രാജ്യത്തിന്റെ സ്ത്രീകൾ മുൻപില്ലാത്തവണ്ണം നടുറോഡിൽ വലിച്ചിഴക്കെട്ട് പൊതുമധ്യേ ബലാത്സംഗം ചെയ്യപ്പെട്ട്, പാടത്തും തരിശു നിലങ്ങളിലും ഉപേക്ഷിക്കപ്പെടുന്നു. നിന്ന നിൽപ്പാലേ വറ്റിപ്പോയ പുഴയാകുന്നു. മറ പോലും വേണ്ടിവരാത്ത ബലാത്സംഗങ്ങൾ! കലികാലം!!
ഓണത്തിന് പൂക്കളമിടാൻ അവർ എന്നെ തിരയും തൊടിയിലും ഉമ്മറത്തും എന്റെ സാന്നിധ്യം വേണമത്രേ! തേൻ നുകർന്ന വണ്ടും, ഒടുക്കം എവിടെയോ പോയ്മറയും അവൾക്കു താളി തേച്ചു കാർക്കൂന്തൽ മിനുക്കാൻ ഞാൻ കൂടിയേ തീരു അവരുടെ…
ചൂടാനെടുക്കില്ലെന്നറിഞ്ഞിട്ടും ആരുടേയും പരിഗണനക്ക് കാത്തുനിൽക്കാതെ വിടരുന്നു പൊഴിയുന്നു. സ്വന്തം കഴിവിലാത്മാവർപ്പിച്ച് ആത്മവിശ്വാസത്തോടെ കർമ്മങ്ങൾ ചെയ്യുക. ജീവിത പാംങ്ങളുടെ ചെമ്പൂവ് ചെമ്പരത്തി!
നിന്നിലലിഞ്ഞു, നിന്നെമാത്രം പ്രണയിച്ചത് കൊണ്ടാവും എന്റെ പ്രണയത്തിന് ചെമ്പരത്തിചുവപ്പായിരുന്നത്. അവൾക്ക് ഭ്രാന്താണ്, വെറുതെ എന്റെ പുറകെ…. പാവം…!!! അന്തിയ്ക്ക് അമ്പിളി തെളിയും മുമ്പേ വാടുന്ന ചെമ്പരത്തിയെ ഞാൻ പിന്നീട് പ്രണയിച്ചതും അതുകൊണ്ട് തന്നെയാണ്. പനിനീർപ്പൂവിനോളം…
വാടി തളരുമ്പോൾ വലിച്ചെറിയുമെന്നറിഞ്ഞിട്ടും ദേവ തിരുനടയിൽ ആ കല്പാദങ്ങളെ ചുംബിച്ച് കിടക്കുന്നതിനേക്കാൾ എനിക്കിഷ്ടം ഇടനെഞ്ചിനോട് ചേർന്ന് കിടക്കുന്ന ഹാരമാകാനാണ്….
ചെമ്പരത്തി നിന്റെ കവിളിണകൾ അത്രമേൽ മനോഹരമായി ചുവന്നു തുടുത്തിട്ടും അത്രമേൽ തലയെടുപ്പോടെ വേലിപ്പടർപ്പുകളിൽ പൂത് വിടർന്നിട്ടും പ്രണയത്തിന്റെ പര്യായമായ പനിനീർപ്പൂക്കളോളം അഴകിൽ മുൻപന്തിയിൽ ഉണ്ടായിട്ടും എന്തു കൊണ്ടോ ചെമ്പരത്തി നിന്നെ ഭ്രാന്തിനാൽ ഉപമിച്ചത് ഒരുപക്ഷെ…
അല്ലയോ.. സുന്ദരി പുഷ്പമേ ചെഞ്ചുണ്ടിൽ ചുവപ്പണിഞ്ഞ ചെമ്പരത്തി ആരെയും ഭ്രാന്തമായി പ്രണയിക്കാതെ നീയെങ്ങനെ ഭ്രാന്തിൻ പ്രതീകമായി ഒരു ചെറുമുളളിനാൽ പോലും ആരെയും വേദനിപ്പിക്കാതെ അവഗണനകൾ ചെപ്പിലടച്ചു സൂക്ഷിച്ചവൾ ഞാനറിയുന്നു നിന്നുള്ള നോവുന്നത് നിൻറെ അഴകൊത്ത…
അങ്കമാലിയർച്ചനയിൽ നിന്നായിരുന്നു അന്നമ്മക്കൊരു പൊൻ കസവു വാങ്ങീത്. ഒന്നുറങ്ങാൻ കിടന്നതാ പിന്നെയുണർന്നതേയില്ല! അവിടന്നങ്ങോരോ ഓണനാളും ഒരു ചിങ്ങപ്പെയ്ത്ത് മാത്രം ബാക്കിയാക്കി ആ ഓണക്കോടി വെള്ളപുതച്ചു. അർച്ചനക്കിന്ന് പുതുനാമ രൂപഭാവങ്ങൾ.. നിർമ്മിതികളില്ലാ ഓർമ്മകൾ പതഞ്ഞു ജീവിതച്ചെരുവിൽ…
നാട്ടിലെ മുത്തി, പാറുവമ്മ നെയ്തന്ന തഴോല പൂവട്ടിയുമായ് ബാല്യം രാക്കര കുന്നേറും. കാശിത്തുമ്പ കാക്കപ്പൂ കണ്ണാന്തളി കാട്ടുചേമന്തി മുക്കൂറ്റി തുമ്പപ്പൂ.. ഹായ്..! പൂമൂടിയ പച്ചക്കാട്, വട്ടത്തിൽ വട്ടിയിലാദ്യ പൂക്കളമിടുന്നു. പിന്നെ അത്തമിടും, വ്രീളാവതി തുമ്പപ്പൂ.…
കാതങ്ങൾക്കലെ നിന്നോ, അതോ കാലങ്ങൾ താണ്ടിയോ ഒരു ചെറുകാറ്റ് തേടിവന്നു. നറു മുല്ലപ്പൂ സൗരഭ്യം തന്നുപോയി, അവളുടെ കാർകൂന്തലിൽ നിന്നു കവർന്നെടുത്തതോ, അതോ പ്രിയന് കൊടുത്തയച്ചതോ ഏതായാലും ഹൃദയചെപ്പിലൊളിപ്പിച്ചു. ഓണമല്ലേ , സമ്മാനമായി കിട്ടിയതല്ലേ
പലചരക്ക് കടകള് തുടങ്ങി പച്ചക്കറിച്ചന്ത വരെ ഉപ്പുതൊട്ട് കർപ്പൂരം വരെ ഓടിപ്പാഞ്ഞു കേറിറങ്ങി വാങ്ങിക്കൂട്ടി, ഓണക്കോടി തയ്ച്ചത് മേടിക്കാനുമോടി കാവറുത്തതും ശർക്കരപെരട്ടിയും വറുത്തുകോരി ഉത്രാടക്കളവുമിട്ട് ഉപ്പേരി പുളിയിഞ്ചി- യച്ചാറും കൂട്ടി ഒന്നാമോണോമു- ണ്ടേമ്പക്കോം വിടവേ…
#കൂട്ടക്ഷരങ്ങൾ #പൂക്കളം പല വർണ്ണ ജാലങ്ങൾ നിറയുമെൻ പൂക്കളം മനസ്സിൽ നിറക്കുന്നു മധുരാനുഭൂതികൾ മലരിതൾ നോക്കിയിരിക്കവേ മനസ്സൊരു വനികയായി മാറി ഞാൻ സ്വയം മറന്നു പൂക്കൂടയുമേന്തി പൂവുകൾ തേടി നടന്ന ബാല്യത്തിൽ തിരികെ…
തട്ടിത്തൂവിയും പൊട്ടി, ചില്ലടർന്നും ഒരു കുപ്പിഗ്ലാസ് അവളുടെ മുകുരത്തിൽത്തെളിഞ്ഞു അനാഥമായ് പരന്നൊഴുകുന്ന ശർക്കരപ്പായസം.. പഞ്ഞം കഴിഞ്ഞ് ചിങ്ങം പകർന്ന മധുരം… തറയിൽക്കിടന്നു തന്നെ നോക്കിപ്പല്ലിളിക്കുന്ന ചില്ലുകഷണങ്ങൾ അവളെ, തള്ളി വന്ന വികാരവേലിയേറ്റത്തിൽ വികാരശൂന്യയാക്കി.. തകർന്നത്…
കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴമൊഴിൽ തന്നെ ഉണ്ട് ഉത്രാടപ്പാച്ചിലിൻറെ പ്രസക്തി അഷ്ടിക്ക് വകയില്ലാത്ത കാലം പട്ടിണിയും ദാരിദ്ര്യവും ആയിരുന്നത്രേ അന്ന് കൈമുതൽ അന്നന്ന് കിട്ടുന്ന ചില്ലറതുട്ടുകൾ സ്വരുക്കൂട്ടി ഉത്രാട നാൾ അരിയും പലവ്യഞ്ജനങ്ങളും…
മറവിയുടെ വിഷം തീണ്ടി കരിനീലിച്ചാലും മരിച്ചു മണ്ണടിയാത്ത ചില ഓർമ്മകളുണ്ട്…! – ധനുഗായത്രി
ചൊട്ടയിലെ ശീലം ചുടല വരെ വെറുതെ ചൊല്ലിയത് ആണെന്ന് തിരുത്തുവാനൊരാഗ്രഹം പുതിയ ശീലം തുടങ്ങുവാൻ ഓരോ ഒന്നാം തിയതിവരുവാൻ കാത്തിരിക്കും … തടിയൊന്ന് കുറക്കണം മധുരം ഒഴിവാക്കണം എക്സഴ്‌സിസ് ചെയ്യണം ലഹരി പുകവലി നിർത്തിടെണം.…
ഓണനാളിൻ ഒളിയുമായ് പ്രകൃതിയും മനുഷ്യരുമൊരുങ്ങിടും നേരം, അകത്തളങ്ങളിൽ നിറയും രുചി തൻ ഗന്ധങ്ങളോടൊപ്പമെൻ അകതാരിൽ ഓർമ്മകൾ തൻ ചിതറിവീഴും മണിമുത്തുകളിൽ നിറഞ്ഞു തുളുമ്പിടുന്നു സ്നേഹത്തിൻ കൂട്ടുകളാൽ രുചിയേറ്റിയ പായസമധുരങ്ങൾ തൻ മദഭരരസങ്ങൾ.
കാലം പുരോഗമിച്ചപ്പോൾ തോമാച്ചൻ Toms ഉം അന്നമ്മ Ann ഉം രാമൻ Ram ഉം റോസമ്മ Rose ഉം ചെല്ലപ്പൻ Chelz ഉം ആയി പരിണമിച്ചു!!
എന്നെ സംബന്ധിച്ച് പായസത്തിൽ മുൻപൻ പരിപ്പ് പ്രഥമൻ,പ്രഥമൻ എന്നാൽ അച്ഛനും.അച്ഛൻ്റെ കുത്തകാവകശം ആയിരുന്നു പായസം ഉണ്ടാക്കൽ.അതിൽ വേറെയാരെയും കൈകടത്താൻ സമ്മതിച്ചിരുന്നില്ല. ഉണ്ടാക്കുക മാത്രമല്ല അത് മറ്റുള്ളവരെ കഴിപ്പിക്കുന്നതിലും, സ്വയം ആസ്വദിച്ച് കഴിക്കുന്നതിലും കേമനായിരുന്നു അച്ഛൻ.അച്ഛൻ…
