മനസ്സിലടഞ്ഞു കിടക്കും ഓർമ്മകൾ തൻ ജാലകങ്ങൾ മെല്ലെ തുറന്നിടും നേരം മുന്നിൽ വെളിപ്പെടുന്നു ചിലനേരം മറഞ്ഞു കിടന്നിടും മണിമുത്തുകൾ, മറവി തൻ ആഴങ്ങളിൽ ആണ്ടു പോയ മുഖങ്ങൾ, സ്വരങ്ങൾ, ചിലപ്പോൾ ഉള്ളു നീറ്റിടും നൊമ്പരങ്ങൾ.…
“സാവിത്രീ” കാരണവർ ഉമ്മറക്കോലായിലെ ചാരുകസേരിയിലിരുന്നു നീട്ടിവിളിച്ചു. ഗൗരവക്കാരനായ കാരണവരുടെ മുഖം രോഷം കൊണ്ടു വലിഞ്ഞു മുറുകി . “ഏട്ടൻ വിളിച്ചുവോ” സാവിത്രി പതിഞ്ഞ സ്വരത്തിൽ പൂമുഖ വാതിൽപ്പടിയിൽ നിന്നു ആരാഞ്ഞു . ” എന്താ…
ഓർക്കാപ്പുറത്തേൽക്കുന്ന അടിയുടെ മുറിവും നൊമ്പരവും ശരീരം മറക്കുമെങ്കിലും മനസ്സിനേൽക്കുന്ന അടിയുടെ മുറിവുകൾ ഒരിക്കലും ഉണങ്ങാതെ ചോരകിനിഞ്ഞു കൊണ്ടേയിരിക്കും. റംസീന നാസർ
മ്ലേച്ഛമെന്നു വിധിച്ചൊരുനാൾ തീണ്ടാപാടകലെ നിർത്തിയ കാര്യങ്ങൾ, ഇന്ന് നാം ആമോദമോടെ ചേർത്ത് പിടിക്കുവതോർത്താൽ, അത്ഭുതമോടെ ചിന്തിച്ചു പോയിടും, കാലത്തിൻ കരങ്ങളാൽ മാറ്റിടാനാവാത്തതെന്തു പാരിൽ.
ചെളിയില്‍ വേരൂന്നി വളര്‍ന്നുനില്‍ക്കുന്ന നിര്‍മലവും മനോഹരവുമായ താമരപ്പൂക്കള്‍ പോലെയാണ് നമ്മൾ ഓരോരുത്തരും, മനുഷ്യത്വത്തിന്റെ പൂര്‍ണതയിലേക്ക് വളര്‍ന്നു ശോഭിക്കുവാനുള്ള വളവും വെള്ളവും നമ്മളുടെ ജീവിതസാഹചര്യങ്ങളിൽ തന്നെ ഏറെയുണ്ട്. ശുഭദിനം നേരുന്നു……. 🙏
തിരക്കിലല്ലാതെ ജീവിക്കുമ്പോഴും തിരക്കാനാളില്ലാതെ ജീവിക്കേണ്ടിവരുമ്പോഴും ഓർത്തെടുക്കേണ്ടരാളിനെ ഓർക്കാതെ ഇരിക്കാൻ കഴിയാത്തതും പറന്ന് പോകാൻ ഇടമില്ലാതെ മറന്ന് പോയെങ്കിലെന്ന് കൊതിക്കുമ്പോഴും ചുറ്റിലും നിറയുന്നതെല്ലാം കാണുവാനില്ലന്ന് നീരൊന്ന് മെല്ലെ ചൊല്ലും പിന്നെയും എന്തിനോ പിടഞ്ഞൊഴുകും.. ജീസ് കൈതാരം
ചില വേരുകളറ്റു പോവുമ്പോൾ വാടി വീഴുന്ന ഇലകളാണ് നാം. ഒന്നു വിളക്കി ചേർക്കാൻ ആയെങ്കിലെന്നാലോചിക്കും. എവിടേക്കായിരിക്കും മണ്ണുമൂടിയ ആ വേരുകൾ പോയിരിക്ക? അകലകലെയാമനന്തതയിലേക്ക് വേരുകൾ പോലെ കൺനീട്ടി ചോദിക്കും. ഒടുവിലൊരുകുടന്ന ഹരിത സ്വച്ഛ സ്മരണകളിലേക്ക്…
പരിഹാരം നിർദ്ദേശിക്കുമ്പോൾ അല്ല കേൾവി പ്രസക്തമാവുന്നത്, കേൾവിതന്നെ ഒരു പരിഹാരമാണ്, ഒന്ന് നിലവിളിക്കുവാൻപോലും ആകാത്തവരുടെ നിസ്സഹായതക്കുള്ള ഏക പോംവഴി കേൾവി മാത്രമാണ്. ശുഭദിനം നേരുന്നു…… 🙏
ആഴത്തിൽ വേരോടിയ ചില ഓർമ്മകളെ മനസ്സിൽ നിന്നും പിഴുതെടുക്കാനാകാതെ കാലം പോലും തോൽവി സമ്മതിച്ചേക്കാം. റംസീന നാസർ
നിന്റെ തലമുടിയിലാണ് പെണ്ണെ എന്റെ കണ്ണുകൾ ആദ്യം പതിഞ്ഞത്. അരക്കൊപ്പം നീളമുള്ള മുടി. കുളിപ്പിന്നൽ കെട്ടി തുളസിക്കതിർചൂടി മന്ദം നടന്നു പോകുന്ന അവളുടെ മുടിയിൽ ഭ്രമം തോന്നി അവളെ സ്വന്തമാക്കിയെങ്കിലും, വിവാഹശേഷം കുടിച്ചു ലെക്കുകെട്ട…
ഊർവ്വരമാം മണ്ണിൽ വേരുറച്ചു കഴിഞ്ഞെന്നാൽ തഴച്ചു വളർന്നിടും തരു നിശ്ചയം. പിഴുതെടുക്കുക പ്രയാസം തന്നെ. ഹൃത്തിൽ ആഴത്തിൽ വേരോടും ആത്മബന്ധങ്ങളുമത് പോലെ. സുഖദമാം ഓർമ്മകൾ തൻ മുകുളങ്ങൾ മനമാകെ നിറഞ്ഞിടും സ്നേഹത്തിൻ നീരിനാൽ പുതുജീവൻ…
അടിവേര് നശിച്ച വൃക്ഷത്തിനും ആടിയുലഞ്ഞ ബന്ധങ്ങളിലും പഴയ ദൃഢത കൈവരിക്കൽ പ്രയാസകരമാണ്. അടിമണ്ണിളകിയ ഭൂമി പോലെ ഏതു നിമിഷവും കടപുഴുകി നിലംപതിച്ചേക്കാം . റംസീന നാസർ
സ്വന്തം ഇടങ്ങളിൽ നിങ്ങൾക്ക് സത്യസന്ധമായ സ്നേഹവും കൂറും വിശ്വാസവും ലഭ്യമാകുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും സനാഥരാണ്.
മഴ… അവൾക്ക് ഇത്രയുയും ഭംഗിയുണ്ടോ… ശൃംഗാരത്തിൽ തുടങ്ങി രൗദ്ര ഭാവം വരെ അവളെ വരവേൽക്കാൻ ഞാൻ വീട്ടിൽ അകത്തളം ഒരുക്കി. എന്നെ അവൾ നിരാശപ്പെടുത്തിയില്ല… വീട്ടിലെ മാവിലെ ഇലകളെയും ചെമ്പരത്തിപ്പൂക്കളെയും ഇക്കിളിപ്പെടുത്തി അവളുടെ ജലകണങ്ങൾ…
പുതുമണ്ണിന്റെ കൊതിപ്പിയ്ക്കുന്ന ഗന്ധം പരത്തി തുള്ളിയിട്ട പുതുമഴ നനഞ്ഞു തുടങ്ങുമ്പോഴേക്കും പുറകേയെത്തുന്ന അമ്മയുടെ ശകാരവർഷത്തിൽ നിന്നും രക്ഷപ്പെടാൻ മനസ്സില്ലാ മനസ്സോടെ ഇളന്തിണ്ണയിലേക്കോടികയറും. ഇച്ഛാഭംഗത്തോടെ മഴയെ നോക്കി നിൽക്കുന്നിതാനിടയിൽ പുറകിലേക്കൊന്ന് കണ്ണുപായിക്കുന്ന നേരം കാണാം… കപട…
ഭക്ഷണത്തിലെ തലമുടിനാരിഴയോടുള്ള അറപ്പിലാണയാൾ കല്യാണപ്പിറ്റേന്ന് മുതൽ ഭാര്യയോട് കയർത്തു തുടങ്ങിയത്. പിന്നെ പിന്നെ തൊടുന്നതെല്ലാം കുറ്റമായി. പൂർണ്ണചന്ദ്രനുദിച്ചുനിന്ന അവളുടെ മുഖത്തു കരിമേഘം പടരുന്നത് അറിയാനുള്ള ഉൾക്കാഴ്ച അയാൾക്കില്ലാതെപോയി. പതിയെ പതിയെ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ…
നെനക്കറിയാമോ? എന്നെ ചവിട്ടി മുറ്റത്തേക്കിട്ട നെന്റെ കാലെങ്ങനാ ഈ മണ്ണിൽ ഒറച്ചതെന്ന്? നല്ലപെണ്ണ് പറഞ്ഞു തുടങ്ങി. എറങ്ങിയങ്ങ് നടന്നു,നടക്കുവല്ല നെരങ്ങി. കൈത്താങ്ങാകേണ്ടോൻ കുടിച്ച് മലച്ച് കെടക്കുമ്പോ വേലിപ്പത്തലൊടിച്ച് താങ്ങാക്കി പിടിച്ച് നടന്നു. വെള്ളോം രക്തോം…
തർക്കം കൊണ്ടോ വാദപ്രതിവാദം കൊണ്ടോ മത്സരിച്ച് അകന്നുപോകാതെ വസ്തുനിഷ്ഠമായ സമീപനത്തോടെ ചർച്ച ചെയ്ത് ഒന്നിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്, അതുകൊണ്ട് ഓരോ ദിവസവും നമ്മൾ ജീവിതത്തോട് നല്ല അനുഭവങ്ങളെ കൂട്ടിച്ചേർക്കുക, നല്ല ചിന്തകളെ ഉണർത്തുകയും ചെയ്യുക.…
പടുത്തുയർത്തുന്ന ജീവിതത്തിനും മിനുക്കിയെടുക്കുന്ന കഴിവുകൾക്കും ശക്തികൊടുക്കുന്ന ആണിക്കല്ലു പോലെയാണ് വ്യക്തിത്വം
