ബാംഗ്ലൂർ നിന്നും രാത്രി വണ്ടിയ്ക്കാണ് പ്രദീപ് വരുന്നത്. ഇൻറർസിറ്റി എക്സ്പ്രസ്സ്. സ്റ്റേഷനിൽ ഇറങ്ങി ഒരു ഓട്ടോ വിളിച്ച് വേണം വീട്ടിൽ പോകാൻ. സുഹൃത്തുക്കളെ ആരെങ്കിലും വിളിച്ചു പറഞ്ഞെങ്കിൽ അവർ വന്ന് ബൈക്കിൽ കൊണ്ട് പോയേനെ. പക്ഷേ തലേന്ന് യാത്രയ്ക്കിടയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. പോലീസിനെ വിവരം അറിയിച്ചെങ്കിലും കിട്ടാനുള്ള വഴിയൊന്നും ഇത് വരെ ആയില്ല. ചിലപ്പോൾ ശരിയായേക്കും. നാട്ടിൽ ഓണത്തിന് പോകാൻ നേരത്തെ ട്രെയിൻ ബുക്ക് ചെയ്തതാണ്. ടിക്കറ്റ് വെറുതെ പ്രിൻ്റ് എടുത്ത് വച്ചതിനാൽ സീറ്റും കോച്ചുപൊസിഷനുമൊക്കെ മനസ്സിലാക്കാനായി. അല്ലെങ്കിൽ വട്ടം തിരിഞ്ഞേനെ. ഏതായാലും അത് നന്നായി. വീട്ടിലേക്ക് വിളിച്ചു പറഞ്ഞില്ല. നേരത്തെ പറഞ്ഞിട്ടുണ്ട്. ഫോൺ പോയ കാര്യം വിളിച്ചു പറയണമെങ്കിൽ ഫോൺ നമ്പർ വേണ്ടേ? എല്ലാം സേവ് ചെയ്ത് വച്ചത് കൊണ്ട് നമ്പർ കാണാപാഠം അറിയില്ല. സ്വന്തം നമ്പർ അറിയും. അത് തന്നെ ഭാഗ്യം. ട്രെയിൻ ഒരു മണിക്കൂർ ലേറ്റാണ്. പതിനൊന്നു മണിക്ക് എത്തുന്നത് പന്ത്രണ്ട് അല്ലെങ്കിൽ ഒരു മണിയൊക്കെ…
Author: Ramachandran TV
ഇങ്ങനെയും ജോലിയുണ്ടോ മനുഷ്യർക്ക്? രാവും പകലും ഒരു പോലെ തിരക്ക്. ജോലി കിട്ടി ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ വലിയ കുഴപ്പമൊന്നും ഉണ്ടായില്ല. തുടക്കമാണല്ലോ, അത് കൊണ്ട് ഓഫീസിൽ പണിയൊക്കെ പഠിച്ചു വരണമല്ലോ. അതിനാൽ ചെറിയ ഇളവ്. അല്ലെങ്കിലും അത്ര വലിയ ജോലിയൊന്നും ആയിരുന്നില്ല, ആനന്ദക്കുട്ടന് കിട്ടിയിട്ടുള്ളത്. ഒരു സർക്കാർ സ്ഥാപനമായതിനാൽ തന്നെ ഉത്തരവാദിത്വം കൂടുതലാണ്. ഇപ്പോഴത്തെ ഓഫീസർ വലിയ കുഴപ്പക്കാരനല്ല എന്നത് തന്നെ ആനന്ദന്റെ ഭാഗ്യം. എന്നാൽ ഒരു വർഷം തികയും മുമ്പ് തന്നെ അദ്ദേഹത്തിന് ട്രാൻസ്ഫർ ആയി പോയി. അദ്ദേഹത്തിന്റെ ഭാര്യ ഇവിടെ ഹെൽത്ത് സെൻ്ററിൽ മിഡ് വൈഫ് ആയിരുന്നു. ക്വാർട്ടേഴ്സ് ഉള്ളതിനാൽ അവിടെയാണ് അവർ താമസിച്ചിരുന്നത്. നല്ല സ്വഭാവം രണ്ട് പേരുടേയും. കൂട്ടികളില്ല എന്നൊരു ദുഃഖം മാത്രം.ആനന്ദൻ ഇടക്കിടെ അവരുടെ ക്വാർട്ടേഴ്സിൽ പോകും. ആനന്ദന്റെ വിവാഹം ആയിടയ്ക്കാണ് ശരിയായത്. സ്വന്തക്കാരും ബന്ധുക്കളും ധാരാളമുണ്ട്. അച്ഛൻ ജോലിക്കാരനാണ്, പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം? സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. ചെറിയ തോതിൽ ആണെങ്കിൽ…
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളിൽ എന്നത് എത്ര സത്യമാണ്, കവി പറഞ്ഞിരിക്കുന്നത്. പണ്ടൊക്കെയാണെങ്കിൽ അത് ഒരു ആദർശത്തിൻ്റെ പേരിൽ ആണെന്ന് പറയാം. ഇന്നോ? കേരളത്തിലെ പ്രകൃതിഭംഗി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. നമുക്ക് എന്നും കാണുന്നതിനാൽ വിലയില്ലെങ്കിലും മറ്റ് നാട്ടുകാർക്ക് അങ്ങനെയല്ല. മനോഹരമായ പ്രകൃതിഭംഗിയാൽ അനുഗ്രഹീതയായ കേരളം. മലകളും പുഴകളും കായലുകളും, അരുവികളും പച്ചപുതച്ച നെൽപ്പാടങ്ങളും, ഇടതൂർന്ന കാടുകളും എല്ലാം കൊണ്ടും മനോഹരി തന്നെയാണ് നമ്മുടെ സ്വന്തം നാട്. അത് കൊണ്ട് തന്നെ ദൈവത്തിൻ്റെ സ്വന്തം നാട് എന്നൊക്കെ ഒരു അപരനാമം കൂടി സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും പ്രധാനം ഇവിടുത്തെ കാലാവസ്ഥ തന്നെയാണ്. ഇന്ന് ചില മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും അത്ര വലിയ വ്യത്യാസമൊന്നും നമുക്ക് അനുഭവപ്പെടുകയില്ല. പണ്ട് ആറുമാസം വേനലും ആറുമാസം വർഷവും ആയിരുന്നു. തുലാവർഷം, കാലവർഷം എന്നിങ്ങനെ രണ്ടു ഭാഗമായി മഴക്കാലം. മറ്റ് മാസങ്ങൾ വേനലും. മാർച്ച് മുതൽ കഠിനമായ വെയിലും. ഇവിടുത്തെ കഠിനമായ വെയിലൊന്നും മറ്റ് സ്ഥലങ്ങളിലെ വെയിലുമായി താരതമ്യം…
നമ്മൾ സ്നേഹവും കരുതലും നൽകി വളർത്തിയവർ തിരിഞ്ഞു കൊത്തുമെന്ന് ആരറിഞ്ഞു? പ്രസവിച്ച് വളർത്തി വലുതാക്കിയ സ്വന്തം അമ്മ തന്നോട് ഇങ്ങനെയൊക്കെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതാൻ കഴിയുമോ? ജീവന് തുല്യം സ്നേഹിക്കുന്നവരൊക്കെ ഇങ്ങനെ കളം മാറ്റിച്ചവിട്ടുമെന്ന് കരുതുമോ! കഥകളിലോ സിനിമകളിലോ കാണുന്നതിനേക്കാൾ അത്ഭുതകരവും അവിശ്വസനീയമായ സംഭവങ്ങളാണ് ജീവിതത്തിൽ സംഭവിയ്ക്കുന്നത് എന്നത് വൈകിയാണ് അറിഞ്ഞത്. രാജീവിൻ്റെ ജീവിതത്തിൽ സംഭവിച്ചത് എന്തൊക്കെയാണ് എന്ന് എല്ലാവരും അറിയേണ്ടതാണ്. എന്നാൽ ആരും അറിഞ്ഞതായി ഭാവിയ്ക്കുന്നതേയില്ല. അറിഞ്ഞവരൊന്നും രാജീവിൻ്റെ കൂടെയല്ല, മറിച്ച് രാജീവിനോട് ശത്രുതയിലാണ് പെരുമാറുന്നത്. എന്തോ വലിയ തെറ്റുകൾ ചെയ്തത് രാജീവാണ് എന്ന ഭാവത്തിലാണ് എല്ലാവരുടേയും പെരുമാറ്റം. രാജീവിൻ്റെ ജീവിതം ആരംഭിച്ചത് മുതൽ എന്നും വേദനയുടെ ലോകത്തായിരുന്നു. ചെറുപ്പത്തിൽ തന്നെ ഏകാകിയായിരുന്നു. വീട്ടിൽ അമ്മയും അമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ തമിഴ് നാട്ടിൽ ഏതോ ജോലിയിലാണ് എന്നാണ് പറയുന്നത്. ആരും അവിടെ പോകാത്തത് കൊണ്ട് തന്നെ അത് ശരിയാണ് എന്ന് വിശ്വസിക്കുവാനല്ലേ പറ്റുള്ളൂ. അമ്മ വളരെ കഷ്ടപ്പെട്ടു എന്നത്…
നട്ടുച്ച നേരത്ത് ഇരുട്ടാവുക. ആളുകളെല്ലാം ഭയപ്പെട്ടു അന്യോന്യം ആരേയും കാണാതെ തപ്പിനടക്കുക. ഇതൊക്കെ ഉണ്ടായത് വർഷങ്ങൾക്കു മുൻപ് ഒരു സൂര്യഗ്രഹണം ഉണ്ടായപ്പോൾ ആയിരുന്നു. ആകെ ഇരുട്ട്. കിളികളും കാക്കകളുമൊക്കെ പറന്നു കൂടണഞ്ഞു. അവരൊക്കെ കരുതിയത് സൂര്യൻ അസ്തമിച്ചു. രാത്രിയായി,എന്നാണ്. അവർക്ക് പെട്ടെന്ന് പ്രകൃതിയുടെ മാറ്റങ്ങൾ അനുഭവപ്പെടുമല്ലോ! മനുഷ്യന് അങ്ങനെ ഒരു കഴിവുമില്ല. എന്നാൽ ബുദ്ധിയും യുക്തിയും വിവേകവും ഒക്കെ ഉള്ളവർക്ക് കാര്യങ്ങൾ മനസ്സിലാകും. അല്ലാത്തവരുടെ കാര്യം പറയേണ്ടല്ലോ. ഞങ്ങൾ കുറച്ചു പേർ ശാസ്ത്രം പഠിക്കുന്നവർ, സൂര്യഗ്രഹണം എന്താണ് എന്നൊക്കെ പലർക്കും സ്റ്റഡി ക്ലാസ് ഒക്കെ കൊടുത്തവരാണ്. അത് കൊണ്ട് തന്നെ പഴയ തലമുറയിലെ ആളുകൾ പറയുന്നത് പോലെ വീടിനുള്ളിൽ അടച്ചിരുന്നില്ല. വീട്ടിൽ അമ്മയും അമ്മൂമ്മയും പറഞ്ഞതാണ് പുറത്ത് പോകരുത്. രണ്ട് വലിയ പാമ്പുകൾ ആകാശത്ത് വച്ച് സൂര്യനെ വിഴുങ്ങുന്ന താണ്, രാഹുവും കേതുവും. രണ്ട് പേരും രണ്ടു ഭാഗത്തും നിന്നും വിഴുങ്ങിത്തുടങ്ങും. അത് കണ്ടാൽ ദോഷമാണ്. പിന്നെ…
തിലകന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരാളാണ് പുരുഷോത്തമൻ. അതെങ്ങനെ അവർ തമ്മിൽ ഒരു സുഹൃദ് ബന്ധം ഉടലെടുത്തു? തിലകൻ്റെ ജീവിതം തന്നെ മാറ്റിമറിച്ചത് സത്യത്തിൽ പുരുഷോത്തമനാണ്. അല്ലെങ്കിൽ ഇങ്ങനെയൊന്നുമാകില്ല തിലകൻ. ഇന്ന് അയാൾ വലിയൊരു നിലയിൽ എത്തിയെങ്കിൽ തീർച്ചയായും നന്ദി പറയേണ്ടത് പുരുഷോത്തമനോടാണ്. എന്നിട്ട് തിലകൻ നന്ദി പറഞ്ഞോ ഇല്ല. ഇപ്പോൾ കണ്ടാൽ മുഖം തിരിച്ചു നടന്നു പോകുന്നത് തിലകനാണോ? അതോ പുരുഷോത്തമനോ? അതാണ് ചോദ്യം. ഉത്തരം കൊടുക്കേണ്ട ചുമതല തിലകന് തന്നെയാണ്. ഇത്രയധികം സ്വാധീനിച്ച മറ്റൊരു മനുഷ്യൻ ഇല്ല. അത്രയധികം സഹായിച്ചു ജീവിതം നല്ല നിലയിൽ ആയിട്ടുണ്ടെങ്കിൽ അതിൻ്റെ അടിവേര് തീർച്ചയായും പൂരുഷോത്തമൻ തന്നെയാണ് എന്ന് പറഞ്ഞുവല്ലോ. അതിനേക്കുറിച്ച് പറയണമെങ്കിൽ വളരെ പഴയ കാലത്തേയ്ക്ക് പോകണം. നാല് പതിറ്റാണ്ടുകൾക്ക് മുൻപ് തിലകൻ ഇന്നത്തെക്കാലത്തെ നിലയിൽ പോയിട്ട് വെറും വട്ട പൂജ്യം മാത്രമായിരുന്നു. ജോലിയുമില്ല കൂലിയുമില്ല അമ്മയുടെ ജോലി കൊണ്ട് മാത്രം കഷ്ടപ്പെട്ട് കഴിയുന്ന കുടുംബം.വെറുതെ വൈകുന്നേരം കൂട്ടുകാരുമൊത്ത് എന്തെങ്കിലും…
ആറാം ഇന്ദ്രിയം എന്ന ഒന്നുണ്ടോ! ഇല്ല എന്നാണ് ശാസ്ത്രം പറയുന്നത്. എന്നാലും ചില തോന്നലുകൾ അത് മനസ്സിൽ വരുമ്പോൾ, ഉണ്ട് എന്ന് തന്നെ നമുക്ക് തോന്നുന്നത് തെറ്റാണോ? ആളുകൾ വെറുതെ യാദൃശ്ചികമായി നടന്ന കാര്യങ്ങളാണ്, അന്ധവിശ്വാസങ്ങൾ ആണ് എന്നൊക്കെ പറഞ്ഞു തള്ളിക്കളയുമെങ്കിലും ഉണ്ടായ അനുഭവങ്ങൾ പറയാതെ പറ്റില്ലല്ലോ. ആദ്യമേ ഒരു ഡിസ്ക്ളൈമർ പറഞ്ഞാൽ പിന്നെ എന്തും ചെയ്യാമല്ലോ എന്നൊരു ധൈര്യത്തോടെ തുടങ്ങാം. അതായത് ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിച്ചിരുന്നവരൊ മരിച്ചവരോ ആയ ഒരാളുമായി ഒരു ബന്ധവുമില്ല. അഥവാ എന്തെങ്കിലും ബന്ധം തോന്നുകയാണെങ്കിൽ അത് യാദൃശ്ചികം മാത്രമാണ്. എനിക്ക് അത്ഭുതകരമായ ഒരു കഴിവുണ്ട് എന്ന് വെറുതെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല.അനുഭവങ്ങളുടെ മേമ്പൊടി ചേർത്ത് പറയുകയാണെങ്കിൽ കുഴപ്പമില്ല. അതായത് ഉത്തമാ, എനിക്ക് വിഷമമുണ്ടാക്കുന്ന എന്തെങ്കിലും കാര്യം ഒരാൾ ചെയ്തു, അല്ലെങ്കിൽ പാര വച്ചു, പാലം വലിച്ചു ഇത്യാദി കാര്യങ്ങൾ ചെയ്തവർക്ക് വലിയ ആയുസ്സ് പിന്നെ കാണില്ല.…
സമ്മാനങ്ങൾ കിട്ടുക എന്നത് എല്ലാവർക്കും വളരെ ഇഷ്ടമുള്ള കാര്യം തന്നെ. പക്ഷേ അങ്ങനെ എല്ലാവർക്കും സമ്മാനങ്ങൾ കിട്ടുമോ! കുട്ടിക്കാലത്ത് സ്കൂളിൽ പഠിക്കുമ്പോൾ ക്ളാസിൽ ടീച്ചർ ചോദ്യങ്ങൾ ചോദിയ്ക്കുമ്പോൾ ഉത്തരം പറയണം. കൃത്യമായി ഉത്തരം പറഞ്ഞാൽ സമ്മാനമുണ്ട്. ഇല്ലെങ്കിലും സമ്മാനമുണ്ട്, ചൂരൽ കൊണ്ട് നല്ല അടി. മിക്കവാറും പഠിക്കാൻ മിടുക്കനല്ലാത്ത എനിക്ക് കിട്ടാറുള്ള സമ്മാനം രണ്ടാമത്തെയാണ്. എന്നാൽ പിന്നീട് പലതവണയായി ആ ടീച്ചർ തന്നെ എനിക്ക് സമ്മാനം തന്നപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. കളർ ചോക്ക് പെൻസിൽ. സ്ളേറ്റ് പെൻസിൽ. റബ്ബർ, റൂൾ പെൻസിൽ. പേന കിട്ടുക എന്നത് ഇന്നത്തെ ബംബർ ലോട്ടറി അടിക്കുന്ന പോലെയാണ്. എന്തായാലും ഒമ്പതാം ക്ലാസ് വരെ തോറ്റില്ല. പത്തിലാണ് തോറ്റത്. പക്ഷേ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ അച്ഛൻ ഒരു സമ്മാനം തന്നു. ആദ്യമായും അവസാനമായും. ഒരു ഫേവർലൂബാ വാച്ച്. അന്ന് അതൊക്കെ വലിയ ആഡംബരം ആയിരുന്നു. അതൊക്കെ കെട്ടി സ്കൂളിൽ പോകുക…
പണ്ടത്തെ കാലത്ത് സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി മാത്രമേ കാണാറുള്ളൂ എന്നത് ശരിയാണ്. എന്നാലിന്ന് ഇത്രയും ലോകം പുരോഗതി പ്രാപിച്ചിട്ടും മാറ്റങ്ങൾ സംഭവിച്ചിട്ടില്ലേ? സ്ത്രീകൾക്ക് ഇന്നും ആ പഴയകാലരീതികളിൽ നിന്നും മോചനം ഉണ്ടായിട്ടില്ലേ എന്ന് ചോദിച്ചാൽ വളരെ ഞെട്ടിക്കുന്ന മറുപടി തന്നെയാണ്, ഇന്നത്തെ വർത്തമാനപത്രങ്ങളും വാർത്താ മാധ്യമങ്ങളും നൽകുന്നത്. ഓരോ ദിവസവും വാർത്താചാനലുകൾ നോക്കൂ. അല്ലെങ്കിൽ വർത്തമാനപത്രം എടുത്തു നോക്കൂ. ശരിക്കും പണ്ടത്തേക്കാൾ അധികം പ്രശ്നങ്ങൾ സ്ത്രീകൾ നേരിടേണ്ടി വരുന്ന ഒരു അവസ്ഥയിലേക്ക് ചെന്നെത്തിയോ എന്നാണ് അതെല്ലാം നമ്മോട് പറയുന്നത്. അന്വേഷണങ്ങൾ ചെന്നെത്തുന്നത് പഴയകാലത്തേയ്ക്ക് തന്നെ. അന്ന് സ്ത്രീകൾ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ. അവയ്ക്ക് ഇന്നത്തെ കാലത്ത് പരിഹാരമായോ? അതോ ഇന്നും പണ്ടത്തെ പോലെ പുരുഷ മേധാവിത്വം തന്നെയാണോ? പണ്ട് എന്ന് പറഞ്ഞാൽ ഒരു ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിലൊക്കെ ഇന്ത്യയും കേരളവുമൊക്കെ രാജാക്കന്മാരുടെ ഭരണകാലമായിരുന്നു. അവസാനദശകങ്ങളിലേക്ക് എത്തുമ്പോൾ ഭരണം ജനാധിപത്യമായി മാറി. സ്വതന്ത്രരായജനത. പക്ഷേ വീടുകളിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സ്ത്രീകൾക്ക്…
വൈകുന്നേരം നടക്കാൻ പോകുന്നത് ഒരു ശീലമായിട്ട് വർഷങ്ങളായി. ജോലിയുള്ള സമയത്ത് നടക്കാൻ പോയിട്ട് വേറെ ഒരു കാര്യത്തിനും നേരമില്ലായിരുന്നു. എന്നിട്ടും വെളുപ്പിന് എഴുന്നേറ്റ് നാലഞ്ചു കിലോമീറ്റർ ദിവസവും നടക്കാറുണ്ട്. തെരുവ് പട്ടികൾ ആണ് ഒരു ശല്യം. അതിനാൽ വടി ഒരെണ്ണം എപ്പോഴും കയ്യിൽ വയ്ക്കണം. അങ്ങനെ ഒരു ദിവസം നടന്നപ്പോൾ പെട്ടെന്ന് തലചുറ്റി വീണതാണ്. ആശുപത്രിയിൽ പോയപ്പോൾ അത്ര കാലം ഇല്ലാതിരുന്ന കൊളസ്ട്രോൾ, ബ്ളഡ് പ്രഷർ ബ്ളഡ് ഷുഗർ എല്ലാമുണ്ട് കൂട്ടിന്. നടന്നിട്ട് വലിയ കാര്യമൊന്നുമില്ല എന്നാലും നടക്കുന്നത് നല്ലതാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. അതിൻ്റെ ഗുട്ടൻസ് എന്താണ് എന്നറിയില്ല. മരുന്നുകൾ മുടങ്ങാതെ കഴിക്കണം. റിട്ടയർ ചെയ്തു കഴിഞ്ഞശേഷം കാലത്തെ നടപ്പ് മാറ്റി വൈകിട്ട് ആക്കി. സായാഹ്ന കാഴ്ചകൾ കണ്ട് പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ കൂടി ഇങ്ങനെ സഞ്ചരിക്കുന്നത് മനസ്സിന് ഒരു സന്തോഷമാണ്, സമാധാനവും. ഭാര്യയും കൂടെ ഉണ്ടാകും. കൊളസ്ട്രോൾ ഷുഗർ തുടങ്ങിയവ ആൾക്കും ഉണ്ട്. എന്നേക്കാൾ മുൻപ് തുടങ്ങിയതാണ്. ഇന്ന്…
