കറുത്തു മെലിഞ്ഞു അസ്ഥിക്കൂടമായ അവളെ കണ്ടമാത്രയിൽ അവന്റെ ഉള്ളിൽ അമ്മയോടുള്ള നീരസം ഇരട്ടിച്ചു. ചെറുപ്രായത്തിൽ വിധവയായ അമ്മക്ക് താങ്ങും തണലുമായിരുന്ന അമ്മാവന്റെ മകളെ വിവാഹം കഴിക്കണമെന്ന അമ്മയുടെ നിർബന്ധം കൂടിവന്നപ്പോളായിരുന്നു ഒട്ടും താല്പര്യമില്ലാത്ത ആ…
ചിലരോട് ഞാൻ ക്ഷമിച്ചെന്നിരിക്കും. പക്ഷെ പിന്നെ അവരെ ജീവിതത്തോട് ആത്മാർത്ഥമായി കൂട്ടിച്ചേർക്കാൻ കഴിയാറില്ല. ഹൃദയം മാപ്പേകിയാലും ഹൃദയകവാടം അവർക്കായ് തുറക്കാൻ മടിക്കും. ചില ചില്ലകളിൽ ഞാനങ്ങനെ മനോഹരിയായ് പൂക്കുന്നു.
വിശദമായി അറിയാതെ അനാവശ്യമായി ആരെയും തെറ്റിദ്ധരിക്കാതിരിക്കുക, കേൾക്കുന്ന എല്ലാകാര്യങ്ങളും അതുപോലെ വിശ്വസിക്കുകയും ചെയ്യരുത്. നമ്മളിൽ ചിലർ ശുദ്ധനുണ പൊടിപ്പും തൊങ്ങലും ചേർത്ത് പ്രചരിപ്പിക്കുന്ന സ്വഭാവക്കാരാണ്, മറ്റുള്ളവരെ മോശക്കാർ ആക്കുന്നതിൽ ഇത്തരക്കാർക്ക് ഒരു നിഗൂഢ ആനന്ദവുമുണ്ട്.…
കൂടെ കൂടുന്നവരുടെ യഥാര്‍ത്ഥ പ്രകൃതവും പെരുമാറ്റവും കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോഴാണ് തെളിമയുളള ബന്ധങ്ങള്‍ സൃഷ്ടിക്കാനാവുന്നത്, അങ്ങനെ ഉണ്ടാവുന്ന ചില ബന്ധങ്ങളെ പേരിട്ട് വിളിക്കുവാൻ കഴിയില്ല, അത്രയ്ക്കും ആത്മാർത്ഥതയുള്ളതും പരിശുദ്ധിയുള്ളതും ആയിരിക്കും ആ ബന്ധങ്ങൾ, കുറഞ്ഞ കാലംകൊണ്ട്…
ചിലരുടെ ജീവിതത്തിൽ നമ്മൾക്ക് സ്ഥാനം ഉണ്ടാകണമെന്നില്ല, അതിൽ വിലപിച്ചിട്ട് കാര്യവുമില്ല, ആരും ആരുടേയും ജീവിതത്തിൽ എല്ലായ്പ്പോഴും ഉണ്ടാവുകയുമില്ല, എന്നെങ്കിലും ഒരിക്കൽ ഒറ്റക്കിരിക്കുമ്പഴോ അല്ലാത്ത നേരത്തോ, സ്ഥാനം ഒഴിഞ്ഞ് ഓർമ്മകൾ ആവുന്നവരാണ് നമ്മൾ എല്ലാവരും. ശുഭഞായറാഴ്ച…
“സോറി” എന്ന രണ്ടക്ഷരം ഉള്ളടക്കമായി വരുന്ന ഒരു “കുഞ്ഞൻ സന്ദേശത്തിന്”എത്രയെത്ര വലിയ പ്രശ്നങ്ങളെയും അകൽച്ചകളെയുമാണ് ഇല്ലാതാക്കാൻ കഴിയുന്നത് എന്നതൊരു അത്ഭുതമാണ് ..
കുഞ്ഞു കൺമണിതൻ മുഖമൊന്നു കാണുമൊരൊറ്റ നിമിഷത്തിൻ നിർവൃതിയുടെ സുഖത്തിനു മുൻപേ ദുഷ്കരമെത്ര വേദന അനുഭവിച്ചവളുടെ സഹനത്തെ നിസ്സാര വത്കരിക്കുന്നൊരു ശുദ്ധ അസംബന്ധമാം പ്രയോഗമൊന്നു താനീ “സുഖപ്രസവം”
കടം കൊണ്ട സായന്തനങ്ങളൊന്നിൽ കണ്ണുകളിലേക്ക് നോക്കാൻ മടിച്ച് കടൽ തിരകളിലേക്ക് കണ്ണുകൾ പായിച്ച് കരളിലും കനവിലും കൊരുത്തുപോയ നിന്നോടുള്ള പ്രണയം പറഞ്ഞപ്പോൾ കാത്തിരുന്ന മറുപടിക്ക് മുൻപേ കെട്ടിപ്പിടിച്ചു കവിളിൽ തന്നൊരു ചുംബനം പലിശ സഹിതം…
കുട്ടിക്കളി മാറാത്ത പ്രായത്തിൽ അവളൊരു കുട്ടി തൻ അമ്മയായി കുറ്റങ്ങളേറെ പറഞ്ഞും ചിട്ടകളേറെ വെച്ചും കെട്ടിയോനും കൂട്ടരും വട്ടം കറക്കിയൊടുവിൽ ഒട്ടുമേ മിണ്ടാത്ത പാവയായി മാറിയ നാളിൽ വട്ടാണവൾക്കെന്നു കട്ടായം ചൊല്ലി വിട്ടയച്ചു, ഒട്ടും…
അവളുടെയും ഭർത്താവിന്റെയും സ്റ്റാറ്റസ് കാണുമ്പോളൊക്കെ എനിക്ക് ചെറിയ അസൂയ തോന്നിയിരുന്നു, യുഗ്മഗാനങ്ങളുടെ അകമ്പടിയോടെ എത്രയെത്ര ഭാവപ്രകടനങ്ങൾ.. ആരും കൊതിച്ചുപോകുന്ന സന്തോഷങ്ങൾ, ജീവിതം, ഇതാണ് ശരിക്കും മെയ്ഡ് ഫോർ ഈച്ച് അദർ. ഞാനെന്റെ ചേട്ടനോട് ഇതൊക്കെ…
ഓരോരോ ഉപകാരങ്ങൾ ഓരോരുത്തർക്കും ഓരോരോ കാലത്തും ഒട്ടും അമാന്തിക്കാതെ ചെയ്തിട്ട് ഒടുവിലതൊക്കെ ഒഴിയാപ്പാരയായി ഒഴിയാബാധയായി ഒന്നൊഴിയാതെ ഒട്ടും നിനക്കാത്ത നേരത്തൊക്കെ എന്നെ തേടിയെത്താറുണ്ട്
പലതവണ തെറ്റിയടിച്ച പാസ്സ്‌വേർഡ് മൂലം ബ്ലോക്ക് ആയിപ്പോകുന്ന അക്കൗണ്ടുകളും പാസ്സ്‌വേർഡ് മറന്നത് കാരണം ലോക്ക് ആയിപ്പോകുന്ന ആപ്ലിക്കേഷനുകളും പോലെയാവണം നമ്മുടെ ഹൃദയവും നമ്മളെ മനപ്പൂർവ്വം മറന്നുപോയവർക്കും നമ്മളെ മനസ്സിലാക്കുന്നതിൽ എന്നും തെറ്റുപറ്റുന്നവർക്കും മുൻപിൽ ഏത് പശ്ചാത്താപത്തിന്റെ റീസെറ്റ് ഓപ്ഷനുമായി വന്നാലും തുറക്കാത്ത ഒന്ന്.
ഞാനായിരുന്നു അവന്റെ ഏറ്റവും വല്യ തലവേദന എന്റെ സങ്കടങ്ങൾ അവനു തലവേദനയായിരുന്നു എന്റെ സംസാരം അവനു തലവേദനയായിരുന്നു പലപ്പോഴും എന്നെ കാണുന്നത് തന്നെ അവനു തലവേദന ആയിരുന്നു എന്ത് പറഞ്ഞാലും എങ്ങനെ പറഞ്ഞാലും അവൻ…
നീയില്ലാത്ത എന്റെ ദിനങ്ങൾ ഗ്രീഷ്മം പോൽ വരണ്ടിരിക്കുന്നു. ഇനിയൊരു വസന്തത്തിനും എന്നിൽ തളിരിടാൻ സാധ്യമല്ല. പാതിമരിച്ച ഈ ജഡത്തിൽ ജീവന്റെ ഒരു കണികപോലും ബാക്കി ഇല്ലാതായിരിക്കുന്നു. ഭയാനകമായ ചിന്തകൾക്കൊണ്ട് എന്റെ രാവുകൾ നിദ്രാവിഹീനമായിരിക്കുന്നു. നീ…
പിടിവാശികൊണ്ടോ അഹംഭാവംകൊണ്ടോ ജീവിതത്തിൽ നമുക്കൊന്നും നേടുവാനാവില്ല, പക്ഷേ വിട്ടുവീഴ്ച കൊണ്ട് പലതും നേടുവാനുമാവുകയും ചെയ്യും. തെറ്റുപറ്റിയെന്ന് തോന്നിയാൽ ക്ഷമ ചോദിക്കുക, അതിൽ അഭിമാനം നഷ്ടപ്പെടുകയൊന്നുമില്ല, പകരം നല്ലൊരു വ്യക്തിത്വം രൂപപ്പെടുകയാണ് ചെയ്യുക. ശുഭദിനം നേരുന്നു………
നീയില്ലാത്ത എന്റെ ദിനങ്ങൾ ഗ്രീഷ്മം പോൽ വരണ്ടിരിക്കുന്നു. ഇനിയൊരു വസന്തത്തിനും എന്നിൽ തളിരിടാൻ സാധ്യമല്ല. പാതിമരിച്ച ഈ ജഡത്തിൽ ജീവന്റെ ഒരു കണികപോലും ബാക്കി ഇല്ലാതായിരിക്കുന്നു. ഭയാനകമായ ചിന്തകൾക്കൊണ്ട് എന്റെ രാവുകൾ നിദ്രാവിഹീനമായിരിക്കുന്നു. നീ…
ആനയും അമ്പാരിയും പരിവാരങ്ങളും ഇല്ലെങ്കിലും ആ വീടിന്റെയും അച്ഛനമ്മമാരുടെയും രാജ്ഞിയായിരുന്നു അവൾ ഒരു തരി പൊന്നിന്റെ താലിയൊന്നു കഴുത്തിലേറുന്നിടം വരെ…. അനന്തരം രാജ്യം നഷ്ടപ്പെട്ട് ഏതോ ഒരുവന്റെ അടുക്കളമൂലയിൽ ആസ്ഥാന ദാസിയായി
അവഗണനകൾ അവഹേളനങ്ങൾ അടിച്ചമർത്തലുകൾ അവസാനമില്ലാത്ത ആവർത്തനങ്ങൾ ആർത്തിരമ്പുന്ന സങ്കടക്കടൽ അണപൊട്ടിയ കണ്ണുനീർ നഷ്ടപ്പെടലുകൾ നിലയ്ക്കാത്ത കാത്തിരിപ്പ് നിന്നിലേക്കെത്താത്ത വഴികൾ നീയും ഞാനുമായി പിരിഞ്ഞ നാളുകൾ.. നേരങ്ങൾ മാറ്റങ്ങളില്ലാതെ മനസ്സുതകർക്കുന്ന തുടർച്ചകൾ മിഴിനീർ വറ്റിയതോ മഞ്ഞു…
ഉള്ള് പൊള്ളിക്കരിഞ്ഞ വടുക്കളിൽ തൊട്ട് കണ്ണെഴുതി ചിരിക്കുന്ന പെണ്ണ് ഞാൻ..!
നീ ഒരിക്കൽ എൻ്റെ ജീവനാകുമെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ എന്നെ ഇനിയുമെത്രയോ സ്നേഹിച്ചേനെ കാറ്റും മഴയും ഏൽക്കാതെ പൊടിമണ്ണ് തട്ടാതെ നെറുകയിൽ മഞ്ഞു വീഴ്ത്താതെ ഞാൻ എന്നെ ഒരു കുഞ്ഞിനെ എന്നപോലെ കാത്തുവെച്ചേനെ തേനും പാലും ഊട്ടി…
