അടിമ സ്വന്തനാട്ടിലന്യനായി വിശപ്പിനും ദാരിദ്ര്യത്തിനും അടിമയാകുന്നവർ മറ്റൊരാളുടെ വാക്കിനായി ജീവിച്ചു സ്വപ്‌നങ്ങൾ അടക്കിവയ്ക്കുന്നൊർ ശരീരത്തോട് മാത്രമല്ല ചിന്തയോടും വികാരത്തോടുമടിമത്തം അജ്ഞാനത്തിന്റെ ഇരുളിൽ കുടുങ്ങി, വിദ്യയുടെ വെളിച്ചം തേടി അലയുന്നവർ. സമ്പത്തിനും അധികാരത്തിനും അടിമയായി, മനസ്സിനെ നഷ്ടപ്പെടുത്തിയവർ; ആത്മാവിനെ പണയപ്പെടുത്തി ജീവിതം അടിമപ്പെടുത്തുന്നവർ ജാതിയുടെ പേരിൽ ഇരുകാലിമാടുകളെപ്പോലെ വിറ്റുവില വാങ്ങി സ്വന്തനാട്ടിലാട്ടിലടിമകളായവർ പണത്തിന്റെയും കച്ചവടദാസ്യത്തിൽ വിറങ്ങലിക്കുന്നവർ; സ്വാതന്ത്ര്യം സ്വപ്നം മാത്രം, ജീവിതം വേദനയായി മാറുന്നവർ. എന്നാലും— ചങ്ങലകൾ എത്ര ശക്തമായാലും, അടിമ അതു തീ പോലെ പടർന്നു വളരും. ഒരു ശബ്ദം മറ്റൊന്നിനോടു ചേർന്നാൽ, അടിമത്തത്തിന്റെ മതിലുകൾ തകർന്നുവീഴും. ആകാശത്തെ പോലെ വിശാലമായ സ്വാതന്ത്ര്യം ഒരുനാൾ വരും; അവിടെ മനുഷ്യൻ, മനുഷ്യനായി തന്നെ ജീവിക്കും. ജെമിനി കെ രാജ്
Author: Geminikraj
പച്ചപ്പിൻ പുതപ്പു മണ്ണിൽ വിരിച്ച് ആകാശ നെറ്റിയിൽ ചിങ്ങത്തിൻ പൊൻകിരണം ചാർത്തി മഴത്തുള്ളികൾ പെയ്തൊഴിയാതെ മഴമേഘങ്ങൾ… നനവിൻ കുളിർത്തെന്നൽ വീശി വയൽക്കിളിപ്പാട്ടുമായി പൊന്നിൻ ചിങ്ങം വന്നല്ലോ ഇളവെയിലിൻ ചെറുവളകളണിഞ്ഞു പ്രഭാതം, സ്വർണ്ണ പുടവഞ്ഞുറിഞ്ഞുടുത്തു വന്നല്ലോ. മേടകുളിരകറ്റി മിഥുനത്തിൻ ദുരിതക്കയത്തിൽ നിന്നു കരേറി കർക്കിടക വറുതി ഒഴിഞ്ഞെത്തുന്ന പൊന്നിൻ ചിങ്ങം വന്നല്ലോ ഓർമ്മകളിൻ മാസ്മര സംഗീതമായി കാലത്തിൻ വെണ്മണിപ്പൂക്കളുമായി ചിങ്ങം പിറന്നല്ലോ.. Gemini K Raj
കടലിൻ നീലിമയിൽ നിശബ്ദയായ നീ കാലത്തിൻ കനലിൽ ചുട്ടുപൊള്ളുന്ന നുഭവത്തിൻ കണികയായ് മാറി നീ ജീവിതത്തിൻ രുചിക്കൂട്ടിൽ നീ വേണം ചിരിയുടെ മാധുര്യമേറുമ്പോഴും മിഴിനീരിൻ രുചിയുപ്പുതന്നെ. ജെമിനി കെ രാജ്
അന്യന്റെ കൈയ്യിൽ മണ്ണു പിടഞ്ഞപ്പോൾ കണ്ണിൽ തീ പാറിയവൻ ആദിവാസി വെട്ടിത്തെളിച്ച വീഥികൾ രക്തം നനച്ച കഥകൾ അവരുടെ നൃത്തം ഭൂമിയുടെ മിടിപ്പ് അവരുടെ പാട്ട് ചരിത്രത്തിൻ ശ്വാസം അവരുടെ ചിരിയിൽ പ്രകൃതിയുടെ വസന്തം. ആദിവാസി, അവരുടെ കാലുകൾക്ക് വിശ്രമമില്ല അവരുടെ ചുവരുകൾക്ക് സിമന്റ് കട്ടകളില്ല, അവർ തണുപ്പിൽ വിറക്കുന്നു ചൂടിൽ ഉരുകുന്നു മഴയിൽ നനയുന്നു അവരുടെ കാടും അവരുടെ മണ്ണും അവർക്കു സ്വന്തം. -ജെമിനി കെ രാജ്-
അന്നുനീയെൻ കണ്ണുകളെ നക്ഷത്രങ്ങളോടുപമിച്ചു എൻ വാക്കുകൾ കാറ്റുപോൽ കുളിരെന്നു ചൊല്ലി നീ എൻ സ്നേഹത്തെ പുഴുയോടുപമിച്ചു നീ എൻ മൊഴി നിശകളിൽ തെളിയും ദീപമെന്നു മൊഴിഞ്ഞു നീ ഒടുവിൽ, ജീവിതം ഒരു കവിതപോലെ, അക്ഷരങ്ങൾ ഉപമകൾ തേടി നീണ്ടു നിൽക്കുന്ന നിശബ്ദതയിൽ നിനക്കുള്ളൊരുപമയായി ഞാൻ.. ജെമിനി കെ രാജ്
അറിയാതെ പെയ്തൊരു വേനൽ മഴയിൽ നിനവിലൊരു നനവായി വന്നു നീ അപരിചിത നേത്രങ്ങൾക്കൊണ്ടു നാം പരസ്പരം പുഞ്ചിരി പങ്കുവച്ചു അരികിലെന്നുമൊരു ഉപാധിയില്ലാസ്നേഹമായി പെയ്തൊഴുകുമ്പോൾ പ്രിയ സുഹൃത്തേ, നിനക്കായി വാക്കുകൾ ഹൃദയത്തിൽ കൊരുക്കുന്നു ഞാൻ നിനക്കായെഴുതിയ സൂര്യോദയങ്ങൾ, നിന്നോർമ്മകളിൽ കവിതയായി. അറിയാതെ നാം കണ്ട നേരം മിഴികൾ സാകൂതമുഴിഞ്ഞു ചുണ്ടിൽ മൃദു സ്മിതം തൂകി പാദങ്ങളിടറാതെ കാത്തു നീ സ്നേഹത്തിൻ കൈപിടിച്ചു നാം നടന്നു ഒരേ പാതയിലൂടെ.. ജെമിനി കെ രാജ്
നീലവെളിച്ചത്തിൻ സ്‌ക്രീനിൽ മിഴിമുന കോർത്ത് വിരൽത്തുമ്പിലൂടൊഴുകി നീങ്ങുന്ന പല പല കാഴ്ചകൾ പുതു പുതു സൗഹൃദങ്ങൾ കമന്റുകൾ, ലൈക്കുകൾ, ഷെയറിങ്ങുകൾ കാറ്റുപോലെ വീശിയടിക്കും വാർത്തകൾ ഫെയ്ക്കും ഫെയ്ക്കല്ലാത്തതും ഹൃദയത്തിൻ കാഴ്ചകൾ സ്റ്റാറ്റസായി മാറുന്നു വിരസമാം നിമിഷങ്ങളെ സരസമാക്കുന്ന മീഡിയ വ്യാജത്തിൻ നിഴൽ വീഴ്ത്തി നീലവെളിച്ചത്തിൻ സ്‌ക്രീനിൽ മിഴിമുന കോർത്ത് വിരൽത്തുമ്പിലൂടൊഴുകി നീങ്ങുന്ന പല പല കാഴ്ചകൾ പുതു പുതു സൗഹൃദങ്ങൾ കമന്റുകൾ, ലൈക്കുകൾ, ഷെയറിങ് കാറ്റുപോലെ വീശിയടിക്കും വാർത്തകൾ ഫെയ്ക്കും ഫെയ്ക്കല്ലാത്തതും ഹൃദയത്തിൻ കാഴ്ചകൾ സ്റ്റാറ്റസായി മാറുന്നു വിരസമാം നിമിഷങ്ങളെ സരസമാക്കുന്ന മീഡിയ വ്യാജത്തിൻ നിഴൽ വീഴ്ത്തി സത്യത്തിൻ മുഖം മറച്ചിടും ഏകാന്തതയിൽ കൂട്ടായി വന്നിടും അറിവുകൾ വിരൽത്തുമ്പിലെത്തിക്കും മീഡിയ. ഓർക്കുക, വെർച്വൽ ലോകത്തിനപ്പുറം യാഥാർഥ്യമാം ലോകത്തെ, വാക്കുകൾക്കായി കൊതിക്കുന്ന കാതുകൾ കൈപിടിച്ചൊഴുകാൻ കൊതിക്കുന്ന സ്നേഹം കാത്തിരിക്കുന്ന മനസ് ഡേറ്റയിലല്ല, മനുഷ്യരിലാണന്നോർക്ക. -ജെമിനി കെ രാജ്
ഇന്നലെ കഴിഞ്ഞപോലെ…. എന്റെ ജീവിതയാത്രയിൽ പാതി വഴിയിൽ വച്ചു എന്നോടൊപ്പം കൂടിയ എന്റെ സഹയാത്രികൻ. ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രയിൽ പിന്നീട് ഒരാൾ കൂടി കൂട്ടിനു വന്നു. വേനൽ മഴപെയ്ത്തിൽ പുതുമണ്ണിന്റെ ഗന്ധം എങ്ങും പരന്നൊഴുകിയ ഒരു മെയ് മാസപ്പകലിലാരുന്നു ഞങ്ങൾ ആദ്യമായി കണ്ടത്. സാധാരണ ചെക്കനും ചെക്കന്റെ കൂട്ടുകാരും ആയിട്ടാക്കുമല്ലോ പെണ്ണുകാണാൻ വരുന്നത്. എന്നാൽ ഇവിടെ ഇങ്ങനായിരുന്നു… അച്ഛനും അമ്മാവനും ചെക്കനും കൂടിയാണ് എന്നെ കാണാൻ വന്നത്. നല്ലൊരു ഞായറാഴ്ച. എന്റെ വീട്ടിൽ കുറെ കുട്ടിപ്പട്ടാളം ഉണ്ട്. ചെക്കൻ വരുന്നത് അവർ ജനാലയിൽക്കൂടി നോക്കിയിട്ട് എന്റരികിൽ ഓടിവന്നു പറഞ്ഞു. കൊള്ളാം സൂപ്പർ.. ഞാനും പതിയെ ജനലരികിൽ ചെന്നു നോക്കി. പക്ഷെ കാണാൻ കഴിഞ്ഞില്ല. ‘ ആ സാരമില്ല എന്തായാലും എന്നെ കാണനാണല്ലോ വന്നിരിക്കുന്നത്.’ മനസ്സെന്നോട് പറഞ്ഞു. ചേച്ചി വന്നു പറഞ്ഞു “വേഗം സാരിയുടുക്ക്. അതാ നിനക്കു നന്നായി ചേരുന്നത് ” ഞാൻ സാരിയുടുത്തു. നെഞ്ചിന്റെ ഇടിപ്പ് കൂടിയതുപോലെ. ഇതാദ്യമായിട്ടല്ല ഈ ചായ…
പകലവൾ വെൺപട്ടുചേലചുറ്റി നിറ പുഞ്ചിരിയുമായെത്തിയവൾ പൊടുന്നനെ മാറുന്ന ലോകം കണ്ടുനിൽക്കാനാവാതില്ലാതെ നിഴലുകൾ മറയ്ക്കുന്നു. നാടും നഗരിയും ഭേദം കൂടാതെ തീർക്കുന്ന ചോരകളങ്ങൾ അവളുടെ കണ്ണിൽ കെടാത്ത തീയായി.. അവൾ പൊള്ളുന്നു, അഗ്നിയായെരിയുന്നു. അമ്മമനസ്സുകൾ പിടയുന്നു, മക്കളുടെ ചോര കുതിർന്ന മണ്ണിൽ. വെളിച്ചം കാണാതെ മടുങ്ങുന്ന ജീവനുകൾ അവളുടെ മിഴികളിൽ ഉണങ്ങാത്ത മുറിവുകളായി പടരുന്നു അഴിഞ്ഞാടുന്ന കാമക്കൊതിയുടെ കണ്ണുകൾ നിസ്സഹായതയുടെ പെൺനിലവിളികൾ പകലിന്റെ വെട്ടത്തെ കളങ്കപ്പെടുത്തുന്നു നടുക്കുന്ന കാഴ്ച്ചകൾ മായ്ക്കാനാവാതെ, അനുഭവിച്ച നോവുകൾ പങ്കുവയ്ക്കാനാവാതെ അവളുടെ മേനിയിൽ തെറിച്ച രക്തക്കറകൾ കഴുകിക്കളയാനാവാതെ സന്ധ്യയുടെ മൃദൂലമാം ചോപ്പു തൂവലായിൽ മുഖമമർത്തിക്കരഞ്ഞവൾ.. പോകയായി, രാത്രിയുടെ നിശബ്ദതയിലേക്ക്.. -ജെമിനി കെ രാജ്-
പല സ്വരങ്ങൾ പല ഭാവങ്ങൾ തുടിക്കുന്ന ഹൃദയങ്ങൾ, ദൈന്യത കലർന്ന മിഴികൾ, ചിലരിൽ തീക്ഷണത പല വിധ ജീവിതങ്ങൾ തെരുവോരങ്ങളിൽ തിരക്കിട്ട് പായുന്നവർ, വയലേലകളിൽ പണിയെടുക്കുന്നവർ ചിരിയുടെ അലകൾ, കണ്ണീരിൻ്റെ നനവ്, ഇരവും പകലും ജീവിതം തുന്നുന്ന കരങ്ങൾ പ്രതീക്ഷതൻ തിരിനാളവും, നിരാശതൻ സങ്കടക്കടലും വിശപ്പിൻ ദിവസം ചുമക്കുന്നവർ ചരിത്രം കുറിച്ചവർ, മാറ്റം വിതച്ചവർ, ഒരുമയിൽ ഉണരുന്ന ശക്തിതൻ തേരുകൾ ഭിന്നതയിൽ തളരുന്ന മണ്ണടിഞ്ഞ വേരുകൾ ഇരുണ്ട വാതിലുകൾ തുറന്നു വെളിച്ചം പകർന്നവർ ജനം നാടിൻ സ്പന്ദനം ഒരുമയിൽ നിൽക്കും നാടിൻ ശക്തി ജനം. -ജെമിനി കെ രാജ്-
