ഒരേ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ മാത്രമല്ല വ്യത്യസ്ത ചിന്താഗതികൾ ഉള്ളവരും ആത്മാർത്ഥ സുഹൃത്തുക്കൾ ആവാറുണ്ട്. ആരെയും ഒന്നിനെയും മനസ്സിലാക്കുവാൻ ശ്രമിക്കാത്തവർക്കും അംഗീകരിക്കുവാൻ സാധിക്കാത്തവർക്കും ഒരിക്കലും നല്ല ബന്ധങ്ങൾ ഉണ്ടാവുകയുമില്ല. ശുഭദിനം നേരുന്നു……. 🙏
ചില നേരത്ത് പറയുന്നത് ആരും കേൾക്കാറില്ല, കേൾക്കുന്നത് ആരും പറയാറുമില്ല, എന്നാൽ പറയാത്തത് കേൾക്കുവാനും കേൾക്കാത്തത് പറയുവാനും നമ്മൾ മനുഷ്യരോളം മിടുക്ക് മറ്റാർക്കുമില്ല. ശുഭദിനം നേരുന്നു…….. 🙏
നിന്നോർമ്മകളുടെ വേലിയേറ്റത്തിൽ ഞാനെന്റെ ഭ്രമണപഥത്തിൽ നിന്ന് വേർപെട്ട് പോകുന്നു…!
ഞാൻ ടോവിനോയുടെ ഒരു പടം കാണുവായിരുന്നു. എനിക്കൊത്തിരി ഇഷ്ടമാണ് ടോവിനോ. എന്നിട്ടും പടം കാണുമ്പോൾ ഞാനാലോചിച്ചത്… “എന്നാലും ടോവിനോയ്ക്ക് അവന്റത്ര ഗ്ലാമർ ഇല്ലല്ലോ” എന്നായിരുന്നു… ഇത് ഞാൻ പുറത്ത് പറഞ്ഞാൽ എല്ലാവരും ചിരിക്കും -…
പാതിയുറക്കത്തിൽ വഴുതി വീണ കിനാക്കളെ താരാട്ട് പാടിയുറക്കി കിടത്തി ഞാൻ… രാത്രിമഴ കണ്ണീരൊഴുക്കി തുടച്ച് വെടിപ്പാക്കിയ.. നിദ്രയെന്നെ കൈവിട്ട രാത്രിയിൽ… ഏകാന്ത രാവിൻ വ്യസനങ്ങളെ- ക്കുറിച്ചൊരു കവിത എഴുതണം… ഇനിയുണരാത്ത അവസാന…
എന്റേതെന്നൊരു വിശ്വാസപ്പെ- രുക്കത്താൽ നിന്നെ ഞാനൊട്ടുമേ അവിശ്വസിച്ചില്ല.. അതിനാൽ മുദ്ര ചാർത്തി സ്വന്തമാക്കി താഴിട്ട് പൂട്ടി വെച്ചില്ല… എന്റെ വിശ്വാസങ്ങളെ കവച്ചു കടന്ന്.. നിന്നെയും എന്നിൽ നിന്നെന്നെയും വേരോടെ പിഴുതെടുത്തു നീ പോയ്.. തിരസ്കാരങ്ങളുടെ…
എന്നെയോർക്കുമ്പോൾ ചൂടാറി തണുത്തുറഞ്ഞു പോമൊരു ഹൃദയത്തിൽ നിന്നാണ് അന്യയായ് ഞാനെന്നേക്കുമായ് പടിയിറങ്ങിയത്.. ഇനി വരും കാലം ചിരപരിചിതരാം അപരിചിതർ നാം എങ്കിലും… നിസ്സ്വയാമെൻ പ്രാണനിൽ ഭാരമില്ലാതലിഞ്ഞു ചേർന്നു പോയ് നിന്റെ ഓർമയും…
എന്ത് ചെയ്താലും പറഞ്ഞാലും അതിൽ എല്ലാം കുറ്റം കണ്ടെത്തി പരാതിപ്പെടുന്ന ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒരിക്കലും സന്തോഷത്തോടെ ഇരിക്കുവാൻ കഴിയുകയില്ല, എപ്പോഴും നല്ല കാര്യങ്ങൾ ചെയ്യുക, നല്ലത് ചെയ്യുന്നത് ഒരു കടമ മാത്രമല്ല സന്തോഷവും…
കനവിലാണിയെന്റെ ജന്മം, ഇനിയുള്ള കാലം നിൻ കനവിൽ മാത്രമാണ് ഇനിയെന്റെ ലോകം കരുണയില്ലാത്ത ദൈവങ്ങൾ എന്തിനീ പാവമാം പെണ്ണിനോടീ ക്രൂരത കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടെന്നെ അനാഥയാക്കിയതെന്തിനാണ് ? പ്രിയമുള്ള ഓർമ്മകൾ ബാക്കിയാക്കി പ്രിയമുള്ളവരൊക്കെയും…
വട്ടത്തിലും നീളത്തിലും മുറിച്ച പച്ചക്കറികളെ അഗ്നിയിൽ വേവിച്ചെടുത്തു നാളികേരവും ജീരകവും ചേർത്തെടുത്തു കുറുക്കിയും താളിച്ചുമെടുത്തു ഒരുക്കിയ സദ്യ. ഇടത്തോട്ട് തിരിച്ചിട്ട തൂശനിലയിൽ ഉപ്പു തൊട്ടു ഉപ്പേരി പഴം അച്ചാർ പുളിഞ്ചി മുതൽ കാളൻ ഓലൻ…
നന്മയുടെ പൂവിതളുകൾ പറിച്ച് സ്നേഹത്തിന്റെ പുക്കളമെഴുതുവാൻ ഓണപുലരി ആഗതമായി. എല്ലാവർക്കും ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ……… ശുഭദിനം നേരുന്നു… 🙏
നമ്മളിൽ ചിലർക്ക് നല്ലത് അല്ലെങ്കിൽ ശരിയാണ് എന്നു പറയുന്നതിനേക്കാൾ ഇഷ്ടം തെറ്റ് കണ്ടുപിടിക്കുന്നതിലാണ്. മന:ശുദ്ധി ഉള്ളവരേ നന്നായിട്ടുണ്ട് എന്നുപറയുകയുള്ളൂ, മന:ശുദ്ധി ഇല്ലാത്തവർ എല്ലായിടത്തും തെറ്റേ കാണൂ, അവർ ജീവിതകാലം മുഴുവൻ തെറ്റുകൾ കണ്ടുപിടിച്ചുകൊണ്ടിരിക്കും. ശുഭദിനം…
ഒരു പുകമറയാക്കി നീ ചെയ്യുന്ന ഓരോ ഹീനകൃത്യങ്ങളും ഒരു നാൾ ആ പുകമറ വിച്ഛേദിച്ചു നിന്നിലേക്കു തന്നെ തിരികെ വരുമെന്നുള്ളതാണ് കാലത്തിന്റെ കാവ്യനീതി. റംസീന നാസർ
അമ്മേ ! “ഇന്ന് അമ്മുവിനെ പൂക്കൾപറിക്കാൻ കണ്ടില്ലല്ലോ ” “അതേ അവൾക്കെന്തു പറ്റിയാവോ ” അച്ഛൻ മരിച്ചതിനു ശേഷം അമ്മക്കാകെയുള്ള നേരമ്പോക്ക് പൂക്കൾ ഉണ്ടാകുന്ന ചെടികൾ വെച്ചുപിടിപ്പിക്കുന്നതാണ്. കനകാംബരവും മുല്ലയും പനിനീർപ്പൂവും മുറ്റം നിറയെ…
മധുരം നിറഞ്ഞ ബാല്യത്തിന്റെ ഓർമ്മകളിൽ ഇന്നും നിറഞ്ഞു നിൽപ്പുണ്ട് മധുരവും പുളിയും ഇടകലർന്ന് ചില്ലുഭരണിയിലെ പലവർണ്ണങ്ങളാൽ കണ്ണിനിമ്പമാർന്ന നാരങ്ങ മിട്ടായികളും അവ നുണച്ചിറക്കി നടന്ന ബാല്യവും. റംസീന നാസർ
ആ മഞ്ഞച്ചരടിൽ കോർത്ത താലിക്ക് അടിമത്വത്തിന്റെ ചങ്ങലക്കണ്ണികളേക്കാൾ ബലമുണ്ടെന്നു തിരിച്ചറിയാതെ അവളതു ഏറ്റുവാങ്ങിയപ്പോൾ ഓർത്തില്ല അത് സ്വാതന്ത്ര്യത്തിന്റെ അവസാന നിമിഷമാണെന്നും ഇനിയുള്ളകാലം മറ്റുള്ളവരുടെ സന്തോഷങ്ങൾക്കായി അടിമയെപ്പോലെ ജീവിതം ജീവിച്ചു തീർക്കേണ്ടി വരുമെന്നും. റംസീന നാസർ
ഒരു കുടം തുമ്പപൂക്കളെ കുഞ്ഞിളം കൈകൊണ്ടു പിച്ചിയെടുത്തപ്പോൾ മുത്തശ്ശി ശകാരിച്ചു “ശിവ ശിവ ! പൂക്കളത്തിൽ ഇടാൻ ഒരു പൂ പോലും ഇല്ലാതെ പറിച്ചെടുത്തു നശിപ്പിച്ചോ ഉണ്ണിയെ നീ “. മുത്തശ്ശിക്ക് പൂക്കളത്തിൽ ഇടാൻ…
ചന്ദന നിറത്തിൽ വീതിയുള്ള കസവുകരയുള്ള സാരി ഭംഗിയിൽ ഞൊറിഞ്ഞുടുത്തു നെറ്റിയിൽ ചന്ദനക്കുറിയും തലയിൽ മുല്ലപ്പൂമാലയും വെച്ച് കയ്യിൽ കരിവളയും വാലിട്ടെഴുതിയകണ്ണുമായി മലയാളി മങ്കയെപ്പോലെ അണിഞ്ഞൊരുങ്ങി വരുന്ന പെൺകൊടികൾ എന്നും കണ്ണിനമ്പമുള്ള കാഴ്ചയാണ് . ഓണഘോഷം…
ആദ്യം പരിപ്പും നെയ്യും പപ്പടവും കൂട്ടിയൊരു പിടിപിടിച്ചു ബഹുരസം പിന്നെ സാമ്പാറും പപ്പടവും പൊടിച്ചു ചേർത്തു ഒരു ഉരുള അകത്താക്കിയപ്പോൾ കേമം തന്നെ അവസാനം പായസവും പപ്പടവും ഒരു ചെറിയ പഴവും കൂട്ടിയങ്ങു തിരുമ്മികുഴച്ചു…
പായസങ്ങൾ പലവിധമെങ്കിലും എനിക്കിഷ്ടം പ്രഥമ സ്ഥാനത്തുള്ള പരിപ്പ് പ്രഥമൻ തന്നെ. നെയ്യിൽ വറുത്തു ശർക്കരയിൽ വിളയിച്ചു തേങ്ങാപ്പാലിൽ കുറുക്കി മേമ്പൊടിക്കായ് അൽപ്പം ചുക്കും ഏലക്കാപൊടിയും ചേർത്തു തേങ്ങാകൊത്തും അണ്ടിപ്പരിപ്പുമിട്ട് അലങ്കരിച്ച പ്രഥമൻ വാഴയിലേക്കു വിളമ്പി…
