ഓണത്തപ്പനെന്നു കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ഓണത്തപ്പാ കുടവയറാ എന്നു തുടങ്ങുന്ന പാട്ടാണ്. വർഷത്തിലൊരിക്കൽ പ്രജകളെ കാണാൻ വരുന്ന ഓണത്തപ്പനെ വരവേൽക്കാൻ ഓണക്കോടിയും പൂക്കളവും സദ്യയും എങ്ങും അലങ്കാരവുമൊരുക്കി കാത്തിരിക്കുന്ന പ്രജകളും. ഓണത്തപ്പന്റെ അനുഗ്രഹം നേടാൻ…
വെറുതെ കയ്യിൽ വെച്ചാൽ ഇന്ന് നാളെ എന്ന് പറഞ്ഞു അതങ്ങ് തീരും…. എന്നായാലും വേണ്ടതല്ലേ…. ദിനമേറും തോറും വിലയും ഏറും… മക്കളും വലുതാകുകയല്ലേ… ആ വർത്തമാനത്തിൽ കാര്യമില്ലാതില്ല ഒടുവിൽ… അല്ല…ആദ്യത്തിൽ കുഞ്ഞാനശാരി വന്നു കുറ്റിയടിച്ചു..…
ജീവിതം എന്നത് നമ്മൾക്ക് ഒന്നേയുള്ളു, അത് സമയം പാഴാക്കാതെ ആത്മാർത്ഥമായി ആസ്വദിക്കുക. കാരണം ഈ സമയം തന്നെയാണ് നമ്മളുടെ ജീവിതം. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സുണ്ടെങ്കിൽ ഈ ലോകം മുഴുവൻ കൈവശമുള്ളവരും നമ്മളും തുല്യരാണ്. ശുഭദിനം…
നന്മയ്ക്ക് നന്മ ചെയ്യുക, എന്നാൽ തിന്മയ്ക്ക് തിന്മ ചെയ്യരുത്. കാരണം വജ്രം കൊണ്ട് വജ്രം മുറിക്കാം, പക്ഷെ ചെളി ഉപയോഗിച്ച് ചെളി വൃത്തിയാക്കുവാൻ കഴിയുകയില്ല. അതുപോലെ കരുണ ചെയ്യുന്നവരേ കരുണ പ്രതീക്ഷിക്കാവൂ, നന്മ പ്രവർത്തിക്കുന്നവരേ…
പൊന്നും പട്ടുമല്ല പെണ്ണിന്നഴകെന്ന് ഊന്നിപ്പറയുകിലും, കസവുസാരി ചുറ്റിയൊരുങ്ങിയിറങ്ങും പെണ്ണിൻ രൂപഭംഗിയെന്നും നയനങ്ങൾക്കമൃതേകുമൊരു ചാരുതയാർന്ന ചിത്രമല്ലോ.
ബുദ്ധി, കണക്കുകളോട് മത്സരിക്കുമ്പോൾ ഹൃദയം കടപ്പാടുകളോടാണ് ചേർന്നുനിൽക്കുന്നത്, അതിനാൽ ബുദ്ധി വർദ്ധിപ്പിക്കുവാനുള്ള മരുന്നുകളേക്കാൾ നമ്മൾക്ക് ആവശ്യം ഹൃദയം അലിവ് ഉള്ളതാക്കുന്ന വഴികളാണ്. ശുഭദിനം നേരുന്നു……. 🙏
നല്ല സംസാരങ്ങളും ചിന്തകളും ഇല്ലാത്തവരെ കഴിവതും കാണുന്നതും കേൾക്കുന്നതും ഒഴിവാക്കുക, കാരണം അത് നമ്മുടെ മനസ്സിൽ വിപരീതപ്രതിഫലനങ്ങൾ ജനിപ്പിക്കും, സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തും. ശുഭദിനം നേരുന്നു …… 🙏
തുമ്പപ്പൂവിൻ നൈർമല്യവും വിശുദ്ധിയും നിറയും മനോജ്ഞമാം ഗ്രാമങ്ങളും നന്മയും ലാളിത്യവും തുളുമ്പിടും മനസ്സുകളും കാലയവനികയിൽ മറഞ്ഞെങ്കിലും ഓണമെന്നും മലയാളിയ്ക്ക് സുന്ദരമാമൊരു വസന്തകാലപ്രതീക്ഷ തന്നെ.
നമ്മൾ വിചാരിക്കുന്നതുപോലെ അല്ലല്ലോ ജീവിതം. നമ്മൾ എന്ത് ആശിച്ചാലും ഈശ്വരൻ ഒന്ന് വിചാരിച്ചിട്ടുണ്ട്, അതേ നടക്കുകയുള്ളൂ. കിട്ടാത്തതിനുവേണ്ടി വാശി പിടിക്കാതെ കിട്ടുന്നതുകൊണ്ട് സന്തോഷിക്കുക. വിഷമമുണ്ടാകും, സങ്കടവുമുണ്ടാകും, അതൊക്കെ സഹിക്കണം. ശുഭദിനം നേരുന്നു……. 🙏
നീ തന്ന നാരങ്ങാ മിട്ടായിയുടെ മധുരം ഞാൻ അറിഞ്ഞില്ല, നുണഞ്ഞലിഞ്ഞു കളയാതെ എന്നെന്നും എനിക്കത് കാത്തുവെക്കണമായിരുന്നു. വർണ്ണകടലാസ്സിൽ പൊതിഞ്ഞ് ഞാനെന്റെ വജ്രപ്പെട്ടിയിൽ അന്നത് ഭദ്രമാക്കിയ പോലെ.. ഞാൻ തന്ന പ്രണയം ഒരിക്കൽ പോലും ആസ്വദിക്കാതെ…
ഭംഗിയുള്ള ജലാശയം പോലെയാണ് ഓരോ മനസ്സും, പുറമേനിന്നും നോക്കുന്നവർക്ക് കാണാൻ നല്ല ഭംഗിയായിരിക്കും. അടിയൊഴുക്ക് അറിയണമെങ്കിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലണം. ദേഷ്യവും കൊടുങ്കാറ്റും ഒരുപോലെയാണ്, ശാന്തമായതിനുശേഷമേ മനസ്സിലാവുകയുള്ളൂ നഷ്ടം എത്രമാത്രം വലുതാണെന്ന്. ശുഭഞായറാഴ്‌ച നേരുന്നു……. 🙏
കുറവുകൾ കാണുമ്പോൾ ബന്ധങ്ങൾ വലിച്ചെറിയുന്നവരാണ് നമ്മളിൽ പലരും, കുറവുകളെ കുളിർമഴയാക്കി ചേർത്തുപിടിക്കുന്നവർ നമ്മൾക്കിടയിൽ കുറവായിരിക്കും, സ്നേഹം ഒരു വിശ്വാസമാണ്, അത് പരിപൂർണ്ണമാകുന്നത് കുറവുകൾ അറിഞ്ഞ് സ്നേഹിക്കുമ്പോൾ മാത്രമാണ്. ശുഭദിനം നേരുന്നു….. 🙏
നമ്മളെ നമ്മളായിട്ട് മനസ്സിലാക്കിയവർക്ക് മാത്രമേ നമ്മൾ പറയുന്ന കാര്യങ്ങൾ നമ്മൾ ഉദ്ദേശിച്ച അർത്ഥത്തിൽ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളു, അല്ലാത്തവർക്ക് നമ്മൾ ചെയ്യുന്നതും പറയുന്നതും എല്ലാം തെറ്റുകൾ മാത്രമായിരിക്കും. ശുഭദിനം നേരുന്നു……. 🙏
അക്ഷരദീപം തെളിച്ചു കുരുന്നുകൾ തൻ ഹൃദയത്തിൽ അറിവിൻ വെളിച്ചം പകർന്നിടുന്നു അധ്യാപകർ, പരീക്ഷകൾ ജയിക്കുവാൻ മാത്രമല്ല, ജീവിതം മുന്നിൽ വെയ്ക്കും പരീക്ഷണങ്ങളിൽ തീരാമുറിവുകൾ ഏറ്റു നീറിയാലും ഉയിർത്തെഴുന്നേൽക്കാൻ കരുത്തു പകർന്നിടുന്നു ശ്രേഷ്ഠരാം അധ്യാപകർ. ആരെല്ലാം…
വില്‌പനയ്ക്കായൊരുങ്ങുന്നെൻ ഗൃഹം… ചുറ്റുമുള്ളൊരീ ഭൂമിയും.. വിൽക്കുന്നില്ല ഞാനെൻ സ്വപ്നങ്ങൾ… എൻഭൂതവുംഭാവിയും… വിൽക്കുന്നില്ല ഞാനെന്നെ വിട്ടുപോയൊരാ ബന്ധങ്ങളും ബന്ധനങ്ങളും… വിൽക്കുന്നില്ലെൻ മുറ്റത്തുപതിഞ്ഞ കുഞ്ഞു കാൽപ്പാടുകൾ… വിടർന്നുസുഗന്ധം പരത്തി നിന്നൊരെൻ പൂക്കളും… തേനുണ്ടുനിറഞ്ഞുപറന്നകന്നൊരാ പൂമ്പാറ്റകളും കുഞ്ഞുകുരുവികളും വിൽക്കുന്നില്ല…
നിലച്ചുപോയ ഓരോ ഘടികാരസൂചിക്കും പറയാൻ ഉണ്ടാകും ഓടി തളർന്നു കിതക്കുമ്പോൾ ഒരു കൈത്താങ്ങ് കൊതിച്ച, ആരും ചേർത്ത്പിടിക്കാൻ ഇല്ലാതെ പോയ ഒരു നൊമ്പരകഥ.
അവൾ മരിച്ചിരുന്നു. താലിയണിഞ്ഞതിൻ്റെ ഏഴാം നാൾ അപമാനത്തിൻ്റെ കൂർത്ത വാൾമുന നെഞ്ചിൽ ആഞ്ഞു പതിച്ചപ്പോൾ ഒന്ന് ശ്വാസം വിടാൻ പോലും ആവാതെ പിടഞ്ഞു പിടഞ്ഞവൾ മരിച്ചു പക്ഷേ ഒരാളും അത് അറിഞ്ഞില്ല ഒരു വ്യാഴവട്ടത്തിനിപ്പുറവും,…
നീ വേദനിപ്പിച്ചപ്പോൾ മാത്രം ആണ് ഞാൻ നിരാശപ്പെട്ടത്. നീ കോപിച്ചപ്പോൾ മാത്രമാണ് എൻ്റ നീൾമിഴികൾ തുളുമ്പിപോയത്. നീ അകന്നപ്പോൾ മാത്രം ആണ് ഞാൻ നിലയില്ലാക്കയത്തിൽ ആണ്ടുപോയത്. നീ ഇല്ല എന്ന തോന്നലിൽ നിന്നാണ് ഞാൻ…
ഒരാളെ ഏറ്റവും അധികം പരിണാമത്തിനു വിധേയമാക്കുന്നത് ഒന്നുകിൽ പ്രണയം അല്ലെങ്കിൽ ദുഃഖം. പൂവ് പോലുള്ള മനസ്സിന് കരിങ്കല്ലിൽ കാഠിന്യമേകാൻ ദുഖങ്ങൾക്ക് കഴിയും. മറിച്ച് കല്ല് പോലെ ഉള്ള മനസ്സ് പൂമെത്തയാക്കാൻ പ്രണയത്തിനും.
ഏതൊരു പരിണാമത്തിനും ആധാരം ചുറ്റുപാടുകൾ ആണല്ലോ. നിലനിൽപ്പിന് വേണ്ടി പൊരുതി ചിലത് പാതിവഴിയിൽ മരിച്ചു വീഴും മറ്റുചിലത് പരിണാമത്തിന് വിധേയമായി വിജയം നേടും. സ്വന്തം സ്വത്വത്തിൽ അടിയുറച്ച് നിൽക്കുമ്പോഴും ചുറ്റുപാടുകൾ ആവശ്വപ്പെടുന്നുണ്ടെങ്കിൽ നമ്മൾ പരിണാമത്തിന്…
