പ്രിയപ്പെട്ട അച്ഛാ, ഇന്ന് സെപ്തംബർ 5 ആണ്, അദ്ധ്യാപക ദിനം. എൻ്റെ പ്രിയപ്പെട്ട കുട്ടികൾ പലരും മറക്കാതെ ആശംസകളറിയിച്ച് എന്നെ ആഹ്ലാദഭരിതയാക്കുന്ന ദിവസം. അതിലുമെത്രയോ ഉപരിയായി എൻ്റെ മനസ്സിനെ നൊമ്പരത്തിൻ്റെ തീരാച്ചൂടിലേക്കെറിഞ്ഞ ദിവസമാണത്. അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞ ദിവസം. ഏഴുവർഷങ്ങൾക്കിപ്പുറവും ഒരിയ്ക്കലും മായാത്ത സ്നേഹവുമായി അച്ഛനെന്നെ തൊട്ടു വിളിക്കുന്നുണ്ട്. എൻ്റെ ഗുരുനാഥന്മാരെ ഓർമ്മിക്കുമ്പോൾ അക്കൂട്ടത്തിൽ ഏറ്റവും മുൻ നിരയിൽ തൂവെള്ള ഖദർ ധരിച്ച് എന്നത്തെയും പോലെ സുസ്മേര വദനനായിരിക്കുന്ന അച്ഛനെ ഞാനെങ്ങനെ കാണാതെ പോവും? അച്ഛനെ ഓർമ്മിക്കാൻ എന്തിനാണിങ്ങനെയൊരു ദിവസം? മറന്നെങ്കിലല്ലേ ഓർമ്മിക്കേണ്ടതുള്ളു? അച്ഛനെന്ന സംരക്ഷണകവചം ഇന്നും എന്നും എന്നോടൊപ്പമുണ്ട്. ഒരിക്കലെങ്കിലും അച്ഛനിൽ നിന്ന് ഒരടിയോ ശകാരമോ കിട്ടിയതായി ഓർമ്മിക്കുന്നേയില്ല. എപ്പോഴും വെള്ള ഖദർ മുണ്ടും ഷർട്ടും ധരിച്ച് മായാത്തൊരു പുഞ്ചിരിയോടെ മാത്രം കണ്ടിട്ടുള്ള അച്ഛൻ ലാളിത്യത്തിൻ്റെ അടയാളം തന്നെയായിരുന്നല്ലോ. ഹൈസ്ക്കൂളിൽ ഒൻപതിലും പത്തിലും സോഷ്യൽസ്റ്റഡീസ് പഠിപ്പിച്ചത് അച്ഛനായിരുന്നില്ലേ.പാനിപ്പട്ടു യുദ്ധങ്ങൾ നടന്ന വർഷങ്ങളും അക്ബറിൻ്റെയും ഷെർഷായുടെയും തുഗ്ലക്കിൻ്റെയും ഭരണപരിഷ്ക്കാരങ്ങളും രാജ്യങ്ങളുടെ ഭൂപടങ്ങളും…
Author: Suma Jayamohan
‘വല്യമ്മ കലണ്ടറിലെന്താ നോക്കുന്നത്?” കാപ്പി കുടി കഴിഞ്ഞ് കലണ്ടറുമായി വരാന്തയിലിരിക്കുന്ന സുമതിയമ്മ അമ്മുക്കുട്ടിയുടെ ചോദ്യം കേട്ട് തിരിഞ്ഞു നോക്കി. “നീ ആ പെൻസിലിങ്ങെടുത്തേ. പിള്ളേരോണോം അത്തോമൊക്കെ അടയാളപ്പെടുത്തി വെയ്ക്കണം. “ ” ഇപ്പോൾ എന്തു പിള്ളേരോണം ?” അമ്മുക്കുട്ടി പെൻസിലുമായി വന്നു. “എനിയ്ക്കതെല്ലാം അറിയണം അമ്മൂട്ട്യേ. പണ്ടത്തെ കാര്യങ്ങൾ ഓരോന്ന് ഓർത്തോർത്തിരിക്കുന്നതും ഒരു സുഖമല്ലേ “ സുമതിയമ്മയ്ക്ക് 86 കഴിഞ്ഞു. ഓർമ്മയ്ക്കും ബുദ്ധിയ്ക്കും കേൾവിയ്ക്കും ഒരു കുറവുമില്ല. കണ്ണിനു കാഴ്ച ലേശം കുറഞ്ഞുവെന്നു മാത്രം. ഒരു മാസം മുമ്പ് മുറ്റത്തൊന്നു വീണതിനു ശേഷം അമ്പലത്തിൽപ്പോക്കു മുടങ്ങിയതിൽ മാത്രമാണു വിഷമം. അഞ്ചു വർഷം മുമ്പ് കൃഷ്ണക്കുറുപ്പു മരിച്ചതിനു ശേഷം അമ്മുക്കുട്ടിയാണു കൂട്ട്. അമ്മുക്കുട്ടിയുടെ മകൾ ലതികയും കുടുംബവും ടൗണിലാണു താമസം. ആഴ്ചയിലൊരിക്കൽ വീടൊന്നു വൃത്തിയാക്കാൻ പോകുന്നതൊഴിച്ചാൽ മുഴുവൻ സമയവും അവർ ഇവിടെത്തന്നെയാണ്. മക്കളില്ലാത്ത സുമതിയമ്മയ്ക്ക് അമ്മുക്കുട്ടിയും ലതികയും മക്കളുമെല്ലാം സ്വന്തം തന്നെ. “നിനക്കറിയാമോ കർക്കിടകത്തിലെ തിരുവോണമാണ് പിള്ളേരോണം. പണ്ട് ഞാനും സുഷമയുമെല്ലാം കുട്ടികളായിരുന്ന…
വയസ്സായെന്നോ എനിക്കോ ? അയ്യോ ഇനി എന്നെ ഒന്നിനും കൊള്ളില്ലേ? ഇനിയുള്ള കാലം നാമം ജപിച്ചും പേരക്കുട്ടികളെ കളിപ്പിച്ചും മാത്രം ഇരിക്കണോ? “ പ്രായം കൂടുന്തോറും എല്ലാവരുടെയും മനസ്സിലുയർന്നു വരുന്ന ചിന്തകൾ ഇങ്ങനെ തുടങ്ങുന്നു പ്രായമായിപ്പോകുന്നതാണല്ലോ എല്ലാവരുടെയും പ്രശ്നം. പ്രായമാകാതിരിക്കാനുള്ള മാർഗ്ഗങ്ങൾ നോക്കിയാൽപ്പിന്നെ പേടിക്കാനില്ലല്ലോ .എന്താ അല്ലേ. പലരേയും കാണുമ്പോൾ ചർമ്മം കണ്ടാൽ പ്രായം തോന്നുകയേയില്ല എന്നു നാം പറയാറുണ്ട്. ചർമ്മത്തിൻ്റെ പ്രായം കുറയ്ക്കാൻ ബോട്ടോക്സ് ഇഞ്ചക്ഷനും ഡെർമൽ ഫില്ലേഴ്സുമൊക്കെ ചെയ്ത് യുവത്വം കാത്തു സൂക്ഷിക്കുന്ന സെലിബ്രിറ്റികൾ ചുറ്റുമുണ്ട്. പക്ഷേ ഇതൊന്നും കൊണ്ടല്ല പ്രായത്തിനു തടയിടേണ്ടത്. വയസ്സു കൂടുമ്പോൾ ശരീരത്തിനു ജരാനരകൾ ബാധിക്കും. പ്രായമാകും. അത് പ്രകൃതി നിയമമാണ്. എന്നാൽ ആ പ്രായം നമ്മുടെ മനസ്സിനെ ബാധിക്കാതെ നോക്കിയാലോ. നാല്പതുകളുടെ അവസാനത്തിലുള്ള കുറെ സഹപ്രവർത്തകരുണ്ടായിരുന്നു. ഏതുനേരവും വയസ്സായി എന്നു പറഞ്ഞ് ഒന്നിനോടും മമതയില്ലാതിരിക്കുന്നവർ. അങ്ങനെയുള്ളവരെ മോട്ടിവേററു ചെയ്യുന്നതിലും പ്രയാസമുള്ളൊരു പണി വേറെയുണ്ടായിട്ടില്ല. Millennials അല്ലെങ്കിൽ Gen Z ആയ നിങ്ങൾക്ക് ഇപ്പോഴിതു…
” ചേച്ചിയെ തിരക്കി ഒരാൾ വന്നിരുന്നു. “ മൂന്നു ദിവസത്തെ അവധിക്കു ശേഷം ബാങ്കിലെത്തിയപ്പോഴാണ് അനിത പറഞ്ഞത്. ”ഒരാളോ അതാര്? എന്നു വന്നു? “ മൂന്നു ദിവസവും വന്നു. ഒരു നാലുനാലരയായിക്കാണും” ”കസ്റ്റമറാണോ?” ”അല്ല. അതു ഞാൻ ചോദിച്ചു. അറിയാത്ത ആളായതു കൊണ്ട് നമ്പറും കൊടുത്തില്ല. ബാങ്കിലെ നമ്പർ കൊടുക്കാമെന്നു പറഞ്ഞതാണ്. നേരിട്ടു കണ്ടോളാം എന്നു പറഞ്ഞിട്ടു പോയി. ഒരു 45 വയസ്സിനടുത്തു പ്രായം കാണും.” എന്നാലും ആരായിരിക്കും വന്നത്? ഉച്ചയൂണുസമയത്ത് രാജിയുടെ ചിന്ത അതായിരുന്നു. “നിൻ്റെ പഴയ ലൈൻ വല്ലതുമാണോ? പൊട്ടിപ്പോയതു കൂട്ടിക്കെട്ടാനെങ്ങാനും വന്നതാണെങ്കിൽ “ വീട്ടിലെത്തി മോഹനോടു പറഞ്ഞപ്പോൾ മറുപടി അതായിരുന്നു. അവളൊന്നും മിണ്ടാതെ ആ അജ്ഞാതനേക്കുറിച്ചു മാത്രമോർത്തു നിന്നു. പിറ്റേന്ന് വൈകുന്നേരം അഞ്ചു മണിയ്ക്ക് അയാളെത്തി മേശയ്ക്കു മുന്നിൽ വന്നു നിന്നപ്പോഴാണ് രാജി തലയുയർത്തിയത്. ഒരു പുഞ്ചിരിയോടെ അയാളവളെ നോക്കി നിന്നു. അവൾ ചാടിയെഴുന്നേറ്റു. ”ഹരീ നീ…. മായ എവിടെ?” ”അപ്പോൾ നീ ഞങ്ങളെ മറന്നിട്ടില്ല” ”മറക്കുകയോ?…
“മോളുടെ കല്യാണമായി അല്ലേ? എല്ലാ കാര്യങ്ങളും പറഞ്ഞുറപ്പിച്ചോ? സ്വർണ്ണം എത്ര പവനാണ്?ഏതു കാർ വേണമെന്ന് അവർ പറഞ്ഞോ? കല്യാണച്ചെലവിന് എത്ര കൊടുക്കണം? വസ്തുവായിട്ടാണോ പണമായാണോ ബാക്കി?” ചോദ്യങ്ങളിങ്ങനെ നാലു പാടു നിന്നും വന്നു കൊണ്ടേയിരുന്നു. മറുപടി പറയാൻ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നതേയില്ല. പക്ഷേ വീണ്ടും പരശ്ശതം ചോദ്യങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നു. “അയ്യോ അവരൊന്നും ചോദിച്ചില്ലേ? ചോദിക്കുന്നതു കുറഞ്ഞുപോയാലോ എന്നു കരുതിയാവും.. അവൾ സ്വർണ്ണക്കടയിലെ മോഡലിനേപ്പോലെ നിൽക്കില്ലെന്നു പറഞ്ഞാലും നൂറു പവനെങ്കിലും കൊടുക്കണ്ടേ? വലിയ പഠിത്തക്കാരിയാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. നിങ്ങളിങ്ങനെ ന്യായങ്ങളും പറഞ്ഞിരുന്നോ. നല്ല സ്വത്തുമായി ചെന്നില്ലെങ്കിൽ മോൾക്കവിടെ ഒരു വിലയും കാണില്ല കേട്ടോ” നമ്മുടെ സമൂഹത്തിൻ്റെ ചിന്താഗതികൾ എങ്ങനെ പോകുന്നുവെന്നു നോക്കൂ. സ്ത്രീധനം എങ്ങനെയാണ് ഒരു സാമൂഹ്യവിപത്തായി മാറുന്നത്? വിവാഹം നടക്കുന്ന സമയത്ത് കണക്കു പറഞ്ഞു നൽകേണ്ട അവസ്ഥ വരുമ്പോഴല്ലേ? സ്ത്രീധനത്തേക്കുറിച്ചു പറയുമ്പോഴെല്ലാം ഉയർന്നു വരുന്ന ഒരു പ്രശ്നമാണ് സ്ത്രീകളുടെ സ്വത്തവകാശം. പല സ്ഥലങ്ങളിലും സമുദായങ്ങളിലും ഇപ്പോഴും സ്ത്രീകൾക്ക് തുല്യ…
കാർ കോടതി വളപ്പിലേക്കു കയറിയതും ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി. വിറയാർന്ന കൈത്തലങ്ങൾ കൊണ്ട് ഹാൻഡ് ബാഗിൽ മുറുകെപ്പിടിച്ചു. വല്ലാതെ വിയർക്കുന്നുണ്ടോ? നെറ്റിയും കഴുത്തും അമർത്തിത്തുടച്ചു കൊണ്ട് അടുത്തിരിക്കുന്ന ആളുടെ മുഖത്തേക്കൊന്നു പാളി നോക്കി. പഴയ ലാവണത്തിലെത്തിയതിൻ്റെ സന്തോഷം കൊണ്ടു തിളങ്ങുന്നു. ”നീയിറങ്ങ്. ഞാൻ വണ്ടി ഒതുക്കിയിട്ടിട്ടു വരാം.” ”എനിക്കു പേടിയാവുന്നു. “ ” പേടിക്കാനെന്തിരിക്കുന്നു? നിന്നെ തൂക്കിക്കൊല്ലാനൊന്നും പോകുന്നില്ല. കൂടിയാൽ ഒന്നോ രണ്ടോ വർഷം. “ ഞെട്ടലോടെ തറപ്പിച്ചു നോക്കുമ്പോൾ ആൾ പൊട്ടിച്ചിരിക്കുന്നു. ”എടീ മണ്ടീ, ഒന്നു സമാധാനിക്ക്. “ വരാന്തയിലൂടെ നടക്കുമ്പോഴും ആകെ പരവശയായിരുന്നു. കറുത്ത കോട്ടുമണിഞ്ഞ് വവ്വാലുകളെപ്പോലെ തലങ്ങും വിലങ്ങും വക്കീലന്മാരുടെ പട തന്നെ. “ആഹാ വക്കീൽ സാർ വീണ്ടും പ്രാക്ടീസ് തുടങ്ങിയോ? ” ഒരാൾ അടുത്തേക്കു വന്നു. ” ഇല്ലില്ല. ഇവൾക്ക് ഒരു ഇലക്‌ഷൻ കേസുണ്ട്. “ “എന്നാലിനി കുറെക്കാലം കയറിയിറങ്ങി നടക്കേണ്ടി വരുമല്ലോ. ടീച്ചർ പേടിക്കുകയൊന്നും വേണ്ട ഇതൊക്കെ വെറുതെയല്ലേ.” പേടിച്ചരണ്ട എൻ്റെ ദയനീയമായമുഖം…
ആരോ ഗേറ്റു തുറക്കുന്ന ശബ്ദം കേട്ട് ലക്ഷ്മി ജനലിലൂടെ എത്തിനോക്കി. മാമൻ്റെ മകൻ വിഷ്ണുവും ഭാര്യ നീതുവുമാണ്. അവൾ വേഗം ചെന്ന് കതകു തുറന്നു. അകത്തു വന്ന് ഇരുന്നിട്ട് വിഷ്ണു ഹരിയ്ക്ക് ഒരു കാർഡു നീട്ടി. “ഞങ്ങൾ കല്യാണം പറയാൻ വന്നതാണ്. അടുത്ത മാസം 31 ന്. രണ്ടു പേരും വരണം. ലക്ഷ്മി ഹരിയുടെ കൈയിൽ നിന്നു കാർഡു വാങ്ങി ”ആഹാ നല്ല കാര്യം. പയ്യൻ്റെ വീടെവിടെയാ? ജോലി?” ലക്ഷ്മിയുടെ ചോദ്യം കേട്ട് അവർ അന്യോന്യം നോക്കി. ”മോൻ്റെ കല്യാണമാണു ചേച്ചീ. മോൾ റിസർച്ച് കഴിയാതെ ഒന്നും വേണ്ടെന്ന കടും പിടിത്തത്തിലാണ്. “അതൊന്നും സമ്മതിച്ചു കൊടുക്കരുത്. പെൺകുട്ടികൾക്ക് കല്യാണമാണ് പ്രധാനം ” ഹരി തൻ്റെ നിലപാടു വ്യക്തമാക്കി. പക്ഷേ ഹരിയുടെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ടാണ് ലക്ഷ്മി മറുപടി പറഞ്ഞത്. “അങ്ങനെ തന്നെ മതി വിഷ്ണൂ. അവൾ തൻ്റെ സ്വപ്നങ്ങളുടെ പുറകെ പോകട്ടെ. നല്ലൊരു ജോലി കൂടി കിട്ടി സ്വയം തോന്നുമ്പോൾ പറയും. അപ്പോൾ…
ആകാശനീലിമയിൽക്കൂടി പക്ഷികളേപ്പോലെ പറന്നു നടക്കുന്ന വിമാനങ്ങൾ ഇന്നും ഒരാകർഷണമാണ്. വിമാനത്തിൻ്റെ ഇരമ്പൽ കേട്ടാൽ ഈ പ്രായത്തിലും ഓടി മുറ്റത്തിറങ്ങും. കാഴ്ചയിൽ നിന്നു മറയുന്നതുവരെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കും. രാത്രിയിലാണെങ്കിലോ നിറയെ ലൈറ്റുകൾ മിന്നിക്കത്തി വിമാനങ്ങൾ പോകുന്നതു കാണാൻ എന്തു രസമാണ്. അതിനകത്തിരിക്കുന്ന ആളുകൾക്കെന്തു സുഖമാണ്. ആട്ടിൻപറ്റങ്ങളേപ്പോലെ നിരനിരയായി നീങ്ങുന്ന മേഘങ്ങളെ തൊട്ടു കൊണ്ടു യാത്ര ചെയ്യാം. സിനിമയിൽ കാണുന്നതു പോലെയുള്ള സുന്ദരിമാരായ എയർഹോസ്റ്റസുമാരെകാണാം. നല്ല നല്ല ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാം. പക്ഷേ വിമാനത്തിൽ യാത്ര ചെയ്യാൻ വലിയ പണക്കാർക്കു മാത്രമല്ലേ പറ്റൂ. ഇതൊക്കെയായിരുന്നു എൻ്റെ കുട്ടിക്കാലത്തെ ചിന്തകൾ. അന്ന് അങ്ങനെയായിരുന്നു. ഇന്നത്തേപ്പോലെ കൂടുതൽ വിമാന സർവീസുകളില്ല. സ്ഥിരം യാത്രക്കാരുമില്ല. സാധാരണക്കാരായ ആളുകളുടെ കൈയിൽ പണവുമില്ല. എഴുപതുകളിൽ എൻ്റെ ആൻ്റി ജർമ്മനിയ്ക്കു പോയപ്പോൾ നാട്ടുകാരും ബന്ധുക്കളുമെല്ലാം കൂടി വന്ന് കൂട്ടക്കരച്ചിൽ നടത്തിയത് ചെറിയൊരോർമ്മയുണ്ട്. രാവണൻ്റെ പുഷ്പകവിമാനത്തേക്കുറിച്ചു മാത്രം കേട്ടിട്ടുള്ള പാവങ്ങളായതു കൊണ്ടാവാം. ഒരു കഥാകാരൻ പറഞ്ഞതു പോലെ കരയിൽ ജീവിക്കാനും വായുവിൽ പറക്കാനും കഴിവുള്ള,…
“എന്തൊരു ചൂട്. ഫാനിനൊന്നും കാറ്റേയില്ലാത്ത പോലെ ” നെറ്റിയിലൂടെയൊഴുകുന്ന വിയർപ്പുതുള്ളികൾ തുടച്ചു കൊണ്ട് സുജ സീലിംഗ് ഫാനിലേക്കു നോക്കി. “നീയാ ടേബിൾ ഫാൻ കൂടി ഓണാക്ക് വിയർപ്പാറിയിട്ട് പോയി കുളിക്ക്. ജോലിയൊക്കെ കഴിഞ്ഞില്ലേ ” അവൾ അനങ്ങാതിരിക്കുന്നതു കണ്ട ഹരി തന്നെ പോയി ഫാൻ ഓണാക്കി. “ആ ഷവർ തുറന്ന് കുറച്ചു നേരം അതിൻ്റെ കീഴിൽ നിൽക്ക്. ചൂടെല്ലാം മാറും” അയാൾ അവളെ ആശ്വസിപ്പിച്ചു. “എനിക്കു ഷവറിൽ കുളിയ്ക്കണ്ട” “പിന്നെ?” “എനിക്ക് ആറ്റിൽ കുളിയ്ക്കണം. ” “കൊള്ളാം .ആറ്റിൽക്കുളിക്കാൻ പറ്റിയ പ്രായം. ” “അതിനു പ്രായമൊന്നുമില്ല. അമ്മയും അച്ഛമ്മയുമെല്ലാം ആറ്റിലാണു കുളിച്ചിരുന്നത്. ” “അതൊക്കെ അന്നത്തെക്കാലത്ത്. ഇപ്പോൾ നീ ആറ്റിൽക്കുളിക്കാനിറങ്ങിയാൽ മൈ ബോസ് സിനിമയിൽ മമ്ത കുളത്തിൽ കുളിച്ചതുപോലാകും. മൊബൈലും ക്യാമറയുമായി എന്തൊരാൾക്കൂട്ടമായിരിക്കും” ഹരി പൊട്ടിച്ചിരിച്ചു. ഭർത്താവിൻ്റെ വാക്കുകൾ അവൾ ശ്രദ്ധിച്ചില്ല. അവളുടെ മനസ്സ് പുഴയിലെ ഓളങ്ങളിലും ചുഴികളിലും ഒഴുക്കിലും ചുറ്റിത്തിരിഞ്ഞു. വർഷങ്ങളെത്ര കഴിഞ്ഞിരിക്കുന്നു. അരനൂറ്റാണ്ടിനപ്പുറത്തേക്ക് ഓർമ്മകളങ്ങനെ ഓളം തല്ലിയൊഴുകി. ഇനിയൊരു തിരിച്ചു പോക്കുണ്ടാവില്ലെന്നറിഞ്ഞിട്ടും ഒരു വട്ടം…
ഇടവ മാസത്തിലെ നിർത്താതെ പെയ്യുന്ന മഴ. തണുപ്പ് അതിനേക്കാളും മടുപ്പ്. ഒന്നും ചെയ്യാനില്ലാതെ ആഞ്ഞു കുത്തിപ്പെയ്യുന്ന മഴയിലേക്കു കണ്ണും നട്ടു നിൽക്കുമ്പോൾ മനസ്സിനകത്തൊരിളക്കം. മനസ്സിൻ്റെ മുറ്റത്തെ കോണിലൊരു തിണ്ടിന്മേൽ കയറി നിന്ന് കൈയിലുള്ള കമ്പുകൊണ്ടു കരിയിലകൾ വെള്ളത്തിലേക്കൊഴുക്കിവിടുകയാണ് ഉണ്ണിക്കുട്ടൻ. ആ കമ്പ് തനിക്കു വേണമെന്നു വാശി പിടിച്ചു കൊണ്ടു് വെള്ളിക്കൊലുസും കിലുക്കി അമ്മിണിയും, വീഴല്ലേടാ എന്നു ശാസിച്ചു കൊണ്ട് കുട്ടേട്ടനും അരികിൽത്തന്നെയുണ്ട്. കാലത്തിൻ്റെ കുത്തൊഴുക്കിൽ ഒലിച്ചു പോകാതിരിക്കാൻ തടയിണ കെട്ടി നിർത്തിയ ഓർമ്മകൾ മനസ്സിനെ പുറകിലേക്കു വലിക്കുന്നു. എന്നാണീ ഉണ്ണിക്കുട്ടനും ഉണ്ണിക്കുട്ടൻ്റെ ലോകവും ജീവിതത്തിലേക്കു കടന്നുവന്നത്? ശരിയ്ക്കും ഓർമ്മിക്കുന്നില്ല. എന്തായാലും അരനൂറ്റാണ്ടെങ്കിലും ആയിക്കാണും. അകത്തെ തടിയലമാരയിൽ അമ്മ അടുക്കി വെച്ചിരുന്ന പഴയ മാതൃഭൂമി ആഴ്ചപ്പതിപ്പുകളിൽ ഒളിച്ചു കളിച്ചിരുന്ന ഉണ്ണിക്കുട്ടനും അവൻ്റെ കൊച്ചു ലോകവും അന്നുമുതൽ എൻ്റെ കൂടെത്തന്നെയുണ്ട്. മനസ്സിൽ നിന്നുമായാതെ നിൽക്കുന്ന ഒട്ടനവധി കഥാപാത്രങ്ങൾക്കിടയിൽ നിന്നും എന്നോടല്ലേ കൂടുതലിഷ്ടം എന്നു കൊഞ്ചിക്കൊണ്ട് ഓടിയെത്തുന്ന ആ അഞ്ചുവയസ്സുകാരനെ നിങ്ങൾക്കുമറിയാം. ശ്രീ നന്തനാർ എഴുതിയ ഉണ്ണിക്കുട്ടൻ്റെ ലോകം…
