Author: Ramachandran TV

Ramachandran TV Writter Poet Literary Works Retaired from Department of Posts

കുട്ടിക്കാലം മുതൽ എന്റെ ഏറ്റവും പ്രിയപ്പെട്ട കാര്യം എന്ന് പറയുന്നത് വായനയാണ്. എന്തും വായിക്കാൻ ഇഷ്ടം. ബാലസാഹിത്യകൃതികൾ ആണ് ആദ്യം വായിച്ചത്. സ്കൂളിൽ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വായിക്കാൻ തരും. അവ വായിച്ചു തിരിച്ച് കൊടുക്കണം പെട്ടെന്ന് തന്നെ. അങ്ങനെ വേഗത്തിൽ വായിച്ചു പഠിച്ചു. വലുതായപ്പോഴേക്കും നല്ല സ്പീഡിൽ വായിച്ചു തീർക്കും. അങ്ങനെ തുടങ്ങിയ വായന ശക്തിയാർജ്ജിച്ചത് ഗ്രാമീണ വായനശാലയിൽ നിന്നും പുസ്തകങ്ങൾ എടുക്കാൻ തുടങ്ങിയതോടെയാണ്. അമ്മ വലിയ വായനക്കാരിയാണ്. വൈകുന്നേരം വായനശാലയിൽ നിന്നും കൊണ്ട് വരുന്ന പുസ്തകങ്ങൾ രാത്രി തന്നെ വായിച്ചു തീർക്കും. ഒറ്റ ഇരുപ്പിൽ എന്നൊക്കെ പറയില്ലേ. അത് കണ്ട് വളർന്ന ഞാനും അങ്ങനെയായി. അനേകം പുസ്തകങ്ങൾ, ആയിരക്കണക്കിന് വായിച്ചു ഇത് വരെ. അനേകം കഥാപാത്രങ്ങൾ മനസ്സിൽ വന്ന് കയറി ഇറങ്ങിപ്പോയിക്കൊണ്ടിരിക്കുന്നു. എംടിയുടെ കഥാപാത്രങ്ങൾ അപ്പുണ്ണി, ഗോവിന്ദൻകുട്ടി, സേതു തുടങ്ങിയവർ ഇഷ്ടം തന്നെ. എം മുകുന്ദന്റെ ദാസനും മറ്റുള്ളവരുമൊക്കെ പ്രിയപ്പെട്ടവർ. എസ്കെ പോറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലെ നോവലിസ്റ്റ്…

Read More

അച്ഛൻ ഞങ്ങൾക്ക് വല്ലപ്പോഴും വരുന്ന ഒരു അതിഥി ആയിരുന്നു. തമിഴ്നാട്ടിൽ ഒരു ഹോട്ടൽ ബിസിനസ് ആയിരുന്നു അച്ഛന്. വളരെ ചെറുപ്പത്തിലേ നാട് വിട്ടു പോയതാണ്. ശരിക്കും തമിഴ്നാട്ടുകാരനായി മാറി. തമിഴ് മാത്രം സംസാരിച്ച് സംസാരിച്ച് മലയാളം പറയുമ്പോൾ ഒരു തപ്പ് പോലെ. വർഷത്തിൽ ഒരിക്കൽ ചിലപ്പോൾ രണ്ട് വർഷം കൂടുമ്പോൾ ആണ് വരുക. അപ്പോൾ എന്തെങ്കിലും പലഹാരങ്ങൾ ഒക്കെ കൊണ്ട് വരും. നല്ല സ്വാദുള്ള മൈസൂർ പാക്ക്, ഹൽവ, ലഡ്ഡു, മിക്സ്ചർ ഇവയൊക്കെ കഴിക്കുന്നത് അച്ഛൻ കൊണ്ട് വരുമ്പോൾ ആണ്. നാട്ടിൽ ഇതൊക്കെ വാങ്ങണമെങ്കിൽ നല്ല പണം വേണം. അമ്മയ്ക്ക് വീട്ടിലെ ചെലവ് നടത്താൻ തന്നെ ബുദ്ധിമുട്ട്. അപ്പോൾ പലഹാരങ്ങൾ എങ്ങനെ വാങ്ങും. അതൊക്കെ കിട്ടാകനി തന്നെ ആയിരുന്നു.   അന്ന് എഴുത്ത് മാത്രമാണ് വിവരങ്ങൾ അറിയിക്കാനുള്ള ഏക മാർഗ്ഗം. അങ്ങോട്ട് അമ്മ കത്തെഴുതുമെങ്കിലും ഒരു പ്രാവശ്യം പോലും എഴുത്ത് ഇങ്ങോട്ട് അയച്ചതായി ഓർമ്മയില്ല. വരുമ്പോൾ ചോദിച്ചാൽ എഴുത്തൊക്കെ കിട്ടി എന്ന്…

Read More

      പണ്ടൊക്കെ ഇപ്പോഴത്തെ മഴയേക്കാളും അത്രയധികം നിർത്താതെ ദിവസങ്ങൾ പെയ്തിരുന്നു അതും അത്രയധികം. തുള്ളിക്കൊരു കുടം പേമാരി എന്നൊക്കെ പറയില്ലേ. എന്നിട്ടുമൊരു വെള്ളപ്പൊക്കവും ഉണ്ടാകാറില്ല ഇത് പോലെ. അന്നത്തെ ആളുകൾ പറയാറുള്ളത് ആകെ ആ തൊണ്ണൂറ്റി ഒമ്പതിലെ വെള്ളപ്പൊക്കം മാത്രമാണ്. അന്ന് വെള്ളം ഒഴുകിപോകാനുള്ള സ്ഥലങ്ങൾ ഉണ്ടായിരുന്നു. പാടങ്ങളും തോടുകളും കുളങ്ങളുംപുഴകളും കിണറുകളും പറമ്പുകളും ഒക്കെ എത്ര ജലം വന്നാലും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നു. എന്നാണ് ഇന്ന് ആകെ തകിടം മറിഞ്ഞു. വെള്ളം ഒഴുകി പോകാൻ ഒരിടം ഇല്ലാതെയായി. അണക്കെട്ടുകൾ പണ്ടൊക്കെ കുറച്ചു വീതം പലദിവസങ്ങളിൽ തുറന്നിട്ട് ജലനിരപ്പ് ക്രമപ്പെടുത്തിയിരുന്നു. അപ്പോൾ ഒരുമിച്ച് വെള്ളം തുറന്ന് വിടേണ്ട ആവശ്യം വരാറില്ല. പക്ഷെ ഇന്ന് അങ്ങനെയല്ലാത്തത് കൊണ്ട് തന്നെ പ്രളയം എപ്പോൾ വരുമെന്ന് പറയാൻ പറ്റില്ല. ഞാൻ ജോലിക്ക് പോയതായിരുന്നു. രണ്ട് ദിവസമായി നല്ല മഴ. വീടിനടുത്ത് വലിയ പാടവും പുഴയും തടാകവും എല്ലാം നിറഞ്ഞു കവിഞ്ഞു. എന്നാലും റോഡിലോ വീട്ടിലോ…

Read More

ജീവിച്ചിരിക്കുന്ന കാലത്തോളം നല്ലത് ചെയ്യണം എന്നാണ് അച്ഛൻ പറഞ്ഞത്. അതനുസരിച്ച് തന്നെയാണ് വളർന്നത്. പഠിച്ചത്. ഡിഗ്രിക്ക് റാങ്ക് വരെയുണ്ടായതിനാൽ നല്ല ജോലി ലഭിക്കുമെന്ന് ഉറപ്പായി. പക്ഷെ ഒരു ജോലിയും ഇഷ്ടപ്പെട്ടില്ല. അപ്പോഴാണ് വ്യത്യസ്തമായ ഒരു തൊഴിൽ കണ്ണിൽ പെട്ടത്. അഡ്വക്കേറ്റ്. അത് കൊണ്ട് ലോ പഠിക്കാൻ തയ്യാറായി. പഠിപ്പ് കഴിഞ്ഞ് ചില വലിയ അഡ്വക്കേറ്റുകളുടെ കീഴിൽ വർഷങ്ങൾ അസിസ്റ്റന്റ് ആയിക്കൂടി. ആയിടയ്ക്ക് ഒരു കണ്ടുപിടുത്തം കൂടി നടത്തി. ക്രൂരന്മാരായ പ്രതികൾക്ക് വേണ്ടി ഹാജരാവാൻ വക്കീലൻമാരില്ല. പ്രമുഖരായവരൊന്നും അവരുടെ വക്കാലത്ത് എടുക്കുകയില്ല. ക്രിമിനൽ അഭിഭാഷകൻ എന്ന പേര് ചാർത്തുന്നതിൽ പലർക്കും അതൃപ്തി. പിന്നെ കേസില്ലാ വക്കീലന്മാർ ഹാജരായാലും കേസ് തോറ്റുപോകുകയാണ്. അങ്ങനെയാണ് അഡ്വേക്കററ് ബി. സി. ചെങ്ങന്നൂർ എന്ന ബാബു ചെറിയാൻ ആ രംഗത്ത് എത്തുന്നത്. ആളുകളും മാധ്യമങ്ങളും എന്തും പറഞ്ഞോട്ടെ ഒരു കുഴപ്പവുമില്ല. തന്നെ വിശ്വസിച്ചു കേസ് കല്പിക്കുന്ന വരെ ചതിക്കില്ല. ജയിപ്പിക്കുകയും ചെയ്യും. അങ്ങനെ രമ്യകൊലക്കേസിൽ വഴിത്തിരിവ് ഉണ്ടായത്. തൂക്കിലേറ്റാൻ…

Read More

  വർഷങ്ങൾക്ക് മുമ്പ് ഒരു പ്രത്യേക സാഹചര്യത്തിൽ ഉടലെടുത്ത ഒന്നാണ് അവളോടുള്ള എന്റെ പ്രണയം. അത് വരെ കാണും വല്ലപ്പോഴും എന്തെങ്കിലും സംസാരിക്കും എന്നതല്ലാതെ ഹൃദയത്തിൽ നിന്നും പൊട്ടി വിടരുന്ന ഒരു ഇഷ്ടം അല്ലെങ്കിൽ പ്രേമം അതൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് ശരി.   ഞങ്ങൾ രണ്ട് പേരും തൊട്ടടുത്ത അയൽക്കാർ ആണെങ്കിലും ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല. ആരോ ഒരാൾ എന്ന നിലയിൽ മാത്രമാണ് അവൾ എന്നെ കാണുന്നത്. ആകെ ഒരു ബന്ധം എന്ന് പറയുന്നത് അവളുടെ വീട്ടിൽ നിന്നാണ് വീട്ടിൽ പാല് കൊണ്ട് വരുന്നത് എന്ന് മാത്രമാണ്. അത് ഒന്നുകിൽ അവളോ അല്ലെങ്കിൽ അനുജത്തിമാരോ കൊണ്ട് വന്ന് വച്ച് പോകും. പിന്നെ ശരിക്കുള്ള വഴി അല്ലെങ്കിലും ഞങ്ങളുടെ വീടിൻ്റെ മുന്നിൽ ഉള്ള ഇടവഴിയിൽ കൂടി ആണ് അവരുടെ യാത്ര.   ഏറ്റവും രസം ഞങ്ങൾ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഒരേ ക്ളാസുകളിൽ പഠിച്ചു എന്നുള്ളതാണ്. പക്ഷേ ഈ…

Read More

നാം ജനിക്കുന്നത് തന്നെ ബന്ധങ്ങൾ കൊണ്ടാണ്. അച്ഛനും അമ്മയും തമ്മിലുള്ള സ്നേഹബന്ധത്തിൽ നിന്നും ഉടലെടുക്കുന്നതാണല്ലോ കുഞ്ഞുങ്ങൾ. ആധുനികശാസ്ത്രം അനുസരിച്ച് അങ്ങനെ ബന്ധങ്ങൾ ഒന്നും ഇല്ലാതെ തന്നെ അണ്ഡവും ബീജവും സംയോജിപ്പിച്ച് മറ്റൊരു ഗർഭപാത്രത്തിൽ അല്ലെങ്കിൽ അത് പോലെ സൗകര്യം ഉള്ള ലാബറട്ടറികളിൽ കുഞ്ഞിനെ സൃഷ്ടിക്കാൻ കഴിയും എന്നാണ്. അതി വിദൂര ഭാവിയിൽ അതെല്ലാം നടക്കാം. അമ്മയുടെ അണ്ഡം പോലും ഇല്ലാതെ പുരുഷന് തന്നെ കുഞ്ഞിനെ സൃഷ്ടിക്കാൻ കഴിയും എന്ന് അടുത്ത കാലത്ത് തന്നെ ചില ശാസ്ത്രജ്ഞന്മാർ പറയുന്നു. അപ്പോഴാണ് ഈ ബന്ധങ്ങൾ ആവശ്യമേയില്ല എന്നതിലേക്ക് എത്തിച്ചേരുന്നത്. പഴയകാലത്തെ കാര്യങ്ങളിലേയ്ക്ക് തന്നെ വരാം അമ്മയും കുഞ്ഞും. അമ്മയും അച്ഛനും അച്ഛനും കുഞ്ഞും. അങ്ങനെ സ്നേഹത്താൽ ബന്ധിക്കപ്പെട്ട ബന്ധങ്ങൾ. കാമുകി കാമുകന്മാരുടെ ബന്ധം. സ്നേഹം ഒന്നുമില്ലാതെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ട ബന്ധങ്ങൾ. ബന്ധങ്ങൾ തന്നെ അനേകം. ഇനി പഴയ തലമുറയിലെ മുത്തച്ഛൻ മുത്തശ്ശി ബന്ധങ്ങൾ. പേരക്കുട്ടികളും മുത്തശ്ശിയും ആയുള്ള ബന്ധങ്ങൾ മുത്തച്ഛനും പേരക്കുട്ടിയുമായുള്ള…

Read More

ഭൂമിയിലെ ഏറ്റവും മഹത്തായ അവസ്ഥയാണ് ഒരു സ്ത്രീ അമ്മയാവുക എന്നത്. സ്ത്രീകൾക്ക് മാത്രം കഴിയുന്ന ഒരവസ്ഥ. ആർക്കും ഗർഭം ധരിച്ചു പ്രസവിയ്ക്കാം. അത് സ്വാഭാവികമായ ഒരു പ്രക്രിയ തന്നെ. എന്നാൽ അമ്മയാകാൻ തീർച്ചയായും നല്ല തയ്യാറെടുപ്പ് തന്നെ ആവശ്യമാണ്. തീർച്ചയായും ഒരു വിധം എല്ലാ പെൺകുട്ടികളിലും  ചെറുപ്പം മുതലുള്ള ഒരു തയ്യാറെടുപ്പ് പ്രകൃതി തന്നെ അതിനായ് ഒരുക്കുന്നുണ്ട്. ജനിക്കുമ്പോൾ തന്നെ ലക്ഷക്കണക്കിന് അണ്ഡങ്ങളുമായാണ് ഒരുക്കങ്ങൾ ആരംഭിക്കുന്നത്. പിന്നെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ എണ്ണം കുറഞ്ഞു വരുന്നു. ഓരോ മാസവും പക്വമായ ഒരോ അണ്ഡങ്ങളുമായാണ് ഓവുലേഷൻ തുടങ്ങുന്നത്. ബീജത്തെ സ്വീകരിക്കുകയാണെങ്കിൾ മാത്രം അടുത്ത നടപടികളിലേക്ക് കടന്നു ഭ്രൂണമായി വളരുന്നു. ഇല്ലെങ്കിൽ അവ നശിക്കുകയും അവശിഷ്ടങ്ങൾ ആർത്തവമായി പുറത്ത് പോകുകയും ചെയ്യുന്നു. ഭ്രൂണം വളരുകയും ശാരീരികമായി മാറ്റങ്ങൾ ഉണ്ടാവുകയും വളർച്ച പൂർത്തിയായി ഇരുന്നൂറ്റി എഴുപത് ദിവസങ്ങൾക്കുള്ളിൽ പ്രസവിക്കുകയും ചെയ്യുന്നു മാനസികമായും ശാരീരികമായും ഉള്ള വലിയ മാറ്റങ്ങളാണ് അമ്മയാകുന്നതിലൂടെ ഒരു സ്ത്രീ അനുഭവിക്കുന്നത്. തീർച്ചയായും മഹത്തായ അനുഗ്രഹമാണ് അവൾക്ക് ലഭിക്കുന്നത് എന്നതിൽ സംശയമില്ല. തന്റെ സ്വന്തം ശരീരത്തിലെ ഒരു ഭാഗം…

Read More