ശ്രീരാമൻ ജനിച്ചത് മേടമാസത്തിലെ മൂലം നക്ഷത്രത്തിൽ. അന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ വലിയവിളക്കാണ്. കഥകളിയേക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും പട്ടാഭിഷേകം കഥകളി കാണാൻ ആളുകൾ കൂട്ടത്തോടെ അമ്പലത്തിലേക്ക് എഴുന്നെള്ളും. അവിടെ കഥകളി നടക്കുന്ന വേദിയ്ക്ക് താഴെ പന്തലിൽ പോയി കിടക്കും ആളുകൾ. വെളുപ്പിന് പട്ടാഭിഷേകം തുടങ്ങുമ്പോൾ സദസ്സിലേയ്ക്ക് ഹനുമാനും മറ്റ് വാനരന്മാരുമൊക്കെ വന്ന് ആകെ ഒരു ബഹളമാകുമ്പോൾ ആണ് ആളുകൾ ഞെട്ടി ഉണർന്നു കഥകളി കാണുന്നത്. ആധുനിക ഗാനമേളയിൽ സദസ്സിലേയ്ക്ക് ഇറങ്ങിവന്നു പെർഫോം ചെയ്യുന്നവർ പണ്ടും ഉണ്ടായിരുന്നു ഇത് പോലെ. അല്ലാ ഇതെന്തിനാ ഇവിടെ പറയുന്നത്, കഥാനായകൻ ജനിച്ചു എന്ന് പറഞ്ഞ ശേഷം ഈ കഥകളി പുരാണമൊക്കെ പറയുന്നത് എന്ന് ആലോചിച്ചിരിക്കും നിങ്ങൾ എന്ന് മനസ്സിലായി. പുള്ളിക്കാരൻ ജനിച്ച സമയത്ത് അച്ഛൻ ഗോവിന്ദൻ മാഷ് ഉൽസവം കാണാൻ എല്ലാവർഷവും എത്തും. വൈകിട്ട് ഉത്സവത്തിന് പോയാൽ വെളിച്ചമായിട്ടേ തിരിച്ചു വരൂ. അങ്ങനെ ശ്രീരാമ പട്ടാഭിഷേകം നടന്ന് കൊണ്ടിരിക്കുന്ന സമയത്താണ് മകൻ ഭൂജാതനായത്. അപ്പോൾ…
Author: Ramachandran TV
പഴയകാല ഓർമ്മകൾ എന്നും നമുക്ക് ഗൃഹാതുരത്വം തുളുമ്പുന്നവയാണ്. ഓണത്തേക്കുറിച്ചാണെങ്കിൽ പ്രത്യേകിച്ചും. കാരണം ഓണം നമ്മൾ മലയാളികൾക്ക് ഒരു വികാരമാണ്, മനസ്സിലെന്നും കൊണ്ട് നടക്കുന്ന മഹത്തായ ഒരു വികാരം. ഓണം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ പഴയകാലത്തെ ഓണമാണ് ഓർമ്മകളായി ഇങ്ങനെ വരുന്നത്. എന്റെ കുട്ടിക്കാലത്തെ ഓണമാണ്, വലുതായശേഷം ആഘോഷിയ്ക്കുന്ന ഓണത്തേക്കാൾ ഗംഭീരമായത് എന്ന് തീർച്ചയായും പറയാം. അന്ന് പഴയ തറവാട്ടിലാണ് താമസിക്കുന്നത്. ഞാനും അമ്മയും മുത്തശ്ശിയും മാത്രം. അച്ഛൻ ജോലിസ്ഥലത്ത് ആയതിനാൽ ചിലപ്പോൾ ഓണത്തിന് വന്നു എന്ന് വരാം. അങ്ങനെ വീട്, കുടുംബം, കുട്ടികൾ, എന്ന ചിന്ത ഇല്ലാത്തവർക്ക് എന്ത് ഓണം. എന്റെ ഓർമ്മയിൽ ഒന്നോ രണ്ടോ തവണ മാത്രമേ അച്ഛൻ ഓണത്തിന് വന്നിട്ടുള്ളത്. ഓണക്കോടിയൊക്കെ പ്രതീക്ഷിച്ചിരുന്നു കുട്ടിയായ ഞാൻ. എവിടെ? ഓണക്കോടി പോയിട്ട് സാധാരണ സമയത്ത് പോലും അച്ഛന്റെ കയ്യിൽ നിന്നും ഒരു ഡ്രസ്സ് കിട്ടിയിട്ടേയില്ല. അച്ഛൻ വന്നാലും ഇല്ലെങ്കിലും ഓണത്തിന് അന്നൊക്കെ അമ്മയാണ് ഓണക്കോടി എടുത്തു തരുന്നത്. അധികം…
നമ്മുടെ നാട്ടിലെ നാട്ടുനടപ്പ് പ്രകാരം പെൺകുട്ടികൾക്ക് പതിനെട്ട് വയസ്സ് കഴിഞ്ഞാൽ തുടങ്ങി, വിവാഹാലോചനകൾ. പിന്നെ ബ്രോക്കർമാരുടെ വരവായി. മാട്രിമോണിയൽ സൈറ്റുകളിൽ നിന്നും ഫോൺവിളിയായി. ബന്ധുക്കളെ ക്കൊണ്ട് പിന്നെ പൊറുതി മുട്ടും. അവരുടെയൊക്കെ വർത്തമാനം കേട്ടാൽ എങ്ങനെയെങ്കിലും മകളെ വിവാഹം കഴിച്ചയച്ചാൽ മതി എന്നാകും. പെൺകുട്ടികളായാലും ആൺകുട്ടികളായാലും അവർക്ക് സ്വന്തമായി അഭിപ്രായങ്ങൾ ഉണ്ട്. സ്വന്തം ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങൾ ഉണ്ട്. ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കാൻ കഴിയണം. എന്നിട്ട് സാവകാശം ആലോചിച്ചു തീരുമാനിക്കേണ്ട ഒന്നാണ് വിവാഹം. പക്ഷേ അതൊന്നും അല്ല നടക്കുന്നത്. ആർക്കോ വേണ്ടി ചെയ്യുന്ന ഒരു കാര്യം. ” എനിക്ക് ഇത്ര പെട്ടെന്ന് വിവാഹമൊന്നും വേണ്ട. ജോലിയൊക്കെ ആയിട്ട് മതി” നീതു പറഞ്ഞതാണ്. അവളുടെ ഗ്രാജ്വേഷൻ കഴിഞ്ഞേയുള്ളൂ. പക്ഷേ നല്ല ഒരു ബന്ധമാണ് എന്ന് എല്ലാവരും കരുതിയതാണ് സുമേഷുമായുള്ള വിവാഹബന്ധം. ആളുകൾക്ക് നല്ല അഭിപ്രായം. നല്ല ജോലി. കാണാൻ സുന്ദരൻ. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള കുടുംബം. …
കഴിഞ്ഞ നൂറ്റാണ്ടിൽ ജനിച്ച് ഈ നൂറ്റാണ്ടിൽ വളർന്നു വന്നതിനാൽ ഇന്നത്തെ ഡിജിറ്റൽ ലോകവും അതൊന്നുമില്ലാത്ത വെറും ലോകവും ഒരു പോലെ അനുഭവിക്കാൻ കഴിഞ്ഞു അനൂപിന്. ഇന്നത്തെ പോലെ എല്ലാസൗകര്യങ്ങളും ഒരിക്കലും ഉണ്ടാകുമെന്ന് അനൂപ് മാത്രമല്ല ഒരു ശാസ്ത്രജ്ഞൻ പോലും അന്ന് ചിന്തിച്ചു കാണില്ല. ഇന്നത്തെ ലോകത്തേയ്ക്ക് വരുന്നവർക്ക് പഴയ കാര്യങ്ങൾ ഒന്നും അറിയേണ്ട ആവശ്യവുമില്ല. അതിനാൽ പഴയ കാലത്തെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് ഇന്നത്തെ ജെൻസികൾക്ക് അറിയില്ല. അതിന് ഒരു ശ്രമം പോലും ആരും നടത്താറുമില്ല. എന്നാൽ പഴയതലമുറയിലുമല്ല, പുതിയ തലമുറയിലുമല്ലാതെ അതിനിടയ്ക്ക് വന്ന് പെട്ട് പോയ അനൂപിന് അക്കാലം ഓർമ്മിക്കാതിരിക്കാൻ കഴിയില്ലല്ലോ. അന്ന് നിലവിളക്കും മണ്ണെണ്ണ വിളക്കുമേ ഉള്ളൂ. വീട്ടിൽ ചിമ്മിനി ഉള്ള വിളക്കാണ് ഉള്ളത്. അവന്റെ കൂട്ടൂകാരുടെ വീട്ടിൽ ഓട് കൊണ്ട് ഉണ്ടാക്കിയ ചിമ്മിനി ഇല്ലാത്ത വിളക്കുകളും. നാട്ടിൽ വൈദ്യുതി ഒന്നും ഇല്ലാത്ത കാലം. നഗരങ്ങളിൽ വൈദ്യുതി വിളക്കുകൾ ഉണ്ടെങ്കിലും നാട്ടിൻ പുറത്ത് അവ…
യു.കെയിൽ താമസിക്കാൻ കഴിഞ്ഞത് കൊണ്ട് മാത്രമാണ്, തനിക്ക് ഇഷ്ടം പോലെ ജീവിക്കാൻ കഴിയുന്നത്. കാരണം ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ. ആരും ഒരു നിയമവും പറഞ്ഞ് വരില്ല. ആരേയും അനുസരിക്കേണ്ട ഒരു കാര്യവുമില്ല. പക്ഷേ ഇവിടുത്തെ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. സർക്കാരിൻ്റെ നിയമങ്ങൾ, പിന്നെ ഇവിടുത്തെ സാമൂഹികമായ നിയമങ്ങൾ. അത് തീർച്ചയായും ഇന്ത്യൻ സദാചാര സങ്കൽപ്പങ്ങൾക്ക് എതിരാണ്. അല്ലെങ്കിൽ തന്നെ ലോകത്തിൽ ഇന്ത്യയിലും കേരളത്തിലും ഉള്ള വല്ല സദാചാരനിയമങ്ങൾക്കും വല്ല അർത്ഥവുമുണ്ടോ? അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്ന ഒരു രാജ്യമാണ് ആനയുടേയും പാമ്പുകളുടേയും നാടാണ് എന്നൊക്കെ വിദേശികൾ പറഞ്ഞത് എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപാണ്. അതിൽ നിന്ന് അല്ലറ ചില്ലറ വ്യത്യാസങ്ങൾ വന്നു കാണും. എന്നാലും ആ പറയുന്നത് ഇന്നും ശരിയാണ്. ഇടക്കാലത്ത് വച്ച് കേരളമൊക്കെ അല്പം പുരോഗമനത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച് നന്നായി വന്നതായിരുന്നു. എന്നാൽ ഇന്ന് അതൊക്കെ മാറി. വയസ്സായവർ പോകട്ടെ ചെറുപ്പക്കാർ വരെ അന്ധവിശ്വാസികൾ ആയി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചകൾ ആണ്…
ഒരു കണക്കിന് ഓർമ്മകൾ ഇല്ലാതിരിക്കുന്നതാണ് നല്ലത്. എത്രയോ ജീവിതമുഹൂർത്തങ്ങൾ അവയെല്ലാം വ്യർത്ഥമായിപ്പോയല്ലോ എന്ന് ആലോചിച്ചു വിഷമിക്കേണ്ട കാര്യമില്ലല്ലോ. മറവിയുടെ മാറാല വന്ന് മൂടുന്നത് അനുഗ്രഹമാണ്. സോമന്റെ ജീവിതം തുടങ്ങുന്നത്, അമ്മ അവനെ പ്രസവിയ്ക്കുമ്പോൾ അല്ല. അതിന് ശേഷം അവനെ അനാഥാലയത്തിൽ നിന്നും ഗോപിയും സുമയും കൂടി അവനെ ഏറ്റെടുക്കുന്നതോടെയാണ്. കുട്ടികളില്ലാത്ത അവർക്ക് നിയമപരമായി ദത്തെടുക്കാൻ അത്ര ബുദ്ധിമുട്ട് ഉണ്ടായില്ല. അങ്ങനെ ഒരു ദത്തു പുത്രനാണ് എന്ന് താൻ അറിയുന്നത് തന്റെ പതിനെട്ടാമത്തെ വയസ്സിൽ ആണ്. ” നീ പ്രായപൂർത്തിയായ ആൺകുട്ടിയാണ് ഇന്ന് മുതൽ. നിനക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാൻ അനുവാദം തരുന്നു എന്നത് കൊണ്ട് നിന്നെ ഞങ്ങൾ ഉപേക്ഷിച്ചുകളയുകയാണ് എന്ന് അർത്ഥമില്ല. ഏതെങ്കിലും ഒരു സമയത്ത് ഞങ്ങൾ നിന്നോട് സത്യം തുറന്നു പറഞ്ഞില്ല എന്ന് പറയാൻ ഇടവരരുത് എന്ന് കരുതി മാത്രം. അത് കൊണ്ട് ഇന്നലെ വരെ കഴിഞ്ഞത് പോലെ തന്നെയായിരിക്കും ഇനിയും. ” ” അച്ഛൻ ഇങ്ങനെ മുഖവുര…
വിസ്മയയുടെ അച്ഛനും അങ്ങനെയായിരുന്നു. ഒരു മഴവില്ല് പോലെ. ഏഴു വർണ്ണങ്ങളും പൂശി ആകാശത്ത് നിൽക്കുന്ന ഒരു മഴവില്ലിനെപ്പോലെ. മഴവില്ല് അങ്ങനെയാണല്ലോ, വല്ലപ്പോഴും മാത്രമേ കാണാനാകൂ. കണ്ട് കഴിഞ്ഞ് നോക്കുമ്പോഴേക്കും അത് അപ്രത്യക്ഷമാകും. പിന്നെ എന്നെങ്കിലും കണ്ടാൽ ആയി. സത്യത്തിൽ മഴവില്ല് പോലെ എന്ന് പറഞ്ഞാൽ കുട്ടികളെ അതിമനോഹരമായി സ്നേഹിക്കുന്ന, അവർക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരു അച്ഛൻ എന്നതായിരിക്കും കവികളും സാഹിത്യകാരന്മാരും ഒക്കെ ഭാവനയിൽ കാണുന്നത്. പക്ഷേ ഒരു താരതമ്യവും വിസ്മയയുടെ അച്ഛനെപ്പറ്റി പറയാൻ പറ്റില്ല. തമിഴ് നാട്ടിൽ എവിടെയോ ഒരു ഹോട്ടൽ നടത്തുകയാണ് അദ്ദേഹം എന്നറിയാം. അവിടെ തരക്കേടില്ലാത്ത കച്ചവടം നടത്തുന്നു എന്നും അറിയാം. ഹോട്ടലിന് മകളുടെ പേര് ഇട്ടത് എന്തായാലും സ്നേഹം കൊണ്ട് ആയിരിക്കുമല്ലോ! “വിസ്മയഹോട്ടൽ.” പക്ഷേ ഈ വിസ്മയയേയോ, പോട്ടെ, സ്വന്തം ഭാര്യയെ വരെ ഇത്ര കാലമായിട്ടും അവിടെ കൊണ്ട് പോയിട്ടില്ല. വല്ലപ്പോഴും ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ വരും. അപ്പോൾ കുറച്ചു മധുര പലഹാരവും മിഠായിയുമൊക്കെ…
എൻ്റെ ജീവിതം തന്നെ മാറ്റിമറിച്ച പുസ്തകമാണ് ശ്രീ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ” വിചാരവിപ്ളവം”. എൻ്റെ പ്രിയ പുസ്തകവും. വർഷങ്ങൾക്കു മുൻപുള്ള കാലം. ശരിക്കും പറഞ്ഞാൽ അമ്പത് വർഷങ്ങൾക്ക് മുൻപാണ് ആ പുസ്തകം ആദ്യമായി വായിക്കുന്നത്. കുട്ടിക്കാലം മുതൽ വായന എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണ്. അന്നൊക്കെ ഒരു പുസ്തകം കിട്ടുന്നത് സ്കൂൾ ലൈബ്രറിയിൽ നിന്നോ അല്ലെങ്കിൽ നാട്ടിൻപുറത്തെ വായനശാലയിൽ നിന്നും ആയിരിക്കും. സ്കൂളിൽ ഏതെങ്കിലും ഒരു ബാലസാഹിത്യപുസ്തകം കിട്ടിയാൽ പിന്നെ ഒരു ആറുമാസം അല്ലെങ്കിൽ ഒരു വർഷം കഴിഞ്ഞേ വേറെ ഒരെണ്ണം മാറ്റിത്തരുകയുള്ളൂ. കാരണം കുട്ടികൾ അധികം വായിക്കുകയില്ല. ടീച്ചർമാർക്ക് അവയെടുത്തു തരാൻ നേരവുമില്ല. എനിക്ക് കൂടുതൽ ഇഷ്ടമുണ്ടായിരുന്ന പുസ്തകങ്ങൾ എന്നിട്ടും വായിച്ചിരുന്നു. പി. നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ, മനസ്സറിയും യന്ത്രം തുടങ്ങിയവ, കെ. വി. രാമനാഥന്റെ വികൃതിഗോപിയുടെ അത്ഭുത യാത്ര, അത്ഭുതവാനരൻമാർ, അപ്പുകുട്ടനും ഗോപിയും, കണ്ണുനീർ മുത്തുകൾ നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം തുടങ്ങിയവ സ്കൂളിൽ നിന്നും വായിക്കാൻ കഴിഞ്ഞു. എൻ്റെ…
പത്താം ക്ലാസിൽ പഠിക്കുമ്പോൾ രാജശേഖരൻ മാഷ് എല്ലാവരോടും ചോദിച്ചു. ” നിങ്ങൾ വലുതാകുമ്പോൾ ആരാകും! ആരാകാനാണ് ആഗ്രഹം? എല്ലാവരും മറുപടി പറയണം.” ഉടനെ ക്ളാസ് ശബ്ദ മുഖരിതമായി.ഓരോരുത്തർ അവർക്ക് തോന്നിയത് ഇങ്ങനെ വിളിച്ചു പറയാൻ തുടങ്ങി. ഏറ്റവും കൂടുതൽ ആരാകണം എന്ന് പറഞ്ഞത് ഡോക്ടർ, എഞ്ചിനീയർ, ശാസ്ത്രജ്ഞൻ, അധ്യാപകൻ, അധ്യാപിക, ബിസിനസ്സ് മേൻ, ഡ്രൈവർ, കണ്ടക്ടർ..സ്റ്റേഷൻ മാസ്റ്റർ, പോലീസ് ഇൻസ്പെക്ടർ, അങ്ങനെ നിത്യജീവിതത്തിൽ കാണുന്ന ഒരു വിധം തസ്തികകളാണ്.ഓരോരുത്തരും അവർക്ക് ഇഷ്ടമുള്ള ജോലി വിളിച്ചു പറഞ്ഞു. എന്നിട്ടും മിണ്ടാതെ ഇരിക്കുന്നു ചിലർ. അവരോട് മാഷ് ചോദിച്ചു.” നിങ്ങൾക്ക് ആരാകണം ? നിങ്ങൾക്ക് ഡോക്ടറും എഞ്ചിനീയറും ഒന്നും ആകണ്ടെ? ” ” എനിക്ക് ആരുമാകണ്ട, ഞാൻ തന്നെ ആയാൽ മതി” ശങ്കർ പറഞ്ഞു. “നിനക്കോ മോഹൻ?” ” എനിക്ക് ഗന്ധർവ്വൻ ആയാൽ മതി” മോഹൻ്റെ ആഗ്രഹം കേട്ട് ക്ളാസ് ഒന്നാകെ പൊട്ടിച്ചിരിച്ചു. ആകെ ബഹളം. അവനെ കളിയാക്കാൻ എല്ലാവരും ഒരു പോലെ. “…
അതൊരു മഴയുള്ള ദിവസമായിരുന്നു. കാലത്ത് മുതൽ തോരാതെ പെയ്യുന്ന മഴ. മഴ മാത്രമല്ല, ശക്തമായ കാറ്റും. കാറ്റിൽ ചിലയിടത്ത് മരങ്ങൾ കടപുഴകി വീണ് വിദ്യുച്ഛക്തിയൊക്കെ പോയി കിടക്കുകയാണ്. എവിടെയൊക്കെയോ മരങ്ങൾ റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടിട്ടുമുണ്ട്. നേരം സന്ധ്യയായി. ആകെ ഇരുട്ട് മൂടി കിടക്കുകയാണ്. ഇന്ന് മഴ കാരണം എവിടേയും പോയില്ല. വീട്ടിൽ തന്നെ ഇരുന്നു. മഴ കാരണം മാത്രമല്ല, ദീപ്തിയുടെ ഡെലിവറി അടുത്തു. വീട്ടിൽ ആരെങ്കിലും വേണമല്ലോ. എപ്പോഴും കരുതി ഇരിക്കണമെന്ന് ഡോക്ടർ കഴിഞ്ഞ തവണ പോയപ്പോഴും പറഞ്ഞു. ആഴ്ചയിൽ ഒരു തവണയെങ്കിലും പോയി പരിശോധനയും സ്കാനിങ്ങുമൊക്കെയുണ്ട്. സ്ത്രീകളാരെങ്കിലും കൂടെയുണ്ടെങ്കിൽ സമാധാനമായിരുന്നു. പ്രേമ വിവാഹവും മറ്റൊരു ജാതിയിൽ നിന്നുള്ള പെൺകുട്ടിയുമായതിനാൽ വീട്ടിൽ വലിയ പ്രശ്നം. അവളെ രഹസ്യമായി വിവാഹം കഴിച്ചത് തന്നെ വീട്ടുകാർ സമ്മതിക്കില്ല എന്ന് അറിഞ്ഞത് കൊണ്ട് തന്നെ. ” ജോലിക്ക് പോയി അങ്ങനെ ഒരു നേട്ടവും ഉണ്ടാക്കിയല്ലോ. ആളുകളെക്കൊണ്ട് പറയിപ്പിക്കാനായിട്ട്.” അമ്മയുടെ ദേഷ്യം തീരുന്നില്ല. അവളെ ഉപേക്ഷിക്കാതെ വീട്ടിൽ…
