Author: Ramachandran TV

Ramachandran TV Writter Poet Literary Works Retaired from Department of Posts

നീതുവിൻ്റെ ഫോണിൽ അന്ന് രാത്രി പന്ത്രണ്ടിന് വന്നത് അയാളുടെ അവസാനത്തെ സന്ദേശമായിരുന്നു. നോട്ടിഫിക്കേഷൻ ശബ്ദം കേട്ട് ഒരുറക്കം കഴിഞ്ഞ് ഞെട്ടിയുണർന്നതായിരുന്നു നീതു. അങ്ങനെ അറുത്ത് മുറിച്ച് പറയേണ്ടായിരുന്നു. അതിന്റെ വിഷമത്തിൽ അയച്ചിരിക്കുന്നതാണ് ഈ മെസ്സേജ്. ” നീതൂ.. ഞാൻ ഇനി നിന്നെ ശല്യപ്പെടുത്താൻ വരില്ല.” ഉടനെ ആ നമ്പറിൽ വിളിച്ച് നോക്കി. ഫോൺ സ്വിച്ച് ഓഫ്. അപ്പോൾ ശരിക്കും ശ്രീയേട്ടൻ പിണങ്ങിയിട്ട് തന്നെയാണ് ഫോൺ ഓഫ് ചെയ്തു വച്ചിരിക്കുന്നത്. കാര്യമായിട്ടല്ല വഴക്ക് കൂടിയത്. ഇതിന് മുൻപ് പല തവണ ഇത് പോലെ വഴക്ക് കൂടി മിണ്ടാതിരുന്നിട്ടുണ്ട്. ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം. അപ്പോഴേയ്ക്കും രണ്ടാൾക്കും വീർപ്പുമുട്ടലാകും. ചിലപ്പോൾ താൻ തന്നെ പോയി ശ്രീയേട്ടനെ കണ്ട് കാല് പിടിച്ച് വഴക്ക് സോൾവാക്കും. അല്ലെങ്കിൽ ഇവിടെ വീട്ടിലേക്ക് തള്ളിക്കയറി വന്ന് അമ്മയോട് വർത്തമാനം പറഞ്ഞു മടങ്ങിപ്പോകും. പോകുമ്പോൾ മുറിയിൽ വന്ന് എത്തി നോക്കും. പക്ഷേ മിണ്ടുകയില്ല. അവസാനം പിടിച്ചു വലിച്ച് മുറിയിലാക്കി ഒരു ഹഗ്ഗും ഒരു…

Read More

എല്ലാ വിധ സമത്വവും സ്വാതന്ത്ര്യവും നൽകിയാണ് ലീനയേയും നീതയേയും വളർത്തിയത്, വിശ്വനാഥനും ഭാര്യ സ്വപ്നയും. ഇത് പോലെ ഒരു അച്ഛനേയും അമ്മയേയും ആർക്കും കിട്ടില്ല. കൂട്ടുകാരേപ്പോലെയാണവർ. അച്ഛനും അമ്മയും രണ്ടു മക്കളും എന്തിനും കൂടും. അന്യോന്യം അടിയും കൂടും. അത് തമാശയ്ക്കാണേ! ലീന എഞ്ചിനീയറിംഗ് കോളേജിൽ അവസാനവർഷം. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആണ് പഠിക്കുന്നത്. അതെന്താണ് ഒരു പെൺകുട്ടി എടുക്കുന്നത് എന്ന് ചോദിച്ചാൽ അവൾക്ക് ചെറുപ്പം മുതലേ ഇഷ്ടം വണ്ടികളും യന്ത്രങ്ങളു മാണ്. പോരാത്തതിന് ഡ്രൈവിംഗിൽ മിടുക്കിയുമാണ്. റൈസിംഗിനൊക്കെ ഇഷ്ടം. ഓഫ്റോഡ് ഡ്രൈവിംഗിനൊക്കെ ജീപ്പുമായി അവൾ പോകുന്നത് കാണാം. ചുരുക്കിപ്പറഞ്ഞാൽ അഡ്വഞ്ചറാണ് പുള്ളിക്കാരിയുടെ ഫേവറിറ്റ്. അച്ഛൻ വിശ്വനാഥൻ അതിനൊക്കെ കൂട്ടും. എല്ലാവരും സ്കൂട്ടറിൽ പായുമ്പോൾ ലീനാവിശ്വനാഥ് ബുള്ളറ്റിലാണ് യാത്ര.  പഠിക്കാനും മോശമല്ല.  അനിയത്തി നീതയും ചേച്ചിയുടെ കൂട്ട് തന്നെ. അവൾ പ്ളസ് ടൂ ആയിട്ടേയുള്ളൂ. പതിനെട്ട് ആയിട്ട് വേണം വണ്ടി ഏത് വേണം എന്ന് തീരുമാനിക്കാൻ.  സിനിമ കാണാൻ ഫാമിലി ഒരുമിച്ചാണ് പോക്ക്.…

Read More

 സുധീറിൻ്റെ വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞാലെങ്കിലും അവൻ നേരെയാകുമെന്ന് കരുതിയതാണ് ആ സാഹസത്തിനു വീട്ടുകാർ സമ്മതിച്ചത്. കൂട്ടുകാർ എന്നാൽ സുധീറിന് ജീവനാണ്. അവർ കഴിഞ്ഞേയുള്ളൂ ഈ ലോകത്ത് ബാക്കിയാരും എന്ന് പറഞ്ഞാൽ സുധീർ സമ്മതിക്കും. അങ്ങനെയാണ് അവന്റെ കാര്യങ്ങൾ. ഒരു ആറേഴ് വയസ്സുള്ളപ്പോൾ ആണ് അവൻ്റെ അയൽവക്കത്തെ വീട്ടിൽ പുതിയ ആളുകൾ താമസത്തിന് വന്നത്. വീട് ഒന്നും ഉണ്ടായിരുന്നില്ല. അവർക്ക് ഭാഗം വച്ചപ്പോൾ കിട്ടിയ പത്ത് സെൻ്റ് സ്ഥലം. അതിൽ ഒരു മൺകുടിൽ വച്ചു. മുകളിൽ ഓലയാണ് മേൽപ്പുര. അമ്മയും മൂന്ന് മക്കളും അവിടെ താമസമായി. അച്ഛൻ തൃശ്ശിനാപ്പള്ളിയിൽ ജോലിയാണ്. വല്ലപ്പോഴും വരും എന്ന് മാത്രം. സുധീറിന് പുതിയ വീട്ടിൽ നിന്ന് ഒരു കൂട്ടുകാരനെ കിട്ടി. രണ്ട് വയസ്സ് താഴെയാണ് എങ്കിലും ശ്രീകുട്ടന്റെ ബുദ്ധി സുധീറിനേക്കാൾ കൂടുതലാണ്. ഈ ലോകത്തിൽ ഉള്ള ഏത് കാര്യവും അവനറിയാം. അവൻ അതേപ്പറ്റി പറയുന്നത് കേൾക്കണം. സുധീർ അതൊക്കെ കണ്ടും കേട്ടും അത്ഭുതപ്പെട്ടു നിൽക്കും. അവനാണ്…

Read More

2025ൽ നിന്നും 2026ൽ എത്തിയപ്പോൾ കഴിഞ്ഞ വർഷത്തെ ഒരു ബാലൻസ് ഷീറ്റ് എടുത്ത് ലാഭനഷ്ടങ്ങൾ വിലയിരുത്തണമല്ലോ അതാണല്ലോ നമ്മുടെ പതിവ്. അങ്ങനെ ഒരു കണക്ക് കൂട്ടൽ നടത്തി നോക്കിയപ്പോൾ ലാഭമാണ് എന്നാണ് തോന്നിയത്. വ്യക്തിപരമായ കാര്യങ്ങളിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. മകന് ജോലി ലഭിച്ചു എന്ന സന്തോഷം.  അവന് പുതിയ ഒരു ബൈക്ക് വാങ്ങിക്കൊടുത്തു.  മകൾ ഒരു കാർ വാങ്ങി.  എനിക്ക് പ്രിയപ്പെട്ട ഒരു സോണി സൗണ്ട് ബാർ ഡോൾബി അറ്റ്മോസ് മകൾ സമ്മാനമായി നൽകി. ഒരു സാംസങ് ടാബ് എഴുതാൻ വേണ്ടി വേറെയും.  എന്നാൽ മക്കൾ രണ്ടു പേരും അടുത്തില്ല എന്ന വിഷമം. പിന്നെ അകലെയാണെങ്കിലും വീഡിയോകോൾ വഴി കാണാമല്ലോ എന്നൊരു സമാധാനമുണ്ട്. ടെക്നോളജികൾ പുരോഗമിച്ചപ്പോൾ എന്തെല്ലാം അനുഗ്രഹങ്ങളാണ് ലഭിച്ചത്. കഴിഞ്ഞവർഷം രണ്ട് പേരേയും കാണാൻ പോയിരുന്നു. മകൾ ജർമ്മനിയിൽ ഹീഡൽബർഗ് യൂണിവേഴ്സിറ്റിയിൽ പ്രോഫസറും സയൻ്റിസ്റ്റുമായി ജോലി ചെയ്യുന്നു. ഞങ്ങൾ കുടുംബസമേതം കഴിഞ്ഞ വർഷം പോയിരുന്നു. ഈ വർഷവും പോകണമെന്ന്…

Read More

ദീപൻ്റെ കളിക്കൂട്ടുകാരിയായിരുന്നു ഭാവന. ഒരേ പ്രായം, ഒരേപോലത്തെ കുറുമ്പ്. ഒരേ പോലെ ആൺകുട്ടികളേപ്പോലെ വസ്ത്രധാരണം, പെരുമാറ്റം. ഏത് മരത്തിലും കയറും. മാങ്ങയോ ചക്കയോ എന്തും പറിക്കാൻ ഭാവമോളോട് പറഞ്ഞാൽ മതി. ദീപന്റെ കൂട്ടുകാരൻ ആണെന്നാണ് ആ മരംകേറിപെണ്ണിനെ എല്ലാവരും പറയുക.  ആണുങ്ങൾ മാത്രം രാത്രി പുറത്തിറങ്ങി നടന്നാൽ പോരാ, സിനിമയ്ക്കും ഉത്സവത്തിനും എന്തിന് ആണുങ്ങളുടെ മാത്രം കുത്തകയായ തൃശൂർ പൂരത്തിന് വരെ ഭാവമോൾ റെഡിയാണ്. പറയുക മാത്രമല്ല പ്രവർത്തിക്കുക കൂടി ചെയ്യുന്ന ഈ പെണ്ണിനെ എല്ലാവർക്കും ഭയം കൂടിയാണ്. അവൾക്ക് എതിരായി എന്തെങ്കിലും ആരെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്താൽ, പിന്നെ പറയേണ്ട, എപ്പോൾ നല്ല തല്ല് കിട്ടി എന്ന് നോക്കിയാൽ മതി. ഇതൊക്കെ സ്കൂൾ പഠനകാലത്താണ്. ദീപനും മറ്റ് ആൺപിള്ളേരുമൊക്കെ ഭാവമോൾ പറയുന്നത് കേട്ട് നടക്കണം. ഏത് ഇന്ദ്രനും ചന്ദ്രനും വന്നാലും പേടിയില്ലാത്ത ഒരാളെ കിട്ടിയാൽ പിന്നെ കൂട്ടുകാർക്ക് സന്തോഷിക്കാൻ മറ്റെന്ത് വേണം? അങ്ങനെ മിടുമിടുക്കിയായി ഭാവന വാഴുമ്പോൾ ആണ് സ്കൂളിൽ…

Read More

ബാംഗ്ലൂർ നിന്നും രാത്രി വണ്ടിയ്ക്കാണ് പ്രദീപ് വരുന്നത്. ഇൻറർസിറ്റി എക്സ്പ്രസ്സ്. സ്റ്റേഷനിൽ ഇറങ്ങി ഒരു ഓട്ടോ വിളിച്ച് വേണം വീട്ടിൽ പോകാൻ. സുഹൃത്തുക്കളെ ആരെങ്കിലും വിളിച്ചു പറഞ്ഞെങ്കിൽ അവർ വന്ന് ബൈക്കിൽ കൊണ്ട് പോയേനെ. പക്ഷേ തലേന്ന് യാത്രയ്ക്കിടയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. പോലീസിനെ വിവരം അറിയിച്ചെങ്കിലും കിട്ടാനുള്ള വഴിയൊന്നും ഇത് വരെ ആയില്ല. ചിലപ്പോൾ ശരിയായേക്കും. നാട്ടിൽ ഓണത്തിന് പോകാൻ നേരത്തെ ട്രെയിൻ ബുക്ക് ചെയ്തതാണ്. ടിക്കറ്റ് വെറുതെ പ്രിൻ്റ് എടുത്ത് വച്ചതിനാൽ സീറ്റും കോച്ചുപൊസിഷനുമൊക്കെ മനസ്സിലാക്കാനായി. അല്ലെങ്കിൽ വട്ടം തിരിഞ്ഞേനെ. ഏതായാലും അത് നന്നായി. വീട്ടിലേക്ക് വിളിച്ചു പറഞ്ഞില്ല. നേരത്തെ പറഞ്ഞിട്ടുണ്ട്. ഫോൺ പോയ കാര്യം വിളിച്ചു പറയണമെങ്കിൽ ഫോൺ നമ്പർ വേണ്ടേ? എല്ലാം സേവ് ചെയ്ത് വച്ചത് കൊണ്ട് നമ്പർ കാണാപാഠം അറിയില്ല. സ്വന്തം നമ്പർ അറിയും. അത് തന്നെ ഭാഗ്യം. ട്രെയിൻ ഒരു മണിക്കൂർ ലേറ്റാണ്. പതിനൊന്നു മണിക്ക് എത്തുന്നത് പന്ത്രണ്ട് അല്ലെങ്കിൽ ഒരു മണിയൊക്കെ…

Read More

ഇങ്ങനെയും ജോലിയുണ്ടോ മനുഷ്യർക്ക്? രാവും പകലും ഒരു പോലെ തിരക്ക്. ജോലി കിട്ടി ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ വലിയ കുഴപ്പമൊന്നും ഉണ്ടായില്ല. തുടക്കമാണല്ലോ, അത് കൊണ്ട് ഓഫീസിൽ പണിയൊക്കെ പഠിച്ചു വരണമല്ലോ. അതിനാൽ ചെറിയ ഇളവ്. അല്ലെങ്കിലും അത്ര വലിയ ജോലിയൊന്നും ആയിരുന്നില്ല, ആനന്ദക്കുട്ടന് കിട്ടിയിട്ടുള്ളത്. ഒരു സർക്കാർ സ്ഥാപനമായതിനാൽ തന്നെ ഉത്തരവാദിത്വം കൂടുതലാണ്. ഇപ്പോഴത്തെ ഓഫീസർ വലിയ കുഴപ്പക്കാരനല്ല എന്നത് തന്നെ ആനന്ദന്റെ ഭാഗ്യം. എന്നാൽ ഒരു വർഷം തികയും മുമ്പ് തന്നെ അദ്ദേഹത്തിന് ട്രാൻസ്ഫർ ആയി പോയി. അദ്ദേഹത്തിന്റെ ഭാര്യ ഇവിടെ ഹെൽത്ത് സെൻ്ററിൽ മിഡ് വൈഫ് ആയിരുന്നു. ക്വാർട്ടേഴ്സ് ഉള്ളതിനാൽ അവിടെയാണ് അവർ താമസിച്ചിരുന്നത്. നല്ല സ്വഭാവം രണ്ട് പേരുടേയും. കൂട്ടികളില്ല എന്നൊരു ദുഃഖം മാത്രം.ആനന്ദൻ ഇടക്കിടെ അവരുടെ ക്വാർട്ടേഴ്സിൽ പോകും. ആനന്ദന്റെ വിവാഹം ആയിടയ്ക്കാണ് ശരിയായത്. സ്വന്തക്കാരും ബന്ധുക്കളും ധാരാളമുണ്ട്. അച്ഛൻ ജോലിക്കാരനാണ്, പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം? സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. ചെറിയ തോതിൽ ആണെങ്കിൽ…

Read More

കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളിൽ എന്നത് എത്ര സത്യമാണ്, കവി പറഞ്ഞിരിക്കുന്നത്. പണ്ടൊക്കെയാണെങ്കിൽ അത് ഒരു ആദർശത്തിൻ്റെ പേരിൽ ആണെന്ന് പറയാം. ഇന്നോ? കേരളത്തിലെ പ്രകൃതിഭംഗി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. നമുക്ക് എന്നും കാണുന്നതിനാൽ വിലയില്ലെങ്കിലും മറ്റ് നാട്ടുകാർക്ക് അങ്ങനെയല്ല. മനോഹരമായ പ്രകൃതിഭംഗിയാൽ അനുഗ്രഹീതയായ കേരളം. മലകളും പുഴകളും കായലുകളും, അരുവികളും പച്ചപുതച്ച നെൽപ്പാടങ്ങളും, ഇടതൂർന്ന കാടുകളും എല്ലാം കൊണ്ടും മനോഹരി തന്നെയാണ് നമ്മുടെ സ്വന്തം നാട്. അത് കൊണ്ട് തന്നെ ദൈവത്തിൻ്റെ സ്വന്തം നാട് എന്നൊക്കെ ഒരു അപരനാമം കൂടി സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും പ്രധാനം ഇവിടുത്തെ കാലാവസ്ഥ തന്നെയാണ്. ഇന്ന് ചില മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും അത്ര വലിയ വ്യത്യാസമൊന്നും നമുക്ക് അനുഭവപ്പെടുകയില്ല. പണ്ട് ആറുമാസം വേനലും ആറുമാസം വർഷവും ആയിരുന്നു. തുലാവർഷം, കാലവർഷം എന്നിങ്ങനെ രണ്ടു ഭാഗമായി മഴക്കാലം. മറ്റ് മാസങ്ങൾ വേനലും. മാർച്ച് മുതൽ കഠിനമായ വെയിലും. ഇവിടുത്തെ കഠിനമായ വെയിലൊന്നും മറ്റ് സ്ഥലങ്ങളിലെ വെയിലുമായി താരതമ്യം…

Read More

നമ്മൾ സ്നേഹവും കരുതലും നൽകി വളർത്തിയവർ തിരിഞ്ഞു കൊത്തുമെന്ന് ആരറിഞ്ഞു? പ്രസവിച്ച് വളർത്തി വലുതാക്കിയ സ്വന്തം അമ്മ തന്നോട് ഇങ്ങനെയൊക്കെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതാൻ കഴിയുമോ? ജീവന് തുല്യം സ്നേഹിക്കുന്നവരൊക്കെ ഇങ്ങനെ കളം മാറ്റിച്ചവിട്ടുമെന്ന് കരുതുമോ! കഥകളിലോ സിനിമകളിലോ കാണുന്നതിനേക്കാൾ അത്ഭുതകരവും അവിശ്വസനീയമായ സംഭവങ്ങളാണ് ജീവിതത്തിൽ സംഭവിയ്ക്കുന്നത് എന്നത് വൈകിയാണ് അറിഞ്ഞത്. രാജീവിൻ്റെ ജീവിതത്തിൽ സംഭവിച്ചത് എന്തൊക്കെയാണ് എന്ന് എല്ലാവരും അറിയേണ്ടതാണ്. എന്നാൽ ആരും അറിഞ്ഞതായി ഭാവിയ്ക്കുന്നതേയില്ല. അറിഞ്ഞവരൊന്നും രാജീവിൻ്റെ കൂടെയല്ല, മറിച്ച് രാജീവിനോട് ശത്രുതയിലാണ് പെരുമാറുന്നത്. എന്തോ വലിയ തെറ്റുകൾ ചെയ്തത് രാജീവാണ് എന്ന ഭാവത്തിലാണ് എല്ലാവരുടേയും പെരുമാറ്റം. രാജീവിൻ്റെ ജീവിതം ആരംഭിച്ചത് മുതൽ എന്നും വേദനയുടെ ലോകത്തായിരുന്നു. ചെറുപ്പത്തിൽ തന്നെ ഏകാകിയായിരുന്നു. വീട്ടിൽ അമ്മയും അമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ തമിഴ് നാട്ടിൽ ഏതോ ജോലിയിലാണ് എന്നാണ് പറയുന്നത്. ആരും അവിടെ പോകാത്തത് കൊണ്ട് തന്നെ അത് ശരിയാണ് എന്ന് വിശ്വസിക്കുവാനല്ലേ പറ്റുള്ളൂ. അമ്മ വളരെ കഷ്ടപ്പെട്ടു എന്നത്…

Read More

നട്ടുച്ച നേരത്ത് ഇരുട്ടാവുക. ആളുകളെല്ലാം ഭയപ്പെട്ടു അന്യോന്യം ആരേയും കാണാതെ തപ്പിനടക്കുക. ഇതൊക്കെ ഉണ്ടായത് വർഷങ്ങൾക്കു മുൻപ് ഒരു സൂര്യഗ്രഹണം ഉണ്ടായപ്പോൾ ആയിരുന്നു.   ആകെ ഇരുട്ട്. കിളികളും കാക്കകളുമൊക്കെ പറന്നു കൂടണഞ്ഞു. അവരൊക്കെ കരുതിയത് സൂര്യൻ അസ്തമിച്ചു. രാത്രിയായി,എന്നാണ്. അവർക്ക് പെട്ടെന്ന് പ്രകൃതിയുടെ മാറ്റങ്ങൾ അനുഭവപ്പെടുമല്ലോ! മനുഷ്യന് അങ്ങനെ ഒരു കഴിവുമില്ല. എന്നാൽ ബുദ്ധിയും യുക്തിയും വിവേകവും ഒക്കെ ഉള്ളവർക്ക് കാര്യങ്ങൾ മനസ്സിലാകും. അല്ലാത്തവരുടെ കാര്യം പറയേണ്ടല്ലോ.   ഞങ്ങൾ കുറച്ചു പേർ ശാസ്ത്രം പഠിക്കുന്നവർ, സൂര്യഗ്രഹണം എന്താണ് എന്നൊക്കെ പലർക്കും സ്റ്റഡി ക്ലാസ് ഒക്കെ കൊടുത്തവരാണ്. അത് കൊണ്ട് തന്നെ പഴയ തലമുറയിലെ ആളുകൾ പറയുന്നത് പോലെ വീടിനുള്ളിൽ അടച്ചിരുന്നില്ല.   വീട്ടിൽ അമ്മയും അമ്മൂമ്മയും പറഞ്ഞതാണ് പുറത്ത് പോകരുത്. രണ്ട് വലിയ പാമ്പുകൾ ആകാശത്ത് വച്ച് സൂര്യനെ വിഴുങ്ങുന്ന താണ്, രാഹുവും കേതുവും. രണ്ട് പേരും രണ്ടു ഭാഗത്തും നിന്നും വിഴുങ്ങിത്തുടങ്ങും. അത് കണ്ടാൽ ദോഷമാണ്. പിന്നെ…

Read More