കെമിസ്ട്രി റിക്കാർഡ് എഴുതിക്കൊണ്ടിരിക്കുകയാണ്. ആരോ പാവാടയിൽ പിടിച്ചു വലിക്കുന്നു. തിരിഞ്ഞു നോക്കിയിട്ട് ആരുമില്ല. പല പ്രാവശ്യമായപ്പോൾ എഴുന്നേറ്റു പതുക്കെ മുറിക്കു പുറത്തേക്കു നടന്നു. ആരെയും കാണുന്നില്ല. വീണ്ടും അകത്തേക്കു കയറിയപ്പോൾ കതകിനു താഴെ രണ്ടു കൊച്ചു കാൽപ്പാദങ്ങൾ. അമ്പടാ കള്ളാ… ഉണ്ണിക്കുട്ടാ… അവൻ ഇറങ്ങിയോടി. ഞാൻ പുറകെയും. എത്ര ഓടിയിട്ടും അവനെ പിടിക്കാൻ പറ്റുന്നില്ല. എങ്ങോട്ടോ ഓടിയോടിപ്പോകുകയാണ്. കൈയെത്തുമ്പോഴേക്കും ദൂരെ മറയുന്നു. ” ഉണ്ണിക്കുട്ടാ”… “അനൂ… ” ആരോ കുലുക്കി വിളിക്കുന്നു. കണ്ണു തുറന്നപ്പോൾ ചേട്ടനാണ്. “എന്താ അനൂ ? ആകെ വിയർത്തു കുളിച്ചല്ലോ. ഈ വെള്ളം കുടിക്ക്. എന്തെങ്കിലും സ്വപ്നം കണ്ടുകാണും അല്ലേ? അതുമിതുംചിന്തിച്ചു കിടന്നിട്ടാണ്. ” പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. മനസ്സ് ഒരു പാടു വർഷം പുറകിലേക്കു പോയി. ഫസ്റ്റ് ഇയർഡിഗ്രിക്കു പഠിക്കുമ്പോഴാണ് തൊട്ടടുത്ത് പുതിയൊരു വീടുയർന്നത്. താമസിയാതെ വീട്ടുകാരെത്തി. രഘുസാറും ഭാര്യയും രണ്ടു മക്കളും. രഘുസാർ അടുത്തുള്ള സ്കൂളിൽ കണക്കു പഠിപ്പിക്കുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവർ…
Author: Suma Jayamohan
പ്രിയ കൂട്ടുകാരാ, ” പ്രിയതമാ… പ്രിയതമാ… പ്രണയലേഖനമെങ്ങനെയെഴുതണം” ഇങ്ങനെ തുടങ്ങിയാലോ എന്നു ചിന്തിച്ചതാണ്. പക്ഷേ ഞാനിപ്പോഴും ആ പഴഞ്ചൻ സ്വഭാവത്തിൽത്തന്നെ ഉറച്ചുനിൽക്കുകയാണെന്ന് നീ കരുതിയാലോ… അതെനിക്കു ക്ഷീണമാവില്ലേ? എഴുതാനൊരുങ്ങിത്തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി. ഇന്ന് എല്ലാത്തിരക്കുകളും മാറ്റി വെച്ച് നിനക്കേറ്റവുമിഷ്ടപ്പെട്ട ആ നീല ലെറ്റർ പാഡുമായി ഇരിക്കാൻ തുടങ്ങിയിട്ട് സമയമേറെ കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ മാസം ഞാൻ നാട്ടിൽ പോയിരുന്നു. പോകുന്ന കാര്യം പറയുമ്പോഴൊക്കെ “അവിടെയാരെ കാണാനാണ്?” എന്ന ചോദ്യത്തിൽ എല്ലാ ആഗ്രഹങ്ങളും ചുരുട്ടിക്കൂട്ടിക്കളയുകയാണു പതിവ്. എന്നാൽ ഓർമ്മകൾ തിക്കിത്തിരക്കി മനസ്സിൻ്റെ വിങ്ങൽ സഹിക്കാൻ പറ്റാതായപ്പോൾ മോനേയും കൂട്ടി ഞാനങ്ങു പോയി. “നിനക്കു തനിയെ പോയാലെന്താ ” എന്നാവും നീ ചിന്തിക്കുന്നത്. ഡ്രൈവിംഗ് പോയിട്ട് സൈക്കിൾ പഠിക്കാൻ പോലും എന്നേക്കൊണ്ടാവില്ലെന്ന് നിനക്കറിയില്ലേ? ഞാനിപ്പോഴും ആ പഴയ പേടിത്തൊണ്ടി തന്നെ. പണ്ട് നീ സൈക്കിളുമായി പുറകെ വന്നപ്പോൾ ഞാൻ വീണ് മുട്ടുപൊട്ടിയതും നീ കമ്യൂണിസ്റ്റ് പച്ച പിഴിഞ്ഞ് മുറിവിലിറ്റിച്ചു തന്നതും ഓർമ്മയില്ലേ? നമ്മൾ പണ്ടു നടന്ന…
ഇനിയെന്തു ഹണിമൂൺ… അതൊക്കെ ചൂടോടെ എഴുതാൻ ചെറുപ്പക്കാർ ഇഷ്ടം പോലെയുണ്ടല്ലോ എന്നാണ് ആദ്യം ചിന്തിച്ചത്. എന്നാൽ ഓർമ്മകളുടെ വഴികളിലൂടെ ഒന്നോടി നടന്നപ്പോൾ എന്തെങ്കിലും എഴുതിയാലോ എന്നു തോന്നി. ഇന്ന്, വിവാഹം തീരുമാനിക്കുന്നതിനു മുമ്പേ ഹണിമൂൺ ഡസ്റ്റിനേഷൻ കണ്ടുപിടിക്കുന്നതാണല്ലോ ട്രൻ്റ് . ടെക്സ്റ്റൈൽസുകളും ജ്യൂവലറികളും വമ്പൻ ഓഫറുകളുമായി മത്സരബുദ്ധിയോടെ രംഗത്തുണ്ട്. മിക്കവർക്കും വിദേശത്തേക്കു പോകാനാണ് താല്പര്യം. എന്നാൽ ഒരു മുപ്പത്തഞ്ചു കൊല്ലംമുമ്പ് എന്നേപ്പോലുള്ളവർക്ക് ഇതൊക്കെ ചിന്തിക്കാൻ തന്നെ പ്രയാസമായിരുന്നു. കൊടൈക്കനാലിലോ ഊട്ടിയിലോമൂന്നാറിലോ കന്യാകുമാരിയിലോ ഒന്നു പോകാൻ പറ്റിയാൽ നന്നായിരുന്നു എന്നു ചിന്തിച്ചിരുന്ന നവദമ്പതികളായിരുന്നു മിക്കവരും. പലർക്കും അതൊരു ‘മിഥുനം ‘മധുവിധു യാത്രയായി മാറുകയും ചെയ്തിട്ടുണ്ട്. എവിടെയെങ്കിലും ഒരു യാത്ര പോകണമെന്നാഗ്രഹിച്ച ഒരു നവ വധുവായിരുന്നു ഞാനും. കല്യാണം കഴിഞ്ഞ് പത്തുദിവസം കൂടിയേ ചേട്ടനു ലീവുണ്ടായിരുന്നുള്ളു. ആ പത്തു ദിവസവും വിരുന്നു പോക്കു മാത്രമേ നടന്നുള്ളു. അങ്ങനെ എൻ്റെ ഹണിമൂൺ സ്വപ്നങ്ങൾ കണ്ടില്ലെന്നു നടിച്ച് അദ്ദേഹം ജോലിക്കു പോയിത്തുടങ്ങി. ഞാനാണെങ്കിൽ കല്യാണം കഴിക്കാൻ വേണ്ടി…
യാത്രകൾ എന്നുമൊരുഹരമാണ്. പുതിയ പുതിയ സ്ഥലങ്ങൾ കണ്ട് പുതുമയുള്ള കാഴ്ചകൾ ആസ്വദിച്ചുള്ള യാത്രകൾ ആരാണിഷ്ടപ്പെടാത്തത്? വിരസമായ ജീവിതത്തിൽ ഉന്മേഷം നിറയ്ക്കുന്ന ഇത്തരം യാത്രകളാണ് ഏറ്റവും വലിയ സന്തോഷം. പുതുമകൾ തേടിയുള്ള സഞ്ചാരമാണ് ഓരോ യാത്രയും. ആ യാത്രകളെ മനോഹരമാക്കുന്നത് നമ്മുടെ മനസ്സും ചിന്തകളും സാഹചര്യങ്ങളുമാണ്. സ്ക്കൂളിലും കോളേജിലും പഠിക്കുമ്പോൾ പോയ എസ്കർഷൻകളാണ് ആദ്യം യാത്രകളോടടുപ്പിച്ചത് പല ചട്ടക്കൂടുകൾക്കുള്ളിലായിരുന്നെങ്കിലും അന്നത്തെ മധുരിക്കുന്ന ഓർമ്മകൾ എന്നും പ്രചോദനമായിരുന്നു. പിന്നീട് ഒരു സൗഹൃദക്കൂട്ടായ്മയിലെത്തിയപ്പോൾ യാത്രയെ പ്രണയിക്കുന്ന ഒരു കൂട്ടം ആളുകളുടെയിടയിലായി. എല്ലാ വർഷവും പൂജാവധിക്കാലത്ത് രണ്ടോമൂന്നോ ദിവസത്തെ ഒത്തൊരുമിച്ചുള്ളയാത്രകൾ നൽകുന്ന ആനന്ദം അനുഭവിച്ചു തന്നെയറിയണം. കേരളത്തിനകത്തും പുറത്തുമുള്ള പ്രകൃതി രമണീയമായ എത്രയെത്ര സ്ഥലങ്ങളാണ് സന്ദർശിക്കാൻ കഴിഞ്ഞത്. ഒരു വർഷത്തെ വിരസത പാടേ കഴുകിക്കളഞ്ഞ് മനസ്സും ശരീരവും ഊർജസ്വലമാക്കുന്ന ചാർജറുകളാണ് ഈ യാത്രകൾ. വിദേശത്തേക്കൊന്നു യാത്ര പോയാലോ എന്നു ചിന്തിച്ചു തുടങ്ങിട്ട് അധികകാലമായില്ല. അങ്ങനെ ഒരു ടൂർ ഗ്രൂപ്പുമായി ചേർന്നു നടത്തിയ സിംഗപ്പൂർ – മലേഷ്യ, ബാലി…
ഇഷ്ടഭക്ഷണമെന്താണെന്നു ആലോചിച്ചാലോചിച്ച് ഒരു വഴിയായി. ഇന്നിഷ്ടമുള്ളത് നാളെ വേണ്ട. സമയവും സാഹചര്യവുമനുസരിച്ച് ഇഷ്ടങ്ങൾ മാറി മാറി വന്ന് എല്ലാം കൂടിക്കുഴഞ്ഞ് അവിയലോ എരിശ്ശേരിയോ പോലെയായി. കഞ്ഞിയും ചെറുപയറു തോരനും കൊതിച്ചിരുന്ന ഒരു ഹോസ്റ്റൽ കാലമുണ്ടായിരുന്നു. അളന്നു കുറിച്ചു കിട്ടുന്ന ഭക്ഷണം – മിക്കതും ഇഷ്ടമല്ലാത്തവ – കുത്തിച്ചികഞ്ഞ് കഴിച്ചെന്നു വരുത്തി വിശപ്പറിഞ്ഞ നാളുകൾ. നാലു മണിക്ക് ചായയുടെ അഗാധതയിലേക്കു മുങ്ങിത്താഴാൻ മടിക്കാത്ത രണ്ടു ബിസ്ക്കറ്റും കഴിച്ച് ഞങ്ങൾ ഇഷ്ടഭക്ഷണങ്ങളേക്കുറിച്ചു ചർച്ച ചെയ്ത് സംതൃപ്തിയടഞ്ഞിരുന്നു. നോൺവെജ് വലിയ ഇഷ്ടമല്ലാത്തതുകൊണ്ട് ഇഷ്ടഭക്ഷണങ്ങളും നാടൻ വെജിറ്റേറിയൻ വിഭവങ്ങൾ തന്നെ. ചോറിൽ കുറെ സാമ്പാറും തൈരും ചേർത്ത് കലക്കി കുടിക്കുന്നത് എന്നുമിഷ്ടമാണ്. പണ്ട് അച്ഛൻ ചോറിൽ തൈരൊഴിച്ചു കുഴച്ചു കഴിയുമ്പോൾ ” ഇനി ഞാനുണ്ടോളാമച്ഛാ” എന്നു പറഞ്ഞ് ഓടിച്ചെന്നിരുന്ന ആ പഴയ കുട്ടിപ്പാവാടക്കാരിയായി ഇനി മാറാനാവില്ലല്ലോ. തൈരും യോഗർട്ടും ഏറ്റവുമിഷ്ടം.. ഞങ്ങളുടെ നാട്ടിൻ പുറത്ത് അവധി ദിവസങ്ങളിലെ ബ്രേക് ഫാസ്റ്റ് പുഴുക്കായിരുന്നു. കപ്പയും കാച്ചിലും ചേമ്പുമൊക്കെ ചേർത്തു…
വില്‌പനയ്ക്കായൊരുങ്ങുന്നെൻ ഗൃഹം… ചുറ്റുമുള്ളൊരീ ഭൂമിയും.. വിൽക്കുന്നില്ല ഞാനെൻ സ്വപ്നങ്ങൾ… എൻഭൂതവുംഭാവിയും… വിൽക്കുന്നില്ല ഞാനെന്നെ വിട്ടുപോയൊരാ ബന്ധങ്ങളും ബന്ധനങ്ങളും… വിൽക്കുന്നില്ലെൻ മുറ്റത്തുപതിഞ്ഞ കുഞ്ഞു കാൽപ്പാടുകൾ… വിടർന്നുസുഗന്ധം പരത്തി നിന്നൊരെൻ പൂക്കളും… തേനുണ്ടുനിറഞ്ഞുപറന്നകന്നൊരാ പൂമ്പാറ്റകളും കുഞ്ഞുകുരുവികളും വിൽക്കുന്നില്ല ഞാനെൻ പൂമുഖം പോയ്മറഞ്ഞോരെന്നച്ഛനുമമ്മയുമായക്ഷരശ്ലോകം ചൊല്ലിക്കളിച്ച സന്ധ്യകൾ… വിൽക്കുന്നില്ലഞാനെൻനടുത്തളം… കൊച്ചരിപ്പല്ലുകൾ കാട്ടിയെൻ പൈതങ്ങൾ മാമുണ്ടോടി നടന്നൊരാ നടുമുറ്റവും വിൽക്കുന്നില്ല ഞാനെൻ കിടപ്പറ.. പനിച്ചൂടിലൊരു നെറ്റിയിലിട്ട ശീലമേലിറ്റിറ്റു വീണ കണ്ണുനീർത്തുളളികൾ… തീരാനോവിൻ വ്യഥയിലുറങ്ങാതെ വെളുപ്പിച്ച രാത്രികൾ… വിൽക്കുന്നില്ലഞാനെൻ്റെയടുക്കള..നെഞ്ചിലെ കനലെരിച്ചു ഞാൻ വേവിച്ചു വാർത്തൊരാ ചോറിൻ ഗന്ധവും… വിൽക്കുന്നില്ല ഞാനെൻ തൊടിയിലൂടോടിപ്പായുന്നൊരണ്ണാർക്കണ്ണന്മാരെ… വിൽക്കുന്നില്ല ഞാനെന്നടുക്കളപ്പടിമേലിരുന്നു ചാഞ്ഞും ചരിഞ്ഞും കള്ളക്കണ്ണെറിയുന്നൊരാ മുത്തശ്ശിക്കാക്കയെ… വിൽക്കുന്നില്ല ഞാനെൻമാവിൻ കൊമ്പിലിരുന്നു മദിച്ചു പാടുന്നൊരാ പുള്ളിക്കുയിലിനെ… വിൽക്കുന്നില്ല ഞാനെൻ മോഹങ്ങളെ… പെയ്തൊഴിയാത്തൊരെൻ കണ്ണുനീരിനെ… നീറിപ്പുകയുന്നൊരെൻ നെഞ്ചകത്തെ… എങ്ങനെ വിൽക്കും ഞാൻ… മോഹങ്ങൾ തൻ കളിത്തേരിലേറി ഞങ്ങൾ നെയ്തെടുത്തൊരാ സ്വപ്നങ്ങൾ തൻ പട്ടു തൂവാലകൾ
കൂട്ടു നന്നായാൽ കൂട്ടു കെട്ടും നന്നാവും അല്ലേ? കൂട്ടും കൂട്ടായ്മകളുമില്ലാതെന്തു ജീവിതം? ഒന്നോർത്താൽ അത്ഭുതം തോന്നുന്ന കാര്യങ്ങളാണ്. ലോകത്തിൻ്റെ ഏതെങ്കിലുമൊക്കെ കോണിലിരുന്ന്, തീർത്തും അന്യരായിരുന്ന മനുഷ്യർ സ്നേഹത്തിൻ്റെ കാണാച്ചരടുകളാൽ ബന്ധിപ്പിക്കപ്പെട്ട് ഏറ്റവും പ്രിയപ്പെട്ടവരായിത്തീരുന്നു. ഓർമ്മകളുടെ ശേഖരത്തിലെ കുന്നിമണിച്ചെപ്പു തുറന്നെണ്ണി നോക്കുമ്പോൾ സന്തോഷിക്കാനുള്ള വകയേറെയുണ്ട്. പോയ ജീവിതത്തിലിന്നോളം ഇണ പിരിയാതെ കൊണ്ടു നടന്ന – ഹൃദയം കവർന്ന – മനസ്സു നിറച്ച – മായം കലരാത്ത എത്രയെത്ര കൂട്ടുകൾ. ഇവയെല്ലാമാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. ചിലതെങ്കിലുമൊന്ന് ഓർമ്മിച്ചു നോക്കട്ടെ നെറ്റിയിലും വാലിലും പുള്ളിയുള്ള മണികണ്ഠനായിരുന്നു ആദ്യത്തെ കൂട്ട്. അവനെ കളിപ്പിച്ചും കഴുത്തിൽ മണി കെട്ടിയും കറുകപ്പുല്ലു തീറ്റിച്ചും അവൻ്റെ അമ്മ അമ്മിണിപ്പശു കൊമ്പു കുലുക്കി വരുമ്പോൾ ഓടിയൊളിച്ചും ഒടുവിൽ മണികണ്ഠനെ ഔസേപ്പു മാപ്പിള കൊണ്ടു പോയപ്പോൾ സങ്കടപ്പുഴയിൽ മുങ്ങിത്താഴുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. അക്ഷരം പഠിക്കാൻ പോയപ്പോൾ കുട്ടമ്മ സാറിൻ്റെ വീട്ടിലെ ആട്ടിൻകുട്ടികളും കോഴിക്കുഞ്ഞുങ്ങളുമായി കൂട്ടു…
5 മണിയായിസ്‌റ്റേഷനിലെത്തിയപ്പോൾ. ട്രെയിൻ വരാൻ സമയമുണ്ട്. ഒരു ചായ കുടിച്ചാലോ എന്നു വിചാരിച്ച് മിഥുൻ കോഫീ ഷോപ്പിലേക്കു നടന്നു. ഫോൺ ബെല്ലടിക്കുന്നു. എടുത്തപ്പോൾ അനൂപേട്ടനാണ്. “മിഥുൻ നിൻ്റെ ടിക്കറ്റ് confirmed ആയിട്ടുണ്ട്. ” “സമാധാനമായി. അനൂപേട്ടാ എനിക്ക് രണ്ടു ദിവസം ഓഫ് തന്നേ പറ്റൂ. ഒന്നുറങ്ങിയിട്ട് ദിവസമെത്രയായി. ഇങ്ങനെ പോയാൽ ക്യാമറ കൈയിൽ നിൽക്കില്ല” “എനിക്കറിയാം മിഥുൻ. നീ രണ്ടു ദിവസം rest എടുത്തോ. ഞാൻ വേണ്ടതു ചെയ്തോളാം” ഒരു പ്രമുഖ ചാനലിൻ്റെ ക്യാമറാമാനാണ് മിഥുൻ. ചായ കുടിച്ചു വന്നപ്പോഴേക്ക് ട്രെയിൻ വന്നു. കയറിയപ്പോഴേ അലാം വെച്ചു കിടന്നു. ഒന്നും കഴിക്കാനൊന്നും തോന്നുന്നില്ല. വീട്ടിലൊന്നെത്തിക്കിട്ടിയാൽ മതി. അത്രയ്ക്കു ക്ഷീണമുണ്ട്. കഴിഞ്ഞ 10-12 ദിവസമായി ഊണും ഉറക്കവുമില്ലാതെ ഗംഗാവാലി തീരത്തായിരുന്നു. എങ്ങുമെങ്ങും എത്താഞ്ഞൊരു തിരച്ചിലിനൊടുവിൽ അർജുനു വേണ്ടിയുള്ള കാത്തിരിപ്പ് തൽക്കാലത്തേക്ക് അവസാനിപ്പിക്കേണ്ടിവന്നു. ഇങ്ങനെ ഒരിയ്ക്കലും തിരിച്ചു വരാത്ത എത്രയെത്ര പേർ. കിടന്നയുടനെ ഉറങ്ങിപ്പോയി. അലാമടിച്ചപ്പോഴാണുണർന്നത്. ട്രെയിൻ…
എന്നത്തെയും പോലെ ഫസ്റ്റ് പീരീഡ് ക്ലാസുണ്ട്. ഒരുങ്ങി ബാഗുമായി വേഗം സ്ക്കൂളിലേക്കിറങ്ങി. 15 മിനിറ്റു നടന്നാൽ മതി അത്രയും ആശ്വാസം. സ്കൂളിനു മുന്നിലെത്തിയപ്പോൾ കുട്ടികൾ അങ്ങുമിങ്ങും കൂടി നിൽക്കുന്നു. ‘ടീച്ചറേ ഇന്നു വിദ്യാഭ്യാസബന്താണ്” പ്ലസ്ടുവിലെ നഹാസാണ്. ഇന്നവർക്കൊരു ടെസ്റ്റ് പേപ്പർ വെച്ചിരുന്നു. അതിൽ നിന്നു രക്ഷപെട്ടതിൻ്റെ ആശ്വാസം മുഖത്തു കാണാം. ” ആരു പറഞ്ഞു? പത്രത്തിലും ടി.വി.യിലുമൊന്നും കണ്ടില്ലല്ലോ”. “അതു ടീച്ചറേ രാവിലത്തെ സംഭവമാണ്. നമ്മുടെ സൊസൈറ്റി ബസിൽ കയറിയ കുറെപ്പേരെ കിളി തള്ളിയിറക്കി. ആകെ അടിയായി എല്ലാ പാർട്ടിക്കാരും കൂടിയാണ് ” കുട്ടികളെല്ലാം തിരിച്ചു പോയി. ക്ലാസില്ലെങ്കിലും ഇഷ്ടം പോലെ ജോലിയുണ്ട്. റെക്കോർഡ് ബുക്കുകൾ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ദീപ്തി വന്നു ചോദിച്ചത്, ” ആരാ ടീച്ചറേ പുറത്തു നിൽക്കുന്നത്? കണ്ടു നല്ല പരിചയം. ടീച്ചറുണ്ടോ എന്നു ചോദിച്ചു.” “ഞാൻ കണ്ടില്ല ദീപ്തീ” പതുക്കെ സ്റ്റാഫ് റൂമിൻ്റെ വാതിൽക്കൽ വന്ന് പുറത്തേക്കു നോക്കി. വിടർന്ന ചിരിക്കുന്ന കണ്ണുകളുമായി ശ്രുതി…
ഒരു ദീർഘശ്വാസത്തോടെ മേനോൻ കസേരയിലേക്കു ചാഞ്ഞു. കൈയിലിരുന്ന കത്ത് ഒരാവൃത്തി കൂടി വായിച്ചു. “അച്ഛാ…. ഈ അവധിക്കു ഞാനങ്ങോട്ടു വരട്ടെ? എനിക്കച്ഛനെ കാണണം. അച്ഛനു വിരോധമില്ലെന്നു കരുതുന്നു. എന്തായാലും ഈ ഫോൺ നമ്പറിൽ വിളിക്കണം” ഗംഗയുടെ കത്താണ്. ഇതിനകം എത്ര പ്രാവശ്യം വായിച്ചെന്ന് അയാൾക്കു നിശ്ചയമില്ല. ഫോൺ നമ്പറും കാണാപ്പാഠമായി. “ഗംഗ “തൻ്റെ ഇളയ മകൾ. താനേറ്റവും സ്നേഹിച്ചതും ലാളിച്ചതും അവളെയാണ്. എന്നും തന്നോടൊപ്പമുണ്ടാകുമെന്നു കരുതിയിരുന്ന ഓമനപ്പുത്രി. മേശമേലിരിക്കുന്ന ഗീതയുടെ ഫോട്ടോയിലേക്കയാൾ നോക്കി. ഭാര്യ തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് “മോളോടു വരാൻ പറയൂ ” എന്നു പറയുന്നതായി മേനോനു തോന്നി. കഴിഞ്ഞ ഏഴു വർഷങ്ങൾ എഴുപതു വർഷങ്ങളായി അയാൾക്കനുഭവപ്പെട്ടു. “ഗംഗേ” ആ ശബ്ദത്തിൽ വീടാകെ പ്രകമ്പനം കൊണ്ടു. “ഇപ്പോൾ കല്യാണം വേണ്ടെന്നു പറയാൻ എന്താ കാരണം?” തല കുനിച്ചു നിന്ന ഗംഗയുടെ തോളിൽ പിടിച്ചുലച്ചു കൊണ്ട് മേനോൻ ചോദിച്ചു. ഗീത കണ്ണുകൾ കൊണ്ടയാളെ വിലക്കി. അയാളത് ശ്രദ്ധിക്കാൻ…
