Author: remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

ആദ്യഭാഗം നദിയിലെ വെള്ളത്തിൽ വീണ പൂർണ്ണ ചന്ദ്രന്റെ ഇളകുന്ന പ്രതിബിംബത്തെ കൈ കൊണ്ട് കോരിയെടുക്കാൻ നോക്കുന്ന ഹിമയേ ആരവിന്റെ കണ്ണുകൾ കൗതുകത്തോടെ ആസ്വദിക്കാൻ തുടങ്ങി. കയ്യിൽ കോരിയെടുത്ത ഇത്തിരി വെള്ളം അവന്റെ മുഖത്തേക്ക് തെറിപ്പിച്ചു കൊണ്ട് ഹിമ ചിരിച്ചു. “ഛെ, ഇതെന്ത് വെള്ളമാണെന്ന് കരുതിയിട്ടാ? ഗംഗയും ഗംഗയിലെ പുണ്യജലവും ഒക്കെ പണ്ട്. പുതിയ പഠന റിപ്പോർട്ടുകൾ കണ്ടിട്ടില്ലേ? ഗംഗയും യമുനയും ഒക്കെ ഇപ്പോൾ പുരാണ കഥ പുസ്തകത്തിൽ മാത്രമേ ശുദ്ധമായിട്ടുള്ളു. യഥാർത്ഥത്തിൽ വളരെ മാരകമായ മലിനജലമാണ് ഇപ്പോൾ ഇതിൽ ഒഴുകിക്കൊണ്ടിരിക്കുന്നത്.” “നീ നിന്റെ എൻസൈക്ലോപീഡിയ ഒന്ന് അടച്ചു വെക്കുമോ എന്നിട്ട് കഥ കേൾക്കാൻ പോണ ഒരു കുഞ്ഞിന്റെ ഈഗോ സ്റ്റേറ്റ്ലേക്ക് വാ എന്നാലേ ഞാൻ കഥ പറയൂ. ” അവൻ എന്തോ പറയാൻ വാ തുറന്നു. “ക്രിഞ്ച് ആണെന്ന് പറഞ്ഞാ ഇപ്പൊ ഞാൻ വലിച്ചു വെള്ളത്തിലേക്ക് തള്ളിയിടും.” അവൾ ഉറക്കെ ചിരിച്ചു. അവനും കൂടെ ചിരിച്ചു കൊണ്ട് പറഞ്ഞു. “ഇല്ല, എനിക്ക്…

Read More

ആദ്യഭാഗം നേരിയ ഇളം കാറ്റിന്റെ അനക്കം നിലവിളക്കിന്റെ നാളങ്ങളിൽ. പെട്ടെന്നൊരു വലിയ കാറ്റ് വന്നപ്പോൾ കുഞ്ഞി കൈകൾ ആ തിരി നാളങ്ങൾ അണയാതെ കാത്തു വെച്ചു. നാമജപ പുസ്തകത്തിൽ നിന്ന് കണ്ണെടുക്കാതെ തിരികൾ അൽപ്പം മുകളിലേക്ക് നീക്കി വെച്ച് അച്ഛമ്മ പറഞ്ഞു. “എവിടെയോ നല്ല മഴപെയ്യുന്നുണ്ട്. അതാണ് ഈ കാറ്റ്.” അവളാ നിലവിളക്കിലെ തിരികളുടെ ആട്ടം കൗതുകത്തോടെ നോക്കി ഇരുന്നു. രണ്ടു തിരികൾ ആണ്.  ഒന്ന് കിഴക്കോട്ടും ഒന്നും പടിഞ്ഞാട്ടും. സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുമ്പോൾ അങ്ങനെ ആണത്രേ തിരി വെക്കേണ്ടത്. രാവിലെ ആണേൽ രണ്ടു തിരി ചേർത്ത് കിഴക്കോട്ട്. ചടങ്ങുകൾക്ക് ഒറ്റക്കം തിരികൾ. ഇന്ന് കിട്ടിയ അറിവാണ്. വൈകിട്ട് ‘അമ്മ നിലവിളക്കിൽ ഒരു തിരി മാത്രം ഇട്ടു വിളക്ക് കത്തിക്കാൻ നോക്കിയപ്പോൾ അച്ഛമ്മ ചീത്ത വിളിച്ചു കൊണ്ട് ഓടി വന്ന് വഴക്കു പറഞ്ഞത് ഓർത്തു. മരണത്തിനാണ് പോലും ഒറ്റ തിരി കത്തിക്കാ. കൂടെയുള്ള കുഞ്ഞു മുഖം പകച്ചു നിൽക്കുന്നത് കണ്ടിട്ടാവും അച്ഛമ്മ…

Read More

“എനിക്ക് നിന്നേ സ്വന്തമാക്കണ്ട. എനിക്ക് നിന്റെ സ്വന്തമാവണ്ട. എനിക്ക് നിന്റെ പാതിയാവണ്ട. എനിക്ക് നിന്റെ സതിയാവണ്ട, എനിക്ക് നിന്റെ ഉമയാവണ്ട. ” ചൂടുള്ള ചായക്കോപ്പയിലുള്ള പിടുത്തം ഒന്നൂടെ മുറുക്കിക്കൊണ്ട് അവസാനത്തെ ചൂടും സ്വന്തമാക്കി, അവസാനത്തെ ഒരിറ്റ് ചായ കൂടെ അവൾ അലിയിച്ചിറക്കി. “പിന്നേ?” ദൂരേക്ക് കണ്ണുകൾ പായിച്ചിരിക്കുന്ന അവൾ ആ ചോദ്യം കേൾക്കുമോ എന്ന സംശയത്തിൽ അവൻ ഒരിത്തിരി ഉറക്കെ ചോദിച്ചു. അവൾ ഉറക്കെ ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി. “എനിക്കെഴുതാനുള്ള വരികൾ ആണെടോ. എങ്ങനെ ണ്ട്?” കൗതുകത്തെ ചിരിയിൽ മറച്ചു വെച്ചു കൊണ്ട് അവൻ ചിരിച്ചു. “കൊള്ളാം. നന്നായിട്ടുണ്ട്. ബാക്കി കൂടെ പറ. ഇടയ്ക്കൊക്കെ നിന്റെ വട്ട് കേട്ട് ഇരിക്കാൻ രസമാണ്.” “അങ്ങനെ പ്പൊ വേണം എന്നില്ല. നിർബന്ധിച്ചാൽ നോക്കാം.” “നിർബന്ധിച്ചിരിക്കുന്നു. പറ കേൾക്കട്ടെ. ഇതാ നിന്റെ കുഴപ്പം. എനിക്ക് സമയമില്ലാത്തപ്പോൾ കേൾക്കാൻ നിന്നു തരുന്നില്ല എന്ന പരാതിയും. നിനക്കായിട്ട് സമയം ഉണ്ടാക്കി കൊണ്ട് വരുമ്പോൾ ജാഡയും.” അവൾ ചിരിച്ചു…

Read More

അവള് മരിച്ചു. “അറിഞ്ഞോ?” എന്ന് തുടങ്ങുന്ന വാചകങ്ങളും ശബ്ദങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു ഇന്നത്തെ ദിവസം. പാതി മുറിഞ്ഞ അവളുടെ പടത്തിനു മുകളിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച പോസ്റ്ററുകൾ സ്റ്റാറ്റസുകളും സ്റ്റോറികളും. അവളെ കുറിച്ചുള്ള മുറിഞ്ഞ ഓർമകളുടെ ഈർക്കിലി കൊട്ടാരം പണിത് പലരും വികാരഭരിതരായി പോസ്റ്റുകൾ ഇടുന്നു. ഒരു കണ്ണും പാതി ചിരിയും മൂക്കുത്തിയും നിറഞ്ഞ അവളുടെ ചിത്രത്തിന് ചുറ്റും വെള്ള പൂക്കൾ. അല്ല, അവൾക്ക് ഈ പൂക്കളല്ല, ചെറിയ മഞ്ഞപൂക്കളായിരുന്നു ഇഷ്ടമെന്ന് പറയണമെന്നുണ്ട്. ആരോട്? മരിച്ചിട്ട് ഇന്നേക്ക് മൂന്നു ദിവസമായിരിക്കുന്നത്രെ. ഒറ്റയ്ക്കായിരുന്നല്ലോ. ആരും അറിഞ്ഞില്ല. അഴുകാൻ തുടങ്ങി നാറ്റമടിച്ചു തുടങ്ങിയപ്പോൾ ഇന്നലെ രാത്രിയാണ് അടുത്ത താമസക്കാർ വിവരം വെളിയിൽ അറിയിച്ചത്. പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞും ഊഹം വെച്ചും അവളെ തിരിച്ചറിയുകയായിരുന്നു. അവൾക്ക് ഈ നഗരത്തിൽ കൂട്ടുകാരുണ്ടായിരുന്നില്ലല്ലോ. ഉള്ളത് പൊയ്ലോകത്തെ കുറേ പ്രൊഫൈലുകൾ മാത്രമായിരുന്നല്ലോ. അവളെ കണ്ടവർക്കാർക്കും അവളെ അറിയുമായിരുന്നില്ല. അവളെ അറിഞ്ഞവരാരും അവളെ കണ്ടിട്ടുമില്ല, താനൊഴിച്ച്. അവളുടെ മുഖം പോലും പാതി മറച്ചു…

Read More

ഉത്രാട പാച്ചിൽ – ഓണം ഓർമകൾ… വളരെ organised ആയ ഒരു ‘അമ്മ ഉണ്ടായിരുന്നത് കൊണ്ടാവാം ഉത്രാടപ്പാച്ചിൽ എന്നൊന്ന് ഓർമയിൽ ഇല്ല. ഉണ്ടെങ്കിൽ തന്നെ അവസാന നിമിഷം തയ്ച്ചു കൊടുക്കാൻ ബാക്കി വല്ലതും ഉണ്ടെങ്കിൽ അമ്മ അതിനു വേണ്ടി പായുന്നതെ കാണു. എനിക്കും അമ്മക്കും ഉള്ള ഓണക്കോടി തൈക്കുന്നതും അവസാന നിമിഷം ആവും. പക്ഷെ അതിനിടെ തിരുവോണ ദിവസത്തേക്ക് വേണ്ട ചോറും സാമ്പാറും തോരനും പായസവും പപ്പടവും ഒഴികെ ഉള്ള എല്ലാം അമ്മ അടുക്കളയിൽ ഉത്രാടപ്പാച്ചിൽ നടത്തി ഒരുക്കിയിട്ടുണ്ടാവും. അച്ഛൻ കണക്ക് കൃത്യമാക്കി കൃത്യമായ ക്രമത്തിൽ അരിഞ്ഞു കുക്കറിൽ ഇട്ട് കൊടുത്ത പച്ചക്കറി കഷണങ്ങളെ സ്വാദേറിയ അവിയലാക്കുന്നതിൽ തൊട്ട്… (തലേന്ന് തൊട്ടേ പിഞ്ഞാണത്തിൽ എടുത്തു കൊണ്ട് പോയി നടന്നു തിന്നാനുള്ള കണക്കിൽ, ചോറിനെക്കാൾ അളവിൽ അവിയൽ ഞങ്ങടെ വീട്ടിൽ ഉണ്ടാക്കും എന്നത് വേറെ ഒരു വസ്തുത), അമ്മയുടെ സ്‌പെഷ്യൽ കുമ്പളങ്ങ മോര് കറി, അച്ഛന്റെ പ്രിയപ്പെട്ട എറണാകുളം സ്റ്റൈൽ മാങ്ങാക്കറിയും ഇഞ്ചിക്കറിയും…

Read More

“ഹരിയേട്ടാ… എന്റെ പാദസരം കണ്ടിരുന്നോ?” “നിന്റെ പാദസരം ഞാൻ എങ്ങനെ കാണാനാ ഭാമേ? അല്ലേൽ തന്നെ നീ എപ്പഴാ പാദസരം ഇട്ടിട്ടുള്ളത്? ഞാനിതുവരെ കണ്ടിട്ടില്ലാലോ.” “അല്ലേലും എന്റെ എന്ത് കാര്യാ ഹരിയേട്ടന് അറിയാ?” “അതൊക്കെ സ്ഥിരമായി ഇട്ടു കണ്ടാൽ പരിചയം ഉണ്ടാവും, അല്ലാതെ ആരാ ഈ പെണ്ണുങ്ങളുടെ ആഭരണം ഒക്കെ ഓർക്കാ?” “അല്ല, ഈ പറഞ്ഞു വരുന്നത് ഞാൻ സ്ഥിരമായി ആഭരണം ഒക്കെ ഇട്ടു അണിഞ്ഞൊരുങ്ങി നടക്കണം എന്നെങ്ങാനും ആണോ? അപ്പൊ ഉള്ളിലും ഒരു യാഥാസ്ഥിതികൻ ഉറങ്ങി കിടപ്പുണ്ട് ല്ലേ… ഹാ ഇതുപോലെ ഓരോന്ന് പുറത്ത് വരട്ടെ” “എന്ത് യാഥാസ്ഥിതികൻ? വെറും സൗന്ദര്യ ആരാധന മാത്രം. ആഭരങ്ങൾ ഒക്കെ ഇട്ടു അണിഞ്ഞൊരുങ്ങി കാണുമ്പോൾ ഒരു രസം. ഒരു വ്യത്യാസം. സ്ഥിരമായിട്ടൊന്നും വേണ്ടാ. വല്ലപ്പോഴും. ആർക്കാണ് ഒരു ചേഞ്ച്‌ ഇഷ്ടമില്ലാത്തത്?” ഹരി പുറകിലൂടെ വന്നു ഭാമയെ ചുറ്റിപ്പിടിച്ചു. “ആഹാ വിഷയത്തിൽ കയറിപിടിച്ചു പിടിച്ചു ഒരുപാട് ഉയരത്തിലേക്ക് കയറി പോണ്ട. ഒന്നുകിൽ ഇത് തിരയാൻ…

Read More

ബ്ലൈൻഡ് ഡേറ്റ്-1  ഹരി കാർത്തികയുടെ കഥകൾ വായിക്കാനായി ഇരുന്നു. ആ കഥകളിൽ എങ്ങും പഴയ കാല ഓർമകളും ഗൃഹാതുരതയുമൊക്കെയാണ്. വളരെ ലളിതമായി എന്നാൽ ആഴത്തിൽ അവൾ പഴയ കാലത്തെ വരച്ചിടുന്നു. ഒത്തിരി മനുഷ്യരെ, അവരുടെ ജീവിതത്തെ, അവരുടെ വികാര വിക്ഷോഭങ്ങളെ, തമാശയുടെ മെമ്പോടി ചേർത്ത് നോവുകളെ, ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് തോന്നിപ്പിക്കുന്ന ഇരുണ്ട ലോകങ്ങളെ പറ്റി… ഒരു നിമിഷം അവൻ ഗൗരിയെ ഓർത്തു. ഇങ്ങനെയൊക്കെ എഴുതാൻ ആ കിടക്കുന്ന ഗൗരിക്ക് ആകുമോ? പഴയ ഗൗരി ആയിരുന്നെങ്കിൽ ഉറപ്പായും  എഴുതുമായിരുന്നു. പക്ഷെ ഇപ്പോൾ ആ പഴയ ഗൗരി ഇല്ലല്ലോ. ബാക്കി ഉള്ളത് ആ പേരും ആ ശരീരവും ഉള്ള വേറെ ഏതോ ഒരു ആത്മാവല്ലേ. അവളെ നഷ്ടപ്പെട്ടതിനേക്കാൾ വലിയ വേദനയാണ് അവനു രഘുവിന്റെയും മക്കളുടെയും സംസാരം കേട്ടപ്പോൾ തോന്നിയത്. അവൾ അർഹിക്കുന്നത് പോലെ ഒരിടത്തു, ഒരു നല്ല ഭർത്താവും മക്കളുമായി സന്തോഷമായി ജീവിക്കുകയായിരുന്നെങ്കിൽ തനിക്ക് അസൂയ കൊണ്ട് വേദനിക്കുമായിരുന്നില്ലേ? മനുഷ്യ മനസ്സിന്റെ ഒരു…

Read More

 ബ്ലൈൻഡ് ഡേറ്റ്-1  അനിതയുടെ ബന്ധുവായ അഖിലാണ് രഘുവിനെ വിളിച്ച് ഗൗരിക്ക് പറ്റിയ അപകടത്തെ പറഞ്ഞത്. അപ്പോൾ തന്നെ ഒരു കാറും വിളിച്ചു മക്കളെയും കൂട്ടി ഇറങ്ങിയതാണ്. ആദ്യം ആലോചിച്ചതു മക്കളെ കൂട്ടാതെ ഒറ്റക്ക് പോകണോ എന്നാണ്. പിന്നേയാണ് ഓർത്തത് അവരെ ഒറ്റക്കാക്കിയിട്ട് എങ്ങനെ പോകും. ഇത്രേം കാലത്തിനിടെ അമ്മയില്ലാതെ കുട്ടികൾ വീട്ടിൽ ഇരിക്കുക എന്നൊന്നുണ്ടായിട്ടില്ല. അങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യണമെന്ന് ആലോചിക്കാൻ കൂടെ അയാൾക്ക് സാധിക്കില്ലായിരുന്നു. . കല്യാണം കഴിഞ്ഞ് വന്ന കാലം തൊട്ട് ഇത്രയും കാലം അവൾ ആ വീട്ടിൽ തന്നെ ആയിരുന്നു. അവൾ ആ വീട്ടിൽ ഒരിക്കലും ഒറ്റയ്ക്കായിരുന്നില്ല. എങ്ങോട്ടും ഒറ്റക്ക് പോയിട്ടും ഇല്ല. കല്യാണം കഴിഞ്ഞ കാലത്ത് അമ്മയും അച്ഛനും ഉണ്ടായിരുന്നു വീട്ടിൽ. അവരുടെ കാര്യങ്ങൾ നോക്കി ജീവിച്ചു. പിന്നേ മകൾ ഉണ്ടായപ്പോൾ വീട്ടിലെ കാര്യങ്ങൾക്കൊപ്പം അവളുടെ കാര്യങ്ങളും, മകൻ വന്നപ്പോൾ, പണികളും അവനെ നോക്കലും മകളുടെ വിദ്യാഭ്യാസം കൂടെ അവളുടെ തലയിൽ. ഇതിനിടെ അമ്മ മരിച്ചു.…

Read More

 ബ്ലൈൻഡ് ഡേറ്റ്-1  ഹരി ജെയിംസിന്റെ മെസ്സഞ്ചറിലെ, കാർത്തികയുടെ ചാറ്റുകൾ മുകളിലേക്ക് സ്ക്രോൾ ചെയ്തു. അവനയാക്കുന്നത് അധികവും വോയിസ്‌ മെസ്സേജുകൾ ആണ്. ജെയിംസിന്റെ കുറെ മെസ്സേജുകൾക്ക് മുകളിൽ കാർത്തികയുടെ ഒരു മെസ്സേജ്. ഹരി നോക്കിയതും അവളുടെ മെസ്സേജുകൾക്ക് വേണ്ടി ആയിരുന്നല്ലോ. അത് ഒരു തിയ്യതി ആയിരുന്നു. ഇന്നത്തെ തിയ്യതി. അതിനു തൊട്ടു താഴെ ഒരു വോയിസ്‌. അവൻ അത് പ്ലേ ചെയ്തു കൊണ്ട് മുകളിലേക്ക് സ്ക്രോൾ ചെയ്തു. എല്ലാം ജെയിംസിന്റെ മെസ്സേജുകൾ ആണ്. ജെയിംസിന്റെ മെസ്സേജുകൾ എല്ലാം അവഗണിച്ച് അവൻ മുകളിലേക്ക് വിരല് നീക്കി.  കാർത്തിയുടെ ഒരു മെസ്സേജിനായി. തുടക്കം തൊട്ടു വായിക്കാനുള്ള വ്യഗ്രത. രണ്ടു മൂന്നു സെക്കന്റുകൾക്ക് ശേഷം ആ വോയിസ്‌ക്ലിപ്പ് പ്ലേ ചെയ്യാൻ തുടങ്ങി. അതൊരു പാട്ടാണ്. വളരെ പതിഞ്ഞ സ്വരത്തിൽ ഒരു സ്ത്രീ പാടുന്ന പാട്ട്. ഗൗരിയുടെ ശബ്ദമാണോ അത്? തിരിച്ചറിയാൻ വയ്യ. ഉറപ്പായും പഴയ ഗൗരിയുടെ ആത്മവിശ്വാസമുള്ള ശബ്ദമല്ല. ആ ശബ്ദത്തിൽ എത്രയെത്ര പാട്ടുകൾ കേട്ടിരിക്കുന്നു. ഈയിടെ…

Read More

 ബ്ലൈൻഡ് ഡേറ്റ്-1  ICU ന്റെ മുന്നിൽ ഇരിക്കുമ്പോൾ മുഖത്ത് ഏത് ഭാവം വരുത്തണം എന്ന് ലില്ലിക്ക് അറിയില്ലായിരുന്നു. അടുത്തിരുന്നു കരയുന്ന ഭർത്തൃമാതാവ് ഇടക്ക് കരച്ചിലിന്റെ മൂർദ്ധന്യത്തിൽ അവളുടെ കയ്യിൽ കേറി പിടിക്കുന്നുണ്ട്. നിശബ്ദമായ മരവിപ്പോടെ അവരുടെ മുഖത്തേക്ക് പോലും നോക്കാതെ അവൾ ഇരുന്നു. അസ്വസ്ഥത തോന്നിയെങ്കിലും, അവർ കയ്യെടുക്കും വരെ ആ കൈ അവൾ അനക്കിയില്ല. സാരി തലപ്പു കൊണ്ട് കണ്ണീരു തുടക്കാനായി അവർ കയ്യെടുത്തപ്പോൾ ആ തക്കത്തിന് അവൾ തന്റെ കൈ വലിച്ചു. ഫോണെടുത്തു ആരുടെയോ നമ്പർ തിരയുന്നത് പോലെ ഭാവിച്ചു. അവളുടെ പെരുമാറ്റം കണ്ടു ഒട്ടും ഇഷ്ടപ്പെടാത്ത ഭാവത്തിൽ കാര്യസ്ഥൻ വർഗീസേട്ടൻ ജോണിയുടെ മുഖത്തേക്ക് നോക്കി. ജോണിയും ഇതെല്ലാം ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു. രണ്ടു പേരും കൂടെ നടന്നു ദൂരേക്ക് മാറുന്നത് നോക്കി ലില്ലി ഫോണിൽ ചാച്ചന്റെ നമ്പർ എടുത്ത് കാൾ അമർത്തി എണീറ്റു മുന്നോട്ട് നടന്നു. അപ്പുറത്ത് ചാച്ചന്റെ ശബ്ദം കേട്ടതും അവളുടെ നിയന്ത്രണം പൊട്ടി. എവിടെയോ കെട്ടിക്കിടന്ന…

Read More