എല്ലുന്തിയ, വയറൊട്ടിയ ചിത്രങ്ങൾ. ക്യാമറക്കണ്ണുകൾ എല്ലാം ഒപ്പിയെടുത്തു. ദൈന്യതയെ വിറ്റ് കാശാക്കി. വിജയത്തെ ആഘോഷമാക്കി. എച്ചിൽ കൂമ്പാരം കുമിഞ്ഞു. വിശന്ന വയർ അത് മാന്തിക്കഴിച്ചു.. ✍️ബബിത അഡിറ്റ്
“എന്തിനാ നീ എപ്പോഴും എന്റെ കൂടെ നടക്കുന്നെ?” “എല്ലാരും ഉണ്ടായിട്ടും ആരുമില്ലാത്ത നിനക്ക് കൂട്ടായ് ആരെങ്കിലും വേണ്ടേ” “എല്ലാർക്കും ഞാൻ ഒരു ഭാരമാണ്.നാളെ നിനക്കും..” “എനിക്ക് നീ എങ്ങനെ ഭാരമാകും? നീ ഉണ്ടെങ്കിലേ ഞാനുള്ളൂ..ഈ…
ഇണ ———- സുഖദുഃഖങ്ങൾ മാറിമറഞ്ഞിടും അനിശ്ചിതമാകുമീ ജീവിതവീഥിയിൽ, സൗഭാഗ്യങ്ങൾ കൈവിളക്കേന്തി നിൽക്കും വേളയിൽ, കൂട്ടിനായെത്തും ലോകം മടിയ്ക്കാതെ. ഊഷരമാം ദുഃഖഗ്രീഷ്മത്തിൽ, കൂടെ നിൽക്കുന്നവരല്ലോ ഹൃദയം തൊട്ടറിയുന്നവർ. ജീവിതഋതുക്കൾ മാറിമറഞ്ഞീടിലും മാറ്റുകുറയാതെ കരുതൽ പകർന്നിടും ഇണയെ…
വിശന്ന വയറിന്റെ മുന്നിൽ വിളമ്പിയ അന്നത്തിനു മുമ്പിലെ പുഞ്ചിരി ലോകം ജയിച്ചു വന്ന യോദ്ധാവിന്റെ പുഞ്ചിരിയേക്കാൾ മനോഹമാണ്..!!!
പറയാതെ മനസ്സിനെ പരസ്പരമറിയുന്ന മുഖം കറുക്കാതെ പരസ്പരം കേൾക്കുന്ന മടുക്കാതെ മുഖമൂടികളില്ലാതെ നമ്മളെ നമ്മളായി സ്നേഹിക്കുന്ന സ്വപ്നങ്ങൾക്ക് ചിറകുമാകാശവും ഒരുക്കുന്ന വീഴ്ചയിൽ പരസ്പരം താങ്ങാവുന്ന ഒരാൾ അതാവണം ഓരോ മനുഷ്യന്റേയും ഇണ ഒരുറക്കത്തിൽ മാത്രം…
ഇണ ഇണക്കുരുവിപോൽ കഴിഞ്ഞവർ . കളിച്ചും ചിരിച്ചും കലഹിച്ചും സന്തോഷത്തോടെ വാണവർ . പെട്ടന്നൊരുനാൾ അവരിലൊന്നിനെ മൃത്യു കവർന്നെടുത്തഹോ . ചിറകറ്റു വീണ തൻ ഇണയെ നോക്കി പൊട്ടിത്തകർന്നു കരഞ്ഞവള്‍ . പിന്നെ ചിരിച്ചില്ല…
ഒരു വേള ഞാൻ നിശബ്ദയാവും. കണ്ണുകളടച്ചു നിദ്ര പൂകും. ശൂന്യതയിൽ അലിഞ്ഞു ചേരും. അന്നാവും.., അന്നാവും നാം നമ്മളിൽ നിന്നും നീയും ഞാനുമാകുന്നത്. …
അകതാരിലുണരുന്ന ആത്മപ്രകാശം പോൽ അനുവാദമില്ലാതെയുള്ളിൽ തെളിയുന്നിന്നാദ്യമായി, ഒരു നോക്കിനായോ ഒരു വാക്കിനായോ കൊതിക്കുന്നു, മിടിപ്പുയരും ഹൃദയതാളത്തിൽ മുഴങ്ങും നാമമതൊന്നു മാത്രം, ആദ്യാനുരാഗമിതാനന്ദമോ ആദ്യാഭിലാഷസാഫല്യമോ, അത്രമേൽ എന്നെ പുണരുന്നൊരനുഭൂതിയിലാർദ്രമാകുന്നിതെൻ മനം, ചിത്രപതംഗങ്ങൾ നിറയും പൂവനി പോൽ…
ശലഭം പോൽ മോഹങ്ങൾ തൻ അനന്തമാം നീലവിഹായസ്സിൽ പാറിപ്പറക്കുവാൻ കൊതിച്ചവൾ തൻ ചിറകുകൾ അരിഞ്ഞു വീഴ്ത്തി കാൽക്കീഴിലെ പുഴുവായ് മാറ്റുവാനല്ലോ, പെണ്ണെന്നും അടിമയെന്ന് പറയാതെ പറയുമീ സമൂഹത്തിനിഷ്ടം.
ഇനിയെങ്കിലും അധികമായി ആഹ്ലാദിക്കുന്ന നേരത്തിലെപ്പോഴെങ്കിലും ഒരു നുള്ള് സന്തോഷത്തെ ഹൃദയത്തിലൊരു കോണിൽ സൂക്ഷിച്ചു വെക്കണം… പൗർണമി വിരിഞ്ഞൊരു ദിവസം ഒരു നുള്ള് നിലാവിനെ കോരിയെടുക്കുന്ന പോലെ… അമാവാസി നാളു പോലെന്റെ വിഷാദം…
മടുപ്പ് ———– “എനിക്കീ ജീവിതം മടുത്തു. “അവൾ പറഞ്ഞു. എന്നാൽ നീ എന്റെ കൈപിടിച്ച് കൂടെ പോരു. ഞാൻ മൃത്യുവാണ്. ആ ശബ്ദം കേട്ടവൾ ഞെട്ടിത്തരിച്ചു. “വേണ്ട, മടുപ്പ് തരുന്ന ഈ ജീവിതം ചിലപ്പോൾ…
പുൽത്തുമ്പിൽ ഇര തേടുന്ന പുൽച്ചാടിയുടെ ഹരിതാഭമായ സ്വപ്നങ്ങൾ. ഒരു ചാട്ടത്തിന്റെ ദൂരത്തിൽ അടങ്ങുന്ന പശിയുടെ കാളൽ. ഏതിരുൾനാവിലൊടുങ്ങിയാ ജന്മം. ഓന്തിന്റെ നിറംമാറ്റമറിയാതെ പോയൊരു നിമിഷം. ***നിഷിബ എം നിഷി***
മറക്കണമെന്ന് കരുതി മറക്കാൻ ശ്രമിച്ചിട്ടും മറക്കാനാകാതെ മറവി ഒരു ഓർമ്മയായ് മാറിടുന്നു ഓർക്കണമെന്നു കരുതി ഓർക്കാൻ മാറ്റി വച്ചതൊക്കെയും ഓർമ്മ ഒരു മറവിയായും മാറിടുന്നു
ചിന്തകളുടെ ഭാരങ്ങൾ ഏതുമില്ലാതെ വർണ്ണസ്വപ്നങ്ങളുടെ ചിറകിൽ ശലഭമായി പാറി നടന്ന ഓർമകളിലെ പാവാടകാരിയോടിന്നു ചിറകു കരിഞ്ഞു ചിന്തകൾക്ക് മുറിവേറ്റു നിലത്തു പതിച്ചു വിതുമ്പുന്നവൾക്ക് അസൂയയാണത്രെ….
ഗുരുവായി വന്നെൻ്റെ ജീവനിൽ അറിവാകും മഴവില്ലിൻ വർണ്ണങ്ങൾ ചാലിച്ചതെത്ര പേർ! നവരസഭാവങ്ങൾമുഖമാകെചാർത്തിയോര – ക്ഷരസുന്ദരിയൊത്ത് ആടിയവരെത്ര പേർ! അക്ഷരവാതായനം തുറന്നറിവിൻ്റെ വിസ്മയലോകത്തിൽ കൂടെവന്നെത്ര പേർ! അറിവിൻ്റെ കടലാഴങ്ങളിലൊളിക്കുന്ന മുത്തുകൾ കാട്ടി കൊതിപ്പിച്ചതെത്ര പേർ!…
പണ്ടൊരിക്കൽ അവിടെ ഒരുവളുണ്ടായിരുന്നു എല്ലാവരെയും സ്നേഹിച്ച് സ്വയം സ്നേഹിക്കാൻ മറന്നവൾ ചിരിക്കാൻ മറന്നവൾ കരയാൻ മറന്നവൾ മറുപുറം നിന്നിട്ട് അവളെ കാട്ടി കൊടുക്കാൻ മുതിർന്നിട്ടും മുഖം നോക്കാൻ മറന്നവൾ പത്തരമാറ്റ് പോൽ മിന്നി തിളങ്ങി…
ശലഭം കുട്ടിക്കാലത്തെ വലിയൊരു മോഹമായിരുന്നു ‘അമ്മ നട്ടു വളർത്തിയ പൂച്ചെടികളിൽ ഇരുന്നും വട്ടമിട്ടു പറന്നും ഇടയിൽ തേൻ നുകർന്നും നൃത്തമാടുകയും ചെയ്യുന്ന പല വർണ്ണങ്ങളാൽ മനോഹരിയായ ശലഭങ്ങളെ കൈയിൽപിടിച്ചു ഓമനിക്കാനും കൂടെ പറക്കാനും പക്ഷെ…
മറവി ഒരു രോഗമായ് വിഴുങ്ങുന്ന നിമിഷം വരെ നീ മാത്രം.. നീ മാത്രമായിരിക്കും എൻ്റെ ഓർമ്മകളിലെന്നും എപ്പോഴും.
Back to 1999 ഇന്നലെ ബോർഡിൽ സംസാരിച്ചവരുടെ പേര് ലീഡർ നീതു എഴുതിയപ്പോൾ നിന്റെ പേര് ഏതാണ്ട് മധ്യഭാഗത്ത് ആയിരുന്നു. തൊട്ടു താഴെ ഞാനും സ്ഥാനം പിടിച്ചു. ചുരുക്കി പറഞ്ഞാൽ ഭാവിയിലെ നമ്മുടെ കല്ല്യാണലെറ്റർ…
“നിങ്ങളൊക്കെ ഏറെ വളർന്നു, പക്ഷേ നിങ്ങളുടെ അച്ഛനെ, എൻ്റെ കുട്ടേട്ടനെ വിചാരണ ചെയ്യാൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല. “അമ്മയുടെ വാക്കിൻ്റെ അഗ്നിയിൽ മക്കളുരുകി. ഡോക്ടർ വീനസ്
