Author: Mini Sundaresan

ഞാൻ മിനി. കണ്ടാൽ ഇല്ലം വേണ്ടാത്ത നാട്ടിൽ നിന്നാണ്. ഒത്തിരി വായനയും ഇത്തിരി എഴുത്തും പിന്നെ കുറെ ചെടികളുമായി റിട്ടയർ മെന്റ് ജീവിതം ആസ്വദിക്കുന്നു.

പൂന്തോട്ടത്തിൽ വീൽചെയറിൽ ചാരിയിരുന്ന് ദേവി പറഞ്ഞു . “എത്ര സുഖമുള്ള കാറ്റ്, അല്ലെ അശോകേട്ടാ”. അതു കേട്ടുകൊണ്ട് പുറത്തേക്കു വന്ന സാന്ദ്ര ചിരിച്ചു. “സുഖമുള്ളതെങ്കിലും കാറ്റിന് നല്ല തണുപ്പുണ്ട്. രണ്ടുപേരും അകത്തേക്ക് വരൂ.” “മോൾ അമ്മയെ അകത്തു കൊണ്ടു പൊയ്ക്കോളൂ. ഞാൻ ഇത്തിരി നേരം കൂടി ഇവിടെ ഇരിക്കട്ടെ.” “ശരി, എന്നാലും കൂടുതൽ നേരം അച്ഛൻ തണുപ്പത്തിരിക്കേണ്ട.” വീൽചെയർ പതുക്കെ തള്ളി അവർ അകത്തേക്ക് പോകുമ്പോൾ സാന്ദ്ര പറഞ്ഞ തമാശ കേട്ടിട്ട് ദേവി ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. ആ കാഴ്ച കണ്ടപ്പോൾ മനസ്സ് പിറകോട്ടൊന്നു പോയി. മൂത്തമകൻ അരുൺ ആ ആവശ്യം അവതരിപ്പിച്ച ദിവസം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു. മിലിറ്ററിയിലെ ഉന്നത ഉദ്യോഗത്തിൽ നിന്ന് റിട്ടയർമെന്റ് വാങ്ങി ഞങ്ങൾ തറവാട്ടിൽ സ്ഥിരതാമസമാക്കിയിരുന്നു. അരുൺ മെഡിസിനിൽ ഉന്നത പഠനം കഴിഞ്ഞ് അമേരിക്കയിലെ പ്രമുഖ ഹോസ്പിറ്റലിലെ ഡോക്ടർ. മകനെ അമേരിക്കക്ക് വിടാൻ ഒട്ടും താല്പര്യമില്ലായിരുന്നു. പട്ടാളച്ചിട്ടയിൽ വളർത്തിക്കൊണ്ടു വന്ന കുട്ടി കൈവിട്ടു പോകുമോ എന്ന…

Read More

ശേഷം വിശേഷങ്ങൾ അറിയാനാണ് അവന്റെ ആത്മാവ് അവിടെത്തന്നെ നിന്നത്. ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് ഒരു ജാഥ വരുന്നുണ്ട്. “രാജന്റെ കൊലയാളികളെ അറസ്റ്റു ചെയ്യുക ” ജാഥയുടെ നായകനെ കണ്ടു അവൻ ചിരിച്ചു പോയി. അന്ന്, വിശപ്പിന്റെ മൂന്നാംനാൾ, വീട്ടുമുറ്റത്തു ചെന്ന് ഒരു പിടി വറ്റിന് കൈ നീട്ടിയപ്പോൾ ഓടിച്ചു വിട്ടയാൾ.  ആ ആൽമരക്കൊമ്പിലിരുന്ന് ആത്മാവ് പിന്നോട്ടൊന്നു പോയി. പുറമ്പോക്കിലെ ഒറ്റമുറി കുടിലിലായിരുന്നു അമ്മക്കൊപ്പം അവന്റെ താമസം. ജന്മനാ ഒരു കൈക്കും കാലിനും സ്വാധീനമില്ലാത്ത തന്നെ ആ പതിനാലാം വയസ്സിലും ഒരു കുഞ്ഞിനെപ്പോലെയായിരുന്നു ‘അമ്മ നോക്കിയിരുന്നത്. പകൽ മുഴുവൻ ഒറ്റയ്ക്ക് കുടിലിൽ മനോരാജ്യങ്ങൾ കണ്ടുകൊണ്ട് പാട്ടും പാടി താൻ കിടക്കും. ‘അമ്മ യാചിച്ചു കിട്ടുന്ന കാശു കൊണ്ട് ആഹാരവും വാങ്ങി ഉച്ചക്ക് കുടിലെത്തും. പിന്നെയും പിച്ച തെണ്ടാനോ ചെറിയ ജോലികൾ ചെയ്യാനോ ‘പോകും. വൈകുന്നേരം ‘അമ്മ എത്തിയാൽ പിന്നെയൊരു മേളമാണ്. എല്ലാ അസൗകര്യങ്ങൾക്കിടയിലും വിശപ്പറിയാതെ തന്നെ വളർത്തി.  ചാറ്റൽ മഴയുള്ള ഒരു…

Read More

ഊണു കഴിഞ്ഞ് വിശാലമായ ബാൽക്കണിയിൽ വന്നിരിക്കുമ്പോൾ മഴക്കാർ കൊണ്ട് പുറത്തു നേർത്ത ഇരുട്ടുണ്ടായിരുന്നു. അകത്തും പുറത്തും എന്തൊരു നിശ്ശബ്ദതയാണ്. സഹായി രമണിയേച്ചി ഉറക്കമായെന്നു തോന്നുന്നു. പകൽ മകൾ വീട്ടിലില്ലെങ്കിലും അവളുടെ സ്വരത്തിന്റെ അലയൊലികൾ ഇവിടെ നിറഞ്ഞു നിൽക്കും. ചാരു ഇപ്പോൾ ചെന്നൈയിലെ ഓഫീസിലായിരിക്കും. ഒരു വർഷത്തെ ഡെപ്യുട്ടേഷനിൽ ലണ്ടനിലേക്ക് പോകാനുള്ള പേപ്പറുകൾ തയ്യാറാക്കാൻ ഹെഡ് ഓഫീസിൽ പോയിരിക്കുകയാണ്. വൈകിട്ടെത്തും. പാവം കുട്ടി. എന്നെ ഒറ്റക്കാക്കി പോകാൻ മടിയായതു കൊണ്ട് ആ നല്ല അവസരത്തെക്കുറിച്ച് പറഞ്ഞതേയില്ല. അവളുടെ കൂട്ടുകാരിയാണ് വിവരങ്ങൾ എന്നെ അറിയിച്ചത്. നാട്ടിലെ തറവാട്ടിൽ പോയി നിൽക്കാമോ എന്നവൾ ചോദിച്ചതാണ്. അവിടെ ഏട്ടനും ഏട്ടത്തിയുമുണ്ടല്ലോ. പക്ഷെ, എന്റെ ഗ്രാമത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ചാരം മൂടി കിടക്കുന്ന പറയാതെ പോയ ആ പ്രണയത്തിന്റെ കനൽ കത്തിത്തുടങ്ങും. പിന്നെ മനഃപൂർവമാണ് അതിനെ കെടുത്തുന്നത്. അപ്പോൾ അവിടെ താമസിക്കുന്നതെങ്ങിനെ. തന്റെ മൗനം കൊണ്ടാകാം പിന്നെയവൾ നിർബന്ധിച്ചില്ല. പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടും മനസ്സ് അങ്ങോട്ട് പോവുകയാണല്ലോ.…

Read More

കണ്ണാടിവാതിൽ ശക്തിയായി തള്ളി തുറന്നു കൊണ്ടാണ് അവൾ എന്റെ ഓഫീസ് മുറിയിലേക്ക് കടന്നു വന്നത്. ഏകദേശം ഇരുപത്തിമൂന്നോളം വയസ്സ് തോന്നിക്കുന്ന സുന്ദരിയായൊരു പെൺകുട്ടി. “മാഡം, നിങ്ങൾക്കൊന്നും ഒരു ഉത്തരവാദിത്വവുമില്ലേ. ഞാൻ ഇന്നലെ രാവിലെ ഇവിടുന്നൊരു സിം കാർഡ് എടുത്തതാണ്. ഉച്ച കഴിയുമ്പോൾ ആക്ടിവേറ്റ് ആകുമെന്നാണ് കൗണ്ടറിൽ നിന്നു പറഞ്ഞത്. ദേ, ഇന്ന് ഉച്ചകഴിഞ്ഞു. ഇതുവരെ ഇതിന് ജീവൻ വച്ചിട്ടില്ല. അവിടെയിരിക്കുന്ന ആൾ പറയുന്നു ചില സാങ്കേതിക തകരാറുകൾ ഉണ്ട്, നാളെയാകുമെന്ന്. എന്തായിത്, ഇനി ഞാൻ കൈക്കൂലി തന്നാലേ കാര്യങ്ങൾ നടക്കുകയുള്ളു. അത് ചോദിച്ചപ്പോൾ അവിടെയിരിക്കുന്നവർ എന്നോട് ചൂടായി.” ദേഷ്യത്തിലാണെങ്കിലും ആ മുഖത്തു ഒരു നിഷ്കളങ്ക ഭാവമായിരുന്നു. അതു കൊണ്ടായിരിക്കും അവളുടെ സംസാരത്തിൽ എനിക്ക് അസഹ്യത തോന്നാതിരുന്നത്. അല്ലെങ്കിലും മൊബൈൽ ഫോൺ കസ്റ്റമർ കെയർ സെന്ററിന്റെ ഓഫീസർക്ക് ദേഷ്യം വന്നു കൂടല്ലോ. “ഇരിക്കൂ കുട്ടീ, എന്താണ് പ്രശ്നം , നമുക്ക് പരിഹരിക്കാം.” ശാന്തമായ എന്റെ സ്വരം കേട്ടാകാം അവൾ മുന്നിലെ കസേരയിൽ വന്നിരുന്നു.…

Read More

പതിനഞ്ചു വർഷങ്ങൾക്കു ശേഷം തിരക്കിനിടയിൽ ഞങ്ങൾ കണ്ടുമുട്ടി. ഞങ്ങൾ എന്നു പറഞ്ഞാൽ ശരിയാകില്ല. ഞാൻ ഉഷയെ കണ്ടു. റെയിൽവേ സ്റ്റേഷനിൽ തിരക്ക് കൂടിക്കൊണ്ടിരുന്നു. മഴ കാരണം എവിടെയോ പാളത്തിലേക്ക് മണ്ണിടിഞ്ഞുവത്രേ. അതുകൊണ്ട് ട്രെയിനുകളെല്ലാം താമസിക്കുകയാണ്. എന്റെ നോവലിന് കിട്ടിയ അവാർഡ് സ്വീകരിക്കാനാണ് ഈ പട്ടണത്തിലെത്തിയത്. തിരിച്ചു നാട്ടിലേക്ക് പോകാൻ വൈകുന്നേരത്തെ ട്രെയിനിൽ സീറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ നല്ല തിരക്കായിരുന്നു. ഭാഗ്യത്തിന് ഒരു ഇരിപ്പിടം കിട്ടി. അപ്പോൾ ട്രെയിൻ താമസിക്കുമെന്ന അറിയിപ്പ് വന്നു . ചുറ്റും നോക്കിയിരിക്കുമ്പോഴാണ് മൂന്നു കസേരകൾക്കുമപ്പുറത്തെ കസേരയിൽ അവളെ കണ്ടത്. പതിനഞ്ചു വർഷങ്ങൾ രൂപത്തിൽ കുറെ മാറ്റങ്ങൾ വരുത്തിയെങ്കിലും ഏതു തിരക്കിലും ഉഷയെ എനിക്ക് തിരിച്ചറിയാമല്ലോ. നന്നേ ക്ഷീണിച്ചിട്ടുണ്ട്. തോളിൽ കൂടി സാരിത്തുമ്പ് പുതച്ച്‌ കുനിഞ്ഞിരുന്ന് ഏതോ പുസ്തകം വായിക്കുകയാണ്. ഇങ്ങനെയൊരു കണ്ടുമുട്ടൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നാട്ടിൻപുറത്തെ പ്രമുഖമായ തറവാട്ടിലെ മൂന്നാമത്തെ പുത്രനായിരുന്നു ഞാൻ. കറുത്ത നിറത്തിൽ ഒരു ആജാനബാഹുവായിരുന്നു അച്ഛൻ. വണ്ണമൊഴികെ എനിക്ക്…

Read More

“രവിയേട്ടാ, നമുക്കങ്ങ് തിരിച്ചു പോയാലോ. എന്തിനാ ഇവിടെ ഇങ്ങനെ നിൽക്കുന്നത്. വൈകിട്ട് അവർ വരുമ്പോൾ പറയാം.” ഉമയുടെ സ്വരത്തിൽ വിഷാദം കലർന്നു. “ആലോചിക്കാം ഉമേ, നീയൊന്നു സമാധാനപ്പെട്.” ഞാൻ അവളെ ആശ്വസിപ്പിച്ചു. “ഇനി സമാധാനപ്പെടാൻ വയ്യ. നിങ്ങൾ ഇവിടിരുന്ന് ആലോചിക്ക്. ഞാൻ വിളക്ക് കത്തിച്ചിട്ടു വരം.” അവൾ എഴുനേറ്റു. “നീ ഇവിടെ വിളക്ക് കത്തിപ്പ് തുടങ്ങി വയ്ക്കേണ്ടായിരുന്നു. മക്കൾക്ക് തിരക്കിനിടയിൽ അത് തുടരാൻ പറ്റുമോ.” “പറ്റുമെങ്കിൽ ചെയ്യട്ടെ. ഏതായാലും നമ്മൾ ഇവിടെ ഉള്ളടത്തോളം ഞാൻ സന്ധ്യാദീപം കത്തിക്കും.” ഉമ അകത്തേക്ക് പോയി. ഏകമകളും കുടുംബവും താമസിക്കുന്ന ഡൽഹിയിലെ ഫ്ലാറ്റാണ്. മകൾ രശ്മിയും മരുമകൻ രാജീവും IT മേഖലയിൽ ജോലി ചെയ്യുന്നവർ. എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോൾ ബാംഗ്ലൂരിലാണ് മോൾക്ക് ജോലി കിട്ടിയത്. സഹപ്രവർത്തകനായ രാജീവിനെ പ്രണയിച്ചപ്പോൾ മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്തതു കൊണ്ട് വിവാഹം നടത്തി. ആദ്യമൊക്കെ ഇടക്കിടക്ക് അവർ നാട്ടിലേക്ക് വന്നിരുന്നു. ഞങ്ങളും മാസത്തിലൊരിക്കൽ അങ്ങോട്ട് പോകുമായിരുന്നു. പിന്നെ അവർക്ക് മകൻ ജനിച്ചു, മകൾ ജനിച്ചു,…

Read More

ആകാശം മൂടിയ കാർമേഘങ്ങൾ വൈകുന്നേരത്തെ സന്ധ്യ ആക്കിയിരിക്കുന്നു. തണുത്ത കാറ്റേറ്റ് സുജാത ബാൽക്കണിയിൽ തനിച്ചിരുന്നു. കാര്യസ്ഥൻ ശങ്കരേട്ടനും ഭാര്യ കല്യാണിയേട്ടത്തിയും താഴ്വാരത്തിലെ പട്ടണത്തിലേക്ക് പോയിരിക്കുകയാണ്. തണുപ്പും ഇരുട്ടും ഏകാന്തതയും മനസ്സിലെ മുറിവിന്റെ പൊറ്റയിളക്കിയിരിക്കുന്നു . അന്നും ഇതുപോലൊരു തണുത്ത വൈകുന്നേരമായിരുന്നു. ഞാൻ ഡിഗ്രി മൂന്നാം വർഷം പഠിക്കുന്നു. അവധി ദിവസത്തിലെ മഴയും കുളിരും ഒരു ഉച്ച ഉറക്കത്തിലേക്ക് നയിച്ചു. അന്നായിരുന്നു അദ്ദേഹം ആദ്യമായി സ്വപ്നത്തിൽ കടന്നു വന്നത്. നീണ്ടു മെലിഞ്ഞ് വെളുത്ത് സുന്ദരനായ ഒരാൾ. സാധാരണ പുരുഷന്മാർക്കില്ലാത്ത വലിയ വിടർന്ന കണ്ണുകൾ. കുസൃതി നിറഞ്ഞ ആ മിഴികളിൽ പ്രണയം ജ്വലിച്ചു നിൽക്കുന്നു. പിറകോട്ടു ചീകി വച്ച ചുരുൾ മുടിയിൽ നിന്ന് നെറ്റിയുടെ അഴക് കൂട്ടാനെന്ന പോലെ ഒരിഴ മുന്നോട് വീണു കിടക്കുന്നുണ്ട്. നീണ്ട കൈകൾ നീട്ടി അദ്ദേഹം വിളിച്ചു. പ്രിയേ, വരൂ. ആ അധരങ്ങളിൽ അപ്പോൾ മായികമായൊരു ചിരി നിറഞ്ഞു നിന്നു. നീട്ടിയ കൈകൾക്കുള്ളിലൂടെ ആ നെഞ്ചോടു ചേർന്ന് നിൽക്കുമ്പോൾ ഞെട്ടിയുണർന്നു.…

Read More

കാടിന്റെ അതിരിലുള്ള മൈതാനത്തിൽ ബസ് നിന്നു. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ ആരവത്തോടെ ബസ്സിൽ നിന്നിറങ്ങി ചെറു മരങ്ങളുടെ ചുവട്ടിൽ കൂടി. തലസ്ഥാനത്തെ സ്കൂളിൽ നിന്ന് വയനാടൻകാട് കാണാൻ വന്ന വിനോദയാത്രാസംഘമാണ്. “കുട്ടികളെ, ഇപ്പോൾ ഉച്ചയാകുന്നു. ഒരു മണിക്കൂർ സമയം നിങ്ങൾക്ക് ഈ കാടു കാണാം. എന്നിട്ട് ഇവിടെ തിരിച്ചെത്തി ഭക്ഷണം കഴിക്കാം. കൂട്ടമായേ കാടിനകത്തേക്ക് പോകാവുള്ളൂ. അധികം ഉള്ളിലേക്കും പോകരുത്. പറഞ്ഞതെല്ലാം മനസ്സിലായല്ലോ.” ഹരി സാർ പറഞ്ഞപ്പോൾ യെസ് സർ എന്ന് കുട്ടികൾ ആർത്തു വിളിച്ചു. കിരണും ജീവനും അടങ്ങിയ സംഘം ചെറുമരങ്ങൾ അതിരിടുന്ന കാട്ടു വഴിയിലേക്കിറങ്ങി. മരങ്ങളെ ചുറ്റിയൊഴുകുന്ന ചെറുഅരുവിയുടെ കളകള ശബ്ദം ആസ്വദിച്ച് കൊണ്ട് കുട്ടിക്കൂട്ടം കാടിന്റെ ഉള്ളിലേക്ക് കുറച്ചു നടന്നു. അതുകഴിഞ്ഞപ്പോൾ കാട് കനത്തു വന്നു. കൂട്ടത്തിലെ പത്താം ക്ലാസ്സുകാരൻ ഇനി അകത്തേക്ക് പോകേണ്ടയെന്ന് അഭിപ്രായപ്പെട്ടപ്പോൾ കുട്ടികൾ തിരിച്ചു നടന്നു തുടങ്ങി. എന്നാൽ കിരണും ജീവനും അവർക്കൊപ്പം കൂടിയില്ല. കാടു കാണുന്ന…

Read More

ഫയലുകൾ മടക്കി ഓഫീസിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് മൊബൈൽ ഫോൺ ശബ്ദിച്ചത്. ഓ, സുഷമയാണ്. എന്തെങ്കിലും വാങ്ങണമെന്ന് പറയാനാവും. “എന്താ സുഷമേ, വല്ലതും മേടിക്കണോ .” പരിഭ്രമിച്ച സ്വരത്തിൽ അവളുടെ ശബ്ദം ഫോണിലെത്തി. “അനൂപേട്ടാ, അമ്മയെ ഇവിടെ കാണുന്നില്ല. മുൻപിലെ മുറിയിലെ കസേരയിൽ ഇരിപ്പുണ്ടായിരുന്നു. ഫോൺ ബെല്ലടിച്ചപ്പോൾ അതെടുക്കാൻ ഞാൻ അകത്തേക്ക് കയറി. ലയമോൾ മുറ്റത്ത് കളിക്കുന്നത് കൊണ്ട് വാതിൽ തുറന്നു കിടക്കുകയായിരുന്നു. ഫോൺ വച്ച് കഴിഞ്ഞ് ഞാൻ നോക്കുമ്പോൾ അമ്മയെ കാണുന്നില്ല. പുറത്തേക്ക് പോകുന്നത് മോൾ കണ്ടില്ല. പക്ഷെ, ഗേറ്റ് തുറന്നു കിടക്കുന്നു.” മനസ്സിലൂടെ ഒരു തീജ്വാല പാഞ്ഞു പോയി. “നീയെന്താ സുഷമേ ഇപ്പറയുന്നത്. കണ്ണ് തെറ്റിയാൽ ‘അമ്മ പുറത്തിറങ്ങുമെന്ന് നിനക്കറിയാവുന്നതല്ലേ. പിന്നെയെന്താ ശ്രദ്ധിക്കാതിരുന്നത്? ശരി, ഞാനിതാ എത്തി.” ഈശ്വരാ, അൽഷിമേഴ്സ് രോഗമുള്ള അമ്മയാണ്. എവിടേക്ക് പോയിരിക്കും. ആദ്യം വീട്ടിൽ ചെന്ന് വിവരങ്ങൾ തിരക്കിയിട്ട് അന്വേഷണം തുടങ്ങാം. കാർ വീട്ടിലേക്ക് കുതിക്കുകയായിരുന്നു.സുഷമയും ലയമോളും മുറ്റത്തു നിൽക്കുന്നുണ്ട്. കൂടെ അടുത്തവീട്ടിലെ ഗോവിന്ദൻ…

Read More

രാത്രിയിൽ മുറിയിൽ കയറി കതകടച്ചിട്ട് മേശയുടെ താഴത്തെ അറ തുറന്നു. അത് നിറയെ ബ്രൗൺ നിറത്തിലെ കവറുകൾ അടുക്കി വച്ചിരിക്കുകയാണ്. ഏറ്റവും മുകളിലിരുന്നത് പുറത്തേക്കെടുത്തു. കവറിനു മുകളിൽ No. 1 , തീയതി, ഇംഗ്ലീഷ് ചാപ്റ്റർ 1 എന്ന് എഴുതിയിട്ടുണ്ട്. അങ്ങിനെ ഒരാഴ്ച ഇടവിട്ട് ഒരുവർഷം ഓരോ വിഷയത്തെ ആസ്പദമാക്കി എഴുതിയ പേപ്പറുകൾ അടങ്ങിയ കവറുകൾ. പത്താം ക്ലാസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞ ദിവസമാണ് അനിയത്തി ഒരു വലിയ ബ്രൗൺ കവറുമായി വന്നത്. ഞാനും അമ്മയും അടുക്കളയിലായിരുന്നു. “ദേ, ഈ കവർ നമ്മുടെ മതിലിനു മുകളിൽ ഇരുന്നതാണ്. ചെടിച്ചില്ലക്കിടയിൽ.” ‘അമ്മ അത് വാങ്ങി തുറന്നു. ആദ്യം ചെറിയൊരു പേപ്പർ പുറത്തേക്ക് വീണു. അതിൽ ഭംഗിയുള്ള അക്ഷരത്തിൽ ഇങ്ങനെ എഴുതിയിരുന്നു. “പ്രിയ അശ്വതീ , ഇന്ന് മുതൽ എല്ലാ ആഴ്ചയിലും ഇതുപോലൊരു കവർ നിങ്ങളുടെ മതിലിന്റെ മുകളിലെത്തും. പത്താംക്ലാസ്സിലെ എല്ലാ വിഷയങ്ങളുടെയും ചാപ്റ്റർവൈസ് വിവരങ്ങൾ അതിലുണ്ടാകും. കുട്ടി മിടുക്കിയാണെന്നറിയാം. എങ്കിലും ഇത് പത്താം…

Read More