“പരോപകാരാർത്ഥമിദം ശരീരം” എന്നാരാണാവോ പറഞ്ഞത്! ആരായാലും അത് അരവിന്ദനെക്കുറിച്ച് തന്നെയാണ്. പരോപകാരത്തിനായി സൃഷ്ടിക്കപ്പെട്ടതാണ് അരവിന്ദന്റെ ശരീരവും മനസ്സും. അതിൽ തർക്കമില്ല. ചെറുപ്പം മുതൽ തന്നെ മറ്റുള്ളവരെ സഹായിക്കാൻ വലിയ ഇഷ്ടമാണ് അരവിന്ദന്. അതിനാൽ തന്നെ വീട്ടിൽ അമ്മയെ വീട്ട് പണിയിലും സാധനങ്ങളൊക്കെ കടയിൽ നിന്ന് വാങ്ങി കൊണ്ട് വരുന്നതിലൊക്കെ സഹായിക്കുമായിരുന്നു. അതിലിപ്പോൾ എന്താണ് അത്ഭുതം? കുട്ടികളൊക്കെ വീട്ടിൽ സഹായിക്കുന്നത് ആദ്യമായാണോ? മറ്റെല്ലാ കുട്ടികളും കളിയിൽ മുഴുകി ഇരിക്കുമ്പോൾ അമ്മ വിളിച്ചാൽ ഉടനെ അനുസരണയോടെ കളി നിർത്തി പോകും. അച്ഛൻ ഒന്നിനും സഹായിക്കില്ല. വീട്ടിൽ ഉള്ള സമയം ഒരു ഇരുപ്പിൽ എത്ര സമയം വേണമെങ്കിലും ഒന്നും ചെയ്യാതെ അങ്ങനെ ഇരിക്കും. വീട്ടിൽ എന്തെല്ലാം പണികൾ ഉണ്ട്? അച്ഛൻ എന്തെങ്കിലും ഒരു സഹായം ഇത് വരെ ചെയ്യുന്നത് കണ്ടിട്ടില്ല. ഭക്ഷണം കാലമായാൽ കഴിക്കും. പിന്നീട് കിടന്ന് ഒരുറക്കമാണ് കൂർക്കം വലിച്ച്. മകനാണെങ്കിൽ ആരും പറയാതെ തന്നെ സഹായിക്കാൻ വരും. അത് തന്നെ അമ്മയ്ക്ക് ആശ്വാസം. …
Author: Ramachandran TV
കുട്ടിക്കാലം മുതൽ സ്ത്രീകളുടെ വേദനകളെക്കുറിച്ച് കേട്ട് തുടങ്ങിയതാണ്. വല്യമ്മച്ചി എപ്പോഴും പറയും ” സ്ത്രീകൾ പാപം ചെയ്തവരാണ്. അവർ ദൈവത്തിനെതിരായല്ലേ ഓരോന്ന് ചെയ്തത്. സാത്താൻ്റെ വാക്ക് കേട്ട് ദൈവത്തെ ഹവ്വ വിസ്മരിച്ചു. അന്ന് കിട്ടിയ ശാപമാണ്, നീ വേദനയോടെ പ്രസവിയ്ക്കും എന്ന്. ഏറ്റവും വലിയ വേദന പ്രസവവേദനയാണ് മക്കളേ..” വല്യമ്മച്ചി പറയുന്നത് എന്തിനും എതിര് നിൽക്കുന്ന റീന വല്യമ്മച്ചിയെ അപ്പോഴും എതിർത്തു. ” അതൊക്കെ വെറുതെ പറയുന്നതാ വല്യമ്മച്ചീ. ഇപ്പോൾ നല്ല ഇഞ്ചക്ഷൻ ഉണ്ട്. അതെടുത്താൽ ഒരു വേദനയും അറിയില്ല. തൂവൽ പൊഴിയും പോലെ അങ്ങോട്ട് പ്രസവിയ്ക്കും. ” ” അതൊന്നും ഒരു കാര്യവുമില്ലടീ.. നൊന്തു പെറ്റാലേ കുട്ടികളോട് സ്നേഹമുണ്ടാവൂ.. അല്ലാത്ത പിള്ളേരാണ് തല തിരിഞ്ഞു പോകുന്നത്. ഞാൻ ആറ് പ്രസവവും നൊന്തു തന്നെയാണ് പെറ്റത്.. നിന്റെ അപ്പനും എളേപ്പനുമൊക്കെ എത്ര വട്ടം തിരിച്ചു.. അന്നൊക്കെ വയറ്റാട്ടിയാണ് കുട്ടിയെ എടുക്കുന്നത്.. പെമ്പിള്ളേര് നാലെണ്ണത്തിനേയും പെറ്റിട്ടതല്ലേ.. അവരോട് ചോദിക്ക്…” വല്യമ്മച്ചിയുടെ വർത്തമാനം കേട്ട് തോമസ്…
നന്ദിനിയെ മകളായി കാണാൻ കഴിഞ്ഞില്ല അവളുടെ അമ്മയ്ക്ക് എന്നാണ് നന്ദിനി കരുതുന്നത്. അല്ലെങ്കിൽ പിന്നെ ഇങ്ങനെ പെരുമാറേണ്ട കാര്യമുണ്ടോ! നന്ദിനിയ്ക്ക് നല്ല വിഷമമുണ്ട്, അമ്മയുടെ പെരുമാറ്റത്തിൽ. കുട്ടിക്കാലം മുതൽ ഒരു പക്ഷാഭേദം കാണിക്കുന്നുണ്ട് സരസ്വതി. സ്വന്തം മോളോട് എന്താണ് ഇങ്ങനെ പെരുമാറുന്നത് എന്ന് ചോദിക്കാൻ ആരുണ്ട്? എല്ലാ വിഷമങ്ങളും ദുഃഖങ്ങളും ഉള്ളിലൊതുക്കി നടക്കുന്ന നന്ദിനി കൂട്ടുകാരുടെ അമ്മമാർ അവരുടെ മക്കളോട് പെരുമാറുന്നത്, സ്നേഹിക്കുന്നത് കാണുമ്പോൾ ആണ് പൊട്ടിക്കരയാറുള്ളത്. അവരുടെ സന്തോഷവും സ്നേഹവും ലാളനയും ഏറ്റ് വാങ്ങുന്ന മക്കളോട് അവൾക്ക് അസൂയയാണെന്ന് വരെ പറയാം.. എന്തിനാണ് ഒരു അമ്മ മകളോട് ഈ വിധം പെരുമാറുന്നത്? വല്ല മാനസിക നില തകരാറിലായിട്ടാണോ? എങ്കിൽ അതിന്റെ കുഴപ്പമാണ് എന്ന് വയ്ക്കാം. പക്ഷെ സരസ്വതിയ്ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടെന്ന് ആർക്കും പറയാനാവില്ല. മറ്റ് രണ്ട് ആൺകുട്ടികളെ അവർ പൊന്നു പോലെ നോക്കുന്നുണ്ട്. അവർ കൊച്ചുങ്ങളാണെങ്കിലും ചേച്ചിയോട് അവർക്ക് വലിയ ഇഷ്ടമാണ് താനും. “അമ്മ എന്തിനാണ് ചേച്ചിയെ അടിക്കുന്നതും…
ഒരിക്കലും ഇഷ്ടമില്ലാത്ത ഒരു ബന്ധം. അത് വിവാഹത്തിൽ കലാശിക്കുമെന്ന് കരുതിയതേയില്ല മുകുന്ദൻ. പെണ്ണ് കാണൽ ചടങ്ങുകൾ ഇങ്ങനെ തുടരുന്നതിനിടയ്ക്കാണ് ബിന്ദുവിനെ കാണാൻ മുകുന്ദനും സുഹൃത്തുക്കളും മുകുന്ദന്റെ അളിയനും കൂടി പോയത്. നല്ല സാമ്പത്തിക സ്ഥിതി ഉണ്ട് എന്ന് മനസ്സിലായപ്പോൾ തന്നെ അളിയൻ യെസ് മൂളി. സുഹൃത്തുക്കൾക്കും നല്ല അഭിപ്രായമായിരുന്നു അല്പം നിറം കുറവാണെങ്കിലും സുന്ദരിയാണ് എന്ന് സുഹൃത്തുക്കൾ പറഞ്ഞു. പക്ഷേ എന്ത് ചെയ്താലും ഈ പെണ്ണ് വേണ്ട എന്ന് മാത്രമേ മുകുന്ദൻ പറയുകയുള്ളൂ. ചെക്കന് ഒഴിച്ച് ബാക്കി എല്ലാവർക്കും ഇഷ്ടമായതിനാൽ വീട്ടിൽ ചർച്ച പൊടി പൊടിച്ചു. പോരാത്തതിന് അമ്മയും അച്ഛനും മറ്റ് രണ്ട് മൂന്ന് അളിയൻമാരും കൂടി വീണ്ടും പെണ്ണിൻ്റെ വീട്ടിൽ പോയതോടെ കാര്യം ഏതാണ്ട് ഉറച്ചമട്ടായി. അത് കേട്ടതോടെ മുകുന്ദൻ സുഹൃത്തുക്കളുടെ അടുത്തേക്ക് ഓടി. “വീട്ടുകാർ എല്ലാവർക്കും ഇഷ്ടമായി. ഇത് നടത്തണം എന്നാണ് അവരുടെ വാദം. അളിയൻമാർക്ക് പെണ്ണിൻ്റെ അച്ഛനെ വല്ലാതെ ഇഷ്ടപ്പെട്ടു. അതിന് ചില സൽക്കാരങ്ങൾ അളിയൻമാർക്ക് ലഭിച്ചു…
നിത്യയുടേയും നിരഞ്ജന്റേയും അഞ്ചാം വിവാഹവാർഷികമായിരുന്നു ഇന്ന്. ഏകദേശം ഒരു മാസമായി ആനിവേഴ്സറി ആഘോഷിക്കുന്നതിനേക്കുറിച്ച് പറയാനേ നിത്യയ്ക്ക് നേരമുള്ളൂ. കുഞ്ഞുമോൾ നിതാരയുടെ മൂന്നാം പിറന്നാൾ കൂടിയാണ് ഇന്ന്. അതിനാൽ ഗംഭീരമായ ആഘോഷങ്ങൾ തന്നെയാണ് പ്ളാൻ ചെയ്തത്. വീട്ടിൽ വച്ച് തന്നെ ഒരു പാർട്ടി. അത്യാവശ്യം ചുറ്റുപാടുമുള്ള സുഹൃത്തുക്കൾ, ബന്ധുക്കൾ, നിത്യയുടേയും നിരഞ്ജന്റേയും വീട്ടുകാർ, നിത്യയുടേയും നിരഞ്ജന്റേയും ഓഫീസിലെ സ്റ്റാഫും. അവരെയൊക്കെ ക്ഷണിച്ചു. പാർട്ടി നടത്തുവാൻ ഇവൻ്റ് മാനേജ്മെൻ്റ് ടീമിനെ ഏല്പിച്ചു. അവരൊക്കെ ഇന്നലെ രാത്രി തന്നെ വന്ന് അറേഞ്ച്മെൻറ് നടത്തി. ഉച്ചയ്ക്ക് തന്നെ വീണ്ടും വന്ന് ബാക്കി കാര്യങ്ങളെല്ലാം ചെയ്തു കൊണ്ടിരുന്നു. നിത്യയുടേയും നിരഞ്ജന്റേയും വീട്ടുകാരും ബന്ധുക്കളും കാലത്ത് തന്നെ കുറച്ചു പേർ വന്നു. മറ്റുള്ളവരുടെ വരവ് വൈകീട്ട് കൃത്യസമയത്ത് ആയിരിക്കും. കാറ്ററിംഗ് സർവീസ് നടത്തുന്നവർ എത്തിക്കൊണ്ടിരിക്കുന്നു. നിത്യയും നിരഞ്ജനും ഒരാഴ്ചയായി ലീവുമാണ്. ഒരു നാലുമണി ആയപ്പോഴാണ് നിരഞ്ജന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്. ഗായത്രിയായിരുന്നു. നിരഞ്ജന്റെ സുഹൃത്ത് പ്രവീണിന്റെ ഭാര്യ.…
സുധീഷിൻ്റെ ജീവിതത്തിൽ ആദ്യമായി ഒരു വിഷുക്കൈനീട്ടം കിട്ടുന്നത്, അല്ല വിഷുക്കൈനീട്ടം അവന് കിട്ടിയത് ഓർമ്മയിൽ നിൽക്കുന്നത് അവന്റെ പത്താം വയസ്സിൽ ആണ്. അന്ന് അവന് അമ്മയും അച്ഛനും മുത്തച്ഛനും മുത്തശ്ശിയും ഒക്കെ നൽകിയ വിഷുക്കൈനീട്ടം അവൻ അവന്റെ സമ്പാദ്യപ്പെട്ടിയിൽ സൂക്ഷിച്ചു വച്ചതാണ്. ഒരു സൈക്കിൾ വാങ്ങണം. കൂട്ടുകാർ ഒക്കെ സൈക്കിളിൽ ആണ് സ്കൂളിൽ വരുന്നത്. അവന് ആ ആഗ്രഹം തോന്നി തുടങ്ങിയിട്ട് കുറച്ചു നാളായി. ഇപ്പോഴൊന്നും സൈക്കിൾ ചവിട്ടാറായിട്ടില്ല, വലുതാവട്ടെ എന്നിട്ട് വാങ്ങാം എന്ന് അച്ഛൻ പറഞ്ഞു. പക്ഷേ അത് വെറുമൊരു പറച്ചിലാണ് എന്ന് അവനറിയാം. അച്ഛൻ ജോലിക്ക് പോയി കൊണ്ട് വരുന്ന പണം വീട്ടിൽ ചിലവിന് തന്നെ വേണം. പിന്നെ സൈക്കിൾ വാങ്ങാൻ പണം എവിടെ നിന്ന് ഉണ്ടാകാൻ! സ്വയം വാങ്ങണമെന്നാണ് അവന്. അതിനായി കിട്ടുന്ന പൈസ യെല്ലാം ഭണ്ഡാരത്തിൽ ഇട്ട് വയ്ക്കുക, അതാണ് അവന്റെ പതിവ്. പോരാത്തതിന് കശുവണ്ടി കടയിൽ കൊടുത്ത് കുറച്ചു പണം. പിന്നെ കടയിൽ പോകുമ്പോൾ…
ഓരോരുത്തരുടേയും ജീവിതം വ്യത്യസ്തമാണെന്ന് പറഞ്ഞാലും അവർ അനുഭവിക്കുന്ന സുഖവും സന്തോഷവും സമാധാനവും സംതൃപ്തിയും ഒന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഓർക്കുമ്പോൾ വളരെ വിഷമം തോന്നുന്നു. മറ്റുള്ളവർക്ക് കിട്ടിയ സന്തോഷത്തിന്റെ ഒരംശം പോലും തനിക്ക് ലഭിയ്ക്കാത്തതെന്ത് എന്ന് ചിന്തിച്ചു തലപുകയ്ക്കാറുമുണ്ട്. മറ്റുള്ളവരുടെ തലേവര നമുക്ക് അതിന് വിധിച്ചിട്ടില്ല എന്നൊക്കെ വേണമെങ്കിൽ പറഞ്ഞ് ഒരു സമാധാനം കണ്ടെത്താം എന്ന് മാത്രം. ഗണേശൻ ജനിച്ചത് തന്നെ അങ്ങനെ ഒരു ദിവസമാണ്. കർക്കടകമാസത്തിലെ കറുത്തവാവ്. കോരിച്ചൊരിയുന്ന മഴ. അന്നൊന്നും പ്രസവത്തിനു വേണ്ടി ആരും ആശുപത്രിയിൽ ഒന്നും പോകാത്ത കാലമാണ്. വയറ്റാട്ടിമാരുടെ നല്ല കാലം. അങ്ങനെ പ്രസവിച്ചതാണ് ഗണേശനെ. നല്ല മഴ പുറത്ത് പെയ്യുമ്പോൾ അകത്തു നിന്നും ആ കരച്ചിൽ കേട്ടു. പുറത്ത് കാത്തിരിക്കുന്ന മുത്തശ്ശിയോടും ചെറിയമ്മമാരോടും വയറ്റാട്ടി വിളിച്ചു പറഞ്ഞു ” ആൺകുട്ടിയാണ്..” പിന്നീട് അവന്റെ ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും അവൻ ആൺകുട്ടി ആയതിന്റെ വിഷമങ്ങൾ അനുഭവിക്കേണ്ടി വന്നു. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു വീട്ടിൽ…
രേണുകയ്ക്ക് പിടിവാശിയായിരുന്നു, വിവാഹമേ വേണ്ട എന്ന്. അവൾ വായിച്ച കഥകൾ, കണ്ട സിനിമകൾ ചാനലുകൾ തുറന്നാൽ കാണുന്ന ഗാർഹിക പീഡനങ്ങൾ, സ്ത്രീധനമരണങ്ങൾ, എന്തിന് അയൽവക്കത്തുള്ള കൂട്ടുകാരികൾ വിവാഹം കഴിച്ചു പോയി തിരിച്ചു വന്നു പറഞ്ഞ ഭീകരകഥകൾ. ” അമ്മേ എന്നോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ എന്നെ വിവാഹം കഴിപ്പിച്ച് അയക്കേണ്ട. ഇനി അങ്ങനെയല്ല എന്നെ കൊല്ലിച്ചിട്ടേ അടങ്ങൂ എന്നാണെങ്കിൽ ഞാൻ വേറെ വല്ലയിടത്തും പൊയ്ക്കൊള്ളാം” അവൾ അച്ഛനോട് അറുത്ത് മുറിച്ച് പറഞ്ഞു. ” നിങ്ങളൊക്കെ ഈ പത്തിരുപത് ഇരുപത്തി രണ്ട് വയസ്സ് വരെ എന്നെ വളർത്തി പഠിപ്പിച്ചു. സ്നേഹിച്ചു എന്നൊക്കെ പറയുന്നുണ്ടല്ലോ അല്ലേ?” ” സ്നേഹിച്ചു എന്നല്ല സ്നേഹിച്ചു കൊണ്ടിരിക്കുന്നു.. എന്നാണ് ശരി” അച്ഛൻ പറഞ്ഞു. ” എന്നിട്ടാണ് എന്നെ ബലി കൊടുക്കാൻ തിരക്കായത് അല്ലേ” രേണുകയ്ക്ക് കരച്ചിലാണ് വന്നത്.. ” അയ്യേ.. ഇങ്ങനെ കരയ്വേ.. മോശം. എംബിഎ ഒക്കെ എടുത്ത് ഒരു ബിസിനസ് മാഗ്നറ്റ് ആകാൻ പോകുന്ന രേണുക പണിക്കർ ഇങ്ങനെ…
ഗ്രീഷ്മയുടെ വിവാഹം കഴിഞ്ഞ് പ്രശോഭിന്റെ കൂടെ താമസമായതോടുകൂടി അവരുടെ രണ്ടു പേരുടെയും ജീവിതം ഒരുമിച്ച് ഒഴുകാൻ തുടങ്ങി. അത്ര കാലം അവർ അവരുടെ മാത്രം വഴികളിലായിരുന്നു. അമ്മയും അച്ഛനും നയിച്ച വഴിയിലൂടെ മാത്രം സഞ്ചരിച്ചിരുന്നവർ, അല്ലെങ്കിൽ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചിരുന്നവർ ഒന്നാകുമ്പോൾ നല്ല ദാമ്പത്യ ജീവിതം തന്നെയാണ് പ്രതീക്ഷിക്കുന്നത് എല്ലാവരും. പക്ഷെ ചിലർക്ക് ഒരിക്കലും ഒത്ത് പോകാൻ കഴിയാറില്ല. പിന്നെ ജീവിതം ഒരു സംഘർഷ ഭൂമിയായിരിക്കും. എന്നും യുദ്ധം തന്നെ. സമാധാനം എന്നത് ഡൈവോഴ്സിൽ നിന്നും തുടങ്ങും. എന്നാൽ ഗ്രീഷ്മയും പ്രശോഭും അന്യോന്യം അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ അറിവുള്ള വരായിരുന്നു. ഒരിക്കലും അത്ര വലിയ സംഘർഷങ്ങൾ ഒന്നും അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഗ്രീഷ്മയ്ക്ക് വേറേയും പല സന്തോഷങ്ങൾ ഉണ്ട്. എന്ത് കാര്യവും ഗ്രീഷ്മയോട് ചോദിച്ചു മാത്രമേ പ്രശോഭ് ചെയ്യുകയുള്ളൂ. ആദ്യമൊക്കെ ഒരു അമ്പരപ്പ് ആയിരുന്നു ” അതൊക്കെ പ്രശോഭേട്ടന്റെ ഇഷ്ടം അനുസരിച്ച് അങ്ങോട്ട് ചെയ്താൽ പോരേ പ്രശോഭേട്ടാ.. ” ഗ്രീഷ്മ ചോദിച്ചു. …
“ഇന്ന് അമ്പലത്തിൽ നമ്മുടെ വക പൂജയാണ്. അതിന് എല്ലാവരും പോകണം. അന്നദാനവും നമ്മുടെ വക. വൈകുന്നേരം ചുറ്റുവിളക്കും നിറമാലയും.. പോരാത്തതിന് കൃഷ്ണനാട്ടം കളിയും. ” അച്ഛൻ പറഞ്ഞപ്പോൾ എല്ലാവരും കൂടി പോകാം എന്ന് പറഞ്ഞു തയ്യാറായി. കാലത്തും ഉച്ചയ്ക്കും ദേവിക അമ്പലത്തിൽ എല്ലാവരുടെ കൂടെ പോയി. വൈകുന്നേരം പോകാൻ തയ്യാറായി എല്ലാവരും. അതിനിടെ ദേവുവിന് ഒരു പ്രശ്നം. അവൾക്ക് പീരിയഡ് സ് ആയത്രെ! അതിന് വരാൻ പറ്റിയ ഒരു സമയം. ഇന്നത്തെ കഴിഞ്ഞ് മതിയായിരുന്നു. അമ്പലത്തിൽ പോയാൽ എന്തെല്ലാം മനോഹര കാഴ്ചകൾ! പോരാത്തതിന് മിഥുൻ ചേട്ടൻ അവിടെ വരും. ആരും കാണാതെ കാണാൻ സാധിക്കും. കൃഷ്ണനാട്ടം കണ്ട് മറ്റുള്ളവർ ഭക്തിയിൽ മുഴുകുമ്പോൾ മിഥുൻ ചേട്ടനുമായി സംസാരിച്ചിരിക്കാം “അല്ലെങ്കിൽ തന്നെ ദേവുവിനെ കാണാൻ ബുദ്ധിമുട്ടാണ്.. ഇങ്ങനെ അമ്പലത്തിലെ വിശേഷങ്ങൾ വരുമ്പോൾ എങ്കിലും കാണാമല്ലോ”എന്നാണ് മിഥുൻ ചേട്ടൻ പറയുക. “ഇനി ഇപ്പൊ എന്താ ചെയ്യാ? ദേവൂന് അമ്പലത്തിൽ പോകാൻ പറ്റില്ലല്ലോ.. നീ ഇവിടെ തന്നെ…
