എന്നെ സംബന്ധിച്ച് പായസത്തിൽ മുൻപൻ പരിപ്പ് പ്രഥമൻ,പ്രഥമൻ എന്നാൽ അച്ഛനും.അച്ഛൻ്റെ കുത്തകാവകശം ആയിരുന്നു പായസം ഉണ്ടാക്കൽ.അതിൽ വേറെയാരെയും കൈകടത്താൻ സമ്മതിച്ചിരുന്നില്ല. ഉണ്ടാക്കുക മാത്രമല്ല അത് മറ്റുള്ളവരെ കഴിപ്പിക്കുന്നതിലും, സ്വയം ആസ്വദിച്ച് കഴിക്കുന്നതിലും കേമനായിരുന്നു അച്ഛൻ.അച്ഛൻ…
പായസം പായസം പലവിധമെങ്കിലും എനിക്കിഷ്ടം പരിപ്പ് തന്നെ കിണർ വട്ടമുള്ള ഓട്ടുരുളിയിൽ ശുദ്ധിയും വൃത്തിയുമുള്ള പശുവിൻ നെയ്യിൽ വറുത്തെടുത്ത പരിപ്പും സ്നേഹത്തിന്റെ മാധുര്യം നിറഞ്ഞ ശർക്കര പാനിയിൽ ഇട്ട് വിളയിച്ചെടുത്തു നാടൻ തോർത്തു മുണ്ടിൽ…
സണ്ണിയുടെയും ജൂലിയുടെയും ഇരുപത്തിയഞ്ചാം വിവാഹ വാർഷികം. വീട്ടിലെല്ലാവരും ഒത്തുകൂടിയിരിക്കുന്ന ആഘോഷവേളയിൽ, കേക്ക് മുറിക്കുന്ന സമയത്ത് കൂട്ടത്തിൽ നിന്നൊരു വിരുതൻ വെറുതെ തമാശയായി ചോദിച്ചു “അല്ല… സണ്ണി,നിങ്ങളുടെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിൻറെ രഹസ്യം എന്താണ്?” ഇത്…
മാവേലിയും സ്വപ്നസുന്ദരമായ ആ മാവേലിക്കാലവും മലയാളിക്ക് ഗൃഹാതുരമായ ഒരു മിത്താണ്. പൂവിളിയും പൂപ്പടയും പൂപ്പൊലിയും പൂക്കളവുമെല്ലാം ആ മിത്തിന്റെ സത്തയെ സചേതനമാക്കി. യുഗങ്ങൾക്കിപ്പുറം ഇന്നും ആ മിത്ത് മലയാളിയുടെ ഉണ്മയെയും നന്മയെയും പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഗതകാല…
ഭൂമിയിലെ ഏറ്റവും വലിയ വേദന സ്നേഹനിരാസമായിരിക്കും ചേർത്തു പിടിക്കാനും കൂടെ നിൽക്കാനും ഒരാളുണ്ടാവുക എന്നതിലുപരി എന്ത് ആഗ്രഹമാണ് ഒരാൾക്കുണ്ടാവുക. . എല്ലാവരുടേയും മുന്നിൽ ചേർത്ത് പിടിക്കാൻ കഴിയാതിരിക്കുന്ന രഹസ്യസ്നേഹങ്ങൾ മൂല്യമില്ലാതെ തോന്നും. . പിശുക്കന്റെ…
ഒരേ സമയം ചിരിക്കാനും കരയാനും തോന്നുന്നുണ്ടോ .. ഒരേ സമയം ഇഷ്ടവും ദേഷ്യവും തോന്നുന്നുണ്ടോ … ഒരേ സമയം അകലാനും അടുക്കാനും തോന്നുന്നുണ്ടോ … ഒരേ സമയം പേടിയും ധൈര്യവും തോന്നുന്നുണ്ടോ … …
പുഴയ്ക്ക് കടലിൽ ചെന്നിറങ്ങാൻ പേടി കാണും.. എന്നാൽ കടലിൽ ഇറങ്ങുകയല്ല… ആ മഹാസമുദ്രത്തിന്റെ ഭാഗം ആകാൻ പോകുന്നുവെന്ന ചിന്തയാണ് പുഴയുടെ ആവേശ ഒഴുക്കിനു കാരണം.. എന്ത് ചെയ്യുന്നതിലും ആ പ്രവർത്തിയുടെ ഭാഗം ആകുകയെന്നതായിരിക്കട്ടെ നമ്മുടെ…
ചാണകം മെഴുകിയ മണ്ണിന്റെ മാറിൽ പലവർണ്ണ പുഷ്പങ്ങൾ കൊണ്ടൊരു ചിത്രം വരച്ചു ഞാൻ! വ്യത്യസ്ത നിറങ്ങളും വ്യത്യസ്ത ആകൃതികളും, വലുപ്പമുള്ള ഒരു പൂത്താലംപുഷ്പങ്ങൾ കൊണ്ടു തീർത്ത ഓണപ്പൂക്കളം കണ്ണിനും മനസ്സിനും കുളിർമ മാത്രമല്ല, ഒപ്പം…
അങ്ങനെ ഒരു ഓണക്കാലം കൂടി വരവായി. “മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാവരും ഒന്നുപോലെ… കള്ളവുമില്ല ചതിയുമില്ല… എള്ളോളമില്ല പൊളി വചനം”. ആ… ഒരു കാലത്തെ ക്കുറിച്ച് ഇന്ന് ചിന്തിക്കാനേ കഴിയില്ല. ഇന്നത്തെ കാലത്ത് കള്ളവുമുണ്ട്…
പൂക്കളം ഒരു പൂവട്ടി നിറയെ തുമ്പയും മുക്കുറ്റിയും മുയൽവാലനും തെറ്റിയും മന്താരവും കോളാമ്പിയും കാട്ടിലും മേട്ടിലും കയറി ഇറങ്ങി പറിച്ചെടുത്തു മുറ്റം നിറയെ ചാണകം വെള്ളം തളിച്ചു ചാണകം മെഴുകിയെടുത്ത കളത്തിൽ ചുറ്റും ഇരുന്ന്…
കൊച്ചു പാത്രങ്ങളുമായി നാട് ചുറ്റി തുമ്പയും മുക്കുറ്റിയും കഷ്ടപ്പെട്ട് മത്സരിച്ച് പറിച്ചു കൊണ്ട് വരുമ്പോൾ ഡാഡി കലാപരമായി ഉണ്ടാക്കിയിരുന്ന പൂക്കളം അതാണ് ഓർമയിലെ പൂക്കാലം എന്നെന്നും
മറ്റുള്ളവരുടെ മൂർച്ചയേറിയ വാക്കുകളാൾ നമ്മുടെ നെഞ്ചകം കുത്തി കീറുമ്പോൾ, എരിയുന്ന ചിന്തകളാൾ മനസ്സ് ഒരു യുദ്ധക്കളം ആകുമ്പോൾ എപ്പോഴും നഷ്ടപ്പെടുന്നത് മനസ്സമാധാനം ആണ്. അതിനാൽ നമുക്ക് ദാനമായി കിട്ടിയ ക്ഷണികമാം ജീവിതത്തിൽ മധുരമായ ഭാവിയും…
പ്രകൃതിയാം മാതാവിൻ മടിത്തട്ടിലെ ഒരു പൈതലാണല്ലോ ഞാനും കലപില ശബ്ദവുമായി കാക കൂട്ടങ്ങൾക്കൊപ്പം അർക്കന്റെ രശ്മികളെന്നെയുണർത്തുന്നു കർണ്ണത്തിലാനന്ദമായ് കുയിലിൻനാദം കേൾപ്പൂ വാടിയിൽ വിരിഞ്ഞുള്ള പൂക്കൾ തൻ സുഗന്ധവും ആസ്വദിപ്പു ഞാനാവോളം മഹാഭാഗ്യം. തട്ടിയും തടഞ്ഞും…
അന്നും പതിവ് പോലെ കല്യാണിയമ്മ, ഉണ്ണിയപ്പവും പപ്പടവും ശർക്കര ഉപ്പേരിയും കൊടുന്ന് കയ്യിൽ കൊടുത്തിട്ട് ഉമ്മുമ്മയോട് പറഞ്ഞു “നാളെ മക്കളെ ഊണു കഴിക്കാൻ വീട്ടിലേക്ക് പറഞ്ഞയക്കണംട്ടോ പാത്തുമ്മേ” കൊടുന്ന സാധനങ്ങൾ എല്ലാം വാങ്ങി വെച്ച്…
ഡാഡി വാങ്ങി തന്ന ഓണക്കോടിയിൽ തട്ടി നിന്നുപോയി എന്റെ ഓർമകളുടെ തീവണ്ടി പിന്നീട് കൊടുത്തിട്ടേയുള്ളു കിട്ടാറില്ല
ഓണക്കോടി. പൊന്നൊളിതൂകുന്നൊരോണക്കോടിചുറ്റി നർത്തനമാടുംപ്രകൃതിയിപ്പോൾ ചന്ദനപ്പട്ടുഞൊറിഞ്ഞുടുത്തീടുന്ന ഓണനിലാവിനെപ്പോൽ സുന്ദരി. നയനാഭിരാമമാം മലരുകളാലേ -യലംകൃതമാകുമീഓണക്കോടി, ചിങ്ങപ്പെൺകൊടിയേറ്റംസ്നേഹപൂർവ്വം പൃഥ്വിക്കു ചാർത്തും മേലാടയത്രേ. അമ്പിളിപ്പൊട്ടണിഞ്ഞാടുന്ന രാവിൻ്റെ മേനിയിലുമുണ്ടിന്നൊരോണക്കോടി മിന്നിത്തിളങ്ങിടുംനക്ഷത്രജാലത്താൽആകെതിളങ്ങുന്നൊരോണക്കോടി. ഉച്ചിയിൽദിനകരൻവെട്ടിത്തിളങ്ങുന്ന പകലുമണിയുമൊരോണക്കോടി തൂവേർപ്പുതുള്ളികൾചുട്ടികുത്തിക്കൊണ്ടി- ട്ടൽപ്പം നനഞ്ഞൊരു ഓണക്കോടി. സ്നേഹപൂർവ്വം നീട്ടുംഓണക്കോടി…
പഞ്ഞകാലത്തിൻ പഷ്ണിയും മാറി സമൃദ്ധി തന്നോളമിട്ടോണമിങ്ങെത്തി ഓണക്കോടിയുടുത്തു കൊണ്ടേ ആടണം പാടണം തുള്ളിത്തിമിർക്കണം പിന്നെ- ഓണത്തപ്പനെ വരവേൽക്ക വേണം പണ്ടൊക്കെയാകെയൊരിക്കൽ മാത്രം വന്നണയുന്നൊരു സൗഭാഗ്യമത്രേ ഈ പുത്തൻമണമോലും പൊൻപുടവ. കൊല്ലമൊന്നങ്ങനെ കാത്തിരിപ്പൂ തൊട്ടും പിടിച്ചും…
അവർ അകാലത്തിൽ ഒറ്റപ്പെട്ടവർ ആയിരിന്നു. രണ്ടു സമാന്തര രേഖകളായി സഞ്ചരിച്ചിരുന്നവർ, അങ്ങനെ തന്നെ ജീവിതാന്ത്യത്തോളം തുടരേണ്ടിയിരുന്നവർ, വെയിലും മഴയും താണ്ടി ബഹുദൂരം സഞ്ചരിച്ചവർ, കുളിരിലും ചൂടിലും തളരാതെ, ഇടറാതെ മുന്നോട്ട് പോയവർ. ഒടുവിൽ ഒരുനാൾ…
മധുരമുള്ള മനോഹരമായ ഒരുപാട് ഓർമകളിലേക്ക് ഒന്നെത്തി നോക്കാൻ ഒരെളുപ്പ പേര് “ഓണക്കോടി “
ഉൾകാഴ്ച ! അറിയുന്നത് വിവേകമല്ല. അറിയുന്നതും മനസ്സിലാക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. ഒരു കാര്യത്തെക്കുറിച്ച് ധാരാളം അറിയാൻ കഴിയും, പക്ഷേ അത് ശരിക്കും മനസ്സിലാക്കി എന്ന് അതിനർത്ഥമില്ല . എല്ലാവരും അതുല്യരാണ്. അതിനാൽ…
