നിന്നോളമില്ലെ- നിക്കൊന്നുമേ ഇനിയീയുലകിൽ.. ശിഷ്ടകാലമെൻ ജീവിതപ്പെരുവഴികളിൽ ഇരുളകറ്റും വിളക്കാവുക.. മുറിവുണക്കും സ്നേഹപ്പച്ചയാവുക…
നിന്നെ തൊടാതെ, ആഞ്ഞു പുൽകാതെ, നിന്നെ വാസനിച്ചുള്ളിൽ നിറയ്ക്കാതെ, വിരഹിക്കുന്നൂ ഞാൻ ആഴത്തിലാഴത്തിൽ..
മറുവശം കാണാതെ ഊഹിച്ച് എടുക്കുന്ന ചില തീരുമാനങ്ങളാണ് പലപ്പോഴും ചില ജീവിതങ്ങൾ തകർക്കുന്നത്, അന്യോന്യം പറഞ്ഞാൽ തീരുന്ന വിഷയം ഒരിക്കലും പറഞ്ഞു വലുതാക്കുകയും ചെയ്യരുത്, ബന്ധങ്ങൾ തകരുവാൻ…
കുടിച്ചു വറ്റിക്കാനാവാത്ത വീഞ്ഞുകോപ്പ നെഞ്ചിലൊളിപ്പിച്ച ജാലവിദ്യക്കാരാ നിന്നോളമാരുമേ മോഹിപ്പിച്ചില്ലെന്നെ ഇതേവരെ..!
‘കൂടെയുണ്ടെ’ന്നൊരു വാക്കെന്നിൽ ഉറങ്ങാതിരിക്കുമ്പോൾ വരാതിരിക്കില്ലെന്ന് തണുക്കുന്നു മനം..!
മിഴികളിലലിവുള്ള കവിതയായ് നിറഞ്ഞേയിരിക്കുക നീയെന്നിൽ വിസ്മിത പ്രണയമേ…!
മഴയായ് പെയ്തു തോർന്നിട്ടും ഓർമ്മകളായ് ചോർന്നൊലിക്കുന്നു നീയെന്നിൽ…!!
നീയെന്ന സ്വപ്നത്തിൽ നിന്ന് ഞാനെങ്ങനെ അടരാനാണ്… കിനാ കൈകളാൽ നീയിങ്ങനെ ചുറ്റിപ്പിടിക്കുമ്പോൾ..!
എങ്കിലും നന്ദിയുണ്ട് നിന്നോടെനിക്കെന്നും.. കുടിച്ചു വറ്റിച്ചിതെത്ര ജീവിതക്കഷായമെന്നിട്ടും; കൽക്കണ്ടത്തരി മധുരമായെൻ ആത്മാവിൽ വറ്റാതെ ശേഷിക്കുന്നതിൽ…!
സൂര്യൻ കിഴക്കേ ചക്രവാളത്തിൽ കണ്ണിറുക്കിയതും അശോകൻ തിരക്കിലേക്ക് എടുത്തുചാടി. അറുപത് വയസ്സിനോടടുത്ത അവന്റെ ജീവിതം എന്നും ഒരു മാരത്തൺ ഓട്ടമായിരുന്നു. ഒരു കൈയിൽ പ്രഭാത ദിനപ്പത്രവും…
