ഇരുൾ മായും മുന്നേ തന്നെ താമരയിതളുകൾ കൂമ്പിയടഞ്ഞ് ചേലറ്റ് വാടി തളർന്നത് കണ്ടൊരു കരിവണ്ട് മെല്ലെയവളോട് ചോദിച്ചു “എന്തിനായീ വിഷാദമീ കണ്ണുകളിൽ..?” “പ്രണയമെനിക്ക് മാത്രമായിരുന്നാ സൂര്യന് മേൽ… വെയിലേറ്റ് തളിർക്കാനായി ഞാൻ കാത്ത് നിൽക്കുമ്പോൾ..…
നമുക്കുള്ളതാം സൗഭാഗ്യങ്ങൾക്ക് ജീവിതത്തോട് നന്ദിയുള്ളവരാകുകിൽ അലിഞ്ഞു പോയിടും മനസ്സിലെ അതൃപ്തികൾ, നിരാശകളെല്ലാം സൂര്യപ്രഭാവത്തിൽ മാഞ്ഞിടും രാത്രിയെന്നപോൽ.
കൂടെനിന്നു തോളിലിരുന്ന് ചെവിതിന്നുന്ന മനുഷ്യ ജന്മങ്ങളേക്കാൾ ഉത്തമരത്രെ. ഒരുനേരം വിശപ്പടക്കാൻ നൽകിയ ഭക്ഷണത്തിന് നന്ദിയോടെ വാലാട്ടി പോകുന്ന തെരുവ് പട്ടികൾ. റംസീന നാസർ
എന്റെ നേരേ നിങ്ങളെറിഞ്ഞ ഓരോ കല്ലുകൾക്കും നന്ദി. അവയാണ് എന്റെ അടിത്തറയിലെ ഉറച്ച ഇഷ്ടികകൾ !!
കതിർമണ്ഡപത്തിൽ ഉടുത്തൊരുങ്ങി നിൽക്കും കല്യാണപെണ്ണിന്റെ ചേലോടെ. നാണം കുണുങ്ങി തലതാഴ്ത്തി നിൽപ്പു വെള്ള നിറമുള്ള മന്ദാരം. അവളുടെ കവിളിണ തഴുകിയെത്തിയ കാറ്റിന്റെയും പുൽകിയുണർത്തിയ മഴയുടെയും പ്രണയലാളനങ്ങളാൽ കൂമ്പിയടഞ്ഞ ഇതളുകളും. പ്രണയ താബത്തിൻ പാരമ്യതയിൽ പൂത്തുവിടർന്നു,…
മ്മേ… ഉം… മ്മാ…. ഉം……… മ്മോ… ഉം…………. …………. എത്ര നേരായി അമ്മേനെ വിളിക്കുണു… മൂളിക്കൊണ്ടിരുന്നോ… ഞാൻ പറയണത് കേക്കാൻ പോലും അമ്മക്ക് നേരല്ല്യ. തോണ്ടൽ തന്നെ തോണ്ടൽ… നാശം പിടിച്ച ഫോൺ.. ഒരു…
ചൂണ്ടയിട്ടു പിടിക്കാൻ ഒരു പാട് നീചർ പാത്തിരിക്കുന്ന വെളിയിലേക്ക് നിന്നെ ഒറ്റക്ക് വിടാൻ അമ്മക്ക് ഭയമാണ് കുഞ്ഞേ. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ചൂഷണം ചെയ്യുന്നവരും, ചൂഷണം ചെയ്യപ്പെടുന്ന ബാല്യങ്ങളും. ചൂണ്ടയിട്ടു പിടിച്ചു നിന്റെ കണ്ണുകൾ…
കൂട്ട് കൂടാൻ നല്ലത് താൻ തന്നെയെന്നവളെന്നേ തിരിച്ചറിഞ്ഞു. എന്നും കൂട്ടായി കൂടെക്കാണുമെന്നറപ്പ് പറഞ്ഞവൻ പൊന്നിന്റെ തൂക്കത്തിൽ അളന്നു വേറൊരുത്തിക്ക് മിന്നു കെട്ടിയപ്പോളവൾ ആദ്യം പകച്ചു. പിന്നെ കെട്ടിയവനും അകാലത്തിൽ പോയപ്പോളവൾ കൂട്ടിലൊറ്റക്ക് രാവെളുപ്പിച്ചു കഴിഞ്ഞു.…
വിവാഹം കഴിഞ്ഞു ഭർതൃവീട്ടിലെത്തിയതും അമ്മായിഅമ്മ കഴുത്തിലും കയ്യിലും സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോഴേ തോന്നിയിരുന്നു അവർ തനിക്കൊരു ഭീഷണിയാകുമെന്ന്. നോക്കിയിട്ട് കാര്യമില്ല എല്ലാം ഒരു ദിവസത്തേയ്ക്ക് വാടകക്കെടുത്തതാണെന്ന് അവിടെയിരുന്ന് ഉറക്കെ വിളിച്ചു പറയാൻ തോന്നിയിരുന്നു. ഈ…
നട്ടുച്ചക്ക് ഉറക്കമുണർന്നു കുളിച്ചൊരുങ്ങുന്ന അയാളെ അവജ്ഞയോടെ നോക്കി അവൾ ചോദിച്ചു. “ഇന്ന് ആരെ ചൂണ്ടയിട്ട് പിടിക്കാനാ ഈ ഒരുക്കം ?” തലേന്നു കുടിച്ചുതീർത്ത മദ്യത്തിന്റെ രൂക്ഷഗന്ധം അവിടമാകെ തളംകെട്ടി നിന്നിരുന്നു. അവളുടെ ചോദ്യം കേട്ടപ്പോൾ…
കുറുക്കന്റെ ബുദ്ധിയും കൗശലവുംമുള്ള ചില മനുഷ്യജന്മങ്ങളുമുണ്ട്. കാട്ടിലെ രാജാവും ശക്തിമാനുമായ സിംഹത്തെ കബളിപ്പിച്ച കുറുക്കന്റെ കഥ ഓർമ്മയില്ലേ? അതുപോലുള്ള കുറുക്കൻ ബുദ്ധിയുമായാണ് അയാൾ വന്നത്. കണ്ടാൽ മാന്യൻ സ്വഭാവമാവട്ടെ വായിൽ വിരലിട്ടാൽപോലും കടിക്കില്ല അത്രയും…
ടീ… മിനീ.. നീയറിഞ്ഞാ? ന്ത്…? നമ്മടെ സന്തോഷില്ലേ… ആ… സന്തോഷെന്നു കേട്ടതും ഡെസ്കിൽ ചാഞ്ഞു കിടന്നിരുന്ന ദീപ പിടഞ്ഞുണർന്നു. “അവനേ… X A യിലെ ബിന്ദുവുമായി ലവാണത്രേ.” നേരാണോടീ? “ആന്നേ… അമ്മയാണെ സത്യം. ന്നോട്…
രാവിലെ അടുക്കള ജോലികളെല്ലാം ധൃതിയിൽ തീർത്ത് മക്കളെ സ്കൂളിലേക്ക് വിട്ടു, ഒരു കാക്ക കുളിയും കഴിഞ്ഞുവന്ന് സാരി ഞൊറിഞ്ഞുടുക്കുമ്പോൾ അവൾ അയാളെ വീണ്ടും വിളിച്ചുണർത്താൻ ശ്രമിച്ചു. “ദാസേട്ടാ.. ണീക്കുന്നില്ലേ… ദേ… മേശമേൽ വെച്ച ചായയും…
വീശിയടിക്കുന്ന കൊടുങ്കാറ്റിന് മുന്നിൽ ചെറിയൊരു മുളന്തണ്ട് ആയാൽ മതി. സുന്ദരമായ ഒരു വേണുഗാനം തീർക്കാം ❤️❤️ Ajeesh Kavungal
2024 പുതിയ വർഷം… സ്വപ്നങ്ങൾ പഴയതാണെങ്കിലും വീണ്ടും ഒരു പുതുമ. പഴയ സ്വപ്നങ്ങൾ സഫലീകരമാക്കാ ത്തവർക്കും… പുതിയ സ്വപ്ന ങ്ങൾ കണ്ടു തുടങ്ങുന്നവർക്കും. എല്ലാവരുടെയും സ്വപ്നങ്ങളുടെ ചിറകുകൾക്ക് പറക്കാനുള്ള ശക്തിക്ക് ഒരു കുറവും വരാതിരി…
മനോഹരമായൊരു കവിത. വൃത്തവും താളവും ഇഴ ചേർന്നിരിക്കുന്നു. അവസാന മിനുക്കുപണിയും കഴിഞ്ഞ് അവളാ രചന മുഖപുസ്തകത്തിൽ പോസ്റ്റ്ചെയ്തു. അഞ്ച് മിനുട്ട്… പത്തു മിനുട്ട്… ഒരു ലൈക്കുപോലും വന്നില്ല. ഒരു മണിക്കൂർ… രണ്ടു മണിക്കൂർ… ആരുംകണ്ട…
നേരുകൾ പലതും നേരെ പറഞ്ഞിടുകിൽ ചിലനേരം ശത്രുവായ് മാറിടും ചേർന്നുനിൽക്കുവോർ. പറയാതെ പോകും നേരുകൾ ഉള്ളിൽ വിങ്ങലായ് നിറഞ്ഞുനിൽക്കും കാലങ്ങളോളം, പക്ഷേ ചിലപ്പോൾ അവയെല്ലാം ബന്ധങ്ങളെ പൊട്ടാതെ സൂക്ഷിയ്ക്കും നേരിയ നാരുകൾ. എത്ര നാൾ…
മനുഷ്യ മനസ്സിന്റെ ചിന്തകളും മരചില്ലയിലെ ഇലകളും ഒരുപോലാണ്. ചെറുതായി വളർന്നു കാറ്റിൽ പരിലസിച്ചു പതിയെ കൊഴിഞ്ഞു മണ്ണിലലിഞ്ഞു അലിഞ്ഞു ചേർന്നില്ലാതാകും. വീണ്ടും പുതിയ ഇലകൾ മുളയ്ക്കുന്നു, ഓരോ ചിന്തകൾ ചെറുതായി വന്ന് മനസ്സിൽ ആഴത്തിൽ…
നീതിപാലിച്ചിടേണ്ട നീതിപീഠംപോലും നേരിനെ വളച്ചൊടിക്കുന്ന നേരും നെറിയുംകെട്ട ഇക്കാലത്ത്, നേരുതേടി അലഞ്ഞിടാം. നേരിന്റെ പാതയിൽ നടന്നിടാം, നേരിനായ് ശബ്ദമുയർത്തിടാം . കർമ്മമണ്ഡലങ്ങളിൽ സത്യവും ധർമ്മവും നിറച്ചിടാം. അധർമ്മം അടിത്തറയാക്കി പണിതുയർത്തിയതൊന്നും വാഴില്ല ഒരു കാലത്തും.…
പറഞ്ഞതും പറയാൻ കൊതിച്ചതും നേര് മാത്രം ആയിരുന്നു. എന്നിട്ടും നേരിൻ്റെ നേരറിയാൻ ശ്രമിക്കാതെ നേരിൻ്റെ വാൾമുന കൊണ്ട് തന്നെ അവളെ വേദനിപ്പിച്ചു ഒന്നല്ല പലവട്ടം സത്യത്തെ മുറുകെ പിടിച്ച് അവൾ ആദ്യം പകച്ചു നിന്നു…