ബാല്യം നുണഞ്ഞു തീർത്ത കോലൈസുകൾക്ക് കുഞ്ഞുറക്കങ്ങളിൽ മുറിഞ്ഞ സ്വപ്‌നങ്ങളോളം മധുരം…
#എന്റെരചന കയ്യിലെ ഞരമ്പ്മുറിച്ച് ആത്‍മഹത്യചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ട് കൈത്തണ്ടയിൽ തുന്നലിന്റെ ഉണങ്ങിയ പാടുമായി വിതുമ്പിക്കൊണ്ടിരുന്ന ആ വിദ്യാർത്ഥിനിയുടെ കയ്യിൽ പിടിച്ചു ആ അദ്ധ്യാപിക 25 വർഷം മുൻപിലേക്ക് പതുക്കെ നടന്നു. മേശക്കുമുന്നിൽ നിവർത്തിവച്ച…
ഉയിരിൻ പാതി പകുത്തവൻ.. ഉടലിൻ പാതിയായവൻ.. കൂർത്ത ചുണ്ടിൻ ചൂടാൽ പതിപ്പിച്ചു.. തുടുത്ത കവിളത്തൊരു ഉമ്മച്ചോപ്പ്…
കൂട്ടം തെറ്റിയോടുന്ന ഓർമ്മകൾ ഇടയ്ക്കെന്റെ കണ്ണിലെ കരടായ് പെയ്തൊഴിയാറുണ്ട്…
എഴുതിപ്പിശകിയ വരികൾ മായ്ച്ചെഴുതാൻ കഴിയും പോലെ വരിയും നിരയും തെറ്റി ഇടറിപ്പോയ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചെടുത്ത് ലക്ഷണയുക്തമാക്കാൻ കഴിഞ്ഞെങ്കിൽ….
രാവിൽ നിലാവിൻ ചേലറിയാതെ.. ഇരുളിൽ താരകത്തിളക്കം കാണാതെ.. പകലിൽ വെളിച്ചത്തിൻ പൊരുളറിയാതെ.. ഇതളൂർന്നു വീഴുന്നു എണ്ണിയാലൊടുങ്ങാത്ത ദിനരാത്രങ്ങൾ…
മറക്കാനാണ് കൊതിച്ചത്… അതുകൊണ്ട്… അതൊന്നുകൊണ്ട് മാത്രം അവന്റെ ഓർമ്മകളെ മനസ്സിന്റെ നിഴൽമറകളുടെ ആഴങ്ങളിൽ അവൾ അടക്കം ചെയ്തു… പല കാലങ്ങളിൽ അവൻ ചൊരിഞ്ഞ വാഗ്ദാനങ്ങളുടെ കൂർത്ത തലപ്പുകളാൽ അവളാ ഓർമ്മകളെ അടച്ചുറപ്പിച്ചു… നിർഭാഗ്യമെന്തെന്നാൽ…
നിദ്രയെന്നെ പുൽകാത്ത രാവിൽ ഉള്ളിൽ.. ഉള്ളിന്റെയുള്ളിൽ നിന്നെടുത്തു ഞാൻ നുണയും ആലിപ്പഴമാണെന്റെ ആദ്യപ്രണയം..
വിശപ്പിന്റെ ചെറുകാടെരിയുന്നു എന്റെ ആത്മാവിൽ.. തുള്ളി സ്നേഹമിറ്റിക്കൂ.. വേവൊന്നു ശമിക്കട്ടെ..
കാലത്തിന്റെ കൈവഴികളിലെങ്ങോ കളഞ്ഞുപോയ മുഖങ്ങൾ ഒന്നൊന്നായ്… ഇന്നലെകളുടെ ചില്ലുജാലകങ്ങളിൽ മുട്ടിവിളിക്കുന്നു… ഓർമ്മകളുടെ വിരുന്നൂട്ടാൻ…..
നഷ്ടപ്രണയത്തിന്റെ ശവപ്പെട്ടിയ്ക്കുള്ളിൽ ഇന്നും വീർപ്പുമുട്ടി പിടയുന്നു.. നീ കടം തന്ന.. നിന്റെ ഉച്ഛ്വാസത്തിൻ ഇളം ചൂട് തങ്ങിയ ഒരു നൂറുമ്മകൾ…
ആഗ്രഹം മരണാസന്നന് അരികിലെത്തിയ കാലന്‍റെ ചോദ്യം അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ട് പ്രഭോ അങ്ങയോടൊപ്പം ഒരു സെല്‍ഫി
ജീവിതത്തിൽ ഏതിനും ഒരു അളവുകോൽ ആവശ്യമാണ്. വീഴ്ചയുടെ താഴ്ചയറിഞ്ഞാലേ ഉയർച്ചയുടെ ഉയരമറിയുള്ളൂ. ✍️ ബബിത അഡിറ്റ്
നെഞ്ചോട് ചേർത്തു നെറ്റിയിൽ മുകരുന്ന ചുണ്ടുകൾ പകരും കരുതൽ, പാൽമണം മാറാത്ത പിഞ്ചിളം ചുണ്ടുകൾ പകരുമനുഭൂതി, പ്രണയം പകരുന്ന ചുണ്ടുകൾ നാണം വിടർത്തുന്നു കവിളിണയിൽ, സ്നേഹം ,പ്രണയം, വാത്സല്യമങ്ങനെ ചുംബനങ്ങൾക്ക് മുഖങ്ങളേറെ, അന്ത്യ ചുംബനത്തിന്റെ…
സമയം വെളുപ്പിന് മൂന്ന് മണി. കട്ടിലിൽ കിടക്കുന്ന ഭാര്യയെ രാഹുൽ ഇരുട്ടിൽ പരതി. പക്ഷേ അവളില്ല. “ഇവൾ ഇതെവിടെ പോയി? ഈ പെണ്ണിന് ഇരുട്ടത്ത് ഒറ്റയ്ക്ക് ഇറങ്ങി പോകേണ്ട വല്ല കാര്യവും ഉണ്ടോ? നിറവയർ…
നരച്ച തെരുവീഥികളിലൊന്നിലൂടെ ഒരു കുടുംബം നടന്ന് നീങ്ങി. അച്ഛനും അമ്മയും രണ്ട് പെൺമക്കളും. എന്റെ മൂക്കിൻ തുമ്പിനെ തട്ടിത്തലോടിക്കൊണ്ട് മക്കളിൽ ഒരാളുടെ ചുവപ്പും മഞ്ഞയും കലർന്ന ഷാൾ കാറ്റിൽ പാറിപ്പറന്നു. കുട്ടികൾ കലപില കൂട്ടുകയും…
ഉമ്മ അത്രമേൽ ദൃഢമുള്ള ബന്ധങ്ങളത്രെ ഉമ്മ നൽകി സ്നേഹിച്ചതത്രയും . ബന്ധങ്ങൾക്ക് മൂല്യച്യുതി വന്നതും ഉമ്മയുടെ മൂല്യം കുറഞ്ഞതും ഇക്കാലമത്രെ . റംസീന നാസർ
ചിണുങ്ങി പെയ്തു തോർന്ന മഴത്തുള്ളികൾ കളിയാടിടവേ കൈചേർത്തിറുത്തൊരാ പൂമൊട്ടുകൾ കുമ്പിട്ടിടുമീ മണ്ണിൽ വിരഹമോതി മണമില്ല ഗുണമില്ല പൂവിതളുകൾ പിഴുതെടുത്തതും കളമൊരുക്കി പുതുമയുടെ ഗന്ധമോതും ഉടുപ്പുകളണിഞ്ഞവൾ നൃത്തമാടി നാവിലൂറും വിഭവങ്ങളാൽ തീന്മേശയിൽ നിറഞ്ഞു ആളെണ്ണം കുറഞ്ഞെന്ന്…
ഇടയ്ക്കൊന്ന് മേഘം മറച്ചെന്നുവച്ച് മരിച്ചുപോകുന്നവനല്ല സൂര്യൻ. ഇടയ്ക്കിടെ ഒത്തിരി പ്രതിസന്ധികൾ വന്നെന്നാൽ തളരുന്നവരാകരുത് നമ്മളും. ✍️ ബബിത അഡിറ്റ്
