ഗാന്ധി പാർക്കിന് മുന്നിൽ ബസിറങ്ങി അവൾ പാർക്ക് മുറിച്ചു കടന്നു. വെയിൽ ചാഞ്ഞു തുടങ്ങിയ കടൽത്തീരത്ത്, ഉന്തു വണ്ടിയിൽ സാധനങ്ങൾ ഏന്തിയ കച്ചവടക്കാർ, തണൽ തേടി. വീശിയടിക്കുന്ന കാറ്റിൽ, കോട്ടൺ സാരി, പറന്നുയരാൻ വെമ്പുമ്പോൾ…
നിൻറെ പ്രൊഫൈലിൽ കയറുമ്പോൾ ഉടലൊരു കള്ളപ്പൂച്ചയാകും തിളങ്ങുന്ന കണ്ണുകളും പതുങ്ങിയ കാൽവെയ്പുകളുമായി അങ്ങിങ്ങ് പതുങ്ങി നടക്കും ഫ്രണ്ട് ലിസ്റ്റിൽ പരതും കുശുമ്പിന്റെ കണ്ണുകൾ ചിമ്മിയടക്കും കലി കൊണ്ട് കൈ നഖങ്ങൾ മൗസിലമരും കൂർത്ത ചുണ്ടുകളാൽ…
അന്ന് നമ്മൾ ഇരുപതുകളിലായിരുന്നു അന്ന്.. എന്റെ കണ്ണുകളിലേക്കുറ്റു നീ നോക്കിയിരിക്കേ ഞാൻ ചോദിച്ചു, ” പ്രായം അറുപതായാലും നീയെന്നെ ഇങ്ങനെ പ്രണയിക്കുമോ?” “എന്താ സംശയം ?” എത്ര പെട്ടെന്നായിരുന്നു മറുപടി! എന്നിട്ടും… നമ്മൾ കണ്ണിൽ നോക്കാതായി തമ്മിൽ…
രാവിലെ തന്നെ കയ്യിലൊരു ബാഗും ഒതുക്കിപ്പിടിച്ച് ഉമ്മറത്തേക്കിറങ്ങി വന്ന ഊർമ്മിളയെ കണ്ട് കുടുംബാംഗങ്ങൾ അമ്പരന്നു. തലേദിവസം പോസ്റ്റ് മാൻ കൊണ്ടു വന്ന അപ്പോയിന്റ്മെന്റ് ലെറ്റർ അവളുടെ കൈകൾക്കുള്ളിലിരുന്നു വിറച്ചു. ” ശിവ..ശിവ ! എന്തായീ…
“വിട്ട് കൊടുക്കുന്നത്, ഇഷ്ടങ്ങൾ കഷ്ടപ്പെട്ട് വേണ്ട എന്ന് തീരുമാനിക്കുന്നത്” ഇതിനെ ചിലർ അഡ്ജസ്റ്റ്മെന്റ് എന്ന് വിളിക്കും. മറ്റു ചിലർ ത്യാഗം എന്നും സഹനമെന്നും വിളിക്കും. കാഴ്ചപ്പാടിന് അനുസരിച്ച് അഡ്ജസ്റ്റ്മെന്റും സഹിക്കലും ത്യാഗവും മാറിക്കൊണ്ടേയിരിക്കും.…
എറിഞ്ഞ് കൊണ്ട കല്ലേറിനേക്കാൾ വേദന നൽകിയത് ആരൊക്കെയോ അറിഞ്ഞ് പ്രഹരങ്ങളായിരുന്നു. മനസ്സ് കലുഷിതമാവാതിരിക്കാൻ ആവത് ശ്രമിച്ചിട്ടും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഒരു ഒളിച്ചോട്ടം തന്നെ വേണ്ടി വന്നു അകലുഷമാം മനസ്സിൻ ഉടമയാവാൻ. മാറ്റിനിർത്തലുകളേക്കാൾ…
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പുരുഷന്റെ ജീവിതം പാമ്പും കോണിയും കളിക്ക് സമാനമാണ്. 99 ൽ ചെന്ന് പാമ്പ് വിഴുങ്ങിയാലും പിന്നെയും ജീവിതത്തിൽ കയറി പോകാൻ ഏണികൾ സുലഭമായിരിക്കും. ഒന്നോ രണ്ടോ ഒരായിരമോ തെറ്റ് സംഭവിച്ചാലും വീണ്ടും…
ജീവിതം ചിലർക്ക് ഒരു ചുറ്റുഗോവണി പോലെയാണ്. ഇടയ്ക്ക് തല കറങ്ങിത്തിരിഞ്ഞു പോകുമെങ്കിലും മുകളിലെത്തിയേ തീരൂ! ജീവിതം ചിലർക്ക് നേരെ ചാരിവച്ചൊരു ഏണിയാണ്. നേരെ അങ്ങ് കയറിപ്പോകാം തടസങ്ങളില്ലാതെ… വേറെ ചിലർക്ക് എസ്‌ക്കലേറ്റർ പോലെ! നിന്നു…
ജീവിതം നോൺ സ്റ്റിക്ക് പാത്രം പോലെയാണ്! തടി കൊണ്ടുള്ള തവിയാണ് പഥ്യം എന്നറിഞ്ഞിട്ടും.. നമ്മൾ സ്റ്റീൽ ചട്ടുകം കൊണ്ട് കുത്തി ഇളക്കും! കോട്ടിങ് പോയി ഒന്നിനും കൊള്ളാതെ ആക്കും! അപ്പോൾ ഒരു ബോധോദയം വരും……
എല്ലാ പണവും ഒരിടത്ത് നിക്ഷേപിക്കരുത് എന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ പഠിച്ചത്. എല്ലാ സ്നേഹവും ഒരിടത്ത് നിക്ഷേപിക്കരുത് എന്ന് ജീവിതം പഠിപ്പിക്കും! രണ്ടായാലും പാപ്പരാകും എന്ന് ഉറപ്പ്!
കണ്ണീരിന്റെ മലവെള്ളപ്പാച്ചിൽ കൺകോണിൽ വന്ന് ആവിയായിപ്പോയി. തൊണ്ടക്കുഴി വരെ വന്ന വാക്കുകൾ അപ്പാടെ വിഴുങ്ങിക്കളഞ്ഞു. സന്തോഷങ്ങളിൽ കൈയടിക്കുന്നവരിൽ നിന്ന് സങ്കടങ്ങൾ കേൾക്കാൻ ഒരു ജോഡി കാതുകൾ പോലും കണ്ടെത്താനാവാത്ത സുഹൃദ് രാഹിത്യം! ഞാനുണ്ടാകും നിന്നോടൊപ്പം എന്ന്…
ബീച്ചിൽ പോകാൻ വിളിച്ചത് ഭർത്താവായിരുന്നല്ലോ ! ഒത്തിരി നാളുകൾക്കു ശേഷമാണ് അയാൾ സ്നേഹത്തോടെ അങ്ങനെ വിളിക്കുന്നത്. എത്ര നാള് കൂടിയാണ് ഒന്നിച്ചെവിടെയെങ്കിലും പോയിട്ട്.. മകനെയും ഒരുക്കി ഇറക്കി യാത്രയായി.. കാഴ്ചകൾ കണ്ടും, തമാശകൾ കേട്ടും…
അന്നും പതിവ് പോലെ ബസ്റ്റോപ്പിലേക്കുള്ള നടത്തത്തിനിടയിൽ അയാൾ അവളെ നോക്കി പതിവില്ലാത്തപോലെയൊന്നു മന്ദഹസിച്ചു.. “ഞാൻ അമ്മയോട് ഇയാളുടെ കാര്യം പറഞ്ഞിട്ടുണ്ട് കേട്ടോ. ” ഒരു ഞെട്ടലോടെ അവൾ അവിടെ തന്നെ തറഞ്ഞു നിന്നു. “ഉവ്വോ.…
നീ ഓർക്കുന്നുണ്ടോ കഴിഞ്ഞ തവണ നമ്മളൊന്നിച്ചു പോയ ആ സ്ഥലം. അവിടെ എന്തിനാണ് പോകുന്നതെന്ന് ചോദിച്ചു നീ വല്ലാതെ അസ്വസ്ഥയാകുന്നത് ഞാനും ശ്രദ്ധിച്ചിരുന്നു. അവിടെ ആരോരുമില്ലാത്ത കുറെ അനാഥകുഞ്ഞുങ്ങൾ താമസിക്കുന്ന ഇടമാണ് എന്ന് അറിഞ്ഞപ്പോൾ…
“ഈ വിവാഹം എനിക്കിനി വേണ്ട.” തന്റേടത്തോടെ അവൾ അച്ഛന്റെ മുഖത്ത് നോക്കി പറയുമ്പോൾ. ശബ്ദത്തിൽ തെല്ലും നിരാശയില്ലായിരുന്നു! എല്ലാം പറഞ്ഞുറപ്പിച്ചു പോയ ഭാവി വരന്റെ വീട്ടുകാർ പണത്തോടുള്ള ആർത്തി മൂലം വീണ്ടും ഒരു വില…
അവൾ അടിമയല്ല തന്റെ ഹൃദയത്തിന്റെ ഉടമ കൂടിയാണെന്ന തിരിച്ചറിവുണ്ടായാൽ.. അന്ന്, പതിവില്ലാത്ത മുഖ പ്രസാദത്തോടെ നീയാ പറഞ്ഞ ജോലിക്ക് വേണേൽ പൊയ്ക്കോ എന്ന് സമ്മതം പറഞ്ഞാൽ… എന്തിനും ഏതിനും ഭാര്യ വീട്ടുകാരെ പഴി പറയാതിരുന്നാൽ..…
“നോക്കിത്താ..ഇന്നാകാശം നീലനിറത്തിൽ മുകളിൽ.” സുഹൈല തലയ്ക്ക് മുകളിൽ തട്ടം തലോടി. “ഒത്തിരി ദൂരെയാണ്”. പാത്തു പറഞ്ഞുകൊടുക്കേണ്ടത് എങ്ങനെയെന്നറിയാതെ വിഷമിച്ചു. അവർ പുല്ലിൽ ഇരുന്നു.കാഴ്ചയെന്ന സൗഭാഗ്യം ലഭിക്കാത്ത സുഹൈല പുല്ലിൽപരതി. “വായിക്കട്ടെ” “തോടിനപ്പുറം പറമ്പിനപ്പുറം*.…
കാലഭേദങ്ങൾ മൂന്നായ് പിരിയുമ്പോൾ ഓർമ്മകളത്രയും ഭൂതമത്രേ ഭാവിയെന്നാൽ സങ്കല്പവും ഇന്നിന്റെ ആത്മാവു തുടിച്ചു നിൽക്കുന്നതും ഞാനുണ്ടെന്നൊരടയാളമൊപ്പു ചാർത്തുന്നതും വർത്തമാനത്തിലതൊന്നു മാത്രമേ !
നുണഞ്ഞു തീരും മുൻപേ ചുണ്ടിൽ നിന്നടർന്നു വഴുതിപ്പോയൊരു ചുംബനത്തിൻ ചൂടിനായ് ഞാനിന്നും കാത്തിരിക്കുന്നു!
അമ്മ മരിച്ചു, കർമ്മങ്ങളും കഴിഞ്ഞു. ഇനിയെന്ത് എന്നായി അവന്റെ ആലോചന. കൂലിപ്പണിക്ക് പോയിട്ടെങ്കിലും സമയാസമയം അവന് ഭക്ഷണം കൊടുത്തിരുന്നു അമ്മ.