ഒരാളുടെ മൗനം എന്റെയുള്ളിൽ കലപിലകൂട്ടിയപ്പോൾ, ഒരാളുടെ അസാന്നിധ്യം എന്നിൽ ശൂന്യത നിറച്ചപ്പോൾ, ഒരാളുടെ ഓർമ്മകൾ ചൂടും തണുപ്പുമായി എന്നിൽ അലയടിച്ചപ്പോൾ, ഞാനറിഞ്ഞു അയാളെനിക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു എന്ന്.
#പ്രായം പ്രായം മനസ്സു കീഴടങ്ങുംവരേ. പ്രായം കേവലം സംഖ്യമാത്രം. ഊർജ്ജവും ആത്മധൈര്യവും കൂട്ടിനുണ്ടെങ്കിൽ ഏതു പ്രായവും ആസ്വാദ്യമത്രേ . റംസീന നാസർ
സുഗന്ധമൂറുമാ തണൽമരം കാറ്റിലാടിയുലഞ്ഞുവോ ശിഖരങ്ങൾ കൊഴിഞ്ഞു ബന്ധങ്ങൾ അടർന്നു കാലമേ ഇനിയുമീ വഴി നമുക്കായ് തുറക്കുമോ ചരിത്രമേ തിരുത്തിയിതാ സൗഹൃദപ്പൊരുമ കൂടുകൂട്ടുന്നിതാ വീണ്ടുമാ അക്ഷരക്കളരിയിൽ അനുഭവങ്ങളാൽ കോറിയിടും പ്രായമല്ലിത് മനമിൽ കുരുന്നുബാല്യമോർമയിൽ കൈചേർത്തൊരാ കിളിക്കൂട്…
സ്വർണ്ണമാനുകളെ തിരഞ്ഞിറങ്ങുമ്പോൾ വഴികളിൽ പതിയിരിക്കും ചതിക്കുഴികളറിഞ്ഞിടേണം നീ. നമ്പിടല്ലേ വിഷം പുരണ്ട മധുരിക്കും വാക്കുകളെ നല്ലതെന്നുറക്കല്ലേ, നീ കാണുന്നതൊക്കയും. ആരൊരാളുമല്ല നിൻ മാനം കാക്കേണ്ട- തതു നീ തന്നെ കാക്കുന്ന നാൾ വന്നിടേണം. ഓർക്ക…
ഒരിടത്തു കുറച്ചു നേരം നിൽക്കണം എന്ന് അപേക്ഷിച്ചാലും നിലക്കാത്ത ഒന്നാണ് കാലം! വരാൻ പോകുന്ന കാലത്തെ അറിയില്ല എങ്കിലും കഴിഞ്ഞു പോയ കാലത്തെ പല സംഭവങ്ങളും മറക്കാനും മനസ്സിൽ നിന്നും മായ്ക്കാനും കഴിയാതെ മൈൽകുറ്റി…
ഒരിടത്തൊരു ഒരു പെൺകുട്ടി ഉണ്ടായിരുന്നു നിറയെ സംസാരിക്കുന്ന പാട്ടുപാടുന്ന നല്ല പുസ്തകങ്ങൾ വായിക്കുന്ന ഒരുപാട് സ്വപ്നങ്ങളുള്ള ഒരുപാട് ഉയരങ്ങളിലെത്താൻ കഴിവുള്ള ഒരു പെൺ കുട്ടിയായിരുന്നു അവൾ. അവൾ വിവാഹിതയായി, പെട്ടെന്നവൾ മൗനിയായി, അവളുടെ സ്വപ്നങ്ങൾക്ക്…
എനിക്ക് ഇനിയും പ്രണയിക്കണം. നടന്ന വഴികളിൽ തിരികെ നടന്ന് നിനക്കായ് കടം നൽകിയ മനസിനെ തിരികെ വാങ്ങി, വന്ന വഴികളിൽ ഞാൻ കളഞ്ഞ സ്വപ്നങ്ങളെ, പൊട്ടിച്ചിരിക്കാൻ മറന്ന കുസൃതികളെ, നിനക്കായ് മാറ്റി വെച്ച രുചികളെ,…
”ഇക്കാ അന്ന് റസീനത്തായും ഇക്കയും വന്നപ്പോ ഇങ്ങള് ണ്ടാക്കിയ ബിരിയാണിയുടെ രുചി. ആഹാ ഇന്നും നാവിൽ വെള്ളം വരും ഓർക്കുമ്പോൾ.. ഇന്ന് ഒന്നൂടെ ണ്ടാക്കോ ആ ബിരിയാണി …” അടുക്കളയിൽ കയറി ഉള്ളി അരിഞ്ഞു കണ്ണീർ…
ജരിതയുടെ കൂടുപോലൊരു വഹ്നിയും വിഴുങ്ങാതെ കാത്തിടാം നിന്നെയെന്നുമീ ഇടനെഞ്ചിൻകൂട്ടിൽ. എങ്ങോ പറന്നൊരുനാൾ നീ എൻ കൂടൊഴിഞ്ഞീടും. പുതിയ വാനവീഥികളിൽ പറക്കുമ്പോൾ ചിറകു തളരുന്ന വേളയിലോർക്ക നീ- നെഞ്ചിടിപ്പിനൊടുക്കം വരെയുമീ അമ്മ നിനക്കായി കാത്തിടും മനസ്സിനുള്ളിൽ കരുതലിൻ…
നമ്മൾ നമ്മളെ തന്നെ മാറ്റി വയ്ക്കാറില്ലേ ഇഷ്ടഭക്ഷണം ഇഷ്ട നിറങ്ങൾ ഇഷ്ടപ്പെട്ട ഡ്രെസ്സുകൾ ഇഷ്ട യാത്രകൾ ചെറു-ചെറു സമ്പാദ്യങ്ങൾ എന്തിനേറെ ഉറക്കവും ചിന്തയും ഹോബികളും വരെ മാറ്റി വയ്ക്കും ചിലർ, ഒരിക്കലൊന്നു പിൻതിരിഞ്ഞു നോക്കണം…
“കെട്ടിയോൻ ചത്തിട്ടും അവൾക്ക് വല്ല കൂസലുമുണ്ടോന്ന് നോക്ക്. കെട്ടിയൊരുങ്ങി പോകുന്ന… കണ്ടില്ലേ… ” വേലിക്കൽ നിന്ന അമ്മിണിയുടെ വാക്കുകൾ ശോഭയുടെ നെഞ്ച് തുളച്ച്കീറി “നിങ്ങടെ കുശുമ്പ് എന്റെ അടുപ്പിൽ വേവില്ല….ഞാൻ പണിക്കിറങ്ങിയില്ലേൽ എന്റെ കൊച്ചുങ്ങള്…
കവിത രാവിൽ വിരിയുന്ന പൂവിൻ്റെ കവിളിൽ നിലാവിൻ്റെചന്ദനം തേച്ചതാരോ, പൂവിതൾ കുമ്പിളിൽ മണമോലും ചന്ദന ച്ചാറൊളിപ്പിച്ചു, കടന്നതാരോ? പൂവിനെ തൊട്ടുതലോടിയ കാറ്റിൻ്റെ നെഞ്ചിലും ചന്ദനധൂളി കണ്ടു, മെല്ലെ പുണർന്ന കരങ്ങളിൽ ചന്ദന ച്ചാറിൻ്റെ ഗന്ധം…
സൗജന്യമായി കിട്ടുന്നതിൻ്റെ മൂല്യം കുറഞ്ഞു കൊണ്ടേയിരിക്കും, അത് സമയമായാലും സ്നേഹമായാലും! അർഹത ഇല്ലാത്തവർക്കു മുന്നിൽ അതിർവരമ്പുകൾ സൃഷ്ടിക്കുക മാത്രമേ ഉള്ളൂ പോംവഴി.
ഉച്ചയുറക്കത്തിൽ എന്നോ കണ്ടുമറഞ്ഞോരു അവ്യക്തമാം കിനാവ് പോലെ, ഒരിക്കൽ ഹൃദയത്തിൽ നിറഞ്ഞു നിന്ന മുഖങ്ങളിന്നു വെറുമൊരു ഓർമ്മ മാത്രമായ് തീരുവതു വിധിയുടെ തമാശയല്ലോ.
ബാക്കി എന്നാൽ എണ്ണി ചുട്ട് എടുത്തതിന്റെ തുച്ഛഭാഗം ആണെന്ന് ആണ് പൊതുവേ ഉള്ള ധാരണ.. നൊമ്പരങ്ങളുടെ നാല് ചുവരുകൾക്കുള്ളിൽ അകപ്പെട്ടു പോയ പലരും ബാക്കി വെച്ചത് സ്വപ്‌നങ്ങൾ നിറഞ്ഞ ഒരു ജീവിതകാലം ആയിരുന്നു…❤️
കരിപിടിച്ച കലങ്ങൾക്കും…പൊള്ളി പാട് വീണ കൈത്തണ്ടകൾക്കും…കുന്നുകൂടി കിടക്കുന്ന എച്ചിൽ പാത്രങ്ങൾക്കും….തൊട്ടിലിലെ കാറി കരച്ചിലുകൾക്കും…ഉടുപ്പിന് പിറകിലെ ആർത്തവ കറകൾക്കും…കൊഴിഞ്ഞുതീർന്ന മുടിയിഴകൾക്കും…ഉറക്കമൊഴിച്ചു കുഴിഞ്ഞുപോയ കണ്ണുകൾക്കും…അരികെ കേട്ട തേങ്ങൽ ബാക്കിയായ അവളുടെ സ്വപ്നങ്ങളുടേതായിരുന്നു….
ശൂന്യതയുടെ അഗാധതയിലേക്ക് മിഴികൾ നട്ട് പകൽക്കിനാക്കളെ വരവേൽക്കാനായിട്ടുള്ളതായിരുന്നു അവളുടെ ഉച്ചയുറക്കസമയങ്ങൾ. നിർബന്ധപൂർവ്വം അവൾ തേടി പോയ ആ കിനാക്കൾക്ക് അവളുടെ വർത്തമാനകാലവുമായി നൂൽബന്ധം പോലും ഉണ്ടായിരുന്നില്ല. ഊണ് കഴിഞ്ഞ് എല്ലാവരും വിശ്രമിക്കുമ്പോൾ അവൾക്ക് വിശ്രമമുണ്ടായിരുന്നില്ല.…
നൈറ്റ് കോളിന്റെ മാസ്മരികതയിൽ പരിസരം മറന്നപ്പോൾ, ഒരു വിളിക്കപ്പുറം കാത്തിരിക്കുന്ന മനസ്സിനെ അവഗണിച്ചപ്പോൾ, അടിയൊഴുക്കിലൂർന്നുപോവുന്ന പാദത്തിനടിയിലെ മണ്ണിനെയറിയാതെ, സ്വപ്നലോകത്തെ രാജാവായപ്പോൾ , അഹങ്കാരത്തിന്റെ ബുർജ് ഖലീഫ പടുത്തുയർത്തിയപ്പോൾ, വീഴ്ചയുടെ ആഘാതം തിരിച്ചറിയാനാവാതെ പോയി. ചേർത്തുനിർത്താത്ത…
ഇന്നുകൾ ബാക്കിയാക്കുന്ന ഇന്നലെകൾ, നാളെയിലേക്ക് കരുതി വെക്കുന്നത് നഷ്ടബോധമാവാതിരിക്കാൻ ഇന്നു ചെയ്യേണ്ട കർമ്മങ്ങൾ ഇന്നുതന്നെ ചെയ്യുക. ബാക്കി പൂരിപ്പിക്കാൻ നമ്മളില്ലെങ്കിലോ. നഷ്ടബാക്കിയുടെ ശിഷ്ടമായി ജീവിതമൊരു ചോദ്യചിഹ്നമാവാതിരിക്കാൻ ഇന്നിൽ ജീവിക്കുക. ★★★നിഷിബ എം നിഷി★★★
ജനനം ബാക്കിയാക്കുന്ന ആധികൾ, മരണം ബാക്കിയാക്കുന്ന ശൂന്യത, പ്രണയം ബാക്കിയാക്കുന്ന നൊമ്പരം, ബാല്യം ബാക്കിയാക്കുന്ന നഷ്ടബോധം, സ്നേഹം ബാക്കിയാക്കുന്ന കടപ്പാടുകൾ, നഷ്ടങ്ങൾ ബാക്കിയാക്കുന്ന വ്യഥകൾ, ശിഷ്ടങ്ങളുടെ ആകെത്തുകയാണ് ജീവിതം, കർമ്മബന്ധങ്ങളുടെ പാശത്തിൽ ഒരിക്കലും…
