ഇതെന്താ ടി. വി യിൽ? അവൾ ഒന്നു നിന്നു. ഓ… ചാനൽ ചർച്ചയാണല്ലേ? “ഞങ്ങളുടെ സമുദായത്തെ കരിതേച്ചു കാണിക്കുന്ന രംഗങ്ങളാണ് അതിൽ നിറയെ “ ങേ… അതേതു രംഗം? “ചീത്ത സ്വഭാവങ്ങളുള്ള നായകനും വില്ലനും ഞങ്ങളുടെ മതക്കാരുടെ പേരുകളിട്ടത് കളിയാക്കാനല്ലേ?” ആഹാ… പേരിൽ അങ്ങനെയൊരു കാര്യമുണ്ടോ? “ഞങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളാണതിൽമുഴുവനും “ ആണോ? അതു ശരി. ” ഇവർക്കൊക്കെ ഇതെന്തിൻ്റെ കേടാണ്? അതൊക്കെ വെറും കഥയല്ലേ? ഇത്ര പറയാനെന്തിരിക്കുന്നു? ഇവരൊക്കെ കഥകളും നോവലുകളും കവിതകളും വായിക്കാത്തതു നന്നായി. അല്ലെങ്കിൽ അതിൻ്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കിയേനേ “ ആത്മഗതം കുറച്ചുറക്കെയായിപ്പോയി. “നിനക്കെന്തറിയാം? ഇതെല്ലാം വളരെയധികം ആലോചിച്ചു ചെയ്യുന്ന കാര്യങ്ങളാണ്. ഇതിൻ്റെ പിന്നിൽ ഒരു പാടു പേരുടെ കൂർമ്മബുദ്ധിയും കറുത്ത കൈകളുമുണ്ട്. അതൊന്നും നിസ്സാരവൽക്കരിക്കാൻ പറ്റില്ല. “ “എനിക്കെന്തറിയാമെന്നോ?” “നീ ഇങ്ങോട്ടൊന്നും പറയണ്ട. ഞാൻ പറയുന്നതങ്ങു കേട്ടാൽ മതി “ നാവിൻ തുമ്പിൽ വന്ന ചോദ്യം അപ്പാടേ വിഴുങ്ങിക്കളഞ്ഞ് അവൾ തിരിഞ്ഞു നടന്നു. അതു ശരി. അപ്പോൾ…
Author: Suma Jayamohan
സാധനങ്ങൾ പായ്ക്കു ചെയ്യുമ്പോഴും ജനാലകളടയ്ക്കുമ്പോഴും സുമിയുടെ മനസ്സ് വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേയിരുന്നു. എന്തിനാണിങ്ങനെയൊരു യാത്ര… വേണോ വേണ്ടയോ എന്ന സംശയത്തിൽ അവൾ തെല്ലിട ശങ്കിച്ചു നിൽക്കുകയും ചെയ്തു. “ടിക്കറ്റ് കൺഫേം ആയല്ലോ. ഇനി രണ്ടാമതൊന്നാലോചിക്കേണ്ട. പോയിട്ടു വരൂ. ഒരു പക്ഷേ എല്ലാമൊന്നു കലങ്ങിത്തെളിയാനാവും “ ഹോസ്പിറ്റലിൽ വെച്ചു തൻ്റെ മടി കണ്ടപ്പോൾ രാജി നിർബ്ബന്ധിച്ചതാണ്. അവൾക്കെന്തറിയാം? കലങ്ങിത്തെളിയാൻ ഇത് ബക്കറ്റിൽ പിടിച്ചു വെച്ച വെള്ളമാണോ. അനന്തമായ സമുദ്രം പോലെ ഇളകിമറിയുന്ന മനസ്സ് എങ്ങനെ തെളിയും? ഒരു ദീർഘനിശ്വാസത്തോടെ പെട്ടി ലോക്കു ചെയ്തു. ഹാൻഡ് ബാഗിൽ ചാർജറും മറ്റ് അത്യാവശ്യസാധനങ്ങളുമുണ്ടോ എന്നു നോക്കി. ഫോൺ കൈയിലെടുത്തു. ഫ്ളാറ്റിൻ്റെ ഡോർ പൂട്ടി ലിഫ്റ്റിൽ കയറുമ്പോഴും അവളുടെ മനസ്സാകെ അസ്വസ്ഥമായിരുന്നു. സെക്യുരിറ്റിയോടു പറഞ്ഞിട്ട് അവൾ ഓട്ടോയ്ക്കായി കാത്തുനിന്നു. ഓഫീസ് കഴിയുന്ന സമയമായതു കൊണ്ട് വല്ലാത്ത തിരക്ക്. ആറരയ്ക്കാണ് ട്രെയിൻ. ഒരു മണിക്കൂർ സമയമുണ്ട്. ദൂരെ നിന്നു വരുന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു. നിർത്തിയപ്പോഴാണു അതിലാരോ ഇരിപ്പുണ്ടെന്നു…
രസതന്ത്രത്തിലും ഊർജ്ജതന്ത്രത്തിലും ജീവശാസ്ത്രത്തിലുമൊക്കെ പല ഹൈപ്പോതീസിസുകളെക്കുറിച്ചും (Hypothesis) നാം പഠിച്ചിട്ടുണ്ട്. ഗ്രാൻഡ് മദർഹൈപ്പോതീസിസ് എന്നു കേട്ടിട്ടുണ്ടോ? എന്താണീ അമ്മൂമ്മയഭ്യൂഹം? കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളർത്തുന്നവയാണല്ലോ സസ്തനികൾ ( mammals). സസ്തനികളുടെ ആയുസ്സ് അവയുടെ പ്രത്യുൽപാദന ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ജീവശാസ്ത്രം പറയുന്നത്. മനുഷ്യനും കുരങ്ങുകളുമെല്ലാം ഉൾപ്പെടുന്ന സസ്തനികളുടെ ഗോത്രമാണ് പ്രൈമേറ്റ്(Primate ) വിഭാഗം. ഈ വിഭാഗത്തിൽ, മനുഷ്യസ്ത്രീ ഒഴികെയുള്ളവരെല്ലാം പ്രത്യുൽപ്പാദനശേഷി ഇല്ലാതാകുന്നതോടെ മരണം വരിക്കുന്നു. പരിണാമപരമായി മനുഷ്യനോട് ഏറ്റവും അടുത്തു നിൽക്കുന്ന ഗോറില്ലയും ചിമ്പൻസിയും പോലും പ്രത്യുൽപ്പാദനകാലം കഴിയുന്നതോടെ കാലയവനികയ്ക്കുള്ളിൽ മറയുന്നതായാണ് കാണുന്നത്. എന്നാൽ മനുഷ്യരിലാകട്ടെ തൊണ്ണൂറു വയസ്സുകഴിഞ്ഞ ആണുങ്ങളും അച്ഛനാകുന്ന വാർത്തകൾ നാം വായിച്ചു രസിക്കുന്നുണ്ട്. പക്ഷേ….. അതല്ല ഇവിടത്തെ വിഷയം. എന്താണ് നമ്മൾ പെണ്ണുങ്ങളുടെ സ്ഥിതി? നാൽപ്പതുകളുടെ മധ്യത്തിലോ അൻപതുകളുടെ തുടക്കത്തിലോ അവളുടെ അണ്ഡാശയങ്ങൾ തരിശായി പ്രത്യുൽപ്പാദന ശേഷി നിലച്ചാലും മുപ്പതോ നാൽപ്പതോ വർഷങ്ങൾ കൂടി സ്ത്രീകൾ ജീവിച്ചിരിക്കുന്നതിൻ്റെ കാരണമെന്ത്? ജീവശാസ്ത്രകാരന്മാരും നരവംശശാസ്ത്രജ്ഞരുമെല്ലാം എത്രയോ ദശകങ്ങളായി അന്വേഷിച്ചു കൊണ്ടിരിക്കുന്ന…
”ലിംക ബുക്ക് ഓഫ് റക്കോർഡ്സ് സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം “ മനോഹരമായി വേഷം ധരിച്ച ഒരു യുവതി മൈക്കുമായി സ്റ്റേജിലേക്കു വന്നു. കല്യാണിയുടെ കൈ പിടിച്ച് പ്രഭ മുൻ നിരയിൽത്തന്നെ ചെന്നിരുന്നു. അരുണും കാർത്തികയും പിറകിലായി വരുന്നതേയുള്ളു. ” 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഞങ്ങൾ നടത്തിയ ഒരു ജനറൽ നോളജ് മത്സരത്തിൻ്റെ വിജയികൾക്ക് മെഡൽ നൽകാനും അവരെ അനുമോദിക്കാനുമാണ് നാമിന്നിവിടെ കൂടിയിരിക്കുന്നത്”. ” ആദ്യമായി മത്സരത്തിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും നേടിയ കൊച്ചു മിടുക്കി കല്യാണി അരുണിനെ വേദിയിലേക്കു ക്ഷണിക്കുന്നു” അരുണിൻ്റെ കൈ പിടിച്ച് ആ നാലു വയസ്സുകാരി സ്റ്റേജിലേക്കു കയറുന്നതു കണ്ട് പ്രഭയുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു. ” ഐ. ടി ഉദ്യോഗസ്ഥരായ അരുണിൻ്റെയും കാർത്തികയുടെയും മകളാണ് എൽ.കെ.ജി.യിൽ പഠിക്കുന്ന കല്യാണി. മോളുടെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച അരുണിൻ്റെ അമ്മ പ്രഭാവതി മാമിനെയും ഞങ്ങൾ അനുമോദിക്കുന്നു. “ ഹർഷാരവങ്ങൾക്കിടയിലൂടെ സമ്മാനങ്ങളും സ്വർണ്ണ മെഡലുമായി കല്യാണിക്കുട്ടി…
“അമ്മേ… അമ്മേ… അങ്ങോട്ടൊന്നു നോക്ക് “ മോൻ തോളിൽ പിടിച്ചുലച്ചപ്പോഴാണ് ലേഖ കണ്ണുതുറന്നത്. വല്ലാത്തൊരു തലവേദന ഇന്നലെ മുതലേ അലട്ടാൻ തുടങ്ങിയതാണ്. ട്രെയിനിൽ കയറിയപ്പോഴേ മയങ്ങിപ്പോയി. “അമ്മാ എന്തു രസമാ അല്ലേ?” മോൻ വെളിയിലേക്കു കൈ ചൂണ്ടി. പച്ച വിരിച്ച നെൽപ്പാടങ്ങളെ പുറകിലേക്കു തള്ളി മാറ്റി ട്രെയിൻ പായുകയാണ്. ദൂരെ വെള്ളം വറ്റിത്തുടങ്ങിയ പാടങ്ങളിൽ കൊക്കുകളുടെ നീണ്ട നിര കണ്ട് മോനെന്തോ പറഞ്ഞു. ട്രെയിനിൻ്റെ കടകട ശബ്ദത്തിൽ അവൻ്റെ ശബ്ദം അലിഞ്ഞു പോയി. പെട്ടെന്നാണ് വെള്ള ചുരിദാറണിഞ്ഞ ടി. ടി. ഇ യെ കണ്ടത്. പുറംതിരിഞ്ഞു നിന്നിരുന്ന അവർ ആ ഭാഗത്തെ അവസാനത്തെ ടിക്കറ്റും പരിശോധിച്ച് അടുത്ത ഭാഗത്തേക്കു നടന്നു. “ങേ… മേഘയല്ലേ അത്?” രഘുവിൻ്റെ രൂക്ഷമായ നോട്ടത്തിൽ അവൾ ശബ്ദം താഴ്ത്തി. “മുഖത്തിൻ്റെ വശം കണ്ടിട്ട് മേഘയെപ്പോലെ “അവൾ പറഞ്ഞു. ” ഒന്നു മിണ്ടാതിരിക്ക് ലേഖാ, അതാരെങ്കിലുമാകട്ടെ. കഴിഞ്ഞാഴ്ചത്തെ അനുഭവം ഓർമ്മയുണ്ടല്ലോ. ” അവൾ മേഘേ എന്നു വിളിച്ച്…
കുട്ടിത്തം നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങളെയാണ് എങ്ങും കാണാനാവുന്നത്. തോന്നുമ്പോൾ തോന്നുന്നതു ചെയ്ത് ആരെയും വകവെയ്ക്കാതെ തോന്നിയതുപോലെ നടക്കുന്ന നമ്മുടെ മക്കൾക്ക് എന്താണു പറ്റിയത്? വാക്കിലും പ്രവൃത്തിയിലും വയലൻസ് നിറയുകയാണെല്ലായിടത്തും. എന്തിനോടും ഏതിനോടും ദേഷ്യം പ്രകടിപ്പിക്കുന്ന ‘വെർബൽ വയലൻസ് ‘ മുതൽ സഹപാഠിയെ മർദ്ദിച്ചു കൊല്ലുന്ന അക്രമം വരെ, അക്രമങ്ങളെ ന്യായീകരിക്കുന്നതു മുതൽ അക്രമികൾക്കു വീരപരിവേഷം കൽപ്പിക്കുന്നതുവരെ, ചെക്പോസ്റ്റ് കടന്നെത്തുന്ന കഞ്ചാവ് മുതൽ രാജ്യാന്തര ലഹരി കാർട്ടലുകൾ കടൽ കടത്തിക്കൊണ്ടു വരുന്ന രാസലഹരി വരെ……. ദൈവത്തിൻ്റെ സ്വന്തം നാട് എന്നഭിമാനിക്കുന്ന നമ്മുടെ കേരളം തന്നെയോ ഇത്?നമ്മുടെയൊക്കെ പ്രതികരണശേഷി നഷ്ടപ്പെട്ടു പോയോ? കണ്ണുകളും കാതുകളും തുറക്കാനേ തോന്നുന്നില്ല. ജന്മം നൽകിയ അച്ഛനേയും അമ്മയേയും സ്നേഹത്താൽ ചേർത്തു നിർത്തേണ്ട കൂടെപ്പിറപ്പുകളേയും പങ്കാളിയേയും സുഹൃത്തുക്കളേയും ഒക്കെ അരിഞ്ഞു വീഴ്ത്താൻ യാതൊരു മടിയുമില്ലാത്ത എത്രയോ പേരാണ് ചുററും. സഹപാഠികളെ ആക്രമിക്കുകയും പ്രാണനെടുക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളുടെ മന:സ്ഥിതി നമ്മെ ഭയപ്പെടുത്തുന്നില്ലേ? എന്തൊക്കെ കാരണങ്ങളാണ് നമുക്കു നിരത്താനാവുക? നമ്മുടെ മക്കൾക്ക് എന്തുകൊണ്ടാണ് ഇത്രയും…
വീണ്ടുമൊരു വനിതാദിനം കൂടി കടന്നുപോകുന്നു. ലോകമെമ്പാടും മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുകയാണ്. ലിംഗ സമത്വം, സ്ത്രീശാക്തീകരണം, സാമൂഹിക നീതി എന്നിവയ്ക്കായി വാദിക്കുന്നതും സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കുന്നതുമായ ഒരു ആഗോള പ്രസ്ഥാനമായിത്തന്നെ നമുക്ക് ഈ ദിവസത്തെ കണക്കാക്കാം. ഒരോ വർഷത്തേയും വനിതാദിനത്തിന് ഒരു സവിശേഷ പ്രമേയം അഥവാ തീം ഉണ്ടായിരിക്കും. ഈ വർഷത്തെ തീം “പ്രവർത്തനം ത്വരിതപ്പെടുത്തുക ” എന്നതാണ്. ലിംഗസമത്വത്തിലേക്കുള്ള അടിയന്തിര നടപടികൾക്കു ഊന്നൽ നൽകുന്നതാണ് ഈ പ്രമേയം. രാഷ്ട്രീയം, ബിസിനസ്, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ സ്ത്രീ ശാക്തീകരണത്തിൻ്റെ പ്രാധാന്യം വിളിച്ചോതുകയാണ് ഈ ദിനാചരണത്തിൻ്റെ പ്രധാന ലക്ഷ്യം. സ്ത്രീകളുടെ സാമൂഹിക തുല്യത്യയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങളെ ഓർമ്മിപ്പിച്ചും സ്ത്രീയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുമാണ് ഓരോ വനിതാ ദിനവും കടന്നുപോകുന്നത്. സ്ത്രീകളെ കൂടുതലായി പൊതുധാരയിലേക്കു നയിക്കാനും, ഇനിയും ലോകത്തിൻ്റെ പല ഭാഗങ്ങളിലും അസമത്വത്തിൻ്റെയും അടിമത്തത്തിൻ്റെയും ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്ന അനേകം സ്ത്രീജന്മങ്ങൾക്കു മോചനം നൽകുവാനും ഈ ദിനം നമ്മെ സഹായിക്കുന്നു.…
എന്തൊരു മഴയാണ്. രാവിലെ എഴുന്നേറ്റപ്പോഴേ മഴതന്നെ. വരാന്തയിലേക്കിറങ്ങാൻ പോലും വയ്യാത്ത പോലെ കാറ്റും. ജാലകത്തിനരികിൽ കസേരയിട്ടിരുന്ന് ഗായത്രി പുറത്തെ മഴയിലേക്കു കണ്ണുനട്ടിരുന്നു. വേറെയെന്താണ് ചെയ്യാനുള്ളത്? പെട്ടെന്നാണ് ഒരു വലിയ കാറ്റ് അകത്തേക്കടിച്ചു കയറിയത്. മേശമേലിരുന്ന പേപ്പറുകൾ മുറിയാകെ പറന്നു നടന്നു. അവളെഴുന്നേറ്റു. ആ പേപ്പറുകളോരോന്നായി പെറുക്കിയെടുത്തു. പെട്ടെന്നാണ് അതിലൊന്നിൽ അവളുടെ കണ്ണുകളുടക്കിയത്. പത്രത്തിൻ്റെ കൂടെ വന്ന ഒരു നോട്ടീസാണ്. “നേതാജി ആർട്ട്സ് ആൻ്റ് കൾച്ചറൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ഗായകൻ തുഷാർ നയിക്കുന്ന ഗാനമേള. ഏപ്രിൽ 2 ന് സോപാനം ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ഗാനമേളയിലും തുടർന്നുള്ള സാംസ്കാരിക സമ്മേളനത്തിലും എല്ലാ സഹൃദയരേയും സംഗീതപ്രേമികളേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു ” തുഷാർ…… മറവിയുടെ കയങ്ങളിലേക്ക് മന:പൂർവം തള്ളിയിടാൻ ശ്രമിച്ചിട്ടും കൂടുതൽ മിഴിവോടെ ഓർമ്മകളിലേക്കോടിയെത്താറുള്ള പ്രിയ കൂട്ടുകാരൻ. തുഷാറിനേക്കുറിച്ചോർത്തപ്പോൾ തന്നെ ഇളം ചൂടുള്ള ഒരു പുതപ്പുകൊണ്ടു പൊതിഞ്ഞതു പോലെ അവളുടെ മനസ്സു തുടിച്ചു. എത്ര വർഷങ്ങളായിക്കാണും? നീണ്ട പന്ത്രണ്ടു വർഷങ്ങൾ…….. ജീവപര്യന്തം തടവിനു…
“ടീ… പ്രണയത്തിൻ്റെ നിറമെന്താ?” പരിപ്പുവടയിലെ കരിഞ്ഞ കറിവേപ്പില ശ്രദ്ധാപൂർവം മാറ്റിക്കളയാൻ ശ്രമിച്ചു കൊണ്ടിരുന്ന അവൾ അതു കേട്ടില്ല. അവൻ ചോദ്യം ആവർത്തിച്ചു. അവൾ പുരികമുയർത്തി “എന്തിൻ്റെ നിറം? ചായയുടെയോ?” “എടീ ബുദ്ദൂസേ… പ്രണയത്തിൻ്റെ നിറമെന്താന്നല്ലേ ചോദിച്ചത്?” അവനവളുടെ മെലിഞ്ഞ കൈത്തണ്ടയിൽ ഒരു നുള്ളു കൊടുത്തു. “എനിക്കറിയില്ല. നീ തന്നെ പറ” “എനിക്കറിയാഞ്ഞിട്ടല്ലേ ചോദിച്ചത് ” അവൾ ഒരു കവിൾ ചായ കുടിച്ചിട്ട് ഗ്ലാസ് താഴെ വെച്ചു “വെളുപ്പ് ” “പോടീ… വെളുപ്പ് സമാധാനത്തിൻ്റെ നിറമല്ലേ? അതൊന്നുമല്ല. ” “അതെന്താ സമാധാനത്തിൻ്റെ നിറം പ്രണയത്തിനു വന്നാൽ…?” അവൾ പണ്ടേ തർക്കിക്കാൻ മിടുക്കിയാണ്. ഫീസു കൊടുക്കാൻ നിവൃത്തിയുണ്ടായിരുന്നെങ്കിൽ അമ്മയവളെ വക്കീലാക്കിയേനേ. “എടീ പ്രണയത്തിൽ എന്നും സമാധാനക്കേടല്ലേ. പിന്നെങ്ങനെ വെളുപ്പാകും?” “ഓ… അതു ശരിയാണല്ലോ. ” അവൾ നഖം കടിച്ചു. “എടീ ഞാൻ പറയാം ചുവപ്പ്… ചുവപ്പു തന്നെ. പ്രണയിക്കുന്നവർ ചുവന്ന…
നമ്മുടെ സംസ്ഥാനത്ത് ചൂടു ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഊഷ്മാവ് ദിനം പ്രതി രണ്ടോമൂന്നോ ഡിഗ്രി കൂടുന്നുവെന്ന് വാർത്തകളിലൂടെ നാമറിയുന്നുണ്ട്. ഈ കടുത്ത ചൂടിൽ നിന്നെങ്ങനെ നമ്മുടെ ശരീരത്തെ സംരക്ഷിക്കും? വെയിൽ കൊള്ളാതിരുന്നിട്ടു മാത്രം കാര്യമില്ല. വീട്ടിനുള്ളിലും പൊള്ളുന്ന ചൂടു വായുവാണുള്ളത്. എല്ലാവർക്കും എപ്പോഴും എസിയുടെ തണുപ്പിലിരിക്കാൻ പറ്റുമോ? അത് ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഫാനിട്ടാലും തഥൈവ. അപ്പോൾ നാമെങ്ങനെയാണ് ഈ പ്രതികൂലാവസ്ഥയെ തരണം ചെയ്യുന്നത്? അതിനു പല മാർഗ്ഗങ്ങളുണ്ട്. അവയിൽ ഏറ്റവും എളുപ്പവും ചിലവില്ലാത്തതുമായ മാർഗ്ഗമാണ് ധാരാളം ശുദ്ധജലം കുടിക്കുക എന്നത്. നിങ്ങൾ ദിവസവും ആവശ്യത്തിനു വെള്ളം കുടിക്കാറുണ്ടോ? ആവശ്യത്തിനു ജലാംശം നിലനിർത്തുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് നിങ്ങൾക്കറിയില്ലേ? പ്രായപൂർത്തിയായ മനുഷ്യശരീരത്തിൽ 60% ഉം നിങ്ങളുടെ രക്തത്തിൽ 90 % വും ജലമാണ്. വേണ്ടത്ര വെള്ളം കുടിക്കുമ്പോൾ ദശലക്ഷക്കണക്കിനു വഴികളിലൂടെ ശരീരത്തിനു മുഴുവൻ ഗുണം ചെയ്യുകയാണു നാം ചെയ്യുന്നത്. നമ്മുടെ ദഹനത്തിലും രക്തചംക്രമണത്തിലും ജലം ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? പ്രകൃതി…
