കിട്ടുകയും, നല്ല ജോലിയും കൂലിയും ഒക്കെ ഉള്ളത് കൊണ്ട്, ഫാമിലിയെ അയാൾ ഗൾഫിലേക്ക് കൊണ്ട് പോയി.  ഗൾഫിൽ പോകാൻ ഒന്നും എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. ഓട്ടോ ഓടിച്ചു കിട്ടുന്ന ക്യാഷ് കൊണ്ട് തട്ടീം മുട്ടീം പോകുന്നു. അതിനിടയിൽ ഉള്ള…

Read More

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് അങ്ങനെ മലയാള സിനിമയിലെ താരങ്ങൾ എല്ലാം ഒന്നിച്ചു വന്ന സിനിമയാണ് ട്വന്റി ട്വന്റി.. 2008 ൽ ആണ് ഈ സിനിമ റിലീസ് ആയത്.. റിലീസ് ആയി 18 വർഷങ്ങൾ കഴിഞ്ഞിട്ടും, മോഹൻലാൽ ആണ് നായകൻ എന്നും അല്ല മമ്മൂട്ടിക്കാണ് പ്രാധാന്യം എന്നുമുള്ള ഫാൻസുകാരുടെ തർക്കങ്ങൾ അവസാനിച്ചിട്ടില്ല. പോലീസ് വേഷത്തിൽ സുരേഷ് ഗോപി, വക്കീൽ വേഷത്തിൽ മമ്മൂട്ടി, മുണ്ട് മടക്കി കുത്തി മരണമാസ് ആയി മോഹൻലാൽ.. നായകന്മാരിൽ ആദ്യത്തെ എൻട്രി സുരേഷ് ഗോപിയുടേത് ആയിരുന്നു. നല്ലൊരു ഫൈറ്റ് സീനിലൂടെ എത്തിയ സുരേഷ് ഗോപിയുടെ മാസ് ഡയലോഗുകൾ തീയേറ്ററിൽ നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ചു.. പിന്നെ വരുന്നത് മമ്മൂട്ടിയാണ്.. പോലീസ് ബാരിക്കേഡ് തകർത്തു വക്കീലിന്റെ കാർ മുമ്പോട്ട് പോയപ്പോൾ, തീയേറ്ററിൽ ആർപ്പ് വിളികൾ ഉയർന്നു.. എന്നാൽ മോഹൻലാലിന്റെ ഫസ്റ്റ് എൻട്രി ശോകം ആയിരുന്നു.. തന്നെ രക്ഷിക്കണം എന്ന് വക്കീലനോട് കേണപേക്ഷിക്കുന്ന ദേവൻ.. ഇത് മോഹൻലാൽ ഫാൻസിനെ…

Read More

ചാറ്റൽ മഴയിൽ നനഞ്ഞു കുതിർന്ന ദോഹ.  സമയം ഉച്ച 12 മണി ആയിട്ടും ഒരു സന്ധ്യാ സമയം പോലെ പ്രകൃതി ഇരുട്ട് പിടിച്ചിരുന്നു. മഴ തുള്ളികൾ വണ്ടിയുടെ ഗ്ലാസിൽ വീണു പുറത്തെ കാഴ്ചകൾ അവ്യക്തമായപ്പോൾ, അജ്നാസ് വൈപ്പർ വേഗത്തിൽ ചലിപ്പിച്ചു. മഴ ഒരു പാട് ഇഷ്ട്ടമുള്ള, മനസ്സിനും ശരീരത്തിനും കുളിരുള്ള ഒരു അനുഭൂതി ആണെങ്കിലും ഇവിടെ ദോഹയിൽ മഴ പെയ്യുമ്പോൾ പേടിയാണ്.  ഡ്രൈവിംഗ് ചെയ്യാനുള്ള ബുദ്ധിമുട്ട്, പിന്നെ വണ്ടിക്ക് എന്തെങ്കിലും പണി തരാതെ മഴ അവസാനിക്കില്ല. ഇന്ന് ഒരു ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാൽ സമാധാനം ആയി. ഇന്നത്തോടെ എന്റെ ഡ്യൂട്ടി കഴിഞ്ഞു. നാളെ അവധി. മറ്റന്നാൾ നാട്ടിലേക്ക്.  അതോർത്തപ്പോൾ അജ്നാസിന്റെ മനസ്സിൽ കുളിര് കേറി. അജ്നാസിന്റെ വാൻ ബിൻ ഉമ്രാനിലെ ഒരു ബക്കാലക്ക് മുമ്പിൽ നിന്നു.  നിസർക്കാ എന്തൊക്കെയാ സാധനം വേണ്ടത്. കടയിൽ കയറി അജ്നാസ് ചോദിച്ചു.  ഇന്ന് എല്ലാം ഉണ്ട് അജ്നാസേ, നീ രണ്ട് ദിവസം കഴിഞ്ഞു വാ.  ഞാൻ…

Read More

ചാറ്റൽ മഴയുള്ള ഒരു രാത്രി. തണുത്ത കാറ്റ് വീശിയടിക്കുന്നു. അരണ്ട വെളിച്ചത്തിൽ പുഴയുടെ തീരങ്ങളിലെ തേങ്ങോലകൾ ആടി കളിക്കുന്നത് കാണാമായിരുന്നു.  മോന്താൽ പുഴയുടെ പാലത്തിലൂടെ ബഷീർ നടന്നു.  മീൻ പിടിക്കാൻ വന്നവരും പാലത്തിന്മേൽ നിന്ന് കാറ്റ് കൊണ്ട് സൊറ പറഞ്ഞിരുന്നവരും ഒക്കെ പിരിഞ്ഞു പോയി കൊണ്ടിരുന്നു. ബഷീർ ചുറ്റും നോക്കി. കുറച്ചു തെരുവ് നായകൾ മാത്രമേ ഇപ്പോൾ അങ്ങാടിയിൽ അവശേഷിക്കുന്നുള്ളൂ. മഴ കാരണം അവറ്റകളും പീടികതിണ്ണയിലേക്ക് അഭയം പ്രാപിച്ചു.  പരിചയം ഉള്ള ആരും തന്നെ കാണരുതേ എന്ന് ബഷീർ മനസ്സിൽ ആഗ്രഹിച്ചു.  ബഷീർ പുഴയിലേക്ക് നോക്കി. കുട്ടിക്കാലം മുതൽ കണ്ട് വളർന്ന മോന്താൽ പുഴ. ഈ പുഴയിൽ ഞാൻ എന്റെ ജീവിതം ഇന്ന്, അവസാനിപ്പിക്കുകയാണ്. ബഷീർ കണ്ണുകളടച്ചു മനസ്സിന് ധൈര്യം സംഭരിച്ചു.  പുഴയുടെ, പാലത്തിന്റെ, കൈവേലിയിൽ കാലെടുത്തു വെച്ചു. പുഴയിലേക്ക് ചാടാൻ ശ്രമിക്കുമ്പോൾ ഒരാൾ ഓടി വന്നു ബഷീറിനെ റോഡിലേക്ക് വലിച്ചിട്ടു.  തന്റെ ആത്മഹത്യ ശ്രമം തടഞ്ഞ ആളെ ബഷീർ തുറിച്ചു…

Read More

1998 ൽ റിലീസ് ആയ, മമ്മൂക്കയും ലാലേട്ടനും തുല്യ വേഷത്തിൽ അഭിനയിച്ച ഹരികൃഷ്ണൻസ്..  ഗുപ്തൻ എന്നൊരാളുടെ കൊലപാതകവും, ആ കൊലപാതകത്തിന്റെ കേസന്വേഷണം, ഹരിയുടെ അനിയത്തി മുഖേന, ഹരികൃഷ്ണൻസ് അസോസിയേഷൻസിൽ എത്തുന്ന ഇടത്ത് നിന്നാണ് കഥയുടെ തുടക്കം..  കേസന്വേഷണത്തിന്റെ ഭാഗമായി മീര(ജൂഹിചൗള )എന്ന യുവതിയുമായി ഹരിയും(മമ്മൂട്ടി)കൃഷ്ണനും(മോഹൻലാൽ )പരിചയപെടുന്നതും. തുടർന്ന് രണ്ട് പേരും മത്സരിച്ചു അവളെ പ്രണയിക്കുന്നതും ഒക്കെ ആണ് സിനിമയെ രസകരമായി മുമ്പോട്ട് കൊണ്ട് പോകുന്നത്..  പ്രണയവും ചമ്മലും പാട്ടും ഡാൻസും ഒക്കെ ആയി മോഹൻലാലിന്റെ മാനറിസങ്ങൾക്ക് ചേർന്ന സിനിമ ആണെങ്കിലും മമ്മൂട്ടിയും ഒട്ടും മോശമാക്കിയിട്ടില്ല..  “എന്താ വലിയ കാമദേവൻ ആണെന്നാ വിചാരം.. ആ വിടവുള്ള പല്ലുകളും മോണ കാട്ടിയുള്ള ചിരിയും പിന്നെ ത്രികോണം ത്രികോണം എന്നുള്ള നടപ്പും കണ്ടാൽ ഏത് പെണ്ണ് വരുമെന്നാ.. ” ഹരിയെ കളിയാക്കി കൊണ്ടുള്ള കൃഷ്ണന്റെ ഡയലോഗ്..  “ആ മത്തങ്ങാ കവിളും ചളുങ്ങിയ മൂക്കും പിന്നെ ആമവാതം പിടിച്ച പോലെയുള്ള തോളും തൂക്കിപിടിച്ചുള്ള നടപ്പും കണ്ടാൽ പെമ്പിള്ളേര്…

Read More