നമ്മുടെ ഓരോ പുഞ്ചിരിക്ക് പിന്നിലും കാണും ആരോ ഒരാൾ ചിലപ്പോൾ നമ്മൾപോലും തിരിച്ചറിയാതെ പോയവരാകാം കരുതലും സ്നേഹവും ക്ഷമയും സഹനവും സമന്യയിപ്പിച്ച് നമ്മെ സ്നേഹിക്കുന്ന ഒരാൾ , ഒരുവേള നമ്മൾ അറിയാതെ പോകുന്ന, ആ…
കലണ്ടർ ജന്മദിനങ്ങൾക്കായി അത്യുത്സാഹത്തോടെ കലണ്ടറിലെ ഓരോ താളുകളും മറിച്ചു നോക്കുമ്പോഴും . തിരിച്ചറിഞ്ഞില്ല ആയുസ്സിന്റെ കണക്കു പുസ്തകത്തിലെ ഓരോ താളുകളും കുറഞ്ഞു വന്നത് . റംസീന നാസർ
കലണ്ടറെന്നാൽ കേവലം ആയുസ്സിന്റെ മൂന്നുറ്റിഅറുപത്തിയഞ്ച് പകലുകളുടെ ഇറങ്ങിപ്പോക്കുകൾ മാത്രമല്ല… ഒരു നരകൂടി കൂടിയെന്ന രാത്രിയുടെ നിശ്വാസങ്ങളുമല്ല.. പാലിൽ വെള്ളം ചേർത്ത് പാൽക്കാരൻ പറ്റിച്ചതിന്റെയും, മീൻകാരൻ പറ്റിയതിന്റെയും കണക്കുകളാണ്. ചിട്ടിയുടെ, ഫീസടക്കേണ്ടുന്ന അവസാന തിയതികളുടെ അടയാളങ്ങളാണ്.…
പരസ്പരം മത്സരിച്ചു സ്നേഹിക്കും മനസ്സുകൾക്കിടയിൽ മതിലുകൾ ഉയർന്നിടുമ്പോൾ, ഒരിക്കൽ സ്നേഹിക്കാൻ മത്സരിച്ചവർ പരസ്പരം തോൽപ്പിക്കാൻ മത്സരിച്ചിടുന്നു. ഒരിക്കലുമിനി മറികടക്കാൻ കഴിയാ അകലങ്ങളിൽ എത്തിടുമ്പോൾ, തിരിച്ചറിയുന്നവർ, എത്രമേൽ വെറുത്താലും മറക്കുവാൻ കഴിയില്ല തമ്മിൽ. ഹൃദയങ്ങളിലിത്തിരി നിലാവ്…
സ്വപ്നം വിതച്ചെന്റെ ഭൂമിയിലെന്നും ഞാൻ സ്വർണ്ണപ്പാത്രത്താൽ ജലം പകർന്നു പൂത്തു ചെടികളിൽ സ്വപ്നങ്ങളായിരം സ്വപ്നഭൂമിയെന്നു പേർ വിളിച്ചു പൂത്ത സ്വപ്നങ്ങൾ ചിലതെല്ലാം പിന്നെയോ കാലത്തിൻ കാറ്റിൽ കറുത്തു പോയി ദുസ്വപ്നമെന്നു പേർ ചൊല്ലിയതിനെ ഞാൻ…
“എടീ, കുരുവിന് ഇംഗ്ലീഷിൽ എന്തു പറയും?” നല്ല പാതിയുടെ ചോദ്യം. “സീഡ്.” എന്റെ മറുപടി പെട്ടെന്നായിരുന്നു. “അത് ശരിയാവൂല.” “ഡാ മോനു, കുരുവിന് ഇംഗ്ലീഷിൽ എന്തു പറയും? പുള്ളി ചോദ്യം റിപ്പീറ്റ്…
ആരോ ഒരാളിന്നെന്റെ അകതാരിൽ പാതി മഞ്ഞോരോർമ്മചിത്രമായി മെല്ലെ തെളിയുന്നു പരസ്പരം കൈമാറിയ പുഞ്ചിരികൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ നോട്ടങ്ങൾ കൊതിയോടെ കാത്തിരുന്ന സംസാരങ്ങൾ ഭ്രമിപ്പിച്ച സാമിപ്യങ്ങൾ ഒടുവിൽ ഒരിക്കലും ഒന്നിക്കാനാവാത്ത രണ്ട് സമാന്തര രേഖകൾപോലെ ഇരുവഴി…
അയാളുടെ വിജയങ്ങളൊക്കെ അയാളുടെ മാത്രം കഴിവായിരുന്നു അയാളുടെ പരാജയങ്ങളൊക്കെ അവളുടെ മാത്രം ദോഷമായിരുന്നു വിജയങ്ങളിൽ സകലരോടുമൊപ്പം അയാൾ സന്തോഷിച്ചു പരാജയങ്ങളിൽ അവളെമാത്രം കുറ്റപ്പെടുത്തി സങ്കടം തീർത്തു തന്റെ കഴിവുകൾ പുറംലോകം കാണാതൊളിപ്പിച്ചു വെച്ചവൾ സഹനവഴികളിലൂടെ…
മഞ്ഞ കാറിന്റെ പവർ അമ്മേ എനിക്ക് ഒരു കാർ വാങ്ങി തരുവോ? ഉണ്ണിക്കണ്ണൻ കൊഞ്ചലോടെ ചോദിച്ചു? കാറോ! ചുമപ്പ് നിറമുള്ള കാർ അമ്മ വിളിച്ചു പറയാം അച്ഛനോട്? മഞ്ഞ കളറുള്ള കാർ കൊണ്ട് വരാൻ…
ജീവിതം മൂന്നക്ഷരം ദുരന്തം മൂന്നക്ഷരം മരണം മൂന്നക്ഷരം ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും മൂന്നക്ഷരത്തിൽ അപ്രതീക്ഷിതമായി വരുന്ന ദുരന്തം മൂന്നക്ഷരത്തിൽ എല്ലാം കൊണ്ടും ബഹു കേമം ജീവിതം
ഉറങ്ങാത്ത നഗരത്തിന്റെ ഇരുളടഞ്ഞ വഴികളെകുറിച്ച് പാടിയവർ ജീവിതം കെട്ടിപടുക്കാനുള്ള ഓട്ടത്തിൽ രാവിനെ പകലാക്കിയ നഗരത്തിലെ മനുഷ്യന്റെ ഉള്ളറിഞ്ഞില്ല ഗ്രാമത്തിന്റെ വിശുദ്ധിയെ വാഴ്ത്തിപാടിയവർ അന്യന്റെ ജീവിതത്തിൽ നുഴഞ്ഞു കയറി അത് അടപടലം നശിപ്പിച്ചവരെ കണ്ടില്ല തന്റെ…
പരസ്പരം കേൾക്കാൻ തയ്യാറാകത്തിടത്തോളം ബന്ധങ്ങളുടെ നിലനിൽപ്പ് എക്കാലവും അവതാളത്തിൽ തന്നെ! ✍️jimcykithu
ജീവിതം മടുത്ത്എല്ലാവരോടും യാത്രപറഞ്ഞ്ഇറങ്ങാൻ നിന്നതാ…അപ്പോഴാ കഴുകാനിട്ടകരിപിടിച്ച പാത്രങ്ങൾ കണ്ടത്അതവിടെ ഇട്ട് എങ്ങനെ പോകും.കഴുകി കഴിഞ്ഞപ്പോൾ ഓർത്തുമുഷിഞ്ഞ തുണികളും കുറേയുണ്ടാകുംഅതും കഴുകിയിട്ടേക്കാം..പിന്നെ അരിയിട്ട്..ചോറ് വാർത്ത്..തേങ്ങാ അരച്ച കറി വച്ച്..മെഴുക്ക് വരട്ടി ഉണ്ടാക്കി..പപ്പടം വറുത്ത്..അടുക്കളയൊതുക്കികഴിഞ്ഞപ്പോഴേക്കുംഎനിക്ക് വിശന്നു.എല്ലാവർക്കും കൊടുത്ത്ചോറുണ്ട്…
നാലുകെട്ടും അപ്പുണ്ണിയും വായിച്ചറിഞ്ഞകുട്ടിക്കാലത്താണ് ചെറിയ ഉള്ളി നനുനനുന്നനെ അരിഞ്ഞ് മൂപ്പിച്ച വെളിച്ചെണ്ണയുടെ മണത്തിനോടും അതിലിട്ടിളക്കിയ ചോറിനോടും കൊതി തോന്നിയത് .. പരാതിയിൽ സഹികെട്ടാണെങ്കിലും ഇല്ലായ്മകളിൽ അപൂർവമായി അമ്മയത് മൂപ്പിച്ച് ചോറിലിട്ട് കുഴച്ചുതരുമായിരുന്നു.രുചിയിൽ മനസ്സ് നിറഞ്ഞ്…
അവരൊക്കെ എന്ത് വിചാരിക്കുമെന്ന വേവലാതിയിൽ ആയുസ്സ് പാഴാക്കാനല്ല, ആരെന്ത് വിചാരിച്ചാലും എനിക്കൊന്നുമില്ലെന്ന ആത്മവിശ്വാസത്തോടെ ജീവിക്കാൻ പഠിക്കൂ, പഠിപ്പിക്കൂ.
പരസ്‌പരം പരസ്പരം പറഞ്ഞാൽ തീർന്നിടേണ്ട കുഞ്ഞു കുഞ്ഞു പ്രശ്നങ്ങളത്രെ മൂന്നാമതൊരാൾ വന്നു പിന്നീട് വലിയ വിപ്ലവങ്ങളായത് . റംസീന നാസർ
വിജയി ————— ജീവിതമൊരു മത്സരമായ് കാണുകിൽ, നേട്ടങ്ങൾ തൻ അളവുകോൽ കൊണ്ടളക്കുകിൽ, വിജയപരാജയങ്ങൾ സ്വസ്ഥത കെടുത്തിടും മർത്യന്റെ. കർമ്മങ്ങൾ ഭംഗിയായ് ചെയ്തു കാലുഷ്യമില്ലാതെ മുന്നോട്ട് നീങ്ങുകിൽ മനശാന്തി നേടിയവൻ തന്നെ ജീവിതമാം കളരിയിൽ വിജയിയെന്നു…
കറുത്ത പൂച്ച രാവിലെ മുതൽ കരച്ചിലോടു കരച്ചിൽ.ഞാൻ ദുശ്ശകുനം ആണെന്ന്..ങ്ങീ ങ്ങീ…അത് കേട്ട് മരത്തിൽ നിന്നുറങ്ങിയ നത്ത് ഊറിചിരിച്ചു.
ഒരു കുടക്കീഴിൽ ഒരു മഴയുടെ ഈണമായവർ നാം രണ്ടുപേർ.. ഒരുമിച്ചൊരു വെയിൽ നാളത്തെ പുണർന്നവർ നാം രണ്ടുപേർ.. ഒരു പുതപ്പിൻ കീഴിൽ ഒരു സ്വപ്നത്തെ പകുത്തവർ നാം രണ്ടുപേർ.. കണ്ണിൽ സ്നേഹത്തിന്റെ കടലാഴങ്ങൾ അളന്നവർ…
ആരോ ഒരാളിനിയീ പടികടന്നെത്തുവാൻ ആർദ്രമീ സന്ധ്യയിൽ, വഴിക്കണ്ണുമായി കാത്തിരിക്കുമെൻ ഹൃദയവീണമീട്ടുവാൻ, അസ്തമിക്കാത്ത പ്രതീക്ഷകൾ ചെഞ്ചായം പൂശും ചക്രവാളസീമയിൽ വന്നുദിക്കുന്നൊരു താരകം, ഇരുളിലും വഴികാട്ടും ധ്രുവതാരകമേ ചൊല്ലു നീ, വെളിച്ചമായണയുന്നുവോ പ്രിയമുള്ളൊരാളീ രാവിൽ, വഴികാട്ടീടുക നീയെൻ…
