വലുതാകുമ്പോൾ ആരാകണം, എന്താകണം? അങ്ങനെ ഒരു ചിന്ത കുട്ടിക്കാലത്ത് ഉണ്ടായിരുന്നോ? അങ്ങനെ വ്യക്തമായ ചിന്ത ഒന്നും ഉണ്ടായിരുന്നില്ല. ക്രിക്കറ്റ് കാണുമ്പോൾ നല്ല ബാറ്റ്സ്മാൻ, ബോളർ ഒക്കെ ആകണം എന്ന് തോന്നും.. സിനിമ കാണുമ്പോൾ അതിൽ അഭിനയിക്കുന്ന നായകനെ പോലെ ഒരു പാട് ആരാധകർ ഉള്ള സൂപ്പർ സ്റ്റാർ ആകണം എന്ന് തോന്നും.. ഡോക്ടറെ കാണുമ്പോൾ എല്ലാവരുടെയും രോഗം മാറ്റുന്ന വിദഗ്ദനായ ഡോക്ടർ ആകണം എന്നു തോന്നും. അങ്ങനെ ഒരു പാട് സ്വപ്നങ്ങളുടെ ലോകത്തായിരുന്നു കുട്ടിക്കാലം. അവസാനം ഞാൻ ആരായി? എന്തായി? എന്റെ ഭാവി കൃത്യമായി പ്രവചിച്ചത് ഒരു ഹസ്തരേഖ വിദഗ്ദൻ ആയിരുന്നു.. പണ്ട് ഞാൻ ഖത്തറിൽ വരുന്നതിനു മുമ്പ്, നാട്ടിൽ ചൊക്ലിയിൽ ജോലി ചെയ്തിരുന്ന കാലം.. ഒരു കൈരേഖ വിദഗ്ദൻ എന്റെ അടുത്ത് വന്നു പറഞ്ഞു, 10 രൂപ കൊടുത്താൽ കൈരേഖ നോക്കി എന്റെ ഭാവി പറയാം എന്ന്.. പത്തു രൂപ അന്നൊരു വലിയ സംഖ്യ ആണെങ്കിലും ഭാവി കേൾക്കാൻ ഉള്ള ആകാംക്ഷയിൽ ഞാൻ…
Author: ജിനാസ് വേലാണ്ടി
മഴ, തിമിർത്തുപെയ്യുകയാണ്. ഉസ്മാന്റെ മയ്യത്ത് ആംബുലൻസിൽ, പള്ളിയിലേക്ക് കൊണ്ട് പോയി. മറ്റു വാഹനങ്ങളിൽ നാട്ടുകാരും പള്ളിയിലേക്ക് യാത്ര തിരിച്ചു.. നിലക്കാത്ത മഴയാണ്. ഉസ്മാനെ അടക്കം ചെയ്യാനുള്ള ആറടി താഴ്ച്ചയുള്ള കുഴിക്ക് മുകളിൽ താറപായി കൊണ്ട് കെട്ടിയിരുന്നു. കുഴിയിലേക്ക് വെള്ളം വീഴാതിരിക്കാനും, മയ്യത്ത് ഖബറിൽ വെക്കുന്നവർ മഴ നനയാതിരിക്കാനും വേണ്ടിയാണത്. എന്താ പറ്റിയത് എങ്ങനെയാ ഉസ്മാൻ മരിച്ചത്. അപ്പോൾ വിവരം അറിഞ്ഞ ഒരാൾ ചോദിച്ചു. നല്ല മഴയല്ലേ. മഴയിൽ മുങ്ങി പോയ പുഴയുടെ പാലത്തിലൂടെ അതിസാഹസികമായി കാറോടിച്ചു പോയതാണ് ഞമ്മളെ ഉസ്മാൻ. കാറും ഉസ്മാനും എല്ലാം പുഴയിലേക്ക് ഒലിച്ചു പോയി. അങ്ങനെയാണ് മരിച്ചത്. ഉസ്മാന്റെ അയൽവാസി അജ്മൽ, വിശദീകരിച്ചു കൊടുത്തു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ. അയാൾ നെടുവീർപ്പോടെ ചൊല്ലി. അൽപ സമയത്തിനകം ഖബറടക്കം കഴിഞ്ഞു നാട്ടുകാർ പിരിഞ്ഞു പോയി. അന്ന് രാത്രിയിലും നല്ല മഴയായിരുന്നു. മഴ വെള്ളം മണ്ണിലൂടെ ഊർന്നിറങ്ങി ഉസ്മാന്റെ മയ്യത്ത് കിടക്കുന്ന ഖബറിൽ വെള്ളം നിറഞ്ഞു വന്നു.…
ദോഹയിലെ പൊള്ളുന്ന ചൂടിൽ നിന്നും പറന്നുയർന്ന ഇൻഡിഗോ വിമാനം നാട്ടിലെ കോരിചെരിയുന്ന മഴയുടെ കുളിരിലേക്ക്, കണ്ണൂർ എയർപോർട്ടിലേക്ക്, പറന്നിറങ്ങി. യാത്രക്കാരോടൊപ്പം അഷ്‌റഫും ഇറങ്ങി. ദോഹയിലെ ചൂടിൽ നിന്നും നാട്ടിലെ മഴ പെയ്യുന്ന അന്തരീക്ഷത്തിൽ ഇറങ്ങുമ്പോൾ നരകത്തിൽ നിന്നും നേരെ സ്വർഗത്തിൽ ഇറങ്ങിയ പ്രതീതിയായിരുന്നു അശ്‌റഫിന്. എമിഗ്രേഷൻ ചെക്കിങ് കഴിഞ്ഞു അഷ്‌റഫ് എയർപോർട്ടിന് പുറത്തിറങ്ങി. ഭാര്യ ആയിശയും, മകൻ അജ്നാസും, കൂടെ തന്റെ അനിയൻ അനസും എയർപോർട്ടിൽ തന്നെ സ്വീകരിക്കാൻ കാത്ത് നിൽപ്പുണ്ട്. അഷ്‌റഫ് അവരോടൊപ്പം കാറിൽ കയറി. കാർ ചൊക്ലിയിലെ വീട്ടിലേക്ക് പുറപ്പെട്ടു. മഴയത്ത് പുറത്തെ കാഴ്ചകൾ ആസ്വദിച്ചു കൊണ്ടുള്ള യാത്ര. കൂടെ, ഭാര്യയും മകനും. അനസാണ് ഡ്രൈവ് ചെയ്യുന്നത്. ഇക്കാ ചായ കുടിക്കുന്നോ. അനസ് ചോദിച്ചു. ഒരു ചായ കടയുടെ മുമ്പിൽ അവൻ വണ്ടി നിറുത്തി. എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ ഒരു ചായ കുടി പതിവാണ്. മഴയുടെ കുളിരിൽ ചൂടുള്ള ഒരു ചായ കുടിക്കുക. അതും ഫാമിലിയോടൊത്ത്, വേറെ…
അയ്യോ ഓടിവായോ. ദേ പുഴയിൽ ഒരു പെണ്ണിന്റെ ശവം. ആ നിലവിളി കേട്ട് ജനങ്ങൾ പുഴയുടെ തീരത്തേക്ക് ഓടി. പുഴയുടെ കരയ്ക്കടിഞ്ഞ ആ പെൺശരീരം കണ്ട് നിന്നവരുടെ നെഞ്ച് പിടഞ്ഞു. മരവിച്ച ആ മുഖത്തേക്ക് നോക്കിയവരിൽ ഒരാൾ മൃതദേഹം തിരിച്ചറിഞ്ഞു. ഇത് ഞമ്മളെ മമ്മൂക്കാന്റെ മോളാണ്. ഒരു മാസം മുമ്പ് ബസ്സ് ഡ്രൈവർ അസീസിനൊപ്പം മമ്മൂക്കാന്റെ മകൾ ബുഷ്‌റ ഇറങ്ങി പോയത് വലിയ വാർത്തയായിരുന്നു. എന്താ ചെയ്യാ. എത്ര കണ്ടാലും കേട്ടാലും ഈ പെൺകുട്ടികൾ ഒന്നും മനസ്സിലാക്കുന്നില്ലല്ലോ ഇത് പോലെ എത്ര പെൺകുട്ടികളാണ് ചതിയിൽ പെടുന്നത്. ആ അസീസ് മുമ്പ് ഒരു കല്യാണം കഴിച്ചതാണ്. അത് ഡിവോഴ്സ് ആയതാണ്. അവന് പല സ്ത്രീകളുമായും ബന്ധമുണ്ട്.. എല്ലാം അറിഞ്ഞിട്ടും ഇങ്ങനെ പോയി കെണിയിൽ വീഴാൻ മാത്രം ബുദ്ധിയില്ലല്ലോ ഈ കുട്ടികൾക്ക്.. കുറച്ചു ദിവസത്തെ അടുപ്പം മതി ഒരുത്തൻ കൂടെ പോരുന്നോ എന്ന് ചോദിച്ചാൽ അങ്ങട് ഇറങ്ങി പോകും. അല്ലെങ്കിലും പെണ്ണുങ്ങളെ പ്രണയിച്ചു വളക്കാൻ…
ഹാഷിർ ഇന്ന് ഖത്തറിലേക്ക് പോകുകയാണ്. നാട് വിട്ടുള്ള ആദ്യത്തെ യാത്ര. പ്രവാസത്തിലേക്കുള്ള, ആദ്യ യാത്ര. എയർപോർട്ടിലേക്ക് പോകാനുള്ള വാഹനം മുറ്റത്ത് വന്നു നിന്നിട്ടുണ്ട്. ഹാഷിർ യാത്ര ചോദിക്കാനായി ഉപ്പാപ്പ കിടക്കുന്ന മുറിയിൽ എത്തി. ഉപ്പാപ്പ ഞാൻ പോട്ടേ. പോയിട്ട് നന്നായി വാ മോനേ. ഇനി നിന്റെ ഉമ്മയുടെയും പെങ്ങന്മാരുടെയും പ്രതീക്ഷ നീയാണ്.. എന്റെ പ്രാർത്ഥന എന്നും നിനക്കുണ്ടാകും. മൂസക്ക ഹാഷിറിന്റെ തലയിൽ കൈ വെച്ചു അനുഗ്രഹിച്ചു. ഉപ്പാപ്പന്റെ മുറിയിൽ നിന്നിറങ്ങി ഹാഷിർ ഉമ്മാന്റെ അടുത്ത് ചെന്നു.. ഉമ്മാന്റെ കവിളത്ത് ഒരു മുത്തം നൽകി.. നബീസ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു.. പെങ്ങന്മാരും നിറഞ്ഞ കണ്ണുകളോടെ നിക്കുകയാണ്. എല്ലാവരോടും യാത്ര ചോദിച്ചു ഹാഷിർ വീട്ടിൽ നിന്നിറങ്ങി. കൂട്ടുകാർ ചേർന്ന് പെട്ടിയും ബാഗും ഒക്കെ കാറിൽ എടുത്തു വെച്ചു. ഹാഷിർ കാറിൽ കയറി. കാർ എയർപോർട്ടിലേക്ക് യാത്രയായി. കാർ മുറ്റത്ത് നിന്ന് പുറത്തേക്ക് പോകുന്ന ശബ്ദം മൂസക്ക അകത്തു നിന്ന് കേൾക്കുന്നുണ്ടായിരുന്നു. ഹാഷിർ പോകുന്നത് മൂസക്കക്ക്…
സീൻ 1 ബഷീറിന്റെ ബാർബർ ഷോപ്പ്.. അന്ന് വെള്ളിയാഴ്ചയാണ്. മുടി വെട്ടാനും ഷേവ് ചെയ്യാനും ഒക്കെയായി കുറേ പേര് ഊഴം കാത്തിരിക്കുന്നു. ബഷീറും ഒരു ബംഗാളിയും മാത്രമുള്ള ചെറിയൊരു ബാർബർ ഷോപ്പ് ആണത്.. ആ നാട്ടിൽ ആകെ രണ്ട് ബാർബർ ഷോപ്പ് മാത്രമേ ഉള്ളൂ. അത്കൊണ്ട് എപ്പോഴും നല്ല തിരക്കാണ്. ഒരാളുടെ മുടി വെട്ടികഴിഞ്ഞു അടുത്ത ആളെ ബഷീർ വിളിച്ചു.. ഖാദർക്ക വന്നു അവിടെ ഇരുന്നു.. എന്താ ഖാദർക്കാ മുടി വെട്ടാനാണോ? അല്ല ബഷീറേ മുടി അടുത്ത വെള്ളിയാഴ്ച വെട്ടാം. ഇന്ന് ഷേവ് ചെയ്‌താൽ മതി. അയാളുടെ താടി ക്ലീൻഷേവ് ചെയ്ത് കൊണ്ടിരിക്കേ ബഷീറിന്റെ മൊബൈൽ ഫോണിലേക്ക് ഒരു കാൾ വന്നു. അബ്ബാസ് എന്ന പേര് കണ്ടപ്പോളേ ബഷീറിന്റെ മനസ്സ് ഒന്ന് പതറി.. ബഷീർ ഫോൺ എടുത്തു. ബഷീറേ എന്റെ മോള് അവനിൽ നിന്നും രക്ഷപ്പെട്ടു.. ഇന്നലെ ഡിവോഴ്സ് ആയി. എന്നാലും നീ എന്നോട് എന്തിന് ഈ ചതി ചെയ്തെടാ.. ആ…
“അയ്യോ എന്നെ തല്ലികൊല്ലുന്നേ” എന്നും അയൽ വീട്ടിൽ നിന്നും ഒരു സ്ത്രീയുടെ നിലവിളി അഷ്‌റഫ് കേൾക്കാറുണ്ടായിരുന്നു.. അഷ്‌റഫ് ആ നാട്ടിലെ പുതിയ താമസക്കാരൻ ആയിരുന്നു.. അയൽവീട്ടുകാരുമായി ഒന്നും പരിചയപ്പെട്ടിട്ടില്ല.. ഏത് ദുഷ്ടൻ ആണ് സ്വന്തം ഭാര്യയെ ഇങ്ങനെ ദിവസവും തല്ലണത്.. അഷ്‌റഫിന്റെ ഭാര്യ ആമിന ആ നിലവിളി ശബ്ദം കേട്ട് പരിഭവം പറഞ്ഞു. എന്താ ചെയ്യാ.. നമുക്കും ഇല്ലേ ഒരു മകൾ.. ഒരു ദിവസം അവളെയും ഇങ്ങനെ കല്യാണം കഴിച്ചു പറഞ്ഞയക്കണ്ടേ.. സുരക്ഷിതമായ ഒരു കരങ്ങളിൽ ഏൽപ്പിച്ചു എന്ന സമാധാനം ഉണ്ടാകണ്ടേ..അവളെ ഇങ്ങനെ ഭർത്താവ് തല്ലുന്നത് നമുക്ക് സഹിക്കുമോ? ഈ നിലവിളിക്കുന്ന പെണ്ണും എത്ര പ്രതീക്ഷയോടെ ആകും ഭർത്താവിന്റെ വീട്ടിൽ കയറി വന്നിട്ടുണ്ടാകുക.. എനിക്ക് ആ നിലവിളി കേട്ടിട്ട് സഹിക്കണില്ല അഷ്‌റഫ് സങ്കടത്തോടെ പറഞ്ഞു.. മിക്ക ദിവസവും രാത്രി പെണ്ണിന്റെ കരച്ചിൽ ആ വീട്ടിൽ നിന്നുയർന്നു. ഒരു ദിവസം നിലവിളി ശബ്ദം വല്ലാതെ അധികം,കേട്ടപ്പോൾ അഷ്‌റഫ് ആ വീട്ടിലേക്ക് മുണ്ടും മടക്കി…
“അമ്മേ, അച്ഛാ, ഏട്ടാ..” ലേബർ റൂമിന്റെ അടഞ്ഞ വാതിലുകൾക്കിടയിലൂടെ പുറത്തേക്ക് അരിച്ചെത്തിയ, ആതിരയുടെ നിലവിളി ജയന്റെ ചങ്ക് പിളർക്കുന്നതായിരുന്നു. ഓരോ കരച്ചിലും അവന്റെ ഉള്ളിൽ ഒരു ഭയമായി പടർന്നു. ആ കസേരയിൽ ഇരിക്കാൻ അവന് കഴിഞ്ഞില്ല. ഇടനാഴിയിലൂടെ അവനങ്ങോട്ടും മിങ്ങോട്ടും നടന്നു. ആദ്യായിട്ടാണ് ഒരു പ്രസവത്തിന് ഹോസ്പിറ്റലിൽ പോകുന്നതും, പ്രസവ സമയത്തുള്ള നിലവിളി കേൾക്കുന്നതും. ഇത്രയും വേദന സഹിച്ചാണ് ഓരോ സ്ത്രീയും അമ്മയാകുന്നത്. ജയൻ സ്വന്തം അമ്മയെ മനസ്സിൽ ഓർത്തു. ഹോസ്പിറ്റലിൽ കൂടേ ഉള്ളത്, തന്റെ ഇളയമ്മയാണ്. എന്റെ ആതിര ഒരു ബുദ്ധിമുട്ടും ഇല്ലാതെ പ്രസവിക്കാനായി, ഇളയമ്മ അപ്പുറത്ത് മാറി നിന്ന് പ്രാർത്ഥിക്കുന്നുണ്ട്. ഏറെ നേരത്തേ നിലവിളികൾക്കൊടുവിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടു. ജയൻ,ആശ്വാസത്തോടെ ഒരു ദീർഘനിശ്വാസം വിട്ടു. അല്പ സമയത്തിനുള്ളിൽ നേഴ്സ് ഡോർ തുറന്നു അറിയിച്ചു. ആതിര പ്രസവിച്ചു പെൺകുട്ടി. അപ്പോൾ തന്നെ ജാനകിയമ്മ, സന്തോഷത്തോടെ ബന്ധുക്കളെയൊക്കെ ഫോൺ വിളിച്ചു വിവരമറിയിക്കാൻ തുടങ്ങി. “ഹലോ ആതിര പ്രസവിച്ചു. പെൺകുഞ്ഞാണ്. സുഖപ്രസവം. “…
എയർപോർട്ടിൽ ഭർത്താവിനെ പ്രവാസത്തിലേക്ക് യാത്രയാക്കാൻ വരുന്ന ഭാര്യ.. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ അവനെ യാത്രയാക്കുന്നു. പുറമേ കണ്ണീർ ഒന്നും കാണാൻ ഇല്ലെങ്കിലും ആ മനസ്സ് കരയുന്നുണ്ട് എന്ന് മനസ്സിന്റെ കണ്ണാടിയായ മുഖത്ത് പ്രതിഫലിക്കുന്നത് ഭർത്താവിന്റെ മുഖത്ത് കാണാം.. ഇത് പോലത്തെ സീൻ ഒരു പാട് റീൽസിൽ നമ്മൾ കണ്ടിട്ടുണ്ട്. ഈ ഒരു സീൻ ഉണ്ടാകാതിരിക്കാൻ പലപ്പോഴും ഭാര്യയെ എയർപോർട്ടിൽ കൂട്ടാതെ ആയിരിക്കും നമ്മളിൽ പലരും എയർപോർട്ടിൽ വരിക. എത്ര തവണ പോയി വന്നാലും ആ പ്രവാസത്തിലേക്കുള്ള മടക്കം ഏറ്റവും വലിയ വേദന തന്നെ ആണ്.. അത് പോലെ എത്ര തവണ നാട്ടിലേക്ക് പോയാലും, നാട്ടിലേക്കുള്ള മടക്ക യാത്ര വലിയൊരു സന്തോഷവും ആണ്.. ഇത് പോലെ അക്കരെയും ഇക്കരെയും നിന്ന് വീണ്ടുമൊരു പുനസമാഗമ ദിനത്തിനായി കാത്തിരിക്കുമ്പോൾ ഏറ്റവും കൂടുതൽ വിരഹം അനുഭവിക്കുന്നത് ഭർത്താവ് ആയിരിക്കുമോ? അല്ലെങ്കിൽ ഭാര്യ ആയിരിക്കുമോ? നമ്മൾ പറയുക ഭർത്താവിന് ആയിരിക്കും എന്നാണ്.. കാരണം ഭാര്യക്ക് അടുത്ത് മക്കളും…
നീണ്ട 35 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ഇന്ന് മൂസക്ക നാട്ടിലേക്ക് പോകുകയാണ്. വിമാനത്തിലേക്ക് കയറും മുമ്പ് മൂസക്ക എയർപോർട്ട് ഒന്ന് കൂടി വീക്ഷിച്ചു. ഇനി ഈ എയർപോർട്ട് കാണില്ല. പ്രവാസം അവസാനിപ്പിക്കുകയാണ്. ഇവിടുന്നു നാല് മണിക്കൂർ നേരം വിമാനത്തിൽ യാത്ര ചെയ്‌താൽ നാട്ടിൽ എത്താം. പക്ഷേ ആ യാത്രക്കുള്ള കാത്തിരിപ്പിനു രണ്ട് വർഷത്തെ ദൂരമുണ്ടായിരുന്നു. രണ്ട് വർഷത്തിന് ശേഷം കിട്ടുന്ന അവധികാലത്തിനു വേണ്ടി ദിവസങ്ങൾ എണ്ണി തീർത്തപ്പോൾ തീർന്നു പോയത് ആയുസ്സിന്റെ നല്ലൊരു ഭാഗം ആയിരുന്നു. വിമാനത്തിന്റെ പടവുകൾ കയറും മുമ്പ് മൂസക്ക ഒന്ന് കൂടി തിരിഞ്ഞു നോക്കി. ആ വിമാന താവളം വെറുമൊരു കെട്ടിടമായിരുന്നില്ല തനിക്ക്. വിരഹത്തിന്റെയും പ്രതീക്ഷകളുടെയും ആയിരം കഥകൾ ഒളിപ്പിച്ചു വെച്ചൊരു ഇടമായിരുന്നു. ഇനിയൊരു മടക്കമില്ല. ഇത്രയും കാലം തന്നെ പോറ്റിയ, വളർത്തിയ ഈ മണ്ണ് ഇന്ന് വിടപറയുകയാണ്. മൂസക്ക വിമാനത്തിനുള്ളിൽ കയറി. സീറ്റ് നമ്പർ നോക്കി ഇരുന്നപ്പോൾ വിൻഡോ ഗ്ലാസിനു അടുത്ത് തന്നെയായിരുന്നു സീറ്റ്.…
