മൊബൈൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടപ്പോൾ അയാൾ ഖുർആൻ മടക്കി വെച്ചു. ഫോൺ ചെവിയോട് ചേർത്തു. “ഹലോ അസ്സലാമു അലൈകും.” “വ അലൈകും മുസ്സലാം ഉപ്പ, നൗഷാദ് ആണ്.” “ആ… മോനെ എന്താണ് വിശേഷങ്ങൾ?” “സുഖം ആണ് ഉപ്പാ…” “ഉമ്മ എന്തിയെ?” “അടുക്കളയിൽ കാണും നോക്കട്ടെ..” അയാൾ തിടുക്കത്തിൽ അടുക്കളയിലെത്തി ഫോൺ ഭാര്യ സൈനുവിന് കൊടുത്തു അയാൾ തിരിഞ്ഞു നടന്നു. നൗഷാദ് ആണെന്ന്… നീയൊന്ന് ചുമച്ചാൽ ഒന്ന് മുരട് അനക്കിയാൽ നിന്റെ ശ്വാസഗതിയുടെ താളം ഒന്ന് മാറിയാൽ ഈ ഉപ്പാക്ക് അറിയാം. ഒരു പത്താം ക്ലാസ് വരെയൊക്കെ ഞാൻ അവനെ കെട്ടിപിടിച്ചു കിടന്നിട്ടുണ്ട്. കഥകൾ പറഞ്ഞിട്ടുണ്ട്. പിന്നെ പതിയെ പതിയെ അവൻ അകലാൻ തുടങ്ങി.. മുതിർന്നുവെന്ന് അവന് തോന്നിയിട്ടുണ്ടാകും. പക്ഷെ ഈ അകൽച്ച എന്തിനാണ്? സംസാരം കഴിഞ്ഞു സൈനു ഫോൺ തിരികെ അയാൾ ഇരിക്കുന്നതിനു അടുത്തുള്ള ടേബിളിൽ കൊടുന്നു വെച്ചു. “നിങ്ങൾക്കു ചായ വേണോ?” അയാൾക്ക് രണ്ടു മക്കളാണ് നൗഷാദും ഇളയവൾ…
Author: Faisal Mc
ആരാണ് പ്രതിക്കൂട്ടിൽ ആകുന്നത് മതമോ മനുഷ്യത്വമോ എന്നാണ് ചോദ്യം… മാനുഷിക സംസ്കാരത്തെ തന്നെ പച്ചക്ക് കൊന്നു കൊലവിളിച്ചുകൊണ്ട് സംസ്കാരത്തിന്റെയോ ഇത്രകാലം നേടിയ മാനുഷികമൂല്യങ്ങളുടെയോ പരിഗണന പോലും കൊടുക്കാതെ കാട്ടാളത്തതിനേക്കാൾ മൃഗീയമായി അരും കൊല ചെയ്തിട്ട് പിന്നീട് അതിനെ മതവൽക്കരിക്കുകയും മതത്തിന്റെ മേൽ കെട്ടിവെക്കാനുള്ള ത്വര പ്രകടിപ്പിക്കുകയും ചെയ്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ആരുതന്നെ പ്രതിക്കൂട്ടിൽ ആയാലും ആദ്യമേ അവിടെ ജീവൻ വെടിഞ്ഞ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ. പഹൽഗാമിൽ എന്നല്ല എവിടെ എപ്പോൾ അക്രമം ഉണ്ടായാലും പ്രോപ്പഗണ്ടകളുടെ ഒരു ഘോഷയാത്ര പ്രത്യേക സമൂഹത്തെ ലക്ഷ്യം വെച്ച് പ്രചരിക്കാറുണ്ട്. വളരെ മുമ്പ് തന്നെ തയ്യാറാക്കിയ ഒരു അജണ്ട. കൃത്യമായി അവർ ഒരു വിഷം പുരട്ടിയ അമ്പ് പോലെ ലക്ഷ്യത്തിലെത്തിക്കാറുണ്ട്. ആ ലക്ഷ്യമാകട്ടെ കൃത്യവുമാണ്. രാജ്യത്ത് മുസ്ലിം വിരുദ്ധത സൃഷ്ടിക്കുക എന്നത് തന്നെയാണ് അത്. ഇന്ത്യ സംഘിസത്താൽ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്ന ഇക്കാലത്ത് ഇത് പ്രതീക്ഷിക്കാവുന്നത് തന്നെയാണ്.. ഇന്ത്യ മഹാരാജ്യത്ത് ഉള്ളിൽ നിന്നോ പുറത്ത് നിന്നോ…
ജമ്മു കശ്മീരിലെ പഹൽ ഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരേയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. നിരപരാധികളായ പൊതു ജനങ്ങളുടെ മേൽ നിറയൊഴിക്കുന്നത് ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം വേദനിപ്പിക്കുന്നതുമാണ്. ശക്തമായ തിരിച്ചടി കൊണ്ട് ഭീകരവാദികൾക്ക് ശക്തമായ താക്കീത് നൽകാൻ ഇന്ത്യക്ക് കഴിയേണ്ടതുണ്ട്.. അതെ സമയം ഈ അക്രമത്തിന്റെ ഉത്തരവാദിത്തം ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ (TRF) എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. ലഷ്കർ-ഇ-തൊയ്ബയുടെ ഒരു മറയായി പ്രവർത്തിക്കുന്ന ഈ വിഭാഗം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമാണ് രൂപീകൃതമായത്. 2023 ൽ ഇന്ത്യൻ ഭരണകൂടം ഈ സംഘടനയെ തീവ്രവാദ പട്ടികയിൽ ഉൾപെടുത്തുകയും ഇവരുടെ പ്രവർത്തനങ്ങളെ ഇന്ത്യയിൽ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. കശ്മീർ എന്നത് എന്നും ഒരു പ്രശ്ന മേഖലയാണെന്നു വരുത്തി തീർക്കലാണ് തീവ്രവാദികളുടെ ലക്ഷ്യം എന്നതാണ് മാധ്യമക്കുറിപ്പുകളിൽ നിന്ന് മനസ്സിലാക്കുന്നത്. വിനോദസഞ്ചാരികൾ കൂടുതലായി വരുന്നത് കാശ്മീരിന്റെ സ്ഥിതി സമാധാനപരമാണെന്ന് സർക്കാർ അവകാശ വാദത്തെ ഇല്ലായ്മ ചെയ്യലാണ് ഉദ്ദേശം. സ്വാതന്ത്ര്യാനന്തരം മുതൽ കാശ്മീർ എന്നത്…
ശാലു ഇന്ന് ഏറെ സന്തോഷത്തിലാണ്. നഴ്സറിയിൽ നിന്ന് വന്ന ഉടനെ അവളോട് അമ്മ പറഞ്ഞിരിക്കുന്നു. അച്ഛൻ വരുന്നുണ്ടെന്ന്. ശാലു ഉത്സാഹത്തോടെ ഓടിനടന്നു. തൊടിയിലെ പൂമ്പാറ്റകളോടും, മുറ്റത്തെ തുളസിചെടിയോടും, തല ഉയർത്തി നിൽക്കുന്ന ചെമ്പരത്തിയോടും, ശാലുവിന്റെ കൊച്ചു സുന്ദരി മുല്ല വള്ളിയോടും അവൾ പറഞ്ഞു അച്ഛന്‍ വരുന്നു, അയലത്തെ അമ്മുവിനോടും മുറ്റമടിക്കാന്‍ വരുന്ന ചക്കിയോടും വിവരം പറഞ്ഞത് ശാലു തന്നെ. അച്ഛമ്മയുടെ കാതില്‍ സ്വകാര്യമായാണ് ശാലു പറഞ്ഞത് അച്ഛന്‍ വരുന്നു… ശാലുവിനു ഒരനിയന്‍ കൂടിയുണ്ട് കുട്ടു, ഒരു വയസ്സ് ആയിട്ടില്ല അവന്. നഴ്സറി വിട്ടു കഴിഞ്ഞാല്‍ കുറച്ചു നേരം കുട്ടുവിനടുത്ത് വിശേഷങ്ങള്‍ പറഞ്ഞു ശാലു കൂടും, കൈ കാലിട്ടടിക്കുന്ന കുട്ടുവിനെ നോക്കി നഴ്സറി വിശേഷങ്ങള്‍… കുട്ടുവിന്റെ മോണ കാട്ടിയുള്ള ആ ചിരി ശാലുവിനു വളരെ ഇഷ്ടമാണ്, കുട്ടു കരയാന്‍ തുടങ്ങുമ്പോള്‍ ഐഡിയ സ്റ്റാര്‍ സിങ്ങറിലെ ശരത്തിനെ അനുകരിച്ചു ശാലു പറയും സംഗതി പോരാ എന്ന്.. ഉണ്ണിവാവയെന്താ നടക്കാത്തെ… തന്നെ പോലെ വര്‍ത്തമാനം…
ഇത് ചെറൂക്കിന്റെ കഥയാണ്. നിഗൂഢതകളുടെ ഒളിത്താവളം. എഴുതി വെക്കാത്ത ചരിത്രങ്ങൾ… സത്യങ്ങളോ മിഥ്യകളോ.. എന്തായാലും കഥകൾക്കും വിശ്വാസങ്ങൾക്കും ഒരു കുറവുമില്ല. ചെറൂക്ക്, മന്ദലാംകുന്ന് നാട്ടിലെ കേൾക്കപ്പെട്ട ഏറ്റവും ഭയാനകമായ ഒരിടം. കനോലി കനാലിനു അഭിമുഖമായി ഒരു കിലോമീറ്ററോളം നീളമുള്ള ഒരു കുളം, അതിലെ കുപ്രസിദ്ധമായ ഒരു കടവ് അതാണ് ചെറൂക്ക്. തെളിഞ്ഞ വെള്ളം. നിശബ്ദത. പോക്രാച്ചി തവളകളുടെ മുരളലോ കാലൻ കൊക്കുകളുടെ മർമ്മരങ്ങളോ ഇല്ലാത്ത നിശബ്ദമായ ഒരിടം. ഇടക്കിടക്ക് ഒളിച്ചു കളിക്കുന്ന സൂര്യൻ പൊടുന്നനെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് ഉയരുന്ന റൂഹാൻ കിളിയുടെ കൂവൽ.. കാറ്റിന്റെ ശീൽകാരങ്ങളിൽ എവിടെയോ തങ്ങി നിൽക്കുന്ന ചില മരണ മന്ത്രങ്ങൾ. തെളിഞ്ഞ നീല കളറുള്ള വെള്ളത്തിൽ മെല്ലെ വളരെ മെല്ലെ രൂപ പെടുന്ന ചുഴലികൾ. ഏത് വേനൽ കാലത്തും ചെറൂക്കിന് മുകളിൽ പ്രത്യക്ഷപ്പെടുന്ന മഴ മേഘങ്ങൾ… ഒരു മഴക്കാലത്തു അപ്രത്യക്ഷമായ കന്നുകാരൻ പോക്കരും പോത്തുകളും എവിടെ എന്ന ചോദ്യത്തിന് ആളുകൾ ചൂണ്ടി കാട്ടുന്ന ഒരുത്തരം ചെറൂക്ക്.…
മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള നിലവിളികൾ തുടങ്ങിയിട്ട് കാലം ഏറെയായി. ഇതെല്ലാം എന്നുമുതൽ സജീവമാകുന്നുവോ അന്നുമുതൽ ഇതിനെല്ലാം എതിർപ്പുമുണ്ട് എന്നിട്ടും നാൾക്കുനാൾ വർദ്ധിച്ചുവരുന്ന മാഫിയകളെയാണ് നമുക്ക് ചുറ്റും കാണാൻ കഴിയുന്നത്. പെട്ടെന്ന് പണം ഉണ്ടാക്കാൻ ഉള്ള വഴി മറ്റൊരുത്തന്റെ കുടുംബത്തെയും സ്വത്വത്തെയും നശിപ്പിച്ചു കൊണ്ട്.. ഒരുകാലത്ത് സ്ത്രീകൾ ഇതിൽ നിന്നെല്ലാം ഒഴിവായിരുന്നെങ്കിൽ ഇന്ന് അവരും ഇതിൻറെ പ്രചാരകരും ഉപയോക്താക്കളുമാണ് എന്നതും കൂടി ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പണ്ടുകാലത്ത് മയക്ക് മരുന്ന് എന്നൊക്കെ കേൾക്കുമ്പോൾ നമുക്ക് മനസ്സിൽ വന്നിരുന്ന ചില നാടുകൾ ഉണ്ട് ബോംബെ ബാംഗ്ലൂർ മദ്രാസ് തുടങ്ങി അധോലോകങ്ങളെ പറ്റിയുള്ള ചില ധാരണകൾ. അവിടങ്ങളിൽ മാത്രം ഉണ്ടാകുന്ന ചില സംഗതികളാണ് ഇതൊക്കെ എന്നായിരുന്നു നമ്മുടെയൊക്കെ വിശ്വാസം.. എന്നാൽ ഇന്ന് നമ്മുടെ നാൽക്കവലകളിലെ പെട്ടി കടകളിൽ പോലും ഇത് സുലഭമാണ് എന്നത് ഇതിൻറെ ഗൗരവം ഏതുതരത്തിൽ എടുക്കണം എന്നതിനെ സൂചിപ്പിക്കുന്നു.. മദ്യം ഒരു കാലത്തും സർക്കാർ നിർത്താൻ പോകുന്നില്ല കാരണം അതിൽ നിന്ന് കിട്ടുന്ന വരുമാനം…
പ്രിയമുള്ളവരേ, നമുക്ക് കുട്ടികളിൽ നിന്ന് തുടങ്ങാം അല്ലേ.. നമ്മൾ വാത്സല്യപൂർവ്വം നമ്മുടെ കുട്ടികൾക്ക് ഒരു കളിതോക്ക് വാങ്ങി കൊടുക്കുന്നു. അവനത് കൊണ്ട് വെടി വെക്കുന്നു നമ്മൾ മരിച്ചു വീഴുന്നതായി അഭിനയിക്കുന്നു. കുട്ടി പൊട്ടിച്ചിരിക്കുന്നു. കുട്ടികളുടെ സന്തോഷം നമ്മുടെ സന്തോഷം… തെറ്റ് പറയാനില്ല… ഒരു കുട്ടിയുടെ മനസ്സ് ഒരു വൈറ്റ് ക്യാൻവാസ് ആണ്, അവിടെ ഓരോ ചലനങ്ങളും ഓരോ വാക്കും അവിടെ അടയാളപ്പെടുത്തുന്നുണ്ട്. അത് കൊണ്ടാണല്ലോ മലയാളിയുടെ കുട്ടി മലയാളം തന്നെ പറഞ്ഞു തുടങ്ങുന്നത്. ഒരു നേർത്ത വര അവിടെ നമ്മൾ വരച്ചു കഴിഞ്ഞു. ആ വര കാല ക്രമേണ മാഞ്ഞു പോകാം തെളിഞ്ഞു വരാം അത് അവന്റെ ജീവിത സാഹചര്യത്തിന് അനുസരിച്ചു ആയിരിക്കും എന്ന് മാത്രം. എന്ന് കരുതി കുട്ടികൾക്ക് ആരും കളിതോക്കുകൾ വാങ്ങി കൊടുക്കാതിരുന്നിട്ടില്ല. ഇനിയും വാങ്ങി കൊടുക്കുകയും വേണം. നേരത്തെ പറഞ്ഞത് ക്യാൻവാസിൽ തൊണ്ണൂറ്റി ഒമ്പത് ശതമാനം മാഞ്ഞു പോകാൻ സാധ്യതയുള്ള ഒരു വരയാണ്… ബാക്കിയുള്ള ഒരു…
മൃഗാധിപത്യം നീണാൾ വാഴട്ടെ.. രാജാധി രാജൻ ജടയൻ കീ ജയ്.. കാടാണ് രംഗം. രാജഭരണം ഒക്കെ അവസാനിച്ചെങ്കിലും ഇന്നും അവരുടെ നേതാവ് ജടയൻ സിംഹം തന്നെയാണ്. പക്ഷികളും മൃഗങ്ങളും ഒക്കെയായി പതിവില്ലാത്ത ഒരു മൃഗസഭ കൂടിയിരിക്കുകയാണ് അവിടെ. ഉപചാരങ്ങൾക്ക് ശേഷം കാടു വികസന ക്ഷേമ മന്ത്രി കൃപാണി മരംകൊത്തി സംസാരിക്കാൻ തുടങ്ങി. “കാടിന്റെ അവസ്ഥ വളരെ മോശം ആയിരിക്കുകയാണ് പല ഇടങ്ങളും മനുഷ്യർ വെട്ടിനശിപ്പിച്ചു. ക്ഷമയുടെ നെല്ലി പലക നമ്മൾ കണ്ടു കഴിഞ്ഞു. ഇനി നഷ്ടപെട്ടതെല്ലാം തിരിച്ചു പിടിക്കണം. മാത്രമല്ല മൃഗങ്ങൾ കാടിനു ഉൾകൊള്ളാവുന്നതിലും അധികമായിരിക്കുന്നു ഈ അവസ്ഥക്ക് ഒരു മാറ്റം വേണം. വിഷയം മൃഗസഭക്ക് ചർച്ചക്ക് വിടുന്നു. ഓരോരുത്തരായി സംസാരിക്കുക കലപില കൂട്ടരുത് നമ്മൾ മനുഷ്യരല്ല എന്നത് ഓർമ്മയിലിരിക്കട്ടെ” എന്ന് പറഞ്ഞു കൃപാണി മരംകൊത്തി സംസാരം അവസാനിപ്പിച്ചു. ഇനി ചർച്ചയാണ്.. ആദ്യം സംസാരിക്കുന്നത് ഫോക്കച്ചൻ കുറുക്കനാണ്.. “ഞങ്ങൾ ഈ പ്രശ്നം കാലങ്ങൾക്ക് മുൻപേ ഉന്നയിച്ചിട്ടുള്ളതാണ് അന്ന് ഞങ്ങളെ എല്ലാവരും ഒറ്റപ്പെടുത്തി…
ഒരു മനോഹരമായ യാത്ര.. ഒരേ മനസ്സ് ഉള്ള നാലു കൂട്ടുകാർ. അബ്ബാസും സാദിക്കും ഷെമീറും ഏകദേശം ഒമ്പതു മണിയോടെ അവർ തോബാനിൽ എത്തി. ദൈദിൽ നിന്നും പത്തു കിലോമീറ്റർ മാത്രം അകലെയുള്ള ഫുജൈറയുടെ ഒരു അതിർത്തി ഗ്രാമം… ഇവിടെ നിന്ന് ഞാനും കൂടി ചേർന്നതോടെ കോറം തികഞ്ഞു. എന്നാ പിന്നെ വിട്ടാലോ.. ആദ്യം സിജി വഴി ഷൗക്കയിലേക്ക്.. ഒരു മനോഹരമായ കാഴ്ചയാണ്. ഷൗക്ക ഡാമും പരിസരവും സമ്മാനിക്കുക, റാസൽ ഖൈമ എമിറേറ്റ്സിന്റെ ഭാഗമായ ഹാജർ പർവതനിരകളുടെ പശ്ചാത്തലത്തിൽ ആണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.. മലമുകളിലേക്ക് ട്രക്കിങ് ഉണ്ട്. നല്ല ആരോഗ്യമുള്ളവർ മാത്രം ആ സാഹസത്തിന് മുതിർന്നാൽ മതി, സ്റ്റെപ്പുകൾ കയറി ഒരു വിധമാകും. അങ്ങനെ ഉദ്ദേശിക്കുന്നുവെങ്കിൽ ഒരു കുപ്പി വെള്ളം നിർബന്ധമായും കയ്യിൽ കരുതുക. രാവിലെ ആയിട്ട് പോലും നല്ല തിരക്കായിരുന്നു. തലേ ദിവസം വന്നു സ്റ്റേ ചെയ്തവരും യോഗ കരാട്ടെ അഭ്യാസ പ്രകടനം നടത്തുന്നവരും എല്ലാം കൂടി നല്ല…
ക്ലബ്ബിന്റെ ജനറൽ ബോഡി യോഗമാണ് ജസ്റ്റിനും അലക്സും അന്ന് പണിക്ക് പോയില്ല. യോഗത്തിൽ അവർക്കും പലതും പറയാനുണ്ട്… അവർ കന്യാകുമാരി സ്വദേശികളാണ്.. മണിയേട്ടന്റെ മേസ്തിരിമാരാണ്. ഞങ്ങളുടെ കൂട്ടുകാരാണ്.. അതിലെല്ലാമുപരി ക്ലബ്ബിന്റെ പ്രധാന പെട്ട മെമ്പർമാരാണ്… സെക്രട്ടറി സ്വാഗതം പറഞ്ഞു. ഔപചാരികത അവിടെ കഴിഞ്ഞു. ഇനി ചർച്ച എന്തെങ്കിലുമൊരു കലാപരിപാടി വെക്കണം. ഇല്ലാതെ പിടിച്ചു നിൽക്കാൻ കഴിയില്ല അതെ പരിപാടി വെക്കണം. നിർബന്ധം ആണ്. കഴിഞ്ഞ രണ്ട് മാസത്തെ വാടക നൗഫലിന്റെ ഉമ്മാടെ മാല പണയം വെച്ചാണ് കൊടുത്തിട്ടുള്ളത്, അത് തിരിച്ചെടുക്കണം. വോളി ബോൾ വാങ്ങണം, ടൂർ പോകണം ആവശ്യങ്ങളുടെ നീണ്ട നിര.. വരാന്തയിൽ നിന്നിരുന്ന മാസപൈസ മൂന്ന് മാസം മുടക്കുള്ളവരെ കൂടി അകത്തു വിളിച്ചു യോഗം അതിന്റെ മാന്യത കാണിച്ചു. അലക്സ് എണീറ്റു നിന്നു, “എനിക്കൊരു കാര്യം പറയാനുണ്ട്.” സാധാരണ മിണ്ടാതിരിക്കലാണ് പതിവ്. അങ്ങനെ തീരുമാനിക്കുകയല്ലേ അലക്സേ എന്ന് ചോദിച്ചാൽ തലയാട്ടും അത്ര തന്നെ.. ഇന്ന് എന്തോ കാര്യമായി…
