Author: Ramachandran TV

Ramachandran TV Writter Poet Literary Works Retaired from Department of Posts

  അധ്യാപകന്റെ പങ്ക് എന്താണ് സമൂഹത്തിൽ? പലരും ചോദിക്കാറുണ്ട് ഈ ചോദ്യം. നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളസമൂഹത്തിൽ പണ്ട് മുതലേ അധ്യാപകർക്ക് ഒരു പ്രത്യേക സ്ഥാനവും, ബഹുമാനവും ഉണ്ട്. മറ്റ് ഏത് ജോലിയേപ്പോലല്ല, അധ്യാപനം. ഒരിക്കൽ അധ്യാപകവൃത്തിയിൽ ഏർപ്പെട്ടാൽ പിന്നെ, റിട്ടയർ ചെയ്താലും അദ്ദേഹം മാഷാണ്. ജീവിതകാലം മുഴുവൻ.അല്ലെങ്കിൽ ടീച്ചർ. അവരോട് എന്നും ബഹുമാനമാണ് നമുക്ക്. എത്രയോ വർഷങ്ങൾക്കു മുൻപ് പഠിപ്പിച്ചു എങ്കിലും ഇന്നും അവരെ കണ്ടാൽ ബഹുമാനത്തോടെ, ആദരവോടെ സംസാരിക്കുന്നത് പതിവാണ്. അത് ഹൃദയത്തിൽ നിന്നും വരുന്ന ഒരു ബഹുമാനമാണ്. എന്നെ സംബന്ധിച്ചിടത്തോളം അധ്യാപകരെ വളരെ ബഹുമാനമാണ് അന്നും ഇന്നും. അന്ന് പേടി കൂടി ഉണ്ടായിരുന്നു എന്ന് പറയാം. അന്ന് ഞങ്ങളുടെ പഠനകാലത്ത് അമ്പത് അറുപത് വർഷങ്ങൾക്ക് മുൻപ് അധ്യാപകർക്ക് ശിക്ഷിക്കാൻ ഉള്ള അധികാരം ഒക്കെ ഉണ്ടായിരുന്നു. തെറ്റുകൾ ചെയ്താൽ ശിക്ഷ ഉറപ്പ്. പഠിക്കാതെ വന്നാലും അടി, തീർച്ചയായും കിട്ടും. നന്നായി പഠിക്കുന്നവർക്ക് പേടിക്കേണ്ട കാര്യമില്ല.പക്ഷെ അങ്ങനെയുള്ളവർ മിക്ക ക്ളാസുകളിലും…

Read More

ഓർമ്മയിൽ എന്നെന്നും നിറഞ്ഞു നിൽക്കുന്ന ഓണങ്ങൾ അനേകം. കുട്ടിക്കാലത്തെ ഓണങ്ങൾക്ക് മധുരിമ കൂടും.നിഷ്കളങ്കമായ ബാല്യത്തിൽ എന്തിനും ജിജ്ഞാസയാണ്. ഓർമ്മ വച്ച കാലത്തൊക്കെ ഓണക്കാലമായാൽ മാത്രമാണ് പുറത്ത് നിന്നും പച്ചക്കറികളും നേന്ത്രക്കായ മുമ്പൊക്കെ വാങ്ങുന്നത്. ചേനയും ചേമ്പും പയറും, വെണ്ടയ്ക്ക വഴുതനങ്ങ തുടങ്ങിയവ അമ്മ തന്നെ വളപ്പിൽ കൃഷി ചെയ്തത് ഉണ്ടാകും. പയറ് കുത്താൻ ( പയറ് കൃഷിചെയ്യുന്നത്) ഞാനും സഹായിക്കാറുണ്ട്. പറമ്പിൽ വാരം കോരി ചാരം ഇട്ട് അതിന് മുകളിൽ പയർ ഇട്ട് മൂടും. പിന്നീട് പയർ മുളച്ചു ഇലകളാകുമ്പോൾ എന്തെങ്കിലും താങ്ങായി കുത്തിക്കൊടുക്കും. മുതിര അവിടെ കണ്ടത്തിൽ വിതയ്ക്കും. അതെല്ലാം ഉണങ്ങിയാൽ പറിച്ചു ചവിട്ടി മെതിച്ച് മുതിര എടുക്കും. ഓണക്കാലത്ത് ചെറാക്കുളം കുമാരൻ എന്നയാളുടെ വീട്ടിൽ നിന്നും നേന്ത്രകായയും അത് പോലെ കുമ്പളങ്ങ വെള്ളരിക്ക മത്തങ്ങ തുടങ്ങിയവ വാങ്ങും. ഞങ്ങളുടെ വീടിൻ്റെ പിന്നിലെ പാടത്ത് കൂടി പോകണം കുമാരന്റെ വീട്ടിലേക്ക്. കുറച്ചൊക്കെ വെറുതെ തരും.അത് പോലെ അമ്പാടൻ മാപ്ള എന്ന് പറയുന്ന…

Read More

സീനിയർ സിറ്റിസൺ ആയിക്കഴിഞ്ഞതിന് ശേഷമാണ് എന്റെ ജീവിതം വേറെ ഒരു വഴിയിലേക്ക് മാറി ഒഴുകിയത്. പണ്ടത്തെ കാലമായിരുന്നു എങ്കിൽ വിശ്രമിക്കാനുള്ള സമയം. രാമനാമം ജപിച്ച് പേരക്കുട്ടികളേയും നോക്കി, കുഴിയിലേക്ക് കാലും നീട്ടി ഇരിയ്ക്കുക.മരണം വന്ന് വിളിച്ചാൽ മുകളിലേക്ക് പോകുക. ആയ കാലത്ത് ജോലി ചെയ്തതല്ലേ ഇനി എന്ത് ജോലി? പണ്ടൊക്കെ വയസ്സായാൽ പിന്നെ ഒന്നും ചെയ്യില്ല. ഞാനും വിചാരിച്ചത് ഏകദേശം ഇത് പോലെ തന്നെ. രാമനാമവും പേരക്കുട്ടികളൊന്നുമില്ല, അല്പം പുരോഗമന ചിന്താഗതി ഉള്ളതിനാൽ തീർത്ഥാടനവും ഭക്തിമാർഗ്ഗവുമൊക്കെ എതിർപ്പുമാണ്. എന്നാൽ വിനോദയാത്രകളൊക്കെ പോകും. തീർത്ഥാടനം സ്ഥലങ്ങൾ കാണാൻ വേണ്ടിയും പോകും. ശരിക്കും പറയുകയാണെങ്കിൽ പത്ത് പതിനഞ്ച് വയസ്സിൽ തുടങ്ങിയ ജോലികൾ അറുപത് വയസ്സിൽ ആണ് നിർത്തിയത്. പതിനഞ്ച് വയസ്സ് മുതൽ ട്യൂഷൻ ക്ളാസുകൾ, സാക്ഷരതാ ഇൻസ്ട്രക്ടർ, അമ്പലത്തിൽ കഴകജോലി, ലൈബ്രേറിയൻ, എൽ.ഐ.സി ഏജൻ്റ്, ടൈപ്പിസ്റ്റ്, ഡിക്ഷണറി പകർത്തെഴുത്തുകാരൻ, ഹോട്ടലിൽ കാഷ്യർ, ചായക്കടയിലെ ജോലിക്കാരൻ, വീട്ടിലെ പാചകക്കാരൻ, പിയർലെസ് ഏജൻ്റ്, മുതൽ സബ് ഓർഗനൈസർ…

Read More

എന്റെ കൂട്ട്, കൂട്ടുകാർ എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. അനേകം കൂട്ടുകാർ എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്. അവരിലെ കുറച്ചു പേർ ഇന്നും കൂട്ടുകാരായി തുടരുന്നു. വളരെ കുട്ടിക്കാലം മുതൽ തന്നെ ഉണ്ടായിരുന്ന കൂട്ടുകാർ രണ്ടു പേരാണ്. ഞാൻ ചെറിയ ക്ളാസുകളിൽ പഠിക്കുന്ന സമയം എന്നേക്കാൾ ചെറിയ രണ്ട് പേർ. ഒന്ന് ശ്രീക്കുട്ടി എന്ന് വിളിക്കുന്ന ശ്രീകുമാർ. മറ്റേത് വിദ്യ എന്ന് വിളിക്കുന്ന വിദ്യാസാഗർ. ഇതിൽ വിദ്യ അല്പം കുറുമ്പനാണ്. ഞാനായി തല്ല് കൂടാറുണ്ട്. ചീത്തയും പറയും. ഒരു ഏഴാം ക്ലാസിലൊക്കെ പഠിക്കുന്ന സമയത്ത് അവൻ അപ്പോൾ താമസിച്ചിരുന്ന തറവാട്ടിൽ നിന്നും അകലെ അച്ഛൻ വാങ്ങിയ വീട്ടിലേക്ക് മാറി. അതിൽ പിന്നെ സ്കൂളിൽ കാണാറുണ്ട്, മിണ്ടാറുണ്ട് എന്ന് മാത്രം. പിന്നെ വലുതായപ്പോൾ അവനുമായി അങ്ങനെ ബന്ധമൊന്നുമില്ല. കുറച്ചു വർഷങ്ങൾക്കു മുൻപ് അവൻ പെട്ടെന്ന് മരിച്ചു പോയി. വിവാഹമൊന്നും കഴിച്ചിരുന്നില്ല. എന്തോ അസുഖങ്ങൾ ഉണ്ടായിരുന്നുവത്രെ! പിന്നെ ശ്രീക്കുട്ടി. അവൻ തൊട്ട്…

Read More

രണ്ടായിരത്തി പതിനൊന്ന് നവംബർ26. അന്ന് ഞാൻ ഞങ്ങളുടെ അടുത്തുള്ള ഒരു പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്നു. ശരിക്കുള്ള പോസ്റ്റുമാസ്റ്റർ ലീവിലാണ്. ഹെഡ് ഓഫീസിൽ ഒരു ട്രെയിനിംഗ് ക്ളാസ്. ഞാനാണ് പോസ്റ്റ് മാസ്റ്റർ ഇൻചാർജ്. പോസ്റ്റ് മാസ്റ്റർ ഒരു സ്ത്രീയാണ്. അവർ അവിടെ ക്വാർട്ടേഴ്സിൽ തന്നെയാണ് സകുടുംബം താമസിക്കുന്നത്. ഭർത്താവിന് ജോലിയൊന്നും ഇല്ല. പക്ഷെ ഇരുപത്തിനാല് മണിക്കൂറും മദ്യം വേണം. അതിന് ഈ പാവം സ്ത്രീ തന്നെ പണം കൊടുക്കണം. അന്ന് ഈ ക്ലാസിന് വേണ്ടി പോകാൻ നില്ക്കുമ്പോൾ കാശ് ചോദിച്ചു. “കറൻ്റ് ബില്ല് അടക്കാനാണ് നൂറ്റമ്പത് രൂപ വേണം. ” അവരുടെ കയ്യിൽ ഇല്ലാത്തതിനാൽ ഞാൻ ആ തുക കൊടുത്തു. ” വളരെ ഉപകാരം മാഷേ” എന്ന് പറഞ്ഞ് അയാൾ പോയി.  ക്വാർട്ടേഴ്സിലേക്ക് ഉള്ള വാതിൽ അടച്ചിട്ടു. അവർ ഇവിടെ ഇല്ലല്ലോ. ഞാൻ ആണെങ്കിൽ ആളുകൾ ഇല്ലെങ്കിൽ, മറ്റ് സ്റ്റാഫുകൾ പുറത്ത് ഡ്യൂട്ടിക്ക് പോയാൽ വാതിലുകൾ അടച്ചിടും. ആവശ്യമുള്ളപ്പോൾ മാത്രം തുറക്കും.…

Read More

ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത് മാടായിക്കോണം എന്ന സ്ഥലത്താണ്. തൃശ്ശൂർ ജില്ലയിലെ ഒരു സ്ഥലമാണത്. എന്റെ കുട്ടിക്കാലത്ത് എന്റെ അമ്മയും ഞാനും ഇവിടെ നിന്നും ഒരു പത്ത് പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള ചെമ്മണ്ട എന്ന സ്ഥലത്ത് താമസിച്ചിരുന്നു. എനിക്ക് ആറേഴ് വയസ് പ്രായമുള്ള സമയമാണ് അത്. അന്ന് വാഹനങ്ങൾ അധികം ഒന്നും ഇല്ല. ബസ്സിൽ യാത്ര ചെയ്യുന്നത് അന്ന് അപൂർവമാണ്. അവിടേയ്ക്ക് പോകണമെങ്കിൽ രണ്ട് വണ്ടി മാറിക്കയറി പിന്നെ നാലഞ്ചു കിലോമീറ്റർ നടക്കണം. എന്നെ നടത്തിക്കൊണ്ട് പോകും തറവാട്ടിൽ നിന്ന് ചെമ്മണ്ടവരെ. ഇടയ്ക്ക് അമ്മ എടുക്കുകയും ചെയ്യും. വളരെ മെലിഞ്ഞു കനം കുറഞ്ഞാൽ ഇരുന്നു ഞാൻ. അവിടെ അമ്മയുടെ വലിയമ്മയും വലിയച്ഛനുമാണ് താമസം. ഞാൻ മുത്തശ്ശി എന്നാണ് വിളിക്കുന്നത്. പശുവും കറവയും ഒക്കെയുണ്ട്. തൈരും മോരും വെണ്ണയും, ഉണ്ട്. അന്നൊക്കെ ഉറികളുണ്ട്. അതിലാണ് പാലും തൈരും വെണ്ണയും ഒക്കെ വയ്ക്കുക. മുത്തശ്ശി കടകോൽ ഉപയോഗിച്ച് തൈര് കടഞ്ഞ് വെണ്ണയുണ്ടാക്കുന്നത് ഓർമ്മയുണ്ട്. അപ്പോൾ അത്…

Read More

മകൾക്ക് ജർമ്മനിയിൽ ആണ് ജോലി. അവിടെ ഹീഡൽബർഗ് യൂണിവേഴ്സിറ്റിയിൽ സയൻ്റിസ്റ്റ് ആയി ജോലിചെയ്യുന്നു. പത്ത് വർഷത്തോളമായി അവിടെയാണ്. വിവാഹിതയുമായി. മരുമകൻ അവിടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. ഞങ്ങളോട് എന്നേഅങ്ങോട്ട് ചെല്ലാൻ പറഞ്ഞതാണ്. ജോലിയിൽ ഇരിക്കുമ്പോൾ പോകാൻ ആയിരം രേഖകൾ വേണം. റിട്ടയർ ചെയ്ത ശേഷം പോകാമെന്ന് കരുതി.പ ക്ഷെ ആ സമയത്താണ് കോവിഡ്, ലോക്ക് ഡൗൺ തുടങ്ങിയ പ്രശ്നങ്ങൾ. അത് കാരണം യാത്ര നീട്ടി വച്ചു.നീട്ടിവച്ച് നീട്ടി വച്ച്, രണ്ടായിരത്തി ഇരുപത്തിമൂന്നിൽ പോകാൻ തീരുമാനിച്ചു. വിസിറ്റിംഗ് വിസ അപ്ളൈ ചെയ്യാൻ വേണ്ടി ഒരു ട്രാവൽ ഏജൻസിയേയാണ് സമീപിച്ചത്. അവർക്ക് കൊച്ചിയിൽ ഉള്ള ഓഫീസിൽ നിന്നാണ് അതിൻ്റെ കാര്യങ്ങൾ ഒക്കെ നടത്തുന്നത്. ഇവിടെ ഞങ്ങളുടെ അടുത്തുള്ള അവരുടെ ബ്രാഞ്ച് ഓഫീസിൽ രേഖകൾ ഒക്കെ കൊടുത്തു. എല്ലാം സ്കാൻ ചെയ്ത് അവിടേയ്ക്ക് അയച്ചു. അവരാണെങ്കിൽ ഒരു സ്പീഡുമില്ല. കൊടുത്ത് നാലഞ്ചു ദിവസം ആയിട്ടും അവർ അവിടെ നിന്നും അപ്പോയിൻ്റ്മെൻ്റ് ഡെയിറ്റ് എടുക്കുന്നില്ല. പിന്നെ…

Read More

വിമാനം ആകാശത്തു പറന്നു നടക്കുന്ന കാഴ്ചകളാണ് കണ്ടിട്ടുള്ളത് കുട്ടിക്കാലം മുതൽ. വലുതായപ്പോൾ കൂട്ടുകാർ ഗൾഫിലേക്ക് പോകാൻ വേണ്ടി എയർപോർട്ടിൽ പോയപ്പോൾ യാത്രയയയ്ക്കാൻ ഞാനും പോയി. അടുത്ത് കാണാൻ പറ്റിയില്ല. അകലെ നിന്നും കണ്ടു. വർഷങ്ങൾക്ക് മുൻപാണ്. പഴയ കൊച്ചി എയർപോർട്ടിൽ. പിന്നീട് അത് നേവിയുടെ എയർപോർട്ട് ആയത്രെ! പിന്നീടാണ് നെടുമ്പാശ്ശേരി വിമാനത്താവളം വന്നത്. മകൾ വലുതായി ജർമ്മനിയിൽ പഠിക്കാൻ വേണ്ടി പോയപ്പോൾ യാതയയ്ക്കാൻ കുടുംബസമേതം പോയി. അപ്പോഴും വിമാനങ്ങൾ പറന്നു പൊങ്ങി പോകുന്നത് കാണാമെന്നല്ലാതെ തൊട്ട് മുന്നിൽ കാണാൻ കഴിഞ്ഞില്ല. പിന്നെ അവൾ വന്നപ്പോഴും പോയപ്പോഴുമൊക്കെ ഇത് പോലെ വിമാനത്താവളം കണ്ടു എന്നല്ലാതെ ഒന്നും ഉണ്ടായില്ല. രണ്ടായിരത്തി ഇരുപതിൽ ജോലി റിട്ടയർ ചെയ്തു. ഇനി മകളുടെ അടുത്തേക്ക്, ജർമനിയിലേക്ക് പോകാം എന്ന് കരുതി. പാസ്പോർട്ട് എടുത്തു. വിസയുടെ കാര്യങ്ങൾക്ക് കാത്തിരിക്കുമ്പോൾ ആണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. പിന്നെ മൂന്നു നാല് വർഷത്തോളം യാത്ര പോകാൻ പറ്റിയില്ല. കോവിഡ് പ്രശ്നം നീണ്ടു പോയി. ഹെൽത്ത്…

Read More

രണ്ടായിരത്തി ഇരുപത് മാർച്ച് മാസം. അടുത്ത മാസം മുപ്പത് വരെ മാത്രമേ ജോലിയുള്ളൂ. ഏപ്രിൽ മുപ്പതിന് റിട്ടയർ ആകും. അപ്പോഴാണ് കൊറോണ വൈറസ് ചൈനയിലെ വുഹാൻ എന്നസ്ഥലത്തെ ലാബറട്ടറികളിൽ പരീക്ഷണത്തിന് വച്ച വൈറസുകൾ ലീക്കായതാണ് എന്നാണ് പറയുന്നത്. ചിലർ പറയുന്നത് വുഹാനിലെ തന്നെ മൃഗചന്തയിൽ വില്ക്കാൻ വച്ചിരിക്കുന്ന വവ്വാലുകൾ ആണ് ഈ രോഗം പരത്തിയത് എന്നാണ്. എന്തായാലും കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് ഇന്ത്യയിലും കേരളത്തിലും തൃശ്ശൂർ മെഡിക്കൽ കോളേജിലും ആദ്യത്തെ ഇന്ത്യൻ രോഗി ഉണ്ടായി. തൃശ്ശൂർ ഞങ്ങളുടെ അടുത്താണ് താനും. ആവശ്യമില്ലാത്ത കാര്യത്തിൽ അങ്ങനെ തൃശൂർ നമ്പർ വൺ ആയി. പിന്നെ വാർത്തകൾ ഇതിനെക്കുറിച്ച് തന്നെ ആയിരുന്നു. കൊറോണ വൈറസ് ലോകത്തിൽ പലഭാഗത്തും അതിശക്തമായി വ്യാപിച്ചു. ഇന്ത്യയിലും കേരളത്തിലും. കേരളത്തിൽ വിദേശത്ത് നിന്ന് വന്ന ഒരു തിരുവല്ലക്കാരനെ കുറിച്ചാണ് പിന്നെ വന്ന റിപ്പോർട്ടുകൾ.  എനിക്ക് പേടി വന്നത് ഞങ്ങൾ പോസ്റ്റ് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കണം. പോസ്റ്റ്മാൻമാർ വീടുകളിൽ പണം എത്തിച്ചു…

Read More

ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളാണ് കുട്ടിക്കാലത്തേക്കുറിച്ച് എനിക്ക് പറയാനുള്ളത്. ഒരു വിധം എല്ലാ മനുഷ്യരുടെയും കാര്യം അങ്ങനെത്തന്നെ. കുട്ടിക്കാലത്ത് നമ്മൾ ആഗ്രഹിക്കുന്നത് നേരെ മറിച്ചും. എങ്ങനെയെങ്കിലും വലുതായാൽ മതി, സ്വാതന്ത്ര്യം കിട്ടുമല്ലോ… അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും പറയുന്നത് ഒന്നും കേൾക്കേണ്ട ആവശ്യം ഇല്ലല്ലോ. വലുതായാൽ പിന്നെ നമുക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കാം. ആരോടും ഒരു കണക്കും പറയേണ്ട. പിന്നെ ആരും അടിക്കുകയോ മറ്റ് ശിക്ഷകൾ കിട്ടുകയോ ഇല്ല. പക്ഷേ അതെല്ലാം വെറും സ്വപ്നങ്ങൾ മാത്രം എന്ന് വലുതായപ്പോൾ ആണ് അറിയുന്നത്. ഉത്തരവാദിത്വങ്ങൾ അനേകം. പഠിക്കണം. ജോലി നേടാൻ വേണ്ടി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം! അലഞ്ഞു തിരിയണം. പരീക്ഷകൾ എഴുതണം. നാട്ടിലും മറുനാട്ടിലും വിദേശത്തുമൊക്കെ പോയി കഷ്ടപ്പെടണം.ചിലപ്പോൾ പട്ടിണി കിടക്കേണ്ടി വരും. മറ്റുള്ളവരുടെ ആട്ടും തുപ്പും സഹിച്ച് ജീവിക്കേണ്ടിവന്നേക്കാം. മറ്റുള്ളവർ നമ്മളോട് മോശമായി പറയുന്നത് കേൾക്കേണ്ടി വന്നേക്കാം. മേലാധികാരിയുടെ ആജ്ഞകൾ കേൾക്കേണ്ടി വരും. ശമ്പളം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും. അങ്ങനെ…

Read More