വിസ്മയയുടെ അച്ഛനും അങ്ങനെയായിരുന്നു. ഒരു മഴവില്ല് പോലെ. ഏഴു വർണ്ണങ്ങളും പൂശി ആകാശത്ത് നിൽക്കുന്ന ഒരു മഴവില്ലിനെപ്പോലെ. മഴവില്ല് അങ്ങനെയാണല്ലോ, വല്ലപ്പോഴും മാത്രമേ കാണാനാകൂ. കണ്ട് കഴിഞ്ഞ് നോക്കുമ്പോഴേക്കും അത് അപ്രത്യക്ഷമാകും. പിന്നെ എന്നെങ്കിലും കണ്ടാൽ ആയി. സത്യത്തിൽ മഴവില്ല് പോലെ എന്ന് പറഞ്ഞാൽ കുട്ടികളെ അതിമനോഹരമായി സ്നേഹിക്കുന്ന, അവർക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരു അച്ഛൻ എന്നതായിരിക്കും കവികളും സാഹിത്യകാരന്മാരും ഒക്കെ ഭാവനയിൽ കാണുന്നത്. പക്ഷേ ഒരു താരതമ്യവും വിസ്മയയുടെ അച്ഛനെപ്പറ്റി പറയാൻ പറ്റില്ല. തമിഴ് നാട്ടിൽ എവിടെയോ ഒരു ഹോട്ടൽ നടത്തുകയാണ് അദ്ദേഹം എന്നറിയാം. അവിടെ തരക്കേടില്ലാത്ത കച്ചവടം നടത്തുന്നു എന്നും അറിയാം. ഹോട്ടലിന് മകളുടെ പേര് ഇട്ടത് എന്തായാലും സ്നേഹം കൊണ്ട് ആയിരിക്കുമല്ലോ! “വിസ്മയഹോട്ടൽ.” പക്ഷേ ഈ വിസ്മയയേയോ, പോട്ടെ, സ്വന്തം ഭാര്യയെ വരെ ഇത്ര കാലമായിട്ടും അവിടെ കൊണ്ട് പോയിട്ടില്ല. വല്ലപ്പോഴും ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ വരും. അപ്പോൾ കുറച്ചു മധുര പലഹാരവും മിഠായിയുമൊക്കെ…
Author: Ramachandran TV
എൻ്റെ ജീവിതം തന്നെ മാറ്റിമറിച്ച പുസ്തകമാണ് ശ്രീ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ” വിചാരവിപ്ളവം”. എൻ്റെ പ്രിയ പുസ്തകവും. വർഷങ്ങൾക്കു മുൻപുള്ള കാലം. ശരിക്കും പറഞ്ഞാൽ അമ്പത് വർഷങ്ങൾക്ക് മുൻപാണ് ആ പുസ്തകം ആദ്യമായി വായിക്കുന്നത്. കുട്ടിക്കാലം മുതൽ വായന എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണ്. അന്നൊക്കെ ഒരു പുസ്തകം കിട്ടുന്നത് സ്കൂൾ ലൈബ്രറിയിൽ നിന്നോ അല്ലെങ്കിൽ നാട്ടിൻപുറത്തെ വായനശാലയിൽ നിന്നും ആയിരിക്കും. സ്കൂളിൽ ഏതെങ്കിലും ഒരു ബാലസാഹിത്യപുസ്തകം കിട്ടിയാൽ പിന്നെ ഒരു ആറുമാസം അല്ലെങ്കിൽ ഒരു വർഷം കഴിഞ്ഞേ വേറെ ഒരെണ്ണം മാറ്റിത്തരുകയുള്ളൂ. കാരണം കുട്ടികൾ അധികം വായിക്കുകയില്ല. ടീച്ചർമാർക്ക് അവയെടുത്തു തരാൻ നേരവുമില്ല. എനിക്ക് കൂടുതൽ ഇഷ്ടമുണ്ടായിരുന്ന പുസ്തകങ്ങൾ എന്നിട്ടും വായിച്ചിരുന്നു. പി. നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ, മനസ്സറിയും യന്ത്രം തുടങ്ങിയവ, കെ. വി. രാമനാഥന്റെ വികൃതിഗോപിയുടെ അത്ഭുത യാത്ര, അത്ഭുതവാനരൻമാർ, അപ്പുകുട്ടനും ഗോപിയും, കണ്ണുനീർ മുത്തുകൾ നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം തുടങ്ങിയവ സ്കൂളിൽ നിന്നും വായിക്കാൻ കഴിഞ്ഞു. എൻ്റെ…
പത്താം ക്ലാസിൽ പഠിക്കുമ്പോൾ രാജശേഖരൻ മാഷ് എല്ലാവരോടും ചോദിച്ചു. ” നിങ്ങൾ വലുതാകുമ്പോൾ ആരാകും! ആരാകാനാണ് ആഗ്രഹം? എല്ലാവരും മറുപടി പറയണം.” ഉടനെ ക്ളാസ് ശബ്ദ മുഖരിതമായി.ഓരോരുത്തർ അവർക്ക് തോന്നിയത് ഇങ്ങനെ വിളിച്ചു പറയാൻ തുടങ്ങി. ഏറ്റവും കൂടുതൽ ആരാകണം എന്ന് പറഞ്ഞത് ഡോക്ടർ, എഞ്ചിനീയർ, ശാസ്ത്രജ്ഞൻ, അധ്യാപകൻ, അധ്യാപിക, ബിസിനസ്സ് മേൻ, ഡ്രൈവർ, കണ്ടക്ടർ..സ്റ്റേഷൻ മാസ്റ്റർ, പോലീസ് ഇൻസ്പെക്ടർ, അങ്ങനെ നിത്യജീവിതത്തിൽ കാണുന്ന ഒരു വിധം തസ്തികകളാണ്.ഓരോരുത്തരും അവർക്ക് ഇഷ്ടമുള്ള ജോലി വിളിച്ചു പറഞ്ഞു. എന്നിട്ടും മിണ്ടാതെ ഇരിക്കുന്നു ചിലർ. അവരോട് മാഷ് ചോദിച്ചു.” നിങ്ങൾക്ക് ആരാകണം ? നിങ്ങൾക്ക് ഡോക്ടറും എഞ്ചിനീയറും ഒന്നും ആകണ്ടെ? ” ” എനിക്ക് ആരുമാകണ്ട, ഞാൻ തന്നെ ആയാൽ മതി” ശങ്കർ പറഞ്ഞു. “നിനക്കോ മോഹൻ?” ” എനിക്ക് ഗന്ധർവ്വൻ ആയാൽ മതി” മോഹൻ്റെ ആഗ്രഹം കേട്ട് ക്ളാസ് ഒന്നാകെ പൊട്ടിച്ചിരിച്ചു. ആകെ ബഹളം. അവനെ കളിയാക്കാൻ എല്ലാവരും ഒരു പോലെ. “…
അതൊരു മഴയുള്ള ദിവസമായിരുന്നു. കാലത്ത് മുതൽ തോരാതെ പെയ്യുന്ന മഴ. മഴ മാത്രമല്ല, ശക്തമായ കാറ്റും. കാറ്റിൽ ചിലയിടത്ത് മരങ്ങൾ കടപുഴകി വീണ് വിദ്യുച്ഛക്തിയൊക്കെ പോയി കിടക്കുകയാണ്. എവിടെയൊക്കെയോ മരങ്ങൾ റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടിട്ടുമുണ്ട്. നേരം സന്ധ്യയായി. ആകെ ഇരുട്ട് മൂടി കിടക്കുകയാണ്. ഇന്ന് മഴ കാരണം എവിടേയും പോയില്ല. വീട്ടിൽ തന്നെ ഇരുന്നു. മഴ കാരണം മാത്രമല്ല, ദീപ്തിയുടെ ഡെലിവറി അടുത്തു. വീട്ടിൽ ആരെങ്കിലും വേണമല്ലോ. എപ്പോഴും കരുതി ഇരിക്കണമെന്ന് ഡോക്ടർ കഴിഞ്ഞ തവണ പോയപ്പോഴും പറഞ്ഞു. ആഴ്ചയിൽ ഒരു തവണയെങ്കിലും പോയി പരിശോധനയും സ്കാനിങ്ങുമൊക്കെയുണ്ട്. സ്ത്രീകളാരെങ്കിലും കൂടെയുണ്ടെങ്കിൽ സമാധാനമായിരുന്നു. പ്രേമ വിവാഹവും മറ്റൊരു ജാതിയിൽ നിന്നുള്ള പെൺകുട്ടിയുമായതിനാൽ വീട്ടിൽ വലിയ പ്രശ്നം. അവളെ രഹസ്യമായി വിവാഹം കഴിച്ചത് തന്നെ വീട്ടുകാർ സമ്മതിക്കില്ല എന്ന് അറിഞ്ഞത് കൊണ്ട് തന്നെ. ” ജോലിക്ക് പോയി അങ്ങനെ ഒരു നേട്ടവും ഉണ്ടാക്കിയല്ലോ. ആളുകളെക്കൊണ്ട് പറയിപ്പിക്കാനായിട്ട്.” അമ്മയുടെ ദേഷ്യം തീരുന്നില്ല. അവളെ ഉപേക്ഷിക്കാതെ വീട്ടിൽ…
കാലത്ത് തന്നെ കുറച്ചകലെയുള്ള നഗരത്തിൽ എത്തിയതാണ് സുരേഷും സുഹൃത്ത് പ്രവീണും. “ഒരു ചായ കുടിച്ചു പോകാം” എന്ന് സുരേഷ് പറഞ്ഞപ്പോൾ പ്രവീൺ ചോദിച്ചു. ” ഇപ്പോഴെന്തിനാ ഒരു ചായകുടി? ചായകുടിക്കാനും പലഹാരം തിന്നാനുമല്ലേ ഈ പോകുന്നത് തന്നെ” തമാശയായി പറഞ്ഞതാണെങ്കിലും സുരേഷിന് അത് കൊണ്ടു. കുറച്ചു നാളായി ഇത് തുടങ്ങിയിട്ട്. ബ്രോക്കർമാരും മാര്യേജ് ബ്യൂറോകളുമൊക്കെ ചൂണ്ടിക്കാട്ടിയവരെ കാണാനായി പലയിടത്തും പോയെങ്കിലും ഇത് വരെ ഒന്നും ശരിയായില്ല. അതാണല്ലോ ഇന്നും ഇറങ്ങിത്തിരിച്ചതിന്റെ ഉദ്ദേശ്യം. എന്തെങ്കിലും പ്രശ്നം ഉണ്ടായിരിക്കും എന്നും. ഒന്നുകിൽ ജാതകം ചേരില്ല. അല്ലെങ്കിൽ പെണ്ണിൻ്റെ എന്തെങ്കിലും കുറവ്. അല്ലെങ്കിൽ അവർക്ക് സുരേഷിനെ ഇഷ്ടപ്പെടാത്തത്. വിദേശരാജ്യങ്ങളിൽ ഇങ്ങനെ ഒരു ചുറ്റിക്കളിയൊന്നും കാണില്ല. നമ്മുടെ ഇന്ത്യൻ സമ്പ്രദായമാണ് ഈ പെണ്ണുകാണലും ജാതകം നോക്കലും, വീട്ടുകാർ എന്തോ മഹത്തായ ഒരു കാര്യം ചെയ്യുന്ന പോലെ വിവാഹാഘോഷങ്ങളും ചടങ്ങുകളും. “ബ്രോക്കർ എത്തിച്ചേരാൻ സമയമെടുക്കും. അപ്പോഴേക്കും ഒരു ചായയൊക്കെ കുടിച്ച് സമയം കളയാം എന്നേയുള്ളൂ”…
“പരോപകാരാർത്ഥമിദം ശരീരം” എന്നാരാണാവോ പറഞ്ഞത്! ആരായാലും അത് അരവിന്ദനെക്കുറിച്ച് തന്നെയാണ്. പരോപകാരത്തിനായി സൃഷ്ടിക്കപ്പെട്ടതാണ് അരവിന്ദന്റെ ശരീരവും മനസ്സും. അതിൽ തർക്കമില്ല. ചെറുപ്പം മുതൽ തന്നെ മറ്റുള്ളവരെ സഹായിക്കാൻ വലിയ ഇഷ്ടമാണ് അരവിന്ദന്. അതിനാൽ തന്നെ വീട്ടിൽ അമ്മയെ വീട്ട് പണിയിലും സാധനങ്ങളൊക്കെ കടയിൽ നിന്ന് വാങ്ങി കൊണ്ട് വരുന്നതിലൊക്കെ സഹായിക്കുമായിരുന്നു. അതിലിപ്പോൾ എന്താണ് അത്ഭുതം? കുട്ടികളൊക്കെ വീട്ടിൽ സഹായിക്കുന്നത് ആദ്യമായാണോ? മറ്റെല്ലാ കുട്ടികളും കളിയിൽ മുഴുകി ഇരിക്കുമ്പോൾ അമ്മ വിളിച്ചാൽ ഉടനെ അനുസരണയോടെ കളി നിർത്തി പോകും. അച്ഛൻ ഒന്നിനും സഹായിക്കില്ല. വീട്ടിൽ ഉള്ള സമയം ഒരു ഇരുപ്പിൽ എത്ര സമയം വേണമെങ്കിലും ഒന്നും ചെയ്യാതെ അങ്ങനെ ഇരിക്കും. വീട്ടിൽ എന്തെല്ലാം പണികൾ ഉണ്ട്? അച്ഛൻ എന്തെങ്കിലും ഒരു സഹായം ഇത് വരെ ചെയ്യുന്നത് കണ്ടിട്ടില്ല. ഭക്ഷണം കാലമായാൽ കഴിക്കും. പിന്നീട് കിടന്ന് ഒരുറക്കമാണ് കൂർക്കം വലിച്ച്. മകനാണെങ്കിൽ ആരും പറയാതെ തന്നെ സഹായിക്കാൻ വരും. അത് തന്നെ അമ്മയ്ക്ക് ആശ്വാസം. …
കുട്ടിക്കാലം മുതൽ സ്ത്രീകളുടെ വേദനകളെക്കുറിച്ച് കേട്ട് തുടങ്ങിയതാണ്. വല്യമ്മച്ചി എപ്പോഴും പറയും ” സ്ത്രീകൾ പാപം ചെയ്തവരാണ്. അവർ ദൈവത്തിനെതിരായല്ലേ ഓരോന്ന് ചെയ്തത്. സാത്താൻ്റെ വാക്ക് കേട്ട് ദൈവത്തെ ഹവ്വ വിസ്മരിച്ചു. അന്ന് കിട്ടിയ ശാപമാണ്, നീ വേദനയോടെ പ്രസവിയ്ക്കും എന്ന്. ഏറ്റവും വലിയ വേദന പ്രസവവേദനയാണ് മക്കളേ..” വല്യമ്മച്ചി പറയുന്നത് എന്തിനും എതിര് നിൽക്കുന്ന റീന വല്യമ്മച്ചിയെ അപ്പോഴും എതിർത്തു. ” അതൊക്കെ വെറുതെ പറയുന്നതാ വല്യമ്മച്ചീ. ഇപ്പോൾ നല്ല ഇഞ്ചക്ഷൻ ഉണ്ട്. അതെടുത്താൽ ഒരു വേദനയും അറിയില്ല. തൂവൽ പൊഴിയും പോലെ അങ്ങോട്ട് പ്രസവിയ്ക്കും. ” ” അതൊന്നും ഒരു കാര്യവുമില്ലടീ.. നൊന്തു പെറ്റാലേ കുട്ടികളോട് സ്നേഹമുണ്ടാവൂ.. അല്ലാത്ത പിള്ളേരാണ് തല തിരിഞ്ഞു പോകുന്നത്. ഞാൻ ആറ് പ്രസവവും നൊന്തു തന്നെയാണ് പെറ്റത്.. നിന്റെ അപ്പനും എളേപ്പനുമൊക്കെ എത്ര വട്ടം തിരിച്ചു.. അന്നൊക്കെ വയറ്റാട്ടിയാണ് കുട്ടിയെ എടുക്കുന്നത്.. പെമ്പിള്ളേര് നാലെണ്ണത്തിനേയും പെറ്റിട്ടതല്ലേ.. അവരോട് ചോദിക്ക്…” വല്യമ്മച്ചിയുടെ വർത്തമാനം കേട്ട് തോമസ്…
നന്ദിനിയെ മകളായി കാണാൻ കഴിഞ്ഞില്ല അവളുടെ അമ്മയ്ക്ക് എന്നാണ് നന്ദിനി കരുതുന്നത്. അല്ലെങ്കിൽ പിന്നെ ഇങ്ങനെ പെരുമാറേണ്ട കാര്യമുണ്ടോ! നന്ദിനിയ്ക്ക് നല്ല വിഷമമുണ്ട്, അമ്മയുടെ പെരുമാറ്റത്തിൽ. കുട്ടിക്കാലം മുതൽ ഒരു പക്ഷാഭേദം കാണിക്കുന്നുണ്ട് സരസ്വതി. സ്വന്തം മോളോട് എന്താണ് ഇങ്ങനെ പെരുമാറുന്നത് എന്ന് ചോദിക്കാൻ ആരുണ്ട്? എല്ലാ വിഷമങ്ങളും ദുഃഖങ്ങളും ഉള്ളിലൊതുക്കി നടക്കുന്ന നന്ദിനി കൂട്ടുകാരുടെ അമ്മമാർ അവരുടെ മക്കളോട് പെരുമാറുന്നത്, സ്നേഹിക്കുന്നത് കാണുമ്പോൾ ആണ് പൊട്ടിക്കരയാറുള്ളത്. അവരുടെ സന്തോഷവും സ്നേഹവും ലാളനയും ഏറ്റ് വാങ്ങുന്ന മക്കളോട് അവൾക്ക് അസൂയയാണെന്ന് വരെ പറയാം.. എന്തിനാണ് ഒരു അമ്മ മകളോട് ഈ വിധം പെരുമാറുന്നത്? വല്ല മാനസിക നില തകരാറിലായിട്ടാണോ? എങ്കിൽ അതിന്റെ കുഴപ്പമാണ് എന്ന് വയ്ക്കാം. പക്ഷെ സരസ്വതിയ്ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടെന്ന് ആർക്കും പറയാനാവില്ല. മറ്റ് രണ്ട് ആൺകുട്ടികളെ അവർ പൊന്നു പോലെ നോക്കുന്നുണ്ട്. അവർ കൊച്ചുങ്ങളാണെങ്കിലും ചേച്ചിയോട് അവർക്ക് വലിയ ഇഷ്ടമാണ് താനും. “അമ്മ എന്തിനാണ് ചേച്ചിയെ അടിക്കുന്നതും…
ഒരിക്കലും ഇഷ്ടമില്ലാത്ത ഒരു ബന്ധം. അത് വിവാഹത്തിൽ കലാശിക്കുമെന്ന് കരുതിയതേയില്ല മുകുന്ദൻ. പെണ്ണ് കാണൽ ചടങ്ങുകൾ ഇങ്ങനെ തുടരുന്നതിനിടയ്ക്കാണ് ബിന്ദുവിനെ കാണാൻ മുകുന്ദനും സുഹൃത്തുക്കളും മുകുന്ദന്റെ അളിയനും കൂടി പോയത്. നല്ല സാമ്പത്തിക സ്ഥിതി ഉണ്ട് എന്ന് മനസ്സിലായപ്പോൾ തന്നെ അളിയൻ യെസ് മൂളി. സുഹൃത്തുക്കൾക്കും നല്ല അഭിപ്രായമായിരുന്നു അല്പം നിറം കുറവാണെങ്കിലും സുന്ദരിയാണ് എന്ന് സുഹൃത്തുക്കൾ പറഞ്ഞു. പക്ഷേ എന്ത് ചെയ്താലും ഈ പെണ്ണ് വേണ്ട എന്ന് മാത്രമേ മുകുന്ദൻ പറയുകയുള്ളൂ. ചെക്കന് ഒഴിച്ച് ബാക്കി എല്ലാവർക്കും ഇഷ്ടമായതിനാൽ വീട്ടിൽ ചർച്ച പൊടി പൊടിച്ചു. പോരാത്തതിന് അമ്മയും അച്ഛനും മറ്റ് രണ്ട് മൂന്ന് അളിയൻമാരും കൂടി വീണ്ടും പെണ്ണിൻ്റെ വീട്ടിൽ പോയതോടെ കാര്യം ഏതാണ്ട് ഉറച്ചമട്ടായി. അത് കേട്ടതോടെ മുകുന്ദൻ സുഹൃത്തുക്കളുടെ അടുത്തേക്ക് ഓടി. “വീട്ടുകാർ എല്ലാവർക്കും ഇഷ്ടമായി. ഇത് നടത്തണം എന്നാണ് അവരുടെ വാദം. അളിയൻമാർക്ക് പെണ്ണിൻ്റെ അച്ഛനെ വല്ലാതെ ഇഷ്ടപ്പെട്ടു. അതിന് ചില സൽക്കാരങ്ങൾ അളിയൻമാർക്ക് ലഭിച്ചു…
നിത്യയുടേയും നിരഞ്ജന്റേയും അഞ്ചാം വിവാഹവാർഷികമായിരുന്നു ഇന്ന്. ഏകദേശം ഒരു മാസമായി ആനിവേഴ്സറി ആഘോഷിക്കുന്നതിനേക്കുറിച്ച് പറയാനേ നിത്യയ്ക്ക് നേരമുള്ളൂ. കുഞ്ഞുമോൾ നിതാരയുടെ മൂന്നാം പിറന്നാൾ കൂടിയാണ് ഇന്ന്. അതിനാൽ ഗംഭീരമായ ആഘോഷങ്ങൾ തന്നെയാണ് പ്ളാൻ ചെയ്തത്. വീട്ടിൽ വച്ച് തന്നെ ഒരു പാർട്ടി. അത്യാവശ്യം ചുറ്റുപാടുമുള്ള സുഹൃത്തുക്കൾ, ബന്ധുക്കൾ, നിത്യയുടേയും നിരഞ്ജന്റേയും വീട്ടുകാർ, നിത്യയുടേയും നിരഞ്ജന്റേയും ഓഫീസിലെ സ്റ്റാഫും. അവരെയൊക്കെ ക്ഷണിച്ചു. പാർട്ടി നടത്തുവാൻ ഇവൻ്റ് മാനേജ്മെൻ്റ് ടീമിനെ ഏല്പിച്ചു. അവരൊക്കെ ഇന്നലെ രാത്രി തന്നെ വന്ന് അറേഞ്ച്മെൻറ് നടത്തി. ഉച്ചയ്ക്ക് തന്നെ വീണ്ടും വന്ന് ബാക്കി കാര്യങ്ങളെല്ലാം ചെയ്തു കൊണ്ടിരുന്നു. നിത്യയുടേയും നിരഞ്ജന്റേയും വീട്ടുകാരും ബന്ധുക്കളും കാലത്ത് തന്നെ കുറച്ചു പേർ വന്നു. മറ്റുള്ളവരുടെ വരവ് വൈകീട്ട് കൃത്യസമയത്ത് ആയിരിക്കും. കാറ്ററിംഗ് സർവീസ് നടത്തുന്നവർ എത്തിക്കൊണ്ടിരിക്കുന്നു. നിത്യയും നിരഞ്ജനും ഒരാഴ്ചയായി ലീവുമാണ്. ഒരു നാലുമണി ആയപ്പോഴാണ് നിരഞ്ജന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്. ഗായത്രിയായിരുന്നു. നിരഞ്ജന്റെ സുഹൃത്ത് പ്രവീണിന്റെ ഭാര്യ.…
