“ടീ… പ്രണയത്തിൻ്റെ നിറമെന്താ?” പരിപ്പുവടയിലെ കരിഞ്ഞ കറിവേപ്പില ശ്രദ്ധാപൂർവം മാറ്റിക്കളയാൻ ശ്രമിച്ചു കൊണ്ടിരുന്ന അവൾ അതു കേട്ടില്ല. അവൻ ചോദ്യം ആവർത്തിച്ചു. അവൾ പുരികമുയർത്തി “എന്തിൻ്റെ നിറം? ചായയുടെയോ?” “എടീ ബുദ്ദൂസേ… പ്രണയത്തിൻ്റെ നിറമെന്താന്നല്ലേ ചോദിച്ചത്?” അവനവളുടെ മെലിഞ്ഞ കൈത്തണ്ടയിൽ ഒരു നുള്ളു കൊടുത്തു. “എനിക്കറിയില്ല. നീ തന്നെ പറ” “എനിക്കറിയാഞ്ഞിട്ടല്ലേ ചോദിച്ചത് ” അവൾ ഒരു കവിൾ ചായ കുടിച്ചിട്ട് ഗ്ലാസ് താഴെ വെച്ചു “വെളുപ്പ് ” “പോടീ… വെളുപ്പ് സമാധാനത്തിൻ്റെ നിറമല്ലേ? അതൊന്നുമല്ല. ” “അതെന്താ സമാധാനത്തിൻ്റെ നിറം പ്രണയത്തിനു വന്നാൽ…?” അവൾ പണ്ടേ തർക്കിക്കാൻ മിടുക്കിയാണ്. ഫീസു കൊടുക്കാൻ നിവൃത്തിയുണ്ടായിരുന്നെങ്കിൽ അമ്മയവളെ വക്കീലാക്കിയേനേ. “എടീ പ്രണയത്തിൽ എന്നും സമാധാനക്കേടല്ലേ. പിന്നെങ്ങനെ വെളുപ്പാകും?” “ഓ… അതു ശരിയാണല്ലോ. ” അവൾ നഖം കടിച്ചു. “എടീ ഞാൻ പറയാം ചുവപ്പ്… ചുവപ്പു തന്നെ. പ്രണയിക്കുന്നവർ ചുവന്ന…
Author: Suma Jayamohan
നമ്മുടെ സംസ്ഥാനത്ത് ചൂടു ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഊഷ്മാവ് ദിനം പ്രതി രണ്ടോമൂന്നോ ഡിഗ്രി കൂടുന്നുവെന്ന് വാർത്തകളിലൂടെ നാമറിയുന്നുണ്ട്. ഈ കടുത്ത ചൂടിൽ നിന്നെങ്ങനെ നമ്മുടെ ശരീരത്തെ സംരക്ഷിക്കും? വെയിൽ കൊള്ളാതിരുന്നിട്ടു മാത്രം കാര്യമില്ല. വീട്ടിനുള്ളിലും പൊള്ളുന്ന ചൂടു വായുവാണുള്ളത്. എല്ലാവർക്കും എപ്പോഴും എസിയുടെ തണുപ്പിലിരിക്കാൻ പറ്റുമോ? അത് ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഫാനിട്ടാലും തഥൈവ. അപ്പോൾ നാമെങ്ങനെയാണ് ഈ പ്രതികൂലാവസ്ഥയെ തരണം ചെയ്യുന്നത്? അതിനു പല മാർഗ്ഗങ്ങളുണ്ട്. അവയിൽ ഏറ്റവും എളുപ്പവും ചിലവില്ലാത്തതുമായ മാർഗ്ഗമാണ് ധാരാളം ശുദ്ധജലം കുടിക്കുക എന്നത്. നിങ്ങൾ ദിവസവും ആവശ്യത്തിനു വെള്ളം കുടിക്കാറുണ്ടോ? ആവശ്യത്തിനു ജലാംശം നിലനിർത്തുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് നിങ്ങൾക്കറിയില്ലേ? പ്രായപൂർത്തിയായ മനുഷ്യശരീരത്തിൽ 60% ഉം നിങ്ങളുടെ രക്തത്തിൽ 90 % വും ജലമാണ്. വേണ്ടത്ര വെള്ളം കുടിക്കുമ്പോൾ ദശലക്ഷക്കണക്കിനു വഴികളിലൂടെ ശരീരത്തിനു മുഴുവൻ ഗുണം ചെയ്യുകയാണു നാം ചെയ്യുന്നത്. നമ്മുടെ ദഹനത്തിലും രക്തചംക്രമണത്തിലും ജലം ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? പ്രകൃതി…
എന്തൊരിരുട്ടാണ്… ദേഹം മുഴുവൻ പൊടി മൂടി. കണ്ണുതുറക്കാൻ പറ്റുന്നേയില്ല. ഒന്നു പുറത്തിറങ്ങിയിട്ട് എത്ര കാലമായി… ർ… ർ… അലമാര തുറക്കുന്ന ശബ്ദം. ” ചേച്ചീ… ഈ കളിപ്പാട്ടങ്ങളൊക്കെ എടുത്തു മാറ്റട്ടെ? ഇതൊക്കെ വേണ്ടതാണോ? ” അതാരുടെ ശബ്ദമാണ്? കേട്ടു നല്ല പരിചയം തോന്നുന്നല്ലോ. അലമാര തുറന്നു. വെളിച്ചം കണ്ണുകളിലേക്കുതുളച്ചുകയറുന്നു. വളരെ പ്രയാസപ്പെട്ടാണ് കണ്ണുകൾ തുറന്നത്. പൊടി തുടച്ചു വൃത്തിയാക്കാൻ വരുന്ന വിജയൻ ചേട്ടനാണ്. “വിജയാ അതെല്ലാമെടുത്തു താഴെക്കൊണ്ടിട്ടേക്ക്. വെറുതെ സ്ഥലം കളയാൻ വെച്ചിരിക്കുന്നതെന്തിനാ ” അച്ഛനാണല്ലോ “അയ്യോ… വിജയാ കളയല്ലേ. എല്ലാം പുറത്തെടുത്തു വെക്ക്. ഞാനങ്ങോട്ടു വരട്ടെ” അമ്മ ഓടിക്കയറി വരുന്നുണ്ട്. ഇവരെന്നാണു വന്നത്? കുറെ ദിവസമായി കാണാറേയില്ലായിരുന്നു. തുണി വിരിയ്ക്കാൻ മുകളിൽ വരുമ്പോഴൊക്കെ ഞങ്ങളെ ഒന്നു നോക്കാതെ അമ്മ താഴേക്കു പോകാറില്ല. “വിജയാ, ഇത് പൊടിതുടച്ച് ഇവിടെ വെച്ചേക്ക്. ഞാനെടുത്തു വെച്ചോളാം. എന്തൊരു പൊടിയാണ് ” അമ്മ രണ്ടുമൂന്നുവട്ടം തുമ്മി. ” നീയവിടെ ആ പൊടിയിൽ നിൽക്കണ്ട. താഴോട്ടു…
ഇന്ന് ഫെബ്രുവരി 4 : ലോക കാൻസർ ദിനം. അർബുദത്തേക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും പരിശോധനകളും ചികിത്സാ രീതികളും പ്രതിരോധ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നതിനുമായി എല്ലാ വർഷവും ആചരിക്കുന്നൊരു ദിനം. പല സംഘടനകളുടെ കൂട്ടായ്മയായ “ദ ഇൻ്റർനാഷണൽ യൂണിയൻ എഗൈൻസ്റ്റ് കാൻസർ (UICC)ആണ് ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. പൊതുജനങ്ങളെ ബോധവൽക്കരിക്കുക, മിഥ്യാധാരണകളും തെറ്റിദ്ധാരണകളും ഇല്ലാതാക്കുക, ലോകമെമ്പാടുമുള്ള സർക്കാരുകളേയും വ്യക്തികളേയും കാൻസറിനെതിരേ പ്രതിരോധ നടപടികളെടുക്കാൻ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം 2025-2027 ലെ ലോക കാൻസർ ദിനത്തിൻ്റെ പ്രമേയം ‘യുണൈറ്റഡ് ബൈ യുണീക്ക് ” എന്നതാണ്. ജനങ്ങളെ കേന്ദ്രീകരിച്ചുള്ള കാൻസർ പരിചരണത്തിൻ്റെ വ്യത്യസ്തമായ മാനങ്ങളും മാറ്റങ്ങളുണ്ടാക്കാനുള്ള വഴികളുമാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. അവബോധം വളർത്തുന്നതിൽ നിന്നും നടപടികളെടുക്കുന്നതിലേക്കുള്ള ഒരു നീണ്ട യാത്രയാണത്. സാംസ്ക്കാരികവും രാഷ്ട്രീയപരവുമായ അതിരുകൾക്കപ്പുറത്തേക്ക് നയിക്കുന്ന ഒരു ഏകീകരണ പരിപാടിയാണിത്. അങ്ങനെ കാൻസറിനെതിരെ ശക്തമായ ഒരു കൂട്ടായ്മ സൃഷ്ടിക്കപ്പെടും. ‘യുണൈറ്റഡ് ബൈ യുണീക് അഥവാ സവിശേഷതകളുടെ ഐക്യപ്പെടൽ’ എന്ന മുദ്രാവാക്യം…
ഒരു ട്രെയിനിംഗ് പ്രോഗ്രാമിനിടയിലാണ് ഞാനവളെ ആദ്യമായി കണ്ടത്. തോളൊപ്പം മുറിച്ചിട്ട മുടി. തിളങ്ങുന്നതെങ്കിലും വിഷാദച്ഛവികലർന്ന കണ്ണുകൾ. ഒരു നനുത്ത പുഞ്ചിരി ചുണ്ടുകൾക്കിടയിൽ ഒളിച്ചു കളിക്കുന്നുണ്ട്. ഒരു പിങ്കു ചൂരിദാറണിഞ്ഞ് ഹാളിൻ്റെ ഓരത്തുള്ളൊരു കസേരയിലിരുന്ന് അതീവ ശ്രദ്ധയോടെ നോട്ടുകൾ കുറിച്ചെടുക്കുന്ന ഒരു യുവതി. എന്തോ കാര്യത്തിന് രഞ്ചു പുറകിൽ നിന്നു വിളിച്ചപ്പോഴാണ് അവളെൻ്റെ കണ്ണിലുടക്കിയത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഒരു റെസിഡൻഷ്യൽ ട്രെയിനിംഗ് പ്രോഗ്രാമിനെത്തിയതായിരുന്നു ഞങ്ങൾ. ഞങ്ങൾ എന്നു പറഞ്ഞാൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള അൻപത് കെമിസ്ട്രി അദ്ധ്യാപകർ. മടുപ്പിക്കുന്ന വീട്ടു ജോലികളിൽ നിന്നും ആസിഡ് മണം നിറഞ്ഞ ലാബുകളിൽ നിന്നും പഠിക്കാൻ യാതൊരു താല്പര്യവുമില്ലാത്ത ഒരു പറ്റം ടീനേജുപിള്ളേരിൽ നിന്നും താൽക്കാലികമായെങ്കിലും ഒരു മോചനം ഞങ്ങളെല്ലാം ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം. കാത്തു കാത്തിരുന്നു മഴ ലഭിച്ച വേഴാമ്പലുകളേപ്പോലെ ആഹ്ലാദഭരിതമായ മനസ്സുകളുമായാണ് ഞങ്ങൾ വന്നെത്തിയത്. ഭർത്താവിനേയും മക്കളേയും കുറിച്ചുള്ള…
“ആഹാ ഇന്നു രാവിലെ തന്നെ എഴുന്നേറ്റല്ലോ ” ക്ലോക്കിലേക്കു നോക്കി ഗീത പറഞ്ഞു. “അതിനിന്നു സ്കൂൾ തുറക്കുന്ന ദിവസമല്ലേ ഗീതേ. അവധിക്കാലത്ത് അവൾ കുറച്ചു കൂടുതൽ ഉറങ്ങിയെന്നല്ലേയുള്ളു”, ചായ കുടിച്ചു കൊണ്ടിരുന്ന അജിത് മോളെ നോക്കി കണ്ണിറുക്കി ചിരിച്ചു. ” നേരത്തെ എഴുന്നേറ്റതും കുറ്റമായോ? ഈ അമ്മയുടെ ഒരു കാര്യം. കുറ്റം കണ്ടുപിടിക്കാനായി ജീവിക്കുകയാണെന്നു തോന്നും ” ആര്യ പറഞ്ഞു. “പത്താം ക്ലാസിലേക്കായെന്നോർമ്മ വേണം. ആകെ ഒന്നേയുള്ളെന്നു കരുതി എല്ലാവരും കൂടി കൊഞ്ചിച്ചു വഷളാക്കി. ‘ദാ ഈ ചായയും കുടിച്ച് കുളിച്ചൊരുങ്ങാൻ നോക്ക്.” “പത്തിലായെന്ന് അവളെ ആരും ഓർമ്മിപ്പിക്കേണ്ട. എൻ്റെ മോളെന്നും സ്ക്കൂൾ ഫസ്റ്റല്ലേ”, ഇതെല്ലാം കേട്ടുകൊണ്ടുവന്ന അവളുടെ അച്ഛമ്മയാണതു പറഞ്ഞത്. പെൻഷനായ അദ്ധ്യാപികയാണ് സാവിത്രിയമ്മ. അജിതും ഗീതയും ബാങ്കിൽ ജോലി ചെയ്യുന്നു. “ഞാനങ്ങനെ വഷളായിട്ടൊന്നുമില്ല അല്ലേ അച്ഛമ്മേ “, അവൾ അവരെ കെട്ടിപ്പിടിച്ചു. ആര്യ കുളിച്ചു, കാപ്പി കുടിച്ചു. യൂണിഫോമിട്ട് സ്ക്കൂളിൽ പോകാനൊരുങ്ങി.…
അമ്മൂ… അമ്മൂ… ഈ പെണ്ണവിടെ എന്തെടുക്കുകയാ? ചേട്ടാ.. ഒന്നു നോക്ക്. ” സുനിതയ്ക്കു ദേഷ്യം വന്നു. ചായയുടെ കൂടെ പഴംപൊരി വേണമെന്നു പറഞ്ഞു ബഹളമുണ്ടാക്കിയ ആളാണ്. “ചെവിയിൽ ആ കുന്ത്രാണ്ടവും വെച്ച് ഇരിക്കുകയാവും. വിളിച്ചാലും കേൾക്കില്ല” “ആ ഫോണെടുത്തൊന്നു വിളിക്ക് ചേട്ടാ. ” അമ്മു പടികളിറങ്ങി വന്നു. “എന്താ അച്ഛാ?” “നിൻ്റമ്മയാ വിളിച്ചത് ” “നീയവിടെ എന്തു ചെയ്യുകയായിരുന്നു? എത്ര തവണ വിളിച്ചു. ചായ തണുത്തുപോയാൽ എന്നോടു വഴക്കിടാൻ വരികയും ചെയ്യും” സുനിത ചായയും പഴം പൊരിയും മേശമേൽ വെച്ചു. “എനിക്കു ബോറടിച്ചിട്ടു വയ്യമ്മാ. കുറെ നേരം പാട്ടുകേട്ടു. അതും മടുത്തു. ” പഴംപൊരി കടിച്ചു കൊണ്ട് അമ്മു പറഞ്ഞു. “നിനക്ക് ഏതെങ്കിലുമൊക്കെ പുസ്തകമെടുത്തു വായിച്ചു കൂടേ? അലമാര നിറയെ പുസ്തകങ്ങളാണ്. എത്ര മാഗസിനുകൾ കിടക്കുന്നു. അതെങ്ങനെയാ വായന അച്ഛൻ്റെയും മോളുടെയും അടുത്തു കൂടി പോയിട്ടില്ലല്ലോ. ” “അമ്മ ഏതു നൂറ്റാണ്ടിലാ ജീവിക്കുന്നത്? ഈ പുസ്തകങ്ങളൊക്കെ വായിച്ചിട്ട് എന്തു കിട്ടാനാണ്? വെറുതെ…
“എടീ സുജേ നീയറിഞ്ഞോ? നമ്മുടെ ക്ലാസിലെല്ലാവരും കൂടി നിന്നോടു യുദ്ധം പ്രഖ്യാപിക്കാനിരിക്കുകയാ.” ഉച്ചയ്ക്ക് ചോറുണ്ടിട്ട് കൈകഴുകാൻ പോയപ്പോഴാണ് മിനി പറഞ്ഞത്. പാത്രം കഴുകാൻ മറന്ന് ഞാൻ തിരിഞ്ഞു നിന്നു. “അതെന്തിനാ? ഞാനെന്തു ചെയ്തിട്ടാ ” എൻ്റെ തൊണ്ടയിടറി. ആരെങ്കിലും പിണങ്ങുന്നത് എനിക്കു സഹിക്കാൻ കഴിയില്ല. അഞ്ചു വർഷം ഒരേ ക്ലാസിലിരുന്നു പഠിച്ച് ഈ പത്താം ക്ലാസിലെത്തിയപ്പോൾ ഇവരെന്തിനാ ഇങ്ങനെ ചെയ്യുന്നത്? എനിക്കൊന്നും മനസ്സിലായില്ല. “അതു മോളിസാറു കാരണമാണെന്നാണ് ആലീസും കൂട്ടരും പറയുന്നത്. ആ ഗുണ്ടുമണി ആലീസാണ് നേതാവു്. ” “മോളി സാറെന്തു ചെയ്തു?” ഞങ്ങളുടെ ബയോളജി ടീച്ചറാണ് മോളി സാർ. നന്നായി പഠിപ്പിക്കും. വീട്ടിൽ പോയി ഒന്നു വായിച്ചാൽ എല്ലാം മനസ്സിലാവും. എനിക്കിഷ്ടമില്ലാത്ത വിഷയമായിട്ടും ഇഷ്ടത്തോടെ പഠിക്കുന്നത് മോളിസാർ പഠിപ്പിക്കുന്നതു കൊണ്ടാണ്. “ഏതുത്തരവും നീ പറഞ്ഞാലേ മോളിസാറിനു തൃപ്തിയാവൂ, ബാക്കിയുള്ളവർ പറയുന്നതിൽ എന്തെങ്കിലും തെററു കണ്ടുപിടിക്കും,…
പണ്ടെല്ലാം ഡിസംബറുകളിൽ ഒരു പാടു തീരുമാനങ്ങളെടുത്തിരുന്നു . ജീവിതത്തിൽ വരുത്തേണ്ട പുതുമകളേക്കുറിച്ച്… സ്വഭാവങ്ങളിലും പെരുമാറ്റത്തിലും വരുത്തേണ്ട മാറ്റങ്ങളേക്കുറിച്ച്… ആരോഗ്യസംരക്ഷണത്തേക്കുറിച്ച്… അങ്ങനെ പലതും. മിക്കവയും കൂടി വന്നാൽ ജനുവരി അവസാനമോ ഫെബ്രുവരി പകുതിയോ ആകുമ്പോൾ ഇഴഞ്ഞുനീങ്ങി നിലച്ചുപോകും. എന്നാൽ കുറച്ചു വർഷങ്ങളായി ജനുവരി 1 നുവേണ്ടി ഒന്നും തീരുമാനിക്കാറില്ല. സാധാരണ പോലെ ആ ദിവസവും കടന്നുപോകും. പക്ഷേ, ദൃഢപ്രതിജ്ഞകളില്ലെങ്കിലും ഞാനെന്നെയൊന്നു തിരിഞ്ഞു നോക്കാൻ ശ്രമിച്ച നാലഞ്ചു വർഷങ്ങളാണ് കടന്നുപോയത്. എൻ്റെ കുറവുകളെ വിലയിരുത്തി അവയൊക്കെ പറ്റുന്ന പോലെ തിരുത്തിക്കൊണ്ടുവരണമെന്ന തോന്നലുണ്ടായത് അങ്ങനെയാണ്. കഴിഞ്ഞ കുറെ വർഷങ്ങളിലെ നിരന്തരമായ പരിശ്രമങ്ങളിലൂടെ ജീവിതത്തിൽ വളരെയേറെ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞുവെന്ന അഭിമാനത്തിലാണു ഞാൻ. നടക്കണമെന്ന് അത്യധികമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കുമെന്നാണ് എൻ്റെ വിശ്വാസം. മനസ്സിനെ ആ വഴിക്കു കൊണ്ടുവരാൻ പറ്റിയാൽ വിജയിച്ചുവെന്നു പറയാം. “NO” എന്ന വാക്ക് നിഘണ്ടുവിലേയില്ലാതിരുന്ന ഞാൻ ആവശ്യമുള്ള ഇടങ്ങളിലെല്ലാം അതുപയോഗിക്കാൻ പഠിച്ചുവെന്നതാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. അതിന് ഞാനെൻ്റെ ഭർത്താവിനോടും മോളോടും കടപ്പെട്ടിരിക്കുന്നു. പല…
നിങ്ങളിൽ പലരേയും പോലെ നിറപ്പകിട്ടാർന്ന ക്രിസ്മസ് ആഘോഷങ്ങളുടെ ഓർമ്മകളൊന്നും എനിക്കില്ല. ഉള്ളവ മധുരതരം തന്നെ. ക്രിസ്ത്യൻ സ്ക്കൂളുകളിലും കോളേജുകളിലും പഠിച്ച് ക്രിസ്മസ് ആഘോഷങ്ങളുടെ കേന്ദ്രമായിരുന്ന കോട്ടയം ടൗണിൽ ജീവിച്ച അമ്മ പറഞ്ഞുതന്ന കാര്യങ്ങളിൽക്കൂടി മാത്രമാണ് ക്രിസ്മസിനെ അറിഞ്ഞത്. കുറെ ദിവസം സ്കൂളിൽ പോകാതെ കളിച്ചു നടക്കാമെന്നതായിരുന്നു ക്രിസ്മസ് കാലത്തെ ഏറ്റവും വലിയ സന്തോഷം. വീടിനടുത്ത് പള്ളികളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് ക്രിസ്മസ് കരോൾ പോലെയുള്ള സംഭവങ്ങളൊന്നുമില്ല. അടുത്തുണ്ടായിരുന്ന ഒരേയൊരു ക്രിസ്ത്യൻ കുടുംബം ഞങ്ങളുടെ കളിക്കൂട്ടുകാരായിരുന്ന അലക്സിൻ്റെയും റോസമ്മയുടെയും വീടായിരുന്നു. വളരെ പാവപ്പെട്ടവരായിരുന്ന അവർക്ക് ആഘോഷങ്ങളോ നക്ഷത്രം തൂക്കലോ ഒന്നുമുണ്ടായിരുന്നില്ല. ക്രിസ്മസിന് കൊന്നു കറി വെയ്ക്കാനായി നല്ലൊരു പൂവൻകോഴിയെ വിൽക്കാതെ നിർത്തും. അന്നു മാത്രം ആ വീട്ടിൽ നിന്ന് ഇറച്ചിക്കറിയുടെ മണം വരും. “നീ ഇറച്ചി തിന്നാറില്ലല്ലോ. അല്ലെങ്കിൽ ഇച്ചിരി കറി നിനക്കു തരാൻ അമ്മച്ചിയോടു പറഞ്ഞേനേ” എന്നു റോസമ്മ കൊഞ്ചിപ്പറയും. അവരുടെ അമ്മ “പെമ്പിളമ്മ”…
