Author: Ramachandran TV

Ramachandran TV Writter Poet Literary Works Retaired from Department of Posts

ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത് മാടായിക്കോണം എന്ന സ്ഥലത്താണ്. തൃശ്ശൂർ ജില്ലയിലെ ഒരു സ്ഥലമാണത്. എന്റെ കുട്ടിക്കാലത്ത് എന്റെ അമ്മയും ഞാനും ഇവിടെ നിന്നും ഒരു പത്ത് പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള ചെമ്മണ്ട എന്ന സ്ഥലത്ത് താമസിച്ചിരുന്നു. എനിക്ക് ആറേഴ് വയസ് പ്രായമുള്ള സമയമാണ് അത്. അന്ന് വാഹനങ്ങൾ അധികം ഒന്നും ഇല്ല. ബസ്സിൽ യാത്ര ചെയ്യുന്നത് അന്ന് അപൂർവമാണ്. അവിടേയ്ക്ക് പോകണമെങ്കിൽ രണ്ട് വണ്ടി മാറിക്കയറി പിന്നെ നാലഞ്ചു കിലോമീറ്റർ നടക്കണം. എന്നെ നടത്തിക്കൊണ്ട് പോകും തറവാട്ടിൽ നിന്ന് ചെമ്മണ്ടവരെ. ഇടയ്ക്ക് അമ്മ എടുക്കുകയും ചെയ്യും. വളരെ മെലിഞ്ഞു കനം കുറഞ്ഞാൽ ഇരുന്നു ഞാൻ. അവിടെ അമ്മയുടെ വലിയമ്മയും വലിയച്ഛനുമാണ് താമസം. ഞാൻ മുത്തശ്ശി എന്നാണ് വിളിക്കുന്നത്. പശുവും കറവയും ഒക്കെയുണ്ട്. തൈരും മോരും വെണ്ണയും, ഉണ്ട്. അന്നൊക്കെ ഉറികളുണ്ട്. അതിലാണ് പാലും തൈരും വെണ്ണയും ഒക്കെ വയ്ക്കുക. മുത്തശ്ശി കടകോൽ ഉപയോഗിച്ച് തൈര് കടഞ്ഞ് വെണ്ണയുണ്ടാക്കുന്നത് ഓർമ്മയുണ്ട്. അപ്പോൾ അത്…

Read More

മകൾക്ക് ജർമ്മനിയിൽ ആണ് ജോലി. അവിടെ ഹീഡൽബർഗ് യൂണിവേഴ്സിറ്റിയിൽ സയൻ്റിസ്റ്റ് ആയി ജോലിചെയ്യുന്നു. പത്ത് വർഷത്തോളമായി അവിടെയാണ്. വിവാഹിതയുമായി. മരുമകൻ അവിടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. ഞങ്ങളോട് എന്നേഅങ്ങോട്ട് ചെല്ലാൻ പറഞ്ഞതാണ്. ജോലിയിൽ ഇരിക്കുമ്പോൾ പോകാൻ ആയിരം രേഖകൾ വേണം. റിട്ടയർ ചെയ്ത ശേഷം പോകാമെന്ന് കരുതി.പ ക്ഷെ ആ സമയത്താണ് കോവിഡ്, ലോക്ക് ഡൗൺ തുടങ്ങിയ പ്രശ്നങ്ങൾ. അത് കാരണം യാത്ര നീട്ടി വച്ചു.നീട്ടിവച്ച് നീട്ടി വച്ച്, രണ്ടായിരത്തി ഇരുപത്തിമൂന്നിൽ പോകാൻ തീരുമാനിച്ചു. വിസിറ്റിംഗ് വിസ അപ്ളൈ ചെയ്യാൻ വേണ്ടി ഒരു ട്രാവൽ ഏജൻസിയേയാണ് സമീപിച്ചത്. അവർക്ക് കൊച്ചിയിൽ ഉള്ള ഓഫീസിൽ നിന്നാണ് അതിൻ്റെ കാര്യങ്ങൾ ഒക്കെ നടത്തുന്നത്. ഇവിടെ ഞങ്ങളുടെ അടുത്തുള്ള അവരുടെ ബ്രാഞ്ച് ഓഫീസിൽ രേഖകൾ ഒക്കെ കൊടുത്തു. എല്ലാം സ്കാൻ ചെയ്ത് അവിടേയ്ക്ക് അയച്ചു. അവരാണെങ്കിൽ ഒരു സ്പീഡുമില്ല. കൊടുത്ത് നാലഞ്ചു ദിവസം ആയിട്ടും അവർ അവിടെ നിന്നും അപ്പോയിൻ്റ്മെൻ്റ് ഡെയിറ്റ് എടുക്കുന്നില്ല. പിന്നെ…

Read More

വിമാനം ആകാശത്തു പറന്നു നടക്കുന്ന കാഴ്ചകളാണ് കണ്ടിട്ടുള്ളത് കുട്ടിക്കാലം മുതൽ. വലുതായപ്പോൾ കൂട്ടുകാർ ഗൾഫിലേക്ക് പോകാൻ വേണ്ടി എയർപോർട്ടിൽ പോയപ്പോൾ യാത്രയയയ്ക്കാൻ ഞാനും പോയി. അടുത്ത് കാണാൻ പറ്റിയില്ല. അകലെ നിന്നും കണ്ടു. വർഷങ്ങൾക്ക് മുൻപാണ്. പഴയ കൊച്ചി എയർപോർട്ടിൽ. പിന്നീട് അത് നേവിയുടെ എയർപോർട്ട് ആയത്രെ! പിന്നീടാണ് നെടുമ്പാശ്ശേരി വിമാനത്താവളം വന്നത്. മകൾ വലുതായി ജർമ്മനിയിൽ പഠിക്കാൻ വേണ്ടി പോയപ്പോൾ യാതയയ്ക്കാൻ കുടുംബസമേതം പോയി. അപ്പോഴും വിമാനങ്ങൾ പറന്നു പൊങ്ങി പോകുന്നത് കാണാമെന്നല്ലാതെ തൊട്ട് മുന്നിൽ കാണാൻ കഴിഞ്ഞില്ല. പിന്നെ അവൾ വന്നപ്പോഴും പോയപ്പോഴുമൊക്കെ ഇത് പോലെ വിമാനത്താവളം കണ്ടു എന്നല്ലാതെ ഒന്നും ഉണ്ടായില്ല. രണ്ടായിരത്തി ഇരുപതിൽ ജോലി റിട്ടയർ ചെയ്തു. ഇനി മകളുടെ അടുത്തേക്ക്, ജർമനിയിലേക്ക് പോകാം എന്ന് കരുതി. പാസ്പോർട്ട് എടുത്തു. വിസയുടെ കാര്യങ്ങൾക്ക് കാത്തിരിക്കുമ്പോൾ ആണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. പിന്നെ മൂന്നു നാല് വർഷത്തോളം യാത്ര പോകാൻ പറ്റിയില്ല. കോവിഡ് പ്രശ്നം നീണ്ടു പോയി. ഹെൽത്ത്…

Read More

രണ്ടായിരത്തി ഇരുപത് മാർച്ച് മാസം. അടുത്ത മാസം മുപ്പത് വരെ മാത്രമേ ജോലിയുള്ളൂ. ഏപ്രിൽ മുപ്പതിന് റിട്ടയർ ആകും. അപ്പോഴാണ് കൊറോണ വൈറസ് ചൈനയിലെ വുഹാൻ എന്നസ്ഥലത്തെ ലാബറട്ടറികളിൽ പരീക്ഷണത്തിന് വച്ച വൈറസുകൾ ലീക്കായതാണ് എന്നാണ് പറയുന്നത്. ചിലർ പറയുന്നത് വുഹാനിലെ തന്നെ മൃഗചന്തയിൽ വില്ക്കാൻ വച്ചിരിക്കുന്ന വവ്വാലുകൾ ആണ് ഈ രോഗം പരത്തിയത് എന്നാണ്. എന്തായാലും കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് ഇന്ത്യയിലും കേരളത്തിലും തൃശ്ശൂർ മെഡിക്കൽ കോളേജിലും ആദ്യത്തെ ഇന്ത്യൻ രോഗി ഉണ്ടായി. തൃശ്ശൂർ ഞങ്ങളുടെ അടുത്താണ് താനും. ആവശ്യമില്ലാത്ത കാര്യത്തിൽ അങ്ങനെ തൃശൂർ നമ്പർ വൺ ആയി. പിന്നെ വാർത്തകൾ ഇതിനെക്കുറിച്ച് തന്നെ ആയിരുന്നു. കൊറോണ വൈറസ് ലോകത്തിൽ പലഭാഗത്തും അതിശക്തമായി വ്യാപിച്ചു. ഇന്ത്യയിലും കേരളത്തിലും. കേരളത്തിൽ വിദേശത്ത് നിന്ന് വന്ന ഒരു തിരുവല്ലക്കാരനെ കുറിച്ചാണ് പിന്നെ വന്ന റിപ്പോർട്ടുകൾ.  എനിക്ക് പേടി വന്നത് ഞങ്ങൾ പോസ്റ്റ് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കണം. പോസ്റ്റ്മാൻമാർ വീടുകളിൽ പണം എത്തിച്ചു…

Read More

ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളാണ് കുട്ടിക്കാലത്തേക്കുറിച്ച് എനിക്ക് പറയാനുള്ളത്. ഒരു വിധം എല്ലാ മനുഷ്യരുടെയും കാര്യം അങ്ങനെത്തന്നെ. കുട്ടിക്കാലത്ത് നമ്മൾ ആഗ്രഹിക്കുന്നത് നേരെ മറിച്ചും. എങ്ങനെയെങ്കിലും വലുതായാൽ മതി, സ്വാതന്ത്ര്യം കിട്ടുമല്ലോ… അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും പറയുന്നത് ഒന്നും കേൾക്കേണ്ട ആവശ്യം ഇല്ലല്ലോ. വലുതായാൽ പിന്നെ നമുക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കാം. ആരോടും ഒരു കണക്കും പറയേണ്ട. പിന്നെ ആരും അടിക്കുകയോ മറ്റ് ശിക്ഷകൾ കിട്ടുകയോ ഇല്ല. പക്ഷേ അതെല്ലാം വെറും സ്വപ്നങ്ങൾ മാത്രം എന്ന് വലുതായപ്പോൾ ആണ് അറിയുന്നത്. ഉത്തരവാദിത്വങ്ങൾ അനേകം. പഠിക്കണം. ജോലി നേടാൻ വേണ്ടി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം! അലഞ്ഞു തിരിയണം. പരീക്ഷകൾ എഴുതണം. നാട്ടിലും മറുനാട്ടിലും വിദേശത്തുമൊക്കെ പോയി കഷ്ടപ്പെടണം.ചിലപ്പോൾ പട്ടിണി കിടക്കേണ്ടി വരും. മറ്റുള്ളവരുടെ ആട്ടും തുപ്പും സഹിച്ച് ജീവിക്കേണ്ടിവന്നേക്കാം. മറ്റുള്ളവർ നമ്മളോട് മോശമായി പറയുന്നത് കേൾക്കേണ്ടി വന്നേക്കാം. മേലാധികാരിയുടെ ആജ്ഞകൾ കേൾക്കേണ്ടി വരും. ശമ്പളം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും. അങ്ങനെ…

Read More

കുട്ടിക്കാലം മുതൽ എന്റെ ഏറ്റവും പ്രിയപ്പെട്ട കാര്യം എന്ന് പറയുന്നത് വായനയാണ്. എന്തും വായിക്കാൻ ഇഷ്ടം. ബാലസാഹിത്യകൃതികൾ ആണ് ആദ്യം വായിച്ചത്. സ്കൂളിൽ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വായിക്കാൻ തരും. അവ വായിച്ചു തിരിച്ച് കൊടുക്കണം പെട്ടെന്ന് തന്നെ. അങ്ങനെ വേഗത്തിൽ വായിച്ചു പഠിച്ചു. വലുതായപ്പോഴേക്കും നല്ല സ്പീഡിൽ വായിച്ചു തീർക്കും. അങ്ങനെ തുടങ്ങിയ വായന ശക്തിയാർജ്ജിച്ചത് ഗ്രാമീണ വായനശാലയിൽ നിന്നും പുസ്തകങ്ങൾ എടുക്കാൻ തുടങ്ങിയതോടെയാണ്. അമ്മ വലിയ വായനക്കാരിയാണ്. വൈകുന്നേരം വായനശാലയിൽ നിന്നും കൊണ്ട് വരുന്ന പുസ്തകങ്ങൾ രാത്രി തന്നെ വായിച്ചു തീർക്കും. ഒറ്റ ഇരുപ്പിൽ എന്നൊക്കെ പറയില്ലേ. അത് കണ്ട് വളർന്ന ഞാനും അങ്ങനെയായി. അനേകം പുസ്തകങ്ങൾ, ആയിരക്കണക്കിന് വായിച്ചു ഇത് വരെ. അനേകം കഥാപാത്രങ്ങൾ മനസ്സിൽ വന്ന് കയറി ഇറങ്ങിപ്പോയിക്കൊണ്ടിരിക്കുന്നു. എംടിയുടെ കഥാപാത്രങ്ങൾ അപ്പുണ്ണി, ഗോവിന്ദൻകുട്ടി, സേതു തുടങ്ങിയവർ ഇഷ്ടം തന്നെ. എം മുകുന്ദന്റെ ദാസനും മറ്റുള്ളവരുമൊക്കെ പ്രിയപ്പെട്ടവർ. എസ്കെ പോറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലെ നോവലിസ്റ്റ്…

Read More

അച്ഛൻ ഞങ്ങൾക്ക് വല്ലപ്പോഴും വരുന്ന ഒരു അതിഥി ആയിരുന്നു. തമിഴ്നാട്ടിൽ ഒരു ഹോട്ടൽ ബിസിനസ് ആയിരുന്നു അച്ഛന്. വളരെ ചെറുപ്പത്തിലേ നാട് വിട്ടു പോയതാണ്. ശരിക്കും തമിഴ്നാട്ടുകാരനായി മാറി. തമിഴ് മാത്രം സംസാരിച്ച് സംസാരിച്ച് മലയാളം പറയുമ്പോൾ ഒരു തപ്പ് പോലെ. വർഷത്തിൽ ഒരിക്കൽ ചിലപ്പോൾ രണ്ട് വർഷം കൂടുമ്പോൾ ആണ് വരുക. അപ്പോൾ എന്തെങ്കിലും പലഹാരങ്ങൾ ഒക്കെ കൊണ്ട് വരും. നല്ല സ്വാദുള്ള മൈസൂർ പാക്ക്, ഹൽവ, ലഡ്ഡു, മിക്സ്ചർ ഇവയൊക്കെ കഴിക്കുന്നത് അച്ഛൻ കൊണ്ട് വരുമ്പോൾ ആണ്. നാട്ടിൽ ഇതൊക്കെ വാങ്ങണമെങ്കിൽ നല്ല പണം വേണം. അമ്മയ്ക്ക് വീട്ടിലെ ചെലവ് നടത്താൻ തന്നെ ബുദ്ധിമുട്ട്. അപ്പോൾ പലഹാരങ്ങൾ എങ്ങനെ വാങ്ങും. അതൊക്കെ കിട്ടാകനി തന്നെ ആയിരുന്നു.   അന്ന് എഴുത്ത് മാത്രമാണ് വിവരങ്ങൾ അറിയിക്കാനുള്ള ഏക മാർഗ്ഗം. അങ്ങോട്ട് അമ്മ കത്തെഴുതുമെങ്കിലും ഒരു പ്രാവശ്യം പോലും എഴുത്ത് ഇങ്ങോട്ട് അയച്ചതായി ഓർമ്മയില്ല. വരുമ്പോൾ ചോദിച്ചാൽ എഴുത്തൊക്കെ കിട്ടി എന്ന്…

Read More

      പണ്ടൊക്കെ ഇപ്പോഴത്തെ മഴയേക്കാളും അത്രയധികം നിർത്താതെ ദിവസങ്ങൾ പെയ്തിരുന്നു അതും അത്രയധികം. തുള്ളിക്കൊരു കുടം പേമാരി എന്നൊക്കെ പറയില്ലേ. എന്നിട്ടുമൊരു വെള്ളപ്പൊക്കവും ഉണ്ടാകാറില്ല ഇത് പോലെ. അന്നത്തെ ആളുകൾ പറയാറുള്ളത് ആകെ ആ തൊണ്ണൂറ്റി ഒമ്പതിലെ വെള്ളപ്പൊക്കം മാത്രമാണ്. അന്ന് വെള്ളം ഒഴുകിപോകാനുള്ള സ്ഥലങ്ങൾ ഉണ്ടായിരുന്നു. പാടങ്ങളും തോടുകളും കുളങ്ങളുംപുഴകളും കിണറുകളും പറമ്പുകളും ഒക്കെ എത്ര ജലം വന്നാലും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നു. എന്നാണ് ഇന്ന് ആകെ തകിടം മറിഞ്ഞു. വെള്ളം ഒഴുകി പോകാൻ ഒരിടം ഇല്ലാതെയായി. അണക്കെട്ടുകൾ പണ്ടൊക്കെ കുറച്ചു വീതം പലദിവസങ്ങളിൽ തുറന്നിട്ട് ജലനിരപ്പ് ക്രമപ്പെടുത്തിയിരുന്നു. അപ്പോൾ ഒരുമിച്ച് വെള്ളം തുറന്ന് വിടേണ്ട ആവശ്യം വരാറില്ല. പക്ഷെ ഇന്ന് അങ്ങനെയല്ലാത്തത് കൊണ്ട് തന്നെ പ്രളയം എപ്പോൾ വരുമെന്ന് പറയാൻ പറ്റില്ല. ഞാൻ ജോലിക്ക് പോയതായിരുന്നു. രണ്ട് ദിവസമായി നല്ല മഴ. വീടിനടുത്ത് വലിയ പാടവും പുഴയും തടാകവും എല്ലാം നിറഞ്ഞു കവിഞ്ഞു. എന്നാലും റോഡിലോ വീട്ടിലോ…

Read More

ജീവിച്ചിരിക്കുന്ന കാലത്തോളം നല്ലത് ചെയ്യണം എന്നാണ് അച്ഛൻ പറഞ്ഞത്. അതനുസരിച്ച് തന്നെയാണ് വളർന്നത്. പഠിച്ചത്. ഡിഗ്രിക്ക് റാങ്ക് വരെയുണ്ടായതിനാൽ നല്ല ജോലി ലഭിക്കുമെന്ന് ഉറപ്പായി. പക്ഷെ ഒരു ജോലിയും ഇഷ്ടപ്പെട്ടില്ല. അപ്പോഴാണ് വ്യത്യസ്തമായ ഒരു തൊഴിൽ കണ്ണിൽ പെട്ടത്. അഡ്വക്കേറ്റ്. അത് കൊണ്ട് ലോ പഠിക്കാൻ തയ്യാറായി. പഠിപ്പ് കഴിഞ്ഞ് ചില വലിയ അഡ്വക്കേറ്റുകളുടെ കീഴിൽ വർഷങ്ങൾ അസിസ്റ്റന്റ് ആയിക്കൂടി. ആയിടയ്ക്ക് ഒരു കണ്ടുപിടുത്തം കൂടി നടത്തി. ക്രൂരന്മാരായ പ്രതികൾക്ക് വേണ്ടി ഹാജരാവാൻ വക്കീലൻമാരില്ല. പ്രമുഖരായവരൊന്നും അവരുടെ വക്കാലത്ത് എടുക്കുകയില്ല. ക്രിമിനൽ അഭിഭാഷകൻ എന്ന പേര് ചാർത്തുന്നതിൽ പലർക്കും അതൃപ്തി. പിന്നെ കേസില്ലാ വക്കീലന്മാർ ഹാജരായാലും കേസ് തോറ്റുപോകുകയാണ്. അങ്ങനെയാണ് അഡ്വേക്കററ് ബി. സി. ചെങ്ങന്നൂർ എന്ന ബാബു ചെറിയാൻ ആ രംഗത്ത് എത്തുന്നത്. ആളുകളും മാധ്യമങ്ങളും എന്തും പറഞ്ഞോട്ടെ ഒരു കുഴപ്പവുമില്ല. തന്നെ വിശ്വസിച്ചു കേസ് കല്പിക്കുന്ന വരെ ചതിക്കില്ല. ജയിപ്പിക്കുകയും ചെയ്യും. അങ്ങനെ രമ്യകൊലക്കേസിൽ വഴിത്തിരിവ് ഉണ്ടായത്. തൂക്കിലേറ്റാൻ…

Read More

  വർഷങ്ങൾക്ക് മുമ്പ് ഒരു പ്രത്യേക സാഹചര്യത്തിൽ ഉടലെടുത്ത ഒന്നാണ് അവളോടുള്ള എന്റെ പ്രണയം. അത് വരെ കാണും വല്ലപ്പോഴും എന്തെങ്കിലും സംസാരിക്കും എന്നതല്ലാതെ ഹൃദയത്തിൽ നിന്നും പൊട്ടി വിടരുന്ന ഒരു ഇഷ്ടം അല്ലെങ്കിൽ പ്രേമം അതൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് ശരി.   ഞങ്ങൾ രണ്ട് പേരും തൊട്ടടുത്ത അയൽക്കാർ ആണെങ്കിലും ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല. ആരോ ഒരാൾ എന്ന നിലയിൽ മാത്രമാണ് അവൾ എന്നെ കാണുന്നത്. ആകെ ഒരു ബന്ധം എന്ന് പറയുന്നത് അവളുടെ വീട്ടിൽ നിന്നാണ് വീട്ടിൽ പാല് കൊണ്ട് വരുന്നത് എന്ന് മാത്രമാണ്. അത് ഒന്നുകിൽ അവളോ അല്ലെങ്കിൽ അനുജത്തിമാരോ കൊണ്ട് വന്ന് വച്ച് പോകും. പിന്നെ ശരിക്കുള്ള വഴി അല്ലെങ്കിലും ഞങ്ങളുടെ വീടിൻ്റെ മുന്നിൽ ഉള്ള ഇടവഴിയിൽ കൂടി ആണ് അവരുടെ യാത്ര.   ഏറ്റവും രസം ഞങ്ങൾ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഒരേ ക്ളാസുകളിൽ പഠിച്ചു എന്നുള്ളതാണ്. പക്ഷേ ഈ…

Read More