പുതിയ ജോലിക്കു ജോയിൻ ചെയ്യാനായി മുംബൈയിലെക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് ഞാൻ അവരെ കാണുന്നത്.ഒരു പ്രത്യേക താളത്തിൽ കൈയ്യടിച്ച്, “ഹായ്…ഹായ് മേം സാബ്, പൈസാ ദേ ദോ..പൈസാ”., “എന്തെങ്കിലും…
പകലിനോട് യാത്ര പറയാൻ വെമ്പുന്ന അസ്തമയ സൂര്യനെ നോക്കി, ഒരു വൈകുന്നേരം ഉദ്യാനത്തിലെ കസേരകളിലൊന്നിൽ അയാളിരിക്കുകയായിരുന്നു. ആ ഓൾഡ് ഏജ് ഹോമിൽ അയാൾ വന്നത് ഒരു വർഷം…
മീൻ മസാലയുടെ മുകളിൽ നല്ല കയമ അരിയുടെ നെയ്‌ച്ചോറ് കുറച്ചു ഇട്ടു അതിനു മേലെ കുറച്ചു അണ്ടിയും മുന്തിരിയും മല്ലിയിലയും പൊരിച്ച ഉള്ളിയും വിതറി, എന്നിട്ട് വീണ്ടും…
സംഭവം കുറച്ചേറെക്കാലം മുമ്പ് നടന്നതാണ്. സ്വപ്നതുഷാരഭൂമിയായ ക്യാനഡായിലോ കാനഡ രാഗത്തിൽ മഴവില്ലിലെ “ശിവദം ശിവനാമം” എന്ന പാട്ടും പാടി കന്നഡ നാട്ടിലെ ജീവിതം മതിയാക്കി കുടിയേറിയ സമയം . വടക്കുന്നാഥന്റെ നാട്ടിൽ ജനിച്ചുവളർന്നയാളായതു കാരണം ശിവസ്തുതി എപ്പളും മ്മക്ക് മസ്റ്റാ . “ചുള്ളാ… ങ്ങട്ട് വായോ” ന്ന് ഹാർപ്പറേട്ടൻറെ ക്ഷണക്കത്തു കിട്ടിയതും മ്മള് ബാംഗ്ലൂരിലെ ജോലി രാജിവെച്ച് കാനഡായിലോട്ട് പോന്നു. ട്രാൻസ്ഫർ കിട്ടാനുള്ള സാദ്ധ്യത ഒരു പരോപകാരി ഇടപെട്ട് ഇല്ലാണ്ടാക്കി.. അതോണ്ട് രാജി വെച്ചു ( അതിനെക്കുറിച്ച് മാത്രം ഒരു ചെറുകഥയെഴുതാനുള്ള സ്‌ക്കോപ്പുണ്ട് ) അമ്മ്യാർക്ക് ട്രാൻസ്ഫർ കിട്ടിയതുകാരണം കാനഡായിൽ കാലുകുത്തുമ്പോൾത്തന്നെ ഒരാൾക്ക് ജോലിയുണ്ടല്ലോ എന്ന ആത്മവിശ്വാസത്തിലാണ് ബ്രിട്ടീഷ് എയർവേയ്സിൽ കയറിയത്. ഒട്ടും മോശമല്ലാത്ത തണുപ്പുള്ള ഒരു ഡിസംമ്പറിലാണ് നടാടെ കാനഡായിൽ കാലുകുത്തുന്നത്. പ്രശസ്ത ദന്തഡോക്ടർ ശ്രീ. അപ്പുകുട്ടൻ അവർകൾ പറയുന്നതു പോലെ “വിജ്രംബിച്ച്” പോയി . യോഗ്യതകളേറെയുണ്ടെങ്കിലും കനേഡിയൻ എക്സ്പീരിയൻസ് ഇല്ലാത്തതു കാരണം ജോലി ഉടനെങ്ങും കിട്ടില്ല എന്നുറപ്പായിരുന്നു. എന്തു പണിയുമെടുക്കാം എന്ന ആത്മവിശ്വാസമുണ്ടായിരുന്നു. മ്മടെ ഒരു എസ്റ്റിമേറ്റിൽ ഏതാണ്ടൊരു മൂന്നാലു മാസമെങ്കിലും ജോലി അന്വേഷിക്കേണ്ടി വരും എന്നുറപ്പിച്ചു. അതുവരെ സുഖമായി പണിയില്ലാതെയിരിക്കാം എന്നായിരുന്നു മോഹം. ഭാഗ്യവശാൽ ലാൻഡു ചെയ്തു രണ്ടാഴ്ച കഴിഞ്ഞതും പ്രശസ്തമായൊരു ഇൻഷൂറൻസ് കമ്പനിയിൽ സെക്യൂരിറ്റി ആർക്കിടെക്റ്റായി ജോലി കിട്ടി. പക്ഷേ ജോലി സ്ഥലം സ്കാർബറോയിലായിരുന്നു . കിഴക്കേക്കോട്ടയിലുള്ള ആൾക്ക് പടിഞ്ഞാറേക്കോട്ടയിൽ ജോലി കിട്ട്യതു പോലെയുള്ള അവസ്ഥ . ജോയിൻ ചെയ്ത ദിവസം തന്നെ ന്റെ ബോസ്സായിരുന്ന VP ( വൈസ് പ്രസി . ആളൊരു ജർമ്മൻ സായിപ്പാണ് ) ന്നോടു പറഞ്ഞു, “ഡാ… ചുള്ളാ… നിന്റെ ടൈറ്റിൽ നോക്കണ്ടാ, ഞാനില്ലാത്തപ്പോൾ നീയാണ് AVP ( കുഞ്ഞ്യേ ബോസ്സ് ) അതോണ്ട് ദിവസോം സ്യൂട്ടിൽ വേണം ഓഫീസിൽ വരാൻ . അതുപോലെ, മ്മക്ക് രണ്ടു പേർക്കും കൂടി ഒരൊറ്റ സെക്രട്ടറിയേയുള്ളൂ. ഡയാന ബാർസിലോണ. അനക്ക് എന്താവശ്യമുണ്ടേലും ഡയാനയോട് പറഞ്ഞാ മതി. ഓള് വേറെ ബിൽഡിങ്ങിലാണ്, ഇവ്ടയല്ലാ.. പക്ഷേ എപ്പൊ വേണേലും ഫോണിൽ വിളിച്ചു പറഞ്ഞാ മതി. ഉടനെ നടക്കും. അത്രയ്ക്ക് കാര്യക്ഷമതയാണ്.” അടുത്ത ദിവസം കാലത്ത് ഓഫീസിലെത്തിയതും ബോസ്സില്ലാ. ടൂറിലാണെന്ന് മനസ്സിലായി . ക്യാബിനിലിരുന്ന് മീറ്റിങ്ങുകളെന്തെങ്കിലുമുണ്ടോന്ന് നോക്കുന്നതിനിടയിൽ ഫോൺ ചിലച്ചു ” ഹേയ് സംഗമേശ്വരൻ ഗുഡ് മോർണിങ്ങ്. ഹൗ ആർ യൂ? ദിസീസ് ഡയാന ഹിയർ.. ജസ്റ്റ് വാണ്ടഡ് ടു മേക്ക് ഷുവർ ദാറ്റ് യൂവാർ ഓക്കേ…
(ഒന്നാം ഭാഗം വായിക്കാതെ രക്ഷപ്പെട്ട ഭാഗ്യവാന്മാർക്ക്, ഹതഭാഗ്യരാകാൻ വേണ്ടി ലിങ്ക് ഇതാ ഇവിടെയുണ്ട് ) ഞാനും എന്റെ ജമഗയും ********************************** രാജി ചേച്ചിയുടെ വീട്ടിൽ നിന്നും, കാലിൽ…
“അപ്പുറത്ത് സ്റ്റേജിൽ ആനിവേഴ്സറി പരിപാടികൾ നടക്കുമ്പോൾ, ഇതാണിവിടെ പരിപാടി അല്ലേ? എല്ലാത്തിനേം ഞാൻ ശരിയാക്കുന്നുണ്ട്.” ടീച്ചറെ കണ്ട് ഞങ്ങൾ ഞെട്ടി. കഴുത്തിനു പുറകിലേക്ക് ഒരു മിന്നൽ പോലെ…
“ചില ആരാധകർക്കൊപ്പം ഫോട്ടോസ് എടുക്കേണ്ടി വരുന്ന നിമിഷങ്ങളിൽ അത്ര സുഖകരമല്ലാത്ത പല അനുഭവങ്ങളും ഉണ്ടാകാറുണ്ട്… ചിലർ വന്ന് അപ്രതീക്ഷിതമായി കവിളിൽ ഉമ്മ വെക്കും, ചിലർ എന്റെ പിൻഭാഗത്ത്…
ഓണം എനിക്ക് ഓർമയല്ല.. അനുഭവമും അനുഭൂതിയുമാണ്. ഞാൻ ഒരു മലയാളി അല്ല.. തമിഴ് നാട്ടിൽ ജനിച്ചു വളർന്നു.. വീട്ടിൽ തമിഴ് മാത്രം സംസാരിക്കാൻ അറിയാവുന്ന ഒരു അഗ്രഹാര…
കൂട്ടക്ഷരങ്ങളിലൂടെ യാത്ര തുടരാൻ ഈ ദിവസത്തെക്കാൾ നല്ലത് മറ്റൊന്നില്ല. വിഘ്നേശ്വരന്റെ എല്ലാ അനുഗ്രഹവും പ്രതീക്ഷിച്ചു കൊണ്ട് യാത്ര തുടരുന്നു. യാത്രകൾ വളരെയധികം ചെയ്തിട്ടുണ്ടെങ്കിലും അങ്ങ് തെക്കേ അറ്റത്ത്…
ഓർമ്മകളിലൂടെ ഊളിയിട്ട് പിറകോട്ട് പിറകോട്ട് അങ്ങനെ സഞ്ചരിക്കുക. ജീവിത ചക്രം റിവൈൻഡ് മോഡിലിട്ട് ആന്റിക്ലോക്ക്വൈസിൽ കറക്കിക്കറക്കി അങ്ങനെയങ്ങനെ പിന്നോട്ട്. ആഹ്ലാദിപ്പിക്കുന്ന, സങ്കടപ്പെടുത്തുന്ന, പലവികാരങ്ങളും കൂടിക്കലരുന്ന, മനസ്സിൽത്തട്ടുന്ന പല…
