തടിച്ചി ആയതുകൊണ്ട് സ്ഥലം തികയില്ലെന്ന കാരണത്താൽ ക്ലാസിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ ബസ്സിലെ സീറ്റിൽ കൂട്ടിന് അവൾക്കാരും ഉണ്ടായിരുന്നില്ല. കുന്നിന് മുകളിലേക്ക് പ്രകൃതി ഭംഗി കാണാൻ എല്ലാവരും…
സുരേഷിൻ്റെ ചേച്ചിയാണോ, സുരേഷിൻ്റെ അമ്മയാണോ? ആവർത്തിച്ചു കേൾക്കുന്ന ചോദ്യങ്ങളാണ് അവളെ ജിമ്മിലെ പരീക്ഷണങ്ങളിലേയ്ക്കും ഗവേഷണങ്ങളിലേയ്ക്കും തള്ളിവിട്ടത്. ഇൻ്റർമിറ്റൻഡ് ഫാസ്റ്റിങ്ങ് അവതാളത്തിലാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഭർത്താവിനോടും വീട്ടുകാരോടും സന്ധിയില്ലാ…
“ഉരിയരി കൂടുതൽ ഇട്ടോളൂട്ടോ മാളു ഇന്നാരെങ്കിലും ഉണ്ണാൻ വരാതിരിക്കില്ല്യ അതി രാവിലെ തുടങ്ങിയതാ കാക്കയുടെ വിരുന്ന് വിളി”, കാക്കയുടെ കുറുകൽ കേട്ടാൽ എന്നും മുത്തശ്ശിയുടെ പറച്ചിലായിരുന്നു. കുപ്പയൊക്കെ ചികഞ്ഞു…
സഞ്ചയനം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞിട്ടും പിണ്ഡചോറുണ്ണാൻ വന്നിരുന്ന കാക്ക തൊടിയിൽ നിന്ന് പോയില്ല. വീട്ടിലെ എഴുവയസ്സുകാരൻ മിണ്ടാനാരുമില്ലാതെ തൊടിയിൽ കറങ്ങിനടക്കുമ്പോഴും ആ കാക്ക അവന്റെ ചുറ്റും ചിക്കി…
ഹാളിൽ നല്ല തിരക്കായിരുന്നു. ഞാൻ പിൻ നിരയിലുള്ള ഒരു കസേരയിൽ പോയിരുന്നു. പരിചയക്കാർ ആരെയും കണ്ടില്ല. മുഹൂർത്തസമയം ആയി എന്നുതോന്നുന്നു. സ്റ്റേജിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.…
ആകാശത്തേയ്ക്കുയർന്ന് കൈകൂപ്പി നിൽക്കുന്ന അരയാൽ ശിഖരങ്ങൾ. അമ്പലത്തിൽ നിന്നുമുയരുന്ന പതിഞ്ഞ ശബ്ദത്തിലുള്ള നമ:ശിവായ ജപം. കൈകൂപ്പി പ്രദക്ഷിണം വയ്ക്കുന്ന ഭക്തജനങ്ങൾ. നാഗപ്രതിഷ്ഠയ്ക്കു മുന്നിൽ പുള്ളോർക്കുടവുമായിരിക്കുന്നവരുടെ നാവോറ്. മണൽത്തിട്ടയെ…
മനമിതിൽ വിഷാദപുഷ്പങ്ങൾ ഗന്ധം പടർത്താതെ വിരിഞ്ഞുനിന്നിടുന്നു, മൂകനൊമ്പരത്തിൻ ശീലുകൾ അലയടിയ്ക്കുമൊരു സന്ധ്യാവേളയിൽ. ഹൃദയമേതോ നഷ്ടസ്വപ്നത്തിൻ തപ്‌തസ്മരണയാൽ, തേങ്ങിടുന്നു, എങ്കിലും വീണ്ടും പ്രതീക്ഷിക്കുന്നു, വസന്തത്തിൻ ചിറകടികളീ മൂകസന്ധ്യയിൽ വർണ്ണങ്ങൾ…
എന്തിനെന്നറിയാതെ കലമ്പി കൊണ്ടിരുന്ന എന്നെ, കണ്ണുകളിൽ സഹതാപവും അധരങ്ങളിൽ പുഞ്ചിരിയും നിറച്ച് അവൾ കേട്ടുകൊണ്ടിരുന്നു. കലമ്പലും പിറുപിറുക്കലും കഴിഞ്ഞ് ഉയർന്ന എന്റെ ഗദ്ഗദങ്ങളിൽ അവൾ എന്നെ തിരഞ്ഞു.…
ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ 1033 നമ്പർ മുറിയിലിരുന്നാണ് ഇതെഴുതുന്നത്. മുത്തച്ഛനു കൂട്ടിരിക്കാൻ വന്നതാണ്. അമ്മയുടെ അച്ഛനെ മുത്തച്ഛൻ എന്നൊന്നും വിളിക്കാറില്ല. നാല് മക്കളും, നാല് അനിയന്മാരും അവരുടെ മക്കളും…
പ്രണയത്തിനു വല്ലാത്തൊരു തീവ്രതയാണ് ; ജീവിതത്തിൽ നിന്ന് മരണത്തിലേക്കും മരണത്തിൽ നിന്ന് ജീവിതത്തിലേക്കും കൈയ്യ് പിടിച്ചു നടത്താൻ കഴിവുള്ളത്ര തീവ്രത. പ്രണയം എല്ലായിപ്പോഴും മനസിന്റെ തിരിച്ചറിവാണ് എന്നിൽ…
