ജീവിതത്തിൽ മറക്കാനാവാത്ത വ്യക്തികളെ പരതിയപ്പോൾ പലരും ഓർമത്തിരകളിൽ പൊങ്ങിയുയർന്നു. പക്ഷെ ഒന്നിനു പിറകെ ഒന്നായി വരുന്ന തിരകൾ മുന്നിൽ വന്നതിനെ വിഴുങ്ങാൻ തുടങ്ങുന്നു. പക്ഷെ തീരം നനച്ച ത്രേസ്യ ചേട്ടത്തിയെന്ന തിര ഓർമ്മകളിലെ നനുത്ത സ്പർശമായി എന്നിൽ നിറയുന്നു. ജീവിതയാത്രയിൽ നമ്മൾ പലരേയും കണ്ടുമുട്ടുന്നു. അതിൽ ആൺ പെൺ വ്യത്യാസങ്ങൾ, സാമ്പത്തികം, വിദ്യാഭ്യാസപരം, തൊഴിൽ സംബന്ധം അങ്ങനെ ഏറ്റക്കുറച്ചിൽ ഉള്ള ഒട്ടേറെ വ്യക്തികളെ നമ്മൾ പരിചയപ്പെടുന്നു. കാലങ്ങൾക്കിപ്പുറവും ചിലർ നമ്മുടെ മനസ്സിൽ നിന്നും ഇറങ്ങി പോകാൻ വിസ്സമതിക്കും. ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്, എന്താണ് ഒരാളെ മികച്ച വ്യക്തിയാക്കുന്നത്? വിവേകവും അനുകമ്പയുമാണെന്ന് എന്റെ ഉത്തരം. പല രാജ്യങ്ങളിലും എന്തിനു പറയുന്നു, പല ഭൂഖണ്ഡങ്ങളിലുമായി ജീവിതം മുന്നോട്ടു പോകുമ്പോൾ വിദ്യാഭ്യാസം, തൊഴിൽ സൗഹൃദം ഇതിനോടെല്ലാം ചേർന്നു ധാരാളം ആളുകളെ ഞാൻ പരിചയപ്പെട്ടു. അതിൽ നിന്നും പാറ്റിക്കളഞ്ഞ പതിരിനു ശേഷം അവശേഷിക്കുന്ന ധാന്യമണികളിൽ എനിക്ക് ഏറ്റവും പ്രിയമുള്ളയൊരാൾ വെറും നാലാം ക്ലാസ് വിദ്യാഭ്യാസമുണ്ടായിരുന്ന ത്രേസ്യ…
Author: Joyce Varghese
ക്രിസ്തുമസിനു ഇവിടെ കാനഡയിൽ, ആളുകൾ മാത്രമല്ല, ആകാശവും ഭൂമിയും പ്രകൃതിയും ഒരുങ്ങിനിൽക്കും. മിന്നി കത്തുന്ന വിളക്കുകൾക്കും നക്ഷത്രങ്ങൾക്കും കൂടുതൽ നേരം ശോഭിക്കാൻ, സൂര്യൻ വേഗം പടിഞ്ഞാറോട്ട് ചായും. പകലിന്റെ ദൈർഘ്യം വളരെ കുറവാണ്, ഇരുട്ട് ദിവസത്തിന്റെ മുക്കാൽ പങ്കും കൈയ്യടക്കും. വളരെ നേരത്തെ ഇരുട്ടു പുതക്കുന്ന ഡിസംബർ മാസം. കളം ഒഴിഞ്ഞു കൊടുക്കുന്ന സൂര്യൻ വേഗം മേഘങ്ങളിൽ മറയുമ്പോൾ, ആലക്തികപ്രഭയിൽ വിസ്മയം തീർക്കുന്ന ക്രിസ്തുമസ് സീസൺ. ഇവിടെയുള്ളവർക്ക് മഞ്ഞു മൂടിയ ക്രിസ്തുമസാണ് പ്രിയം. ‘വൈറ്റ് ക്രിസ്തുമസ്’ എന്നു വിളിക്കും. അതിന്റെ ഭംഗി ഒന്നു വേറെ തന്നെയാണ്. മഞ്ഞും ക്രിസ്തുമസ് കാഴ്ചകളും ഒറ്റയ്ക്കു നിൽക്കുവാൻ സാധിക്കാത്ത വിധം ഇഴച്ചേർന്നിരിക്കുന്ന കാലാവസ്ഥയാണ്. മേപ്പിൾ മരങ്ങൾ ഇലകളിൽ ചായം പൂശി സുന്ദരിയാകും. ഇളം പച്ചയും മഞ്ഞയും ചുവപ്പും നിറങ്ങൾ. ഒരു മരം മുഴുവൻ ചുവപ്പു എടുത്തണിഞ്ഞാലോ? എത്ര മനോഹരമായ കാഴ്ച. ക്രിസ്തുമസ് ഐവി (ivy) , നോർത്ത് അമേരിക്കയിൽ കണ്ടുവരുന്നു. ക്രിസ്തുമസ് (wreath) റീത്തുകൾ ഉണ്ടാക്കുന്നുത്…
ഒരു ക്രിസ്തുമസ് കൂടി വരവായി. ഇവിടെ കാനഡയിൽ, വീടുകളും മുറ്റവും നിരത്തും തൊഴിൽസ്ഥാപനങ്ങളും അണിഞ്ഞൊരുങ്ങി. സമ്മാനസഞ്ചി തൂക്കി, വെള്ള അരപ്പട്ട കെട്ടിയ ചുവന്ന അങ്കിയും കൂർത്ത തൊപ്പിയും അണിഞ്ഞ് നീളൻ പഞ്ഞി താടിയുമായി സാന്തക്ലോസ്… ‘ഹോയ് ഹോയ്’ വിളികളിലൂടെ ആഘോഷത്തിന്റെ തുയിലുണർത്തുന്നു. മനോഹരമായ നീളൻ കണ്ണുകളും പടർന്ന ചില്ലകൊമ്പുകളുമായി മഞ്ഞിലൂടെ കാറ്റിനെ തോല്പിച്ചോടുന്ന റൈൻഡിയർ. മഞ്ഞിന്റെ അനുപമ തൂവെള്ള നിറവും ആർദ്രതയും തൂവുന്ന സ്നോമാൻ, ഈ രൂപങ്ങൾ പിറവിയുടെ ആഹ്‌ളാദം നിറക്കുന്നു. ഷോപ്പിംഗ് സീസൺ കൂടിയാണ് ഡിസംബർ. ഷോപ്പിംഗ് മാളിന്റെ കവാടങ്ങളിൽ മനോഹരമായി അലങ്കരിച്ച ക്രിസ്മസ് ട്രീകളും മറ്റു അലങ്കാരങ്ങളും നിറയും. വെളിച്ചം പൂക്കുന്ന മരങ്ങൾ, ഒരു കാടു മുഴുവനായും പൂക്കൾ വിരിഞ്ഞ ഭംഗിയിൽ അണഞ്ഞും തെളിഞ്ഞും ചിരിക്കും. മരങ്ങളിൽ ഓടിമറഞ്ഞും, നിറങ്ങൾ വാരിവിതറിയും നിറയുന്ന ചെറിയ മുത്തുമണി ലൈറ്റ്കൾക്കൊപ്പും തൂങ്ങിയാടുന്ന നക്ഷത്രങ്ങൾ ഇന്നും എന്നും ആവേശം തന്നെ. സമ്പന്നമായ ക്രിസ്തുമസ് ഒരുക്കങ്ങൾക്കിടയിലും മനസ്സിന്റെ ഉള്ളറയിൽ മധുരമൂറുന്ന കുട്ടിക്കാലത്തെ ക്രിസ്തുമസ്. തൃശ്ശൂർ…
കാനഡയിൽ ക്രിസ്തുമസ് വലിയ ആഘോഷമാണ്. ലോകത്തു എവിടെയും അങ്ങനെ തന്നെ. പക്ഷെ ക്രിസ്തുമസ് സമ്മാനങ്ങൾ കൈമാറുന്ന കാര്യത്തിൽ പാശ്ചാത്യനാടുകളിൽ ഉള്ളവർ നമ്മളേക്കാൾ വളരെ മുന്നിലാണ്. നവംബർ മുതൽ ഷോപ്പിംഗ് മാളുകളിൽ സെപ്ഷ്യൽ ഓഫറുകളും സമ്മാനങ്ങളുടെ പുതിയ സ്റ്റോക്കുകളും എത്തിയിരിക്കും. ഒരു വർഷത്തെ സമ്പാദ്യത്തിലെ ഒരു ഭാഗം സമ്മാനങ്ങൾ വാങ്ങാൻ പലരും ഉപയോഗിക്കും. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും സമ്മാനങ്ങൾ നൽകും. വിവിധയിനം ചോക്ലേറ്റ്, കേക്ക്, വൈൻ, മേപ്പിൾ സിറപ്പ് ഇതെല്ലാം ധാരാളമായി കാനഡയിൽ സമ്മാനപ്പൊതികളിൽ കാണാറുണ്ട്. കളിപ്പാട്ടങ്ങളും ഫാഷൻ വസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഗാഡ്ജെറ്റ്സും അലങ്കാരവസ്തുക്കളും ക്രിസ്റ്റൽ സെറ്റുകളും ആഭരണങ്ങളും എന്നു വേണ്ട എന്തിനും ഏതിനും ഏറ്റവും കൂടുതൽ മാർക്കറ്റുള്ള സമയമാണ് ക്രിസ്തുമസ് കാലം. ക്രിസ്തുമസിനു സമ്മാനം കിട്ടാത്ത ഒരു കുഞ്ഞും ഇവിടെ ഉണ്ടാകരുത് എന്ന വാശിയിലാണ് ഇവിടെ ഗവണ്മെന്റ്, വോളന്ററി സംഘടനകൾ, മീഡിയ എന്നിവർ. കാനഡയിലെ ടോരൊന്റോയിൽ Toy mountain എന്ന പരിപാടിയുണ്ട്. കളിപ്പാട്ടങ്ങളും പണവും ഇതിനു വേണ്ടി സമാഹരിക്കുന്നു. സമ്മാനപ്പൊതികൾ…
കത്തിനിൽക്കുന്ന സൂര്യൻ, ഗ്രാമം ചുട്ടുപ്പൊളിച്ചിരുന്ന മേടമാസത്തിലാണ് ഒരു ചെറുവണ്ടിയിൽ അവരെത്തിയത്. നീണ്ടു നിവർന്നു മലർന്നു കിടക്കുന്ന വീതികുറഞ്ഞ റോഡ് മുറിയുന്ന കവലയിൽ ആളൊഴിഞ്ഞ ചായപ്പീടികയിൽ കാലിലെ രോമങ്ങൾ നുള്ളി പറിച്ചുകൊണ്ടിരുന്ന കൃഷ്ണൻ ഏറാടി തല പൊക്കിനോക്കി. ഇതാരാണ് ഈ കുഗ്രാമത്തിൽ കുടിപ്പാർക്കാൻ വരുന്നതെന്ന് അയാൾ സന്ദേഹിച്ചു. നന്നെ കറുത്തു മെലിഞ്ഞ ഒരാൾ വലിയ ചരുവങ്ങളും തവികളും മറ്റു കുറച്ചു പാത്രങ്ങളും ഇറക്കിവെച്ചു. അടഞ്ഞു കിടക്കുന്ന മുറിയുടെ തുരുമ്പു പിടിച്ച പൂട്ടിൽ താക്കോൽ തിരിഞ്ഞു. കൃഷ്ണൻ ഏറാടിയെ നോക്കി അയാൾ പുഞ്ചിരിച്ചു. ഭംഗിയില്ലാത്ത പല്ലുകൾ ചാഞ്ഞും ചെരിഞ്ഞും നിരതെറ്റിയും ചിരിയെ വികലമാക്കിയെങ്കിലും നിഷ്കളങ്കഭാവം ചിരിയിൽ തുടിച്ചിരുന്നു. “ആരാ… എന്താ? “, ഏറാടി ചോദ്യമെറിഞ്ഞു. “ഇവിടെ പുതിയതാ, നിങ്ങള് കട നിർത്തല്യേ… ഇവിടൊരു ചെറിയ കച്ചവടം തുടങ്ങാനാണ്, നാളെ വരാം “, വാക്കിൽ പിശുക്കി, അയാൾ വണ്ടിയിൽ കയറി. വണ്ടിക്കു ചുറ്റും പിള്ളേരും മുതിർന്നവരും കൂടിയിരുന്നു. അവരുടെ കണ്ണിൽ കണ്ട അത്ഭുതം ഏറാടിയെ ബെഞ്ചിൽ…
ഹൊറർ സിനിമയല്ലാത്ത മണിച്ചിത്രത്താഴ് സിനിമ, ഇത്തിരി പിരിവെട്ടുള്ള പെൺകുട്ടിയിൽ, ഹൊറർ സീനിൽ നിന്നും ഓടിക്കയറിയ നാഗവല്ലി ഭൂതം കാട്ടിക്കൂട്ടിയ വിക്രിയകൾ വായിച്ച് നിങ്ങൾ പേടിക്കില്ല എന്നൊറപ്പ് എനിക്കുണ്ട്. നിങ്ങടെയുള്ളിലെ ഇത്തിരി പേടി കൂടി മന വിടും എന്നൊരു തൊന്തരവുമുണ്ട്. ഞാൻ വായിക്കേണ്ട, എന്ന് പറഞ്ഞാലും നായിക ഗംഗയുടെ സ്റ്റെലിൽ നിങ്ങള് ചോദിക്കും, ‘എന്താ ഞാൻ വായിച്ചാല്?’, എന്നിട്ട് മുഖം ചെരിച്ച്, പുരികം വളച്ച്, കണ്ണില് കൃഷ്ണമണി സൈഡാക്കി എന്നെ പേടിപ്പിച്ചാലോ എന്ന് കരുതി മാത്രം, വായിച്ചോ, വായിച്ചോന്ന് ഞാൻ പറയണെ. ***** വേനലവധി എണ്ണിച്ചുട്ട അപ്പം പോലെ കൊറച്ചു ദിവസം കിട്ടുമ്പോൾ ചെറുതും വലുതുമായ എല്ലാ നറുങ്ങിണി പിറുങ്ങിണി കസിൻസൊക്കെയായി തറവാട്ടിൽ കൂടുന്ന സമയത്ത് ഒരൂട്ടം സംഭവിച്ചു. മണിച്ചിത്രത്താഴ് സിനിമ കാണാൻ തൃശ്ശൂർ തിയേറ്ററിൽ ക്യൂവിൽ ഇടികൂടി ടിക്കറ്റ് കിട്ടാതെ മടങ്ങിയപ്പോൾ മുതൽ ഒരു എന്തോ ഒന്ന് മനസ്സിലൊടക്കി. ‘ഇതു സാധാരണ പടല്ല ട്ടോ, ഈ പടം കാണാൻ ഒരു പൂരത്തിന്റെ…
‘ഞങ്ങടെ തൃശ്ശൂര് അങ്ങിന്യാ ട്ടാ.‘ ഞങ്ങടെ സ്വന്തക്കാരൊക്കെ തൃശൂരന്നെ. അച്ഛൻ വീടും അമ്മ വീടും എന്തിന് അപ്പാപ്പൻ വീടും അമ്മാമ്മ വീടും വരെ തൃശ്ശൂര് തന്നെ. പിന്നെ തൃശ്ശൂർക്കാരെ പോലെ നല്ല മനുഷ്യര് ഭൂമിമലയാളത്തിൽ വേറെ ഇല്ലാത്തതുകൊണ്ട് പെണ്ണ് കെട്ടണതും പെൺകുട്ട്യോളെ കെട്ടിക്കണതും തൃശ്ശൂർക്ക്. തൃശ്ശൂർ ഭാഷ അങ്ങനെ കലർപ്പൊന്നും വരാതെ പിടിച്ചു നിൽക്കണേന്റെ ഗുട്ടൻസ് അതാണ് ട്ടോ. “ഞങ്ങള് ഭാഷേല്, കൊറച്ച് ‘ട ‘ ‘ ട്ട’ ‘ണ്ട’ അക്ഷരങ്ങള് അങ്ങട് വാരിവെത്റും, അതോണ്ട് ആർക്കുപ്പോ വല്യേ ചേതൊന്നും ഇല്ലല്ലോ, കെടക്കട്ടെന്നേയ്…”, ഒര് സാദാ തൃശൂർക്കാരൻ ഇത് പറഞ്ഞൊന്ന് ചിരിക്കും. നീട്ടിയും കുറുക്കിയും ഒഴുകുന്ന തൃശൂർ ഭാഷയുടെ രസച്ചരടൊന്നു പിടിച്ചാലോ. *** “മ്മ്ടെ കുട്ട്യോളെ വേറെ വല്ലോടത്തക്കൊന്നും കെട്ടിച്ചു വിട്ടാൽ ശര്യാവില്ല, ഒര് നിവൃത്തി ഇല്ലെങ്ങേ മാത്രം പൊറത്തക്ക് നോക്ക്യ മതീട്ടാ“, റോസ അമ്മാമ്മയും അടുത്തവീട്ടിലെ സരോജിനി അച്ഛമ്മയും വേലിമുള്ള് ഒടിച്ചു, അതിരിനു ഇരുപ്പുറവും നിന്ന് *വർത്താനം തുടങ്ങി. .…
‘ഭയം’ ഒരു സുഖമുള്ള ഏർപ്പാടല്ല, എന്നാൽ അതിനെയങ്ങു സ്നേഹിച്ചു മെരുക്കിയാലോ എന്നാണ് ‘Halloween’ തിയ്യറി. ഒക്ടോബർ 31 നു വൈകുന്നേരം Halloween Eve ആഘോഷിക്കുന്നു. ഭൂതം, പ്രേത്രം, പിശാച്, യക്ഷി, കുട്ടിപ്രേതം, അസ്ഥികൂടങ്ങൾ ‘ഇജ്ജാതി ടീമ്സ് ‘, കഠാര വലിച്ചൂരിയും ചോര ഇററിച്ചും മിന്നി കത്തിയും ആളെ പേടിപ്പിക്കാൻ വീട്ടിൽ വരുന്ന ദിവസം, അതാണ് Halloween. ഹലോവീൻ ചരിത്രം : ഇൻഡോ -യൂറോപ്യൻ വിഭാഗമായ celtic വിഭാഗം, അവരുടെ വിളവെടുപ്പ് ഉൽസവമായി കരുതുന്നു. ‘Pagan culture’ ന്റെ തുടർച്ചയായിരുന്നു ഈ ആഘോഷം. അയർലണ്ടിൽ തുടങ്ങി സ്കോട്ടീഷ്, ഇംഗ്ലീഷ് രാജ്യങ്ങളിൽ പതിനാറാം നൂറ്റാണ്ട് മുതൽ ഈ ആഘോഷമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ കുടിയേറ്റകാരിലൂടെ അത് അമേരിക്കയിലും കാനഡയിലുമെത്തി. ഇപ്പോൾ ലോകമെമ്പാടും വ്യാപകമായി. ശിശിരത്തിൽ ഇലകൾ നിറം മാറി പ്രകൃതി സുന്ദരിയായി അണിങ്ങൊരുങ്ങി, അടുത്ത മഞ്ഞുകാലത്തിനു തയ്യാറെടുക്കും മുൻപ് ഒരാഘോഷം, പ്രത്യേകിച്ചും കുട്ടികൾ ഇത്രയേറെ ആസ്വദിക്കുന്ന ഒരു വൈകുന്നേരം വേറെയില്ല. മരിച്ച ആത്മാക്കളുടെ ദിനമായ നവംബർ…
ഭാരമേറിയ വെള്ളപാത്രം ചുമന്ന് സുഷമ അലക്കുകല്ലിനരികിലേക്ക് ആയാസപ്പെട്ടു നടന്നു. കലങ്ങിയ സോപ്പു വെള്ളത്തിൽ ആയിരം കുമിളകൾ ചിരിച്ചു പൊന്തുന്നു. അവയുടെ സുതാര്യതയിൽ ഓരോ നീലാകാശങ്ങൾ നിരന്നു. മാറിൽ ചെറിയ മഴവില്ലു വിരിയിച്ച ആയിരം ആകാശങ്ങൾ. കുതിർന്ന തുണിയിലെ അഴുക്കിന്റെ ഇരുൾ, വർണ്ണവില്ലുകളെ ഉടച്ചുമാറ്റി, നേരിയ പാടയായി പരന്നു. ദാ… ഇതുകൂടി, ഇറയത്തിന്റെ അരികിൽ നിന്നും വീശിയെറിഞ്ഞ അടിപാവാട അവളുടെ തലയ്ക്കു മുകളിലൂടെ പറന്നു, കാൽക്കിഴിൽ വന്നുവീണു. “അതിന്റെ അരികിലെ ചെമ്മണ്ണ് നന്നായി ഉരച്ചു കഴുകണം. കല്ലിൽ തല്ലി അലക്കിയാലെ തുണി വെളുക്കൂ.”ഏട്ടന്റെ ഭാര്യ അവളെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു. സുഷമയുടെ ഉള്ളിൽ നിന്നും ഉയർന്ന തേങ്ങൽ നെഞ്ചിൽ കൂടുക്കെട്ടി. അവൾ തലയുയർത്താതെ വിഴുപ്പ് പെറുക്കി, ഊക്കിൽ സോപ്പു വെള്ളത്തിൽ മുക്കിത്താഴ്ത്തി, കറുത്ത പാടയിൽ ചെമ്മണ്ണിന്റെ ചുവപ്പു പകരുന്നത് അമർഷത്തോടെ നോക്കി നിന്നു. പത്തുവർഷങ്ങൾക്ക് മുൻപ് ഈ കിണറ്റിങ്കരയിലെ വാഴക്കൂട്ടത്തിൽ ചിലക്കുന്ന അണ്ണാൻകുഞ്ഞിനെ നോക്കിയിരിക്കുമ്പോളാണ് അച്ഛൻ പറഞ്ഞത്. “ഡിഗ്രി പരീക്ഷ കഴിഞ്ഞില്ലേ,…
മൺത്തിട്ടകൾ ചാടിക്കടന്നും പൊക്കത്തിൽ വളർന്ന ചൂൽപ്പുല്ലുകൾ വകഞ്ഞും അയാൾ കുന്നുകയറി. കരിമരുതും ആഞ്ഞിലിയും കാട്ടുനെല്ലിയും പുന്നയും പ്ലാശും മറ്റനേകം മരങ്ങളും ഉയർന്നു പൊങ്ങി തട്ടിയും മുട്ടിയും കാറ്റിലുലഞ്ഞും പടരുന്ന കാട്. ചെറിയ മരങ്ങളും കുറ്റിച്ചെടികളും അവയ്ക്കിടയിൽ തഴച്ചു. കൊഴിഞ്ഞ ഇലകൾ മണ്ണിൽ പുതഞ്ഞു ചീഞ്ഞു. അതിൽ അനവധി പ്രാണികളും പുഴുക്കളും പുളച്ചു. മരങ്ങളും മുളയും ചൂരലും തിങ്ങിനിറഞ്ഞ കുന്നിൻചെരിവിലൂടെ ഒരു അണ്ണാൻകുഞ്ഞിന്റെ മെയ്‌വഴക്കത്തോടെ തളർച്ചയിലും അയാൾ നടന്നുകയറി. ഇടുങ്ങിയ വഴിക്കിരുപ്പുറവും മിനുത്തുരുണ്ട വെള്ളക്കല്ലുകൾ മുഴച്ചു നിന്നിരുന്നു. വഴിയിലേക്ക് ചാഞ്ഞ മരത്തിന്റെ വേരുകൾ മിനുസ്സമുള്ള വലിയ കല്ലുകൾക്കിടയിൽ എഴുന്നുനിന്നു. നീരൊഴുക്കിന്റെ അലകൾ നേർത്ത ശബ്‍ദവീചികളായി അയാളുടെ അടുത്തെത്തി. ഇതിലൂടെ ഒരു പുഴ ഒഴുകിയിരുന്നോ? അയാൾ സന്ദേഹിച്ചു. മനുഷ്യരുടെ ജീവിതം തന്നെ ഗതിമാറിയൊഴുകുമ്പോൾ പുഴക്കും അതു സംഭവിച്ചിരിക്കാം. ചിലച്ചു കൊണ്ടു പറന്നകന്ന ഒരു കൂട്ടം വണ്ണാത്തി പുള്ളുകൾ അയാളെ കടന്നുപോയി. മരത്തിനു മുകളിൽ മലയണ്ണാനും പച്ചോന്തും അയാളുടെ കാൽ പെരുമാറ്റം കേട്ടു, ചെവി വട്ടം…
