കൂട്ടക്ഷരങ്ങൾ കുഞ്ഞുകാര്യങ്ങൾ കവിത..കൗമാരം ബാല്യത്തിൻ വാതിലിൻ സാക്ഷയിട്ട് പടികയറിഎത്തിയതു കൗമാരം കുട്ടിക്കളിക്കൊട്ടുശമനമായി എന്നെ അച്ചടക്കത്തിന്റെ കൂട്ടിലാക്കി കൂടുതുറന്നു പറക്കുവാനായ് മനം മോഹിച്ച കാലമീകൗമാരം അരുതുകൾകേട്ടുമടുത്തു ഞാനെങ്കിലും അരുതാത്തതൊന്നും ചെയ്തതില്ല അറിയാതെ വന്നോരുടലിന്റെമാറ്റങ്ങൾ കണ്ടുഭയന്നുഞാൻ നിലവിളിച്ചപ്പോൾ…
ശരിയേത്, തെറ്റേത് എന്നറിയാത്ത ചാപല്യങ്ങൾ വിട്ടുമാറാത്ത ബാല്യകാലം. ഇതിൽ നിന്ന് നേരെ കൗമാരത്തിലേക്ക്, എല്ലാം ഒരു കുടക്കീഴിൽ എന്ന് തോന്നിപ്പിക്കുന്ന മനസ്സ്. നമ്മെ നാമാക്കി ഉയർച്ചയിലേക്ക് നയിക്കുന്ന പ്രായം. ഇന്നാകട്ടെ പലതരം മയക്കുമരുന്നുകൾക്കും അടിമപ്പെട്ട്…
നമ്മളെ ഒഴിവാക്കണം എന്നുള്ളവർ എപ്പോഴും എന്തെങ്കിലും ഒരു കാരണം കണ്ടെത്തികൊണ്ടേയിരിക്കും, ഒരു കാരണവുമില്ലാതെ നമ്മളെ സ്നേഹിക്കുന്നവരും ഒരു കാരണം കൊണ്ടുപോലും നമ്മളെ ഒഴിവാക്കാത്തതുമായ ചിലരുണ്ട്, അവരെയാണ് നമ്മളിലേക്ക് ചേർത്തുനിർത്തേണ്ടത്, അവരാണ് എന്നും നമ്മളുടെ കൂടെ…
കേൾക്കുവാൻ ആളുകൾ ഉണ്ടാവുക എന്നത് നല്ല ഒരു കാര്യമാണ്, അവിടെ കേൾക്കുന്ന ആളുകളും നല്ലതാകണം, അവർ നമ്മളുടെ നന്മയെ കരുതുന്നവർ ആകണം, നമ്മളുടെ സ്വകാര്യതക്ക് പ്രാധാന്യം നൽകുന്നവരും ആകണം, എന്നാൽ നമ്മൾ പറഞ്ഞത് എന്തെങ്കിലുംവെച്ച്…
മനുഷ്യജീവിതത്തെ അനുദിനം പുരോഗതിയിലെത്തിച്ചിടാൻ ശാസ്ത്രത്തിൻ സംഭാവനകൾ അതുല്യം തന്നെ. ലോകത്തെ കൈക്കുമ്പിളിലാക്കി മർത്യൻ ശബ്ദവേഗത്തിൽ സഞ്ചരിച്ചവൻ. ആകാശവും അലയാഴിയും കീഴടക്കി മർത്യൻ, ശാസ്ത്രത്തിൻ സഹായമോടെ. ശാസ്ത്രമെത്ര മഹത്തരമായാലും നന്മയ്ക്കായ് ഉതകിടാൻ വിവേകമോടെ ഉപയോഗിച്ചിടേണം നാം.
നമ്മളെ വേണമെന്നുള്ളവർ നമ്മളുടെ മുന്നിൽ വാശി കാണിക്കാതിരിക്കട്ടെ എന്ന ചിന്തയേക്കാൾ നല്ലത് നമ്മൾക്ക് വേണമെന്നുള്ളവർക്കുമുന്നിൽ നമ്മൾ തോറ്റുകൊടുക്കുക എന്നതാണ്, വിട്ടുകൊടുക്കലാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ നല്ല കാര്യം, ക്ഷമിക്കുക എന്നതാണ് ജീവിതത്തിലെ വസന്തവും, എല്ലാവർക്കും…
ചിട്ടയായ് മുന്നേറും ജീവിതത്തിനുണ്ടൊരു സൗന്ദര്യം, അലസത തൻ മുഖപടം വലിച്ചുമാറ്റി നോക്കിയാൽ മാത്രം കാണാൻ കഴിയമൊരു സൗന്ദര്യം.
ശാസ്ത്രം എന്ന ഒരു ആശയം മുൻപോട്ട് വെച്ചതും അതിനെ വളർത്തി കൊണ്ടുവന്നതും മനുഷ്യൻ തന്നെ. ആറ്റത്തിൻ്റെ വിഭജനത്തോടെ ആയിരുന്നു ഇതിൻ്റെ തുടക്കം. പിന്നീടങ്ങോട്ട് കുതിച്ചു ചാട്ടത്തിന്റെ നാളുകളായിരുന്നു. വിദൂരസംവേദക ഉപഗ്രഹങ്ങൾ, മിസൈൽ സാങ്കേതികവിദ്യ, കൃത്രിമ…
നമ്മൾക്ക് ആരുമില്ല എന്ന് ഓർത്ത് ഭൂഃഖിക്കുന്നതിലും നല്ലത് നമ്മൾ ആർക്കും ഭാരമാകുന്നില്ല എന്ന് ഓർത്ത് സന്തോഷിക്കുന്നതാണ്, ഒരാളുടെ സന്തോഷം കളഞ്ഞ് നമ്മൾ അവരോടൊപ്പം നടക്കുന്നതിനേക്കാൾ നല്ലത് നമ്മളുടെ സങ്കടങ്ങളുമായി തനിയെ നടക്കുന്നതാണ്. ശുഭദിനം നേരുന്നു………
ഉള്ളിൽ തൊടാതെ ദുഃഖമാഭിനയിക്കുന്നവർ മുതലക്കണ്ണീർ കാണിച്ചു സ്വാർത്ഥതാല്പര്യങ്ങൾ നേടിയെടുത്തു മറ്റുള്ളവരെ വിഡ്ഢികളാക്കിടുന്നു പലപ്പോഴും..
നമ്മളുടെ ഇഷ്ടങ്ങളെ എല്ലാം അതുപോലെ ഇഷ്ടപ്പെടുന്നവർ ആയിരിക്കില്ല എല്ലാവരും, ആ ഇഷ്ടങ്ങളിൽ എന്തെങ്കിലും നമ്മൾക്ക് പിന്നീട് വേദനകൾ സമ്മാനിക്കുമെങ്കിൽ അത് ഓർമ്മപ്പെടുത്തുന്നവർ ആയിരിക്കും നമ്മളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്, അവരൊക്കെ നമ്മളുടെ ഇന്നത്തെ സന്തോഷം…
വർത്തമാനദിനങ്ങളെത്രമേൽ സുന്ദരമെന്നാലും, ശോഭനമാം ഭാവി മുന്നിലുണ്ടെങ്കിലും ഗതകാലസുന്ദരസ്മൃതികളിൽ അഭിരമിച്ചിടാൻ ഇഷ്ടപ്പെടാത്തവർ ആരുണ്ടീ ലോകത്തിൽ? പഴയകാല സൗഭാഗ്യങ്ങളോർത്തു നെടുവീർപ്പിടുന്നു മനുഷ്യരെപ്പോഴും. നഷ്ടമായിടും നേരം മാത്രം നാമറിയുന്നു, കൊഴിഞ്ഞുപോയ ദിനങ്ങൾ തൻ നന്മയും മാധുര്യവും. കാലം നിരന്തരം…
ഭൂമിയിൽ നിന്നു നോക്കിനിൽക്കേ പ്രഭ ചൊരിഞ്ഞു നിൽക്കും ചന്ദ്രബിംബത്തിൻ സൗന്ദര്യം കണ്ടു വാഴ്ത്തിപ്പാടുവോർ അറിയുന്നീല്ല, ചന്ദ്രനെന്നതു സത്യത്തിൽ ഗർത്തങ്ങൾ നിറഞ്ഞു മനുഷ്യവാസം സാധ്യമല്ലാത്തൊരു ഉപഗ്രഹം മാത്രം. പുറംമോടിയാൽ ആകർഷിച്ചിടും പലതിന്റെയും ഉണ്മയറിഞ്ഞിടാൻ അടുത്തെത്തുക തന്നെ…
നമ്മൾ നല്ലവരാണ് എന്ന് പറഞ്ഞവർ തന്നെ നമ്മൾ ശരിയല്ല എന്ന് നമ്മളെപറ്റി പറയുവാൻ നമ്മൾ തെറ്റൊന്നും ചെയ്യണമെന്നില്ല, അവർ പ്രതീക്ഷിച്ചിരുന്നത് നമ്മൾ ചെയ്യാതിരുന്നാലോ നൽകാതിരുന്നാലോ മാത്രം മതിയാവും. ശുഭദിനം നേരുന്നു……. 🙏
കറുത്ത പുടവചുറ്റി ഏകയായ് വാനിൽ പുഞ്ചിരിതൂകി പൂർണേന്ദു നിൻ ചാരുതയെന്നുടെ ഇരുളടഞ്ഞ മാനസത്തിൽ പൊൻപ്രഭ പകർന്നപ്പോൾ എന്നിലെ പരിഭ്രമം അകന്നുപോയെങ്കിലും എന്തോ മന്ത്രിക്കുവാനായി അധരങ്ങൾ വിടർന്നെങ്കിലും നാവുകൾ നിശ്ചലമായി എന്നിലെ മനവും മിഴികളും…
ചിലർ വാക്കുകൾകൊണ്ട് സ്നേഹിക്കും, ചിലർ പ്രകടനങ്ങൾകൊണ്ട് സ്നേഹിക്കും, ചിലർ വാഗ്ദാനങ്ങൾകൊണ്ട് സ്നേഹിക്കും, ചിലർ ബുദ്ധികൊണ്ടും സ്നേഹിക്കും. എന്നാൽ മനസ്സുകൊണ്ട് സ്നേഹിക്കുന്നവരാണ് യഥാർത്ഥസ്നേഹിതർ, പക്ഷെ പലപ്പോഴും അവരെ ആരും തിരിച്ചറിയാറില്ല എന്നതാണ് സത്യം. ശുഭദിനം നേരുന്നു…….…
ഒറ്റക്കാകാറുണ്ടോ കടലിരമ്പും പോലെ ചുറ്റുപാടും ഇരമ്പലുകളുണ്ടായിട്ടും നിശബ്ദതയുടെ താഴ്‌വാരങ്ങളിൽ ചുഴികളിൽ പെട്ടുഴന്ന് ആകാശത്തിന് കീഴിൽ ശാന്തമായ നീലയിൽ കടത്തുവള്ളം പോലെ ഒഴുകുന്ന വെളുത്ത മേഘത്തിൻ്റെ പഞ്ഞിക്കെട്ടുകളിൽ ചന്ദ്രനിലാവിൻ്റെ കറുത്ത പൊട്ടുകളിൽ ആമ്പലിൻ്റെ നറുഗന്ധങ്ങളിൽ ഒന്നുമറിയാതെ…
കിതപ്പാറ്റി വീണ്ടെടുക്കും നേരം വരെ സ്നേഹം തൂവി മുറിവുണക്കാനായ്… ആരെ ഏൽപ്പിക്കേണ്ടൂ വ്യഥകൾ പേറി മുറിഞ്ഞൊരു ഹൃദയം..
നിന്നിലേക്കുള്ള പാതകൾ അറ്റമില്ലാതെ അനന്തമായ് നീളുന്നു.. ഒന്നു ചേരാൻ.. നിർന്നിമേഷം നിന്നെ തൊട്ട് നിൽക്കാൻ.. ശ്വാസത്തലപ്പുകൾ ചേർന്നലിയാൻ… കാത്തിരിക്കേണ്ടും കാലം എത്ര ദൂരെ…
അരികിലില്ല അതിദൂരമകലെ ആണെങ്കിലും നീയെന്നൊരേക പ്രതീക്ഷതൻ തണലിൽ എണ്ണവറ്റാതെ തെളിഞ്ഞു കത്തുന്നു നേർത്തൊരായുസ്സ് അനന്തമായ്…
